'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, നവംബർ 30, 2010

എന്താണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം ?


ഇന്ത്യയില്‍ ഏതെങ്കിലും ഒരു സംഘടനയുടെ ലക്ഷ്യം പൊതുചര്‍ചയാകാറുണ്ടെങ്കില്‍ അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ് എന്നാണ് എന്റെ അഭിപ്രായം. ബൂലോകത്തെങ്കിലും ആരും അതിനെ നിഷേധിക്കില്ലെന്ന് കരുതുന്നു. മുജാഹിദ്, സുന്നി, തബ് ലീഗ് തുടങ്ങിയ മുസ്ലിം സംഘടനകളും ധാരാളം ഹൈന്ദവ ക്രൈസ്തവ മതസംഘടനകളും വേറെയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. അതേ പ്രകാരം ഒട്ടനേകം രാഷ്ട്രീയ പാര്‍ട്ടികളും. എന്നാല്‍ ഇന്ന സംഘടനയുടെ ലക്ഷ്യം ഇന്നതാണ് ഇത് ഇന്ത്യന്‍ ജനതക്ക് ഇന്ന ഗുണങ്ങള്‍ നല്‍കുന്നു അല്ലെങ്കില്‍ ഇന്ത്യന്‍ ജനതക്ക് ഇത് ആപല്‍കരമാണ് എന്നിങ്ങനെ ആ സംഘടനയുടെ ഭരണഘടനയും നിലപാടും മുന്‍നിര്‍ത്തി ചര്‍ച ചെയ്യുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ ജമാഅത്ത് ഇതില്‍ നിന്നൊഴിവാണ്. ജനങ്ങളെ ഒന്നായി കാണുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് ഇക്കാര്യത്തില്‍ തികഞ്ഞ സന്തോഷമാണ് ഉണ്ടാവുക എന്ന് ഞാന്‍ മനസ്സിലാക്കുന്നു. പലപ്പോഴും ഒരു ബ്ലോഗില്‍ വീണ്ടും വീണ്ടും അതുതന്നെ ചര്‍ചയാകുമ്പോള്‍ പ്രത്യേകിച്ച് അതിന്റെ വക്താവല്ലാത്ത ബ്ലോഗര്‍ക്ക് അത് പ്രയാസകരമാകും എന്ന് പറയേണ്ടതില്ല.  അതാണ് കെ.പി.സുകുമാരന്‍ സാറിന്റെ ബ്ലോഗിലും ഇപ്പോള്‍ സംഭവിച്ചത്. ആ സംഭാഷണം ഇവിടെ വായിക്കുക.

[ manoj said..

Dear K.P.S.,

"ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന് JIH ന്റെ ഭരണഘടനയില്‍ പറയുന്നില്ല എന്ന് ബന്ധപ്പെട്ടവര്‍ അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുണ്ട്"

After reading the constitution of JIH I understood the aim of JIH is establishment of Islamic rule India. Please read this quote from the constitution of JIH:

"ലക്ഷ്യം
ഖണ്ഡിക: 4

ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ലക്ഷ്യം 'ഇഖാമതുദ്ദീന്‍' ആകുന്നു. അതിന്റെ സാക്ഷാല്‍ പ്രേരകശക്തി, അല്ലാഹുവിന്റെ പ്രീതിയും പരലോകവിജയവും കരസ്ഥമാക്കുകയെന്നതാകുന്നു.

വിശദീകരണം :'ഇഖാമതുദ്ദീന്‍' എന്നതിലെ 'ദീന്‍' കൊണ്ടുള്ള വിവക്ഷ, പ്രപഞ്ചകര്‍ത്താവായ അല്ലാഹു, തന്റെ സകല പ്രവാചകന്മാരും മുഖേന വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അയച്ചുകൊണ്ടിരുന്നതും അന്ത്യപ്രവാചകനായ മുഹമ്മദ്(സ) മുഖേന അഖില മനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി, അന്തിമവും പരിപൂര്‍ണവുമായി അവതരിപ്പിച്ചിട്ടുള്ളതുമായ സത്യദീനാകുന്നു. ഇന്ന് ലോകത്ത് പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായ ഏക ദീന്‍ ഇതൊന്നുമാത്രമാണ്. അതിന്റെ പേരത്രെ ഇസ്ലാം.

ഈ ദീന്‍ മനുഷ്യന്റെ ബാഹ്യാന്തരങ്ങളെയും മനുഷ്യജീവിതത്തിലെ വ്യക്തിഗതവും സമഷ്ടിഗതവുമായ നാനാതുറകളെയും ഉള്‍ക്കൊള്ളുന്നു. ആദര്‍ശം, വിശ്വാസം, ആരാധനകള്‍, സ്വഭാവചര്യകള്‍ തുടങ്ങി സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം വരെയുള്ള മനുഷ്യജീവിതത്തിന്റെ യാതൊരു വകുപ്പും അതിന്റെ പരിധിക്ക് പുറത്തല്ല.

ഈ ദീന്‍ ദൈവപ്രീതിയും പാരത്രിക വിജയവും ഉറപ്പുനല്‍കുന്നതായതുപോലെത്തന്നെ, ഐഹിക പ്രശ്നങ്ങളുടെ യുക്തമായ പരിഹാരത്തിനുള്ള അത്യുത്തമമായ ജീവിത വ്യവസ്ഥിതിയുമാണ്. ഉത്തമവും പുരോഗമനോന്മുഖവുമായ വ്യക്തി-സമൂഹ ജീവിത സംവിധാനം ഇതിന്റെ സംസ്ഥാപനത്തിലൂടെ മാത്രമേ സാധ്യമാകൂ.

