'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 27, 2010

മീന്‍തല തിന്നുന്ന പൂച്ചകള്‍

"മിക്കവാറും ഭീകരവാദങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും പശ്ചാത്തലമായി ഒരു പ്രത്യയശാസ്ത്രമുണ്ടായിരിക്കുമെന്ന വസ്തുത പ്രാസംഗികന്‍ വിട്ടു കളഞ്ഞു. മുസ്ലിം യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന പ്രത്യയശാസ്ത്രം മൌദൂദിസമാണ്."

ബോംബെ മലയാളി ഹല്‍ഖ എന്ന ബ്ലോഗില്‍ Dr. N.M.Mohammed Ali  എന്ന ബ്ലോഗര്‍ നല്‍കിയ കമന്റാണിത്. ആഭ്യന്തരമന്ത്രി ചിദംബരം ഇപ്പോള്‍ മാത്രം വെളിപ്പെടുത്തിയ കാവിഭീകരത വരുന്ന വഴികളെക്കുറിച്ചും പ്രവര്‍ത്തിക്കുന്ന രീതികളെക്കുറിച്ചും സി.ദാവൂദ് ഒരു വര്‍ഷം മുമ്പ് നടത്തിയ പ്രസംഗങ്ങള്‍ക്കടിയില്‍ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ നടത്തിയ പരാമര്‍ശമാണ് മുകളില്‍. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ ജമാഅത്തുമായി ബന്ധപ്പെട്ട ബ്ലോഗിലും ആറ്റിക്കുറുക്കിയാല്‍ ലഭിക്കുന്നതും അദ്ദേഹം മാലോകരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതും ഇതേ കാര്യമാണ്.

ലോകത്തിന്റെ ഏത് മുലയില്‍ അനിഷ്ടസംഭവമുണ്ടായാലും അതിന് പിന്നില്‍ അദ്ദേഹം ആദ്യം കാണുക മൗദൂദിസമായിരിക്കും. കേരളത്തിലാണെങ്കില്‍ അത് പിന്നെ ജമാഅത്തിലേക്കും ലീഗിലേക്കും ആവശ്യമെങ്കില്‍ എന്‍.ഡി.എഫിലേക്കും വ്യാപിപ്പിക്കും. ജമാഅത്ത് പ്രതിസ്ഥാനത്ത് വരുന്നത് തീവ്രവാദത്തിന് പ്രത്യയശാസ്ത്രപരമായ പിന്തുണയാണെങ്കില്‍ ലീഗ് പ്രതിസ്ഥാനത്ത് വരുന്നത് അവര്‍ക്ക് ഭൗതികമായ സഹായം നല്‍കുന്നത് കൊണ്ടാണ്. ഇങ്ങനെ പ്രതിസ്ഥാനത്ത് വരുത്താന്‍ അദ്ദേഹം കണ്ടുപിടിച്ച (ഉപയോഗിച്ച) പ്രയോഗമാണ്
ബദല്‍ ബാധ്യത (vicarious responsibility). ഇതെങ്ങനെയാണ് ജമാഅത്തില്‍ അപ്ലൈ ചെയ്യുന്നതെന്ന് നോക്കാം. അദ്ദേഹത്തില്‍നിന്ന് തന്നെ ഉദ്ധരിക്കട്ടേ. (വിഷയം കൈവെട്ടു സംഭവം അതാണല്ലോ കേരളത്തില്‍ രണ്ടുമാസമായി സജീവ ചര്‍ച.)
{{{

നൃശംസതയുടെ
പ്രത്യയശാസ്ത്രം
"പ്രൊഫസറുടെ കൈപ്പത്തിവെട്ടിയത് പോപ്പുലര്‍ ഫ്രണ്ടുകാരാണെന്നും തങ്ങള്‍ നല്ല പിള്ളകളാണെന്നുമാണ്‍ ജമാ’അത്തെ ഇസ്ലാമിയും പരിവാരങ്ങളും പറഞ്ഞു നടക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ മൌദൂദിസ്റ്റുകള്‍ പൊതുയോഗങ്ങളും സംഘടിക്കുന്നുണ്ട്. സി. ദാവൂദിന്റെ ഭീകരവാദ വിരുദ്ധ പ്രസംഗം കേള്‍ക്കാന്‍: bombaymalayalihalqa.blogspot അധ്യാ‍പകന്റെ കൈപ്പത്തി വെട്ടിയ സംഭവത്തിനു പിന്നിലെ പ്രത്യയശാസ്ത്രം മൌദൂദിസമാണെന്ന കാര്യം മറച്ചുപിടിക്കാന്‍ അവര്‍ പാട് പെടുകയാണ്. അതുകൊണ്ട്, മൌലാന മൌദൂദിയുടെ വാക്കുകള്‍ തന്നെ ഉദ്ധരിച്ചു ചേര്‍ത്ത് ഇത് അവസാനിപ്പിക്കാം.

“മുസ്ലിംകളുടെ സാക്ഷാല്‍ ലക്’ഷ്യം ഇസ്ലാമിക ജീവിതവ്യവസ്ഥയുടെ സംസ്ഥാപനമാണെന്ന വിഭാവനം 1926-ല്‍ അല്‍ജിഹാദുല്‍ ഇസ്ലാം എന്ന പുസ്തകം എഴുതിയതുമുതല്‍ തന്നെ എന്റെ ഹൃദയത്തില്‍ രൂഢമൂലമായിരുന്നതായി ഞാന്‍ ആദ്യം പറഞ്ഞിട്ടുണ്ട്. അവരുടെ ലക്’ഷ്യം ഒരു മുസ്ലിം ദേശീയ ഗവണ്മെന്റ് സ്ഥാപിക്കുകയല്ല; ലോകത്ത് അല്ലാഹുവിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ സ്ഥാപിക്കുകയാണ്. അതിന്റെ സംസ്കാരവും സാമൂഹിക വ്യവസ്ഥയും സാമ്പത്തിക പരിപാടിയും സദാചാരവും കോടതിയും പോലീസും പട്ടാളവും നിയമങ്ങളും നയതന്ത്രരംഗവുമെല്ലാം ലോകത്തിന്റെ മുമ്പാകെ ഇസ്ലാമിന്റെ യഥാര്‍ത്ഥ മാതൃക പ്രദര്‍ശിപ്പിക്കുന്നതായിരിക്കണം. അതു കണ്ടാല്‍ ഇസ്ലാമും കുഫറും തമ്മിലുള്ള അന്തരമെന്തെന്നും ഇസ്ലാം എല്ലാ വിധത്തിലും എത്രത്തോളം ഉയര്‍ന്നിരിക്കുന്നുവെന്നും ലോകത്തിന് മനസ്സിലാക്കാന്‍ കഴിയണം. ഇത് തന്നെയാണ് ജമാ’അത്തെ ഇസ്ലാമിയും ലക്’ഷ്യമായംഗീകരിച്ചത്. ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ അതിന് ഇഖാമത്തുദ്ദീന്‍ എന്നു പറയുന്നു. ‘നിങ്ങള്‍ ദീന്‍ സ്ഥാപിക്കുക; അതില്‍ ഭിന്നിക്കരുത്‘ എന്ന് ഖുര്‍’ആന്‍ അരുളിയിട്ടുണ്ട്.“ (ജീവിതത്തില്‍ നിന്നുള്ള ഏടുകള്‍ – മൌദൂദി)
ജമാ’അത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും ബാധ്യത

കൈപ്പത്തി വെട്ടിയത് പോപ്പുലര്‍ ഫ്രണ്ട്കാരാണെന്നും തങ്ങള്‍ക്കതില്‍ ബാധ്യതയൊന്നുമില്ലെന്നാണ് ജമാ’അത്തിന്റെയും ലീഗിന്റെയും നാട്യം. മൌദൂദിസ്റ്റ് പ്രത്യയശാസ്ത്രം അംഗീകരിച്ചവരാണ് ജമാ’അത്ത്കാര്‍.  ദൈവത്തിന്റെ ഭരണം (ഹുക്കുമത്തെ ഇലാഹി) സ്ഥാപിക്കലാണ് ഇസ്ലാമിന്റെ അന്തിമ ലക്’ഷ്യം എന്ന് മൌദൂ‍ദി പറഞ്ഞിട്ടുണ്ട്. അതിലേക്കെത്തുന്നതിനു മുമ്പ് മ്സുലിംകള്‍ എവിടെയൊക്കെ അധിവസിക്കുന്നുണ്ടോ അവിടങ്ങളിലെല്ലാം ഇസ്ലാംമതവ്യവസ്ഥ സംസ്ഥാപിക്കണം. മതവ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് ഇസ്ലാമിക നിയമങ്ങള്‍ (ശരീഅത്ത്). ശരീഅത്ത് അനുസരിച്ച് പ്രവാചകനെ നിന്ദിച്ചാല്‍ വധശിക്ഷ നല്‍കണം. ദൈവികഭരണം (ഹുക്കുമത്തെ ഇലാഹി) നിലവില്‍ വരാത്ത കേരളത്തില്‍ പ്രവാചക നിന്ദ നടത്തിയ ആളുടെ വധശിക്ഷ ലഘൂകരിച്ച് നടപ്പാക്കിയതായിരുന്നു കൈപ്പത്തി വെട്ടല്‍. പോപ്പുലര്‍ ഫ്രണ്ട്കാരുടെ ചെയ്തികള്‍ക്ക് ജമാ’അത്ത് നേരിട്ട് ഉത്തരവാദികളാണെന്ന് പറയാനവില്ല. പക്ഷേ അവര്‍ക്ക് ബദല്‍ ബാധ്യതയില്‍ (vicarious responsibility) നിന്ന് ഒഴിഞ്ഞ് മാറാനാവുകയില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പൂര്‍വ്വരൂപമായ എന്‍. ഡി. എഫിനെ സ്വന്തം ചിറകിനടിയില്‍ സംരക്ഷിച്ച് വളര്‍ത്തിയത് മുസ്ലിം ലീഗാണ്. ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തിന്റെ കലകളില്‍ കലരുന്നത് പോലെ പോപ്പുലര്‍ ഫ്രണ്ടിന്റെ കാഡര്‍മാര്‍ ലീഗിന്റെ സംരക്ഷണയില്‍ ഇപ്പോഴും കഴിയുകയാണ്. കൈപ്പത്തി വെട്ടിയ സംഭവത്തില്‍ മുസ്ലിം ലീഗിനും ബദല്‍ ബാധ്യതയുണ്ട്." }}}

അരുവിയില്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കെ ചെന്നായ ആട്ടിന്‍കുട്ടിയോട് പറഞ്ഞുവത്രേ: 'നിന്നെ ഞാന്‍ പിടിച്ചു തിന്നും, നീയാണ് ഈ അരുവിയിലെ വെള്ളം കലക്കിയത്.' ആട്ടിന്‍കുഞ്ഞ് വിനയപൂര്‍വം അറിയിച്ചു: "ഞാന്‍ വെള്ളം കുടിക്കുന്നത് അങ്ങയുടെ താഴ്ഭാഗത്തല്ലേ?." ചെന്നായ പ്രഖ്യാപിച്ചു: "എന്റെ തീരുമാനത്തില്‍ മാറ്റമില്ല. നീയല്ല കലക്കിയതെങ്കില്‍ നിന്നെ ഉപ്പാപ്പയായിരിക്കും" . മുഹമ്മദ് അലിയുടെ വരികള്‍ വായിക്കുമ്പോള്‍ ജമാഅത്തിന്റെ കാര്യത്തിലെങ്കിലും ഓര്‍മവരുന്നത് മുകളിലെ സംഭാഷണമാണ്. മുഹമ്മദ് അലി പറയുന്നത് ശരിയല്ലേ എന്ന് ചോദിക്കുന്നവര്‍. ആദ്യമായി വേണ്ടത് ഇസ്‌ലാമിനെയും ജമാഅത്തിനെയും പൊതുവായി ഒന്ന് വിലയിരുത്തി ഒരു ധാരണയിലെത്താന്‍ ശ്രമിക്കുകയാണ്. ഇന്നലെ ഒരു സുഹൃത്ത് സൂചിപ്പിച്ച പോലെ :

"നമ്മുടെ വീട്ടിലൊക്കെ മീന്‍ നന്നാക്കുംപോള്‍ അടുത്ത് വന്നിരിക്കുന്ന പൂച്ചക്ക് മീനിന്റെ തല ഇട്ടു കൊടുക്കാറുണ്ട്. അവര്‍ അതില്‍ സന്തുഷ്ടരുമാണ്. അതുപോലെയാണ് ഹമീദ് ചേന്ദമംഗല്ലൂരും എം.എന്‍.കാരശ്ശേരിയും ജമാത്തിന്റെ സാഹിത്യങ്ങളില്‍ നിന്ന് ഏതെങ്കിലും ഒരു വരിയെടുത്തു തങ്ങളുടെ മുരീദുമാര്‍ക്ക് ഇട്ടു കൊടുക്കും. അവര്‍ ഇത് പൂച്ച മീന്‍ തല തിന്നുന്ന ആര്‍ജ്ജവത്തോടെ ഇതാണ് ജമാത്തിന്റെ നിലപാട് എന്ന് തെറ്റിദ്ധരിച്ചു ഇത് പലേടത്തും പോസ്റ്റുകയും കമന്റുകയുമൊക്കെ ചെയ്യും. എനിക്ക് ഈ മുരീദുമാരോട് പറയാനുള്ളത്, നിങ്ങള്‍ അവര്‍ ഇട്ടു തരുന്ന മീന്‍ തല തിന്നേണ്ടവരല്ല. മുഴുവന്‍ മീന്‍ തന്നെ തിന്നാനുള്ള പ്രാപ്തിയും ബുദ്ധിയും നിങ്ങള്‍ക്കുണ്ട്‌. സ്വന്തം പൈസ കൊടുത്തു ജമാഅത് സാഹിത്യങ്ങള്‍ വാങ്ങി വായിക്കുകയും ചിന്തിക്കുകയും ചെയ്യുക. എന്നിട്ട് വിമര്‍ശിക്കുക. മീന്‍ തല തിന്നാതിരിക്കുക.... " by Mujeeb K. Patel

മീന്‍തല ലഭിച്ച പൂച്ചയുടെ സന്തോഷത്തില്‍ അഭിരമിക്കാതെ കാര്യങ്ങളെ നേര്‍ക്ക് നേര്‍ മനസ്സിലാക്കാന്‍ സന്നദ്ധമാകുക എന്നാണ് മുഹമ്മദ് അലിയെ പോലുള്ളവരോട് എനിക്ക് പറയാനുള്ളത്.

മൗലാനാ മൗദൂദി ഖുര്‍ആന്‍ വ്യാഖ്യാനിച്ചത് പ്രവാചകവചനങ്ങളും പുര്‍വികരായ വ്യാഖ്യാതാക്കളെയും മുന്നില്‍ വെച്ചാണ്. അപ്രകാരം ഇസ്‌ലാമിനെ കേവലം ഒരു മതമെന്നതിലുപരി ഒരു ജീവിതദര്‍ശനമായി കാണുന്ന ആര്‍ക്കും അതിന്റെ രാഷ്ടീയ ഉള്ളടക്കം നിഷേധിക്കാനാവില്ല. 19ാം നൂറ്റാണ്ടുമുതല്‍ കോളോണിയല്‍ ശക്തികള്‍ താങ്ങളുടെ താല്‍പര്യങ്ങള്‍ മുസ്ലിം രാജ്യങ്ങളില്‍ അരക്കിട്ടുറപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യമായി ചെയ്തത് ഇസ്‌ലാമിന്റെ ഈ സമഗ്രസ്വഭാവം എടുത്ത് കളയുകയായിരുന്നു. അങ്ങനെയാണ് അസ്ഹറിലെ പണ്ഡിതനെ ഉപയോഗിച്ച് ആദ്യമായി ഇസ്‌ലാമിക ലോകത്ത് നിന്ന് രാഷ്ട്രീയത്തെ ഇസ്‌ലാമില്‍നിന്ന് മുക്തമാക്കി ഗ്രന്ഥം പുറത്ത് വന്നത് ഇസ്‌ലാമിന് അതേ വരെ പരിചയമില്ലാത്ത ഒരു വിതണ്ഡവാദമായതിനാല്‍ അദ്ദേഹത്തിന് പുറത്ത് പോകേണ്ടിവന്നു. പിന്നീട് ഉസ്മാനിയാ ഖിലാഫത്ത് കമാല്‍ അതാതുര്‍ക്ക് അവസാനിപ്പിച്ചതോടെ ഏറെക്കുറെ മുസ്ലിം ജനസാമാന്യം അതിനോട് സമരസപ്പെട്ടു പോയി. ഇസ്‌ലാം ഒരു ജീവിത വ്യവസ്ഥയില്‍നിന്ന് മാറി കേവലം ആരാധനകളില്‍ പരിമിതപ്പെടുകയും ജീവിതത്തിന്റെ മറ്റുമേഖലകളില്‍ ഏത് ദര്‍ശനവും പഥ്യമായി മാറുകയും ചെയ്ത സന്ദര്‍ഭത്തിലാണ് മൗദൂദിയെന്ന് പരിഷ്‌കര്‍ത്താവിന്റെ ആഗമനം.

മദൂദിയുടെ ചിന്താഗതികള്‍ തീവ്രവാദത്തെയും ഭീകരതയെയും താത്വികമായി തന്നെ നിരാകരിക്കുന്നതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഇസ്‌ലാമിന്റെ സമഗ്രത ഒളിച്ചുവെക്കാന്‍ യാതൊരു ന്യായവും ഉണ്ടായിരുന്നില്ല. ലോകത്തുള്ള ഭീകര തീവ്രപ്രസ്ഥാനങ്ങളൊന്നും തങ്ങളുടെ ഈര്‍ജം മൗദൂദിയാണെന്ന് അവകാശപ്പെടുന്നില്ല.  ഒരു പക്ഷെ മൗദൂദിയുടെ സഹായമില്ലാതെ തന്നെ ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കം അവര്‍ മനസ്സിലാക്കിയിട്ടുണ്ടാകാം. തീവ്രവാദത്തിനുള്ള ശരിയായ പരിഹാരം മൗദൂദിയുടെ സന്തുലിത ചിന്തകള്‍ പ്രചരിപ്പിക്കുക എന്നതാണ്.

എന്നാല്‍ മതത്തെയോ ഇസ്‌ലാമിനെയോ കുറിച്ച് തന്റെ ചുറ്റുവട്ടത്ത് നിന്ന് കണ്ട ചില ആചാരങ്ങളാണെന്ന് തെറ്റിദ്ധരിച്ച എന്‍.എം മുഹമ്മദ് അലിയെ പോലുള്ളവര്‍. മുഴുവന്‍ തീവ്രവാദത്തിന്റെയും പ്രഭവകേന്ദ്രം മൗദൂദി ചിന്തകളാണ് എന്ന് പറയാന്‍ സമയം പാഴാക്കുകയാണ്. അദ്ദേഹത്തെ പോലുള്ളവര്‍  തെറ്റിദ്ധരിച്ചത് മൗദൂദിയെയല്ല ഇസ്ലാമിനെയാണ്. ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞ ആദ്യവ്യക്തി മൗദൂദിയെന്നാണ് കാരശേരിയേയും ഹമീദ് ചേന്ദമംഗലൂരിനോടുമൊപ്പം Dr. മുഹമ്മദ് അലിയും ധരിച്ചുവെച്ചിരിക്കുന്നത്. ആ തെറ്റിദ്ധാരണ മാറ്റാന്‍ അവര്‍ സ്വയം സന്നദ്ധമാകുന്നത് വരെ അവരുടെ ഈ പരമാബദ്ധങ്ങള്‍ കേരള ജനത സഹിച്ചേ പറ്റൂ.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 23, 2010

മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും

(കെ.കെ. ആലിക്കോയ അയച്ചുതന്ന - അദ്ദേഹം തന്നെ എഴുതിയ - ഒരു ലേഖനം വിഷയത്തിന്റെ കാലിക സ്വഭാവം പരിഗണിച്ച് ഈ ബ്ലോഗിന്റെ വായനക്കാര്‍ക്കായി പങ്കുവെക്കുന്നു. നിങ്ങളുടെ അഭിപ്രായം അറിയാനുള്ള താല്‍പര്യവും ഇതിവിടെ പകര്‍ത്താന്‍ പ്രേരണയാകുന്നു.)

ജമാഅത്തും മാധ്യമവും മുസ്‌ലിം ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം പുതിയതല്ല. ജമാഅത്ത് എന്നാല്‍ ഒന്നുമല്ല; അതൊരു ആളില്ലാ പാര്‍ട്ടിയാണ്‌; കടലാസ് സംഘടനയാണ്‌; അതിനെ ഒന്നിനും കൊള്ളില്ല. എന്നൊക്കെ വിമര്‍ശിക്കുന്നവര്‍ തന്നെ മുസ്‌ലിം ലീഗെന്ന മഹാ സംഘത്തെ തകര്‍ത്തത് ജമാഅത്താണ്‌ എന്ന് കൂടി പറയുന്നതില്‍ വൈരുദ്ധ്യമുണ്ടോ എന്ന് അവര്‍ തന്നെ ചീന്തിക്കട്ടെ.

മുസ്‌ലിം ലീഗ് വല്ലാതെ മെലിഞ്ഞിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്‌. മുസ്‌ലിം ലീഗില്‍ നിന്ന് എങ്ങോട്ടാണ്‌ ആളുകള്‍ ഒഴുകിയതെന്ന് നോക്കണം. അപ്പോഴറിയാം ആരാണ്‌ തകര്‍ത്തത് എന്ന്. മുസ്ലിം ലീഗില്‍ നിന്ന് ഒഴുകിപ്പോയവര്‍ ഏതായാലും ജമാഅത്തില്‍ കാര്യമായൊന്നും എത്തിയിട്ടില്ല. മുസ്‌ലിം ലീഗിന്‍റെ ശൈലിയില്‍ സംസാരിച്ചും പെരുമാറിയും പ്രവര്‍ത്തിച്ചും ശീലിച്ചവര്‍ക്ക് അത്ര എളുപ്പത്തില്‍ ജമാഅത്തിലേക്ക് കടന്നുവരാന്‍ തോന്നുകയുമില്ല. 'നാലും കെട്ടും നാല്‍പ്പതും കെട്ടും ഇ.എം.എസ്സിന്‍റെ മോളെയും കെട്ടും' എന്നൊന്നും വിളിച്ചുപറയാന്‍ പിന്നെ കഴിയില്ലല്ലോ. ശീലിച്ചവര്‍ക്ക്

അതില്ലാതെ.......

മുസ്‌ലിം ലീഗ് വളര്‍ത്തിയത് സാമുദായിക രാഷ്ട്രീയമാണ്‌. ആ രാഷ്ട്രീയം കൂടുതല്‍ കടുപ്പത്തില്‍ പയറ്റുന്നവരുടെ കൂടെയാണ്‌ ലീഗ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ ചെന്ന് ചേര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത് തടയാന്‍ ലീഗിന്നായിട്ടില്ല. ജമാഅത്ത് ലീഗിന്‍റെ ലൈനിലല്ല ഉള്ളത്. അത് ഒരു ആദര്‍ശ പ്രസ്ഥാനമാണ്‌. പഠിച്ചും അറിഞ്ഞും അംഗീകരിച്ചും അതിന്‍റെ കൂടെ ആളുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്.ഈ പ്രക്രിയ വളരെ സാവധാനത്തിലേ നടക്കുകയുള്ളു. ലീഗില്‍ നിന്ന് ഒരു ആവേശത്തിന്‌ എടുത്തു ചാടിയാല്‍ ആരും ജമാഅത്തില്‍ എത്തുകയില്ല; കാരണം ഇത് താഴ്വരയിലല്ല; ഉന്നതങ്ങളിലാണ്‌ സ്ഥിതിചെയ്യുന്നത്.

