'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ഓഗസ്റ്റ് 21, 2013

ഈജിപ്ത്: മുര്‍സിക്ക് സാധിക്കാതെ പോയത് ..

"പലവട്ടം പറഞ്ഞതാണു. ഇനിയും മനസ്സിലായില്ലെങ്കില്‍ ഒരു രക്ഷയുമില്ല. മുര്‍സിയെ താഴെ വീയ്തിയത് സഹികെട്ട ഈജിപ്തിലെ ജനഗള്‍ നടത്തിയ പ്രതിവിപ്ലമാണു.ആ വിപ്ലവത്തെ മാത്രമെ ഇവിടെ ആരും പിന്തുണച്ചിട്ടുള്ളൂ. പട്ടാള അക്രമങ്ങളെ എല്ലാവരും എതിര്‍ത്തിട്ടെ ഉള്ളൂ.."

ഇപ്പോഴും ഇങ്ങനെ ചിന്തിക്കുന്നവരുണ്ട്. നേരത്തെ ഇങ്ങനെ ചിന്തിക്കുന്നവര്‍ വളരെകൂടുതലുണ്ടായിരുന്നു. എന്നാല്‍ പട്ടാളം എങ്ങനെയാണ് പിന്നീട് പ്രക്ഷോഭം നടത്തിയവരെ നേരിട്ടത് എന്ന് കണ്ട് സത്യം മനസ്സിലാക്കി അവരില്‍ മിക്കവരും. ഈ പോസ്റ്റ് തയ്യാറാക്കുന്നതിന് ഏഴ് മണിക്കൂര്‍ മുമ്പ് ഒരു സുഹൃത്ത് ഫെയ്സ് ബുക്കില്‍ ഇട്ട കമന്റ് അത്രയും സമയത്തിന് ശേഷവും ആരും ലൈക്ക് ചെയ്തിട്ടില്ലെങ്കിലും പലരിലും ഇതൊരു സംശയമായി അവശേഷിക്കാന്‍ സാധ്യതയുണ്ട്. അവര്‍ക്ക് വേണ്ടിയാണീ പോസ്റ്റ്. ഈ പോസ്റ്റ് ശ്രദ്ധയോടെ വായിച്ചാല്‍ മനസ്സിലാക്കും എന്തുകൊണ്ടാണ് യുദ്ധസമാനമായ പ്രതിക്രിയ മുര്‍സിക്ക് അനുകൂലമായി തെരുവിലിറങ്ങിയവരോട് പട്ടാളം അനുവര്‍ത്തിച്ചത് എന്നും. ഏതൊരു രാജ്യത്തും ചില പ്രക്ഷോഭങ്ങള്‍ അരങ്ങേറാറുണ്ട്. സ്വേഛാധിപത്യ ഏകാധിപത്യരാജ്യങ്ങളില്‍ അത്തരം പ്രതികരണങ്ങളെ എത്ര സമാധാനപരമാണെങ്കിലും ടാങ്കും പീരങ്കിയും ഉപയോഗിച്ചാണ് നേരിടാറുള്ളത്. ജനാധിപത്യരാജ്യങ്ങളില്‍ അവരെ അക്രമത്തിലേക്ക് നീങ്ങുകയാണെങ്കില്‍ മാത്രമേ പിരിച്ചുവിടാന്‍ ശ്രമിക്കാറുള്ളൂ. അതിന് തന്നെയും ടിയര്‍ഗ്യാസ്, ജലപീരങ്കി എന്നിവ ഉപയോഗിച്ചതിന് ശേഷം, പലതവണ വെടിവെപ്പിന് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം. (പലപ്പോഴും ഇത് ലംഘിക്കപ്പെടാറുണ്ട്. അതിന് കാരണം രാഷ്ട്രീയമായ സമ്മര്‍ദ്ദമാണ്. "നിങ്ങള്‍ അക്രമാസക്തമായ ഒരു ജനമാകുന്നു. അതിനാല്‍ പിരിഞ്ഞുപോകണം അല്ലാത്ത പക്ഷം വെടിവെക്കുന്നതാണ്..." എന്ന് മൂന്ന് തവണ മൈക്കിലൂടെ വിളിച്ച് പറയണമത്രേ. ഒരു പോലീസുകാരനില്‍നിന്ന് കേട്ടതാണ്). ചുരുക്കത്തില്‍ പറഞ്ഞുവന്നത് മുര്‍സിക്ക് ജനാധിപത്യം പോരാ എന്ന് പറഞ്ഞ് അദ്ദേഹത്തെ നീക്കിയതിന് ശേഷം തികച്ചും സ്വേഛാധിപതികളുടെ നിലപാടാണ് പട്ടാളം പ്രക്ഷോഭകരോട് സ്വീകരിച്ചത്  എന്ന് സൂചിപ്പിക്കാനാണ്.

"...മുര്‍സി തെരഞ്ഞെടുത്ത ജനങ്ങളുടെ പ്രതീക്ഷയനുസരിച്ച് ഉയര്‍ന്നില്ല. മാത്രമല്ല ഏകാധിപത്യ പ്രവണതകാണിച്ചു. ഇഖ് വാന്‍ അജണ്ടയനുസരിച്ച് മുന്നോട്ട് പോയി. ഭരണഘടന പോലും മാറ്റാന്‍ ശ്രമിച്ചു. അതോടെ ജനം ഇളകി. ഗത്യന്തരമില്ലാതെ പട്ടാളം ഇടപെട്ട് മുര്‍സിയെ നീക്കി. അവര്‍ താല്‍കാലിക പ്രസിഡണ്ടിനെയും പ്രധാനമന്ത്രിയെയും നിയമിച്ചു. മുര്‍സിക്ക് അനുകൂലമായി പ്രക്ഷോഭം നടത്തിയവരെ ചര്‍ചക്ക് ക്ഷണിച്ചു. പക്ഷെ അവര്‍ ചര്‍ചക്ക് സന്നദ്ധമായില്ല. പട്ടാളം മുന്നറിയിപ്പ് നല്‍കി. പ്രക്ഷോഭകര്‍ അത് ലംഘിച്ചു. സ്വാഭാവികമായും പട്ടാളം ശക്തി ഉപയോഗിച്ച് പ്രക്ഷോഭകരെ തുടച്ച് നീക്കി. കുറേ പേര്‍ കൊല്ലപ്പെട്ടു. അത് തന്നെയും ഇഖ് വാനുല്‍ മുസ്ലിമൂന്റെയും ജസ്റ്റിസ് ആന്‍റ് ഫ്രീഡം പാര്‍ട്ടിയുടെയും പിടിവാശികൊണ്ടാണ്...." നെറ്റ് ലോകത്ത് ഇങ്ങനെ ലളിതമായി കണ്ടത് വെച്ച് മാത്രം ചിന്തിക്കുകയും വിലയിരുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ധാരാളമാണ്. കാര്യങ്ങളെ ശരിക്ക് വിലയിരുത്തിയാല്‍ അല്‍പം മാത്രമേ മുകളില്‍ നല്‍കിയവയില്‍ സത്യമുള്ളൂവെന്ന് മനസ്സിലാകും.

ഈജിപ്തിലെ ഈ അട്ടിമറി പഠനവിധേയമാക്കുന്നവര്‍ക്ക് അവഗണിക്കാന്‍ സാധ്യമല്ലാത്ത അനുഭവമാണ് ആധുനിക തുര്‍ക്കിയുടേത്. ഈജിപ്ത് ഇപ്പോള്‍ അഭിമുഖീകരിച്ച പ്രതിസന്ധികളിലൂടെ തുര്‍ക്കി വര്‍ഷങ്ങള്‍ക്ക് മുമ്പ് കടന്നുപോയി.  ഇയ്യിടെ അവിടെനിന്നുള്ള ഒരു വാര്‍ത്ത ഒരു പക്ഷെ അധികമാരും ശ്രദ്ധിച്ച് കാണില്ല. തുര്‍ക്കിയിലെ അട്ടിമറിശ്രമത്തിന്  മുന്‍ സൈനിക മേധാവിയടക്കം 275 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ച വാര്‍ത്തയായിരുന്നു അത് വാര്‍ത്ത പൂര്‍ണമായി വായിക്കാന്‍ ഇതോടൊപ്പമുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. സത്യത്തില്‍ ഈജിപ്തില്‍ ഇപ്പോള്‍ സംഭവിച്ചത്. ജനാധിപത്യരൂപത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മുര്‍സി ഭരണകൂടത്തിന് തങ്ങള്‍ക്കെതിരെ നടന്ന അട്ടിമറി ശ്രമം പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നതാണ്. ഇത് മാത്രമാണ് മുര്‍സിയുടെ കഴിവുകേടായി ഞാന്‍ മനസ്സിലാക്കുന്നത്. എന്തുകൊണ്ട് മുര്‍സിക്ക് അതിന് സാധിച്ചില്ല എന്ന ചോദ്യം പ്രസക്തമാണ്. അതിന് അതേക്കുറിച്ച് പഠിച്ചവര്‍ കണ്ടെത്തിയ വിവരം ഇവിടെ പങ്കുവെക്കുന്നു.

നാം പ്രത്യക്ഷത്തില്‍ കാണുന്ന ഭരണകൂടവും ഭരണാധികാരിയുമല്ല മിക്കവാറും രാജ്യങ്ങളുടെ നയനിലപാടുകളും സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ലളിതമായി പറഞ്ഞാല്‍ അമേരിക്കയില്‍ യഥാര്‍ഥത്തില്‍ ഭരിക്കുന്നത് ഒബാമയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ അല്ല ഇന്ത്യ ഭരിക്കുന്നത് പൂര്‍ണമായും മന്‍മോഹന്‍സിംഗോ കോണ്‍ഗ്രസ് പാര്‍ട്ടിയോ അല്ല. അവര്‍ ചില സ്വാധീനങ്ങള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ വിധേയരാണ്. അതില്‍നിന്ന് കുതറിമാറാന്‍ പോലും അവര്‍ക്ക് സാധ്യമല്ല. ഞാന്‍ മനസ്സിലാക്കുന്നു. ഒബാമ വിചാരിച്ചാലും ഗോണ്ടനാമോ തടവറ അടച്ചുപൂട്ടാനാവില്ല. ഇസ്രായേലിനുള്ള സഹായം നിര്‍ത്താനാവില്ല. അതിന് മറ്റുചിലര്‍ വിചാരിക്കണം. പ്രത്യക്ഷത്തില്‍ പൊതുജനത്തിന് ശ്രദ്ധയില്‍പെടാത്ത ഒരു അധോവ്യവസ്ഥയാണ് യഥാര്‍ത്തില്‍ ഭരണകൂടത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. ജനാധിപത്യരാജ്യങ്ങളില്‍ പോലും അവ അതിശക്തമാണ്. എന്നിരിക്കെ സ്വേഛാധിപത്യരാജ്യങ്ങളിലും ഏകാധിപത്യ-രാജാധിപത്യരാജ്യങ്ങളിലും അവയുടെ സ്വാധീനം പറയായിരിക്കുന്നതാണ് നല്ലത്. ആധുനിക രാഷ്ട്രീയമീംമാസകരടും ഭാഷയില്‍ ഡീപ്പ് സ്റ്റേറ്റ് എന്നാണ് ഈ തലത്തിന് പറയുക. അധോവ്യവസ്ഥ എന്ന് സൌകര്യാര്‍ഥം ഇതിനെ നമുക്ക് പരിഭാഷപ്പെടുത്താം.

ഇത്തരം ഒരു തലം മിക്ക രാജ്യങ്ങളിലും നിലനില്‍ക്കുന്നുണ്ട് എന്ന് പറഞ്ഞല്ലോ. രാജ്യത്തിനകത്ത് മറ്റൊരു രാജ്യമായി ("state within the state") ഇവ നിലനില്‍ക്കുന്നു. അമേരിക്കയിലെ അധോവ്യവസ്ഥ നിയന്ത്രിക്കുന്നത് മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ് ആണ് . ബഹുരാഷ്ട്രക്കുത്തകകളും സൈനികരും അധികാരകേന്ദ്രങ്ങളില്‍ സ്വാധീനമുള്ളവരും ആയുധനിര്‍മാണ ശാലകളും അടങ്ങുന്ന ശക്തമായ ഒരു കൂട്ടായ്മയാണത്. അമേരിക്കയുടെ നയങ്ങളെ സ്വാധീനിക്കുക മാത്രമല്ല. ആര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍വരണമെന്ന് തീരുമാനിക്കാന്‍ വരെ ഇവര്‍ക്ക് ഒരു പരിധിവരെ സാധിക്കും. അമേരിക്ക ഒരു ജനാധിപത്യരാജ്യമായതിനാല്‍ അവരുടെ പ്രത്യക്ഷമായ ഇടപെടലിന് പരിധിയുണ്ടാകും എന്ന് മാത്രം. സ്വേഛാധിപത്യരാജ്യങ്ങളിലെ അധോവ്യവസ്ഥ ചെയ്യുന്നത് സ്വേഛാധിപത്യത്തെയും രാജാധിപത്യത്തെയും താങ്ങി നിര്‍ത്തുക എന്നതാണ്. അറബ് ദേശങ്ങളിലുള്ള മിക്ക അധോവ്യവസ്ഥയുടെയും കടിഞ്ഞാല്‍ പാശ്ചാത്യ രാജ്യങ്ങളിലായിരിക്കും. എന്ന് വെച്ചാല്‍ യു.എ.ഇ, സൌദി, കുവൈത്ത് പോലുള്ള രാജ്യങ്ങളില്‍ ഭരണാധികാരികള്‍ ചെയ്യുന്നത് അത് ചെയ്യുന്നവരുടെയും അവിടുത്തെ ജനങ്ങളുടെയും താല്‍പര്യമല്ല. ഈ അധോവ്യവസ്ഥയുടെ താല്‍പര്യമനുസരിച്ചാണ്. അമേരിക്ക ഒരു ഉദാഹരണത്തിന് പറഞ്ഞുവെന്ന് മാത്രം. ഇന്ത്യയിലും ഈ അധോവ്യവസ്ഥ ശക്തമാണ്. ഇയ്യിടെ പെട്ട്രോള്‍ ഡീസല്‍ വിലവര്‍ദ്ധിപ്പിക്കാനും പഞ്ചസാര വിലവര്‍ദ്ധിപ്പിക്കാനുമുള്ള അധികാരം ആ കമ്പനികള്‍ക്ക് തന്നെ വിട്ടുകൊടുത്തത് ആരാണ് ഇന്ത്യയിലെ ഡീപ്പ് സ്റ്റേറ്റിന്റെ നിയന്ത്രണം വഹിക്കുന്നത് എന്നതിന്റെ സൂചനയാണ്. ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഭരണകൂടത്തിലെയും പലപ്പോഴും പ്രതിപക്ഷത്തിലെയും ഒരു സംഘം പ്രവര്‍ത്തിക്കും. ഏകാധിപതികള്‍ എങ്ങനെയാണ് മുപ്പതും നാല്‍പതും കൊല്ലം ജനഹിതത്തിന് വിരുദ്ധമായി അധികാരത്തില്‍ തുടരുന്നത് എന്ന് ചോദിച്ചാല്‍ അവരുടെ മുഖ്യശക്തി ഈ അധോവ്യവസ്ഥയാണ് എന്ന് കാണാം. ജനാധിപത്യരാജ്യങ്ങളില്‍ പ്രത്യക്ഷത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണാധികാരികളെ കാണാമെങ്കിലും സ്വേഛാധിപത്യ ഏകാധിപത്യരാജ്യങ്ങളില്‍ ജനങ്ങളെ പൂര്‍ണമായി നിയന്ത്രിക്കുന്നത് ഈ അധോ വ്യവസ്ഥയാണ്. ഏകാധിപതി അതിന്റെ മുന്നണി പോരാളിയാണ് എന്ന് മാത്രമേയുള്ളൂ.

ഡീപ് സ്റ്റേറ്റ് ഭരണം നടത്തിവന്നതിന്റെ ഏറ്റവും നല്ല മാതൃകയാണ് ഈജിപ്ത്. പട്ടാളമാണ് അതിന്റെ മുഖ്യഘടകം. രാഷ്ട്രനായകന്‍മാരെയും, സാമ്പത്തിക ശക്തികളെയും, മാധ്യമങ്ങളെയും അവര്‍ ഉപയോഗപ്പെടുത്തുന്നു. കൂടാതെ വളരെ ശക്തമായ ഗുണ്ടാസംഘങ്ങളെയും ജനങ്ങളില്‍നിന്ന് അവര്‍ തെരഞ്ഞെടുക്കും. അവര്‍ക്ക് ആവശ്യമായ ആയുധങ്ങള്‍ പട്ടാളം തന്നെ വിതരണം ചെയ്യും. അവരുടെ ഒരു ചെയ്തിയെയും പട്ടാളം നിയന്ത്രിക്കുകയില്ല. ഈ സംഘങ്ങളെ ഉപയോഗിച്ച് തന്നെ ജനങ്ങളുടെ മുന്നേറ്റങ്ങളെ അവര്‍ക്ക് പിടിച്ച് കെട്ടാനാവും.

തുര്‍ക്കിയില്‍ അര്‍ഗനാകോണ്‍ എന്ന സംഘടിത സംവിധാനത്തിലായിരുന്നു അധോവ്യവസ്ഥ പുലര്‍ന്നിരുന്നത്. സര്‍വീസിലുള്ളവരും, പെന്‍ഷന്‍പററിയവരുമായ ആയിരക്കണക്കിന് സൈനിക ജനല്‍മാര്‍, ജഡ്ജിമാര്‍, പോലീസ് ഓഫീസര്‍മാരുടെയും വന്‍കിട ബിസിനസുകാരുടെയും പ്രാദേശിക ഭരണാധികാരികളുടെയും ഒരു ഗൂഢസംഘമാണ് ( Turkish military, security, judiciary, and mafia) എര്‍ഗനാകോണ്‍. (Ergenekon). തുര്‍ക്കിയില്‍ ഈ സംഘം മൂന്ന് തവണയാണ് ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളെ അട്ടിമറിച്ചത്, 1960ലും 1971ലും 1980ലും മാത്രമല്ല 1997ല്‍ അധികാരത്തില്‍ വന്ന നജ്മുദ്ദീന്‍ അര്‍ബക്കാന്‍റെ ഗവണ്‍മെന്റിനെ ഭീഷണിപ്പെടുത്തി താഴെ ഇറക്കുന്നിതിലും അവര്‍ വിജയിച്ചു. എന്നാല്‍ ഉര്‍ദ്ദുഗാന്‍ അധികാരത്തിലേറിയപ്പോഴും ഈ സംഘം അടങ്ങിയിരുന്നില്ല. പക്ഷെ അതിസമര്‍ഥനായ ഉര്‍ദുഗാന്‍ വളരെ തന്ത്രപൂര്‍വം പെരുമാറുകയും ഇവരുടെ അട്ടിമറിശ്രമം പരാജയപ്പെടുത്തുകയും ചെയ്തു. അതിലെ പ്രതികള്‍ക്കാണ്  ഉര്‍ദുഗാന്‍ ഇപ്പോള്‍ ശിക്ഷവാങ്ങികൊടുത്തത്. അതുകൊണ്ട് തന്നെയാണ് ആ വിധി ഉര്‍ദുഗാന്‍ സര്‍ക്കാരിന്റെ ചരിത്രവിജയമെന്ന് ലോകത്തെ രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെടാനുള്ള കാരണവും.