ഈ ദീനിന്റെ 'ഇഖാമത്ത്' കൊണ്ടുള്ള വിവക്ഷ, യാതൊരുവിധ പരിഛേദവും വിഭജനവും കൂടാതെ, ആത്മാര്‍ഥതയോടും ഏകാഗ്രതയോടും കൂടി ഈ ദീനിനെ പൂര്‍ണമായി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവുമെല്ലാം ഈ ദീനിന് അനുരൂപമായിരിക്കുമാറ്, മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ നിഖില മേഖലകളിലും ഇതിനെ പൂര്‍ണമായി നടപ്പില്‍വരുത്തുകയും ചെയ്യുക എന്നതാകുന്നു. ഈ ദീനിന്റെ സംസ്ഥാപനത്തിനുള്ള ഉത്തമവും പ്രായോഗികവുമായ മാതൃക മുഹമ്മദ്(സ)യും സച്ചരിതരായ ഖലീഫമാരും സ്ഥാപിച്ചിട്ടുള്ളതാണ്."

After reading this what I can understand is:

Aim of JIH is establishment of deen named as Islam which include all fields of life including establishment of Government.

including establishment of Government എന്നത് മനോജിന്റെ അധികവായനയല്ലേ ? അതെ അധികവായന തന്നെയാണ്. എന്തായാലും ഈ രീതിയില്‍ ഒരു ചര്‍ച്ച ഈ പോസ്റ്റിനോട് ബന്ധപ്പെട്ട് ഇവിടെ അനുവദിക്കാനാവില്ല മനോജ്. ഒന്നും തോന്നരുത്. ഒരുപാട് ചര്‍ച്ച ചെയ്തതിനാല്‍ ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ വേണ്ടിയാണ്. മനോജിന് ആ ചര്‍ച്ചകള്‍ വേറെ ബ്ലോഗില്‍ വായിക്കാമല്ലോ.

സസ്നേഹം,] 

ഈ സംഭാഷണം സൂചിപ്പിക്കുന്നത്, ജമാഅത്തിന്റെ ലക്ഷ്യം ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ആളുകള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ അതിനെ നിര്‍വചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നാണ്. ഒരു സംഘടനയുടെ ലക്ഷ്യം മറ്റുള്ളവര്‍ അറിയാതിരുന്നാല്‍ പ്രത്യേകിച്ച് ആ സംഘടനക്ക് ഉപദ്രവമൊന്നുമില്ല.  മറിച്ച് അതിന്റെ ലക്ഷ്യം വികലമായി മറ്റുള്ളവര്‍ തെറ്റിദ്ധരിക്കാനിടയായാല്‍ അത് ആ സംഘടനയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. പ്രത്യേകിച്ച് ആശയസംവാദത്തിലും പ്രബോധന പ്രവര്‍ത്തനത്തിലും ഊന്നി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിക്ക്. അതിനാല്‍ ഞാന്‍ മനസ്സിലാക്കിയ കാര്യം വായനക്കാരുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.

ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യത്തെക്കുറിച്ച് ചര്‍ചചെയ്തു മതിയാക്കാനാവില്ല. കാരണം ജമാഅത്തിന്റെ ലക്ഷ്യം ശരിയോ തെറ്റോ എന്നതല്ല ചര്‍ചയുടെ മര്‍മം. മുസ്ലിം സംഘടനകളെങ്കിലും അപ്രകാരം ചെയ്യേണ്ടിയിരുന്നു. പക്ഷെ അത് സംഭവിക്കുന്നില്ല. ജമാഅത്തിനില്ലാത്ത, ജമാഅത്ത് പറയാത്ത ഒരു ലക്ഷ്യം അവര്‍ വിശദീകരിച്ചുണ്ടാക്കുകയും എന്നിട്ട് ജമാഅത്ത് അപകടകരമാണ് എന്ന് പ്രഖ്യാപിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. അതുകൊണ്ട് ജമാഅത്തിന്റെ പ്രവര്‍ത്തന മാര്‍ഗം കൂട്ടത്തില്‍ തന്നെ പറയേണ്ടതുണ്ട്. മുസ്ലിം രാഷ്ട്രം അല്ലെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രം രൂപീകരിക്കുകയാണ് അതിന്റെ ലക്ഷ്യം എന്ന് അത് എവിടെയും പറയുന്നില്ല. തങ്ങളുടെ അണികളോട് പോലും പറയാത്ത ഒരു ലക്ഷ്യം ഒരു സംഘടനക്കുണ്ടാകുമോ. ഇനി വാദത്തിന് വേണ്ടി അങ്ങനെ സമ്മതിക്കുക. അല്ലെങ്കില്‍ വേറൊരു സംഘടന അതേ ലക്ഷ്യത്തോടെ മുന്നോട്ട് വന്നു എന്ന് വെക്കുക. അവരുടെ പ്രവര്‍ത്തന മാര്‍ഗം താഴെ പറഞ്ഞതാണെങ്കില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ മാത്രം വിശാലമല്ലേ ജനാധിപത്യം.

ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കുക എന്ന് ജമാഅത്തെ ഇസ്ലാമി ലക്ഷ്യമായി സ്വീകരിക്കാത്തത് ആരെയെങ്കിലും ഭയപ്പെട്ടതുകൊണ്ടാകാന്‍ വഴിയില്ല. മറിച്ച് തങ്ങളുടെ മതം അങ്ങനെ ഒരു ബാധ്യത അവരില്‍ ചുമതലപ്പെടുത്താത്തത് കൊണ്ടാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

എന്താണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം?. ഭരണഘടന അത് വ്യക്തമാക്കിയിട്ടുണ്ട്. അതില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയതല്ല ചിലരെങ്കിലും ഇവിടെ പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് ഞാന്‍ മനസ്സിലാക്കിയത് ഇവിടെ പങ്കുവെക്കുന്നു. അതിന് മുമ്പ് ആ ലക്ഷ്യം നേടുന്നതിന് ഭരണഘടന പറയുന്ന പ്രവര്‍ത്തന മാര്‍ഗം എന്താണെന്ന് വായിക്കാം.  