ലീഗിനെ ഇല്ലാതാക്കാനുള്ള ഒരു കാമ്പയിനും ജമാഅത്ത് ഒരിക്കലും നടത്തിയിട്ടില്ല. എന്നാല്‍ ലീഗ് പലപ്പോഴും ജമാഅത്തിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ അത്തരം ഒരു ശ്രമത്തിലാണ്‌ ലീഗ് ഉള്ളത്. കോട്ടക്കലില്‍ കുറെ സംഘടനകളെ വിളിച്ച് ചേര്‍ത്ത് ജമാഅത്തിനെ ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കുകയാണ്‌ ലീഗ് ചെയ്തത്. വരും വരായ്കകള്‍ ആലോചിച്ചൊന്നുമല്ലല്ലോ ലീഗ് സാധാരണ ഗതിയില്‍ തീരുമാനങ്ങളെടുക്കുന്നത്; ഇക്കാര്യത്തിലും അത് തന്നെ സംഭവിച്ചു. ബഹിഷ്കരണാഹ്വാനം സംസ്ഥാന തലത്തില്‍ തന്നെ പൊളിഞ്ഞുകൊണ്ടിരിക്കയാണ്‌.

മാത്രമല്ല ലീഗിന്ന് അതിന്‍റെ 'സാമുദായിക സംരക്ഷകരെന്ന' മുഖമൂടി പൂര്‍ണ്ണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണിപ്പോള്‍. ലീഗുകാര്‍ക്ക് കൂടി ബോധ്യമാകും വിധമാണത് ഇപ്പോഴത് സംഭവിക്കുന്നത്. അവര്‍ക്കത്ര പെട്ടെന്നൊന്നും ബോധ്യമാകില്ലെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. മഅ്‌ദനിയുടെ അറസ്റ്റ് ലീഗിന്‍റെ വിഷയമല്ല എന്നാണ്‌ യൂത്ത് ലീഗ് സെക്രട്ടരി പറഞ്ഞത്. കേരളത്തിലെ എല്ലാ പാര്‍ട്ടികള്‍ക്കും ഇതില്‍ അഭിപ്രായമുണ്ട്; ലീഗിന്ന് മാത്രം അഭിപ്രായമില്ല. മുസ്‌ലിം സമുദായാംഗമായ മത പണ്ഡിതനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഒരാളാണ്‌ മഅ്‌ദനി. അദ്ദേഹത്തെ തികച്ചും അന്യായമായി കള്ളക്കേസില്‍ കുടുക്കി മറ്റൊരു സംസ്ഥാനത്തെ പോലീസ്
സംഘ് പരിവാറിന്ന് വേണ്ടി വേട്ടയാടുന്നു. ഇതിനെ കുറിച്ച് പ്രതികരിക്കുകയെന്നത് ലീഗിന്‍റെ അജണ്ടയിലില്ലാത്ത കാര്യമാണത്രെ. എങ്കില്‍ ആ ലീഗിനെ ഈ സമുദായത്തിന്ന് ആവശ്യമില്ലെന്ന് സമുദായം വിധിയെഴുതുമ്പോള്‍ മാധ്യമത്തെ പഴിക്കരുത്. സ്വന്തം നിലപാടുകളെ പഴിക്കുക. ലീഗ് നന്നാവാന്‍ അതാണാവശ്യം.

ഈ നിലപാടില്ലായ്മയാണ്‌, വേണ്ടത് വേണ്ടപ്പോള്‍ തോന്നായ്കയാണ്‌ ലീഗിന്‍റെ കുഴപ്പം. ഇത് ശക്തിയല്ല; ദൌര്‍ബല്യമാണ്‌. ഈ ദൌര്‍ബല്യമാണ്‌ ലീഗിനെ തളര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഈ ദൌര്‍ബല്യം തുറന്നുകാണിക്കുന്നതില്‍ ജമാഅത്തും മാധ്യമവും അവയുടേതായ പങ്ക് വഹിച്ചിട്ടുണ്ട്; അത് ലീഗ് തകരാതിരിക്കാന്‍ വേണ്ടിയായിരുന്നു. എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല എന്ന നിലപാടായിരുന്നു ലീഗ് സ്വീകരിച്ചത്. ഇപ്പോള്‍ ഫലം അനുഭവിക്കുന്നു. ലീഗിന്‍റെ ശത്രു ആരാണ്‌ മിത്രം ആരാണ്‌ എന്ന് ലീഗ് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. സമുദായത്തിന്‍റെ കാരണവര്‍ സ്ഥാനമാണ്‌ ലീഗ് ആഗ്രഹിക്കുന്നത്. ആജ്ഞാനുവര്‍ത്തികളെ മാത്രമേ അവര്‍ക്ക് ഇഷ്ടമാവുന്നുള്ളു. സ്വതന്ത്രമായി ചിന്തിക്കുന്നവരേയും അഭിപ്രായം പറയുന്നവരെയും അവര്‍ക്ക് കണ്ടുകൂടാ. സ്വന്തമായ നിലപാടുകളുള്ളവരെ ഒട്ടും പിടിക്കില്ല. സമുദായത്തിന്‍റെയോ മതത്തിന്‍റെയോ ഭാവി ഇരിക്കട്ടെ; സ്വന്തം സംഘടനയുടെ ഭാവി പോലും കാണാന്‍ കഴിയാത്തവരാണ്‌ ലീഗിനെ നയിക്കുന്നത്. അത് കൊണ്ടാണ്‌ സമുദായംഗങ്ങള്‍ ലീഗിനെ കാത്ത് നില്‍ക്കാതെ തക്ക സമയത്ത് അവര്‍ക്ക് യുക്തമെന്ന് തോന്നുന്ന തീരുമാനമെടുത്തുകൊണ്ടിരിക്കുന്നത്. ഈ തീരുമാനങ്ങളാകട്ടെ മിക്കവാറും അങ്ങേയറ്റം അപകടകരമായവയാണ്‌ താനും. അതിന്‍റെ അനന്തര ഫലങ്ങളാണ്‌ വളര്‍ന്ന് കൈവെട്ടും കൊലയും കലാപവും മറ്റുമായി മാറുന്നത്. എന്‍.ഡി.എഫ്., ഐ.എന്‍.എല്‍., ഐ.എസ്.എസ്. എന്നിവയൊക്കെ ലീഗിന്‍റെ ആളുകള്‍ ചോര്‍ന്നു പോയുണ്ടായ സംഘടനകളാണ്‌. സ്വന്തം അണികളെ തൃപ്തിപ്പെടുത്തുന്ന നിലപാടുകളെടുക്കാന്‍ ലീഗിന്ന് സാധിക്കാതെ പോയതാണ്‌ ഇവയൊക്കെ ഉണ്ടാകാന്‍ കാരണം. ഇതിന്ന് ജമാഅത്തിനെയോ മാധ്യമത്തെയോ പഴിച്ചിട്ട് കാര്യമില്ല. മുഖം വികൃതമായതിന്നുള്ള പരിഹാരം കണ്ണാടി തല്ലിപ്പൊളിക്കലാണോ? അല്ലെന്ന് ഈ വൈകിയ വേളയില്‍ പോലും ലീഗിന്ന് മനസ്സിലാവുന്നുണ്ടോ?

ഗുരുവായൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് സമദാനിക്ക് വോട്ട് ചെയ്യാത്തതില്‍ ലീഗിന്ന് തെല്ലൊന്നുമായിരുന്നില്ല അരിശം. മതപണ്ഡിതനും പ്രഭാഷകനുമായ സമദാനിയേക്കാള്‍ മൂല്യം സിനിമക്കാരനായ പി.ടി. കുഞ്ഞിമുഹമ്മദിന്നാണോ എന്നായിരുന്നു ലീഗിന്‍റെ ചോദ്യം. ബാബരി മസ്ജിദ് തകര്‍ക്കപെട്ട ശേഷം കേരളത്തില്‍ നടന്ന ഒന്നാമത്തെ തെരഞ്ഞെടുപ്പയിരുന്നു അത്. സംഘ് പരിവാര്‍ മസ്ജിദ് തകര്‍ത്തപ്പോള്‍ ഒത്താശക്കാരനായി നിന്നുകൊടുത്ത കോണ്‍ഗ്രസ്സിനോടുള്ള വിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഗുരുവായൂരുകാര്‍. ഈ വിഷയത്തില്‍ മുസ്‌ലിം ലീഗിന്‍റെ നിലപാടുകളോട് ലീഗുകാര്‍ക്ക് തന്നെയും തീര്‍ത്താല്‍ തീരാത്ത അരിശമുണ്ടായിരുന്നു. കോണ്‍ഗ്രസ് -ലീഗ് മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അതിന്നിരയായത് സമദാനി ആയിപ്പോയെന്ന് മാത്രം. വസ്തുത ഇതൊക്കെയാണെങ്കിലും ഇപ്പോഴും ചോദിക്കുന്നു: മത പണ്ഡിതനും പ്രഭാഷകനുമായ സമദാനിയേക്കാള്‍ മൂല്യം സിനിമക്കാരനായ പി.ടി. കുഞ്ഞുമുഹമ്മദിന്നാണോ എന്ന്.

സ്വയം നന്നാകാന്‍ ശ്രമിച്ചില്ലെങ്കില്‍ ലീഗിനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്തവരെ പടച്ചവനും രക്ഷിക്കുകയില്ല. സ്വന്തം അവസ്ഥ മാറ്റും വരെ ഒരു ജനതയൊടുമുള്ള തന്‍റെ നിലപാട് അല്ലാഹു മാറ്റുകയില്ലെന്ന് ഖുര്‍ആന്‍. സാഹചര്യത്തിന്‍റെ തേട്ടം മനസ്സിലാക്കി തീവ്ര വാദത്തിനും ജീര്‍ണ്ണതക്കും മദ്ധ്യേയുള്ള ശരിയായ നിലപാട് സ്വീകരിക്കുക. ലീഗ് ശക്തിപ്പെടും.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 19, 2010

മഅ്ദനിക്കെതിരെയുള്ള തെളിവുകള്‍

 മഅ്ദനിവിഷയത്തില്‍  ജമാഅത്തിന്റെ സമീപനം

ജമാഅത്തെ ഇസ്ലാമി തീവ്രവര്‍ഗീയ സംഘടനയാണ് എന്ന ആരോപണം പോലും കേരളത്തിലേയോ കേരളത്തിന് പുറത്തോ ആരോപിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പിന്നെ എന്താണ് തീവ്രതയും ജമാഅത്തും തമ്മിലുള്ള ബന്ധം. 'ജമാഅത്ത് സ്വയം തീവ്രവാദ-ഭീകരവാദ സംഘടനയല്ലെങ്കിലും അതിന്റെ സാഹിത്യങ്ങളിലൂടെയും പത്രപ്രസിദ്ധികരണങ്ങളിലൂടെയും  തീവ്രവാദത്തിന് പിന്തുണ നല്‍കുന്നു' ഇതാണ് ആരോപണം അങ്ങനെയെങ്കില്‍ അത് ഏറ്റവും കൂടുതല്‍ വായിക്കുന്ന ജമാഅത്തുകാരല്ലേ അത് ഏറ്റവും കൂടുതല്‍ ഉള്‍കൊള്ളേണ്ടത് അല്ലാതെ സദാസമയവും ജമാഅത്തിനെതിരെ യുദ്ധം ചെയ്യുന്നവരല്ലല്ലോ എന്ന് ചോദിച്ചിട്ട് ഇത് വരെ അതിന് ആരും മറുപടി പറയാന്‍ ശ്രമിച്ചിട്ട് പോലുമില്ല.

എന്നാലും 'തീയില്ലാതെ പുകയുണ്ടാവില്ലല്ലോ' എന്ന് സാമാന്യയുക്തിയനുസരിച്ച് ഈ പുകക്ക് പിന്നില്‍ വല്ലതുമുണ്ടോ എന്ന അന്വേഷണത്തിന് ഞാന്‍ എന്റെതായ ഒരു മറുപടി പറയാന്‍ ശ്രമിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമി 70  വര്‍ഷമാകാന്‍ പോകുന്നു. സ്വാതന്ത്ര്യാനന്തരം വിവിധ ഭാഗങ്ങളില്‍ പെട്ടുപോയ സംഘടന അവിടുത്തെ സാഹചര്യവും അവസ്ഥയും പരിഗണിച്ച് പ്രവര്‍ത്തിച്ച് വരുന്നു. എന്ന് വെച്ചാല്‍ 60 പരം വര്‍ഷമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനിടക്ക് ഏതെങ്കിലും വര്‍ഗീയ കലാപത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കെടുത്ത ഒരു നേരിയ ആരോപണം പോലും ആ സംഘടന നേരിട്ടിട്ടില്ല. മാത്രമല്ല അത്തരം സന്ദര്‍ഭങ്ങളില്‍ അവിടെ ഓടിയെത്തുകയും വര്ഗീയതീഅണക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയുമാണ് ജമാഅത്ത് ചെയ്തത്. കേരളത്തില്‍ ഇയ്യിടെ നടന്ന പല പ്രശ്‌നങ്ങളിലും അത് ഒരു കുഴപ്പത്തിലേക്ക് നീങ്ങാതിരിക്കാന്‍ ജമാഅത്ത് പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. കോളിളക്കം സൃഷ്ടിച്ച ഇപ്പോഴും അലയൊലി ഒട്ടു അടങ്ങിയിട്ടില്ലാത്ത കൈവെട്ടുകേസില്‍ രക്തം നല്‍കിയത് ഈ സമാധാന മനസ്സ് സൂക്ഷിക്കുന്നത് കൊണ്ടാണ്. സാധാരണ മുസ്ലിം വികാര ജീവികളുടെ ഇടയില്‍നിന്ന് ഇക്കാരണം കൊണ്ടുതന്നെ ഒറ്റപ്പെടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ആ തീരുമാനം ഏറ്റവും മാനുഷികവും നീതിപൂര്‍ണവുമായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് ജമാഅത്ത് പ്രവര്‍ത്തകര്‍.

ഇങ്ങനെയായിരിക്കെ ജമാഅത്തിന് ഭീകരവാദത്തെ പിന്തുണക്കുന്നവര്‍ എന്ന ദുഷ്‌കീര്‍ത്തി വരാനുള്ള കാരണമെന്ത്. ഇതില്‍ എന്റെ നിരീക്ഷണത്തില്‍ എനിക്ക് ലഭിച്ച മറുപടി ഇതാണ്. ജമാഅത്ത് കാര്യങ്ങളെ വിലയിരുത്തുന്നത് അതത് കാലത്തെ സാഹചര്യം പരിഗണിച്ചാണ്. ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം അത് മുഴുവന്‍ കാര്യങ്ങളെയും അളക്കുന്നത് ഇസ്‌ലാമിന്റെ  അടിസ്ഥാനത്തിലാണ്. ജീവിതബന്ധിയായ മുഴുവന്‍ പ്രശ്‌നങ്ങളെയും അത് ഇസ്‌ലാമിന്റെ നീതിയുടെയും ധര്‍മത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തി നിലപാട് എടുക്കുന്നു. ഒരു ഇസ്‌ലാമിക സംഘടനയെന്ന നിലയില്‍ അത് കാലാകാലങ്ങളിലെടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും അത് നടപ്പിലാവുന്ന കാലത്ത് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കാറില്ല. എന്നാല്‍ പിന്നീട് സാഹചര്യം മാറുമ്പോള്‍ പിന്നീട് അന്നെടുത്ത നിലപാടുകളുടെ പേരില്‍ ചില തെറ്റായ വാദങ്ങള്‍ക്ക് പിന്തുണ നേടിക്കൊടുക്കാന്‍ ബോധപൂര്‍വം ജമാഅത്തെ ഇസ്‌ലാമി വിമര്‍ശകര്‍ ശ്രമിക്കുന്നു. മൌദൂദി രചിച്ച കാലത്ത് ഒരു വിവാദവുമുണ്ടാക്കാത്ത പുസ്തകത്തിലെ വരികള്‍ ഇന്നെടുത്ത് തീവ്രവാദം ആരോപിക്കുകയാണ്. അല്‍ജിഹാദു ഫില്‍ ഇസ്‌ലാം എന്ന പുസ്തകം രചിക്കാനുണ്ടായ കാരണവും പശ്ചാതലവും വിലയിരുത്താതെ എന്തിന് ഇന്ത്യയില്‍ ഇങ്ങനെ ഒരു പുസ്തകം രചിച്ചു എന്ന് ചോദിക്കുന്നുണ്ട് ചിലര്‍. ഇന്നും അത് പ്രസക്തമാണ് എന്നത് വേറെ കാര്യം. തലക്കെട്ട് മാത്രം ചൂണ്ടിക്കാട്ടിയാണ് ചോദ്യം. മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം എന്ന പുസ്തകവും അതേ പ്രകാരം തന്നെ. പിറക്കാനിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ എന്നീരാജ്യങ്ങളില്‍ ഏത് ഭരണവ്യവസ്ഥ വേണം എന്ന ചര്‍ചക്കിടയില്‍ മൗദൂദി തന്റെതായ ചിന്ത അവതരിപ്പിക്കുകയായിരുന്നു അതിലൂടെ.

ഇപ്രകാരം ഇന്ത്യയില്‍ നടന്ന ഓരോ സംഭവത്തിലും ജമാഅത്ത് അതിന്റെ ഭരണഘടനയുടെയും പോളിസി പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ കൂടിയാലോചനയിലൂടെ തീരുമാനമെടുത്തു. അതിന്റെ പ്രഖ്യാപിത നയമാണ് ദുര്‍ബലരുടെയും അക്രമിക്കപ്പെടുന്നവരുടെയും കൂടെ നിന്ന്. അക്രമികള്‍ക്കെതിരെ ഇന്ത്യന്‍ ഭരണഘടനാനുസൃതമായി പ്രതികരിക്കുക എന്നത്. മഅ്ദനിയുടെ ആദ്യം മുതലുള്ള മുഴുവന്‍ വിഷയത്തിലും അപ്രകാരമാണ് ജമാഅത്ത് ചെയ്തത്, ഇടക്ക് അവര്‍ പരിധിവിടുന്നു എന്ന് കണ്ടപ്പോള്‍ അതിനെതിരെയും ജമാഅത്ത് നിലകൊണ്ടിട്ടുണ്ട്. മാധ്യമത്തിലൂടെയാണ് ആ നിലപാടുകള്‍ പുറത്ത് വരുന്നത് എന്നതിനാല്‍ ആ പത്രത്തെ പാഠം പഠിപ്പിക്കാന്‍ വരെ പി.ഡി.പി ഒരുങ്ങി പുറപ്പെട്ട സംഭവവും ഉണ്ടായി. എന്നാല്‍ ഇതൊന്നും ജമാഅത്തിന്റെ അജണ്ട തീരുമാനിക്കുന്നതില്‍ ഒരിക്കലും സ്വാധീനിക്കാറില്ല.

ഇപ്പോള്‍ മഅ്ദനി നേരിട്ട അറസ്റ്റുമായി ബന്ധപ്പെട്ട് ജമാഅത്തും മാധ്യമം പത്രവും കൈകൊണ്ട നിലപാട് ലീഗും അതിനെ തുണക്കുന്ന മറ്റു മുസ്‌ലിം സംഘടനകളും എടുത്ത് നിലപാടില്‍നിന്നും ഭിന്നമാണ്.  സത്യത്തിനും നീതിക്കും നിലകൊള്ളുന്ന ഒര പ്രസ്ഥാനത്തിന് സ്വീകരിക്കാവുന്ന അതേ  നിലപാടാണ് അത് സ്വീകരിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷം, സാക്ഷാല്‍ മഅ്ദനി തന്നെ തീവ്രവാദിയായി മാറുകയും അദ്ദേഹത്തിന്റെ പ്രസ്ഥാനം ഒരു സായുധപ്രതിരോധ സംഘമായി മാറുകയും ചെയ്തു  (അത് സംഭവിക്കാതിരിക്കട്ടേ) എന്ന് വെക്കുക. എങ്കില്‍ അന്ന്  പൊതുവെ സമൂഹം  പുകഴ്തിപറഞ്ഞ ലേഖനം പുനപ്രസാധനം ചെയ്ത് ജമാഅത്താണ് ഈ വിധിക്ക് കാരണമെന്ന് പറയുന്നതിനെ ജമാഅത്തിനെ എങ്ങനെ നേരിടാനാവും. അതേ നിസ്സഹായത തന്നെയാണ് മുന്‍കഴിഞ്ഞ പല പ്രശ്‌നത്തിലും ജമാഅത്ത് നേരിടുന്നത് എന്നാണ് പറഞ്ഞുവരുന്നത്. ഇതാണ് പുകയുടെ കാര്യം. ഈ ആരോപണമുന്നയിക്കുന്നവരെല്ലാം ജമാഅത്തിനുകൂടെ അന്നുമുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ചര്‍ചവിഷയമല്ലാത്ത കാര്യങ്ങള്‍ പിന്നീട് കടന്നുവരുന്നത് അങ്ങനെയാണ്. ഈ അര്‍ഥത്തില്‍ ജമാഅത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ പരിശോധിക്കുക.