ഇവിടെ തുര്‍ക്കിയുടെ ഉദാഹരണം പറഞ്ഞത് ബോധപൂര്‍വമാണ്. വിഷയം ഈജിപ്തിലെ അട്ടിമറിയാണ്. ഈജിപ്തിലെ ഡീപ്പ് സ്റ്റേറ്റ് നിയന്ത്രിക്കുന്നത് പൂര്‍ണമായും അവിടുത്തെ പട്ടാളമാണെന്ന് പറഞ്ഞു. അതില്‍ തന്നെ ലോകത്ത് ഒരിടത്തുമില്ലാത്ത ഒരു പ്രത്യേകത ഈജിപ്ത്യന്‍ പട്ടാളത്തിനുണ്ട് 1.3 ബില്ല്യാണ്‍ ഡോളറാണ് (8000 കോടി ഇന്ത്യരൂപ) അമേരിക്ക ഈജിപ്ത്യന്‍ പട്ടാളത്തിന് ശംബളമായി നല്‍കുന്നത്. ഇസ്രായേല്‍ കഴിച്ചാല്‍ അമേരിക്ക ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്നത് ഈജിപ്തിനാണ്. ഇന്നത്തെ വാര്‍ത്തയില്‍ അത് പുനരാലോചന നടത്താന്‍ ഒബാമ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും കേവലം തന്ത്രത്തിനപ്പുറം അതിന് ഗൌരവം നല്‍കിയാല്‍ നാം വിഢികളാവും.  ഈജ്പിതിലെ അധോവ്യവസ്ഥയില്‍ ഉള്ളത്, സുരക്ഷാസേന, സാമ്പത്തിക ശക്തികള്‍, മാധ്യമങ്ങള്‍, ജുഡീഷ്യറി എന്നിവയാണ്. ഇതോടൊപ്പമാണ് മാഫിയാ സംഗങ്ങള്‍. , കൂടാതെ ഗുണ്ടാ സംഘങ്ങളും ഈജിപ്തിലെ ജനങ്ങള്‍ ഇവരെ വിളിക്കുന്നത് ബല്‍ത്വജിയ എന്നാണ്. പട്ടാളം ആയുധമണിച്ച് ഫോട്ടോയെടുത്ത് മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ഇവരെയാണ്. മുര്‍സി വിരുദ്ധ പ്രക്ഷോഭകാലത്ത് ഇഖ് വാനികളുടെ ഓഫീസുകള്‍ തകര്‍ക്കുകയും അമ്പതിലധികം ഇഖ് വാനികളെ നിഷ്ടൂരമായി കൊല ചെയ്യുകയും ചെയു ഈ തെമ്മാടിക്കൂട്ടം. സ്വാഭാവികമായും ഇഖ് വാന്‍ പ്രക്ഷോഭം നടത്തുമ്പോള്‍ കൊലനടത്തുന്നതും അവരായിരിക്കും എന്നാണ് സാധാരണ ലോകര്‍ കരുതുക. അതേ ഊഹം വെച്ച് പലരും നെറ്റില്‍ ഇടപെട്ടുകാണുന്നു. അവരില്‍ സത്യം മനസ്സിലാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടിയാണ് വീണ്ടും ഈജിപ്ത വിഷയം പറയേണ്ടിവരുന്നത്. 

തുണീഷ്യയില്‍ ആരംഭിച്ച അറബ് വസന്തം  അടിച്ചുവിശിയപ്പോള്‍  വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ പ്രതികരിച്ചത് വിവിധ സ്വഭാവത്തിലാണ്. ഏറ്റവും ബുദ്ധിപരമായി പ്രവര്‍ത്തിച്ചത് ഹുസ്നിമുബാറക്ക് ആണെന്ന് തോന്നുന്നു. ഏറ്റവും ബുദ്ധിശൂന്യമായി പ്രവര്‍ത്തിച്ചത് ലിബിയയിലെ മുഅമ്മര്‍ ഖദ്ദാഫിയും. ആ സമയത്ത് ഇളകിയ ജനത്തെ വെടിവെച്ച് പ്രകോപിച്ച് അവര്‍ സൈന്യത്തോട് ആയുധങ്ങളുമായി ഏറ്റുമുട്ടി ഖദ്ദാഫിയെ വധിക്കുന്നതില്‍ അത് ചെന്നത്തി. ഒരു പക്ഷെ ഖദ്ദാഫിയെ നിലനിര്‍ത്തുന്നതിനേക്കാള്‍ അവിടെ ഒരു അഫ്ഘാന്‍ മോഡല്‍ പിണിയാളിനെകിട്ടാന്‍ വേണ്ടിയാകും അമേരിക്കന്‍ ലോബി ആഗ്രഹിച്ചിട്ടുണ്ടാവുക. അതിനാല്‍ അത് നടന്നു. എന്നാല്‍ ഹുസ്നിമുബാറക്ക് അവസാനം വരെ അമേരിക്കയുടെ വേണ്ടപ്പെട്ടവനാണ്. അതിനാല്‍ വളരെ തന്ത്രപരമായ ഒരു നാടകം അവിടെ അരങ്ങേറി. നാം നേരത്തെ കണ്ട തന്റെ ഇഷ്ട അധോവ്യവസ്ഥയുടെ ആളുകള്‍ക്ക് തന്നെ ഏല്‍പിച്ചുകൊടുത്തു. അവര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. മുബാറക്ക് തല്‍കാലം രംഗം വിടുകയാണ് ചെയ്തത്. ജനകീയ പ്രക്ഷോഭം ഭയന്ന് മാറിനിന്നതാണ് എന്ന് ധരിച്ച് നാം വിഢികളാണ്. സത്യത്തില്‍ നടന്നത്, തല്‍കാലം ഭരണം തന്റെ ഇഷ്ടദാസന്‍മരെ ഏല്‍പിക്കുകയാണ്. അവര്‍ ആരെക്കെ എന്ന് നോക്കാം. സൈനിക ഇന്റലിജന്‍സിന്റെ (മുഖാബറാത്ത്) തലവന്‍ ജനറല്‍ ഉമര്‍ സുലൈമാന്‍, നാസിറിന്റെയും സാദാത്തിന്റെയും മുബാറകിന്റെയും കാലത്ത് അതിന്റെ താക്കോല്‍ സ്ഥാനത്തുണ്ടായിരുന്ന സഫ് വത്ത് ശരീഫ്, അഭ്യന്തരമന്ത്രി ഹബീബ് ആദ് ലി, ബിസിനസ് ഗ്രൂപിനെ നിയന്ത്രിച്ചുകൊണ്ട് മുബാറക്കിന്റെ പുത്രനായ ജമാല്‍ മുബാറക്ക്. ഇവര്‍ക്കാണ് ഹുസ്നി മുബാറക്ക് അധികാരം വിട്ടുകൊടുത്തത്, ഇവര്‍ക്ക് മാത്രമാണ് മുബാറക്ക് ഭരണം വിട്ടുകൊടുത്തത്. അല്ലാതെ സൈന്യം ഇവിടെ കേവലം നിയമപാലകരും രാജ്യത്തിന്റെ സംരക്ഷകരും മാത്രമല്ല. ഇന്ത്യയുടെ അവസ്ഥവെച്ച് നാം ഈജിപ്തിനെയും വായിക്കുമ്പോള്‍ ഗുരുതരമായ തെറ്റ് പറ്റും. സൈന്യത്തിലെ ജൂനിയര്‍ ഓഫീസര്‍മാര്‍ അട്ടിമറിയില്‍ പങ്കാളികളാകുമോ എന്ന് ഭയപ്പെട്ട കൊണ്ട് പെട്ടെന്ന് അമേരിക്കയുടെ നിര്‍ദ്ദേശത്തോടെ പട്ടാള മേധാവികള്‍ നിര്‍ബന്ധിച്ച് സ്ഥാനത്യാഗം ചെയ്യിക്കുകയായിരുന്നു ഹുസ്നിമുബാറക്കിനെ എന്ന് വി.എ. കബീറിനെ പോലുള്ളവര്‍ നേരത്തെ പറഞ്ഞിരുന്നു, അത് സത്യമാണ് ഇപ്പോള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. കാരണം ഈ അട്ടിമറിയോടെ ആദ്യം ചെയ്തത് ഹുസ്നി മുബാറക്കിനെ കുറ്റമുക്തമാക്കുക എന്ന പരിപാടിയാണ്. 

ഇനി എങ്ങനെയാണ് വിപ്ലവത്തിന് ശേഷം ഈ ഡീപ്പ് സ്റ്റേറ്റിന്റെ വക്താക്കള്‍ കര്‍മനിരതരായത് എന്ന് നോക്കാം. പ്രധാനമായും ഇവര്‍ രണ്ട് മേഖലയിലാണ് ഉള്ളത്. ഒന്ന്. ഭരണസ്ഥാപനങ്ങളിലും കായികരംഗത്തും ജുഡീഷ്യറിയിലും മുന്‍നിരയിലുള്ളവര്‍ രണ്ട്. സെക്യറിറ്റി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘങ്ങള്‍ . മുന്‍കൂട്ടി ആസൂത്രണം ചെയ്ത  ഭീകരപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് ഇവരുടെ പ്രധാന ദൌത്യം. ഇതില്‍ ആദ്യത്തെ സംഘം നേടിയ വിജയം ഈജിപ്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും സുതാര്യമെന്ന് അന്തരാഷ്ട്രനിരീക്ഷക സംഘം വിലയിരുത്തിയ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന പാര്‍ലമെന്റ് ഭൂരിപക്ഷത്തോടെ പാസാക്കിയ ഒന്നാണ്. മുന്‍ഭരണകൂടത്തിലെ നേതൃസ്ഥാനത്തിരുന്നവരെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കണം എന്ന വകുപ്പ്. അതിനെ കോടതി റദ്ദ് ചെയ്തു അഹ്മദ് ഷഫീഖിന് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാഹചര്യം ഒരുക്കി. ഇതാണ് വിപ്ലവത്തിന് മേല്‍ ഡീപ് സ്റ്റേറ്റ് നേടിയ ആദ്യത്തെ വിജയം എന്ന് കെയ്റോ യുണിവേഴസിറ്റി പൊളിറ്റിക്കല്‍ സ്കോളര്‍ പ്രഫ. ഡോ. സൈഫുദ്ധീന്‍ അബ്ദുല്‍ ഫത്താഹ് പറയുന്നു. പാര്‍ലമെന്റ് കൂടി പിരിച്ച് വിട്ട് ഡീപ്പ് സ്റ്റേറ്റ് അതിന്റെ വിജയം പാരമ്യതയിലെത്തിച്ചു. 

തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ താല്‍പര്യമനുസരിച്ച് മുര്‍സിക്ക് ഭരിക്കാന്‍ കഴിഞ്ഞില്ല എന്ന ആരോപണം നല്ല ഒരു അളവോളം സത്യമാണ്. അത്ര തന്നെ സത്യമാണ് അദ്ദേഹത്തെ അതിന് ഡീപ്പ് സ്റ്റേറ്റ് അനുവദിച്ചില്ല എന്നതും. അത് എന്തുകൊണ്ട് ? എന്ന ചോദ്യവും എങ്ങനെ എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.

എന്ത് കൊണ്ട് മുര്‍സിയെ ഭരിക്കാന്‍ അനുവദിച്ചില്ല.

ഈ ചോദ്യം വിശകലനം ചെയ്യുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഉത്തരം വ്യക്തമാണ്. മുര്‍സി ചരിത്രത്തിലാധ്യമായി ജനങ്ങളുടെ പ്രതിനിധിയാണ്. മാത്രമല്ല അനീതിയും അക്രമവും ഒട്ടും സ്വീകാര്യമല്ലാത്ത ഒരു ഇസ്ലാമിക പാര്‍ട്ടിയുടെ പ്രതിനിധി. അദ്ദേഹത്തെ ഭരിക്കാന്‍ വിട്ടാല്‍ സ്വയം ശവക്കുഴി തോണ്ടുകയായിരിക്കും ഡീപ്പ് സ്റ്റേറ്റിനെ സംബന്ധിച്ചിടത്തോളം അത്. മുര്‍സി ഭരിക്കുന്നത് അവര്‍ക്ക് സ്വന്തം മരണമണിക്ക് കാതോര്‍ക്കുന്നതിന് തുല്യമാണ്. മുര്‍സിക്ക് പ്രതിബദ്ധത സത്യത്തോടും അതിലൂടെ ജനങ്ങളോടും മാത്രമായിരിക്കും. എന്നാല്‍ ഡീപ്പ് സ്റ്റേറ്റിന്‍റെ നിലനില്‍പ്പ് അക്രമത്തിലും അധര്‍മത്തിലും കളവിലും മാത്രമാണ്. ഇത് മനസ്സിലാക്കാന്‍ വലിയ ചിന്തയൊന്നും വേണ്ട. രണ്ട് കൂട്ടരും ആരാണ്  എന്ന് സ്വതന്ത്രമായി പഠിച്ചാല്‍ മാത്രം മതി. അതിനാല്‍ എന്താണ് അതിന് വേണ്ടി ഈ അധോവ്യവസ്ഥ ചെയ്തത് എന്ന് കുറേകൂടി ആഴത്തില്‍ പരിശോധിക്കാം.

ഡീപ്പ് സ്റ്റേറ്റ് എന്തെല്ലാം ചെയ്തു.

രാജ്യത്തിലെ മിക്കവാറും എല്ലാ ഭരണസ്ഥാപനങ്ങളും സേനയുടെ നീരാളിപിടുത്തത്തിലാണ്. സൂപ്പര്‍മാര്‍ക്കെറ്റുകള്‍ റോഡ്-പാര്‍പ്പിട നിര്‍മാണം, റിസോര്‍ട്ട മാനേജ്മെന്റ്, റിയല്‍ എസ്റ്റേറ്റ്. രാജ്യത്തിന്റെ സാമ്പത്തിക സ്രോതസിന്റെ 40 ശതമാനം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് എന്ന് പത്രപ്രവര്‍ത്തകനായ ജോഷോ ഹാമ്മര്‍ (Joshua Hamer) പറയുന്നു. സാധാരണ ജനങ്ങള്‍ക്കാവശ്യമായ സാധനങ്ങളും സൈനികോപകരണങ്ങളും നിര്‍മിക്കുന്ന ഒമ്പത് ഫാക്ടറികളുടെ മേല്‍നോട്ടം വഹിക്കുന്നത് സേനയുടെ കീഴിലുള്ള ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയലൈസേഷനാണ്. 1993-ല്‍ സൌദിയുടെയും യു.എ.ഇയുടെയും മുതല്‍മുടക്കോടെയാണിത് സ്ഥാപിച്ചത്. പിന്നീട് അവരുടെ ഓഹരികള്‍ മുഴുവനും ഈജിപ്തിന് വിട്ടുകൊടുത്തു. ക്രോണി കാപ്പിറ്റലിസമാണ് ഈജിപ്തിലുണ്ടായിരുന്നത്. ഇത്തരമൊരു സംവിധാനത്തില്‍ ജനാഭിലാഷത്തെ സാക്ഷാല്‍കരിക്കുന്ന ഒരു ഭരണകൂടം നടത്തികൊണ്ട് പോകുന്നത് എളുപ്പമല്ല. ജനജീവിതം ദുസ്സഹമാക്കാന്‍ പട്ടാളം വിചാരിച്ചാല്‍ മാത്രം മതി. മുര്‍സി ഭരണമേറ്റെടുത്തപ്പോള്‍ അവരത് തന്ത്രപൂര്‍വം പ്രയോഗിച്ചു. മുര്‍സി ഭരണം ഏറ്റെടുത്തതോടെ ഇന്ധന ക്ഷാമം രൂക്ഷമായി കാരണം അവ ഭൂരിപക്ഷവും പട്ടാളം ഉടമസ്ഥതയിലും ബാക്കിയുള്ളവ അല്‍പം മാത്രം സ്വാകാര്യവ്യക്തികളുടേതുമായിരുന്നു. ഇതേ കേവലം ഊഹമല്ല. കാരണം ജൂലൈ 4 നേ പട്ടാള അട്ടിമറി നടന്ന ഉടനെ മുര്‍സിയുടെ കാലത്തുള്ള ഇന്ധന ക്ഷമാം തീര്‍ന്ന് പെട്ട്രോളും ഡീസലും സുലഭമായി ലഭിക്കാന്‍ തുടങ്ങി. തീര്‍ചയായും മുര്‍സിയുടെ കഴിവുകേടാണ് ഈ ഇന്ധന ക്ഷാമം എന്ന് ധരിച്ചിട്ടുള്ള പാവങ്ങള്‍ ഉണ്ടാവും. അതിനാല്‍ മുര്‍സിക്ക് എതിരായി തെരുവിലറങ്ങിയ മുഴുവന്‍ ജനങ്ങളും പട്ടാളത്തിന്റെ പിണിയാളുകളാണ് എന്ന് കരുതുന്നില്ല. ആ ജനങ്ങളുടെ പ്രക്ഷോഭം ശ്രദ്ധിച്ചാല്‍ അറിയാം അക്രമാസക്തമായിരുന്നു അത്. ഇവിടെയാണ് ഡീപ്പ് സ്റ്റേറ്റിന്റെ നിഗൂഢ വിംഗിന്റെ പ്രവര്‍ത്തനം. ബ്ലാക്ക് ബ്ലോക്ക് എന്നറിയപ്പെടുന്ന അജ്ഞാത സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കയ്യും കെട്ടിനിന്ന് സൈന്യം അവരുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അവര്‍ തന്നെയാണ് പിന്നിട് സമാധാനപരമായ ഇഖ് വാനികളുടെ പ്രക്ഷോപത്തിന് നേരെ നിറയൊഴിച്ചതും.


സാമ്പത്തിക ശക്തികള്‍ നടത്തിയ ശ്രമം

ഡീപ്പ് സ്റ്റേറ്റിന്റെ ശക്തമായ ഒരു വിഭാഗമാണ് സാമ്പത്തിക ശക്തികള്‍. മുന്‍ഭരണകക്ഷിയായ നാഷ്ടണല്‍ പാര്‍ട്ടിയുടെ പരിലാളനയില്‍ വളര്‍ന്നവരാണ് ഈജിപ്തിലെ സാമ്പത്തിക ശക്തികള്‍. ഈ വന്‍ ബിസിനസ് ഗ്രൂപ്പുകള്‍ക്ക് കാലാകായിക രംഗത്തും മാധ്യമരംഗത്തും ജുഡീഷ്യറിയിലെയും ബ്യൂറോക്രാറ്റുകളെ വിലക്കെടുക്കാന്‍ കഴിയും. എല്ലാ രാജ്യത്തെയും പോലെ തന്നെ. മുര്‍സിയെ തൂത്ത് മാറ്റാന്‍ വന്‍തോതില്‍ പണമിറക്കി ആളുകളെ സംഘടിപ്പിച്ചത് ഇവരിലൂടെയായിരുന്നു. മുര്‍സി ഭരണകൂടം വിചാരണ ചെയ്ത് ശിക്ഷവിധിച്ച ഫുഡ് ബോള്‍ കലാപത്തിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ ഉണ്ടാക്കപ്പെട്ട കോലാഹലം നമുക്ക് അറിവുള്ളതാണല്ലോ. കാരണം ഒന്ന് മാത്രം ഇതേ ബിസിനസ് ഗ്രൂപിന്റെ ഗുണ്ടകളെയാണ് മുര്‍സി വിചാരണ ചെയ്തത്. ഈ അധോവ്യവസ്ഥ അധികാരം കയ്യാളുമ്പോള്‍ മുര്‍സി ഒരു കുറ്റവാളിക്ക് പോലും ശിക്ഷനല്‍കാന്‍ ആവതില്ലാതെ പോവുക സ്വാഭാവികം. ആ നിലക്ക് മുര്‍സി കഴിവ് കെട്ട ഭരണാധികാരിയല്ല. കഴിവ് ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വന്ന ഭരണാധികാരിയായിട്ടാണ് ചരിത്രം രേഖപ്പെടുത്തുക.

മാധ്യമങ്ങള്‍ ചെയ്തത്.

അധോവ്യവസ്ഥയുടെ ശക്തമായ ഒരു ഉപകരണമാണ് എന്നും മാധ്യമങ്ങള്‍ . അറുപത് വര്‍ഷമായി ഏകാധിപത്യത്തിന് ജയജയപാടുക എന്നതല്ലാത്ത ഒന്നും ചെയ്ത് പരിചയമില്ലാത്ത ഈജിപ്തിലെ മാധ്യമങ്ങള്‍ മുര്‍സി ഭരണത്തിലേറിയ അന്ന് തുടങ്ങി. അദ്ദേഹത്തെയും ഭരണത്തെയും താറടിക്കാനുള്ള പരിപാടികള്‍ . പ്രശസ്ത അറബി പത്രപ്രവര്‍ത്തകനായ ഫഹ് മി ഹവൈദ് ചൂണ്ടിക്കാണിച്ച പോലെ മുര്‍സിയുടെ യഥാര്‍ഥ പ്രതിപക്ഷം ജനകീയമായി അടിത്തറയില്ലാത്ത പ്രതിപക്ഷകക്ഷികളായിരുന്നില്ല, മറിച്ച് മീഡിയയായിരുന്നു. മുര്‍സി ഭരണകൂടം പുതിയ നിയമനങ്ങള്‍ നടത്തിയപ്പോള്‍ മാധ്യമ സ്വതന്ത്ര്യത്തില്‍ ഇടപെടുന്നുവെന്ന് വലിയ ബഹളം വെച്ച് അവര്‍ക്ക് പിന്തിരിപ്പിക്കാന്‍ സാധിച്ചു. അവരുടെ ഇടപെടല്‍ എത്രത്തോളമെന്നാല്‍ മുര്‍സിക്കെതിരെ ജനങ്ങളോട് തെരുവിലിറങ്ങാന്‍ പോലും അവതാരകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ജോര്‍ഡാന്‍ പത്രപ്രവര്‍ത്തകനായ അഹ്മദ് ദുബ് യാന്‍ താനിങ്ങനെ ഒരു സംഭവം ഇന്ന് വരെ കണ്ടിട്ടില്ല എന്ന് പറഞ്ഞ് അത്ഭുതം കൂറുന്നു. ഇത് ഭരണകൂടത്തിന്റെ ചാനലുകളുടെ കാര്യം. സ്വകാര്യചാനലാകട്ടേ അതിലും കഷ്ടം. അവ ഇതേ അധോസഭയിലുള്ള ബിസിനസ് ഗ്രൂപ്പുകളുടേതാണ്. കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് ബിസിനസ് ഗ്രുപ്പുകള്‍ക്ക് സ്വതന്ത്രചാനലുകള്‍ .  നിരവധി ചാനലുകളുടെ ഉടമയും വന്‍ കിട ബിസിനസുകാരനുമായ നജീബ് സാര്‍വീസ് 50 ബില്ല്യണ്‍ ഈജിപ്ഷ്യന്‍ പൌണ്ട് ഇക്കാര്യത്തായി ഒഴുക്കിയതായി ചില റിപ്പോര്‍ട്ടുകളുണ്ട്. ഈ പണത്തിന്റെ ഉറവിടം അജ്ഞാതമാണ്.

