'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജനുവരി 25, 2017

ലയനാനന്തര മുജാഹിദുകളോട് സ്നേഹപൂർവ്വം

പതിനാല് വർഷമായി പിളർന്ന് നിന്ന മുജാഹിദ് സംഘടനകളിൽ രണ്ടെണ്ണം ആളുകളെ അറിയിച്ചുതന്നെ ഒന്നായി പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. ഇസ്ലാമിക പ്രസ്ഥാനം വലിയ പിന്തുണയും സന്തോഷവുമാണ് പ്രസ്തുത ലയനത്തിനും ലയനസമ്മേളനത്തിനും അറിയിച്ചത്. എന്നാൽ സമ്മേളനം തന്നെ തങ്ങളുടെ പ്രവർത്തനത്തിൻ്റെ മുഖ്യമായ ഉന്നങ്ങളിലൊന്ന് ഇനിമുതൽ ഇസ്ലാമിക പ്രസ്ഥാനം തന്നെയായിരിക്കും എന്നതിൻ്റെ വ്യക്തമായ സൂചന നൽകുന്നതായിരുന്നു. ചിലരെങ്കിലും അതിൽ സംശയം പ്രകടിപ്പിച്ചു, എന്നാൽ അത് കൂടുതൽ വ്യക്തമായ രൂപത്തിൽ ഇപ്പോൾ നോട്ടീസായും പുസ്തകമായുമൊക്കെ പുറത്ത് വരുന്നു. എൻ്റെ ശ്രദ്ധയിൽ പെട്ട അത്തരമൊരു നോട്ടീസ് വിശകലനം ചെയ്യാനാണീ കുറിപ്പ്.  സലഫി/മുജാഹിദ് സംഘടനളുടെ മേൽ ഭരണകൂടത്തിൽ നിന്നും പൊതുസമുഹത്തിൽനിന്നും തീവ്രവാദാരോപണങ്ങൾ ശക്തിപ്പെടുകയും, തങ്ങളുടെ പല മുതിർന്ന പ്രവർത്തകരിലും യു.എ.പി.എ...

ഞായറാഴ്‌ച, ജനുവരി 08, 2017

എം.എം. അക് ബർ: പാഠപുസ്തകത്തിലെ ദേശവിരുദ്ധത ?

പീസ് ഇൻ്റർനാഷണൽ സ്കൂൾ ശ്രദ്ധിക്കപ്പെട്ടത് അവിടെ പഠിപ്പിക്കുന്ന ഒരു പാഠ പുസ്തകത്തിൽ മതേതരത്വത്തിന് നിരക്കാത്ത ഒരു പരാമർശം കണ്ടെത്തിയതിനെ തുടർന്നാണ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പിന്നീട് മറ്റുപല ചാർജുകളും അതിനോട് ചേർത്ത് പിന്നീട് വന്നിട്ടുണ്ട്. കേരളത്തിൽ നിന്ന് നാട് വിട്ടവരുടെ വിഷയം ആണ് അതിലൊന്ന്. അതിലൊക്കെ ശരിയുമുണ്ടാവാം.   എന്നാൽ ഇതുവരെ ആരും ആ പുസ്തകഭാഗം ചർചവിഷയമാക്കുന്നത് കണ്ടില്ല. ഒരു കാരണം ആരോപണം വന്ന ഉടനെ അത് സിലബസിൽ പഠിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നുവെന്ന് അതിൻ്റെ എം.ഡി. എം.എം അക് ബർ തന്നെ പറഞ്ഞതുകൊണ്ടാണ്. മൂന്ന് പേർ യു.എ.പി.എ ചുമത്തപ്പെടാൻ കാരണമായ ആ പാഠഭാഗം ഒന്ന് പരിശോധിച്ചാൽ എന്താണ് പ്രശ്നം.  അത് എത്രത്തോളം മതേതരവിരുദ്ധമാണ്, എത്രത്തോളം ദേശവിരുദ്ധമാണ്, എത്രത്തോളം അത് ഇസ്ലാമികമാണ് എന്ന ഒരു പരിശോധനയാണ്...

വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2016

ശൌക്കത്തും ഷാജിയും ഐ.എസ്സിൻ്റെ മൂടു തിരയുമ്പോൾ.

ജാബിർ പുല്ലൂർ എന്ന സുഹൃത്ത് ഡയലോഗ് എന്ന ഫെയ്സ് ബുക്ക് ഗ്രൂപിൽ എഴുതിയ ഒരു പോസ്റ്റ് അങ്ങനെ തന്നെ ഷെയർ ചെയ്യുകയാണിവിടെ. ആര്യാടൻ ശൌക്കത്ത് ചാനലിലും സ്വന്തം ഫെയ്സ് ബുക്ക് വാളിലും കെ.എം ഷാജി മാതൃഭൂമി ദിനപത്രത്തിലും നടത്തിയ കണ്ടെത്തലുകളോടുള്ള ഒരു പ്രതികരണം എന്ന നിലക്കാണിതിനെ വായിക്കേണ്ടത്. അൽപം ദീർഘമെങ്കിലും പൊതുമാധ്യമങ്ങളിൽ വരെ സജീവചർചയായ ഈ വിഷയം നന്നായി മനസ്സിലാക്കാനാഗ്രഹിക്കുന്നവർ ഈ ലേഖനം വായിക്കാതെ പോകരുത്.  ************************************** ആര്യാടന്‍റെ അടുപ്പും  മൗദൂദിക്കു വെച്ച വെളളവും -------------------------------------------------- ദേശീയത്വത്തിന്‍റേയും മതേതരത്വത്തിന്‍റേയും ജാനാധിപത്യത്തിന്‍റേയും പേരില്‍ തങ്ങള്‍ ഓതി പഠിച്ച വേദപാഠങ്ങള്‍ തലയോട്ടിക്കുളളില്‍ കിടന്ന് പിപ്പിരി കയറുമ്പോള്‍ പോണവഴിക്കും വരുന്ന...

ഞായറാഴ്‌ച, സെപ്റ്റംബർ 04, 2016

ശംസുദ്ധീൻ പാലത്തിൻ്റെ വലാഉം ബറാഉം

അൽ വലാഅ് വൽ ബറാഅ് എന്നത് ഇയ്യിടെയായി അധികമായി കേൾക്കാൻ തുടങ്ങിയ പദമാണ്. ഇരുപത്തി അഞ്ചിലധികം വർഷമായി ഇസ്ലാമിനെക്കുറിച്ച് പഠിക്കുന്നുണ്ട്. പക്ഷെ ഒരു സാങ്കേതിക പ്രയോഗമെന്ന നിലക്ക് ഇത് ശ്രദ്ധയിൽ വരുന്നത് ഇയ്യിടെയാണ്. ഐ.എസ് പിന്തുണക്കുന്ന ഒരു സൈറ്റിലാണ് ആദ്യമായി ഇത് വായിച്ചത്. (അതുകൊണ്ട് ആദ്യം അവരാണ് പറഞ്ഞത് എന്നർഥമാക്കുന്നില്ല) മുസ്ലിംകളോടുള്ള പെരുമാറ്റത്തെക്കുറിക്കാൻ വലാഅ് എന്നും മുസ്ലികളല്ലാത്തവരോടുള്ള പെരുമാറ്റത്തെക്കുറിക്കാൻ ബറാഅ് എന്നും ഉപയോഗിച്ചുവരുന്നതായിട്ടാണ് മനസ്സിലായത്. രണ്ട് ദിവസം മുമ്പ് ശംസുദ്ധീൻ പാലത്ത് എന്ന മുജാഹിദ് പ്രാസംഗികൻ ഈ കാര്യം വിശദീകരിച്ചുകൊണ്ട് നടത്തിയ പ്രഭാഷണം വ്യാപകമായി ഷെയർ ചെയ്യപ്പെടുകയുണ്ടായി. അവ ശ്രദ്ധയോടെ മുഴുവനായി കേട്ടു. തികഞ്ഞ വിരക്കേടും അബദ്ധവുമാണ് അവയിലൂടെ എഴുന്നള്ളിക്കുന്നത്. ഈ പത്രങ്ങൾ മറ്റു വിഷയങ്ങളിലെന്ന...

ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2016

സലഫിസത്തിന്റെ ദുര്‍ബലപ്രതിരോധം

പ്രബോധനം ചോദ്യോത്തരത്തിൽ നിന്ന് ... നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റു ബോക്സിൽ നൽകാം..-------------------------- '.........സലഫികളുടെ (പൂര്‍വികരുടെ) രീതിശാസ്ത്രം പിന്തുടരുന്നുവെന്ന് അവകാശപ്പെട്ട് അതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും സലഫി എന്ന പേരില്‍ അറിയപ്പെടാനാഗ്രഹിച്ചു. മതത്തിന് രാഷ്ട്രീയ വ്യാഖ്യാനം നല്‍കിയവരും മദ്ഹബുകളെയും (ചിന്താധാര) വ്യക്തികളെയും അന്ധമായി അനുകരിക്കുന്ന സൂഫിത്വരീഖത്തിന്റെ വക്താക്കളും മേല്‍വിലാസം ലഭിക്കുന്നതിന് സലഫി എന്ന പേരില്‍ പരിചയപ്പെടുത്താന്‍ തുടങ്ങി. ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരും ബഹുസ്വരതയോട് യുദ്ധം പ്രഖ്യാപിച്ചവരും ജനാധിപത്യവിരോധികളുമെല്ലാം ആ പദം ദുരുപയോഗം ചെയ്തു. ആത്മീയതയിലുള്ള അതിരുകവിയലും ഇസ്‌ലാമിനെ രാഷ്ട്രീയമായി ദുര്‍വ്യാഖ്യാനിച്ചതുമാണ് ഭീകര സംഘങ്ങള്‍ക്കു പറ്റിയ അബദ്ധം. മാനവരാശിയുടെ ശത്രുക്കളായ ഈ കൊടും ഭീകരരെ സലഫിസവുമായി ബന്ധിപ്പിക്കുന്നത്...

വ്യാഴാഴ്‌ച, ഓഗസ്റ്റ് 11, 2016

മുജാഹിദ് മടവൂർവിഭാഗം വീണ്ടും ഉരുളുന്നു

കേരളത്തിൽ ഇയ്യിടെ ഉണ്ടായ ചിലകുടുംബങ്ങളുടെയും വ്യക്തികളുടെയും നാടുവിടലും അതിനോടനുബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങളും വീണ്ടും മുസ്ലിം സംഘടനകളെ കാമ്പയിനുമായി രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചിരിക്കുന്നു. അങ്ങനെ നാടുവിട്ടവർ സലഫിവിഭാഗത്തിൽ പെട്ടവരാണ് എന്നതും. അറബി നാട്ടിൽ ഏതാനും വർഷം മുമ്പ് പ്രത്യക്ഷപ്പെട്ട ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) എന്നറിയപ്പെടുന്ന ഭീകര സംഘടന സലഫികളായി അറിയപ്പെടുന്നുവെന്നതും നാട്ടിലെ മുജാഹിദ് പ്രസ്ഥാനങ്ങളെ പ്രയാസപ്പെടുത്തുന്ന കാര്യങ്ങളാണ്. സമസ്തയിലെ എ.പി വിഭാഗം ഈ അവസരം ഉപയോഗപ്പെടുത്തി പഴയകണക്കു തീർക്കാൻ ഇതിനെ വ്യാപകമായി പ്രയോജനപ്പെടുത്തുന്നു. അതിന്റെ അടിസ്ഥാനത്തിൽ കാമ്പയിനും ലഘുലേഖ വിതരണവും നടത്തിക്കൊണ്ടിരിക്കുന്നു.  ഈ സാഹചര്യത്തിലാണ് കെ.എൻ.എം (മടവൂർ വിഭാഗം) മർക്കസുദ്ദഅ് വ ഒരു ലഘു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നാലുപേർ...