ഇനി ചര്‍വിഷയത്തിലേക്ക് വരാം. മഅ്ദനി ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. നൂറുകണക്കിന് പത്ര-ചാനല്‍ വിചാരണകള്‍ നടന്നെങ്കിലും എന്തായിരുന്നു ഈ അറസ്റ്റിന് പ്രേരകമായ കുറ്റം എന്നത് ഒരിക്കലും ചര്‍ചയാകുന്നില്ല. മറിച്ച് അന്ന് അന്‍വാര്‍ശേരിയില്‍ നടന്നത് നാടകമായിരുന്നോ അല്ലേ?. ഖുര്‍ആന്‍ ഉയര്‍ത്തിയത് മതചിഹ്നങ്ങളെ രാഷ്ട്രീയാവശ്യത്തിന് ദുരുപയോഗം ചെയ്യലല്ലേ.? ഇനിയൊരു ഭീകരവാദി ശബരിമലയിലൊളിച്ചാല്‍ എന്ത് ചെയ്യും?. തുടങ്ങി  സിറാജ് പൂന്തുറയുടെ വാര്‍ത്താസമ്മേളനവുമൊക്കെ കാണിച്ചു ഹരം പിടിപ്പിക്കുന്നുണ്ട്. ഈ സമയത്ത് മാധ്യമം വസ്തുനിഷ്ടമായി പ്രസ്തുത സംഭവത്തെ കണ്ടതായി കിരണ്‍ തോമസ് എന്ന ലേഖകന്‍ ചൂണ്ടികാണിക്കുന്നു. അത് ഇങ്ങനെ വായിക്കുക:

[[[ കഴി­ഞ്ഞ ലോ­ക്സഭ തി­ര­ഞ്ഞെ­ടു­പ്പി­ന്‌ മുന്‍­പ് വരെ മദ­നി എന്ന ബ്രാന്‍­ഡ് ഒരു മനു­ഷ്യാ­വ­കാശ ലം­ഘ­ന­ത്തി­ന്റേ­താ­യി­രു­ന്നു. ഒന്‍­പ­തു വര്‍­ഷ­ത്തോ­ളം ചെ­യ്യാ­ത്ത തെ­റ്റി­ന്‌ ജയി­ലില്‍ കി­ട­ന്ന് മര­ണ­ത്തോ­ട് മല്ലി­ട്ട മദ­നി. ഈ മദ­നി­ക്കാ­യി കണ്ണീ­രൊ­ഴു­ക്കിയ മാ­ദ്ധ്യ­മ­ങ്ങ­ളെ­ല്ലാം ഒറ്റ­യ­ടി­ക്ക് മദ­നി­യെ ജയി­ലില്‍ അട­ക്കാന്‍ ഒന്നി­ക്കു­ന്ന അഭൂ­ത­പൂര്‍­വ്വ­മായ കാ­ഴ്ച­യാ­ണ്‌ കഴി­ഞ്ഞ രണ്ടാ­ഴ്ച­യ­യി കേ­ര­ളം കണ്ടു­കൊ­ണ്ടി­രി­ക്കു­ന്ന­ത്.
ഈ കേ­സ് കെ­ട്ടി­ച്ച­മ­ച്ച­താ­ണെ­ന്നും ബാം­ഗ്ലൂര്‍ പോ­ലീ­സ് ഉന്ന­യി­ച്ചി­രി­ക്കു­ന്ന പല ആരോ­പ­ണ­ങ്ങ­ളും അടി­സ്ഥാന രഹി­ത­മാ­ണെ­ന്നും പല സാ­ക്ഷി­മൊ­ഴി­ക­ളും വ്യാ­ജ­മാ­ണെ­ന്നു­മൊ­ക്കെ­യു­ള്ള മദ­നി­യു­ടെ വാ­ദ­ങ്ങ­ളെ ഒന്നും മു­ഖ­വി­ല­ക്കെ­ടു­ക്കാന്‍ ഒരു അന്വേ­ഷ­ണാ­ത്മക മാ­ദ്ധ്യമ പ്ര­വര്‍­ത്ത­ക­നും ഇതു­വ­രെ തയ്യാ­റാ­യി­ട്ടി­ല്ല. ഏതെ­ങ്കി­ലും ചാ­നല്‍ ചര്‍­ച്ച­യില്‍ മദ­നി­യോ അദ്ദേ­ഹ­ത്തി­ന്റെ മണ്ടന്‍ കൂ­ട്ടാ­ളി­ക­ളായ സി­റാ­ജോ ഗഫൂ­റോ ഈ വാ­ദ­ങ്ങള്‍ ഉന്ന­യി­ച്ചു തു­ട­ങ്ങി­യാല്‍ ഉടന്‍ അവ­താ­ര­ക­ന്റെ മി­ല്യ്യണ്‍ ഡോ­ളര്‍ ചോ­ദ്യം വരും : നി­ങ്ങള്‍ പറ­യു­ന്നു നി­ങ്ങള്‍ നി­യമ വ്യ­വ­സ്ഥ­യെ ബഹു­മാ­നി­ക്കു­ന്നു എന്ന് പി­ന്നെ എന്തി­നാ­ണ്‌ ഇങ്ങ­നെ നാ­ട­കം കളി­ക്കു­ന്ന­ത്. നി­യ­മം നി­യ­മ­ത്തി­ന്റെ വഴി­ക്ക് പോ­ക­ട്ടേ അത­ല്ലെ നി­യമ വാ­ഴ്ക­യെ അം­ഗീ­ക­രി­ക്കു­ന്ന ആരും ചെ­യ്യേ­ണ്ട­ത് ഉടന്‍ തി­രി­ച്ചെ­ത്താം താ­ങ്ക­ളി­ലേ­ക്ക്.
ദൃ­ശ്യ മാ­ദ്ധ്യ­മ­ങ്ങള്‍ മാ­ത്ര­മ­ല്ല അച്ച­ടി മാ­ദ്ധ്യ­മ­ങ്ങ­ളും മദ­നി­യു­ടെ കാ­ര്യ­ത്തില്‍ മറി­ച്ചൊ­രു നി­ല­പാ­ട് എടു­ത്തി­ല്ല. എന്നാല്‍ മദ­നി­യോ­ട് അനു­ഭാ­വം പു­ലര്‍­ത്തി­യി­രു­ന്ന മാ­ധ്യ­മം ദി­ന­പ്പ­ത്രം അവ­രു­ടെ എഡി­റ്റ് പേ­ജില്‍ പ്ര­മുഖ മാ­ദ്ധ്യമ പ്ര­വര്‍­ത്ത­കന്‍ വി­ജു വി നാ­യ­രെ­ക്കൊ­ണ്ട് മദ­നി­യു­ടെ ആരോ­പ­ണ­ങ്ങള്‍ പരി­ശോ­ധി­പ്പി­ച്ചു. മദ­നി­യെ അറ­സ്റ്റ് ചെ­യ്ത ഈ സാ­ഹ­ച­ര്യ­ത്തില്‍ നി­ഷ്പ­ക്ഷ­മാ­യി വസ്തു­ത­ക­ളെ വി­ശ­ക­ല­നം ചെ­യ്യു­ന്ന ഏവ­രും വാ­യി­ച്ചി­രി­ക്കേ­ണ്ട ഒന്നാ­ണ്‌ വി­ജു വി­.­നാ­യ­രു­ടെ ലേ­ഖ­ന­ങ്ങള്‍. (അ­വ­യി­ലേ­ക്കു നയി­ക്കു­ന്ന ലി­ങ്കു­കള്‍ ഈ ലേ­ഖ­ന­ത്തിന്‍­റെ ചു­വ­ട്ടില്‍ കൊ­ടു­ത്തി­ട്ടു­ണ്ട്.)

വി­ജു വി. നാ­യ­രു­ടെ ലേ­ഖ­ന­ത്തില്‍ നി­ന്ന് കോ­ട­തി പ്ര­ഥ­മ­ദൃ­ഷ്ട്യാ പരി­ഗ­ണി­ച്ച, മദ­നി­ക്കെ­തി­രായ തെ­ളി­വു­കള്‍ ഒന്നു­ര­ണ്ടെ­ണ്ണം ഒരു­ദാ­ഹ­ര­ണ­ത്തി­നു നോ­ക്കാം.

2009 ഡി­സം­ബര്‍ അഞ്ചു­മു­തല്‍ 16 വരെ എറ­ണാ­കു­ളം­മെ­ഡി­ക്കല്‍ ട്ര­സ്റ്റ് ആശു­പ­ത്രി­യില്‍ രോ­ഗം മൂര്‍­ച്ഛി­ച്ചു­കി­ട­ന്ന മജീ­ദ് ആ മാ­സം 11­ന് ബാ­ഗ്ലൂര്‍ പോ­ലീ­സില്‍ മദ­നി­ക്കെ­തി­രാ­യി മൊ­ഴി നല്‍­കി­യെ­ന്നാ­ണ് പോ­ലീ­സി­ന്റെ ഭാ­ഷ്യം. കോ­മാ­യില്‍ കി­ട­ന്ന മജീ­ദി­ന്റെ കാ­ര്യ­ത്തില്‍ വ്യ­ക്ത­മായ തെ­ളി­വു­ണ്ട്. എന്നാല്‍, അത്ത­രം തെ­ളി­വു­ക­ളൊ­ക്കെ വി­ചാ­ര­ണ­ക്കോ­ട­തി­യില്‍ പറ­ഞ്ഞാല്‍­മ­തി എന്നാ­ണ് മുന്‍­കൂര്‍­ജാ­മ്യാ­പേ­ക്ഷ പരി­ഗ­ണി­ക്ക­വേ കോ­ട­തി പറ­ഞ്ഞ­ത്. കോ­മാ സ്‌­റ്റേ­ജി­ലായ മജീ­ദ് അവി­ടെ കി­ട­ന്ന് ഡി­സം­ബര്‍ 16 ന് മരി­ക്കു­ക­യും ചെ­യ്തു. ഇങ്ങ­നെ കോ­മാ സ്‌­റ്റേ­ജില്‍ കി­ട­ക്കു­ന്ന­തി­നി­ടെ പതി­നൊ­ന്നാം തീ­യ­തി മു­ന്നൂ­റ് കി­ലോ­മീ­റ്റര്‍ വട­ക്ക് കണ്ണൂ­രില്‍ ചെ­ന്ന് മൊ­ഴി കൊ­ടു­ത്തെ­ന്നാ­ണ് പ്രോ­സി­ക്യൂ­ഷന്‍ കോ­ട­തി­യെ ബോ­ധി­പ്പി­ച്ച­ത്. എതിര്‍­വാ­ദ­ങ്ങ­ളോ ആശു­പ­ത്രി രേ­ഖ­ക­ളോ പ്ര­സ­ക്ത­മ­ല്ല. അതു­വ­ല്ല­തും ബോ­ധി­പ്പി­ക്കാ­നു­ണ്ടെ­ങ്കില്‍ അതെ­ല്ലാം പി­ന്നെ വി­ചാ­ര­ണ­ക്കോ­ട­തി­യില്‍ ബോ­ധി­പ്പി­ക്കാം. കോ­മാ സ്‌­റ്റേ­ജി­ലു­ള്ള ഒരു­വന്‍ ചെ­ന്ന് മൊ­ഴി­കൊ­ടു­ത്തെ­ന്ന് പ്രോ­സി­ക്യൂ­ഷന്‍ പറ­ഞ്ഞാല്‍ അത് പ്ര­ഥ­മ­ദൃ­ഷ്ട്യാ തെ­ളി­വാ­കു­ന്ന­തെ­ങ്ങ­നെ­യാ­ണെ­ന്നാ­ണു മന­സ്സി­ലാ­കാ­ത്ത­ത്.

അടു­ത്ത തെ­ളി­വ്, മഅ­ദ­നി­യു­ടെ­സ­ഹോ­ദ­രന്‍ ജമാല്‍ മു­ഹ­മ്മ­ദി­ന്റെ മൊ­ഴി­യാ­ണ്. ബം­ഗ­ളൂ­രു സ്‌­ഫോ­ട­നം കഴി­ഞ്ഞ­യു­ട­നെ നസീ­റി­നും മറ്റും കരു­നാ­ഗ­പ്പ­ള്ളി­യി­ലെ അന്‍­വാര്‍­ശേ­രി അഗ­തി­മ­ന്ദി­ര­ത്തില്‍ ഒളി­ച്ചു­ക­ഴി­യാ­നു­ള്ള സൗ­ക­ര്യ­മൊ­രു­ക്ക­ണ­മെ­ന്ന് മഅ­ദ­നി തന്നോ­ട് ഫോ­ണില്‍ വി­ളി­ച്ചു­പ­റ­ഞ്ഞെ­ന്നും അത­നു­സ­രി­ച്ച് അഭ­യം കൊ­ടു­ത്തു­വെ­ന്നു­മാ­ണ് ജമാ­ലി­ന്റെ 'മൊ­ഴി­'. ജമാ­ലാ­ണ് അന്‍­വാര്‍­ശേ­രി അഗ­തി­മ­ന്ദി­ര­ത്തി­ന്റെ സൂ­ക്ഷി­പ്പു­കാ­ര­നും അവി­ട­ത്തെ വി­ദ്യാ­ല­യ­ത്തി­ലെ അധ്യാ­പ­ക­നും. പ്ര­ഥമ ദൃ­ഷ്ട്യാ തന്നെ തെ­ളി­വാ­യി­ല്ലേ? എന്നാല്‍ സത്യ­മെ­ന്താ­ണ്?

ജമാല്‍ അധ്യാ­പ­ക­നാ­ണ്, ശരി­ത­ന്നെ. അതു­പ­ക്ഷേ, അന്‍­വാര്‍­ശ്ശേ­രി­യി­ല­ല്ല; കരു­നാ­ഗ­പ്പ­ള്ളി­യി­ലെ ഒരു എയ്ഡ­ഡ് സ്‌­കൂ­ളില്‍. അയാള്‍­ക്ക് ഇങ്ങ­നെ­യൊ­രു മൊ­ഴി­യെ­ന്ന­ല്ല, മൊ­ഴി കൊ­ടു­ക്കാ­നെ­ത്തുക എന്നാ­വ­ശ്യ­പ്പെ­ടു­ന്ന ഒരു കേ­വല വാ­റ­ണ്ടു­പോ­ലും കി­ട്ടി­യി­ട്ടി­ല്ല. പ്രോ­സി­ക്യൂ­ഷന്‍ മൊ­ഴി­യില്‍ പറ­യു­ന്ന ഫോണ്‍ നമ്പ­റും ജമാ­ലി­ന്റെ­യ­ല്ല. ഇങ്ങ­നെ താന്‍ അറി­യാ­തൊ­രു കൃ­ത്രി­മ­മൊ­ഴി തന്റെ പേ­രി­ലി­റ­ക്കി­യ­തി­ന് ജമാല്‍ ശാ­സ്താം­കോ­ട്ട മജി­സ്‌­ട്രേ­റ്റ് കോ­ട­തി­യില്‍ കേ­സു കൊ­ടു­ത്തി­ട്ടു­ണ്ട്. അങ്ങ­നെ ബാം­ഗ്ലൂര്‍ കേ­സ­ന്വേ­ഷ­കര്‍­ക്കെ­തി­രെ കൃ­ത്രി­മ­ത്വ­ത്തി­നു­ള്ള കേ­സു­കെ­ട്ട് രണ്ടാ­കു­ന്നു. പക്ഷേ, സാ­മാ­ന്യ പ്ര­ഥ­മ­ദൃ­ഷ്ടി­ക്ക് അതൊ­ന്നും വി­ഷ­യീ­ഭ­വി­ക്കു­ന്നി­ല്ല.

മറ്റൊ­ന്ന് കു­ട­കില്‍ വച്ച് മദ­നി നട­ത്തിയ ഗൂ­ഢാ­ലോ­ചന കണ്ട സാ­ക്ഷി­യു­ടെ മൊ­ഴി­യാ­ണ്. ധാ­രാ­ളം മല­യാ­ളി­ക­ളു­ള്ള കര്‍­ണാ­ട­ക­ത്തി­ലെ കു­ട­കില്‍ ഒരു രാ­ത്രി ഒരു കാര്‍ വന്നു നില്‍­ക്കു­ന്നു. അതില്‍­നി­ന്ന് ഒരു കാ­ലി­ല്ലാ­ത്ത ഒരാ­ളി­റ­ങ്ങു­ന്നു. ഉട­നെ തടി­യ­ന്റ­വിട നസീര്‍ പറ­യു­ന്നു, അത് കേ­ര­ള­ത്തില്‍­നി­ന്നു­ള്ള മഅ­്ദ­നി­യാ­ണ്. ഈ മൊ­ഴി കൊ­ടു­ത്തി­രി­ക്കു­ന്ന­ത് കു­ട­ക് സ്വ­ദേ­ശി­യായ ഒരു ലത്തീ­ഫ് -52ാം സാ­ക്ഷി. കേ­ര­ള­പൊ­ലീ­സി­ന്റെ 24 മണി­ക്കൂര്‍ സം­ര­ക്ഷ­ണ­ത്തി­ലു­ള്ള ഒരാള്‍ അവ­രു­ടെ കണ്ണു­വെ­ട്ടി­ച്ച് കു­ട­കി­ലേ­ക്ക് മു­ങ്ങി­യെ­ങ്കില്‍ ഈ മു­ങ്ങല്‍­കാ­ല­യ­ള­വി­ലെ പൊ­ലീ­സ് ടൂര്‍­ഡ­യ­റി പരി­ശോ­ധി­ക്കേ­ണ്ട­ത­ല്ലേ? കേ­ര­ള­പൊ­ലീ­സി­നോ­ട് തി­ര­ക്കേ­ണ്ട­ത­ല്ലേ? അതോ, ഇനി അവ­രും­കൂ­ടി അറി­ഞ്ഞു­കൊ­ണ്ടു­ള്ള രഹ­സ്യ­യാ­ത്ര­യാ­യി­രു­ന്നോ ഇത്? ബഹു­മാ­ന­പ്പെ­ട്ട പ്ര­ഥ­മ­ദൃ­ഷ്ടി­യില്‍ അത്ത­രം സം­ശ­യ­ങ്ങള്‍­ക്കൊ­ന്നും ഇട­മി­ല്ല. നി­യ­മം അതി­ന്റെ വഴി­ക്ക് പോ­ക­ട്ടേ, നി­യമ വാ­ഴ്ച നട­ക്ക­ട്ടേ, സത്യം കോ­ട­തി കണ്ടെ­ത്ത­ട്ടേ എന്നൊ­ക്കെ ഒഴു­ക്കന്‍ മട്ടില്‍ ആര്‍­ക്കും പറ­യാം. പക്ഷെ അന്വേ­ഷ­ണാ­ത്മക മാ­ദ്ധ്യമ പ്ര­വര്‍­ത്ത­കര്‍ അത് ആവര്‍­ത്തി­ക്കു­മ്പോള്‍ അതി­ന്‌ നീ­തീ­ക­ര­ണ­മി­ല്ല. ഇപ്പോള്‍ മദ­നി­യു­ടെ അറ­സ്റ്റി­നാ­ണ്‌ മാര്‍­ക്ക­റ്റ് എന്ന­റി­യാ­വു­ന്ന­ത് കൊ­ണ്ട് അതി­ലേ­ക്ക് മാ­ത്രം ശ്ര­ദ്ധ­തി­രി­ക്കുക എന്നാല്‍ മദ­നി ജയി­ലില്‍ കി­ട­ക്കു­മ്പോള്‍ ഇതെ മാ­ദ്ധ്യമ പ്ര­വര്‍­ത്ത­കര്‍ തന്നെ ഇതൊ­ക്കെ മാ­റ്റി­പ്പ­റ­യും. അന്ന് വി­ജു വി നാ­യ­രു­ടെ വാ­ദ­ങ്ങ­ളു­ടെ വി­ശ­ദാം­ശ­ങ്ങ­ളി­ലേ­ക്ക് കട­ക്കാന്‍ മനു­ഷ്യാ­വ­കാശ പ്ര­വര്‍­ത്ത­കര്‍ ചാ­ന­ലു­കള്‍ നി­ര­ങ്ങും. മദ­നി വീ­ണ്ടും ടാം റേ­റ്റി­ങ്ങും പര­സ്യ റേ­റ്റി­ങ്ങും കൂ­ട്ടാ­നു­ള്ള ഉപാ­ധി ആയി മാ­റും. മദ­നി­യു­ടെ­യും സൂ­ഫി­യ­യു­ടെ­യും മക്ക­ളു­ടെ­യും കണ്ണീ­രില്‍ കു­തിര്‍­ന്ന അഭി­മു­ഖ­ങ്ങള്‍ പൈ­ങ്കി­ളി ശൈ­ലി­യില്‍ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ടും. ജയി­ലില്‍ കി­ട­ക്കു­ന്ന മദ­നി­യേ­പ്ര­തി നി­യമ സഭ വേ­ണ­മെ­ങ്കില്‍ പ്ര­മേ­യം പാ­സ­ക്കും. മദ­നി­ക്ക് വേ­ണ്ടി കേ­ര­ളം കര­യു­ന്നു എന്നു­വ­രെ ഇവ­രൊ­ക്കെ എഴു­തി­ക്ക­ള­യും.

പക്ഷെ ഈ കോ­ലാ­ഹ­ല­ങ്ങള്‍­ക്കി­ട­യില്‍ മദ­നി എങ്ങാ­നും മരി­ച്ച് പോ­യാല്‍ അതി­നും ഈ റി­യാ­ലി­റ്റി ഷോ നട­ത്തു­ന്ന­വ­രും കാ­ണു­ന്ന­വ­രും കാ­ര­ണ­മാ­കും എന്ന് മറ­ക്ക­രു­ത്. ബാം­ഗ്ലൂര്‍ കോ­ട­തി ചി­ല­പ്പോള്‍ മദ­നി­ക്ക് ജാ­മ്യം നല്‍­കി­യേ­ക്കാം പക്ഷെ ബാ­ഗ്ലൂര്‍ വി­ട്ടു­പോ­ക­രു­ത് എന്ന നി­ബ­ന്ധ­ന­യോ­ടെ ആകാം. അദ്ദേ­ഹ­ത്തി­ന്റെ ഭാ­ര്യ സൂ­ഫിയ കള­മ­ശേ­രി ബസ് കത്തി­ക്കല്‍ കേ­സി­ലെ പ്ര­തി­യാ­ണ്‌ അവര്‍­ക്ക് കേ­ര­ളം വി­ട്ടു­പോ­കാന്‍ കഴി­യി­ല്ല.ഒന്‍­പ­ത് വര്‍­ഷം ഒരു കള്ള­ക്കേ­സില്‍ സ്റ്റേ­റ്റ് ഇവ­രെ വേര്‍­പെ­ടു­ത്തി. മദ­നി­യു­ടെ യൌ­വ­ന­ത്തി­ന്റെ നല്ല­പ­ങ്കും ജയി­ലില്‍. ഇനി അതേ നി­ല­വാ­ര­ത്തി­ലു­ള്ള മറ്റൊ­രു കേ­സില്‍ മദ­നി­യെ വീ­ണ്ടും കൊ­ണ്ടു­പോ­കു­മ്പോള്‍ ചി­ല­തൊ­ക്കെ തു­റ­ന്ന് പറ­യാന്‍ കഴി­ഞ്ഞി­ല്ലെ­ങ്കില്‍ മാ­ദ്ധ്യമ പ്ര­വര്‍­ത്ത­നം എന്ന­ത് ഒരു തൊ­ഴില്‍ മാ­ത്ര­മാ­യും മാ­ദ്ധ്യമ പ്ര­വര്‍­ത്ത­കന്‍ ഒരു തൊ­ഴി­ലാ­ളി മാ­ത്ര­മാ­യും മാ­റു­മെ­ന്ന് ഓര്‍­മ്മി­പ്പി­ക്കു­ന്നു.]]]

********************************************************************
ഈ വിഷയം മുന്നില്‍ വെച്ച് നാം ചിന്തിക്കുക. ഒരാള്‍ക്കെതിരെയോ ഒരു സംഘത്തിനെതിരെയോ അവയുടെ ഭാവി പരിണിതിമുന്നില്‍ കണ്ട് നിലപാട് സ്വീകരിക്കുന്നതില്‍ പ്രായോഗികതയുടെ പ്രശ്‌നമുണ്ട്. തങ്ങളല്ലാത്തവരെയൊക്കെ എതിര്‍ക്കാന്‍ തീരുമാനിച്ചവര്‍ക്ക് ഇത്തരം പ്രശ്‌നമില്ല എന്ന് സമ്മതിക്കുന്നു. ആ നിലപാട് സ്വീകരിച്ചവരാണ് ജമാഅത്തിനെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. 

ജമാഅത്തെ ഇസ്‌ലാമിക് ഇക്കാര്യത്തിലൊക്കെ നേരിട്ട് തന്നെ ഇടപെടാതിരിക്കാനാവില്ല. കാരണം മുസ്‌ലിം സംഘടനകളൊക്കെ ദൈവത്തെയും സീസറെയും വേര്‍പിരിച്ചിരിക്കുന്നതിനാല്‍ അവര്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് യോജിച്ചവിധം  വിവിധ രാഷ്ട്രീയപാര്‍ട്ടികളിലൂടെ ഇടപെട്ടുകൊണ്ടിരിക്കുന്നു. ഇക്കാലമത്രയും ജമാഅത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ നേരിട്ട് തന്നെ അഭിപ്രായം പറഞ്ഞു. നിസ്സഹായരോടും പീഢിതരോടും ദുര്‍ബലരോടും കൂടെ നിന്നു. അതില്‍ ദേശസ്‌നേഹപരമായ ഒരു വശം കൂടിയുണ്ടായിരുന്നു. ജമാഅത്ത് നേതൃത്വം ഇപ്പോഴും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന അഭിപ്രായത്തില്‍ അത് കാണാവുന്നതാണ്. പ്രത്യക്ഷത്തില്‍ അവ മറ്റുമുസ്‌ലിം സംഘടനകളുടെ ശബ്ദത്തില്‍നിന്ന് വേറിട്ട് നില്‍ക്കുന്നുണ്ടെങ്കിലും.  മഅ്ദനി വിഷയത്തില്‍ പ്രകടിപ്പിക്കുന്ന അഭിപ്രായത്തിലും അതുണ്ട്. ഒരു സമൂഹത്തെ ഒരു വിഭാഗത്തെ മുഴുവന്‍ നിസ്സഹായരാക്കി മാറ്റിയാല്‍ പിന്നെ സംഭവിച്ചിട്ടുള്ളത് ചരിത്രത്തിലൊരിടത്തും സന്തോഷകരമായ കാര്യമായിരുന്നില്ല. അത് സംഭവിക്കരുതെന്നും. അത്തരം നിസ്സഹായരുടെയും ദുര്‍ബലരുടെയും പ്രശ്‌നങ്ങള്‍ നീതിപൂര്‍വം പരിഹരിക്കപ്പെടണമെന്നും ജമാഅത്ത് ആഗ്രഹിക്കുന്നു. പ്രതിഷേധം നിശബ്ദമാക്കപ്പെടരുതെന്നും; ഈരാജ്യത്തെയും അതിലെ സമാധാനപ്രിയരായ ആളുകളെയും ഓര്‍ത്തുകൊണ്ടുതന്നെ.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ പോളിന്റെ ചില വരികള്‍ ചേര്‍ത്തുകൊണ്ട് ഈ ചര്‍ച അവസാനിപ്പിക്കുന്നു:
 
[[[ ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന വിധം കാര്യങ്ങളൊക്കെ മാറിയിരിക്കുന്നു എന്ന വര്‍ത്തമാനമാണ്‌ എവിടെയും കേള്‍ക്കുന്നത്‌. കഴുമരങ്ങള്‍ കണ്ട്‌ ആഹ്‌ളാദിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ ആരവത്തില്‍ ജനാധിപത്യതത്വങ്ങള്‍ വിസ്‌മരിക്കപ്പെടുന്നു. ഭരണകൂടം ഭീകരതയുടെ ആവരണമണിയുന്നു. തീവ്രവാദമെന്നത്‌ ഏത്‌ അതിക്രമത്തിനുമുള്ള മറയായി മാറുന്നു. തീവ്രവാദത്തിനെതിരേ കരുത്തോടെ സംസാരിക്കുന്ന ചിദംബരം പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാവുന്ന സാഹചര്യം ഓര്‍മിക്കപ്പെടാതെ പോകരുത്‌. വേദാന്ത കമ്പനിയുടെ അഭിഭാഷകനായിരുന്നു ചിദംബരം. വേദാന്തയുടെ ഖനികള്‍ ഇപ്പോള്‍ മാവോയിസ്‌റ്റുകളുടെ നിയന്ത്രണത്തിലാണ്‌. മാവോയിസ്‌റ്റുകള്‍ക്കെതിരേ സംഹാരത്തിന്റെ ഭാഷയില്‍ ചിദംബരം സംസാരിക്കുന്നത്‌ ഇക്കാരണത്താലായിരിക്കുമോ? വേദാന്തയെ മുന്‍നിര്‍ത്തി ചിദംബരത്തിനെതിരേ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുള്ള കാര്യവും മറക്കരുത്‌.തീവ്രവാദികളേക്കാള്‍ നാടിനെ അപകീര്‍ത്തിപ്പെടുത്തുന്നത്‌ അഴിമതിക്കാരായ ഭരണകര്‍ത്താക്കളാണ്‌.