[ പ്രവര്‍ത്തനമാര്‍ഗം
ഖണ്ഡിക: 5
ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ പ്രവര്‍ത്തനമാര്‍ഗം താഴെ വിവരിക്കും പ്രകാരമായിരിക്കും:

1. ഖുര്‍ആനും സുന്നത്തും ജമാഅത്ത് പ്രവര്‍ത്തനത്തിന്റെ അസ്തിവാരമായിരിക്കും. മറ്റുള്ളതെല്ലാം രണ്ടാം സ്ഥാനത്ത്, ഖുര്‍ആനും സുന്നത്തും അനുസരിച്ച് പഴുതുള്ളേടത്തോളം മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.

2. ജമാഅത്ത് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ധാര്‍മിക പരിധികള്‍ പാലിക്കുന്നതായിരിക്കും. സത്യസന്ധതക്കും വിശ്വസ്തതക്കും നിരക്കാത്തതോ, വര്‍ഗീയ വിദ്വേഷത്തിനും വര്‍ഗസംഘട്ടനത്തിനും ഇടയാക്കുന്നതോ നാട്ടില്‍ നാശമുണ്ടാക്കുന്നതോ ആയ മാര്‍ഗങ്ങളും പരിപാടികളും ഒരിക്കലും സ്വീകരിക്കുന്നതല്ല.

3. ജമാഅത്ത് അതിന്റെ ലക്ഷ്യപ്രാപ്തിക്കായി രചനാത്മകവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്. ആദര്‍ശപ്രചാരണവും പ്രബോധനവും വഴി ഹൃദയങ്ങളും സ്വഭാവചര്യകളും സംസ്കരിക്കുന്നതും, സാമൂഹിക ജീവിതത്തില്‍ ഉദ്ദിഷ്ടമായ ഉത്തമ വിപ്ളവം വരുത്തുന്നതിന് പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരുന്നതുമാണ്.  ]

ലക്ഷ്യം ഇഖാമത്തുദ്ദീന്‍ ആണെന്നും അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്നും ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.  ഈ ഇഖാമത്തുദ്ദീനില്‍ രാഷ്ട്രീയം വരുമോ ?.  വരും എന്ന് തന്നെയാണ് ഭരണഘടനയില്‍നിന്ന് ലഭിക്കുന്നത്. അഥവാ ഇസ്‌ലാം എന്ന ജീവിത ദര്‍ശനം രാഷ്ട്രീയത്തെ മാറ്റി നിര്‍ത്താത്തതുകൊണ്ട് രാഷ്ട്രീയത്തിലും ഇസ്‌ലാമിന്റെ വിധിവിലക്കുകളും തത്വങ്ങളും നിയമനിര്‍ദ്ദേശങ്ങളും അത് പാലിക്കും. ജമാഅത്ത് അതിന്റെ പിറവിതൊട്ടിന്നോളം അതിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനും നയനിലപാടുകള്‍ക്കും അവലംബിച്ചത് ഇസ്ലാമിക തത്വങ്ങളെ തന്നെയാണ്.

രാഷ്ട്രീയത്തിലെ ഇസ്‌ലാം അല്ലെങ്കില്‍ ഇസ്‌ലാമിലെ രാഷ്ട്രീയം എന്ന് പറഞ്ഞാല്‍, രാഷ്ട്രീയം ദൈവികമായി നല്‍കപ്പെട്ട് ധാര്‍മിക മൂല്യങ്ങളില്‍ ഊന്നിനിന്നാവുക എന്നാണ് അതുദ്ദേശിക്കുന്നത്. മൂല്യനിരാസ പരമായ രാഷ്ട്രീയമാണ് ഇന്നത്തെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം എന്നത് കരുതുന്നു. കഴിയാവുന്നത്ര മൂല്യവത്തായ രാഷ്ട്രീയത്തിനുള്ള ശ്രമത്തെ അത് പിന്തുണക്കുന്നത് അതിന്റെ ലക്ഷ്യത്തില്‍ നിന്നുകൊണ്ടാണ്. ജമാഅത്ത് മുന്നോട്ട് വെക്കുന്ന മൂല്യങ്ങള്‍ ഏതെങ്കിലും ഒരു മതത്തിന്റെത് മാത്രണോ എന്ന് പരിശോധിക്കാം. ഇസ്്‌ലാമിക രാഷ്ട്രീയത്തിന് വേണ്ടി പ്രവര്‍ത്തികുന്നു എന്ന് കേള്‍ക്കുമ്പോഴേക്ക് സൗദിയിലെ ഭരണം ഇവിടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്ന് ചിന്തിക്കുന്നതാണ് എല്ലാ ഭീതിക്കും കാരണം.





ചൊവ്വാഴ്ച, നവംബർ 16, 2010

ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ സമ്മേളനം

 2010 നംവംബര്‍ 4 മുതല്‍ 7 വരെ ഡല്‍ഹിയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി അംഗങ്ങളുടെ സമ്മേളനത്തിന്റെ പത്രറിപ്പോര്‍ട്ടില്‍ നിന്ന് എടുത്തതാണ് താഴെ നല്‍കിയിരിക്കുന്നത്. ജമാഅത്തിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനകളും പ്രവര്‍ത്തന മേഖലകളും ഏതെല്ലാം തലത്തിലായിരിക്കും എന്നൊക്കെ വ്യക്തമാക്കപ്പെടുന്നത് ഇതുപോലുള്ള സമ്മേളനങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന പ്രമേയങ്ങളിലൂടെയും പ്രത്യേകമായ ചേരുന്ന ശൂറാ തീരുമാനങ്ങളിലൂടെയുമാണ്. ജമാഅത്തെ ഇസ്ലാമി എന്ന് വെച്ചാല്‍ അതിന്റെ വിമര്‍ശകര്‍ക്ക് 1952 ലും അതിന് ശേഷവും നടന്ന ഇത്തരത്തിലുള്ള ചില തീരുമാനങ്ങളും അന്ന് വിശദീകരണമായി നല്‍കിയ ലേഖനങ്ങളിലെ ചില വാചകങ്ങളുമാണ്. എന്നാല്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ക്ക് അത്തരം ഉദ്ധരണികള്‍ക്ക് മറുപടി നല്‍കി സമയം കളയുകയല്ല ജോലി. മറിച്ച് പുതിയ തീരുമാനങ്ങള്‍ പ്രവര്‍ത്തികമാക്കാന്‍ തങ്ങളാലാവുന്നത് ചെയ്യുക എന്നതാണ്. ജമാഅത്തിനെ എതിര്‍ക്കുന്നത് തങ്ങളുടെ സംഘടനാ ഭദ്രതക്ക് സഹായകമാകും എന്ന് വിചാരിക്കുന്നവര്‍ക്ക് അതില്‍നിന്ന് പിന്‍മാറാനുമാവില്ല.
 