പത്രങ്ങളുടെ അവരുടെ പങ്കുവഹിച്ചു. ഇവരുടെ പ്രധാനപരിപാടി ഇഖ് വാനെതിരെ കല്ലുവെച്ച നുണ പ്രചരിപ്പിക്കലായിരുന്നു. ഇഖ് വാന് സുഡാനില്‍നിന്ന് ആയുധം തേടുന്നു വെന്ന് പ്രധാന വര്‍ത്തയാക്കി അല്‍അഹാലിയുടെ റിപ്പോര്‍ട്ട് വന്നു. ഇടതുപക്ഷത്തിന്റേതാണ് ഈ പത്രം. നമ്മുടെ നാട്ടിലെ പോലെ പരമാവധി ഇഖ് വാനെക്കുറിച്ച് ഭീതിജനപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ഒരു സലഫി ശൈഖിന്റെ കഠാര ഉയര്‍ത്തിപ്പിടിച്ച പടത്തോടുകൂടി ചര്‍ചുകള്‍ക്ക് തീവെച്ചില്ലെങ്കില്‍ നമ്മള്‍ ആണുങ്ങളല്ല എന്ന പ്രസ്താവന അല്‍ഫജ് ര്‍ പത്രം ബാനര്‍ തലക്കെട്ടില്‍ പ്രസിദ്ധിപ്പെടുത്തി. പത്രം നല്‍കിയ പടം ഈജിപ്തുകാരന്റെത് പോലും ആയിരുന്നില്ല. ജോര്‍ഡാനിയുടേതായിരുന്നു. ജെയ്ഷെ മുഹമ്മദ്  എന്ന സംഘത്തിന്റെ തലവന്‍ . ഖത്തറിന്റെ മുര്‍സിയോടുള്ള സോഫ്റ്റ് കോര്‍ണര്‍ ലക്ഷ്യം വെച്ച് ഖത്തര്‍ പണത്തിന് പകരമായി സൂയസ് കനാല്‍ പണയം വെക്കുന്നുവെന്നായിരുന്നും മറ്റൊരു പ്രചാരണം.

തെരഞ്ഞെടുപ്പില്‍നിന്ന് സൈന്യം പ്രതീക്ഷിച്ചത്. 

പിന്നെ എന്തിനാണ് സൈന്യം വളരെ നിഷ്പക്ഷമായ ഒരു തെരഞ്ഞെടുപ്പിന് കളമൊരുക്കിയത് എന്ന ഒരു ചോദ്യം വായനക്കാര്‍ക്ക് ഉണ്ടാവും. ഇതിന്റെ ഉത്തരം ലളിതം. ഇഖ് വാന്‍ അധികാരത്തില്‍ വരുമെന്നത് ഇവര്‍ സ്വപ്നേപി വിചാരിച്ചില്ല. ജനങ്ങളുടെ ഇംഗിതം അവര്‍ക്ക് അറിയാന്‍ സാധിച്ചില്ല. പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെങ്കിലും തങ്ങള്‍ക്ക് അഭിമതനായ അഹ്മദ് ശഫീഖ് പ്രസിഡണ്ടായി വരുമെന്ന് അവര്‍ വിചാരിച്ചു. മുര്‍സി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ എന്ത് ചെയ്യണം എന്ന് നേരത്തെ അവര്‍ ആസുത്രണം ചെയ്തിരുന്നു. എന്റെ നേരത്തെയുള്ള പോസ്റ്റില്‍ അതില്‍ സുചന നല്‍കിയിരുന്നു. ഇക്കാര്യം മുന്‍കൂട്ടി പറഞ്ഞത്. മുന്‍ ഇന്റലിജന്‍സ് മേധാവി ജന. ഉമര്‍ സുലൈമാന്‍ , അല്‍--ഹയാത്ത് പത്രത്തിലെ ജിഹാദ് ഖാസിന് നല്‍കിയ അഭിമുഖത്തില്‍.

ഒരു ഏകാധിപതി അപ്രത്യക്ഷനാവുകയും അദ്ദേഹത്തിന് പകരമായി മറ്റൊരാളെ തെരഞ്ഞെടുക്കുകയും ചെയ്തതുകൊണ്ട് മാത്രം ഒരു രാജ്യത്തിലെ അധോവ്യവസ്ഥയെ തകര്‍ക്കാനാവില്ല. മുര്‍സി പലപ്പോഴും ഈജിപ്തിന്റെ ഈ വശത്ത് കൈവെക്കാന്‍ നോക്കിയതാണ്. അതാണ് പിന്നീട് മുര്‍സിയുടെ ഏകാധിപത്യപ്രവണതയായി പിന്നീട് കൊണ്ടാടപ്പെട്ടത്. തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡണ്ടിന്റെ ഉത്തരവുകളില്‍ ജുഡീഷ്യറി ഇടപെടുന്നത് വിലക്കുന്ന ഒരു പരാമര്‍ശം വിവാദമായത് ഓര്‍ക്കുക. മുര്‍സിക്കെതിരെ ഉന്നയിക്കപ്പെട്ടത് അദ്ദേഹം നിലവിലെ ഭരണഘടനക്ക് പകരം പുതിയ ഭരഘടനകൊണ്ട് വരാന്‍ ശ്രമിച്ചുവെന്നതാണ്. അത് സ്വാഭാവികമാണല്ലോ. അത് തന്നെയല്ലേ ജനാധിപത്യത്തിന്റെ പ്രത്യകകത. എന്നാല്‍ ഈ കൊണ്ട് വരുന്ന ഭരണഘടന സൌദിഭരണഘടനയെ പോലെ ഒന്നായിരിക്കും എന്ന് നമ്മുടെ നാട്ടിലെ കാരശേരി അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്നു. അവിടെയാണ് സൌദിയും മുര്‍സി ഭരണകൂടവും തമ്മിലുള്ള വ്യത്യാസം. എന്താണ് ഇസ്ലാമിസ്റ്റുകള്‍ ഈ വിഷയത്തില്‍ പറയുന്നത് എന്ന് കേള്‍ക്കാന്‍ ഇതുവരെ വിമര്‍ശകര്‍ തയ്യാറായിട്ടില്ല.

ഭരണഘടനയുടെ അടിസ്ഥാനം ഖുര്‍ആനായിരിക്കും എന്ന് പ്രഖ്യാപിച്ചാല്‍ പിന്നെ പുതിയ പ്രശ്നങ്ങള്‍ക്കൊക്കെ അതില്‍ നേരത്തെ എഴുതിവെച്ച പരിഹാരം മാത്രമേ പാടുള്ളു. പുതിയ നിയമം നിര്‍മിക്കാന്‍ മനുഷ്യന് അധികാരമില്ല എന്നാണ് ഇവരുടെ വാദം എന്നൊക്കെ പ്രചിപിക്കുന്നത് അങ്ങേ അറ്റത്തെ മുന്‍ധാരണയും വിവരക്കേടുമാണ്. അക്കാര്യം പിന്നീട് പറയാം. ഈജിപ്തിലേക്ക് തന്നെ തിരിച്ചുവരാം. ചുരുക്കത്തില്‍ മുര്‍സിയെ ജനം ഏല്‍പിച്ച പണി അദ്ദേഹം ചെയ്യാന്‍ ശ്രമിച്ചുവെന്നത് ഒരു കുറ്റമാണെങ്കില്‍ മുര്‍സി അത് ഏറ്റെടുക്കും എന്ന് ഉറപ്പ്. കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ കമ്യൂണിസ്റ്റ് മാനഫെസ്റ്റോ അംഗീകരിച്ചാണോ പ്രവര്‍ത്തിക്കുക. നിലവിലെ ഭരണഘടന പോരാത്തത് കൊണ്ടാണല്ലോ ഇജിപ്തില്‍ വിപ്ലവ ശ്രമം നടന്നത്. ഇതിനെ മറികടക്കാനുള്ള ചിലരുടെ വ്യഗ്രതയാണ്. മുര്‍സിയെ ജനം ഏല്‍പിച്ചത് അതിനല്ല എന്നവാദം. ഇത്തരം ആരോപണങ്ങളെല്ലാം ഉയര്‍ത്താന്‍ അതിന്റെ വക്താക്കളെ പ്രരിപ്പിക്കുന്നത്. ഡീപ്പ് സ്റ്റേറ്റിന്റെ വാദങ്ങളെ അപ്പാടെ വിഴുങ്ങിയത് കൊണ്ടാണ്. കാര്യങ്ങളെ യഥാര്‍ഥമായി കാണുകയും സ്വന്തമായ നിലപാടിലെത്തുകയുമാണ് ബുദ്ധിപണയം വെച്ചിട്ടില്ലാത്തവര്‍ ചെയ്യേണ്ടത്.

വിപ്ലവങ്ങള്‍ ഡീപ്പ് സ്റ്റേറ്റിനെ അതിജയിച്ചതെങ്ങനെ ?

ഡീപ്പ് സ്റ്റേറ്റ് എന്നത് ഈജിപ്തിന്റെ മാത്രം പ്രശ്നമല്ല വിപ്ലവം നടക്കുന്ന ഏത് രാജ്യവും അഭിമുഖീകരിക്കുന്ന പ്രശ്നമാണത്. പലരൂപത്തിലാണ് വിപ്ലവശേഷം അതിനോട് തുടര്‍ന്ന് വന്ന ഭരണകൂടങ്ങള്‍ പ്രതികരിച്ചത്. ചില ഭരണകൂടങ്ങള്‍ അവയെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുകയും അട്ടിമറിച്ച് വിജയിക്കുകയും ചെയ്തു. അള്‍ജീറിയ അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. അട്ടിമറിക്കപ്പെട്ട ജനത പലരൂപത്തില്‍ പ്രതികരിക്കാറുണ്ട്. അടിമറി വലിയ ഒരു നിരാശയാണ് അട്ടിമറിക്കപ്പെട്ട ജനതയില്‍ നിറക്കുക എന്ന് പറയേണ്ടതില്ല. നിയമാനുസൃതമായ വഴിയില്‍ രക്ഷയില്ല എന്ന് തോന്നുന്നവര്‍ കിട്ടിയ ആയുധങ്ങളുമായി പട്ടാളത്തോട് ഏറ്റ് മുട്ടിനോക്കാറുണ്ട്. ഒരിക്കലും എവിടെ നിന്ന് സഹായം ലഭിച്ചാലും ഒരു രാജ്യത്തിലെ പട്ടാളത്തെ ജനക്കൂട്ടത്തിന് ആയുധം കൊണ്ട് പരായജപ്പെടുത്താനാവില്ല. സത്യത്തില്‍ അട്ടിമറിച്ച് പട്ടാളം തങ്ങള്‍ക്കെതിരെ ആയുധം ഉപയോഗിക്കുന്നത് സ്വാഗതം ചെയ്യുന്നു. എങ്കില്‍ തുടര്‍ന്നുള്ള അവരുടെ നടപടി ലോകം അംഗീകരിക്കും എന്നതാണ് അതിന്റെ മനശാസ്ത്രം. അല്‍ജീറിയയില്‍ അത് സംഭവിച്ചു.

മറ്റൊന്ന് വളരെ തന്ത്രപരമായ നീക്കമാണ്. ഉര്‍ദുഗാനാണ് അതിന്റെ അധുനികമായ ഉദാഹരണം. കാര്യമായി രക്തം ചിന്താതെ നയപരമായി അതിനെ കൈകാര്യം ചെയ്തു. ഇറാന്‍ ഉദാഹരണമാകുന്നത് മറ്റൊരു രൂപത്തിലാണ്. സൈന്യമുള്ളതോടൊപ്പം സൈന്യത്തിന് സമാന്തരമായി വിപ്ലവഗാര്‍ഡുകളെ കെട്ടിപ്പടുത്തു. ഷാഭരണകൂടത്തിന്റെ ചാരസംഘടനയെയടക്കം അന്നത്തെ ഇറാന്‍ ഡീപ്പ് സ്റ്റേറ്റിനെ നിര്‍മൂലനം ചെയ്തു. ഇത്തരം ഒരു കര്‍ശന നടപടിക്ക് അവരെ പ്രേരിപ്പിച്ചത് നേരത്തെ തെരഞ്ഞെടുക്കപ്പെട്ട മുസദ്ദിഖിനെ അട്ടിമറിച്ച മുന്‍ അനുഭവും, വിപ്ലവത്തിന് ആജ്ഞാശക്തിയുള്ള ഒരു നേതാവുണ്ടായതുമാണ്. കുറേ പഴി അതിന് ഇറാന്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടി ഇപ്പോഴും കേള്‍ക്കുന്നുണ്ട്.

തുര്‍ക്കിയിലെ ഡീപ്പ് സ്റ്റേറ്റ് ഭരിച്ച എര്‍ഗനാകോണില്‍ പിടിച്ചെടുത്ത പട്ടിക അനുസരിച്ച് ലക്ഷക്കണക്കിന് അംഗങ്ങളുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഉര്‍ദുഗാന്‍ ഭരണകൂടത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതിനെ നിയമത്തിന്റെ വഴിയില്‍ എത്തിക്കാന്‍ സാധിച്ചത്. മുര്‍സിയെ ഇപ്പോള്‍ ജനങ്ങളുടെ പ്രക്ഷോഭം കണക്കിലെടുത്ത് പട്ടാളം പ്രസിഡണ്ടായി നിശ്ചയിച്ചാല്‍ പോലും (അങ്ങനെ സംഭവിക്കില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു) ഈ ഡീപ് സ്റ്റേറ്റിനെ തൊടാന്‍ അദ്ദേഹത്തിന് ആകില്ല. അവര്‍ക്ക് ആര് വേണമെന്ന് അവര്‍ തീരുമാനിക്കും. അല്‍ബറാദിയും അത് തൊട്ടറിഞ്ഞോ ആവോ?.

മുര്‍സിയെ സൌദി വെറുത്തതതെന്തിന് ?

ഇതൊന്നും മനസ്സിലാകാതെ മുര്‍സി ഇറാനുമായി ബന്ധം സ്ഥാപിച്ചത് കൊണ്ടാണ് സൌദി അടക്കമുള്ള രാജ്യങ്ങള്‍ ശത്രുക്കളായത് എന്നൊക്കെ അടിച്ചുവിടുന്നവര്‍ പ്രചാരണങ്ങളെ അന്ധമായി പിന്തുടരുകയാണ്. ശീഇ, സുന്നി വ്യത്യാസം കല്‍പിക്കാതെ തന്നിക്ക് ലഭിച്ച കാലയളവില്‍ സാധ്യമാകുന്ന സൌഹൃദവും പരസ്പര സഹായവും മുര്‍സി തേടി. ഇറാനില്‍ മാത്രമല്ല ഇന്ത്യയിലും അദ്ദേഹം വന്നെത്തി. നിസ്സഹായത അദ്ദേഹത്തിന് ഉണ്ടായിരുന്നുവെങ്കില്‍ സാധ്യമാകുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി. ഗസയിലേക്കുള്ള മാര്‍ഗങ്ങള്‍ അദ്ദേഹം തുറന്നു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്കായി വിവിധരാജ്യങ്ങളുമായി സംഭാഷണം നടത്തി. ഇസ്രായേല്‍ ഫലസ്തീന്‍ ചര്‍ചയില്‍ ആദ്യമായി പാശ്ചാത്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്ത മധ്യസ്ഥത വഹിച്ചു. അതിശക്തമായ അധോവ്യവസ്ഥയെ മറികടന്ന് ഒരു വര്‍ഷം മുര്‍സി ഭരിച്ചുവെന്നത് തന്നെ അദ്ദേഹത്തിന്റെ നയതന്ത്രവിജയമായി കാണണം. കാരണം അദ്ദേഹത്തെ അതിന് മുമ്പ് കുടുക്കാനുള്ള കാര്യമായൊന്നും അവര്‍ക്ക് ലഭിച്ചില്ല. 

ഈ പോസ്റ്റ് തയ്യാറാക്കികൊണ്ടിരിക്കുമ്പോള്‍ എന്റെ ഒരു മുജാഹിദ് സുഹൃത്തിന്റെ ഈ വിഷയത്തിലുള്ള ഒരു പോസ്റ്റ് കാണാനിടയായി. അതിലദ്ദേഹം ഉര്‍ദുഗാനെ പുകഴ്തുകയും മുര്‍സിയെ കഴിവുകെട്ടവനായി അവതരിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ചില ദുരാരോപണങ്ങള്‍ കൂടി കെട്ടിവെക്കുന്നു. മുര്‍സി അധികാരത്തിലിരുന്ന സന്ദര്‍ഭത്തില്‍ കാണാത്ത പറയാത്ത കാര്യങ്ങള്‍. സൌദി മുര്‍സിയെ വീക്ഷിക്കുകയായിരുന്നത്രേ. അദ്ദേഹത്തിന്റെ അടുപ്പം ശിയാക്കളോടാണ് എന്ന് കണ്ടതിനാല്‍ അദ്ദേഹം മുര്‍സിയില്‍നിന്ന് മുഖം തിരിച്ചു വലിയ അപകടത്തിനെതിരെ പട്ടാളത്തെ പിന്തുണച്ചുവെന്നാണ് തട്ടിവിടുന്നത്. ഒരിക്കലും സത്യമല്ല അത്. സൌദി മുര്‍സിയും കൂട്ടരും അധികാരത്തില്‍ വരാതിരിക്കാന്‍ ആവത് ശ്രമിച്ചിട്ടുണ്ട്. ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ അത് സൂചിപ്പിച്ചിട്ടുണ്ട്. സൌദിയുടെ ഈ വിയോജിപ്പിന് പിന്നിലെ താല്‍പര്യം നേരത്തെ പുറത്തായിട്ടുണ്ട് അത് ഇനി മറ്റാരും വിശദീകരിക്കേണ്ടതില്ല.

മുര്‍സിക്ക് സാധിക്കാതെ പോയത് ?

മുര്‍സിയുടെ പരാജയം താന്‍ ഇപ്പോള്‍ നിലനില്‍ക്കുകയും ഭരിക്കുകയും ചെയ്യുന്ന ഹുസ്നി മുബാറക്കിന്റെ അവശിഷ്ടമായ, പിന്തുണയായ അധോവ്യവസ്ഥയുടെ ആളാണ് താനുമെന്നും സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയി എന്നതാണ്. തന്റെ പര്യവസാനം എന്തെന്ന് അദ്ദേഹം വളരെ വ്യക്തമായി മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗം അത് സൂചിപ്പിക്കുന്നുണ്ട് അദ്ദേഹം പറഞ്ഞത് അല്‍ജസീറ പ്രക്ഷേപണം ചെയ്തു. അതോടെ അവരുടെ ഓഫീസ് പൂട്ടുകയും ചെയ്തു. മുര്‍സിയുടെ അന്നത്തെ പ്രസംഗം ചരിത്രത്തിന്റെ ഭാഗമാണ്. അദ്ദേഹം യഥാര്‍ഥ ജനാധിപത്യവാദിയുടെ ഉറച്ച സ്വരത്തില്‍ തന്നെ താഴെഇറക്കാന്‍ ഒരുങ്ങുന്നവരോടായി  ഇങ്ങനെ പറഞ്ഞു.