ക്രിക്കറ്റിനു പിന്നാലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നാടിന്‌ അപമാനമായി മാറിയിരിക്കുന്നു. റഹ്‌മാന്റെ ഗാനത്തില്‍ കല്‍മാഡിയുടെ കറ ഇല്ലാതാവില്ല. രാജ്യത്തോടുള്ള ദ്രോഹമാണു രാജ്യദ്രോഹമെങ്കില്‍ കല്‍മാഡി ചെയ്യുന്നതും രാജ്യദ്രോഹമാണ്‌. പക്ഷേ അദ്ദേഹത്തിനെതിരേ ഒരു ചെറുവിരല്‍പോലും അനങ്ങുന്നില്ല.ജനത്തിന്റെ നിസഹായതയില്‍ നിന്നാണ്‌ ഷൂ പ്രതിഷേധത്തിന്റെ പ്രതീകമായി മാറുന്നത്‌. ബുഷിനും ചിദംബരത്തിനും ശേഷം ശ്രീനഗറില്‍ ഒമര്‍ അബ്‌ദുള്ളയും ഉന്നം പിഴച്ച ഷൂവിന്‌ ഇരയായത്‌ ഒരു കാരണവും ഇല്ലാതെയല്ല. വിഘടനവാദികളുടെയും ഭീകരവാദികളുടെയും കൈയില്‍നിന്നു കാശ്‌മീരിലെ സിവില്‍ സമൂഹം കലാപത്തിന്റെ കല്ലുകള്‍ ഏറ്റുവാങ്ങുന്നത്‌ അപകടകരമായ കാഴ്‌ചയാണ്‌. നിശബ്‌ദമാക്കപ്പെടുന്ന പ്രതിഷേധം ആവിഷ്‌കാരത്തിനു മറ്റു വഴികള്‍ തേടും. അന്‍വാര്‍ശേരിയിലായാലും ഹസ്രത്ത്‌ ബാലിലായാലും സ്‌ഥിതി വ്യത്യസ്‌തമല്ല. അട്ടലൂരിയുടെ ഷെല്‍ താത്‌കാലികമായ ഭയം മാത്രമാണ്‌ സൃഷ്‌ടിക്കുന്നത്‌. നീതിന്യായവ്യവസ്‌ഥയുടെ നിഷ്‌പക്ഷതയിലുള്ള വിശ്വാസമാണ്‌ ശാശ്വതമായ ശമനത്തിനു കാരണമാകുന്നത്‌. കോടതിയില്‍ കീഴടങ്ങാനുള്ള അവസരത്തിനുവേണ്ടി നിര്‍ബന്ധം പിടിച്ചതിലൂടെ മഅ്‌ദനി അണികള്‍ക്കു നല്‍കിയത്‌ നല്ല സന്ദേശമാണ്‌. ]]]
അവലംബം:
Solidarity Network
Malayal.am

ബുധനാഴ്‌ച, ഓഗസ്റ്റ് 18, 2010

അരുത്; ഈ കളി തീക്കളിയാണ്.

പ്രഫ.കെ.എ. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ അരുത് മക്കളേ, അരുത്! ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ ഇവിടെ പകര്‍ത്തുന്നു. 18-08-2010 പ്രസിദ്ധീകരിച്ച മാധ്യമം ദിനപത്രത്തില്‍നിന്ന്:
 
മലയാള മണ്ണിന്റെ ഉപ്പും ചോറും തിന്നുവളര്‍ന്ന് കഴിഞ്ഞ ആറുപതിറ്റാണ്ടത്തെ അതിന്റെ വികാസപരിണാമങ്ങള്‍ കണ്ട ഒരു സാധാരണപൗരന്റെ ആത്മാലാപങ്ങളാണിത്. ഒരുവേള ഇനിയും മൗനം പാലിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന ചിന്തയാണ് ഈ കുറിപ്പിന് പ്രേരകം. ഇന്ത്യയുടെ ഭൂപടത്തില്‍ മലയാളമണ്ണിന്റെ സ്ഥാനം ഒന്നു വേറെത്തന്നെയായിരുന്നു. സാക്ഷരതയിലും സംസ്‌കാരത്തിലും സമുദായങ്ങള്‍ തമ്മിലെ ഇഴയടുപ്പത്തിലും രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തിന്റെയും മുന്‍പന്തിയിലായിരുന്നു നമ്മള്‍. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും ദൃശ്യമാവാത്ത ഐക്യവും സൗഹാര്‍ദവും മലയാള മണ്ണിന്റെ ഊടും പാവുമായി മാറി. ഒരേ ബെഞ്ചിലിരുന്ന് ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും പഠിച്ചു. ഒരേ ജീവിതരീതി പുലര്‍ത്തി. നാനാത്വത്തിലെ ഏകത്വം നാടിന്റെ ആത്മസത്തയായി വര്‍ത്തിച്ചു. മഹത്തായ ഈ വളര്‍ച്ചയില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കുവഹിച്ചു.

ആ നല്ല നാളുകള്‍ പയ്യെപ്പയ്യെ വിടപറയുകയാണോ എന്ന ഭീതി മനസ്സിനെ വേട്ടയാടുന്നു. പവിത്രമായ നമ്മുടെ മണ്ണും വെള്ളവുമെല്ലാം വിഷമയമായി മാറിക്കഴിഞ്ഞു. കൊല്ലും കൊലയും മാഫിയാ സംസ്‌കാരവും നമ്മെ ഏതോ അധോലോകത്തിലേക്ക് നയിക്കുന്നു. ഇവിടെ കച്ചിത്തുരുമ്പായി ബാക്കിയുണ്ടായിരുന്ന മതസൗഹാര്‍ദത്തിന്റെ കടക്കലും കത്തിവീഴുകയാണോ?

ചില്ലറ നേട്ടങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയത കളിക്കുന്നത് ദുഃഖകരമെന്നേ പറയേണ്ടൂ. രാഷ്ട്രീയ എതിരാളിയെ തീവ്രവാദിയാക്കുന്ന രീതി എലിയെ കൊല്ലാന്‍ ഇല്ലം ചുടലാണ്. വി.ആര്‍. കൃഷ്ണയ്യരുടെ വാക്കുകള്‍ കടമെടുക്കട്ടെ: ബ്രിട്ടീഷുകാരുടെ കാലത്ത് രാജ്യദ്രോഹികളെന്ന് പറഞ്ഞു അവര്‍ കോണ്‍ഗ്രസുകാരെ പിടിച്ചുകൊണ്ടുപോയി. കോണ്‍ഗ്രസുകാര്‍ അധികാരത്തില്‍ വന്നപ്പോള്‍ രാജ്യദ്രോഹികളെന്നു പറഞ്ഞു കമ്യൂണിസ്റ്റുകാരെ പിടിച്ചുകൊണ്ടുപോയി. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നക്‌സലേറ്റുകളെന്നു പറഞ്ഞു നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന ആദിവാസികളെയും ദലിതരെയും പിടിച്ചുകൊണ്ടുപോവുകയാണ്. കോണ്‍ഗ്രസുകാരനാവുക എന്നത് ഒരുകാലത്ത് രാജ്യദ്രോഹമായിരുന്നു.  രാജഭരണകാലത്ത് രാജാവിന്റെ ഇംഗിതമായിരുന്നു നീതി. ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വശക്തികളുടെ ഇംഗിതവും. എന്നാല്‍, രാജവാഴ്ചയില്‍ നിന്നും, വിദേശാടിമത്തത്തില്‍നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു ജനകീയ ജനാധിപത്യരാജ്യമായി മാറിയ ശേഷവും, അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി പോരാടുന്നവരെ രാജ്യദ്രോഹികളും തീവ്രവാദികളുമാക്കുന്ന സമ്പ്രദായം ക്രൂരമാണ്.

രാഷ്ട്രീയത്തിലെ വര്‍ഗീയത ഇന്റലിജന്‍സിലേക്കും പൊലീസിലേക്കും വ്യാപിച്ചില്ലേ? ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഹിന്ദുത്വ ഭീകരത നാടിനെ എവിടെയെത്തിച്ചുവെന്ന് നമുക്കറിയാം. രാഷ്ട്രപിതാവ് മഹാത്മജിയുടെ വധം അതിന്റെ തുടക്കമായിരുന്നു. ബാബരി മസ്ജിദിന്റെ തകര്‍ച്ചയായിരുന്നു വരുന്ന ഘട്ടം. ഗുജറാത്തിലെ വംശഹത്യ അതിന്റെ ക്ലൈമാക്‌സായിരുന്നു. ഹിന്ദുത്വ പരീക്ഷണത്തിന്റെ മോഡി മോഡല്‍ ഗുജറാത്തില്‍ തുടങ്ങി കര്‍ണാടകയില്‍ ആവര്‍ത്തിച്ച് കേരളത്തിലേക്കും അത് പറിച്ചുനടാനുള്ള തത്രപ്പാടിലാണ് ഹിന്ദുത്വ ഭീകരര്‍. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്നിപ്പോള്‍ സെക്കുലര്‍പാര്‍ട്ടികളും രാഷ്ട്രീയ ലാഭത്തിനുവേണ്ടി വര്‍ഗീയകാര്‍ഡ് കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസായാലും ഇടതുപക്ഷമായാലും ഒന്നേ എനിക്ക് പറയാനുള്ളൂ: ഇക്കളി തീക്കളിയാണ്. ഈ പോക്ക് രാജ്യത്തെ സര്‍വനാശത്തിലേക്കാണ് നയിക്കുക. കോണ്‍ഗ്രസിലും ഇടതുപക്ഷത്തും വിവേകമതികളായ ഒരുപാട് നേതാക്കളുണ്ട്. അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയണം.

ഗുജറാത്ത് കലാപവേളയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍നിന്നെത്തിയ ഒരു സംഘം മുസ്‌ലിം ചെറുപ്പക്കാരോട്, തിരിച്ചുവരവെ വണ്ടിയില്‍നിന്നു പരിചയപ്പെടാനിടയായ ഒരു ഹിന്ദു യുവാവ് പറഞ്ഞു: കലാപത്തിന്റെ നാളുകളില്‍ മുസ്‌ലിമിനെ എവിടെ കണ്ടാലും കൊല്ലണമെന്നായിരുന്നു എന്റെ ചിന്ത. കാരണം, കലാപത്തിനു മാസങ്ങള്‍ക്കു മുമ്പേ മുസ്‌ലിംകള്‍ ഹിന്ദുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതും ബലാല്‍സംഗം ചെയ്യുന്നതുമായ നൂറുനൂറു കഥകള്‍ പത്രമാധ്യമങ്ങളിലൂടെയും കരക്കമ്പിയായും പ്രചരിച്ചത് കേട്ട് രക്തം തിളച്ചുനില്‍ക്കുകയായിരുന്നു. ഈ പ്രചരണതന്ത്രം ഇന്ന് രാജ്യത്തിന് ഒരു പൊതുമനസ്സാക്ഷി സമ്മാനിച്ചുകഴിഞ്ഞു. പാര്‍ലമെന്റ് ആക്രമണേകസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍, സുപ്രീംകോടതി പോലും ചൂണ്ടിക്കാട്ടിയ 'പൊതു മനസ്സാക്ഷി'. ഇന്ന്, ഒരു അഫ്‌സല്‍ ഗുരു മാത്രമല്ല ഓരോ മുസ്‌ലിമും പയ്യെപ്പയ്യെ ഈ പൊതു മനസ്സാക്ഷിക്കു മുമ്പില്‍ കുറ്റവാളികളാണ്; ആയിക്കൊണ്ടിരിക്കുന്നു.

മാലേഗാവ് സ്‌ഫോടനത്തില്‍ നൂറുകണക്കിന് മുസ്‌ലിംചെറുപ്പക്കാരെ, അറസ്റ്റുചെയ്ത് പരേഡ് നടത്തിയ ഡി.ഐ.ജി പ്രതികളെ തിരിച്ചറിഞ്ഞതായും അവര്‍ കുറ്റം സമ്മതിച്ചതായും പ്രഖ്യാപിച്ചു. അവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ലോക്കപ്പിലും ജയിലിലും കൊടിയ പീഡനങ്ങള്‍. ഇപ്പോള്‍ എട്ടു വര്‍ഷത്തിനുശേഷം, ഇരകളൊക്കെ ജീവച്ഛവമായി മാറിയശേഷം, മഹാരാഷ്ട്ര പൊലീസിന്റെ എ.ടി.എസ് തുറന്നു പറയുന്നു; ഹിന്ദു ഭീകരരാണ് അതു ചെയ്തതെന്ന്. മാലേഗാവില്‍ മാത്രമല്ല, നാന്ദേഡിലും ഹൈദരാബാദിലെ മക്കാ മസ്ജിദിലും രാജസ്ഥാനിലെ അജ്മീറിലും ജയ്പൂരിലും പുണെയിലും സംഝോതാ എക്‌സ്‌പ്രസിലും ബോംബുവെച്ചത് ഹിന്ദു ഭീകരരാണുപോലും. ഈ പേരില്‍ മുമ്പ് അറസ്റ്റുചെയ്യപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരും ഇപ്പോഴും ജീവച്ഛവങ്ങളായി ജയിലില്‍ കഴിയുന്നു.  ഇന്റലിജന്‍സും പൊലീസും മീഡിയയും ചേര്‍ന്ന് നടത്തുന്ന വേട്ടയില്‍ അധികാരികളും പങ്കുചേരുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ഓര്‍ത്തുനോക്കുക. ഗുജറാത്തുകളുണ്ടാവുന്നത് ഒറ്റ രാത്രികൊണ്ടല്ല. നെടുനാളത്തെ ആസൂത്രിത പ്രചാരവേലയുടെ ആകത്തുകയായാണ്. മുമ്പേ നിലനില്‍ക്കുന്ന മുന്‍വിധികളെ ശക്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ വര്‍ഗീയ ചേരിതിരിവിന് ആക്കംകൂട്ടും. ഒറ്റപ്പെട്ട സംഭവങ്ങളെ മതത്തോടും സമുദായത്തോടും ചേര്‍ത്ത് ഭീകരതയായി അവതരിപ്പിക്കുന്ന രീതി നമ്മുടെ സംസ്ഥാനത്തും ആവര്‍ത്തിക്കുകയാണ്. ലൗജിഹാദിലും തടിയന്റവിടെ നസീറുമായും ബസ് കത്തിക്കലുമായും ബന്ധപ്പെട്ട വാര്‍ത്തകളിലും അതുതന്നെയാണ് സംഭവിച്ചത്.

തങ്ങളുടെ കൂടെ നില്‍ക്കുമ്പോള്‍ മതേതരനും ജനാധിപത്യവാദിയും എതിരാവുമ്പോള്‍ തീവ്രവാദിയുമാകുന്ന ഏര്‍പ്പാട് കൊണ്ട് ചില്ലറ രാഷ്ട്രീയ നേട്ടങ്ങളുണ്ടായേക്കാം. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ സാമുദായികാന്തരീക്ഷം കലുഷമാക്കാനും വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുക്കാനും അത് അവസരമൊരുക്കും. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നേതൃത്വം ഇതിന്റെ ഭവിഷ്യത്തിനെ പറ്റി അവധാനപൂര്‍വം ആലോചിക്കണം. എലിയെ കൊല്ലാന്‍ ഇല്ലം ചുടരുത്. മഅ്ദനി നീണ്ട പത്തു കൊല്ലം ജയിലില്‍ കിടന്ന ശേഷം നിരപരാധിയെന്ന പേരില്‍ വിട്ടയക്കപ്പെട്ടയാളാണ്. ജയിലില്‍നിന്നു പുറത്തുവന്നയുടനെ തന്റെ വീഴ്ചകള്‍ ഏറ്റുപറയുകയും പുതിയ ജീവിതം നയിക്കാന്‍ അവസരം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇനിയും രോഗിയും അവശനുമായ അദ്ദേഹത്തെ വേട്ടയാടുന്നതു നീതിയല്ല. സങ്കുചിത രാഷ്ട്രീയതാല്‍പര്യങ്ങള്‍ മാറ്റിവെച്ച് മഅ്ദനിക്ക് മാനുഷികനീതി ലഭ്യമാക്കാന്‍ രാഷ്ട്രീയസംഘടനകളും പൗരസമൂഹവും മുന്നോട്ടു വരണം.

ഒരുഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടുകയും വോട്ടുവാങ്ങുകയും ചെയ്ത ഇടതുപക്ഷം ഇപ്പോള്‍ ആ സംഘടനയെ തീവ്രവാദിയാക്കി മുദ്രകുത്തുന്നത് എന്തിന്റെ പേരിലാണെന്ന് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ 70 വര്‍ഷമായി ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വര്‍ഗീയതക്കും സാമ്രാജ്യത്വ ഭീഷണിക്കുമെതിരെ പടയണി തീര്‍ക്കുന്ന മാനുഷിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. അഖിലേന്ത്യാതലത്തില്‍ ഇപ്പോഴും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും സാമ്രാജ്യത്വത്തിനെതിരെയും ഇടതുപക്ഷവും ജമാഅത്തെ ഇസ്‌ലാമിയും വേദി പങ്കിടാറുണ്ട്. യോജിച്ച നീക്കങ്ങള്‍ നടത്താറുണ്ട്. മൂന്നുവര്‍ഷം മുമ്പ് ദല്‍ഹിയിലെ എ.കെ.ജി ഭവനില്‍ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നേതാക്കള്‍ ഒരുമിച്ചിരുന്ന് ഇക്കാര്യത്തില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയതാണ്. അതില്‍ പങ്കെടുത്തയാളെന്ന നിലക്ക് മാര്‍ക്‌സിസ്റ്റ്‌നേതൃത്വവും ഇടതുപക്ഷവും കേരളത്തില്‍ ഇപ്പോള്‍ എടുത്ത നിലപാട് പുനരാലോചനക്ക് വിധേയമാക്കണമെന്ന് ഞാന്‍ ശക്തിയായി ആവശ്യപ്പെടുന്നു. പണ്ടുകാലത്ത് മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ജമാഅത്തെ ഇസ്‌ലാമിക്കെതിരെ എഴുതിയതും പറഞ്ഞതും സംബന്ധിച്ച് പോളിറ്റ് ബ്യൂറോ മെംബര്‍ എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞത് അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ എന്നാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനു മുമ്പത്തെ തെരഞ്ഞെടുപ്പിലും യു.പി.എ ഗവണ്‍മെന്റിനെ അധികാരത്തിലേറ്റിയതില്‍ മുസ്‌ലിംവോട്ടുകള്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. എല്ലാ കോണ്‍ഗ്രസുകാരും സമ്മതിക്കുന്ന ഒരു സത്യമാണത്. ദേശീയതലത്തില്‍ യു.പി.എക്ക് അനുകൂലമായി വോട്ട് സ്വരൂപിക്കുന്നതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ മുസ്‌ലിംസംഘടനകള്‍ വഹിച്ച പങ്ക് സുവിദിതമാണ്. എല്ലാ അഭിപ്രായവ്യത്യാസങ്ങളോടുമൊപ്പം, രാജ്യത്തെ മതേതരശക്തിയെന്ന നിലക്ക് കോണ്‍ഗ്രസിനനുകൂലമായ നിലപാടാണ് ജമാഅത്ത് എടുത്തുപോന്നിട്ടുള്ളത്. ഇപ്പോള്‍ മാര്‍ക്‌സിസ്റ്റുകളും ഇടതുപക്ഷവും രാഷ്ട്രീയലാഭം മുന്നില്‍കണ്ട് തീവ്രവാദി മുദ്ര ചാര്‍ത്തുമ്പോള്‍ ഹിന്ദുവോട്ട് നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ കോണ്‍ഗ്രസ്‌നേതാക്കളില്‍ ചിലരെങ്കിലും ജമാഅത്തെ ഇസ്‌ലാമിക്ക് തീവ്രവാദ മുദ്രചാര്‍ത്താന്‍ വെമ്പുന്നത് അപഹാസ്യമാണ്. ജമാഅത്ത് തീവ്രവാദപ്രസ്ഥാനമാണോ എന്ന് കരുണാകരനോടും ആന്റണിയോടും മുല്ലപ്പള്ളിയോടും സുധീരനോടും ചോദിച്ചു മനസ്സിലാക്കുന്നത് നന്ന്.

മതസംഘടനകളുടെ കാര്യം കഷ്ടം തന്നെ. തങ്ങളുടെ കണ്‍വെട്ടത്തിനപ്പുറത്ത് ഒന്നും കാണാന്‍ കഴിയാത്തവരാണവര്‍. എത്ര വേഗമാണവര്‍ എതിരാളിയുടെ നേര്‍ക്കു കുഫ്ര്‍ഫത്‌വയും തീവ്രവാദഫത്‌വയും കാച്ചിയെടുക്കുന്നത്. അവരെ വെറുതെ വിടുക. താങ്കളെപ്പോലെ പക്വമതിയായ ഒരു രാഷ്ട്രീയനേതാവ് അവരെയൊക്കെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയാണു വേണ്ടത്. ഈ എല്ലാ വിഭാഗത്തിന്റെയും പ്രതിനിധികള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ കൂട്ടായാണ് ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയൂബന്ദികളും സലഫികളും ബറേല്‍വികളും ജമാഅത്തുമായി സഹകരിക്കുന്നവരും യോജിച്ചു പ്രവര്‍ത്തിക്കുന്നവരുമാണ്. അതുകൊണ്ടു തന്നെ അവരുടെ നിലപാട് വൈരുധ്യാത്മകമാണ്. പടച്ചവന്‍ അവര്‍ക്ക് പൊറുത്തുകൊടുക്കട്ടെ.

ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ മതസംഘടനയുടെയോ തണലിലല്ല ജമാഅത്തെ ഇസ്‌ലാമി വളര്‍ന്നത്. അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ തിണ്ണബലത്തിലാണ് അതു നിലകൊള്ളുന്നത്. ദൈവത്തിന്റെ പ്രസ്ഥാനമാണത്. പ്രവാചകന്മാരുടെ പ്രസ്ഥാനം. അതിനാല്‍ ആത്മവിശ്വാസത്തോടെ അവര്‍ മുന്നോട്ടു പോകും. ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്. ഇന്ത്യന്‍ ജനത നമ്മുടെ സഹോദരന്മാരാണ്. മാതൃഭൂമിയുടെ ക്ഷേമത്തിനും ഉല്‍ക്കര്‍ഷത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം തന്നെയാണ് യഥാര്‍ഥ ഇസ്‌ലാമികപ്രവര്‍ത്തനം.