വികസന അസന്തുലിതത്വം ജനജീവിതം ദുരിതപൂര്‍ണമാക്കി

ന്യൂദല്‍ഹി: സാമ്പത്തിക-ശാസ്ത്രീയ മേഖലയില്‍ ആര്‍ജിച്ച ശക്തമായ മുന്നേറ്റങ്ങള്‍ക്കിടയിലും ലോകം മുഴുവന്‍ അസന്തുലിതത്വം പെരുകുന്നതായി ജമാഅത്തെ ഇസ്‌ലാമി ദേശീയ അധ്യക്ഷന്‍ സെയ്ദ് ജലാലുദ്ദീന്‍ ഉമരി അഭിപ്രായപ്പെട്ടു. ഈ അസന്തുലിതത്വത്തിന്റെ പ്രത്യക്ഷ ഇരകളായി മാറിയ ദരിദ്ര ജനസമൂഹത്തിന്റെ ജീവിതം മാറ്റിയെടുക്കാന്‍ സമാന മനസ്‌കരുമായി ചേര്‍ന്ന് കൂടുതല്‍ ശക്തമായി മുന്നോട്ടുപോകാന്‍ ജമാഅത്ത് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ നാലു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തുടനീളം ഭൗതിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ശാസ്ത്ര-സാങ്കേതിക രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സാമ്പത്തികരംഗത്തെ അജയ്യ ശക്തികളായി അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും മറ്റും ഏറെ മുന്നോട്ടു പോയി. ആഡംബര ഉല്‍പന്നങ്ങളുടെയും വാര്‍ത്താ വിനിമയ സംവിധാനങ്ങളുടെയും ധാരാളിത്തം ജനജീവിതത്തെ അടിമുടി മാറ്റിയിരിക്കുന്നു. അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലും ജനങ്ങളില്‍ ഭൂരിഭാഗവും ദാരിദ്ര്യ രേഖക്കു ചുവടെയാണ്. ഇന്ത്യയിലാകട്ടെ വികസനത്തിന്റെ തുല്യാവകാശം വലിയൊരു വിഭാഗത്തിന് നിഷേധിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങള്‍ ക്രൂരമായി ലംഘിക്കപ്പെടുന്നു. നിയമ പരിരക്ഷകളുണ്ടെങ്കിലും ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല -ജലാലുദ്ദീന്‍ ഉമരി.

വര്‍ഗീയ പ്രചാരണങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ജീവിതത്തിന്റെ സാമൂഹിക തലങ്ങളില്‍ നിന്ന് മതത്തെ മാറ്റിനിര്‍ത്തണമെന്ന വാദം ജമാഅത്ത് അംഗീകരിക്കുന്നില്ല. ദൈവിക നീതിക്ക് അനുസരിച്ച് ജീവിതം കെട്ടിപ്പടുക്കണം. സ്‌നേഹത്തിലും ധര്‍മത്തിലും അധിഷ്ഠിതമായി മനുഷ്യനന്‍മക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങളുമായി ജമാഅത്ത് മുന്നോട്ടുതന്നെ പോകും. രാഷ്ട്രീയാദി മേഖലകളില്‍ നേരിട്ടും അല്ലാതെയുമുള്ള ഇടപെടല്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനും ജമാഅത്ത് അമീര്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. അമീറിന്റെ പ്രസംഗം മലയാളത്തിലേക്ക് യൂസുഫ് ഉമരിയും ബംഗാളി ഭാഷയിലേക്ക് ഡോ. റഈസുദ്ദീനും മൊഴിമാറ്റം നടത്തി.

ഓഖ്‌ല അബുല്‍ ഫസല്‍ എന്‍ക്ലേവിലെ ജമാഅത്ത് ആസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എണ്ണായിരത്തോളം അംഗങ്ങളാണ് സംബന്ധിക്കുന്നത്. മൗലാന മുഹമ്മദ് യൂസുഫ് ഇസ്‌ലാഹിയുടെ ഖിറാഅത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ജമാഅത്ത് സെക്രട്ടറി ജനറല്‍ നുസ്‌റത്ത് അലി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇഅ്ജാസ് അഹ്മദ് അസ്‌ലം, മുഫ്തബ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. വൈകീട്ട് അഞ്ച് സെഷനുകളിലായി വിവിധ വിഷയങ്ങളെക്കുറിച്ച് തുറന്ന സംവാദം നടന്നു. ഡോ. അബ്ദുര്‍റഖീബ്, നസീറാ ഖാനം, ഡോ. ഷക്കീല്‍ അഹ്മദ്, ടി. ആരിഫലി, മുജ്തബ ഫാറൂഖ്, മുഹമ്മദ് റഫീഖ് ഖാസ്മി, ഡോ. അബ്ദുസ്സലാം വാണിയമ്പലം, അശ്ഫാഖ് അഹ്മദ്, ഡോ. അഹ്മദ് സജ്ജാദ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനം റാലിയോടും പൊതുസമ്മേളനത്തോടും കൂടി ഞായറാഴ്ച സമാപിക്കും