"ഈജിപ്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് ഒന്നിച്ചിരിക്കാം എന്ന് ഞാന്‍ പറഞ്ഞതാണ്. നിങ്ങള്‍ പക്ഷെ സമ്മതിച്ചില്ല ഇനിയും ഞാന്‍ പറയുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ നമുക്ക് പറഞ്ഞ തീര്‍ക്കാം. പക്ഷെ നിയമാനുസൃത ഭരണകൂടം രാജിവെക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല."
പട്ടാളത്തിന്റെ 48 മണിക്കൂര്‍ അന്ത്യശാസനത്തെ സൂചിപ്പിച്ചുകൊണ്ട് ദൃഢസ്വരത്തില്‍ അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: "നിയമാനുസൃത ഗവണ്‍മെന്റിന്‍മേല്‍ അന്ത്യശാസനങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല." ഒരു കാര്യം കൂടി അദ്ദേഹം തറപ്പിച്ച് പറഞ്ഞു: "വിപ്ലവാനന്തരം ഈജിപ്ത് നേടിയിട്ടുള്ള ജനാധിപത്യത്തെ എന്റെ രക്തം നല്‍കിയും ഞാന്‍ സംരക്ഷിക്കും.. നമ്മുടെ സന്താനങ്ങള്‍ മനസ്സിലാക്കട്ടേ അവരുടെ പിതാക്കളും പ്രപിതാക്കളും ആണുങ്ങളായിരുന്നുവെന്ന്, അവരൊരിക്കലും കുഴപ്പക്കാരികളുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചിട്ടില്ല എന്ന്, തങ്ങളടുെ ദേശത്തിന്റെയോ ദീനിന്റെയോ കാര്യത്തില്‍ അവര്‍ ആരുടെ മുന്നിലും മുട്ടുമടക്കിയിട്ടില്ല എന്ന്. "

ഇതാണ് സത്യം. അദ്ദേഹവും അദ്ദേഹത്തിന്റെ ടീമും പറഞ്ഞ വാഗ്ദാനം പാലിച്ചു. അരാണ് കുറ്റവാളികളെന്നും ആരാണ് സത്യത്തിന്റെ പക്ഷത്തെന്നും ലോകത്തിന് ബോധ്യം വരുവോളം അവര്‍ ധീരമായി നിലനിന്നു. കടുത്ത പ്രതിസന്ധിയില്‍ പോലും അവരുടെ തത്വം (സമാധാനം) സില്‍മിയ്യ അവര്‍ പാലിച്ചു. ആരുടെ മേലും അവര്‍ കൈവെച്ചില്ല. അതവരുടെ പ്രഖ്യാപിത തത്വമായിരിരുന്നു. പക്ഷെ അവരെ അറിയാത്ത വിഢികള്‍ പട്ടാളം തട്ടിക്കൂട്ടിയെടുത്ത വാര്‍ത്തകളും വിഡിയോകളുമായി നടക്കുന്നുണ്ട്. പക്ഷെ ഒരു ഇസ്ലാമിക പ്രവര്‍ത്തകന് അറിയാം മറ്റൊരു ഇസ്ലാമിക പ്രവര്‍ത്തകനെ. ഒരു പക്ഷെ നിങ്ങളില്‍ ചിലര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല. 

കാര്യങ്ങളുടെ ബാഹ്യവശം മാത്രം മനസ്സിലാക്കാന്‍ കഴിയുന്നവര്‍. മുര്‍സിയും കൂട്ടരും ജനങ്ങളെ മരണത്തിലേക്ക് നയിച്ചു. കൊലയില്‍ സഹായിച്ചുവെന്നല്ലാം അവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് മറുപടിയായി ഈ സൂക്തം മതി.

 ജനം ഭൌതികജീവിതത്തിന്റെ ബാഹ്യമുഖം മാത്രമാണറിയുന്നത്. അവര്‍ പരലോകത്തെ സംബന്ധിച്ച് ബോധമില്ലാത്തവരാകുന്നു. (ഖുര്‍ആന്‍ 30:7)

മധ്യസ്ഥത എന്ന നാടകം
എന്തുകൊണ്ട് ചര്‍ചക്ക് തയ്യാറായില്ല?. 

ചര്‍ചചെയ്ത് പരിഹാരം കണ്ടെത്താന്‍ സൈന്യത്തിന് താല്‍പര്യമുണ്ടായിരുന്നെങ്കില്‍ അത് നിയമാനുസൃതമായ ഭരണത്തിന് കീഴിലായിരുന്നു നടക്കേണ്ടത്. മുര്‍സി തനിക്ക് ചില തെറ്റ് പറ്റിയിട്ടുണ്ടെന്നും ഏത് കാര്യത്തിലും ചര്‍ചയാകാമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ജനാധിപത്യത്തെ കഴുത്ത് ഞെരിച്ച് പട്ടാളം വന്‍ഭൂരിപക്ഷത്തോടുകൂടി തെരഞ്ഞെടുത്ത പാര്‍ലമെന്റ് പിരിച്ച് വിട്ട്. രണ്ട് ശതമാനം പോലും തികച്ച് ഭൂരിപക്ഷം ലഭിക്കാത്ത പാര്‍ട്ടിയുടെ നേതാക്കളെ തലപ്പത്തിരുത്തി. ചര്‍ചക്ക് ക്ഷണിതാവാകേണ്ട നേതാക്കളെ ദിനം പ്രതി അറസ്റ്റ് ചെയ്തുകൊണ്ടിരിക്കെ ചര്‍ചയെന്ന നാടകത്തിന് വഴങ്ങിയില്ല എന്നത് ഒരു തെറ്റായി എനിക്ക് തോന്നുന്നില്ല. പലപ്പോഴും പട്ടാളത്തിന്റെ ഏക ആവശ്യം പ്രക്ഷോഭം അവസാനിപ്പിക്കലായിരിക്കും. സൈന്യം ഒരു പാട് ഓഫറുകള്‍ നല്‍കുന്നതായി പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും പട്ടാളം അത് നിഷേധിക്കുയാണ് ചെയ്തത്. അതേ സമയം പരിഹരിക്കാവുന്ന ജനാധിപത്യമാര്‍ഗം പല നിഷ്പക്ഷരും മുന്നോട്ട് വെച്ചിരുന്നതാണ്. അത് അംഗീകരിക്കാന്‍ സൈന്യത്തിനും മനസ്സുണ്ടായിരുന്നില്ല.

ഈജിപ്തിന്റെ ഭാവി

ഈജിപ്തില്‍ പൂര്‍ണമായതോതില്‍ തന്നെ സ്വേഛാധിപത്യം തിരിച്ചുവന്നുകഴിഞ്ഞു. മുര്‍സിയെ പുറത്തിറക്കാന്‍ ഓശാന പാടിയ അന്നൂര്‍ പാര്‍ട്ടി ഇതിനകം അവരുടെ നയം വ്യക്തമാക്കി. അവരിപ്പോള്‍ പട്ടാളത്തെ പിന്തുണച്ച നടപടിയില്‍ ഖേദിക്കുന്നു. അല്‍ബറാദി സൈന്യം കെട്ടിയേല്‍പ്പിച്ച അധികാരം വിട്ടൊഴിഞ്ഞ് നാട് വിട്ടു. അദ്ദേഹത്തിനെതിരെ രാജ്യവഞ്ചനക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നു. ഒരു ദിവസത്തിനുള്ളില്‍ മിക്കവാറും ഹുസ്നി മുബാറക്ക് ജയില്‍ മോചിതനാവും. എനിക്കുറപ്പുണ്ട് ഇതൊക്കെ സംഭവിച്ചാലും മുര്‍സി സ്വാഛാധിപതിയാകുന്നുവെന്ന് പറഞ്ഞ് തെരുവിലറങ്ങിയ ജനക്കൂട്ടം. പ്രതിഷേധത്തിന് മുതിരില്ല. കാരണം അങ്ങനെ ഒരു ജനമില്ല എന്നത് തന്നെയാണ് സത്യം. അന്ന് മുര്‍സിക്ക് എതിരായി തെരുവിലിറങ്ങിയ സൈന്യത്തിന്റെ പിണിയാളുകള്‍ക്ക്  വേണ്ടത് ലഭിച്ചുകഴിഞ്ഞു. കൂട്ടത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ ഇതിനകം മുര്‍സി അനുകൂല സമരത്തോട് ഐക്യപ്പെട്ടിരിക്കണം. എന്തുകൊണ്ടെന്നാല്‍ 2011 ല്‍ നടന്ന വിപ്ലവ ശ്രമത്തെ വെല്ലുന്ന ജനക്കൂട്ടമാണ് മുര്‍സിക്ക് അനുകൂലമായി തെരുവിലറങ്ങിയത്. അതിനെയാണ് ചോരയില്‍ മുക്കി ഒരു വിധം തെരുവില്‍നിന്ന് ഒതുക്കിയത്. എന്നാല്‍ ആ ജനം സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

ഇഖ് വാന്റെ ക്രൂരതയും പട്ടാളത്തിന്റെ ജനാധിപത്യവും !!
ഈ സൈന്യത്തിന് ഇനിയൊരിക്കല്‍ തെരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടത്താനാവില്ല. നടത്തിയാല്‍ മുര്‍സിയെ അനുകൂലിക്കുന്നവര്‍ 80ശതമാനം വോട്ട് നേടി അധികാരത്തില്‍ വരും. മുര്‍സിയെ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞാലും ആ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. അവരുടെ വിശ്വാസവും കരുത്തും വര്‍ദ്ധിച്ചിട്ടേ ഉള്ളൂ. ഏറ്റവും പുതിയ വാര്‍ത്ത സൌദിഭരണാധികാരി പുര്‍ണ പിന്തുണ സൈന്യത്തിന് വാഗ്ദാനം ചെയ്തപ്പോള്‍ സൌദിയിലുള്ള 50 ലധികം ഇസ്ലാമിക പണ്ഡിതര്‍ പട്ടാളത്തിന്റെ ചെയ്തിയെ ജീവന്‍ മറന്ന് അപലപിക്കാന്‍ ധൈര്യംകാണിച്ചിരിക്കുന്നു. മുസ്ലിം ലോകത്തിന്റെ പൊതുവായ മനസ്സ് ഇപ്പോള്‍ മുര്‍സിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഒപ്പമാണ്. മുര്‍സിയുടെ ഒരു വര്‍ഷം ജനങ്ങള്‍ മനുഷ്യസ്നേഹിയായ ഒരു ഭരണാധികാരിയെ അനുഭവിച്ചു. അതേ സമയം അദ്ദേഹത്തിന് ശേഷം അതിക്രൂരമായ നേതൃത്വത്തെയും അവര്‍ അനുഭവിച്ചു. പ്രചാരണങ്ങള്‍ക്ക് ചില പാവങ്ങളെ വഞ്ചിക്കാന്‍ സാധിച്ചേക്കാം എന്നാല്‍ ഈജിപ്ഷ്യന്‍ ജനതയെ വഞ്ചിക്കാനാവില്ല. അവരുടെ അനുഭവമാണ് ഇഖ് വാനും അതിന്റെ രാഷ്ട്രീയ പാര്‍ട്ടിയും.

ചിലപ്പോള്‍ ഏതാനും വര്‍ഷംകൂടി ജനങ്ങളെ ബന്ധികളാക്കി പട്ടാളത്തിന് ഭരിക്കാന്‍ സാധിച്ചേക്കാം. എന്നാലും അന്തിമമായ വിജയം ജനങ്ങള്‍ക്കായിരിക്കും സത്യത്തിനായിരിക്കും. ഇസ്ലാമിസ്റ്റുകള്‍ ഈജിപ്തില്‍ അധികാരത്തില്‍ വരിക തന്നെ ചെയ്യും. 

ചൊവ്വാഴ്ച, ഓഗസ്റ്റ് 20, 2013

ബഷീര്‍ വള്ളിക്കുന്നും ഇഖ് വാനും പിന്നെ ഉസ്താദും

കുരുടന്‍ ആനയെ കണ്ടത് പോലെ നെറ്റ്ആക്ടിവിസ്റ്റുകള്‍ ഈജിപ്ത് സംഭവങ്ങളെ വിലയിരുത്തുകയും അങ്ങനെ കാണാത്തവര്‍ക്കൊക്കെ തെറ്റ് പറ്റിയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഒരു വിശകലനമാണ് പ്രസിദ്ധ ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്നിന്റേത് , അതിലെ ഏതാനും വരികള്‍ കാണുക.

'ഈജിപ്തിലെ കലാപങ്ങള്‍ക്ക് വിശുദ്ധ യുദ്ധത്തിന്റെ രക്തസാക്ഷിത്വ പരിവേഷം നല്കി തീവ്രവികാരം ഉയര്‍ത്തി വിടുവാന്‍ ആഗോളാടിസ്ഥാനത്തിന്‍ തന്നെ ശ്രമങ്ങളുണ്ട്. അത്രത്തോളം പോകില്ലെങ്കിലും മാധ്യമം പത്രത്തിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും കാര്‍മികത്വത്തില്‍ നമ്മുടെ കേരളക്കരയിലും ചില ഈജിപ്ത് തരംഗങ്ങള്‍ ഉയര്‍ത്താനുള്ള ശ്രമങ്ങളുണ്ട്. മാധ്യമം പത്രത്തില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങളും റിപ്പോര്‍ട്ടുകളും ആ ദിശയില്‍ ഉള്ളതാണ്. ഈജിപ്തിനോടോ ജനാധിപത്യത്തോടോ ഉള്ള അമിത സ്നേഹമല്ല ബ്രദർഹുഡ് മുന്നോട്ട് വെക്കുന്ന ആശയതലത്തിലെ ചങ്ങാത്തത്തിലാണ് ഈയൊരു ഐക്യദാര്‍ഢ്യത്തിന്റെ ചരട് കിടക്കുന്നത്. ഒരു രാജ്യത്തിന്റെ അധികാരക്കൈമാറ്റങ്ങൾക്ക് വേണ്ടി പൊരുതുന്നതിനിടയില്‍ മരിക്കുന്നവരെ മതവിധി പ്രകാരമുള്ള ശഹീദ് (രക്തസാക്ഷി) എന്ന് വിളിക്കാന്‍ പറ്റുമോ?. രാഷ്ട്രീയപ്പോരാളികള്‍ എന്നതല്ലേ അവർക്ക് കൂടുതല്‍ അനുയോജ്യമായ വിശേഷണം. ഈജിപ്തിനെ വായിക്കുന്നതില്‍ ഇക്കൂട്ടര്‍ക്ക് പറ്റുന്ന തെറ്റ് ഒട്ടും  യാദൃശ്ചികമല്ല, ഭരണവ്യവസ്ഥയെക്കുറിച്ചും മതരാഷ്ട്രത്തെക്കുറിച്ചുമുള്ള അടിസ്ഥാന കാഴ്ചപ്പാടിന്റെ കൂടി ഭാഗമായിട്ട് വേണം അതിനെ കാണുവാന്‍. ' (വളളിക്കുന്ന്.കോം) 


പറയുമ്പോള്‍ എല്ലാം പറയണമല്ലോ,  ജമാഅത്ത് മാധ്യമ നിലപാടിനെ എതിര്‍ക്കുന്ന മറ്റുചിലരെ പോലെ പട്ടാളം മുര്‍സിയെ പിടിച്ച് മാറ്റിയത് നന്നായി എന്ന അഭിപ്രായം വള്ളിക്കുന്നിനില്ല. അദ്ദേഹം പറയുന്നു. "ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിക്കുവാൻ പട്ടാളത്തിന് അവകാശമില്ല. അതുകൊണ്ട് തന്നെ മുർസിയെ അധികാരത്തിൽ നിന്ന് പിടിച്ചിറക്കിയ സൈന്യത്തെ തരിമ്പും ന്യായീകരിക്കുവാൻ ഞാനില്ല." അതിനാല്‍ ആ ഭാഗത്തേക്ക് ഞാനും പോകുന്നില്ല. അദ്ദേഹത്തിന്റെ പരിഭവം ഈജിപ്തില്‍ പട്ടാളവെടികൊണ്ട് മരിച്ചുവീഴുന്നവരെ ശഹീദ് (രക്തസാക്ഷി) എന്ന് വിശേഷിപ്പിക്കുന്നതും ആ നിലക്ക് ജമാഅത്തും മാധ്യമവും സംസാരിക്കുന്നതുമാണ്. വളിക്കുന്നിനോട് അദ്ദേഹത്തിന്റെ ബ്ലോഗ് കമന്റ് ബോക്സില്‍ ആവശ്യപ്പെട്ടത് തന്നെ ഇവിടെയും ആവശ്യപ്പെടുന്നു. ലീഗുകാരനായ അദ്ദേഹത്തിന് രാഷ്ട്രീയത്തിന് പുറമെ ഒരു മതസംഘടനകൂടിയുണ്ടല്ലോ. ഇത്തരം കാര്യത്തില്‍ അവരുടെ അഭിപ്രായം ആരായുക. ഞാന്‍ മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ അനുഭാവമുള്ള മതസംഘടനക്ക് ഒരിക്കലും ഇവിടെ വള്ളിക്കുന്ന് പറഞ്ഞ അഭിപ്രായം ഉണ്ടാവില്ല എന്നാണ്. അല്ലെങ്കില്‍ അവരില്‍ ആരെങ്കിലും അക്കാര്യം ഇവിടെ പറയട്ടേ.

എന്താണ് ഈജിപ്തില്‍ നടന്നത് എന്ന് കഴിഞ്ഞ രണ്ട് പോസ്റ്റില്‍ ഞാന്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്. അത് അങ്ങനെയല്ല എന്ന് അത് വായിച്ച ആയിരങ്ങളില്‍ ഒരാളും പറഞ്ഞിട്ടില്ല. മാത്രമല്ല അതൊക്കെ ഒന്ന് രണ്ട് വര്‍ഷത്തിനിപ്പുറം നാം തന്നെ സാക്ഷികളായ കാര്യങ്ങളാണ്. 30 വര്‍ഷത്തെ ഏകാധിപത്യത്തെ തൂത്ത് മാറ്റി ജനാധിപത്യം കൊണ്ട് വരുവാന്‍ തെരുവിലിറങ്ങിയ പ്രക്ഷോഭത്തിനവസാനം ഹുസ്നി മുബാറക്ക് സ്ഥാനമൊഴിഞ്ഞു. ആലോചിച്ച് നോക്കുക. അന്ന് ഹുസ്നി മുബാറക്ക് ഇതേ പട്ടാളത്തെ വിട്ട് തഹ് രീര്‍ സ്വകയര്‍ രക്തപങ്കിലമാക്കിയിരുന്നെങ്കില്‍ നാം ആരെയാണ് പിന്തുണക്കുക. ജനങ്ങളെയോ അതല്ല ഹുസ്നി മുബാറക്കിനെയോ. നാം ആരെയാണ് ആക്ഷിപിക്കുക. ആ സ്വേഛാധിപതിയെയോ അതല്ല ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ആവശ്യപ്പെട്ട ജനങ്ങളെയോ. നാം പറയുമായിരുന്നോ കുഴപ്പമുണ്ടാക്കിയത് ജനങ്ങളാണ് എന്ന്. ഹുസ്നി മുബാറകിന്റെ ഭരണം നിലനിന്ന കാലത്ത് എന്തൊരു സമാധാനമായിരുന്നെന്ന്. സാമാന്യബുദ്ധിയുള്ള ആരും അപ്രകാരം ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല.


ഇവര്‍ക്കിടയിലുള്ള വ്യത്യാസം ഒന്ന് മാത്രം. ഒരാള്‍ സ്വജനത്തിന് ജൂതന്മാരെ കൊന്നു, മറ്റേ ആള്‍ ജൂതന്മാര്‍ക്ക് വേണ്ടി സ്വജനത്തെ കൊല്ലുന്നു.
ഇപ്പോള്‍ ഇവിടെ സംഭവിച്ചത് എന്താണ്. തീര്‍ത്തും നിഷ്പക്ഷമായ ഒരു തെരഞ്ഞെടുപ്പ് നടന്നു. അതില്‍ ഇഖ് വാന്റെ രാഷ്ട്രീയ പ്രതിനിധാനമായ ഫ്രീഡം അന്‍റ് ജസ്റ്റീസ് പാര്‍ട്ടിയും മത്സരിച്ചു. അവരുടെ അജണ്ടയും നയനിലപാടുകളുമെല്ലാം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതും എല്ലാവര്‍ക്കും അറിയുന്നതുമാണ്. കാരണം 84 വര്‍ഷത്തെ പാരമ്പര്യം ഉണ്ട്. 20 വര്‍ഷം അവര്‍ ജനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏകാധിപത്യം വന്നപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം തടയപ്പെട്ടിടത്ത് കൂടുതല്‍ ശക്മമായി ബ്രദര്‍ഹുഡും നിരോധിക്കപ്പെട്ടു. ഏത് ഭരണകൂടത്തിനും ഇത്തരം സന്ദര്‍ഭത്തില്‍ ഒരു ന്യയം അവര്‍ പറയും. ഇഖ് വാന്‍ തീവ്രവാദികളാണ് എന്നതിനവര്‍ കള്ളം പറഞ്ഞു. സത്യമാകട്ടേ. ഇസ്രായീലിനെതിരെ നിലപാട് എടുത്തപ്പോള്‍ തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ മാത്രം ചെയ്ത ഒരു പ്രവൃത്തിയായിരുന്നു ഇഖ് വാന്‍ നിരോധം. യാദൃശ്ചികമെന്ന് തോന്നാമെങ്കിലും മറ്റുകാരണങ്ങള്‍ക്ക് (അത് പിന്നീട് പറയാം) ഉപരിയായി ഈ അട്ടിമറിയുടെയും യഥാര്‍ഥ ഉപഭോക്താക്കള്‍ ഇസ്രായീല്‍ ആണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് അത് എന്ന് വരുത്തിതീര്‍ക്കാന്‍ പട്ടാളം ശ്രമിച്ചിട്ടുണ്ടെന്ന് മാത്രം. അത് അങ്ങനെ തന്നെ വിശ്വസിക്കുന്നവര്‍ക്ക് അതാകാം. പക്ഷെ അങ്ങനെ കരുതാത്തവര്‍ക്കൊക്കെ ഈജിപ്ത് വായനയില്‍ തെറ്റ്പറ്റി എന്ന് പറയാതിരിക്കാനുള്ള വിവേകം വള്ളിക്കുന്നിനെ പോലുള്ളവര്‍ കാണിക്കണം. അത്രയേ ഇവിടെ ആവശ്യപ്പെടുന്നുള്ളൂ.