മറ്റുള്ളവരെ തീവ്രവാദ മുദ്രകുത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാവരോടുമായി എനിക്ക് പറയാനുള്ളത് ഒന്നു മാത്രമാണ്: അരുതു മക്കളേ, അരുത്; ഈ കളി തീക്കളിയാണ്.

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 13, 2010

വിമര്‍ശനങ്ങള്‍ ജമാഅത്തെ ഇസ്്‌ലാമിയെ തളര്‍ത്തിയോ ?

സദ്‌റുദ്ദീന്‍ വാഴക്കാട് ജമാഅത്തെ ഇസ്്‌ലാമി കേരളാ അമീര്‍ ജ. ടി. ആരിഫലി സാഹിബുമായി നടത്തിയ അഭിമുഖം. (പ്രബോധനം വാരിക 2010 ആഗസ്റ്റ് 7)
അറുപത്തിയൊമ്പത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട് ജമാഅത്തെ ഇസ്ലാമിക്ക്. പ്രസ്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന കാര്യം, ഇത്രയേറെ വിമര്‍ശിക്കപ്പെട്ട ഇസ്ലാമിക മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ഇന്ത്യയില്‍ വേറെ ഇല്ല എന്നതാണ്. വിമര്‍ശനങ്ങളെ ഇസ്ലാമിക പ്രസ്ഥാനം എങ്ങനെയാണ് കാണുന്നത്?

രൂപവത്കരണകാലം മുതല്‍ തന്നെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട് ജമാഅത്തെ ഇസ്ലാമി. വിമര്‍ശനത്തിന്റെ യഥാര്‍ഥ കാരണം രാഷ്ട്രീയമായിരുന്നു. രാഷ്ട്രീയ രംഗത്തുനിന്ന് വരുന്ന വിമര്‍ശനങ്ങള്‍ മാത്രമല്ല, മതമേഖലയില്‍ നിന്ന് ഉയരുന്ന വിമര്‍ശനങ്ങളും രാഷ്ട്രീയ താല്‍പര്യങ്ങളില്‍നിന്ന് രൂപം കൊണ്ടവയാണ്. ജമാഅത്തിന്റെ സ്ഥാപക നേതാവ് സയ്യിദ് മൌദൂദി കര്‍മശാസ്ത്രം (ഫിഖ്ഹ്) പോലുള്ള വിഷയങ്ങളില്‍ സ്വന്തമായ വീക്ഷണങ്ങള്‍ ഉള്ള പണ്ഡിതനായിരുന്നു. ആ അഭിപ്രായങ്ങള്‍ പൂര്‍വസൂരികളായ മഹാപണ്ഡിതന്‍മാര്‍ക്കുള്ളതു തന്നെയായിരുന്നു; മൌദൂദി സ്വയം നിര്‍മിച്ചെടുത്തവയായിരുന്നില്ല. ഇന്ത്യയിലെ തന്നെ പല ഇസ്ലാമിക പണ്ഡിതന്മാര്‍ക്കും ചില വിഷയങ്ങളില്‍ വിരുദ്ധാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമി രംഗത്ത് വന്നപ്പോള്‍ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും തെറ്റായ നയങ്ങളെ എതിര്‍ത്തു. മുസ്ലിം ലീഗിന്റെ സാമുദായിക രാഷ്ട്ര വാദത്തെ ചോദ്യം ചെയ്തു. എല്ലാ അര്‍ഥത്തിലും ദേശീയതയില്‍ ലയിച്ചു ചേര്‍ന്ന്, സ്വന്തം അസ്തിത്വത്തെ ഇല്ലായ്മ ചെയ്യണം എന്ന വാദക്കാരെയും ജമാഅത്ത് എതിര്‍ത്തു. ഈ സമീപനം, രണ്ട് വിഭാഗങ്ങളെയും പിന്തുണക്കുന്ന പണ്ഡിതന്മാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അക്കാരണത്താല്‍ പണ്ഡിതന്മാര്‍ അന്ന് ജമാഅത്തിനെ വിമര്‍ശിച്ചു. രാഷ്ട്രീയ പാര്‍ട്ടികളോടു ചേര്‍ന്ന് നിന്ന പണ്ഡിതന്മാര്‍ നടത്തുന്ന മതസ്ഥാപനങ്ങള്‍ ജമാഅത്തിനെതിരെ 'ഫത്വ'കള്‍ ഇറക്കി. മൌലാനാ മൌദൂദിക്ക് വിശ്വാസ കാര്യങ്ങളിലും കര്‍മശാസ്ത്ര വിഷയങ്ങളിലുമുള്ള അഭിപ്രായങ്ങളായിരുന്നു ഫത്വകള്‍ക്ക് പ്രത്യക്ഷത്തില്‍ കാരണമായി പറഞ്ഞിരുന്നത്. പക്ഷേ, സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, ഓരോരുത്തരും പിന്തുടരുന്ന രാഷ്ട്രീയ നിലപാടുകളില്‍നിന്ന് ഭിന്നമായ രാഷ്ട്രീയ നിലപാട് ജമാഅത്ത് സ്വീകരിച്ചു എന്നതും അത്തരം രാഷ്ട്രീയ പാര്‍ട്ടികളുടെ അടിത്തറ തന്നെ ജമാഅത്ത് ചോദ്യം ചെയ്തു എന്നതുമാണ് മതസംഘടനകളുടെ വിമര്‍ശനങ്ങള്‍ക്ക് ഹേതു എന്ന് കാണാം. ഇന്നും കാര്യങ്ങള്‍ അങ്ങനെ തന്നെയാണ്.

ഈ വിമര്‍ശനങ്ങള്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടോ?

വിമര്‍ശനങ്ങള്‍ മുസ്ലിം സമൂഹത്തില്‍ ഫലം ചെയ്തില്ല എന്ന് പറയാനാവില്ല. ജമാഅത്തെ ഇസ്ലാമിയുടെ സാന്നിധ്യമില്ലാത്ത ഗ്രാമങ്ങളില്‍ പോലും, ജമാഅത്തെ ഇസ്ലാമി കടന്നു ചെല്ലുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പണ്ഡിതന്മാരും പുരോഹിതന്മാരും പ്രസ്ഥാനത്തെ തടഞ്ഞുനിര്‍ത്താനുള്ള ഏര്‍പ്പാടുകള്‍ അവിടങ്ങളില്‍ ഉണ്ടാക്കിയിരുന്നു. പാതിരാ പ്രസംഗങ്ങളിലും, പള്ളികളിലെ ഉല്‍ബോധനങ്ങളിലും മദ്റസകളിലും മറ്റും ജമാഅത്തിനെതിരെ പ്രചാരണം നടത്തുകയും പ്രസ്ഥാനം മുസ്ലിം സമൂഹത്തില്‍ സ്വാധീനമുറപ്പിക്കുന്നതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ മുസ്ലിം സമൂഹത്തിലെ കുറേയാളുകള്‍ക്കെങ്കിലും ജമാഅത്തിനെ കണ്ണുതുറന്ന് കാണാനും ഉള്ളുതുറന്ന് അറിയാനും അവസരം കിട്ടിയിട്ടില്ല.

എന്നിട്ടും ജമാഅത്തെ ഇസ്ലാമി വളര്‍ച്ചയും സ്വാധീനവും നേടിയതായാണല്ലോ അനുഭവം?

എല്ലാ വിമര്‍ശനങ്ങളെയും പ്രതിരോധ ശ്രമങ്ങളെയും അതിജീവിച്ച് ജമാഅത്തെ ഇസ്ലാമി ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ട്. അത് ജമാഅത്ത് പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിന്റെ കരുത്തുകൊണ്ടും ജമാഅത്ത് പ്രവര്‍ത്തകരുടെ ക്ഷമാപൂര്‍ണമായ അത്യധ്വാനം കൊണ്ടുമാണ്. കാലാതീതമായി നിലനില്‍ക്കുന്ന, ഉള്‍ക്കനമുള്ള ആദര്‍ശവും അതിന്റെ വിജയത്തിന് വേണ്ടി സര്‍വം ത്യജിച്ച് കഠിനാധ്വാനം ചെയ്യുന്ന പ്രവര്‍ത്തകരുമുള്ള ഇസ്ലാമിക പ്രസ്ഥാനം, സ്ഥാപിത താല്‍പര്യക്കാരുടെ വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും മുമ്പില്‍ തോറ്റു പോവുകയില്ല. ഇസ്ലാമിന്റെ തന്നെ ചരിത്രവും വര്‍ത്തമാനവും ഇതിന്റെ തെളിവാണ്. സര്‍വോപരി അല്ലാഹുവിന്റെ സഹായമാണ് ജമാഅത്തിനെ മുന്നോട്ട് നയിക്കുന്നത്.

മുസ്ലിം സംഘടനകളുടെ ഭാഗത്തുനിന്ന് ജമാഅത്തെ ഇസ്ലാമിക്ക് നേരെ ഇപ്പോഴും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടല്ലോ?

ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, മതസംഘടനകളുടെ ഭാഗത്തുനിന്ന് ജമാഅത്തെ ഇസ്ലാമിക്ക് നേരെ ഇന്നും വിലകുറഞ്ഞ വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. അതിനുവേണ്ടി നിരവധി പേജുകളും സ്റേജുകളും അവര്‍ ദുര്‍വ്യയം ചെയ്യുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ലോകത്ത് ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും അവയുടെ പ്രവര്‍ത്തന ഫലമായി ലോകത്ത് ഇസ്ലാം വലിയ അളവില്‍ ചര്‍ച്ചയാവുകയും പഠിക്കപ്പെടുകയും ചെയ്യുമ്പോഴും ആ ഇസ്ലാമിക മുന്നേറ്റത്തില്‍ ഭാഗഭാക്കാകാന്‍ ശ്രമിക്കാതെ ഇസ്ലാമിക നവജാഗരണത്തിന്റെ മുന്നില്‍ നിന്ന പ്രസ്ഥാനത്തെ എതിര്‍ക്കുകയെന്നതാണ് ചില മതസംഘടനകളുടെയെങ്കിലും മുഖ്യ അജണ്ട. എത്രമാത്രം തരംതാണതും സ്വന്തം വിലകുറക്കുന്നതുമാണ് ഇത്തരം വിമര്‍ശനങ്ങള്‍ എന്ന് മതസംഘടനകളിലെ വിവേകമതികള്‍ ചിന്തിക്കണം.

മതസംഘടനകളുടെ ഭാഗത്തുനിന്ന് ഇപ്പോള്‍ ജമാഅത്തിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനങ്ങളിലൊന്ന് മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ജമാഅത്ത് എന്നതാണ്. ഇസ്ലാമിന്റെ പ്രകൃതവും പ്രവാചകന്മാരുടെ ചര്യയും എന്താണെന്ന് പ്രാമാണികമായും ചരിത്രപരമായും പഠിക്കുന്ന ഒരാള്‍ക്കും ജമാഅത്തെ ഇസ്ലാമി മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണെന്നോ മതത്തിന് പുറത്തുള്ള കാര്യങ്ങള്‍ ഏറ്റെടുക്കുന്ന സംഘടനയാണെന്നോ പറയാന്‍ കഴിയില്ല.

ഇസ്ലാമില്‍നിന്ന് ജമാഅത്ത് വ്യതിചലിച്ചു പോയതുകൊണ്ട് മതത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന വിമര്‍ശനമാണ് മതസംഘടനകളുടേതെന്ന് പ്രസ്ഥാനം കരുതുന്നില്ല. ആദ്യകാലത്ത് മതസംഘടനകള്‍ ജമാഅത്തിനെ വിമര്‍ശിച്ചത് രാഷ്ട്രീയ കാരണങ്ങളാലായിരുന്നു. ഇന്നും മതസംഘടനകള്‍ ജമാഅത്തിനെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ കാരണങ്ങളാലാണ്. മതപരമായ കാരണങ്ങളാലല്ല.

ഇന്ന് ജമാഅത്തിനെ വിമര്‍ശിക്കുന്ന മതസംഘടനകളും പണ്ഡിതന്മാരും ഏതെങ്കിലും സെക്യുലര്‍ രാഷ്ട്രീയ പാര്‍ട്ടിക്കോ മുസ്ലിം സാമുദായിക പാര്‍ട്ടിയായ മുസ്ലിംലീഗിനോ പിന്തുണ നല്‍കുന്നവരാണ്. മതസംഘടനകളുടെ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും അത്തരം രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ സ്വീകരിക്കുന്നതില്‍നിന്ന് ഭിന്നമായ ഒരു രാഷ്ട്രീയ സമീപനം ജമാഅത്ത് സ്വീകരിക്കുന്നതുകൊണ്ടാണ് അവര്‍ ജമാഅത്തിനെ വിമര്‍ശിക്കുന്നത്. അതായത്, മതസംഘടനകളുടെ എതിര്‍പ്പിന്റെ മൌലികമായ കാരണം രാഷ്ട്രീയമാണ്, രാഷ്ട്രീയ പ്രേരിതമാണ്. ജമാഅത്ത് എപ്പോള്‍ ഇവര്‍ക്കനുകൂലമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നുവോ അതോടെ, വിമര്‍ശനങ്ങളിലേറെയും ഇല്ലാതാകും.
ജമാഅത്തിനെ വിമര്‍ശിക്കാന്‍ ഒരു അപ്രഖ്യാപിത അവിശുദ്ധ മുന്നണി കേരളത്തില്‍ രൂപപ്പെട്ടതായാണ് സൂചനകള്‍. ഖാദിയാനികളും മുജാഹിദുകളിലെ ഒരു ഗ്രൂപ്പും മുസ്ലിം ലീഗിലെ ചില നേതാക്കളും ഇസ്ലാം വിരോധികളായ ചില കപട മതേതരവാദികളുമാണ് അതിന്റെ പിന്നില്‍. ഇതിനെ എങ്ങനെ കാണുന്നു?

പല കാരണങ്ങളാല്‍ ജമാഅത്തിനോടുള്ള വിദ്വേഷവും വെറുപ്പും മനസില്‍ കൊണ്ടുനടക്കുന്ന വ്യക്തികളുടെ ഒരു കൂട്ടായ്മ ഇപ്പോള്‍ രൂപപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു. അവരെ പഠിച്ചാല്‍ മനസിലാകുന്നത്, ആദര്‍ശപരമായ വിഷയങ്ങളല്ല, വ്യക്തിതാല്‍പര്യങ്ങളാണ് അവരെയും വിമര്‍ശകരായി മാറ്റിയിട്ടുള്ളത് എന്നാണ്.

ജമാഅത്തിന്റെ വളര്‍ച്ചയില്‍ അസ്ക്യതയുള്ള ചില വ്യക്തികളാണ് അതിലൊരു വിഭാഗം. ജമാഅത്തിന് നല്ല സ്വാധീനമുള്ള ചില പ്രദേശങ്ങളിലെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ അസൂയയുള്ള ചില വ്യക്തികളാണ് ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഇസ്ലാമിനോടു തന്നെ എതിര്‍പ്പുള്ള അവരുടെ ജീവിത ദൌത്യം തന്നെ ജമാഅത്തെ ഇസ്ലാമി പൊതുസമൂഹത്തിലേക്ക് കടന്നുവരുന്നത് തടയുക എന്നതായിരുന്നു. അവരെന്തിനെക്കുറിച്ചാണ് ചിന്തിച്ചത്, എന്തിന് വേണ്ടിയാണ് എഴുതുകയും പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത് എന്ന് ചോദിച്ചാല്‍ ഒരു മറുപടിയേയുള്ളൂ; ജമാഅത്തെ ഇസ്ലാമിയുടെ വളര്‍ച്ചയും വികാസവും തടയാന്‍. ജമാഅത്തെ ഇസ്ലാമി ജനങ്ങളെ സമീപിക്കുകയും സ്വാധീനം നേടുകയും ഏതു മതക്കാരനെയും മതസൌഹാര്‍ദത്തില്‍ വിശ്വസിക്കുന്നവനെയും ആകര്‍ഷിക്കുകയും ചെയ്തത്, ജമാഅത്ത് വിമര്‍ശം ജീവിത സമരമാക്കിയ ചിലരുടെ ഉറക്കം കെടുത്തുകയാണുണ്ടായത്. മാധ്യമവും സോളിഡാരിറ്റിയും വനിതാ സമ്മേളനവുമൊക്കെ ഈ രംഗത്തുള്ള വലിയ കുതിച്ചുചാട്ടങ്ങളാണ്.

ഇനിയൊരു വിഭാഗം മുസ്ലിം സംഘടനകളാണ്. ജമാഅത്തെ ഇസ്ലാമിയുടെ വളര്‍ച്ചയില്‍ മുസ്ലിം സംഘടനകള്‍ വളരെ അസ്വസ്ഥരാണ്. പ്രസ്ഥാനത്തിന്റെ രൂപവത്കരണഘട്ടം മുതല്‍ വളരെ വലിയ പ്രതിരോധങ്ങള്‍ തീര്‍ത്തിട്ടും ജമാഅത്ത് ഇവ്വിധം വീണ്ടും വീണ്ടും വളരുന്നത് അവര്‍ക്ക് വലിയൊരു പ്രശ്നമാണ്. പൊതു സമൂഹത്തില്‍ ജമാഅത്തിന്റെ വളര്‍ച്ച തടയാനുള്ള പല വഴികളും അവര്‍ പയറ്റി നോക്കുന്നുണ്ട്. ബഹുസ്വര സദസില്‍, പഴയ പ്രസിദ്ധീകരണങ്ങളില്‍നിന്ന് വാലും തലയും മുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഉദ്ധരണികള്‍ അവതരിപ്പിക്കുക, പുസ്തകങ്ങളും ലഘുലേഖകളും സീഡികളും ഇ-മെയില്‍ സന്ദേശങ്ങളും പ്രചരിപ്പിക്കുക തുടങ്ങി ജുമുഅ ഖുതുബകള്‍ വരെയുള്ള വഴികള്‍ അവര്‍ അതിന് അവലംബിക്കുന്നു. മതസംഘടനകള്‍ ചില വ്യക്തികളെയും ടീമുകളെയും അതിനുവേണ്ടി ഉഴിഞ്ഞിട്ടിരിക്കുകയാണ്. ഇങ്ങനെയൊക്കെയായിട്ടും ജമാഅത്ത് അതിന്റെ ചുവടുകള്‍ വിജയകരമായി മുന്നോട്ടു വെച്ചുകൊണ്ടിരിക്കുന്നത് മതസംഘടനകളെ പ്രയാസപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ജമാഅത്തെ ഇസ്ലാമിയോട് മതസംഘടനകള്‍ക്കുള്ള വിയോജിപ്പ് ആദര്‍ശപരമാണ് എന്ന് പറയാന്‍ കഴിയില്ല. കാരണം ജമാഅത്തിന്റെയും അവരുടെയും ആദര്‍ശം ഇസ്ലാമാണ്. ജമാഅത്തിന്റെ വളര്‍ച്ചയിലുള്ള അസ്വസ്ഥതയാണ് അവരുടെ എതിര്‍പ്പിന് പ്രേരകം.

മുസ്ലിം ലീഗിലെ ചില വ്യക്തികളുടെ ജമാഅത്ത് വിമര്‍ശനവും വ്യക്തി താല്‍പര്യത്തില്‍ അധിഷ്ഠിതമാണ്. ആശയപരമായ മാനം പോയിട്ട്, ലീഗിന്റെ സംഘടനാപരമായ താല്‍പര്യം പോലും അവക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. അത്തരം ഒറ്റപ്പെട്ട ലീഗ് നേതാക്കള്‍ ജമാഅത്തിനെതിരെ നടത്തുന്ന വിമര്‍ശനങ്ങളുടെ ശൈലി മുസ്ലിം ലീഗിനും മതസംഘടനകള്‍ക്കും മോശം ഫലങ്ങളാണ് നല്‍കുക എന്ന കാര്യം അവര്‍ തിരിച്ചറിയുന്നത് നന്ന്.

ലീഗിലെ ഇത്തരം നേതാക്കളുടെ, പലനിലക്കും വലിയ സാധ്യതകളുള്ള ചില സ്വപ്ന പദ്ധതികള്‍ വഴിയിലുപേക്ഷിക്കേണ്ടിവന്നത് ജമാഅത്തും അതിന്റെ പോഷക സംഘടനകളും പ്രസിദ്ധീകരണങ്ങളും സ്വീകരിച്ച തത്ത്വാധിഷ്ഠിത നിലപാടുകള്‍ കാരണമാണ്. ഇത് അവരില്‍ പ്രസ്ഥാനത്തോട് പക വളരാന്‍ കാരണമായിട്ടുണ്ട്. മറ്റു ചിലര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍, തികച്ചും ന്യായമായ നയസമീപനങ്ങള്‍ കാരണം ജമാഅത്തിന് അവര്‍ക്കെതിരെ നിലപാടെടുക്കേണ്ടിവന്നു. തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പ് പരാജയമാകാം അവരുടെ വിമര്‍ശനത്തിന് കാരണം.

എന്നാല്‍ ജമാഅത്തിനെ വിമര്‍ശിക്കുന്ന കാര്യത്തില്‍ ചില മതസംഘടനകളും മുസ്ലം ലീഗിലെ ചിലരും ഒറ്റപ്പെട്ട വ്യക്തികളുമെല്ലാം കൂട്ടു ചേരുന്നത് ഖാദിയാനികളുമായാണ് എന്നത് ദൌര്‍ഭാഗ്യകരമാണ്. ഖാദിയാനികള്‍ക്ക് ജമാഅത്തെ ഇസ്ലാമിയോടുള്ള പക നമുക്ക് മനസിലാക്കാന്‍ കഴിയും. ഇസ്ലാമിന്റെ നവജാഗരണത്തെ തടയാനും ഇസ്ലാമിന്റെ സാമൂഹിക വീക്ഷണങ്ങള്‍ ഇല്ലാതാക്കാനുമായി പാശ്ചാത്യ സാമ്രാജ്യത്വ ശക്തികള്‍ രൂപം കൊടുത്തതാണ് ഖാദിയാനിസം. സാധാരണ അല്ലാഹുവാണ് പ്രവാചകന്മാരെ നിയോഗിക്കാറുള്ളത്. പക്ഷേ, മിര്‍സാഗുലാം അഹ്മദ് ഖാദിയാനിയെ പ്രവാചകനായി നിശ്ചയിച്ചത് ബ്രിട്ടീഷുകാരാണ്. ഇസ്ലാമിലെ ജിഹാദ് എന്ന ആശയത്തെ ഇല്ലായ്മ ചെയ്യണം എന്നാണവര്‍ പ്രധാനമായും ഉദ്ദേശിച്ചത്. ഇസ്ലാമിലെ സമഗ്രസ്വഭാവമുള്ള ഖിലാഫത്തിനെ മിനിമൈസ് ചെയ്തുകൊണ്ട് ആത്മീയ ഖിലാഫത്താക്കി മാറ്റുക എന്ന ദൌത്യം നിര്‍വഹിക്കാനാണ് മുസ്ലിം സമൂഹത്തിലേക്ക് ബ്രിട്ടീഷുകാര്‍ ഖാദിയാനിസത്തെ പടച്ചുവിട്ടത്.

മുഹമ്മദ് നബിക്ക് ശേഷം മറ്റൊരു പ്രവാചകന്‍ ലോകത്ത് നിയോഗിക്കപ്പെടുകയില്ല എന്ന സത്യം ഖുര്‍ആന്റെയും ഹദീസിന്റെയും പിന്‍ബലത്തോടെ ശക്തിയുക്തം അവതരിപ്പിച്ചത് സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയാണ്. അദ്ദേഹത്തെ പോലെ, 'അന്ത്യപ്രവാചകത്വം' എന്ന വിഷയം, ഖാദിയാനീ വാദങ്ങളുടെ മുനയൊടിക്കും വിധം യുക്തിഭദ്രമായി അവതരിപ്പിച്ച മറ്റൊരു പണ്ഡിതനും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. പാശ്ചാത്യര്‍ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഖാദിയാനിസം വളരാതിരുന്നതിന്റെ കാരണം, സയ്യിദ് മൌദൂദി അതിനെതിരെ പ്രതിരോധ നിര പടുത്തുയര്‍ത്തിയത് കൊണ്ട് തന്നെയാണ്. മുസ്ലിം ലോകം ഈ വിഷയത്തില്‍ മൌലാനാ മൌദൂദിയുടെ വീക്ഷണങ്ങളും പോരാട്ടങ്ങളും അംഗീകരിക്കുകയാണ് ചെയ്തത്. ഇക്കാരണത്താല്‍ ഖാദിയാനികള്‍ക്ക് മൌലാനാ മൌദൂദിയോടും ജമാഅത്തെ ഇസ്ലാമിയോടും കടുത്ത പകയുണ്ട്.