ഇരകളുടെ പുനരധിവാസം മുഖ്യ അജണ്ട

ന്യൂദല്‍ഹി: ആഗോളീകരണത്തിന്റെയും ആര്‍ത്തിമൂത്ത സ്വകാര്യവത്കരണത്തിന്റെയും മുഖ്യ ഇരകള്‍ ഇന്ത്യയിലെ മുസ്‌ലിം സമൂഹമാണെന്നും ഇവരുടെ പുനരധിവാസം പ്രസ്ഥാനത്തിന്റെ മുഖ്യ അജണ്ടയാണെന്നും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അസി.അമീര്‍ പ്രഫ. കെ.എ. സിദ്ദീഖ്ഹസന്‍ അഭിപ്രായപ്പെട്ടു. സാമൂഹികമായി നേരത്തേ തന്നെ ദലിതുകള്‍ക്കും പിറകിലാണെന്ന് സച്ചാര്‍കമ്മിറ്റി വിശേഷിപ്പിച്ച, കുലത്തൊഴിലുകളിലും കുടില്‍ വ്യവസായങ്ങളിലും ഏര്‍പ്പെട്ട മുസ്‌ലിംകളെ ദാരിദ്ര്യത്തിന്റെ തീരാ വറുതിയിലേക്കാണ് ഉദാരീകരണം എടുത്തെറിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ ചതുര്‍ദിന ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ദീഖ്ഹസന്‍. പ്രവാചക മാതൃക പിന്തുടര്‍ന്ന ജമാഅത്ത്, പിറവി തൊട്ട് സേവന-പുനരധിവാസ മേഖലയില്‍ വ്യാപൃതമാണ്. സാമൂഹികസേവനരംഗത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് സംഘടന കൈക്കൊണ്ട തീരുമാനത്തിന്റെ സദ്ഫലങ്ങള്‍ വിഷന്‍ 2016ലൂടെ രാജ്യം അനുഭവിക്കുകയാണെന്ന് അസി.അമീര്‍ വ്യക്തമാക്കി.

മനുഷ്യരുടെ പ്രയാസങ്ങളും ദുരിതങ്ങളും ദൂരീകരിക്കാന്‍ ഇറങ്ങേണ്ടത് വിശ്വാസപരമായ ബാധ്യതയാണെന്ന ബോധ്യം അംഗങ്ങള്‍ക്കുണ്ടാവണമെന്ന് ജമാഅത്ത് ഉപാധ്യക്ഷന്‍ മുഹമ്മദ് ജഅ്ഫര്‍ ഉദ്‌ബോധിപ്പിച്ചു. പൊതു വിഷയങ്ങളില്‍ ഇടപെടാതെ പോയാല്‍ ജമാഅത്തിന് പ്രസക്തി നഷ്ടപ്പെടും. നീതിയുടെ സംസ്ഥാപനവും ആദര്‍ശ പ്രബോധനവും ഒത്തു ചേരുമ്പോഴേ ഇസ്‌ലാമിക പ്രവര്‍ത്തനം സമഗ്രമാകൂ -അദ്ദേഹം പറഞ്ഞു. മുന്‍ അമീര്‍ ഡോ. അബ്ദുല്‍ഹഖ് അന്‍സാരി, ദേശീയ കൂടിയാലോചനാ സമിതി അംഗം ടി.കെ. അബ്ദുല്ല എന്നിവരും വിവിധ വിഷയങ്ങളവതരിപ്പിച്ചു. വി.കെ. അലി, യൂസുഫ് ഉമരി, വി.കെ. ഹംസ അബ്ബാസ് തുടങ്ങിയവര്‍ വിവിധ സെഷനുകളുടെ മലയാളം പരിഭാഷ നിര്‍വഹിച്ചു.

രാത്രി നടന്ന സമാപനസെഷനില്‍ അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി സമാപനപ്രസംഗം നിര്‍വഹിച്ചു. ദുരയിലും സ്വാര്‍ഥതയിലും അധിഷ്ഠിതമായ പുതിയ ലോക ക്രമത്തിനെതിരെ നീതിബോധത്തിലും മാനവിക സ്‌നേഹത്തിലും അധിഷ്ഠിതമായ പോരാട്ടം അനിവാര്യമാണെന്ന് സമ്മേളനം പാസാക്കിയ ദല്‍ഹി പ്രഖ്യാപനം വ്യക്തമാക്കി. സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പുകള്‍ ശക്തിപ്പെടുന്നത് ആശ്വാസകരമാണ്. തങ്ങളുടെ ഭാരിച്ച ദൗത്യം മുസ്‌ലിം സമൂഹം തിരിച്ചറിയണമെന്നും ഇസ്‌ലാമിന്റെ മാനുഷികമുഖം കൂടുതല്‍ ശക്തമായി അവതരിപ്പിക്കാനും കഴിയണമെന്നും സമ്മേളനം മുസ്‌ലിംസമുദായത്തെ ഉണര്‍ത്തി. ആഭ്യന്തര ദൗര്‍ബല്യങ്ങള്‍ മാറ്റിനിര്‍ത്തി സുപ്രധാന ദൗത്യത്തില്‍ ഒരുമിച്ചു മുന്നേറാന്‍ എല്ലാ വിഭാഗങ്ങളോടും സമ്മേളനം ആഹ്വാനം ചെയ്തു. അധാര്‍മികതക്കെതിരെ നിലയുറപ്പിക്കാന്‍ ജനസമൂഹത്തെ പ്രേരിപ്പിക്കുമെന്നും ജനസേവനം ലക്ഷ്യം വെച്ച് ആസൂത്രിത പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.