ജമാഅത്തും അതിന്റെ നേതൃത്വത്തിലുള്ള മാധ്യമം പത്രവും ഇവിടെ അരുതാത്തതെന്തോ ചെയ്യുന്നുവെന്നുള്ള മുറവിളി ആരോയോ സുഖിപ്പിക്കാന്‍ വേണ്ടിയല്ലേ എന്ന് സംശയിക്കുന്നു. വള്ളിക്കുന്ന് അംഗീകരിച്ചില്ലെങ്കില്‍ അവരുടെ രക്തസാക്ഷിത്വം അതല്ലാതാകുമോ?. മനോരമ പത്രത്തെയും സിറാജ് പത്രത്തെയും പോലെ കള്ള ഫോട്ടോ വെച്ച് പ്രചരിപ്പിക്കുന്നത് പോലെ ഇഖ് വാനികളുടെ അക്രമത്തെ പ്രതിരോധിക്കുകയാണ് പട്ടാളം ചെയ്യുന്നത് എന്ന വാദം വളളിക്കുന്നിന് ഉണ്ടോ?.

ഇഖ് വാന്‍ എന്തോ അരുതാത്തത് അഥവാ ജനാധിപത്യവിരുദ്ധമായത് ചെയ്തു വെന്നും അങ്ങനെ ഹുസ്നി മുബാറക്കിനെ തൂത്ത് മാറ്റാന്‍ ഇറങ്ങിയ ജനങ്ങള്‍തന്നെ മുര്‍സിക്കെതിരെ തെരുവിലിറങ്ങിയപ്പോള്‍ ഗത്യന്തരമില്ലാതെ പട്ടാളം ജനങ്ങളോടൊപ്പം ചേര്‍ന്നുവെന്നും വള്ളിക്കുന്ന് വിശ്വസിക്കുന്നുണ്ടോ ?. ഇല്ല എന്നാണ് ഞാന്‍ അതേ ബ്ലോഗില്‍നിന്ന് മനസ്സിലാക്കുന്നത്. പട്ടാളം ചെയ്തത് ഒരു അധര്‍മമാണ്. ജനാധിപത്യവിരുദ്ധമായ സംഗതിയും. ഇഖ് വാന്‍ തീവ്രമതവാദികളല്ല. എന്നാല്‍ ഇസ്ലാമിക പ്രമാണങ്ങളനുസരിച്ച് തങ്ങളുടെ എല്ലാ ജീവിതമണ്ഡലത്തെയും ചിട്ടപ്പെടുത്തണം എന്ന് കരുതുന്നവരാണ്. രാഷ്ട്രീയം തങ്ങളുടെ മതത്തിന് പുറത്തല്ല. അവിടെയും തങ്ങളുടെ ആരാധനയെയും കുടുംബജീവിത്തെയും സാമൂഹികജീവിതത്തെയും നിയന്ത്രിക്കുന്ന അതേ ധാര്‍മിക സദാചാരം മൂല്യബോധം പിന്തുടരപ്പെടേണ്ടതാണ് എന്ന് കരുതുന്ന ഒരു വിഭാഗം.

ഹുസ്നി മുബാറക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്തയാണല്ലോ ഇന്ന് നാം വായിച്ചത്. (
ഈജിപ്തിലെ ജനാധിപത്യ വിപ്ളവത്തിന്‍െറ സമ്പൂര്‍ണമായ തിരിച്ചുപോക്ക് വിളംബരം ചെയ്ത്, സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ ഏകാധിപതി ഹുസ്നി മുബാറകിന്‍െറ ജയില്‍ മോചനത്തിന് കളമൊരുങ്ങുന്നു. വിചാരണ നേരിടുന്ന അഴിമതി കേസില്‍ അദ്ദേഹത്തെ വെറുതെ വിട്ടുകൊണ്ട് കൈറോ കോടതി വിധി വന്നതോടെയാണിത്. വിധി അദ്ദേഹത്തിന് അനുകൂലമാണെന്ന് മുബാറകിന്‍െറ അഭിഭാഷകന്‍ ഫരീദ് അല്‍ദീബിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുബാറകിന്‍െറ മോചനം ആസന്നമാണെന്നും 48 മണിക്കൂര്‍ എടുക്കുന്ന നടപടിക്രമങ്ങള്‍ മാത്രമേ മോചനത്തിന് ഇനി ശേഷിക്കുന്നുള്ളൂവെന്നും അഭിഭാഷകന്‍ അവകാശപ്പെട്ടു.
അതേസമയം രണ്ടാഴ്ച കൂടി അദ്ദേഹം ജയിലില്‍ തുടരേണ്ടിവരുമെന്നാണ് സൂചന. കൊലപാതക കേസില്‍ പുനര്‍വിചാരണ ഉത്തരവ് വരാനുള്ളത് കൊണ്ടാണിത്. രണ്ടുവര്‍ഷം മുമ്പ്, ജനകീയ പ്രക്ഷോഭത്തില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഉടനെയാണ് മുബാറക് അറസ്റ്റിലായത്. അഴിമതിക്ക് പുറമെ പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. കഴിഞ്ഞവര്‍ഷം മുബാറകിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ കേസില്‍ പുനര്‍വിചാരണ നടക്കുകയാണ്. പുതിയ സാഹചര്യത്തില്‍ വിചാരണക്കിടെ ഭരണകൂടം മുബാറകിന് അനുകൂല നിലപാട് സ്വീകരിക്കും.) 


ലോകത്ത് നടന്ന മിക്കവിപ്ലവങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവാനന്തരം ഇതേ പോലെതന്നെ പഴയ ഭരണകൂടത്തിന്റെ അവശിഷ്ടങ്ങള്‍ പ്രതിവിപ്ലവം നടത്തുകയും തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. സമാനമായത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. എന്നാല്‍ ഇപ്പോഴും പല സാധുക്കളും കരുതുന്നതും പ്രചരിപ്പിക്കുന്നതും മുര്‍സിയുടെ നയനിലപാടാണ് അദ്ദേഹത്തിന് ഭരണം നഷ്ടപ്പെടാനിടയാക്കിയത് എന്നാണ്. ഇനി ഒരു മാസത്തിന് ശേഷം സീസി മാറി ഹുസ്നിമുബാറക്ക് ഈജിപ്തിന്റെ ഭരണചുമതലയേല്‍പ്പിക്കപ്പെട്ടാലും അതില്‍ അത്ഭുതമില്ല. മുര്‍സിക്കെതിരെ പ്രക്ഷോഭം ഉണ്ടായത്. മുര്‍സി ഏകാധിപത്യപ്രവണത കാണിച്ചതുകൊണ്ട് ഹുസ്നി മുബാറക്കിനെ താഴെ ഇറക്കിയവര്‍ തന്നെയാണ് മുര്‍സിയെയും താഴെ ഇറക്കിയത് എന്ന് വാദിക്കുന്നവര്‍ ഉത്തരം മുട്ടിപ്പോകുന്ന സന്ദര്‍ഭമാണിത്. ഇതിനെതിരെ ഇനിയൊരു പ്രക്ഷോഭം ആരും നടത്തില്ല. കാരണം അത്തരം ഏകാധിപത്യപ്രവണതകള്‍ക്കെതിരെ അമര്‍ഷമുള്ളവരെല്ലാം ഇതിനകം മുര്‍സിയുടെ പക്ഷത്തേക്ക് മാറിയിട്ടുണ്ട്. ഇനി പട്ടാള ഭരണകൂടത്തെ അനുകൂലിക്കുന്നവരും ഏകാധിപതികളുടെ ഉഛിഷ്ടം ആഗ്രിഹിക്കുന്നവരും അതല്ലാത്തവരും രണ്ടായി തിരിഞ്ഞിരിക്കുന്നു. 

ഈജിപ്ത് എന്ന ദേശത്തിനും അതിലെ ദേശവാസികള്‍ക്കോ ഭരണം നടത്തുന്ന ഒരു വിഭാഗത്തിന്റെ കൈകളിലല്ല ഇന്ന് ഭരണം. തീര്‍ത്തും ജനങ്ങളെ ബന്ധികളാക്കി ഇസ്രയേല്‍ താല്‍പര്യങ്ങള്‍ മാത്രം മുന്നില്‍ കണ്ടുള്ള ഒരു അക്രമി വിഭാഗത്തിനെതിരെയായിരുന്നു മുര്‍സി അനുകൂലികളുടെ സമാധാനപരമായ പ്രക്ഷോഭം. എന്നാല്‍ ലോകത്ത് നടന്ന ഏറ്റവും ക്രൂരമായ നടപടികളിലൂടെ ആരാണ് സത്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്നും ആരാണ് അക്രമത്തിനും അനീതിക്കും പിന്തുണയര്‍പ്പിക്കുന്നത് എന്നും ലോകത്തിലെ സുമനസ്സുകള്‍ക്കെല്ലാം വ്യക്തമായി. സായുധസജ്ജരായ ശത്രുസൈന്യത്തെ തകര്‍ക്കാനുള്ള ഏതാണ്ടെല്ലാ ആയുധങ്ങളും സ്വന്തം ജനതക്കെതിരെ ഉപയോഗിച്ചു. കവചിത യുദ്ധടാങ്കുകളും ഹെലികോപ്റ്ററുകളും. തങ്ങള്‍ പ്രക്ഷോഭം നടത്തുന്നത് ഇത്ര വലിയ ഒരു അക്രമി സംഘത്തോടാണ് എന്ന് ഇഖ് വാനികള്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

ഇനി നമുക്ക് വള്ളിക്കുന്നിന്റെ ചോദ്യത്തിലേക്ക് തിരിച്ച് വരാം. ഇതില്‍ മരണപ്പെടുന്നവരൊക്കെ കേവലം ഒരു രാഷ്ട്രീയ സംഘടനത്തില്‍ മരണപ്പെട്ടു എന്നല്ലാതെ ശഹീദ് എന്നോ ജിഹാദ് എന്നൊക്കെ ഇവിടെ പ്രയോഗിക്കാമോ എന്നതാണ് സംശയം.

ഇസ്ലാം ഒരിക്കലും അതിന്റെ ആദര്‍ശം സ്വീകരിക്കാന്‍ ആയുധം എടുക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. ബലം പ്രയോഗിച്ച് ദീനിലേക്ക് ആരെയും കൂട്ടേണ്ടതില്ല. എത്ര കടുത്ത നിഷേധിയാണെങ്കിലും അദ്ദേഹത്തിന് എല്ലാ തരം സ്വാതന്ത്ര്യവും ഇവിടെ അല്ലാഹു അനുവദിച്ചിട്ടുണ്ട്. അവന്റെ കണക്ക് നോക്കുക പരലോകത്താണ്. ഇതാണ് ഇസ്ലാമിന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാട്. സ്വയം പ്രതിരോധിക്കാന്‍ ഏതൊരു മനുഷ്യനും ജീവിക്കും അവകാശമുണ്ട്. അതിനപ്പുറം ആയുധമെടുത്തള്ള ഒരു പോരാട്ടത്തിന് അര്‍ഹതയുള്ളത് ഒരു ഭരണകൂടത്തിന് മാത്രമാണ് എന്നാണ് ഇസ്ലാം നല്‍കുന്ന പാഠം.

കമ്മ്യൂണിസം ദൈമുക്തമായ ഒരു ഭരണവ്യവസ്ഥയാണ് എന്നത് പോലെ തന്നെ ഇസ്ലാം ദൈവവിശ്വാസത്തിലധിഷ്ടിതമായ ഒരു ഭരണവ്യവസ്ഥകൂടി ഉള്‍കൊള്ളുന്നതാണ്. ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥ എന്നാല്‍ ആളുകളില്‍നിന്ന് മറച്ച് പിടിക്കേണ്ടതോ. എങ്ങനെയെങ്കിലും അധികാരത്തിലേറി അധികാരം ലഭിക്കുമ്പോള്‍ മുസ്ലിംകള്‍ മറ്റുള്ള മതവിഭാഗങ്ങളെയെല്ലാം വെറുപ്പിച്ചും പേടിപ്പിച്ചും അവരുടെ മേല്‍ നടപ്പാക്കേണ്ടതോ അല്ല. ലോകത്തിലെ ഇതര രാഷ്ട്രീയ വ്യവസ്ഥകളേക്കാള്‍ മാനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ വിലമതിക്കുന്ന ഇന്ന് നാം ജനാധിപത്യമുല്യങ്ങള്‍ എന്ന് പറയുന്ന സകല നന്മകളും ഉള്‍കൊള്ളുന്ന ഉത്തമമായ ഒരു വ്യവസ്ഥയാണ്. അത് പലരൂപത്തില്‍ ഇന്ന് ലോകത്ത് നിര്‍വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇഖ് വാന്‍ പ്രതിനിധാനം ചെയ്യുന്നതും ജമാഅത്തെ ഇസ്ലാമി ജനങ്ങളുടെ മുന്നില്‍ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്നതും സൌദിഅറേബ്യയിലും നേരത്തെ താലിബാന്‍ അഫ്ഘാനിസ്ഥാനിലും നടത്തിയ ഇസ്ലാമിക രാഷ്ട്രീയമല്ല. അതില്‍ പൂര്‍ണമായ അഭിപ്രായ സ്വതന്ത്ര്യവും തെരഞ്ഞെടുപ്പിനുള്ള അവസരവും മതങ്ങളോട് വിവേചനരഹിതമായ നിലപാടും ഉള്‍കൊള്ളുന്ന ലോകത്തിന്റെ ബഹുസ്വരതയെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍കൊള്ളുന്ന ഒരു ഭരണമാണ്. അതില്‍ ഭയപ്പെടേണ്ടതായി വരുന്നത് അക്രമികള്‍ക്കും അധര്‍മകാരികള്‍ക്കും മാത്രമാണ്. ഇത്തരമൊരു ഭരണം നടക്കുന്ന പക്ഷം ലോകത്ത് ഇസ്ലാമിന്റെ പേരില്‍ ജനങ്ങളെ അടക്കിഭരിക്കുന്ന ശൈഖ്ഡമുകള്‍ക്കും കിംഗ്ഡമുകള്‍ക്കും അത് ഭീഷണിയാകും എന്ന് അവിടുത്തെ ഭരണാധികാരികള്‍ മനസ്സിലാക്കുന്നു. കാരണം അവരുടെ ജനത എന്താണ് യഥാര്‍ഥ ഇസ്ലാമെന്ന് മനസ്സിലാക്കും. അതോടെ അത്തരമൊരു തെരഞ്ഞെടുപ്പിന് അവര്‍ ശ്രമിക്കുന്ന പക്ഷെ സ്വന്തം രാജ്യസ്വത്ത് സ്വന്തം തറവാട് സ്വത്ത് പോലെ ഉപയോഗിക്കുന്നവര്‍ക്ക് എല്ലാ സ്ഥാനവും നഷ്ടപ്പെടും. ഇതിനെ പ്രതിരോധിക്കാനുള്ള വ്യഗ്രതമാത്രമാണ് അറബി രാജ്യങ്ങളുടെ എതിര്‍പ്പിന് പിന്നില്‍ ഉണ്ടായിരുന്നത്. സൌദി രാജാവ് പോലും ഇഖ് വാനികളെ ടെററിസ്റ്റുകള്‍ എന്ന് വിളിച്ചെങ്കില്‍ അതില്‍ കാര്യമുണ്ടാവും എന്ന് കരുതുന്ന സാധുജനത തങ്ങളുടെ ബുദ്ധി അല്‍പം കൂടി ഉപയോഗിക്കണം എങ്കില്‍ അവര്‍ക്ക് കാര്യം മനസ്സിലാകും.

ആരോക്കെയാണ് മുര്‍സി ഭരണത്തിന് എതിര്‍പ്പുമായി വന്നവര്‍ എന്ന് പരിശോധിച്ചുനോക്കുക. അവരില്‍ പ്രത്യക്ഷത്തില്‍ വൈരുദ്ധ്യം കാണാം എങ്കിലും സൂക്ഷമായി പരിശോധിച്ചാല്‍ ആ വൈരുദ്ധ്യത്തോടൊപ്പം അവരെ കൂട്ടിയിണക്കുന്ന ഒരു കണ്ണിയും കാണാം. യു.എ.ഇ, സൌദി അറേബ്യ, ഇസ്രായേല്‍, അന്നാട്ടിലെ നവലിബറല്‍ എന്ന ഓമപ്പേരിലുള്ള കുറേ ആളുകള്‍, ജനങ്ങളെ ചൂഷണം ചെയ്ത് തടിക്കുന്ന പൌരോഹിത്യത്താല്‍ നയിക്കപ്പെടുന്ന വിഭാഗങ്ങള്‍ എന്നിവരൊക്കെ മുര്‍സി വിരുദ്ധരായപ്പോള്‍ ഇസ്ലാമിനെ സമഗ്രമായി ഉള്‍കൊള്ളുന്ന ഏകാധിപത്യത്തേയും സ്വഛാധിപത്യത്തേയും എതിര്‍ക്കുന്ന സമാധാനപ്രിയരായ വിശ്വാസികള്‍ അദ്ദേഹത്തെ അനുകൂലിക്കുകയും ചെയ്യുന്നു.

അദ്ദേഹത്തെ എതിര്‍ക്കണോ അനുകൂലിക്കണോ എന്നറിയാതെ അന്തവിട്ട് പോയ ഒരു കൂട്ടര്‍ മുസ്ലിം സമൂഹത്തിലുണ്ട്. അവര്‍ ഇപ്പോള്‍ ചെയ്യുന്നത് പട്ടാളവും മുര്‍സിയും തെറ്റുകാര്‍തന്നെ എന്ന ഒരു സമവാക്യം പറഞ്ഞുനടക്കുകയാണ്. മുര്‍സിയെ പുറത്താക്കിയത് ശരിയല്ല. സമാധാനത്തോടെ പ്രകടനം നടത്തിയവര്‍ക്കെതിരെ വെടിവെച്ചത് ശരിയല്ല. അതിനാല്‍ പട്ടാളം തെറ്റുകാരാണ്. എന്നാല്‍ മുര്‍സിയും കുറ്റക്കാരനാണ്. എന്തുകൊണ്ടെന്നാല്‍ പിരിച്ച് വിട്ടപ്പോള്‍ പുറത്ത് പോയി. പട്ടാളം നടത്താന്‍ തീരുമാനിച്ച തെരഞ്ഞെടുപ്പില്‍ പങ്കാളികളായി ഇഖ് വാന്‍ ഭരണത്തില്‍ തിരിച്ചുവരാനുള്ള തന്റേടം കാണിക്കുകയാണ് വേണ്ടിയിരുന്നത്. പലരും മുന്നോട്ട് വെച്ച സന്ധിസംഭാഷണങ്ങളെ നിരാകരിച്ചതിലൂടെ പട്ടാളത്തിന്റെ അധിക്രമവും കൊലയും അദ്ദേഹം ക്ഷണിച്ച് വാങ്ങിയതാണ്. ഇത്തരം വാദം ഉന്നയിക്കുന്നവര്‍ക്ക് ഈജിപ്തിനെക്കുറിച്ചോ അവിടുത്തെ പട്ടാളത്തെക്കുറിച്ചോ ഒന്നും അറിയില്ല എന്നതാണ് വസ്തുത. അവര്‍ ഒരു പക്ഷെ ഇന്ത്യയിലേത് പോലെയാണ് ഈജിപ്തും എന്ന് ചിന്തിക്കുന്നുണ്ടാവും. ഇക്കൂട്ടര്‍ക്ക് പിണഞ്ഞ ഒന്നാമത്തെ അബദ്ധം ജനങ്ങള്‍ക്ക് വേണ്ടിയാണ് പട്ടാളം അട്ടിമറി നടത്തിയത് എന്ന പട്ടാളഭാഷ്യം ചങ്ക് തൊടാതെ വിഴുങ്ങിയതാണ്. അത് സത്യമല്ല എന്നും എന്താണ് പട്ടാളത്തിന്റെ ലക്ഷ്യമെന്നും നന്നായി അറിയുന്നത് കൊണ്ട് തന്നെയാണ് അവര്‍ തെരുവിലറങ്ങിയത്. അതിലൂടെ ലോകത്തിന് അവര്‍ ആരാണെന്നും എന്താണ് പട്ടാളം ഉദ്ദേശിക്കുന്നതെന്നും വ്യക്തമായി കാണിച്ചുകൊടുത്തു. 