പാശ്ചാത്യരുടെയും ഖാദിയാനികളുടെയും ഇസ്ലാം വിരുദ്ധ ഗൂഢാലോചനകളില്‍ നമ്മുടെ മതസംഘടനകള്‍ അറിയാതെ പെട്ടുപോവുകയാണോ?

ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കാന്‍ വേണ്ടി മതവിരുദ്ധരായ അള്‍ട്രാ സെക്യുലറിസ്റുകളുമായും ബി.ജെ.പി ഉള്‍പ്പെടുന്ന വര്‍ഗീയ ഫാഷിസ്റ് സംഘടനകളുമായും കൂട്ടുചേരാന്‍ മടിക്കാത്ത മതസംഘടനകള്‍ അതേ ആവശ്യത്തിന് വേണ്ടി ഇസ്ലാമിക പ്രമാണങ്ങളെ നിരാകരിച്ച ഖാദിയാനികളുമായി അടുപ്പം പുലര്‍ത്തുന്നതില്‍ അത്ഭുതപ്പെടാനില്ല. മൌലാനാ മൌദൂദിക്കും ജമാഅത്തിനുമെതിരെ മതസംഘടനകളും ചില മുസ്ലിം നേതാക്കളും ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പലതും നേരത്തെ ഖാദിയാനികള്‍ ജമാഅത്തിനെതിരെ ഉന്നയിച്ചിട്ടുള്ളതാണ്. അവ മതസംഘടനകള്‍ ഏറ്റെടുക്കുന്നതോടെ ഖാദിയാനികളുടെ അജണ്ട നടപ്പിലാവുകയാണ്. മാത്രമല്ല, അവയില്‍ ചില വിമര്‍ശനങ്ങള്‍ ഇസ്ലാമിന്റെ മൌലിക പ്രധാനമായ അധ്യാപനങ്ങളെയാണ് ഉന്നം വെക്കുന്നത്. ഖാദിയാനികളുടെയും അവരെ പ്രമോട്ട് ചെയ്ത പാശ്ചാത്യ ശക്തികളുടെയും അജണ്ടകള്‍ ഏറ്റെടുക്കേണ്ടവരാണോ തങ്ങളെന്ന് മതസംഘടനകളും മുസ്ലിംലീഗ് നേതാക്കളും ചിന്തിക്കണം.
സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഈയിടെ വിമര്‍ശനങ്ങള്‍ വരുന്നു. കഴിഞ്ഞ നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്ത് ഇടതുപക്ഷത്തെ പിന്തുണച്ചതും മറ്റു രംഗങ്ങളില്‍ സഹകരിച്ചതും തെറ്റായിപ്പോയി എന്ന് തോന്നുന്നുണ്ടോ?

നമ്മുടെ രാജ്യത്തിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യവുമുള്ള പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അത് ജനങ്ങളുടെ നന്മയിലും ക്ഷേമത്തിലും രാജ്യത്തിന്റെ അഭിവൃദ്ധിയിലും ഊന്നിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിവിധ പാര്‍ട്ടികളും മുന്നണികളും മത്സരരംഗത്തുണ്ടാകും. അവയില്‍ ഏതെങ്കിലും ഒരു മുന്നണിക്ക് മുന്‍ഗണന കല്‍പിക്കേണ്ടി വരികയോ ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് പിന്തുണ നല്‍കേണ്ടി വരികയോ ചെയ്യുന്ന സന്ദര്‍ഭത്തില്‍, ജമാഅത്തെ ഇസ്ലാമിയോട് അവര്‍ എന്ത് സമീപനം സ്വീകരിച്ചു എന്നതോ എങ്ങനെ പെരുമാറി എന്നതോ അല്ല പിന്തുണ നല്‍കുന്നതിന്റെ മാനദണ്ഡമായി സ്വീകരിക്കാറുള്ളത്. താരതമ്യേന ആര് വിജയിച്ചാലാണ് രാജ്യത്തിന് ഗുണകരമാവുക, ജനങ്ങള്‍ക്ക് ഉപകാര പ്രദമാവുക എന്നതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ജമാഅത്ത് നയ രൂപവത്കരണം നടത്തുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യാറുള്ളത്. ജമാഅത്തിന്റെ സംഘടനാ താല്‍പര്യങ്ങള്‍ക്കല്ല രാജ്യനിവാസികളുടെ വിശാലമായ പൊതുതാല്‍പര്യത്തിനാണ് ജമാഅത്ത് ഊന്നല്‍ നല്‍കുന്നത് എന്നര്‍ഥം.

സംഘ്പരിവാറാണോ, കോണ്‍ഗ്രസ് മുന്നണിയാണോ രാജ്യം ഭരിക്കേണ്ടത് എന്ന ചോദ്യം വരുമ്പോള്‍ രാജ്യത്തിന്റെ മതേതര താല്‍പര്യമനുസരിച്ച് കോണ്‍ഗ്രസിനെ പിന്തുണക്കുകയാണ് ജമാഅത്ത് ചെയ്യുന്നത്. കോണ്‍ഗ്രസ് ജമാഅത്തിനോട് എന്ത് സമീപനം സ്വീകരിച്ചു എന്നതല്ല, രാജ്യത്തിന്റെ മതനിരപേക്ഷതക്ക് താരതമ്യേന മെച്ചം ആര് ഭരിക്കുന്നതാണ് എന്നതാണ് ജമാഅത്ത് ചിന്തിക്കാറുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് നയം പ്രഖ്യാപിച്ച 410 മണ്ഡലങ്ങളില്‍ 230ലേറെ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ മുന്നണിയെയാണ് ജമാഅത്ത് പിന്തുണച്ചത്. കോണ്‍ഗ്രസ് ജമാഅത്തിനോട് എങ്ങനെ പെരുമാറി എന്നതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നയം രൂപവത്കരിച്ചിരുന്നതെങ്കില്‍ ജമാഅത്തിന് കോണ്‍ഗ്രസ് മുന്നണിയെ ഇവ്വിധം പിന്തുണക്കാന്‍ സാധിക്കുമായിരുന്നോ? ജമാഅത്തിനെ തികച്ചും അന്യായമായി രണ്ടു തവണ നിരോധിച്ചത് കോണ്‍ഗ്രസ് ഗവണ്‍മെന്റാണല്ലോ. കോണ്‍ഗ്രസില്‍നിന്ന് ഇത്ര വലിയ ദുരനുഭവമുണ്ടായിട്ടും അവരെ പിന്തുണക്കാന്‍ ജമാഅത്തിന് സാധിച്ചത്, പ്രസ്ഥാനത്തിന്റെ തത്ത്വാധിഷ്ഠിത നിലപാട് കാരണമാണ്. സി.പി.എമ്മിനുള്ള പിന്തുണയുടെ വിഷയവും ഇതുതന്നെയാണ്.

ഇടതുപക്ഷവുമായി മുസ്ലിം സമൂഹവും ഇസ്ലാമിക പ്രസ്ഥാനങ്ങളും സഹകരിക്കുന്നതിന് ലോകാടിസ്ഥാനത്തില്‍ തന്നെ വേരുകളുണ്ട്. ആഗോള സാമ്രാജ്യത്വം അതിന്റെ എല്ലാ ഭീകരതകളോടും കൂടി രംഗം വാഴാന്‍ ശ്രമിക്കുന്ന ഈ ഘട്ടത്തില്‍ അതിനെതിരില്‍ എല്ലാ വിഭാഗങ്ങളുടെയും വിശാലമായ ഐക്യം അനിവാര്യമാണ്. അതുകൊണ്ടാണ് ലോകത്ത് പല രാജ്യങ്ങളിലും ഇടതുപക്ഷവും ഇസ്ലാമിക പ്രസ്ഥാനങ്ങളും ചേര്‍ന്നുകൊണ്ടുള്ള സാമ്രാജ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും അത്തരം പരസ്പര സഹകരണത്തിന്റെ അന്തരീക്ഷം ഉണ്ടാകണം എന്ന് ജമാഅത്തെ ഇസ്ലാമി ആഗ്രഹിച്ചിരുന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ ഇതിന് അനുകൂലവുമായിരുന്നു. സാമ്രാജ്യത്വ വിരുദ്ധതയും വര്‍ഗീയ ഫാഷിസത്തോടുള്ള എതിര്‍പ്പുമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച പ്രധാന മുദ്രാവാക്യങ്ങള്‍. സാമ്രാജ്യത്വത്തിന്റെ സാമ്പത്തികവും സൈനികവും മറ്റുമായ അധിനിവേശങ്ങളെ ചെറുക്കണമെന്നും യാതൊരു കാരണവശാലും സംഘ്പരിവാര്‍ ശക്തികളെ അധികാരത്തില്‍ വരാന്‍ സമ്മതിക്കരുതെന്നും സി.പി.എം ഊന്നി പറഞ്ഞിരുന്നു. സി.പി.എമ്മിന്റെ ആദര്‍ശവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന നയവും ഇതുതന്നെയാണ്. സാമ്രാജ്യത്വ-ഫാഷിസ്റ് വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് ഏറ്റവുമധികം പിന്തുണക്കാന്‍ കഴിയുന്നതും ഈ നയസമീപനത്തെ തന്നെയാണ്. അതുതന്നെയായിരുന്നു ജമാഅത്തിന്റെ പിന്തുണയുടെയും കാരണം. ഇത് അതത് സന്ദര്‍ഭങ്ങളില്‍ തന്നെ ജമാഅത്ത് വിശദീകരിച്ചിട്ടുള്ളതാണ്.
രാജ്യം പ്രതീക്ഷയര്‍പ്പിച്ച ആശാവഹമായ ഇത്തരമൊരു നയസമീപനത്തില്‍നിന്ന് സി.പി.എം പുറകോട്ടു പോവുകയാണോ ചെയ്തത്? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് നിലപാടിനെ പ്രശംസിച്ച പാര്‍ട്ടി ഇപ്പോള്‍ പ്രസ്ഥാനത്തിനെതിരെ രംഗത്തുവരാന്‍ കാരണം എന്താണ്?

വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും 'സാമ്രാജ്യത്വവിരുദ്ധതയും ഫാഷിസ്റു വിരുദ്ധതയും' ഉയര്‍ത്തിപ്പിടിച്ച് കേരളത്തില്‍ വോട്ടുപിടിക്കാന്‍ കഴിയില്ല എന്ന് സി.പി.എം മനസിലാക്കിയിരിക്കുന്നു. സി.പി.എമ്മിന്റെ ആദര്‍ശത്തോട് ഏറ്റവും യോജിച്ചതും അണികള്‍ക്ക് എളുപ്പം മനസിലാകുന്നതുമാണ് സാമ്രാജ്യത്വ -ഫാഷിസ്റുവിരുദ്ധ നയം. അതുതന്നെയാണ് സി.പി.എം സ്വീകരിക്കേണ്ട നയം എന്നു പൊതുജനങ്ങള്‍ക്കും ബോധ്യമുണ്ട്. എന്നാല്‍ ആ അജണ്ടകള്‍ കൊണ്ടുമാത്രം കേരളത്തില്‍ വോട്ടു നേടാന്‍ കഴിയില്ല എന്ന് സി.പി.എം മനസിലാക്കുന്നു. അതിന് ന്യായമായ കാരണങ്ങളുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരെ ഏറ്റവുമധികം പിന്തുണച്ചത് മതവിഭാഗങ്ങള്‍ എന്ന നിലക്ക് മുസ്ലിം-ക്രൈസ്തവ സമുദായങ്ങളാണ്. നാലുവര്‍ഷത്തെ ഇടതുഭരണത്തിന്റെ ഫലമായി മുസ്ലിംകളും ക്രൈസ്തവരും ഇടതുപക്ഷവുമായി വളരെയധികം അകന്നു കഴിഞ്ഞിരിക്കുന്നു. ഇനി ഇരുവിഭാഗങ്ങള്‍ക്കും അനുകൂലമായ നയം സ്വീകരിച്ച് വോട്ട് തിരിച്ച് പിടിക്കാന്‍ സമയവുമില്ല. മാത്രമല്ല, ഈ രണ്ടു വിഭാഗങ്ങളും ന്യൂനപക്ഷങ്ങളുമാണ്. അതുകൊണ്ട് സി.പി.എം മറ്റൊരു സാധ്യതയാണ് അടുത്ത തെരഞ്ഞെടുപ്പില്‍ മുന്നില്‍ കാണുന്നത് എന്നാണ് മനസിലാകുന്നത്. അത് മൃദു ഹിന്ദുത്വമാണ്.

മാധ്യമങ്ങളുടെയും പോലീസിലെ വര്‍ഗീയ ചിന്താഗതിയുള്ള ചിലരുടെയും ആസൂത്രിത പ്രവര്‍ത്തന ഫലമായി മുസ്ലിം വിരുദ്ധതയും ദലിത് വിരുദ്ധതയും കേരളീയ ജനതയുടെ ഒരു പൊതുബോധമായി മാറിയിരിക്കുന്നു. മുസ്ലിം വിരുദ്ധത എന്നത്, വ്യക്തികളില്‍ പരിമിതമാകുന്നതിന് പകരം ഒരു സവര്‍ണ പൊതുബോധമായി മാറുന്നു എന്നതാണ് വസ്തുത. ഈ പൊതുബോധം ബി.ജെ.പിയെ അംഗീകരിക്കുന്ന തലത്തിലേക്ക് പെട്ടെന്ന് പോകില്ല. കാരണം ബി.ജെ.പിക്കെതിരായും അങ്ങനെ ഒരു പൊതുബോധം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഈ രണ്ടു സാധ്യതകളെയും മുന്നില്‍ കണ്ടുകൊണ്ടാണ് സി.പി.എം മൃദു ഹിന്ദുത്വ-മുസ്ലിം വിരുദ്ധ കാര്‍ഡ് കളിക്കുന്നത്.

മുസ്ലിം വിരുദ്ധതയെ എങ്ങനെ വോട്ടാക്കി മാറ്റാം എന്നാണ് സി.പി.എം ചിന്തിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ സാമ്രാജ്യത്വ ഫാഷിസ്റു വിരുദ്ധതയെന്ന പ്രധാന വിഷയത്തെ മിനിമൈസ് ചെയ്യുകയും മുസ്ലിം വിരുദ്ധതയുടെ സാധ്യതകളെ മാക്സിമൈസ് ചെയ്യുകയും ആ പൊതുബോധത്തെ വോട്ടാക്കി മാറ്റുകയും ചെയ്യുക എന്നതാണ് സി.പി.എമ്മിന്റെ അജണ്ട. ഈ നയത്തില്‍നിന്നുകൊണ്ടാണ് ജമാഅത്തിന് എതിരായ ഇപ്പോഴത്തെ അവരുടെ വിമര്‍ശനം രൂപംകൊള്ളുന്നത്.
1980കളില്‍ ഇതേ പോലുള്ള നയ സമീപനം കേരളത്തില്‍ സി.പി.എം സ്വീകരിച്ചിരുന്നു. അന്ന് ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു കേരളത്തില്‍ പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രം. അന്ന് മൃദു ഹിന്ദുത്വ സമീപനത്തിലേക്ക് മാറുമ്പോള്‍ ഇ.എം.എസ് പറഞ്ഞത്, 'ഭൂരിപക്ഷ വര്‍ഗീയതപോലെ ആപല്‍ക്കരമാണ് ന്യൂനപക്ഷ വര്‍ഗീയത' എന്നായിരുന്നു. രണ്ടു പതിറ്റാണ്ടിന് ശേഷം ആ അജണ്ടയിലേക്ക് സി.പി.എം തിരിച്ചു പോകുമ്പോള്‍ മുഖ്യമന്ത്രി സഖാവ് അച്യുതാനന്ദന്‍ ആദ്യം പറഞ്ഞത് 'മുസ്ലിംകളിലും ക്രൈസ്തവരിലും വര്‍ഗീയതയുണ്ട്' എന്നാണ്. ഭൂരിപക്ഷ വര്‍ഗീയതയെ അദ്ദേഹം വിട്ടുകളയുകയാണ് ചെയ്തത്. ദല്‍ഹിയില്‍വെച്ച് ഈയിടെ നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി, ക്രൈസ്തവ സമൂഹത്തിലെ വര്‍ഗീയതയെ വിട്ടുകളഞ്ഞിരിക്കുന്നു. മുസ്ലിം വര്‍ഗീയതയെ മാത്രം ഉന്നംവെച്ച സഖാവ് അച്യുതാനന്ദന്‍ കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ദല്‍ഹിയില്‍ പറഞ്ഞത്.

പോപ്പുലര്‍ ഫ്രണ്ടിനെ ലക്ഷ്യംവെച്ചാണ്, 'കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനും മതപരിവര്‍ത്തനം നടത്താനും ശ്രമം നടക്കുന്നു' എന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്നാണല്ലോ ഇതുസംബന്ധിച്ച് അവരുടെ വിശദീകരണം?

കേരളത്തില്‍ മുസ്ലിം സമൂഹത്തിനകത്ത് തീവ്രവാദ ചിന്താഗതിയുള്ള ഒറ്റപ്പെട്ട വ്യക്തികളും ചെറിയ ഒരു സംഘവുമുണ്ട് എന്നത് നേരാണ്. എന്നാല്‍ മുസ്ലിം സമൂഹം ഇതിനെ സംബന്ധിച്ച് പൊതുവെ ജാഗ്രത്താണ്. ഒരു മുസ്ലിം സംഘടനയും ഈ തീവ്രവാദ ശൈലി അംഗീകരിച്ചിട്ടില്ല. അവരെ മാറ്റി നിര്‍ത്താനാണ് പൊതുവെ ശ്രമിക്കുന്നത്. മുസ്ലിം സമൂഹത്തിനകത്തുതന്നെ തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെ വളരെ സൂക്ഷ്മതയോടും ജാഗ്രതയോടും കൂടിയ സമീപനമാണ് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. വര്‍ത്തമാനകാലത്തെ സാമുദായിക സംഘര്‍ഷങ്ങളുടെയും ധ്രുവീകരണത്തിന്റെയും സാധ്യതകളുടെ സാഹചര്യത്തെ ആരോഗ്യകരമായി മാനേജ് ചെയ്യേണ്ടതിനു പകരം, മുഖ്യമന്ത്രി മുസ്ലിം സമൂഹത്തിന് മുഴുവന്‍ ആക്ഷേപമുണ്ടാകുന്ന രീതിയില്‍ സംസാരിച്ചത് ഒട്ടും ശരിയായില്ല. പോപ്പുലര്‍ ഫ്രണ്ട് എന്ന പേര് മുഖ്യമന്ത്രി ആദ്യം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇസ്ലാമികവല്‍കരണത്തെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത് എന്നതാണ് കാതലായ പ്രശ്നം. ഒരു മുസ്ലിം ജനിക്കുക, ഒരാള്‍ മുസ്ലിമാവുക എന്നതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായിപ്പോയി മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതാണ് മുസ്ലിംകള്‍ക്ക് വേദനയുണ്ടാക്കിയത്.

മത പ്രബോധനം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടുള്ളതല്ല. മതപ്രബോധനം മാത്രമല്ല, മാര്‍ക്സിസത്തിന്റെ പ്രചാരണവും ഇന്ത്യയില്‍ നടക്കുന്നുണ്ട്. എല്ലാ മതവിഭാഗങ്ങളും തങ്ങളുടെ ആശയങ്ങള്‍ പ്രബോധനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ 26 സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ഹിന്ദു ഭൂരിപക്ഷമുള്ളവയാണ്. കശ്മീര്‍ മുസ്ലിം ഭൂരിപക്ഷ സ്റേറ്റാണ്. നാഗാലാന്റ് ഇപ്പോള്‍ ക്രൈസ്തവ ഭൂരിപക്ഷമുള്ള സ്റേറ്റായി മാറിയിരിക്കുന്നു. അത് മതപ്രബോധനത്തിലൂടെയാണ് സംഭവിച്ചത്. ഗവണ്‍മെന്റിന്റെ ചുമതല നിയമപരമായ അവകാശങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പുവരുത്തുക എന്നതാണ്. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ആരെങ്കിലും നടത്തുന്നുണ്ടെങ്കില്‍, ക്രമസമാധാനം തകര്‍ക്കുകയോ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിനെ അമര്‍ച്ച ചെയ്യുകയാണ് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തം. അതിന് പകരം, നിലനില്‍ക്കുന്ന പൊതു ബോധത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

ജമാഅത്തിനെതിരിലുള്ള വിമര്‍ശനത്തിന്റെ മര്‍മം, ഇപ്പോള്‍ തീവ്രവാദമാണ്. തീവ്രവാദം വളര്‍ത്തിയത് ജമാഅത്താണ് എന്ന് ചിലര്‍ ആരോപിക്കുന്നു. എന്താണ് തീവ്രവാദത്തോടുള്ള ജമാഅത്തിന്റെ സമീപനം?

എന്റെ പ്രായത്തിലുള്ള ആളുകള്‍ ജിവിക്കാനാരംഭിക്കുകയും പൊതുരംഗത്ത് ഇടപെട്ടു തുടങ്ങുകയും ചെയ്തശേഷം തീവ്രവാദം എന്ന പദം തന്നെ വളരെ മാറ്റത്തിന് വിധേയമായിട്ടുണ്ട്. പലപ്പോഴും തീവ്രവാദവും ഉഗ്രവാദവും ഭീകരവാദവും മാറിമാറി പ്രയോഗിക്കുന്ന അവസ്ഥയുണ്ട് എന്നതുതന്നെ കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നു.

ഏതെങ്കിലും ഒരു അഭിപ്രായം തീവ്രവമായി പ്രകടിപ്പിക്കുന്നതാണ് തീവ്രവാദം. അതിന് പല സ്വഭാവങ്ങളുമുണ്ടാകാം. രാഷ്ട്രീയത്തില്‍ തീവ്രവാദം പുലര്‍ത്തുന്നവരുണ്ടാകാം. മതപരമായ വിഷയങ്ങളില്‍ തീവ്രവാദം പുലര്‍ത്തുന്നവരുണ്ടാകാം. മതസൌഹാര്‍ദത്തില്‍ തീവ്രസമീപനം പുലര്‍ത്തുന്നവരുണ്ടാകാം. എന്നാല്‍, ഇന്ന് തീവ്രവാദം എന്ന് പറയുന്നത് മതത്തിന്റെ അടിസ്ഥാനത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ പ്രമോട്ട് ചെയ്യുന്നതിനെയാണ്. തീവ്രവാദത്തില്‍ ഭീകരത കലര്‍ന്നിരിക്കുന്നുവെന്നര്‍ഥം. ഇസ്ലാമോ ജമാഅത്തെ ഇസ്ലാമിയോ, അര്‍ഥ പരിണാമം വരുന്നതിനു മുമ്പുള്ള തീവ്രവാദത്തെ പോലും അംഗീകരിക്കുന്നില്ല. അര്‍ഥ പരിണാമം വന്നശേഷമുള്ള ആക്രമണ സ്വഭാവമുള്ള തീവ്രവാദത്തെ ഒട്ടും അംഗീകരിക്കുന്നില്ല.