വ്യാഴാഴ്‌ച, ഏപ്രിൽ 07, 2016

തൊട്ടറിയണമത്രെ ഭീകരവാദത്തെ

ലോക ജനസംഖ്യയിൽ നാലിലൊന്നോ അഞ്ചിലൊന്നോ വരുന്ന ഒരു വലിയ സമൂഹമാണ് മുസ്ലിംകൾ. 1400 ലേറെ വർഷമായി ലോകത്തെ മുഴുവൻ രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്ന വിശ്വാസി സമൂഹമാണവർ. വിവിധങ്ങളായ വിഭാഗങ്ങളും മതസംഘടനകളും രാഷ്ട്രീയ പാർട്ടികളും അവർക്കിടയിലുണ്ട്. വിശുദ്ധ ഖുർആനെ തങ്ങളുടെ മത ഗ്രന്ഥമായും കഅ്ബയെ ഖിബ് ലയായും മുഹമ്മദ് നബിയെ അന്ത്യപ്രവാചകനായും അംഗീകരിക്കുന്നുവെന്നതാണ് അവരെ മുസ്ലിം എന്ന ഗണത്തിൽ പെടുത്തുന്ന സംഗതി. ഇവരിൽ ഇതര ജനവിഭാഗങ്ങളുമായി സഹകരിച്ച് സമാധാനപരമായി ജീവിക്കുന്നവരും മുസ്ലിംകളും അല്ലാത്തവരുമായ വിഭാഗവുമായും ഭരണകൂടങ്ങളുമായും കലഹിക്കുന്നവരും യുദ്ധം ചെയ്യുന്നവരും ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമുണ്ട്. ഇസ്ലാമിന് പുറമെയുള്ള വിഭാഗങ്ങളെ ഈ തരത്തിൽ എടുത്താലും ഇത്തരം വിഭാഗങ്ങളൊക്കെ അവയിലും കാണുന്നുണ്ട്. അവയുടെ വ്യാപ്തിയും അംഗബലവും അനുസരിച്ച് കൂടതലോ...

ബുധനാഴ്‌ച, ജനുവരി 20, 2016

തീരുമാനാധികാരം അല്ലാഹുവിന് മാത്രം

ശബാബ് വാരിക വീണ്ടും അസത്യവും അർദ്ധസത്യവും കൊണ്ട് ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്, 2016 ജനുവരി 16 ലെ 24ാം ലക്കത്തിൽ ആ തീരുമാനാധികാരം അല്ലാഹുവിന് മാത്രം എന്ന ലേഖനത്തിലൂടെ. ഈ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് പ്രസ്ഥാനവും തമ്മിലുള്ള ഭിന്നത ഈ തലക്കെട്ടിൽ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുമാത്രമാണ് മനുഷ്യനെ സൃഷ്ടിച്ചത് അതുകൊണ്ട് തന്നെ മനുഷ്യനാവശ്യമായ നിയമങ്ങളും അവന്റെ ഉത്തരവാദിത്തമാണ്. ഇതാണ് ഇസ്ലാം പ്രഖ്യാപിക്കുന്നത്. ബഹുദൈവവിശ്വാസികൾക്കോ നിരീശ്വരവാദികൾക്കോ അല്ലാതെ ഈ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാകാൻ പാടില്ലാത്തതാണ്. ഇക്കാര്യം ജമാഅത്തെ ഇസ്ലാമി അതിന്റെ രൂപീകരണഘട്ടത്തിലെ പ്രത്യേക സാഹചര്യത്തിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. സീസർക്കും ദൈവത്തിനും ജീവിതത്തിന്റെ മേഖലകൾ വിഭജിച്ച് നൽകുന്നതിൽ, ഖുർആൻ അംഗീകരിക്കുന്നുവെന്ന് പറയുന്നവർക്ക്...

Page 1 of 4812345Next

 
Design by CKLatheef | Bloggerized by CKLatheef | CK