 വര്‍ഗീയ ഫാഷിസവും തീവ്രദേശീയതയും വിള്ളലുകള്‍ സൃഷ്ടിക്കുന്നു

ന്യൂദല്‍ഹി: ഇന്ത്യയില്‍ വര്‍ഗീയ ഫാഷിസവും തീവ്രദേശീയ വികാരവും സാമൂഹികാന്തരീക്ഷത്തില്‍ വിള്ളലുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും സൈന്യത്തിലും പൊലീസ് സംവിധാനത്തിലും നുഴഞ്ഞുകയറിയ ഫാഷിസ്റ്റ് ശക്തികള്‍ അശാന്തിയും കലഹവും ആസൂത്രണം ചെയ്ത് നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജമാഅത്തെ ഇസ്‌ലാമി ശൂറാം അംഗം ഡോ. ഹസന്‍ രിസാ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ചതുര്‍ദിന ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ 'സമകാലീന സാഹചര്യവും ഇസ്‌ലാമിക പ്രസ്ഥാനവും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സോഷ്യലിസവും കമ്യൂണിസവും ഇന്ത്യന്‍ സമൂഹത്തെ രക്ഷിക്കാനുള്ള കഴിവ് തെളിയിച്ചില്ല. ജര്‍മനിയുടെയും ഇറ്റലിയുടെയും നാസിസവും ഫാഷിസവും വംശീയ-വര്‍ഗീയ രാക്ഷസീയത പ്രാപിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ നടന്ന റഷ്യയിലെ ബോള്‍ഷെവിക് വിപ്ലവത്തെക്കുറിച്ച് മഹാത്മാഗാന്ധി പ്രവചിച്ചത് സത്യമായി പുലര്‍ന്നിരിക്കുകയാണിപ്പോള്‍.

സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് ഹിന്ദു ദേശീയതയും മുസ്‌ലിം ദേശീയതയും സാമ്രാജ്യത്വ ശക്തികളുടെ കാര്‍മികത്വത്തില്‍ ശക്തിപ്പെട്ടപ്പോള്‍ മൗലാന മൗദൂദി ഈ തീവ്ര ദേശീയതകളുടെ വര്‍ഗീയമാനത്തെക്കുറിച്ച് ഉദ്‌ബോധിപ്പിക്കുകയും ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ സന്ദേശം ജനതക്ക് നല്‍കുകയും ചെയ്തിരുന്നു. അന്ന് അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്്തതുപോലെതന്നെ ഇന്ത്യ-പാക് വിഭജനം ഇരു സമുദായങ്ങളെയും ശത്രുക്കളാക്കുകയും മേഖലയില്‍ അശാന്തിയുടെ വിത്ത് പാകുകയും ചെയ്തിരിക്കുന്നു. ഈ മുറിവുണക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് പരമാവധി പരിശ്രമിക്കേണ്ടതുണ്ട്.

അടിസ്ഥാന വര്‍ഗത്തെ കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രസ്ഥാനം പ്രവര്‍ത്തനപദ്ധതി ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സത്യസന്ധതയും ആത്മാര്‍ഥതയും കൈമുതലാക്കി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ പ്രസ്ഥാനം മുന്‍കൈയെടുക്കണം. ഭരണകൂടത്തോടും രാഷ്ട്രീയ-സാമുദായിക സംഘടനകളോടും സമന്വയത്തിന്റെയും സഹകരണത്തിന്റെയും രീതി കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടികളെയും സമൂഹങ്ങളെയും വീഴ്ത്താനും വാഴ്ത്താനും കഴിവുള്ളതാണ് മാധ്യമങ്ങളെന്നും ഇന്ത്യയില്‍ കോര്‍പറേറ്റ് മീഡിയയുടെ കടന്നു കയറ്റം ആരംഭിച്ച് കഴിഞ്ഞത് അപകടസൂചനയാണെന്നും ഡോ. എസ്.ക്യൂ.ആര്‍ ഇല്യാസ് പറഞ്ഞു. ഇപ്പോള്‍ വിദേശപത്രങ്ങള്‍ക്ക് 26 ശതമാനം മുതലിറക്കാന്‍ ഇന്ത്യയുടെ മാധ്യമരംഗത്ത് കച്ചവടം തുറന്ന് കൊടുത്തു കഴിഞ്ഞു. ഇനി 49 ശതമാനം മൂലധനമിറക്കാനും മീഡിയാ രംഗം കയ്യിലെടുക്കാനുമാണ് ആഗോള കോര്‍പറേറ്റ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം താക്കീത് നല്‍കി.

ജമാഅത്ത് ദേശീയ റാലിക്ക് അനുമതി റദ്ദാക്കി; ഇന്ന് പ്രതിഷേധ സംഗമം

ന്യൂദല്‍ഹി: ജമാഅത്തെ ഇസ്‌ലാമി ദേശീയ റാലിക്ക് ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അനുമതി അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അവസാന നിമിഷം റദ്ദാക്കി. സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ വിവിധ മുസ്‌ലിം നേതാക്കളെ പങ്കെടുപ്പിച്ച് ഓഖ്‌ലയില്‍ ഞായറാഴ്ച വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജമാഅത്ത്‌നേതാക്കള്‍ പ്രഖ്യാപിച്ചു.

ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ന്യൂദല്‍ഹി രാംലീല മൈതാനിയില്‍ നിന്ന് തുടങ്ങി ജന്തര്‍ മന്തിറില്‍ സമാപിക്കാനിരുന്ന ദേശീയറാലിയാണ് അവസാനനിമിഷം അധികൃതര്‍ തടഞ്ഞത്. വി.ഐ.പി സുരക്ഷാ മേഖലയുടെ പരിധിയില്‍പ്പെടുന്ന മേഖലയായത് കൊണ്ടാണ് റാലിക്കുള്ള അനുമതി റദ്ദാക്കുന്നതെന്നാണ് അറിയിപ്പ്. ഒബാമയുടെ സന്ദര്‍ശനപശ്ചാത്തലത്തിലാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല. റാലി അവസാനിച്ച് മണിക്കുറുകള്‍ കഴിഞ്ഞാണ് ഒബാമ ദല്‍ഹിയിലെത്തുന്നത്. റാലി തടഞ്ഞതിലൂടെ അമേരിക്കയോടും പ്രസിഡന്റിനോടുമുള്ള വിധേയത്വമാണ് കേന്ദ്രസര്‍ക്കാര്‍ തെളിയിച്ചതെന്ന് ന്യൂദല്‍ഹി പ്രസ്‌ക്ലബില്‍ ശനിയാഴ്ച വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജമാഅത്ത് നേതാക്കള്‍ കുറ്റപ്പെടുത്തി. ആറ് മാസം മുമ്പ്, ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്താന്‍ നിശ്ചയിച്ച റാലി ഒബാമക്കെതിരായ പരിപാടിയായി കാണുന്നതിലെ യുക്തിരാഹിത്യം ജമാഅത്തെ ഇസ്‌ലാമി ശൂറാ അംഗം ഖാസിം റസൂല്‍ ഇല്യാസ് ചോദ്യംചെയ്തു. ഒബാമയുടെ പരിപാടി നിശ്ചയിച്ച ശേഷവും റാലിയുമായി മുമ്പോട്ടുപോകാന്‍ കഴിയുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. അതേസമയം അവസാന നിമിഷമെടുത്ത തീരുമാനത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നുമില്ല. ന്യൂദല്‍ഹിയില്‍ റാലികള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമായി മാറ്റി വെച്ച മേഖലയിലാണ് റാലി നടത്താന്‍ നിശ്ചയിച്ചതെന്നിരിക്കേ ഏത് നിലയിലാണ് ഇവ വി.ഐ.പി സുരക്ഷാ മേഖലയായി മാറിയതെന്ന് ഇല്യാസ് ചോദിച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ്, ജംഇയ്യത്ത് അഹ്‌ലെ ഹദീസ് തുടങ്ങി മുഴുവന്‍ മുസ്‌ലിംസംഘടനകളുടെയും നേതാക്കളെ അണിനിരത്തി ഓഖ്‌ലയില്‍ പ്രതിഷേധസംഗമം നടത്തുമെന്ന് അവര്‍ അറിയിച്ചു. ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ നുസ്‌റത്ത് അലി, മുജ്തബ ഫാറൂഖ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റാലി റദ്ദാക്കി അമേരിക്കയോടുള്ള അടിമത്തം അരക്കിട്ടുറപ്പിക്കുകയാണ് ഇന്ത്യ ചെയ്തതെന്ന് ജമാഅത്തെ ഇസ്‌ലാമി ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്ര കൂടിയാലോചനാ സമിതി അംഗം ടി.കെ. അബ്ദുല്ല കുറ്റപ്പെടുത്തി. ഇസ്രായേലുമായി ചേര്‍ന്ന് അമേരിക്കന്‍ സാമ്രാജ്യത്വം വിനാശകരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് ഇന്ത്യ ഈ നിലപാട് തുടരുന്നത്. സാമൂഹിക ഇടപെടലിനുള്ള സ്വാതന്ത്ര്യം ചോദിക്കരുത്; നമസ്‌കാരത്തിനുള്ള സ്വാതന്ത്ര്യം ഇസ്‌ലാമിനുള്ള സ്വാതന്ത്ര്യമായി കണക്കാക്കിയാല്‍ മതിയെന്ന സാമ്രാജ്യത്വ ജല്‍പനം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അവകാശനിഷേധത്തിനെതിരെ മുസ്‌ലിം നേതാക്കളുടെ പ്രതിഷേധസംഗമം