മുസ്ലിം സമൂഹത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ള അടിസ്ഥാന ഗുണങ്ങളില്‍ ഒന്ന് മധ്യമസമുദായം എന്നതാണ്. ഏതു വിഷയത്തിലും ജീര്‍ണതയുടെയും തീവ്രതയുടെയും രണ്ട് അറ്റങ്ങളില്‍ നില്‍ക്കാത്ത മധ്യമനിലപാടാണ് സ്വീകരിക്കേണ്ടത്. വേദക്കാരായ ജൂത-ക്രൈസ്തവരെ വിളിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞത്, മതത്തില്‍ അതിര് കവിച്ചില്‍ പാടില്ല എന്നാണ്. ആത്മീയതയില്‍ പോലും തീവ്രത പുലര്‍ത്തരുത് എന്നതാണ് ഇസ്ലാമിന്റെ അധ്യാപനം. നബി(സ) തന്റെ അനുചരന്മാരില്‍ ഇത്തരം സമീപനങ്ങള്‍ ഉണ്ടാകുന്നത് തടഞ്ഞതായി കാണാം. ഇസ്ലാമിന്റെ ഈ പൊതുസമീപനം തന്നെയാണ് ജമാഅത്തും സ്വീകരിച്ചിട്ടുള്ളത്. മിതവാദപരമായ ഇസ്ലാമില്‍നിന്ന് തീവ്രവാദം ഉത്ഭവിക്കുക, ആ തീവ്രവാദത്തിന്റെ അടിസ്ഥാനത്തില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതിനെ ജമാഅത്ത് അടിസ്ഥാനപരമായിത്തന്നെ നിരാകരിക്കുന്നു. ഇത് പ്രസ്ഥാനം ഇപ്പോള്‍ എടുത്ത ഒരു താല്‍കാലിക നയമല്ല. സ്വാതന്ത്യ്രത്തിന് മുമ്പ് തയാറാക്കിയ ജമാഅത്തിന്റെ ഭരണഘടനയില്‍ തന്നെ തീവ്രവാദ വര്‍ഗീയ സാമുദായിക വാദങ്ങളെയും പ്രവര്‍ത്തനങ്ങളെയും നിരാകരിച്ചിട്ടുണ്ട്.

തീവ്രവാദത്തിന് പ്രോത്സാഹനമാകുന്ന എന്തെങ്കിലും നയസമീപനം ജമാഅത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ?

ജമാഅത്തെ ഇസ്ലാമി തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നു എന്ന ആരോപണം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതിന് വിമര്‍ശകര്‍ ഉന്നയിക്കുന്ന ന്യായം ജമാഅത്ത് ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശം തന്നെ തീവ്രവാദപരമാണ് എന്നതാണ്.

ദൈവിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹ പുനഃസംവിധാനം നടക്കണം എന്നാണ് ജമാഅത്ത് പറയുന്നത്. ജമാഅത്ത് ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്ലാമിക ആദര്‍ശത്തിന് അതിനാവശ്യമായ സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കമുണ്ട്. ഇത് തീവ്രവാദപരമാണെങ്കില്‍ ലോകത്ത് നിലവിലുള്ള പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും തീവ്രവാദം വളര്‍ത്തുന്നുവെന്ന് പറയേണ്ടിവരും. കാരണം അവയെല്ലാം അവയുടേതായ സാമൂഹിക- രാഷ്ട്രീയ-സാമ്പത്തിക വീക്ഷണങ്ങളില്‍നിന്നുകൊണ്ടാണ് സാമൂഹിക മാറ്റത്തിന് ശ്രമിക്കുന്നത്. ക്യാപിറ്റലിസവും കമ്യൂണിസവും അസ്തിത്വവാദവുമൊക്കെ അങ്ങനെയാണ്. സാമൂഹിക ഉള്ളടക്കമുള്ളവയെല്ലാം തീവ്രവാദം വളര്‍ത്തുന്നുവെങ്കില്‍ ഇവയെല്ലാം അങ്ങനെയാകണം. ഒരു പ്രസ്ഥാനം തീവ്രവാദ സ്വഭാവമുള്ളതാകണമെങ്കില്‍ അതിന്റെ പ്രവര്‍ത്തനങ്ങളിലും ശൈലിയിലും നയങ്ങളിലുമെല്ലാം തീവ്രവാദ നിലപാടുകള്‍ എടുക്കണം. ആ തലത്തില്‍ ചിന്തിച്ചാല്‍ സാമൂഹിക വിരുദ്ധമായ, നിയമവിരുദ്ധമായ, വര്‍ഗീയത വളര്‍ത്തുന്ന യാതൊരു തീവ്രവാദവും ജമാഅത്തെ ഇസ്ലാമിയിലില്ല എന്നു കാണാം. പ്രസ്ഥാനത്തിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തീവ്രവാദത്തിനും വിധ്വംസക പ്രവര്‍ത്തനത്തിനും എതിരായിരുന്നു. ഇനിയുള്ള കാലവും തീവ്രവാദത്തിന് എതിരായിരിക്കുകയും ചെയ്യും.
ജമാഅത്ത് ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ, രാഷ്ട്രസങ്കല്‍പം എന്നിവ തീവ്രവാദത്തിന്റെ പ്രേരക ഘടകങ്ങളാണെന്നാണല്ലോ ആരോപിക്കുന്നത്?

ലോകത്തോ ഇന്ത്യയിലോ ഉണ്ടായിട്ടുള്ള തീവ്രവാദത്തിന്റെ അടിസ്ഥാനം ഇസ്ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കം ഉയര്‍ത്തിപ്പിടിച്ചു എന്നതല്ല. ഇസ്ലാമിന്റെ സാമൂഹിക ഘടന നിലവില്‍ വരണം എന്ന് ആഗ്രഹിക്കുന്നവരോ അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരോ അല്ല തീവ്രവാദികളാകുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ അബദ്ധവും അതാണ്. 'മുസ്ലിം സമുദായത്തിന് വലിയ പീഡനങ്ങളനുഭവിക്കേണ്ടി വരുന്നുണ്ട്. അവയെ നേരിടാന്‍ ജനാധിപത്യമാര്‍ഗങ്ങള്‍ മാത്രം പോര, സായുധ രീതികള്‍ തന്നെ വേണം' എന്ന ചിന്തയാണ് തീവ്രവാദത്തിന്റെ ഹേതു.

ഇസ്ലാമിന്റെ സാമൂഹിക വ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമം തീവ്രവാദം വളര്‍ത്തുന്നുവെന്ന ആരോപണം എത്രമാത്രം ബാലിശമാണെന്ന് അല്‍പം ചിന്തിച്ചാല്‍ മനസിലാകും. ഏതൊരു സമൂഹത്തെ ആകര്‍ഷിച്ചും കൂടെ നിര്‍ത്തിയും സാമൂഹിക പുനഃസംവിധാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവോ ആ സമൂഹത്തെ അകറ്റാനും ആയുധ പ്രയോഗം നടത്താനും ബുദ്ധിയും വിവേകവുമുള്ള ഒരു പ്രസ്ഥാനം ശ്രമിക്കുമോ? ആയുധ പ്രയോഗം നടത്തി ആളുകളെ അകറ്റിയാലല്ല, ആശയസംവാദം നടത്തി ആളുകളെ അടുപ്പിച്ചാല്‍ മാത്രമേ ജമാഅത്തിന് അതിന്റെ ലക്ഷ്യം നേടാന്‍ കഴിയൂ. ജമാഅത്ത് ഉയര്‍ത്തിപ്പിടിക്കുന്ന ലക്ഷ്യം തന്നെയാണ് തീവ്രവാദത്തെ പ്രസ്ഥാനം നിരാകരിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണവും സാക്ഷ്യവും. ജമാഅത്തിന്റേത് രാഷ്ട്രീയ-സാമൂഹിക ഉള്ളടക്കമുള്ള ദര്‍ശനമാണ് എന്നതുതന്നെ തീവ്രവാദ വിരുദ്ധതയുടെ സന്ദേശമാണ് നല്‍കുന്നത്.

തീവ്രവാദത്തിനെതിരില്‍ മൌലാനാ മൌദൂദി എടുത്ത നിലപാടുകള്‍ വളരെ പ്രസക്തമായിത്തീരുകയാണല്ലോ ഇന്ന്?

മൌലാനാ മൌദൂദി എന്താണ് പ്രബോധനം ചെയ്യാന്‍ ശ്രമിച്ചത് എന്ന വിഷയം പഠിക്കാനും ചിന്തിക്കാനും ഒരാള്‍ തയാറായാല്‍, അദ്ദേഹം തീവ്രവാദത്തിനെതിരെ എടുത്ത നിലപാടിന്റെ കാലിക പ്രസക്തി നന്നായി ബോധ്യപ്പെടും. തീവ്രവാദത്തിന്റെ മാസ്റര്‍ ബ്രെയ്ന്‍ മൌദൂദിയാണെന്ന ആരോപണം ഉന്നയിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. എന്നുമാത്രമല്ല, തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും അതിന്റെ പരിണിതിയെക്കുറിച്ച് താക്കീത് നല്‍കുകയും ചെയ്ത പണ്ഡിതനായിരുന്നു മൌദൂദിയെന്നതാണ് സത്യം. തീവ്രവാദത്തിന്റെ ദുരന്തത്തെക്കുറിച്ച് ഇത്ര നന്നായി ദീര്‍ഘദര്‍ശനം ചെയ്യുകയും ആ വഴി തള്ളിക്കളയുകയും ചെയ്ത മറ്റൊരു പണ്ഡിതന്‍ ഉണ്ടോ എന്ന് സംശയമാണ്.

മൌലാനാ മൌദൂദിയെ യഥാര്‍ഥത്തില്‍ പലരും വായിച്ചിട്ടില്ല, മനസിലാക്കിയിട്ടില്ല. മൌദൂദി കൃതികളില്‍നിന്ന് മുറിച്ചെടുത്ത ചില ഉദ്ധരണികളാണ് പലരും കണ്ടിട്ടുള്ളത്. മൌദൂദിയെ വിമര്‍ശിക്കുന്നവരോട് നിങ്ങള്‍ എത്ര പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേത് വായിച്ചിട്ടുണ്ട് എന്ന് ചോദിച്ച് നോക്കൂ! മിക്ക ആളുകളും അദ്ദേഹത്തെ പഠിച്ചിട്ടില്ല എന്ന് മനസിലാകും.

തീവ്രവാദ പ്രവര്‍ത്തനങ്ങളെ എല്ലാ അര്‍ഥത്തിലും നിരാകരിക്കുകയാണ് മൌലാനാ മൌദൂദി ചെയ്തത്. ജമാഅത്തെ ഇസ്ലാമി പാകിസ്താനില്‍ നിരോധിക്കപ്പെട്ട സന്ദര്‍ഭത്തില്‍ 'നാം അണ്ടര്‍ ഗ്രൌണ്ട് പ്രവര്‍ത്തനം നടത്തുകയല്ലേ വേണ്ടത്' എന്ന് ചിലര്‍ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. ഇതിന് അദ്ദേഹത്തിന്റെ മറുപടി സുചിന്തിതമായിരുന്നു. നാം ഭൂമിക്കടിയില്‍ പ്രവര്‍ത്തിക്കേണ്ടവരല്ല. ഭൂമിക്ക് മുകളില്‍ പണിയെടുക്കേണ്ടവരാണ്. മാത്രമല്ല ഒരു ഒളിപ്പോര്‍ സംഘടനയോ സായുധ സംഘമോ രൂപവത്കരിക്കുന്നതിന്റെ അപകടവും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

'ഒരു സായുധസംഘം ആദ്യമായി സ്വന്തം ജനതക്കു നേരെയാണ് ആയുധം പ്രയോഗിക്കുക. അവര്‍ക്കിടയില്‍ എന്തെങ്കിലും കാരണത്താല്‍ അഭിപ്രായ ഭിന്നതകളുണ്ടായാല്‍ അവര്‍ പരസ്പരം പെരുമാറുന്നതും ആയുധങ്ങള്‍ ഉപയോഗിച്ചായിരിക്കും' എന്ന് അദ്ദേഹം പറയുകയുണ്ടായി. ഈ നിലപാടെടുത്ത മൌലാനാ മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും തീവ്രവാദത്തെ ഏതെങ്കിലും അര്‍ഥത്തില്‍ അംഗീകരിച്ചിട്ടുണ്ടോ? ഏതെങ്കിലും തീവ്രവാദ വിഭാഗത്തിന് പിന്തുണ നല്‍കിയിട്ടുണ്ടോ? എപ്പോഴെങ്കിലും ചെറിയ രൂപത്തിലെങ്കിലും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ? ഇല്ലെന്നകാര്യം സംശയാതീതമാണെന്നിരിക്കെ ജമാഅത്തിനും മൌദൂദിക്കുമെതിരെ തീവ്രവാദ ആരോപണം ഉന്നയിക്കുന്നത് വിഡ്ഢിത്തവും ധിക്കാരവുമാണ്. 
 

മതം മാറിയവനെ വധിക്കണോ ?


"മതപരിത്യാഗിയുടെ ശിക്ഷ ഇസ്ലാമിക നിയമത്തില്‍ എന്നൊരു പുസ്തകം ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൌലാനാ മൌദൂദി എഴുതിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ ശാലയായ ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് മലയാളത്തിലാക്കി പ്രസിദ്ധീകരിച്ച അനേകം കൃതികളില്‍ ഈ പുസ്തകം ഇല്ല. സമാന സ്വഭാവമുള്ള മറ്റു ചില പുസ്തകങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടില്ല. ഇസ്ലാമില്‍നിന്നും മതം മാറുന്നവരെ വധിക്കണം എന്നാണ് ജമാഅത്ത് സ്ഥാപകന്‍ ആ പുസ്തകത്തില്‍ ആഹ്വാനം ചെയ്യുന്നത്. ഇന്ന് ജമാഅത്ത് നേതാക്കള്‍ മലയാളിക്ക് മുന്നില്‍ ആടുന്ന പ്രഛന്ന വേഷത്തെ പിച്ചിച്ചീന്തുന്നതാകും ആ ഗ്രന്ഥത്തിന്റെ വായന. ഇതര സംസ്ഥാനങ്ങളില്‍ മത രാഷ്ട്രവാദം പച്ചയായി പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ സവിശേഷ സാഹചര്യങ്ങളില്‍ എടുത്തണിഞ്ഞ കാപട്യത്തിന്റെ കുപ്പായമാണ് ദലിത്-ആദിവാസി-പരിസ്ഥിതി പ്രണയവും പുരോഗമന ഇടതുപക്ഷ നാട്യവും.''

'എന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി എതിര്‍ക്കപ്പെടണം?' എന്ന തലക്കെട്ടില്‍ രണ്ടാഴ്ചക്കാലം നീണ്ടുനിന്ന ദേശാഭിമാനിയിലെ ലേഖന പരമ്പരയുടെ അവസാനം 'ജമാഅത്തെ ഇസ്ലാമിയും സി.പി.ഐ.എം നിലപാടും' എന്ന പിണറായി വിജയന്റെ ലേഖനത്തില്‍നിന്ന് (2010 ജൂലൈ 5 തിങ്കള്‍). മുജീബിന്റെ പ്രതികരണം?
- സബിത റഫീഖ് കടലായി

മറുപടി: സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി ആയുഷ്കാലത്തിനിടയില്‍ ഏകദേശം എഴുപത്തഞ്ചോളം കൃതികള്‍ എഴുതിയിട്ടുണ്ടെന്നാണ് കണക്ക്. അവയില്‍ ചിലത് ബൃഹദ് ഗ്രന്ഥങ്ങളാണ്. ആറു വാള്യങ്ങളുള്ള ഖുര്‍ആന്‍ വ്യാഖ്യാനം-തഫ്ഹീമുല്‍ ഖുര്‍ആന്‍- ഉദാഹരണം. ചിലത് സത്യസാക്ഷ്യം, രക്ഷാസരണി, ഇസ്ലാമും ജാഹിലിയ്യത്തും പോലുള്ള ലഘു കൃതികളും. ഇവയില്‍ ചിലത് ആനുകാലിക പ്രാധാന്യം മാത്രം ഉണ്ടായിരുന്നവയാണ്; ചിലത് കര്‍മശാസ്ത്ര പ്രധാനവും. ജമാഅത്തെ ഇസ്ലാമി ഹിന്ദ് മലയാള പ്രസിദ്ധീകരണ വിഭാഗം എല്ലാ കൃതികളും വിവര്‍ത്തനം ചെയ്ത് പുറത്തിറക്കേണ്ടത് ആവശ്യമായി കരുതിയില്ല. തഫ്ഹീമുല്‍ ഖുര്‍ആന്റെ ആറ് വാള്യങ്ങളും മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൌദൂദിയുടെ ഒട്ടുമിക്ക ആശയങ്ങളും അഭിപ്രായങ്ങളും അതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. പര്‍ദ, പലിശ പോലുള്ള കൃതികള്‍ അതിനാല്‍ വേറെ ഇറക്കേണ്ടത് അത്യാവശ്യമല്ല. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് അദ്ദേഹമായതുകൊണ്ട് അദ്ദേഹം എഴുതിയതും പറഞ്ഞതുമൊക്കെ സംഘടന അപ്പടി അംഗീകരിക്കുന്നു എന്നും അര്‍ഥമില്ല. പലതവണ അദ്ദേഹം തന്നെ വ്യക്തമാക്കിയപോലെ ഇസ്ലാമിക ശരീഅത്തിന്റെ വിശദാംശങ്ങളുമായും ദൈവശാസ്ത്ര സംബന്ധമായും ബന്ധപ്പെട്ട മൌദൂദിയുടെ വീക്ഷണങ്ങള്‍ ഒരിക്കലും സംഘടനയുടെ അഭിപ്രായങ്ങളല്ല. ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് അവയുമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. മറ്റു വിഷയങ്ങളിലും സ്വന്തം ഇജ്തിഹാദിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ വിമര്‍ശനാതീതമോ വേദവാക്യങ്ങള്‍ക്ക് തുല്യമോ അല്ല.

'മുര്‍ത്തദ്ദ് കീ സസാ ഇസ്ലാമീ ഖാനൂന്‍ മേ' (മതപരിത്യാഗിയുടെ ശിക്ഷ ഇസ്ലാമിക നിയമത്തില്‍) എന്ന കൃതി കര്‍മശാസ്ത്ര പ്രധാനമാണ്; ഭിന്നാഭിപ്രായത്തിന് വകയുള്ളതുമാണ്. എന്നാല്‍ മതപരിത്യാഗിയുടെ ശിക്ഷയെക്കുറിച്ച് നാല് സുന്നീ മദ്ഹബുകള്‍ക്കും ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയെപോലുള്ള സലഫി പണ്ഡിതന്മാര്‍ക്കുമുള്ള അഭിപ്രായത്തില്‍നിന്ന് ഭിന്നമായ യാതൊന്നും മൌദൂദിക്കില്ല. പിണറായി വിജയന്‍ ഇക്കാര്യം അറിയുന്നവനോ അറിയേണ്ടവനോ അല്ല. അദ്ദേഹം മുസ്ലിം മതേതര നാട്യക്കാര്‍ എഴുതുന്നതും പറയുന്നതും പകര്‍ത്തുകയേ ചെയ്തിട്ടുള്ളൂ. മുസ്ലിം പണ്ഡിതന്മാരുടെ സ്ഥിതി അതല്ല. സുന്നീ പണ്ഡിതന്മാര്‍ക്ക് അറിയാം ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലി മദ്ഹബുകളുടെ ഉപജ്ഞാതാക്കളും ആധികാരിക പണ്ഡിതന്മാരും എന്താണ് പറഞ്ഞിട്ടുള്ളത് എന്ന്. അതുപോലെ സലഫികള്‍ക്കും അസ്സലായറിയാം, അവരുടെ മുന്‍കാല പണ്ഡിതന്മാര്‍ ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. പക്ഷേ, എല്ലാവരും അര്‍ഥഗര്‍ഭമായ മൌനം പാലിക്കുകയും, ആക്രമിക്കപ്പെടുന്നത് മൌദൂദിയായതുകൊണ്ട് മിണ്ടാതിരിക്കുകയുമാണ്. മുസ്ലിം മതേതരവാദികള്‍ക്കും ഇക്കാര്യത്തില്‍ മൌദൂദിയെ വിമര്‍ശിക്കാന്‍ എല്ലാ സ്വാതന്ത്യ്രവുമുണ്ട്. പക്ഷേ, അവര്‍ കാണിക്കേണ്ട മിനിമം സത്യസന്ധത പ്രവാചകന്റെ കാലം മുതല്‍ മതപരിത്യാഗിയുടെ ശിക്ഷയെക്കുറിച്ച് രൂപപ്പെട്ട ഏകകണ്ഠമായ അഭിപ്രായത്തെ എതിര്‍ക്കുകയും തുടര്‍ന്ന് അത് തിരുത്തിപ്പറയാത്തതിന് മൌദൂദിയെ കുറ്റപ്പെടുത്തുകയുമാണ്. അവരതിന് തയാറാവാത്തത് അതോടെ ഇസ്ലാമിനെത്തന്നെ എതിര്‍ക്കുന്നവരായി അവര്‍ മുദ്രകുത്തപ്പെടും എന്ന ഭീതി നിമിത്തമാണ്. യഥാര്‍ഥത്തില്‍ ഒരു ഇസ്ലാമിക സ്റേറ്റ് നിലവില്‍ വന്ന ശേഷം അതിന്റെ ആദര്‍ശപരമായ അടിത്തറയെ ചോദ്യം ചെയ്യുന്നയാളെ, അയാള്‍ തെറ്റ് തിരുത്താന്‍ തയാറില്ലെങ്കില്‍ രാജ്യദ്രോഹിയായി കണക്കാക്കുകയും തദടിസ്ഥാനത്തില്‍ വധശിക്ഷക്കര്‍ഹനായി വിധിക്കുകയും ചെയ്യുന്നതാണ് മതപരിത്യാഗിയുടെ ശിക്ഷ എന്ന് വിശദീകരിക്കുകയാണ് മൌദൂദി ചെയ്തത്. കമ്യൂണിസ്റ് നാടുകളിലും ഇത്തരക്കാരെ രാജ്യദ്രോഹികളായി വിധിച്ച് വധിക്കുകയല്ലേ ചെയ്തതും ചെയ്യുന്നതും? ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യങ്ങളിലും വിഘടനവാദികള്‍ക്കും രാജ്യത്തിന്റെ പരമാധികാരം വെല്ലുവിളിക്കുന്നവര്‍ക്കും നല്‍കുന്ന ശിക്ഷ എന്താണ്? വധശിക്ഷ തന്നെയല്ലേ?

അതല്ലാതെ, പാകിസ്താനെ പോലുള്ള ഒരു രാജ്യം ഒരു സുപ്രഭാതത്തില്‍ സ്വയം ഇസ്ലാമിക് റിപ്പബ്ളിക്കായി പ്രഖ്യാപിച്ച് പിന്നീടവിടെ കഴിയുന്ന പൌരന്മാരാരെങ്കിലും ഇസ്ലാമില്‍നിന്ന് പുറത്തുപോയാല്‍ അവരെ മുര്‍ത്തദ്ദായി ഗണിച്ചു വധശിക്ഷക്ക് വിധേയമാക്കണമെന്ന് മൌദൂദിയും പറഞ്ഞിട്ടില്ല. ഏതാണ്ടെല്ലാ മുസ്ലിം മതപണ്ഡിതന്മാരുടെയും കണ്ണില്‍, പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള്‍ ഇസ്ലാമില്‍നിന്ന് പുറത്താണ് (അഹ്മദികളുടെ കണ്ണില്‍ മറ്റു മുസ്ലിംകളും അങ്ങനെതന്നെ). മൌദൂദിക്ക് പട്ടാളക്കോടതി വധശിക്ഷ വിധിക്കാന്‍ പോലും കാരണമായ കൃതിയാണ് 'ഖാദിയാനി പ്രശ്നം.' അതില്‍ പോലും അദ്ദേഹം എഴുതിയത് ഖാദിയാനികളെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ച് ന്യൂനപക്ഷങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളും അവര്‍ക്ക് അനുവദിക്കണം എന്നാണ്, കൊന്നുകളയണം എന്നല്ല. അഹ്മദിയ്യ മതത്തില്‍ വിശ്വസിക്കാനും അതിനായി പ്രവര്‍ത്തിക്കാനും അവര്‍ക്ക് സ്വാതന്ത്യ്രമുണ്ടെന്നര്‍ഥം. ഇസ്ലാമില്‍നിന്ന് പുറത്തുപോയില്ലെങ്കിലും ഒരാള്‍ ഇസ്ലാമിക സ്റേറ്റിനെതിരെ വിഘടനവാദമുയര്‍ത്തിയാല്‍ അയാള്‍ മുസ്ലിമായിരിക്കെത്തന്നെ വധശിക്ഷക്കര്‍ഹനാണെന്ന പൂര്‍വിക പണ്ഡിതന്മാരുടെ അഭിപ്രായവും ശ്രദ്ധേയമാണ്. ഇസ്ലാമിക രാഷ്ട്രത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ക്കുന്ന വിധം ഒരു കൂട്ടര്‍ പ്രവാചകനു ശേഷം സകാത്ത് നിഷേധികളായി രംഗപ്രവേശം ചെയ്തപ്പോള്‍ ഒന്നാം ഖലീഫ അബൂബക്കര്‍(റ) അവരോട് യുദ്ധം ചെയ്തതും ചരിത്ര സത്യമാണ്.