ശക്തിപരീക്ഷണത്തില്‍ പട്ടാളം ജയിച്ചെങ്കിലും നീതിയിലും ധര്‍മത്തിലും അവര്‍ സീറോ ആണെന്ന് ലോകത്തിന് ഇതിലൂടെ വ്യക്തമായി. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തില്‍ മുര്‍സിയെ സംശയിച്ചവര്‍ പോലും പിന്നീട് അനുകൂലമായി. പട്ടാള ഭരണാധികാരിയുടെ തെരുവിലറങ്ങാനുള്ള കല്‍പനക്ക് സ്വധീനമില്ലാതെ പോവുകയും ഇഖ് വാന്‍ തെരുവിലറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ മരണത്തെ പുല്ലുവില വെക്കാതെ ജനങ്ങള്‍ തെരുവിലേക്ക് ഒഴുകുകയും ചെയ്തു. പലര്‍ക്കും ഇത് മനസ്സിലായിട്ടില്ല. എന്തിനാണ് ആയിരക്കണക്കിന് ഇഖ് വാനികള്‍ കയ്യും കെട്ടി വെടിയുണ്ട സ്വീകരിച്ചത് എന്ന് അവര്‍ക്കറിയില്ല. അതിനാല്‍ അവര്‍ പറഞ്ഞു. ഇഖ് വാന്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന്. ചിലര്‍ മനസ്സിലാക്കിയത്. അവസാനത്തെ മനുഷ്യനും പിടഞ്ഞ് ഇല്ലാതാകുന്നത് വരെ ഇഖ് വാന്‍ ജനങ്ങളെ തെരുവിലേക്ക് വിളിച്ചുകൊണ്ടിരിക്കും എന്നാണ്.

ഏപി ഉസ്താദിന്റെ പത്രം നടത്തിയ കള്ളപ്രചാരണം കയ്യോടെ പിടികൂടിയപ്പോള്‍ ...
ഇഖ് വാന്‍ എവിടെയാണ് വിജയം നേടുന്നതെന്നും തങ്ങള്‍ ഏത് രംഗത്താണ് പരാജയപ്പെടുന്നതെന്നും പട്ടാളത്തിന് നന്നായി അറിയാം. അതിനാല്‍ ഇഖ് വാനികളെയും അവരെ പിന്തുണക്കുന്നവരെയും കൊല്ലുന്നതോടൊപ്പം അവര്‍ ഇഖ് വാനെതിരെ മാധ്യമ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. അതറിയാത്ത ചിലരും ഫെയ്സ് ബുക്കിലും ബ്ലോഗിലും വലിയ വെല്ലുവിളി നടത്തുന്നുണ്ട്. ഇഖ് വാനികള്‍ സൈന്യത്തെ വെടിവെക്കുമ്പോള്‍ ആത്മരക്ഷാര്‍ഥമാണ് പട്ടാളം വെടിവെക്കുന്നത് എന്നാണ് ഒരു പ്രോപഗണ്ട. ഇതിലാണ് കേരളത്തിലെ ചില പത്രങ്ങള്‍ക്ക് ഏറെ താല്‍പര്യം. ഈ സമയത്ത് വ്യാപകമായി ചര്‍ചുകള്‍ക്ക് തീവെക്കുന്നത് പിന്നെ ഇഖ് വാനല്ലെങ്കില്‍ വേറെ ആര് എന്ന് എന്നാണ് സാധാരണക്കാര്‍ ചോദിക്കുക. പക്ഷെ അതിന്റെ സത്യാവസ്ഥ മറ്റൊന്നാണ്. അതിനാണ് പട്ടാളത്തിനോടൊപ്പം ഗുണ്ടകളുള്ളത്. അത് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.. അവര്‍ തന്നെയാണ് ചര്‍ചിനും തീ വെക്കുന്നത്. ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവരെ വെടിവെച്ച് കൊന്നുവെന്നാണ് ഇന്നലത്തെ കള്ളം. പക്ഷെ അതിക്രൂരമായ പീഢനത്തിന്റെ പാടുകളാണ് അവരുടെ ശരീരം മുഴുവന്‍ ഇതെങ്ങനെ സംഭവിച്ചുവെന്ന് വിശദീകരിക്കാന്‍ പട്ടാളത്തിന് കഴിയുന്നില്ല. ഇന്നത്തെ നുണ വേറൊന്നാണ്. 25 പോലീസുകാരെ തീവ്രവാദികള്‍ വധിച്ചുവെന്നാണ് മനോരമ എഴുതുന്നത്. തീവ്രവാദി ആരെന്ന് നേരത്തെ നിര്‍വചിക്കപ്പെട്ടിട്ടുണ്ടല്ലോ. എന്നാല്‍ അതിനെ ഇഖ് വാന്‍ അപലപിക്കുകയാണ് ചെയ്തത്. ഇത്തരം സന്ദര്‍ഭത്തില്‍ ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയുണ്ടാകും എന്ന് പറഞ്ഞ് ഗൂഢസംഘങ്ങള്‍ ഏറ്റെടുക്കുയാണ് പതിവ്.

എന്നാല്‍ ഇവര്‍ വിചാരിക്കുന്നതല്ല ഇഖ് വാന്‍, എം.എന്‍ കാരശേരിയും , ഹമീദ് ചേന്ദമംഗല്ലൂരിനും ഇഖ് വാന്‍ എന്താണ് എന്ന് മനസ്സിലായിട്ടില്ല എന്ന് ഒരു ജമാഅത്ത് കാരന് അവരുടെ ലേഖനം വായിച്ചാല്‍ മനസ്സിലാകും. പ്രവാചകനെ ആരെങ്കിലും അധിക്ഷേപിച്ചാല്‍ പിന്നെ ഒരു മുസ്ലിമിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന്റെ കയ്യോകാലോ വെട്ടലാണ് എന്ന് പറയുന്ന പ്രതിക്രിയയുടെ തീവ്രത കൊണ്ട് നടക്കുന്നവര്‍ക്കും ഇഖ് വാനെ മനസ്സിലായിട്ടില്ല. അവര്‍ ഇടക്ക് ചോദിച്ചു ജനങ്ങളെ ഇങ്ങനെ കൊലക്ക് കൊടുക്കുന്നത് ശരിയോ. ഒരു പക്ഷെ ഇനിയവര്‍ ചോദിച്ചേക്കും ഇഖ് വാനികള്‍ തോറ്റ് പിന്‍വലഞ്ഞോ എന്ന്. ഇഖ് വാനെ മനസ്സിലാകാത്ത മറ്റൊരു കൂട്ടര്‍ മുടിയും താടിയും ഉപജീവനമാക്കുന്ന പൌരോഹിത്യത്താന്‍ നയിക്കപ്പെടുന്ന വിഭാഗമാണ്. അവരും അതുമിതും പറഞ്ഞുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനിടക്ക് ഫെയ്സ് ബുക്ക് ചര്‍ചയിലെ സംഭാഷണങ്ങളില്‍നിന്നാണ് ഞാനിത് പറയുന്നത്. അവയൊക്കെ ഇവിടെ എടുത്തു ചേര്‍ക്കാതിരിക്കുന്നത് പോസ്റ്റ് വല്ലാതെ ദീര്‍ഘിക്കും എന്നത് കൊണ്ടാണ്.

മൊറോക്കോയില്‍  റാബിയ അദവിയയിലെ പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവര്‍ 
അതേ സമയം അത്തരം സംഘങ്ങളില്‍ പെട്ടവര്‍ക്കൊക്കെ അതേ ധാരണയാണ് ഉള്ളതെന്നും ഞാന്‍ കരുതുന്നില്ല. ജനങ്ങള്‍ സത്യം സംഘടനാ ഭേദമന്യേ മനസ്സിലാക്കുന്നുണ്ട്. അതിന് ഏറ്റവും നല്ല ഉദാഹരണങ്ങള്‍ ഉണ്ട്. സിറാജ് ദിനപത്രത്തില്‍ ഒരു വാര്‍ത്ത വന്നപ്പോള്‍ അത് ആരോക്കെ വിശ്വസിക്കുന്നുവെന്നറിയാല്‍ ഒരു ഫെയ്സ് ബുക്ക ഗ്രൂപിലിട്ടപ്പോള്‍ അനുകൂലിക്കാന്‍ വിരലില്‍ എണ്ണാവുന്നവര്‍ പോലും ഉണ്ടായില്ല എന്നതാണ് ആ സംഗതി. ഇഖ് വാന്‍ കൂടുതല്‍ തിരിച്ചറിയപ്പെട്ടു. അധികാരത്തിലിരുന്ന ഇഖ് വാനെക്കാള്‍ പതിന്‍മടങ്ങ് അവര്‍ ശക്തരായി. ഇഖ് വാന്റെ റാബിയ അദവിയയിലെ പ്രക്ഷോഭവും ജീവിതവും കണ്ട് ഒരു സലഫി വീക്ഷണമുള്ള സഹോദരന്‍ എന്നെ വിളിച്ചു. ഞാനാകെ മാറിപ്പോവുകയാണ് കെട്ടോ. എന്തൊരു മനുഷ്യരാണിത്... ഇഖ് വാന്‍ എന്നത് കേവലം ഒരു ആള്‍ക്കൂട്ടമല്ലെന്ന് ഞാനിന്ന് മനസ്സിലാക്കി. അവരുടെ ഇമാനും ത്യാഗവും അസൂയാര്‍ഹമാണ് എന്ന്. ഇതിലപ്പുറം മുര്‍സിയെ തിരിച്ച് ഭരണത്തിലേറ്റിയേ അവര്‍ ഇനി തെരുവില്‍നിന്ന് മടങ്ങൂ എന്ന ആദ്യതീരുമാനം പുതിയ സാഹചര്യത്തില്‍ പുനപരിശോധിച്ചില്ലെങ്കിലാണ് ഇഖ് വാനെ അറിയുന്നവര്‍ നിരാശരാവുക.
പുഞ്ചിരിയോടെ രക്തസാക്ഷിത്വം വരിച്ചവര്‍ 
അവര്‍ തെരുവില്‍ തുടരാന്‍ തീരുമാനച്ചാലും മടങ്ങാന്‍ തീരുമാനിച്ചാലും അത് ശരിയായിരിക്കും. കാരണം ഒരു സ്വേഛാധിപത്യരാജ്യത്ത് അതിജീവനം എങ്ങനെ സാധ്യമാകും എന്നും ഇസ്ലാമിക ജീവിതം എങ്ങനെ നയിക്കാമെന്നും അവര്‍ക്കറിയാം. അവര്‍ ഭരിക്കന്‍ ഉദ്ദേശിച്ചത് അവര്‍ക്ക് വേണ്ടിയല്ല. നാട്ടിനും നാട്ടുകാര്‍ക്കും വേണ്ടിയാണ്. ജനങ്ങള്‍ക്ക് അവരെ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണ് ജനം അവരെ ഏല്‍പിച്ചത്. ആ വിശ്വാസം ഈ പ്രക്ഷോഭത്തിലൂടെ വര്‍ദ്ധിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഒരു പക്ഷെ ഇനിയും ഏതാനും വര്‍ഷങ്ങള്‍ കൂടി പട്ടാളത്തിനും ഏകാധിപത്യത്തിനും ഇജിപ്ത് കീഴടങ്ങിയേക്കാം. എന്നാലും അന്തിമമായ വിജയം ഇഖ് വാനും അവരെ പിന്തുണക്കുന്നവര്‍ക്കും മാത്രമായിരിക്കും. കാരണം അവരാണ് സത്യത്തിന്റെയും നനീതിയുടെയും പക്ഷത്തുള്ളത്. അധുനിക ഫറോവമാര്‍ക്ക് മാത്രം പ്രളയത്തില്‍നിന്ന് രക്ഷപ്പെടാനാവില്ല. ആധുനിക മൂസയുടെ സംഘത്തിന് അല്ലാഹു കടല്‍പിളര്‍ത്തിക്കൊടുക്കാതിരിക്കുകയുമില്ല.

'ഫറവോന്‍ രാജാവ് നാട്ടില്‍ ഗര്‍വിഷ്ഠനായി വാണു. അവന്‍ നാട്ടുകാരെ പല കക്ഷികളായി വിഭജിക്കുകയും അതിലൊരു കക്ഷിയെ അടിച്ചമര്‍ത്തി നിന്ദിക്കുകയും ചെയ്തു. അവരിലെ ആണ്‍സന്തതികളെ കൊന്നുകളയുകയും പെണ്‍സന്തതികളെ ജീവിക്കാന്‍ വിടുകയുമായിരുന്നു.തീര്‍ച്ചയായും അവന്‍ നാശകാരി തന്നെയായിരുന്നു. പക്ഷേ നാം ഉദ്ദേശിച്ചതോ, ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ വിഭാഗത്തോട് ഔദാര്യം കാണിക്കാനും അവരെ നായകന്മാരും അനന്തരാവകാശികളുമാക്കാനും അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കാനും അങ്ങനെ ഫറവോനും ഹാമാനും അവരുടെ പടകളും തങ്ങള്‍ അടിച്ചമര്‍ത്തിയവരില്‍നിന്ന് ഭയപ്പെട്ടിരുന്ന തിരിച്ചടി യാഥാര്‍ഥ്യമാക്കി കാണിച്ചുകൊടുക്കാനുമത്രെ.' - (ഖുര്‍ആന്‍ 28:4-6) 

ഇതൊക്കെ അംഗീകരിക്കാം എന്നാലും രണ്ട് പവിത്രഗേഹങ്ങളുടെ സംരക്ഷകന്‍ എന്ന പേരില്‍ ലോകത്ത് അറിയപ്പെടുന്ന ഒരു വ്യക്തി ഇഖ് വാന് എതിരായി പട്ടാളത്തെ പിന്തുണക്കുമ്പോള്‍ അതില്‍ കുറച്ച് കാര്യം ഉണ്ടാവില്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ നേരത്തെ നല്‍കിയ മറുപടി ഇവിടെ ഉദ്ധരിക്കാം. 

'തീര്‍ഥാടകര്‍ക്കു വെള്ളം കൊടുക്കുന്നതും മസ്ജിദുല്‍ ഹറാമിനെ പരിപാലിക്കുന്നതും, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും ദൈവികസരണിയില്‍ ത്യാഗമനുഷ്ഠിക്കുകയും ചെയ്യുന്നവരുടെ കര്‍മങ്ങള്‍ക്കു തുല്യമാക്കുകയാണോ നിങ്ങള്‍? അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ഇവ രണ്ടും തുല്യമല്ല. അല്ലാഹു ധിക്കാരികള്‍ക്കു മാര്‍ഗദര്‍ശനം നല്‍കുന്നില്ല. സത്യം വിശ്വസിക്കുകയും നാടും വീടും വെടിയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദേഹംകൊണ്ടും ധനംകൊണ്ടും സമരം ചെയ്യുകയും ചെയ്തവരാരോ, അവരുടെ സ്ഥാനമാണ് അല്ലാഹുവിങ്കല്‍ ഉന്നതമായിട്ടുള്ളത്. അവര്‍ തന്നെയാകുന്നു വിജയം വരിച്ചവരും. അവരുടെ റബ്ബ് അവരെ കാരുണ്യത്തിന്റെയും പ്രീതിയുടെയും, അവര്‍ക്കായി ഒരുക്കിയ അനശ്വര സുഖസൌകര്യങ്ങളുള്ള ആരാമങ്ങളുടെയും ശുഭവാര്‍ത്ത അറിയിക്കുന്നു. അതില്‍ അവര്‍ നിത്യവാസികളായിരിക്കും. നിശ്ചയം, സേവനങ്ങള്‍ക്കു പ്രതിഫലം നല്‍കാന്‍ അല്ലാഹുവിങ്കല്‍ ധാരാളമുണ്ട്.' (ഖുര്‍ആന്‍ 9 :19-22)

ശനിയാഴ്‌ച, ഓഗസ്റ്റ് 17, 2013

ഈജിപ്ത് : മുത്തശി പത്രം പച്ചകള്ളം പറയുന്നു..

മനോരമവായനക്കാര്‍ക്ക് ഇതെന്താ സംഭവം എന്ന് അറിയില്ല. 
ഒരു രാഷ്ട്രത്തലവന്‍ ഇന്ത്യാരാജ്യത്ത് വന്ന് മൂന്ന് ദിവസത്തോളം തങ്ങി. ഒട്ടനേകം വ്യാപാരകരാറില്‍ ഒപ്പിട്ട് പോയതിന്റെ ഒരു ചെറിയ റിപ്പോര്‍ട്ട് പോലും നല്‍കാത്ത ഒരു മുത്തശിപത്രം ഇവിടെയുണ്ട്. മിക്ക പത്രങ്ങളും ഒന്നാം പേജില്‍ വാര്‍ത്തയും ഫോട്ടോയും പ്രസിദ്ധീകരിച്ചിട്ടും. മനോരമ അതിന് ശേഷം പോലും അക്കാര്യത്തെക്കുറിച്ച് ഒരു വരി എഴുതാത്തത് പലരെയും അമ്പരപ്പിച്ചിരുന്നു. എന്റെ ചില സഹ ബ്ലോഗര്‍മാര്‍ ആ വിവരം അന്ന് ഭംഗിയായി അവതരിപ്പിച്ചതിനാല്‍ അക്കാര്യം ഇവിടെ മുമ്പ് വിഷയമാക്കിയിട്ടില്ല. എന്തായിരുന്നു അതിന് കാരണം, കേവലം ഒരു വിഭാഗത്തോടുള്ള വെറുപ്പ് ആയിരിക്കും. പത്രങ്ങളുടെ സ്വാഭാവികമായ ചില അവഗണനയെന്ന് പറഞ്ഞ് തള്ളാന്‍ അതിനെ കഴിയുമോ. ഇന്ത്യാരാജ്യത്തിന് പോലും ലഭിക്കാത്ത പിന്നീട് നടക്കാന്‍ പോകുന്ന ഗൂഢാലോചനയുടെ വല്ല രഹസ്യവിവരവും ഇവര്‍ക്ക ലഭിച്ചിരുന്നോ ?. അല്ലെങ്കില്‍ ഇതിനെ ഇങ്ങനെ തമസ്കരിക്കാന്‍ എങ്ങനെ സാധിച്ചു? ഇങ്ങനെ സംശയിക്കേണ്ടി വരുന്നത്, അവിടെ നിന്നുള്ള വാര്‍ത്തകള്‍ അവര്‍ വളച്ചൊടിക്കുന്ന ശൈലികാണുമ്പോഴാണ്. ഇന്നത്തെ മലയാള മനോരമയുടെ റിപ്പോര്‍ട്ടും ഇതര പത്രങ്ങളുടെ റിപ്പോര്‍ട്ടും ശ്രദ്ധിക്കുക. അപ്പോഴാണ് ഇവരുടെ അസുഖം എത്ര കലശലാണ് എന്ന് നമുക്ക് മനസ്സിലാകുക.

***************

മനോരമയുടെ റിപ്പോര്‍ട്ട് കാണുക. 

വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം ക്ഷുഭിതരായി മുസ്ലിംബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനങ്ങള്‍ പലസ്ഥലത്തും രക്തരൂഷിതമായി മാറുകയായിരുന്നു. 

അക്രമത്തിനെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നു സൈന്യം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രാജ്യത്തെ ആഭ്യന്തരക്കുഴപ്പത്തിലേക്കു തള്ളിവിടുന്നവരോട് ഒത്തുതീര്‍പ്പില്ലെന്നും രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും പ്രസിഡന്റ് അദ്ലി മന്‍സൂര്‍ പ്രഖ്യാപിച്ചു.


അക്രമങ്ങളെ യുഎന്‍ രക്ഷാസമിതി അപലപിച്ചു. സൈന്യവും മുസ്ലിംബ്രദര്‍ഹുഡും അക്രമങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു. യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളും അക്രമങ്ങളെ അപലപിച്ചു.  

**************

ഇപ്പോള്‍ കാര്യം എന്തായി ?. ലക്ഷക്കണക്കിന് ആളുകള്‍ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുക മാത്രമല്ല അവര്‍ ക്ഷുഭിതരായി രക്തരൂക്ഷിതമായ അക്രമത്തിലേക്ക് തിരിഞ്ഞാല്‍ പട്ടാളം വെടിവെക്കും. അതില്‍ 700 ആളുകള്‍ രണ്ട് ഭാഗത്തുനിന്നും (സ്വാഭാവികമായി അങ്ങനെ ഉണ്ടാവുമല്ലോ) കൊല്ലപ്പെട്ടാല്‍ അത് ഒരു സാധാരണ സംഭവം മാത്രം. പട്ടാളത്തിന്റെ നടപടി അക്രമത്തിനെതിരെ. അതും വേണ്ടത്ര മുന്നറിയിപ്പ് നല്‍കിയിട്ട്. ആഭ്യന്തര കുഴപ്പമുണ്ടാക്കുന്നതും ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍. .അപ്പോള്‍ യുഎന്‍ അക്രമം അപലപിക്കുന്ന അക്രമം ഏതാണ് ?. അവസാനഭാഗത്തെങ്കിലും സൈന്യത്തെയും ചേര്‍ത്ത് പറഞ്ഞതില്‍ തല്‍കാലം ആശ്വാസം കൊള്ളാം. എന്നാലും അക്രമത്തിന്റെ മൊത്തം ഉത്തരവാദിത്തവും പരാമര്‍ശവും മനോരമ ബ്രദര്‍ ഹുഡിലേക്ക് ചേര്‍ത്ത് പറയുന്നു. 

ഇതിന്റെ ഏറ്റവും ഗുരുതരമായ ഒരു പ്രത്യഘാതം എന്താണ് എന്ന് ചോദിച്ചാല്‍ . അസത്യം പ്രചരിപ്പിക്കുന്നുവെന്നത് മാത്രമല്ല. അതികിരാതമായ കൂട്ടക്കൊലയില്‍ പ്രതിഷേധിക്കുന്നത് പോലും മനോരമ വായനക്കാരെ സംശയിപ്പിക്കാനിടയാക്കും. കാര്യം ഇങ്ങനെയാണെങ്കില്‍ ഈജിപ്തിലെ പട്ടാള ഭരണകൂടത്തിന്റെ ചെയ്തിയെ അപലപിക്കുന്നത് പോലും ശരിയായ നടപടിയല്ല. കാരണം ഒരു രാജ്യത്ത് സമാധാനം സ്ഥാപിക്കാന്‍ ബാധ്യതപ്പെട്ടവര്‍ അക്രമം തടയാന്‍ ഇടപെടുക എന്നത് സ്വാഭാവികം മാത്രം. മലയാള മനോരമ വായിക്കുന്നവര്‍ക്ക് മാത്രമല്ലേ ഈ പ്രശ്നമുള്ളൂവെന്ന് തോന്നാം. എന്നാല്‍ ഇതിന്റെയൊക്കെ ചുവട് പിടിച്ച് ചില സങ്കുചിത മുസ്ലിം പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം കാര്യത്തില്‍ സമനില നഷ്ടപ്പെടുന്ന മാതൃഭൂമി വാര്‍ത്ത വാര്‍ത്തയായി തന്നെ നല്‍കി എന്നത് സന്തോഷകരമാണ്.  

******************

മാതൃഭൂമിയുടെ റിപ്പോര്‍ട്ട് കാണുക. 

പട്ടാളനടപടിയില്‍ യു.എസ്. പ്രസിഡന്‍റ് ബരാക് ഒബാമയും അതൃപ്തി രേഖപ്പെടുത്തി. ഈജിപ്തുമായി സാധാരണ സഹകരണം തുടരാനാകില്ലെന്നും അടുത്തമാസം നടത്താനിരുന്ന യു.എസ്.- ഈജിപ്ത് സൈനിക പരിശീലനം റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു. സംഘര്‍ഷവും അനുരഞ്ജനത്തിനുള്ള നടപടികളുടെ അഭാവവും ദീര്‍ഘനാളായുള്ള യു.എസ്.-ഈജിപ്ത് പ്രതിരോധസഹകരണത്തെ അപകടത്തിലാക്കിയിരിക്കുകയാണെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ പ്രതികരിച്ചു. ഒബാമയുടെ പ്രതികരണം വസ്തുതകള്‍ മനസ്സിലാക്കാതെയാണെന്നും തീവ്രവാദപ്രവൃത്തികള്‍ നടത്തുന്ന അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണിതെന്നും ഈജിപ്ത് ഭരണകൂടം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

***************


അമേരിക്കയുടെ ഈ പ്രതികരണവും നടപടിയും എങ്ങനെ കണക്കിലെടുക്കണം എന്ന് ഇത്തരം കാര്യത്തില്‍ അമേരിക്കയുടെ പ്രതികരണവും പ്രവര്‍ത്തനവും സൂക്ഷമമായി വീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. അവര്‍ മനുഷ്യത്വഹീനമായ ചെയ്തിയെയും അന്യായങ്ങളെയും പരസ്യമായി തള്ളിപ്പറയുകയും അകമേ അവരുടെ രാജ്യതാല്‍പര്യത്തിന് അനുകൂലമായ നിലപാട്-അത് അക്രമമാണെങ്കില്‍ കൂടി-എടുക്കുകയും ചെയ്ത് ലോകത്തിന് മുന്നില്‍ നല്ല പിള്ള ചമയും. എന്നാല്‍ ഇക്കാര്യത്തില്‍ പട്ടാളത്തെ പിന്തുണക്കുന്ന അറബി രാജ്യങ്ങള്‍ക്ക് ആ യുക്തിപോലും ഇല്ലാത്തതിനാല്‍ അവര്‍ കലവറയില്ലാതെ ധനസാഹയവും പിന്തുണയും നല്‍കുന്നു. ഇതിലൂടെ ഇസ്ലാം വിരുദ്ധശക്തികള്‍ക്കും മറ്റൊരു സൌകര്യം കൂടി ലഭിക്കുന്നു, ഞങ്ങള്‍ പരിഷ്കൃത ജനത സകല കുഴപ്പത്തിനും എതിരാണെന്നും, അവിടെയൊക്കെ അധിക്രമം നടത്തുന്നത് മുസ്ലിംകളാണെന്നും പ്രചരിപ്പിക്കാന്‍ കഴിയുന്നു. ദൂരവ്യാപകമായ മറ്റൊരു അപകടം കൂടിയുണ്ട്. അത് ആരാജ്യങ്ങള്‍ താമസിയാതെ മനസ്സിലാക്കും. ശുദ്ധമായ ഇസ്ലാമിക ധര്‍മത്തെ അധര്‍മത്തിന്റെ ശക്തികളെ പിന്തുണച്ച് അടിച്ചമര്‍ത്തുകയാണ് ഈജിപ്തിലും സിറിയയിലും സമാന രാജ്യങ്ങളിലും ചെയ്യുന്നത്. 

ആയുധമെടുക്കരുത് എന്നും ഒരാളെ പോലും ഉപദ്രവിക്കരുത് എന്നതും ബ്രദര്‍ഹുഡിന്റെ ഈ പ്രക്ഷോഭത്തിലെ മുദ്രാവാക്യം തന്നെയാണ്. സില്‍മിയ (സമാധാനം) എന്നാണ് അവര്‍ ഉരുവിടുന്നത്.  ബാനറില്‍ അവര്‍ പ്രദര്‍ശിപ്പിക്കുന്നത് ആദമിന്റെ രണ്ട് മക്കളില്‍ ഒരാള്‍ തന്റെ അക്രമിയായ സഹോദരനോട് പറഞ്ഞ വാക്യമാണ്. ഖുര്‍ആനില്‍നിന്നുള്ള പ്രസ്തുത സുക്തം അവര്‍ പരക്കെ എഴുതിവെക്കുകയും അവര്‍ക്കെതിരെ പട്ടാളം വെടിവെച്ച ആദ്യ ദിവസം തങ്ങളുടെ അനുകൂല പേജില്‍ കവര്‍ ഫോട്ടോയായി പ്രദര്‍ശിപ്പിക്കുയും ചെയ്തു അത് ഇതാണ്.

നീ എന്നെ വധിക്കാനായി കരമുയര്‍ത്തിയാല്‍, നിന്നെ വധിക്കാനായി ഞാന്‍ കരമുയര്‍ത്തുന്നതല്ല.

ഞാന്‍നിന്നെകൊല്ലും എന്ന് ഖാബില്‍ ഹാബീലിനോട് പറഞ്ഞ സന്ദര്‍ഭത്തിലാണ് ഖാബീല്‍ ഇത് പറഞ്ഞത്. അന്ന് തുടങ്ങിയതാണ് ധര്‍മവും അധര്‍മവും തമ്മിലുള്ള സംഘടനം. പറഞ്ഞ പോലെ ധര്‍മചാരിയായ ഹാബില്‍ വധിക്കപ്പെട്ടു. ഇവിടെയും അത് തന്നെയാണ് സംഭവം. ഇവിടെ ഖാബീലിനെ ന്യായീകരിക്കുന്നവര്‍ക്ക് ഇപ്പോള്‍ പട്ടാള ഭരണാധികാരിയെ ന്യായീകരിക്കുന്നതിനേക്കാള്‍ നന്നായി അത് ചെയ്യാം.



റാബിയ അദവിയയിലെ ഇഖ് വാനികളുടെ സഹന സമരം

ഇഖ് വാന്‍ ഇത് വരെ ആയുധമെടുത്തിട്ടില്ല. ഇന്നലെ ഞാന്‍ അവരുടെ സെറ്റില്‍ കണ്ടവാക്ക്. നിങ്ങളുടെ ആയുധത്തേക്കാള്‍ ശക്തിയുണ്ട് ഞങ്ങളുടെ സമാധാനത്തിന് എന്നതാണ്. എന്നാല്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത നിഷ്ഠൂര നരമേധം നടത്താന്‍ മുന്നിട്ട് വരുന്നവരെ പേടിച്ച് ഓടി മാളത്തിലൊളിക്കുന്നതിന് പകരം അവിടെയുള്ള കട്ടകള്‍ ഉടച്ച് പിന്തിരിപ്പിക്കാന്‍ വൃഥാ ശ്രമിക്കുന്നുണ്ട് എന്നത് നിഷേധിക്കുന്നില്ല. ബ്രദര്‍ഹുഡിന്റെ ഈ നിലപാടാണ് സത്യത്തില്‍ പട്ടാളത്തെ തോല്‍പിക്കുന്നത് എന്ന് പട്ടാളത്തിനും ബ്രദര്‍ഹുഡിനും നന്നായി അറിയാം. അതിനാല്‍ അതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ പട്ടാളം നന്നായി പയറ്റുന്നുണ്ട്. അതിലൊന്ന് ആബുലന്‍സില്‍ പ്രക്ഷോഭം നടത്തുന്ന സ്ഥലത്ത് ആയുധം ഇറക്കാനുള്ള ശ്രമമാണ്. ഇക്കാര്യത്തില്‍ ബ്രദര്‍ഹുഡിന് ജാഗ്രതയുള്ളതിനാല്‍ അത്തരം ശ്രമങ്ങളെ അപ്പപ്പോള്‍ അവര്‍ പരാജയപ്പെടുത്തുന്നു. മറ്റൊന്ന് പട്ടാളക്കാരെ സിവില്‍ വേഷത്തില്‍ കൊണ്ട് വന്ന് ആയുധമണിച്ച് ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കുക എന്നതാണ് എന്നാല്‍ ഇതും ഇഖ് വാനികള്‍ അവര്‍ക്ക് മുമ്പേ പ്രസിദ്ധപ്പെടുത്തി പട്ടാളത്തിന്റെ കുത്സിത ശ്രമം പൊളിച്ചുകൊണ്ടിരിക്കുന്നു. അതേ സമയം അക്രമികളായ ജനങ്ങളെ പട്ടാളവും പോലീസും ഇഖ് വാനികളെ കൊല്ലാന്‍ ആയുധം നല്‍കി തന്നെ തയ്യാറാക്കുകയും ചെയ്യുന്നു. ജനങ്ങളെ തമ്മിലടിപ്പിച്ച് , അഭ്യന്തര കലാപം അഴിച്ച് വിട്ട് ഇഖ് വാനികളെ തുരത്താനുള്ള അബ്ദുല്‍ ഫത്താഹ് സീസിയുടെ ശ്രമവും പാഴായതാണ്. മുര്‍സിയെ അനുകൂലിക്കുന്നവര്‍ക്ക് എതിരായി ജനങ്ങളോടു തെരുവിലിറങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്തതാണ്. പക്ഷെ അത് വേണ്ട വിധം വിജയിക്കാതെ വന്നു. കാരണം ലക്ഷക്കണക്കിന് ഇഖ് വാനികള്‍ക്കെതിരെ ജീവിത്തെ സ്നേഹിക്കുന്ന തങ്ങളുടെ കുഞ്ഞാടുകള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകില്ല.


ഈജപ്ത് പട്ടാളം കൂടെ കൊണ്ട് നടക്കുന്ന ഗുണ്ടാസംഘങ്ങള്‍
പട്ടാളം പോറ്റിവളര്‍ത്തി കൂടെ കൊണ്ട് നടക്കുന്ന ഗുണ്ടാസംഘങ്ങളുണ്ട്. അവരാണ് മുര്‍സി വിരുദ്ധസമരകാലത്ത് ഏതാനും ഇഖ് വാനികളെ നിഷ്ടൂരമായി കൊലനടത്തിയത്. അന്ന് തകര്‍ക്കപ്പെട്ടത് ഭരിക്കുന്ന പാര്‍ട്ടിയായ ജസ്റ്റീസ് അന്‍റ് ഫ്രീഡം പാര്‍ട്ടിയുടെയും ഇഖ് വാനിന്റെയും ഓഫീസുകളാണ്. പട്ടാളത്തോടൊപ്പം ഒരു നിഴല്‍പോലെ അവരും ഉണ്ട്. പട്ടാളം ഉപയോഗിക്കുന്ന അതേ യന്ത്രത്തോക്കുകളുമായി. പക്ഷെ ഇവരുടെ ചെയ്തികളും പാശ്ചാത്യമീഡിയ വരവ് വെക്കുന്നത് ഇഖ് വാനികളുടെ പേരിലാണ്.

ഇഖ് വാനിന്റെ ഈ സഹനസമരം ഭൌതികമായ അളവുകോലുകള്‍ വെച്ച് വിശദീകരിക്കാനാവില്ല. പത്ത് ലക്ഷത്തിധികം വരുന്ന ജനസഞ്ചയം 40 ദിവസത്തോളം യാതൊരു പ്രശ്നവും ഇല്ലാതെ തെരുവില്‍ മാത്രമായി കഴിച്ചുകൂട്ടുക. ഒരിടത്ത് മാത്രമല്ല പത്ത് പതിനെട്ടോളം പട്ടണങ്ങളില്‍.. ഒരു അക്രമി ഭീകരവാദി സംഘത്തിന് സാധിക്കുന്നതല്ല അത്. തമറുദ് എന്ന പേരിട്ട് മുര്‍സിക്കെതിരില്‍ ഏതാനും ആയിരങ്ങള്‍ തഹ്രരീര്‍ സ്വകയറില്‍ ഒരുമിച്ച് കൂടിയിട്ട്  80 ലധികം സ്ത്രീ പീഢനങ്ങള്‍ അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.

മുര്‍സിഅനുകൂല പ്രകടനങ്ങളും മുര്‍സി വിരുദ്ധ പ്രകടനങ്ങളും ദൂരെ നിന്ന് പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നുവെത്രെ. പക്ഷെ അത് അറിയാത്ത ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് പറ്റിയ അബദ്ധം ലോക പ്രശസ്തമാണ്. അച്ചടക്കമുള്ള ഒരു പ്രകടനം വരുന്നത് കണ്ട ചാനല്‍ റിപ്പോര്‍ട്ടര്‍ കത്തിക്കയറി മുര്‍സിക്കെതിരെയാണ് എന്നാണ് അദ്ദേഹം ധരിച്ചത് എന്നാല്‍ അത് മുര്‍സി അനുകൂല പ്രകടനമായിരുന്നു.

ഈജിപ്തിലെ ഇഖ് വാന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു സഹന സമരത്തിന് മാതൃക സമര്‍പിച്ചിരിക്കുകയാണ്. ഈജിപ്തിലെ അധികാരത്തില്‍നിന്ന് മുര്‍സിയെ പിടിച്ച് മാറ്റിയത് ജനങ്ങള്‍ക്ക് വേണ്ടിയാരുന്നുവെന്ന കള്ളം ഇപ്പോഴും ആവര്‍ത്തിക്കാന്‍ മടിയില്ലാത്ത മുസ്ലിം സംഘടനാ പ്രസിദ്ധീകരണങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു. വെടിവെക്കില്ല എന്ന ഉറപ്പിന്‍മേല്‍ പട്ടാള ആശീര്‍വാദത്തോടെ മുര്‍സിക്കെതിരെ തെരുവിലിറങ്ങിയവരില്‍ പലരും ഇപ്പോള്‍ മുര്‍സിക്ക് അനുകൂലമാണ് എന്ന വാര്‍ത്ത നാം വായിക്കുന്നു. തമറുദ്  എന്ന പേരിലുള്ള മുര്‍സിവിരുദ്ധ പ്രക്ഷോഭം നയിച്ചവര്‍ ഇന്ന് എവിടെയാണ് എന്നറിയില്ല. അവരുടെ തെരുവിലിറങ്ങാനുള്ള അഹ്വാനം ഒരു ഫലവും ചെയ്തില്ല. തഹരീര്‍ സ്വകയറില്‍ അവരുടെ വിളികേട്ട് ആരും ഹജാറായില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇപ്പോള്‍ മുര്‍സിക്ക് അനുകൂലമായി ഒരു ചതുരത്തില്‍ ഉള്ളതിന്റെ പകുതിപോലും തമറുദിന്റെ പ്രക്ഷോഭത്തില്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. അതിനെ മുപ്പത് മില്യണും നാല്‍പതു മില്യണുമായിട്ടാണ് വിദേശ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. അങ്ങനെയാണ് ഈ അട്ടിമറി ജനങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് പട്ടാളം പ്രചരിപ്പിച്ചത്.

നമ്മുടെ മുന്നിലുള്ള ചോദ്യം ഇതാണ്. ഭയപ്പെടുത്തിയും വെടിവെച്ചും ഇഖ് വാനികളെ സമരത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം മിക്കവാറും വിഫലമായി. ദൈവമാര്‍ഗത്തിലുള്ള മരണം ഞങ്ങള്‍ക്ക് ഉന്നതമായ പ്രതീക്ഷയാണ് (الموت في سبيل الله اسمى امانينا) എന്നാണ് ഇഖ് വാനികളുടെ തുടക്കം മുതലുള്ള മുദ്രാവാക്യം.  എത്രകാലം ഇതുപോലെ വെടിവെപ്പ് തുടരും. പട്ടാളം കൊന്ന് കൊലവിളിച്ച് ജനത്തെ  പിരിച്ചുവിട്ട പ്രദേശമൊക്കെ അതിലിരട്ടിയായി ജനങ്ങളാല്‍ നിറഞ്ഞു. ലോകം മുഴുവന്‍ അക്രമികള്‍ ആരെന്ന് മനസ്സിലാക്കി. അമേരിക്ക പോലും തല്‍ക്കാലം പട്ടാള ഭരണകൂടത്തെ തള്ളിപ്പറഞ്ഞു. എന്നിട്ടും കള്ളം പ്രചരിപ്പിക്കാനാണ് മുത്തശിപത്രങ്ങളുടെ ശ്രമമെങ്കില്‍ അവരോട് സഹതപിക്കാനെ കഴിയൂ.

ചാനല്‍ അടച്ചുപൂട്ടിയത് എന്തിന് വേണ്ടിയായിരുന്നുവെന്ന് നമുക്ക് ഇപ്പോള്‍ മനസ്സിലാകും. എന്നാല്‍ അതുകൊണ്ട് മാത്രം സത്യം പുറത്താകാത്ത കാലം കഴിഞ്ഞുപോയിരിക്കുന്നു. മരണത്തെ പുല്ലുവില വെക്കാതെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരും. സ്വന്തത്തെ വെടിവെക്കുന്നത് ഉണ്ട നെഞ്ചില്‍ റക്കുന്നത് വരെ റിക്കോര്‍ഡ് ചെയ്യാന്‍മാത്രം സ്ഥിരചിത്തതയുള്ള ആളുകളും ഉളളിടത്ത് നിന്ന് വാര്‍ത്തകര്‍ ലഭിക്കുക പ്രയാസമല്ല. ഇതാ അത്തരം ഒരു വീഡിയോ മനസ്സുറപ്പുള്ളവര്‍ മാത്രം കാണുക. 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 05, 2013

മുര്‍സിക്ക് അധികാരം നഷ്ടപ്പെട്ടതെന്തുകൊണ്ട് ?.

ഈജിപ്തില്‍ മുഹമ്മദ് മുര്‍സിക്ക് തെരഞ്ഞെടുപ്പിലൂടെ ലഭിച്ച  അധികാരം നഷ്ടപ്പെട്ടത് എന്തുകൊണ്ട് എന്നതിന് രണ്ട് ഉത്തരങ്ങള്‍ പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നു. ഒന്ന്  ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തകരുടെതും രണ്ടാമത്തേത് മതേതരരെന്ന് വാദിക്കുന്ന ഹമീദ് ചേന്ദമംഗല്ലൂരിനെ പോലുള്ളവര്‍ നല്‍കുന്നതുമാണ്. ഇതില്‍ രണ്ടാമത്തെ ഉത്തരത്തെക്കുറിച്ച് ആദ്യം ചര്‍ച ചെയ്യാം. ഈ ഉത്തരം ഇപ്പോള്‍ മുര്‍സി ഭരണത്തെ പട്ടാളത്തെ ഉപയോഗിച്ച് അട്ടിമറിച്ച് പട്ടാള ഭരണകൂടം നല്‍കുന്നത് തന്നെ. അഥവാ, ഹുസ്നിമുബാറക്കിനെതിരെ പ്രക്ഷോഭം നടത്തി അദ്ദേഹത്തെ ഭരണത്തില്‍നിന്ന് താഴെ ഇറക്കിയ ജനങ്ങളുടെ പ്രതീക്ഷക്ക് വിരുദ്ധമായി മുര്‍സി ഭരണം നടത്തിയതിനാല്‍ ജനങ്ങള്‍ മുര്‍സിക്കെതിരെ തിരിയുകയും ഗത്യന്തരമില്ലാതെ പട്ടാളം മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കി ജനങ്ങളോടൊപ്പം നില്‍ക്കുകയും ചെയ്തു.