അതേയവസരത്തില്‍ കേവല മതപരിത്യാഗിക്ക് വധശിക്ഷ നല്‍കുന്നതിനെ ചില ആധുനിക പണ്ഡിതന്മാര്‍ എതിര്‍ക്കുന്നു. ഇസ്ലാം അനുവദിക്കുന്ന മതസ്വാതന്ത്യ്രത്തിന് അത് വിരുദ്ധമാണ് എന്നതാണ് ചൂണ്ടിക്കാട്ടുന്ന ന്യായം. പഠനവും പരിഗണനയും അര്‍ഹിക്കുന്ന വീക്ഷണമാണിത്.

(Prabodhanam Weekly_14.8.2010)

ഞായറാഴ്‌ച, ഓഗസ്റ്റ് 01, 2010

ജമാഅത്ത് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു ?.

 ജമാഅത്ത് തീവ്രവാദത്തെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നു. തെളിവെന്താണ്?. അവര്‍ സംസാരിക്കുന്നത് മതത്തിന് വേണ്ടിയാണ്. അതുകൊണ്ട് സ്വാഭാവികമായും മറ്റുതെളിവുകള്‍ വേണ്ടതില്ല. ഇതാണ് പൊതുവെ കണ്ടുവരുന്ന സമീപനം. എന്നാല്‍ ഇതില്‍ എത്രത്തോളം ശരിയുണ്ട് എന്ന് വ്യക്തമാക്കുന്ന ലേഖനം. ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതിയ ലേഖനം ഇവിടെ എടുത്ത് ചേര്‍ക്കുന്നു. വായിക്കുക:

{{{ എന്റെ പരിചിതവൃത്തത്തില്‍ അറിയപ്പെടുന്ന ഒരു മോഷ്ടാവുണ്ട്. മതപരമായ ജീവിതം നയിക്കുന്നതിലോ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിലോ അദ്ദേഹം ഒട്ടും തല്‍പരനല്ല. എന്നാല്‍, അദ്ദേഹത്തെപ്പോലെ സങ്കുചിത സാമുദായിക ചിന്തയും വര്‍ഗീയ വികാരവും പുലര്‍ത്തുന്ന ആരെയും ഞാനിന്നോളും മുസ്‌ലിം സമൂഹത്തില്‍ കണ്ടിട്ടില്ല.

അന്തരിച്ച സ്വാമി ശാശ്വതികാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി സേവാനന്ദ തുടങ്ങിയ നിരവധി ഹൈന്ദവ ആചാര്യന്മാരുമായും ബിഷപ്പുമാരായ സുസൈപാക്യം, റാഫേല്‍ തട്ടില്‍, ഫാദര്‍ ജിയോ പയ്യപ്പിള്ളി പോലുള്ള ക്രൈസ്തവ പുരോഹിതന്മാരുമായും അടുത്ത ബന്ധം പുലര്‍ത്താന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവരാരുംതന്നെ മതമില്ലാത്ത കമ്യൂണിസ്റ്റ് നേതാവും കേരള മുഖ്യമന്ത്രിയുമായ അച്യുതാനന്ദനെപ്പോലെ വര്‍ഗീയ ചേരിതിരിവും സാമുദായിക ധ്രുവീകരണവും സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ചതായി അറിയില്ല.

ഒരാള്‍ യഥാര്‍ഥ മതവിശ്വാസിയാവുകയും ജീവിതത്തിലുടനീളം തന്റെ മതാധ്യാപനങ്ങള്‍ പാലിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നതുകൊണ്ടു മാത്രം സങ്കുചിതനും അസഹിഷ്ണുവുമായി മാറുമോ? സാമുദായികവാദിയും വര്‍ഗീയനുമാകുമോ? മറുഭാഗത്ത് മതരഹിത ജീവിതം നയിക്കുന്നതുകൊണ്ടു മാത്രം ആരെങ്കിലും വര്‍ഗീയതയില്‍നിന്നും സങ്കുചിത ജാതി സാമുദായിക വികാരങ്ങളില്‍നിന്നും മുക്തനാവുമോ? ഇല്ലെന്നു മാത്രമല്ല, മറിച്ചാണ് സംഭവിക്കുകയെന്നതിന് നിരവധി ഇന്ത്യന്‍ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

മഹാത്മാ ഗാന്ധി ഹിന്ദുമതത്തിന്റെ ഭാഗമെന്നു കരുതിയ എല്ലാറ്റിനെയും ഏറ്റവും മഹിതമെന്ന് വിശ്വസിച്ച് സ്വീകരിച്ചു. അദ്ദേഹം അവക്കുവേണ്ടി സദാ നിലകൊണ്ടു. ജീവിതത്തിലുടനീളം മതത്തെ മുറുകെപ്പിടിച്ചു. 'പ്രാര്‍ഥനക്കുശേഷമല്ലാതെ ഒരു തീരുമാനവും ഞാനെടുക്കാറില്ല. സ്വന്തമായി എനിക്കൊരു ശക്തിയുമില്ല. എന്റെ സര്‍വശക്തിയും ദൈവദത്തമാണ്' എന്ന് അവകാശപ്പെട്ട ഗാന്ധിജി ഇത്രകൂടി പറഞ്ഞു: 'ഞാന്‍ കണ്ടുമുട്ടിയ പല മതനേതാക്കളും വേഷപ്രച്ഛന്നരായ രാഷ്ട്രീയക്കാരാണ്. പക്ഷേ, ഞാന്‍ രാഷ്ട്രീയക്കാരന്റെ വേഷമണിയുന്നുവെങ്കിലും മുഖ്യമായും ഒരു മതപ്രവര്‍ത്തകനാണ്' (ഉദ്ധരണം: എം.പി. സദാശിവന്‍ വിവര്‍ത്തനം ചെയ്ത ഡോക്ടര്‍ അജിത് ജാവേദിന്റെ 'മുഹമ്മദലി ജിന്ന: അറിയപ്പെടാത്ത മുഖം' -ഇംപ്രിന്റ് ബുക്‌സ്, പുറം: 99).

ഹിന്ദുമതത്തില്‍ അഭിമാനംകൊള്ളുന്ന നേതാവുകൂടിയായിരുന്നു ഗാന്ധിജി. അദ്ദേഹം പറഞ്ഞു: 'എന്റെ ശരീരത്തിലെ ഓരോ തന്തുവും ഹിന്ദുവാണ്. മറ്റു മതങ്ങളിലെ സാരമായ തത്ത്വങ്ങളെല്ലാം ഹിന്ദുമതത്തിലുണ്ട്. ഹിന്ദുമതത്തിലില്ലാത്തവ അപ്രധാനമോ അനാവശ്യമോ ആണ്' (യങ് ഇന്ത്യ, 17 സെപ്റ്റംബര്‍ 1925).

സ്വന്തം മതത്തെ ഇവ്വിധം ഉയര്‍ത്തിക്കാട്ടിയ ഗാന്ധിജിയോളം പരമത സഹിഷ്ണുതയും സമുദായ സൗഹാര്‍ദവും പുലര്‍ത്തിയ നേതാക്കള്‍ നമ്മുടെ നാട്ടില്‍ അത്യപൂര്‍വമത്രെ. ഗാന്ധിജി പറയുന്നു: 'ദൈവമാണ് സാക്ഷി- നാം ഹിന്ദുക്കളും മുസ്‌ലിംകളും ഒരേ മാതാവിന്റെ മക്കളെപ്പോലെ പെരുമാറുമെന്ന് പ്രഖ്യാപിക്കുക. നാം തമ്മില്‍ വ്യത്യാസമില്ല. ഓരോരുത്തരുടെയും ദുഃഖം മറ്റുള്ളവരുടെയും ദുഃഖമാണ്. അത് നീക്കാന്‍ ഓരോരുത്തരും മറ്റുള്ളവരെ സഹായിക്കുക. മതങ്ങളെയും മതവികാരങ്ങളെയും പരസ്‌പരം ആദരിക്കുക. മതാനുഷ്ഠാനങ്ങളില്‍ പരസ്‌പരം വിഘാതം സൃഷ്ടിക്കരുത്. മതത്തിന്റെ പേരില്‍ പരസ്‌പരം ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം' (ഉദ്ധരണം: അംബേദ്കര്‍, Pakistan or Partition of India, P: 135).

1924 മുതല്‍ ഗാന്ധിജി ഏതാനും മാസം താമസിച്ചത് വീറുറ്റ ഇസ്‌ലാം മതാനുയായിയായ മൗലാനാ മുഹമ്മദലിയുടെ വീട്ടിലായിരുന്നു. സെപ്റ്റംബര്‍ 28ന് അദ്ദേഹം ഉപവാസം നടത്തിയതും അതേ വീട്ടില്‍വെച്ചുതന്നെ. ഉപവാസത്തിനു തൊട്ടുമുമ്പ് അദ്ദേഹം എഴുതി: 'ഒരു മുസ്‌ലിമിന്റെ വീട്ടില്‍ ഉപവസിക്കുന്നത് എനിക്ക് അനുയോജ്യമാണോ? അതേ, അനുയോജ്യമാണ് . ഈ ഉപവാസം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഒരു മുസ്‌ലിമിന്റെ വീട്ടിലാണെന്നത് ഏറ്റവും ഉചിതമാണ്' (Collected Works of Mahatma Gandhi xxv/21, ഉദ്ധരണം: 'സ്വാതന്ത്ര്യം വിഭജനത്തില്‍', പുറം: 204).

കടുത്ത ഹിന്ദുമത വിശ്വാസിയായിരുന്ന ഗാന്ധിജി മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ശുദ്ധികര്‍മത്തിലൂടെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാനായി രൂപംകൊണ്ട ശുദ്ധിപ്രസ്ഥാനത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നു. അദ്ദേഹം എഴുതി: 'എനിക്കെങ്ങനെ 'ശുദ്ധി'യില്‍ പങ്കാളിയാകാന്‍ കഴിയും? ഞാനോ എന്റെ മതമോ അപകടത്തിലാകുമ്പോഴൊക്കെ സ്വയം ശുദ്ധീകരണത്തെ ആശ്രയിക്കാനാണ് ഗീതയും തുളസീരാമായണവും എന്നെ പഠിപ്പിച്ചത്... നമ്മില്‍ ചിലര്‍ ക്ഷമാശീലനായ ദൈവത്തെ നിന്ദിക്കുകയും മതത്തിന്റെ പേരില്‍ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഭ്രാതൃഹത്യയോ കൊലപാതകമോ മതത്തെ രക്ഷിക്കുകയില്ല. പേരില്‍ മാത്രം അവശേഷിക്കുന്ന മതത്തെ രക്ഷപ്പെടുത്തണമെങ്കില്‍ അതിന്റെ വാഹകര്‍ക്ക് ആത്യന്തികമായ നിര്‍ഭയത്വവും ശുദ്ധിയും താഴ്മയും വേണം. അതു മാത്രമാണ് 'ശുദ്ധി'. അതു മാത്രമാണ് പ്രചാരണവും (യങ് ഇന്ത്യ, 3 മാര്‍ച്ച് 1927, 16 ജൂണ്‍ 1927).

മുസ്‌ലിംകളോടുള്ള തന്റെ സമീപനം വിവരിക്കവെ ഗാന്ധിജി പറഞ്ഞു: 'ഒരു ഇന്ത്യക്കാരനെന്ന നിലക്ക് എന്റെ സഹവാസികളുടെ ദുഃഖങ്ങളിലും വിഷമങ്ങളിലും പങ്കുകൊള്ളാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. മുഹമ്മദീയനെ ഞാന്‍ സഹോദരനായി കാണുന്നുവെങ്കില്‍ ന്യായമായ പ്രതിസന്ധികളില്‍ പരമാവധി അവനെ സഹായിക്കുക നമ്മുടെ ബാധ്യതയാണ്' (ibid, 2 jun 1920).

ഹിന്ദുമതം പരമമായ സത്യവും അന്യൂനവുമാണെന്ന് അടിയുറച്ച് വിശ്വസിച്ച ഗാന്ധിജിക്ക് മതമൈത്രിയുടെയും സമുദായ സൗഹാര്‍ദത്തിന്റെയും ശക്തനായ വക്താവാകാന്‍ സാധിച്ചു. എന്നാല്‍, നിരീശ്വരവാദിയായ വി.ഡി. സവര്‍ക്കര്‍ മതവൈരത്തിന്റെയും വര്‍ഗീയ വിദ്വേഷത്തിന്റെയും എക്കാലത്തെയും ഏറ്റവും വൃത്തികെട്ട രൂപമായിരുന്നു. ഇന്ത്യയില്‍ ദ്വിരാഷ്ട്രവാദത്തിന്റെ വിത്ത് വിതച്ചത് അദ്ദേഹമാണല്ലോ. 'ഇന്ത്യ ഒരു രാഷ്ട്രമായിരിക്കുമെന്ന് സങ്കല്‍പിക്കാന്‍ സാധ്യമല്ല. മറിച്ച് മുഖ്യമായും അത് രണ്ട് രാഷ്ട്രങ്ങളാണ്' എന്ന് 1937ല്‍ ഹിന്ദു മഹാസഭ സമ്മേളനത്തില്‍ പ്രഖ്യാപിച്ച സവര്‍ക്കര്‍ ഇത്രകൂടി പറഞ്ഞു: 'പരസ്‌പരം ശത്രുക്കളായ ഈ രണ്ട് രാഷ്ട്രങ്ങള്‍ ഇന്ത്യയില്‍ അടുത്തടുത്ത് ജീവിക്കുകയാണ്' (ഉദ്ധരണം: താരാചന്ദ്, History of the Freedom Movement in India, 1983, P: 317).

ഇന്ദ്രപ്രകാശ് എഴുതുന്നു: 'ദ്വിരാഷ്ട്ര വാദമെന്ന പേരില്‍ പ്രസിദ്ധി നേടിയ ഒരുദര്‍ശനം രൂപപ്പെടുത്തിയതില്‍ ബഹുമതി വീര്‍ സവര്‍ക്കര്‍ക്കുള്ളതാണ്. ഭാരതത്തിന് ദേശീയാത്മാവ് പകരുകയും ഹിന്ദുക്കള്‍ സ്വയം ഒരു രാഷ്ട്രമാണെന്ന് ഊന്നിപ്പറയുകയും ചെയ്തത് സവര്‍ക്കറാണ്' (Indra Prakash, Hindu Maha Sabha: It's Contribution to Indian Politics, 1966, P: 59).
കടുത്ത വര്‍ഗീയതയുടെ കാണപ്പെടുന്ന രൂപമായിരുന്ന 'സവര്‍ക്കര്‍ മതവിരുദ്ധനും യുക്തിവാദിയുമായിരുന്നു' (Dhananjay Keer: Veer Savarkar, P: 201).

സ്വതന്ത്ര ഇന്ത്യയില്‍ സാമുദായിക സംഘര്‍ഷവും വര്‍ഗീയവിദ്വേഷവും വളര്‍ത്തുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നമാണല്ലോ. അത് ആളിക്കത്തിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചതോ, 1990ലെ എല്‍.കെ. അദ്വാനിയുടെ രഥയാത്രയും. പ്രസ്തുത യാത്രയില്‍ ഹിന്ദുഭക്തന്മാരില്‍നിന്ന് ലഭിച്ച വെള്ളി കൊണ്ടുള്ള ദേവീദേവന്മാരുടെ പ്രതിമകള്‍ ഉരുക്കി പാത്രവും കത്തിയും കയിലുമാക്കി മാറ്റിയ അദ്ദേഹം ഞാനൊരു മതവിശ്വാസിയല്ലെന്ന് തുറന്നുപറഞ്ഞ വ്യക്തിയാണ് (Times of India, 25.12.1991).

മുസ്‌ലിം പക്ഷത്ത് വിഭജനത്തിന് നേതൃത്വംനല്‍കിയ മുഹമ്മദലി ജിന്നക്ക് മതവുമായുള്ള ബന്ധം എന്തായിരുന്നുവെന്നറിയാത്ത ആരുമുണ്ടാവില്ല. ശീഇകളിലെ ഖ്വാജാ വിഭാഗത്തില്‍പെട്ട അദ്ദേഹത്തിന് മതം ഒരു പ്രശ്‌നമേ ആയിരുന്നില്ല. മറുഭാഗത്ത് ഇസ്‌ലാമിക ജീവിതം നയിക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയ അടിയുറച്ച മതവിശ്വാസിയായിരുന്ന മൗലാനാ മുഹമ്മദലി തികഞ്ഞ അവര്‍ഗീയനായിരുന്നു. മഹാത്മാ ഗാന്ധിയെ ആറുമാസത്തോളം സ്വന്തം വീട്ടില്‍ താമസിപ്പിച്ച അദ്ദേഹം അക്കാലമത്രയും മല്‍സ്യമാംസാദികള്‍ പൂര്‍ണമായും ഉപക്ഷേിക്കുകയുണ്ടായി. ഗാന്ധിജിയുടെ വാക്കുകള്‍ അദ്ദേഹവും ഗാന്ധിജിയും തമ്മിലുള്ള ഗാഢമായ ബന്ധം വ്യക്തമാക്കുന്നു: 'ആരാണ് മുഹമ്മദലി, ഒരു സ്വകാര്യ ചര്‍ച്ചയില്‍ ഞാന്‍ മുഹമ്മദലിയോടുപറഞ്ഞു: 'എന്‍േറതെല്ലാം താങ്കളുടേതും താങ്കളുടേതെല്ലാം എന്‍േറതുമാണ്.' മുഹമ്മദലിയുടെ വീട്ടില്‍നിന്ന് ലഭിച്ച പെരുമാറ്റം എവിടെനിന്നും എനിക്ക് ലഭിച്ചിട്ടില്ല. എനിക്ക് സൗകര്യം ചെയ്തുതരുന്നതിലും എന്നെ സന്തോഷിപ്പിക്കുന്നതിലുമാണ് വീട്ടിലെ ഓരോ അംഗത്തിന്റെയും മുഖ്യശ്രദ്ധ' (Collected Works of Mahatma Gandhi XXV/21, ഉദ്ധരണം: 'സ്വാതന്ത്ര്യം വിഭജനത്തില്‍', പുറം: 204).

മൗലാനാ മുഹമ്മദലിയെയും ഷൗക്കത്തലിയെയും സംബന്ധിച്ച് ഗാന്ധിജി എഴുതി: 'അലി സഹോദരന്മാരുടെ ചുമലില്‍ ഒരു വലിയ ഭാരമുണ്ട്. ഇസ്‌ലാമിന്റെ അന്തസ്സ്. ആ ഉത്തരവാദിത്തം അവര്‍ക്കാണ്. പെരുമാറ്റത്തില്‍ അവര്‍ക്ക് സത്യസന്ധതയോടുള്ള അവക്രമായ ആദരവും സഹനത്തിലുള്ള വിനയവും ധൈര്യവുമാണ് ഇതിന്റെ മാനദണ്ഡം' (യങ് ഇന്ത്യ, 1 ജൂണ്‍ 1921).

അലി സഹോദരന്മാരെ അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹം എഴുതി: ' ഈ അറസ്റ്റിനെ സ്വരാജ്യസ്ഥാപനത്തിന്റെ ആദ്യ പടിയായി കണക്കാക്കാം.സ്വരാജ്യ പാര്‍ലമെന്റിനുമാത്രമേ ജയിലിന്റെ കവാടങ്ങള്‍ തുറക്കാനും അലി സഹോദരന്മാരെയും മറ്റു ജയില്‍വാസികളെയും മോചിപ്പിക്കാനും അവരെ ആദരിക്കാനും കഴിയൂ. ഇതൊരു അന്തിമ സമരമാവട്ടെ (ibid, 22 september 1923).

വിഭജനത്തെ അവസാന നിമിഷം വരെ എതിര്‍ത്ത സാമുദായിക സൗഹാര്‍ദത്തിന്റെയും മതമൈത്രിയുടെയും ശക്തനായ വക്താവായിരുന്ന മൗലാനാ അബുല്‍കലാം ആസാദ് പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതവും ഭക്തനായ വിശ്വാസിയുമായിരുന്നു. ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയും വിഭജനത്തിനെതിരായിരുന്നു. വിഭജനത്തിനുമുമ്പോ ശേഷമോ വര്‍ഗീയമായ ഒരു സമീപനവും സ്വീകരിക്കാത്ത ജമാഅത്ത് സാമുദായിക സൗഹാര്‍ദവും മതമൈത്രിയും സംരക്ഷിക്കാന്‍ നിരന്തരം യത്‌നിച്ചു പോന്നിട്ടുണ്ട്.

സ്വതന്ത്ര ഇന്ത്യയില്‍ നാല്‍പതിനായിരത്തോളം വര്‍ഗീയ കലാപങ്ങളുണ്ടായിട്ടും മുഴു ജീവിതമേഖലകളിലും ഇസ്‌ലാമിനെ മുറുകെ പിടിക്കാന്‍ ജാഗ്രത പുലര്‍ത്തുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ഒരൊറ്റ പ്രവര്‍ത്തകന്‍പോലും ഒരൊറ്റ കലാപത്തിലും പ്രതിയായിട്ടില്ല. മുപ്പത്തി മൂവായിരംപേര്‍ വധിക്കപ്പെട്ടതില്‍ ഒരാളുടെപോലും കൊലയില്‍ പങ്കുള്ളതായി ഒരു പ്രവര്‍ത്തകനെതിരിലും ആരോപണം ഉയര്‍ന്നിട്ടില്ല. അതോടൊപ്പം മതസഹിഷ്ണുതയുടെയും സാമുദായിക സൗഹാര്‍ദത്തിന്റെയും നിരവധി മികച്ച മാതൃകകള്‍ സൃഷ്ടിക്കാനും ജമാഅത്തിന് സാധിച്ചു.

അതിനാല്‍ വര്‍ഗീയതയുടെ വേരുകള്‍ തേടേണ്ടത് മതവിശ്വാസത്തിലും മതകീയ ജീവിതത്തിലുമല്ല, സങ്കുചിതമായ സാമുദായികതയിലും ജാതീയതയിലും വംശീയതയിലുമാണ്്. തന്റെ വിശ്വാസവും ജീവിതക്രമവുമാണ് പരമമായ സത്യമെന്നും ശരിയെന്നും വിശ്വസിച്ച് അതനുസരിച്ച് ജീവിക്കുന്നതുകൊണ്ടുമാത്രം ആരും അസഹിഷ്ണുവോ വര്‍ഗീയവാദിയോ ആവുകയില്ല, മതരഹിതനോ നിരീശ്വരനോ യുക്തിവാദിയോ ആയതുകൊണ്ടുമാത്രം അവര്‍ഗീയനും സഹിഷ്ണുവും ആവാത്തപോലെത്തന്നെ. 'വര്‍ഗീയതയുടെ വേര് കിടക്കുന്നത് മതത്തിലാണെന്ന് സെക്കുലറിസം കരുതുന്നില്ല' എന്ന, പ്രമുഖ ചരിത്ര പണ്ഡിതന്‍ ബിപന്‍ചന്ദ്രയുടെ പ്രസ്താവം ഏറെ പ്രസക്തമത്രെ (Communalism in Modern India -Vikas Publication New Delhi, 1996, P:150).}}}


 
Design by CKLatheef | Bloggerized by CKLatheef | CK