ജനങ്ങള്‍ ഇപ്രകാരം ഇളകി വശകാന്‍ എന്തായിരുന്നു കാരണം എന്നതിനെക്കുറിച്ച് ചര്‍ച ചെയ്യുമ്പോള്‍ ഹമീദ് ചേന്ദമംഗല്ലൂരിന് ലഭിക്കുന്ന ഉത്തരം അദ്ദേഹം മലയാളം വാരികയില്‍ വിശദമായി എഴുതുന്നുണ്ട്. അതിങ്ങനെയാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ പേരില്‍ ഫ്രീഡവും ജസ്റ്റീസും തുന്നിചേര്‍ത്തതുകൊണ്ട് കാര്യമായില്ല. ഫ്രീഡവും ജസ്റ്റിസും ജനങ്ങള്‍ക്ക് അനുഭവവേദ്യമാകണം. ഈജിപ്തിലെ ഇസ്ലാമിസ്റ്റ് ഭരണത്തില്‍ ജനങ്ങള്‍ക്ക് ലഭിച്ചത് അണ്‍ഫ്രീഡവും ഇന്‍ജസ്റ്റീസുമായിരുന്നു. മുര്‍സിയുടെ സ്ഥാനനഷ്ടത്തിന് ഇടവരുത്തിയ അടിസ്ഥാന ഘടകം അതാണ്.

രണ്ട് പേജ് വരുന്ന ലേഖനത്തെ ഉപസംഹരിച്ച് ഹമീദ് പറഞ്ഞ ഇക്കാര്യമാണ് മലയാളം വാരിക റൈറ്റ് അപ്പില്‍ നല്‍കിയിട്ടുള്ളതും. എങ്ങനെയാണ് മുര്‍സി അണ്‍ഫ്രീഡവും ഇന്‍ജസ്റ്റീസും ഈജിപ്തുകാര്‍ക്ക് അനുഭവവേദ്യമാക്കിയതെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്. ലേഖനത്തില്‍ പറയുന്ന വാചോടാപങ്ങളെയും ആശങ്കകളെയും മാറ്റിനിര്‍ത്തിയാല്‍ പറയുന്ന കാര്യങ്ങളില്‍ പ്രസക്തമായത്. ഭരണഘടനാസമിതിയില്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് മൃഗീയ ഭുരിപക്ഷം നല്‍കി എന്നതാണ്. അതിലൂടെ 10 ശതമാനം വരുന്ന കോപ്റ്റിക് ക്രിസ്ത്യാനികളെയും മുസ്ലിംകളിലെ ഇസ്ലാമിസ്റ്റേതര ചിന്താഗതിക്കാരും അവഗണിക്കപ്പെട്ടുവത്രേ. പിന്നെയുള്ളത് കുറേ ആശങ്കകളും പേടിയും മുന്‍നിര്‍ത്തിയുള്ള വിശകലനമാണ്. ഒരു മതേതരനിയമ വ്യവസ്ഥ നിലനിന്ന രാജ്യം മതനിയമ വ്യവസ്ഥയിലേക്ക് മാറുമ്പോള്‍ അവിടെ മുസ്ലിംകളല്ലാത്തവര്‍ രണ്ടാം കിട പൌരന്‍മാരും അഭിപ്രായ സ്വതന്ത്ര്യമോ മതസ്വതന്ത്ര്യമോ ലഭിക്കാത്തവരായി മാറുമത്രേ. മതേതര ലിബറല്‍ വിഭാഗങ്ങളും സ്ത്രീകളുമൊക്കെ ഇക്കാര്യം ഭയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ വസ്തുതയായിട്ടുള്ളത് ഈ ചിന്താഗതിയും പേടിയുമുള്ള ഒരു വിഭാഗം മുര്‍സിക്കെതിരെ തിരിഞ്ഞുവെന്ന് മാത്രമാണ്. മറിച്ച് അദ്ദേഹം തന്റെ ഭരണത്തില്‍ ഒരു നിമിഷം പോലും മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞുവെന്നോ ആരെയെങ്കിലും രണ്ടാംകിട പൌരന്‍മാരായി കണ്ടുവെന്നോ സ്ഥാപിക്കാന്‍ ആര്‍ക്കും ആയിട്ടില്ല.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മുര്‍സി അനുകൂല പ്രക്ഷോഭത്തില്‍നിന്ന് 
കരട് ഭരണഘടന അംഗീകരിക്കുന്നത് വരെ തന്റെ ഉത്തരവുകളെ ചോദ്യം ചെയ്യാന്‍ ജുഡീഷ്യറിക്ക് അധികാരമുണ്ടായിരിക്കുന്നതല്ല എന്ന മുര്‍സിയുടെ ഉത്തരവാണ് മുര്‍സിയുടെ ഭരണം പുറത്താക്കപ്പെട്ട ഹുസ്നി മുബാറക്കിന്റെ സ്വേഛാധിപത്യത്തിലേക്ക് നിങ്ങുന്നുവെന്നതിന് മറ്റൊരു തെളിവായി സമര്‍പിക്കുന്നത്. ഈ വാദത്തില്‍ മുര്‍സിക്കെതിരെ അത്തരം ഒരു ആരോപണത്തിന് സാധ്യതയുണ്ടെങ്കിലും വസ്തുത എന്താണെന്ന് ആ സാഹചര്യം പരിഗണിച്ചാല്‍ വ്യക്തമായിരുന്നു. ഏകാധിപതിയായ ഹുസ്നിമുബാറക്ക് എന്ന തലമാത്രമേ മാറിയിട്ടുണ്ടായിരുന്നുള്ളു. ഭരണകൂടത്തിന്റെ മറ്റു ഭാഗങ്ങളല്ലാം ഹുസ്നിമുബാറക്കിന്റെ കയ്യും കാലും തന്നെയായിരുന്നു. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ നീക്കങ്ങള്‍ ഏകപക്ഷീയമായി ജൂഡീഷ്യറി എടുത്തപ്പോഴാണ് ഭരണഘടന നിലവില്‍വരുന്നത് വരെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയുടെ വാക്കുകള്‍ക്കായിരിക്കണം ശക്തി എന്ന് തീരുമാനിച്ചത്. എന്നാല്‍ വ്യപകമായ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം അതില്‍നിന്ന് പിന്‍മാറി. തന്റെ സത്യസന്ധതയും തന്റെ പാര്‍ട്ടിയുടെ പേരിന്റെ അര്‍ഥവും തെളിയിച്ചു..

30 മില്യണ്‍ ജനങ്ങള്‍ മുര്‍സിക്കെതിരെ തെരുവിലിറങ്ങി എന്ന് പാശ്ചാത്യ മീഡിയകള്‍ കള്ളം പ്രചരിപ്പിച്ചു.
മുര്‍സിക്ക് അധികാരം നഷ്ടപ്പെട്ടത് തെരഞ്ഞെടുത്ത ജനങ്ങള്‍ അവര്‍ ഉദ്ദേശിച്ച വിധം ഭരണാധികാരിയായ മുര്‍സിക്ക് ഭരണം നടത്താന്‍ കഴിയാതെ വന്നപ്പോള്‍ ഒരുമിച്ച് തെരുവിലിറങ്ങിയപ്പോഴാണ് എന്ന പട്ടാള ഭരണകൂട ഭാഷ്യം നാള്‍ക്കുനാള്‍ പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. പട്ടാളം അട്ടിമറിക്കുന്നതിന് മുമ്പ് തന്നെ റാബിയ അദവിയയില്‍ മുര്‍സിക്ക് അനുകൂലമായി തഹ്രീര്‍ സ്ക്വയറിലെ ജനക്കൂട്ടത്തെ വെല്ലുന്ന ജനസഞ്ചയം പ്രക്ഷോഭത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ അത്യാവേശം മൂത്ത് അട്ടിമറിയില്‍ പങ്കാളികളാകാന്‍ മത്സരിക്കുന്ന ചാനലുകള്‍ അങ്ങോട്ട് തിരിഞ്ഞില്ല. അന്ന് മുതല്‍ ഇന്ന് ഇതെഴുതുന്നത് വരെയും അവര്‍ തെരുവില്‍നിന്ന് മാറിയിട്ടില്ല. അവര്‍ ജീവിതം തന്നെ പൂര്‍ണാര്‍ഥത്തില്‍ ചുട്ടുപൊള്ളുന്ന തെരുവിലേക്ക് മാറ്റിയിരിക്കുന്നു. അവരുടെ ഭക്ഷണവും ഉറക്കവും പ്രാര്‍ഥനയും അവിടെ തന്നെ. എന്താ മുര്‍സിക്ക് എതിരായ ശബ്ദത്തിന് മാത്രമേ പട്ടാളം പിന്തുണക്കൂ എന്നുണ്ടോ?. പട്ടാളത്തിന്റെ വാദത്തില്‍ വല്ല കാമ്പും ഉണ്ടായിരുന്നെങ്കില്‍ ജനാധിപത്യരൂപത്തില്‍ തെരഞ്ഞെടുക്ക ഭരണാധികാരിയെ തിരിച്ചുകൊണ്ട് വരാനുള്ള സമരത്തിനും പിന്തുണ നല്‍കേണ്ടതായിരുന്നില്ലേ.

അതുകൊണ്ട് തന്നെ പട്ടാളത്തിന്റെ വ്യാഖ്യാനം വിശ്വസിക്കുന്നവര്‍ മാറിചിന്തിച്ചുതുടങ്ങുകയും അതേക്കുറിച്ച് ഇസ്ലാമിക പ്രസ്ഥാനങ്ങളും സ്വതന്ത്രമാധ്യമങ്ങളും നല്‍കുന്ന ഉത്തരത്തിന് സ്വീകാര്യത വര്‍ദ്ധിച്ച് വരികയുമാണ്.

അതനുസരിച്ച് മുര്‍സിക്ക് 'അധികാരം നഷ്ടപ്പെട്ടു'വെന്ന് അകര്‍മകക്രിയയില്‍ പറയുന്നത് തന്നെ ഒരു തരം തെറ്റിദ്ധരിപ്പിക്കലാണ്. അധികാരം ശക്തിഉപയോഗിച്ച് തട്ടിപ്പറിക്കുകയാണ് ഉണ്ടായത്. അതിന് ജനങ്ങളുടെ മറതീര്‍ക്കുന്നതില്‍ ഒട്ടൊക്കെ അവര്‍ വിജയിച്ചു. പട്ടാളം മുര്‍സിയെ അറസ്റ്റ് ചെയ്ത് ഭരണം പിടിച്ചെടുക്കുന്നതിന്റെ തലേദിവസം ഇത്രയധികം ആളുകളെ മുര്‍സി വിരുദ്ധരാക്കിയതെന്ത് എന്ന ചോദ്യം നിങ്ങളെ പോലെ എനിക്കും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനുള്ള കാരണങ്ങള്‍ കൂടി വ്യക്തമായിരിക്കുന്നു. ഇനിയും ജനങ്ങള്‍ക്ക് വേണ്ടിയാണ് പട്ടാളം ഇടപെട്ട് മുഹമ്മദ് മുര്‍സിയെ നീക്കിയതെന്ന് വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി ചിലകാര്യങ്ങള്‍ ഇവിടെ പങ്കുവെക്കുകയാണ്.

2011 ല്‍ നടന്ന 'ജനുവരി 25 വിപ്ലവം' എന്ന പേരിലറിയപ്പെട്ട പ്രക്ഷോഭമാണ് മുര്‍സി അധികാരത്തിലെത്തുന്നതിലേക്ക് നയിച്ചത്. മുപ്പത് വര്‍ഷത്തിലേറെയായി ഈജിപ്തില്‍ സ്വേഛാധിപത്യം വാണ ഹുസ്നിമുബാറക്കിനെതിരെ ജനങ്ങള്‍ തുനീഷ്യയിലെ പ്രക്ഷോഭത്തെ മാതൃകയാക്കി സോഷ്യല്‍നെറ്റ് വര്‍ക്കിലൂടെയുള്ള പ്രചാരണത്തിലൂടെ ഒന്നിച്ച് തെരുവിലിറങ്ങിയപ്പോള്‍ അന്താളിച്ച് പോയ ഹുസ്നിമുബാറക്കിന് മുന്നില്‍ രണ്ട് വഴിയാണ് ഉണ്ടായിരുന്നത്. ഒന്ന് പട്ടാളത്തിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് പ്രക്ഷോഭം അടിച്ചമര്‍ത്തുക. അല്ലെങ്കില്‍ തന്ത്രപൂര്‍വം തന്റെ ചോറ്റുപട്ടാളത്തിന് കീഴടങ്ങുന്നതായി ഭാവിച്ച് ഉള്‍വലിയുക. ലക്ഷങ്ങള്‍ തെരുവിലിറങ്ങിയാല്‍ അവരെ പട്ടാളത്തെ ഉപയോഗിച്ച് നേരിടുന്നത് അപ്രായോഗികമാണ്. അതിനാല്‍ ഹുസ്നിമുബാറക്ക് രണ്ടാമത്തെ മാര്‍ഗം തെരഞ്ഞെടുത്തു. അങ്ങനെ ഹുസ്നി മുബാറക്ക് കീഴടങ്ങി. പട്ടാളം താല്‍കാലിക ഭരണം ഏറ്റെടുക്കുകയും ജനങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. അന്താരാഷ്ട്ര നീരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ വളരെ സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പില്‍ ഇഖ് വാനുല്‍ മുസ്ലിമൂന്റെ രാഷ്ട്രീയ പ്രസ്ഥാനം ഫ്രീഡം അന്‍റ് ജസ്റ്റിസ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു.


വിപ്ലവം നടന്നതിന് ശേഷമാണ് അറുപത് വര്‍ഷത്തെ നിരോധനത്തിന് ശേഷം ഇഖ് വാനുല്‍ മുസ്ലിമൂന് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്. ആറ് പതിറ്റാണ്ട് നിരോധത്തില്‍ കഴിഞ്ഞ ഒരു പാര്‍ട്ടിക്ക് ഒരു വര്‍ഷത്തിനകം നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും നേടിയെടുക്കാനായത് ജനങ്ങളുടെ പിന്തുണകൊണ്ട് തന്നെയാണ്. 1928 ലാണ് ഇഖ് വാന്‍ രൂപീകരിക്കപ്പെട്ടത് അതിന് ശേഷം അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് 20 വര്‍ഷം. ഈ കാലയളവില്‍ നേടിയെടുത്ത ജനപിന്തുണ അവര്‍ക്ക് നിരോധന കാലയളവില്‍ നഷ്ടപ്പെട്ടില്ല എന്നാണ് മനസ്സിലാകുന്നത്. ഇഖ് വാനെ നിരോധിച്ചത് അവര്‍ എന്തെങ്കിലും ഭീകരപ്രവര്‍ത്തനം നടത്തിയത് കൊണ്ടല്ല. 1948 ല്‍ ഫലസ്തീനില്‍ ഇസ്രായേല്‍ രാഷ്ടമുണ്ടാക്കാനുള്ള യു.എന്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് രംഗത്ത് വന്നതാണ് അതിന്റെ നായകന്‍ ഹസനുല്‍ബന്നയുടെ വധത്തിനും ഇഖ് വാന്റെ നിരോധനത്തിനും കാരണം. ആറ് പതിറ്റാണ്ടിലധികം പേര് ഉച്ചരിക്കാന്‍ പോലും അനുവാദം ലഭിക്കാത്ത ഒരു പാര്‍ട്ടി അധികാരത്തില്‍ വരുന്നത് . തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ ഹുസ്നിമുബാറകിന്റെയും അമേരിക്കയുടെയും ചോറ്റുപട്ടാളം പോലും നിനച്ചില്ല. പാശ്ചാത്യര്‍ കൊട്ടിഘോഷിച്ച് നടന്ന അല്‍ബറാദിയുടെ പാര്‍ട്ടിക്ക് ലഭിച്ചത് ഒന്നര ശതമാനം വോട്ട് മാത്രം. അതുകൊണ്ട് തന്നെ തങ്ങളിഷ്ടപ്പെടാത്ത മുര്‍സിയെ താഴെഇറക്കാനുള്ള പരിപാടി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട അന്ന് തന്നെ തുടങ്ങിയിരുന്നു. ഏതാനും ദിവസത്തിനകം തന്നെ ചെറിയ തമ്പുകെട്ടി തഹ്രരീര്‍ സ്വകയറില്‍ പ്രക്ഷോഭം ആരംഭിച്ചു. എണ്ണത്തില്‍ വളരെ കുറവായിട്ട് പോലും ഈജിപ്തിലെ ചാനലുകള്‍ അവയെ പരമാവധി പൊലിപ്പിച്ച് കാണിക്കുകയും കിട്ടിയ സന്ദര്‍ഭത്തിലെല്ലാം മുര്‍സിയെയും ഭരണത്തെയും താറടിക്കുകയും ചെയ്തു.അതോടൊപ്പം വളരെ ആസൂത്രിതവും സമയബന്ധിതവുമായ ഗൂഢാലോചന മുര്‍സിയെ നിഷ്കാശിതനാക്കാന്‍ തുടര്‍ന്ന് വരികയായിരുന്നു.  അതിന്റെ പര്യവസാനമാണ് കഴിഞ്ഞമാസം സംഭവിച്ച പട്ടാള അട്ടിമറി.

ഇത്രയും പറഞ്ഞത് എന്റെ ഊഹങ്ങളല്ല, ജൂലൈ 13 ന് പുറത്തിറങ്ങിയ അമേരിക്കയിലെ വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഈ രഹസ്യങ്ങള്‍ തുറന്നെഴുതുന്നത്.  സാല്‍വേഷന്‍ ഫ്രണ്ട നേതാക്കളും പട്ടാളവും മുബാറക്ക് ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളും പാശ്ചാത്യരാജ്യങ്ങളും അവരുടെ വിനീത വിധേയരായ ചില അറബി രാഷ്ട്രങ്ങളും  ചേര്‍ന്നാണ് ഈ ഗൂഢാലോചന നടത്തിയത്. ജൂലൈ 30 ന് തഹ് രീര്‍ സ്വകയറിലെ പ്രക്ഷോഭകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായാല്‍ അട്ടിമറിനടത്താമെന്ന് പട്ടാളം ഏറ്റു. ഏത് ഏതാനും മാസത്തെ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. അട്ടിമറിക്ക് മാസങ്ങള്‍ക്ക് മുമ്പ് ഒബാമ മുര്‍സിയെ നേരില്‍വിളിച്ച് അട്ടിമറിനടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും എന്നാല്‍ അമേരിക്കക്ക് വഴങ്ങില്ലെന്ന് മുര്‍സി തിരിച്ചടിച്ചതായും ഫ്രീഡം ആന്‍റ് ജസ്റ്റിസ് പാര്‍ട്ടി ഉപാധ്യക്ഷന്‍ ഡോ. ഉസാമുല്‍ അര്‍യാന്‍ വ്യക്തമാക്കിയിരുന്നു. പട്ടാള അട്ടിമറിയെ അനുകൂലക്കണമെന്നും ഇസ്ലാമിസ്റ്റുകള്‍ അധികാരത്തില്‍ തിരിച്ച് വരുന്നത് എങ്ങനെയും തടയണമെന്നും അമേരിക്കയോട് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെട്ട വാര്‍ത്തയും ജൂലൈ 6 ന് ഇസ്രായേല്‍ റേഡിയോ പ്രക്ഷേപണം ചെയ്തു. ഈജിപ്ത് പട്ടാളത്തിന് അമേരിക്കന്‍ സഹായം തുടരാനുള്ള ആവശ്യവും ഇസ്രായേലിന്റേതാണ് എന്ന് അന്നാട്ടിലെ പത്രം ഹാററ്റ്സും റിപ്പോര്‍ട്ട് ചെയ്തു. മുര്‍സിയെ അട്ടിമറിച്ചത് ആര്‍ക്ക് വേണ്ടിയായിരുന്നുവെന്ന് ഇതില്‍നിന്നൊക്കെ വ്യക്തമാവും. എന്നാല്‍ ഇതില്‍ ഉത്തരം പറയേണ്ട ഒരു വിഷയം ബാക്കിയുണ്ട്. ഒന്ന് രണ്ട് മില്യണ്‍ ഈജ്പ്ത്യരെ തെരുവിലിറക്കാന്‍ എങ്ങനെ സാധിച്ചുവെന്ന്. അക്കാര്യം അടുത്ത പോസ്റ്റില്‍ വിവരിക്കാം.





 
Design by CKLatheef | Bloggerized by CKLatheef | CK