ന്യൂദല്‍ഹി: ഒബാമയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്‌ലാമി ദേശീയ റാലിക്ക് അനുമതി നിഷേധിച്ചതിനെതിരെ മുസ്‌ലിം നേതാക്കളുടെ പ്രതിഷേധം. അമേരിക്കയും ഇസ്രായേലുമായുള്ള രാജ്യത്തിന്റെ വഴിവിട്ട ബന്ധം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ഓഖ്‌ല അബുല്‍ഫസല്‍ എന്‍ക്ലേവില്‍ നടന്ന പ്രതിഷേധ സമ്മേളനം മുന്നറിയിപ്പ് നല്‍കി. സംഘടനകളുടെ ന്യായമായ അവകാശവും സ്വാതന്ത്ര്യവും ഹനിക്കാനുള്ള ഭരണകൂട നീക്കം ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കിടയാക്കുമെന്ന് ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷന്‍ പ്രഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. കാവി ഭീകരത അരങ്ങു തകര്‍ക്കുന്ന വേളയില്‍ നിരപരാധികളായ ഒട്ടേറെ യുവാക്കളെ ജയിലില്‍ അടച്ച സര്‍ക്കാര്‍, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവരാന്‍ ശ്രമിക്കുകയാണ്. കാവി ഭീകരതയെ കുറിച്ച അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം എന്തു വില കൊടുത്തും ചെറുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മഹിത മുദ്രാവാക്യങ്ങളുയര്‍ത്തി ദല്‍ഹിയില്‍ റാലി നടത്താനുള്ള അവകാശം നിഷേധിക്കപ്പെട്ടത് ദുഃഖകരമാണെന്ന് കോണ്‍ഗ്രസ് അനുകൂല മതസംഘടനയായ ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് നേതാവ് മഹ്മൂദ് മദനി പറഞ്ഞു. രാജ്യത്തെ തകര്‍ക്കാനുള്ള ശക്തികളെ ചെറുക്കേണ്ട ബാധ്യത മുസ്‌ലിംകള്‍ക്കുണ്ടെന്നും മുഴുവന്‍ മനുഷ്യരുടെയും നീതിക്കുവേണ്ടി ശബ്ദിക്കാന്‍ മുസ്‌ലിംകള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം, അടിമത്തം, നിയമരാഹിത്യം എന്നിവക്കെതിരായി ജമാഅത്തെ ഇസ്‌ലാമി ആവിഷ്‌കരിച്ച സമര പോരാട്ടങ്ങള്‍ മതപരമായ ബാധ്യത തന്നെയാണെന്ന് ജംഇയ്യത് അഹ്‌ലെ ഹദീസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മൗലാന അസ്ഹര്‍ ഇമാം മഹ്ദി സലഫി അഭിപ്രായപ്പെട്ടു. കാലോചിത മുദ്രാവാക്യം ഉയര്‍ത്തിയ ജമാഅത്തെ ഇസ്‌ലാമിയെ അഭിനന്ദിച്ച അദ്ദേഹം അത് ദൈവികമാര്‍ഗത്തിലുള്ള ജിഹാദാണെന്നും ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ ദാസ്യത്തിന്റെ പേരിലാണ് സുരക്ഷാകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജമാഅത്ത് റാലി സര്‍ക്കാര്‍ തടഞ്ഞതെന്ന് 'മില്ലി ഗസറ്റ്' പത്രാധിപര്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ ആരോപിച്ചു. സിമി ഉള്‍പ്പെടെ ന്യൂനപക്ഷ സംഘടനകളെ നിരോധിക്കുകയും നിരപരാധികളെ തുറുങ്കിലടക്കുകയും ചെയ്യുന്ന ഭരണകൂട മനോഭാവം തന്നെയാണ് റാലി നിരോധത്തിലും തെളിയുന്നതെന്ന് ദല്‍ഹി ഫത്തേപൂര്‍ മസ്ജിദ് ഇമാം മുഫ്തി മുഹമ്മദ് മുകര്‍റം പറഞ്ഞു. വഴിവിട്ട അമേരിക്കന്‍ ദാസ്യവും പാശ്ചാത്യ സംസ്‌കാരത്തോടുള്ള അതിരുകടന്ന വിധേയത്വവും ഇന്ത്യന്‍ സമൂഹത്തെ ഏറെ മാറ്റിയതായി ജമാഅത്ത് കേരള അസി.അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു.

ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ നുസ്രത്ത് അലി, സദറുല്ല ഖാസ്മി ഖാന്‍, ദേശീയോദ്ഗ്രഥന കൗണ്‍സില്‍ അംഗം നവീദ് ഹാമിദ്, ഇഅ്ജാസ് അസ്‌ലം, ആള്‍ ഇന്ത്യ ഒ.ബി.സി അസോസിയേഷന്‍ പ്രസിഡന്റ് ശബീര്‍ അഹ്മദ് അന്‍സാരി എന്നിവരും സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി സമാപനപ്രസംഗം നടത്തി. ജമാഅത്ത് അംഗങ്ങളുടെ ദേശീയ സമ്മേളന ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗം ടി.കെ അബ്ദുല്ല സംസാരിച്ചു. ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങളുടെ കൂട്ടായ്മ തകര്‍ക്കുകയെന്ന കൃത്യമായ അജണ്ടയാണ് ഇന്ത്യയുമായി തന്ത്രപ്രധാന ബന്ധം രൂപപ്പെടുത്താന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചൈനയും റഷ്യയും ഇന്ത്യയും ഒത്തുചേര്‍ന്നാല്‍ ആഗോള ശാക്തിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്നിരിക്കെ, പരിധിവിട്ട യു.എസ് വിധേയത്വം ഇന്ത്യക്ക് ദോഷം മാത്രമേ ചെയ്യുകയുള്ളൂവെന്ന് മുന്നറിയിപ്പ് നല്‍കി.

ഒമ്പതു തവണ കോള്‍മാന്‍ ഹെഡ്‌ലിക്ക് ഇന്ത്യയില്‍ സ്വതന്ത്രമായി വന്നു പോകാന്‍ കഴിഞ്ഞത് അമേരിക്ക നിശ്ചിത സമയത്ത് വിവരം കൈമാറാതിരുന്നതു കൊണ്ടാണെന്ന് ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള തുറന്നു പറഞ്ഞതാണ്. എന്നാല്‍, ഹെഡ്‌ലി തങ്ങളുടെ ഏജന്റാണെന്ന കാര്യം യു.എസ് ഇപ്പോഴും മറച്ചു പിടിക്കുന്നു. ഈ സാഹചര്യത്തില്‍ ലശ്കര്‍ ഉള്‍പ്പെടെ പല തീവ്രവാദ സംഘടനകളുടെയും പിന്നില്‍ അമേരിക്കയുടെ കരങ്ങള്‍ ഇല്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

സമ്മേളനം വിലക്കയറ്റം, അഴിമതി, കാവി ഭീകരതയും നിരപരാധികളുടെ അറസ്റ്റും ഭക്ഷ്യസുരക്ഷാ ബില്‍, അയോധ്യാ വിധി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട അഞ്ച് പ്രമേയങ്ങളും പാസാക്കി.

 വിശദമായി ചര്‍ച ചെയ്യേണ്ടുന്ന ഒരു പോസ്റ്റ് എന്ന നിലക്കല്ല ഇതിവിടെ നല്‍കിയിരിക്കുന്നത്. മറിച്ച് ജമാഅത്തിനെ അടുത്തറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു റെഫറന്‍സ് എന്ന നിലക്കാണ്.

ബുധനാഴ്‌ച, നവംബർ 10, 2010

ഒരു ജമാഅത്ത് വിമര്‍ശകന്റെ 10 മറുപടികള്‍

 ലീഗ് മുജാഹിദ് മറുപടി പറയേണ്ട 10 ചോദ്യങ്ങള്‍ എന്ന പോസ്റ്റ് ഇതാ ഇവിടെയും ഞാന്‍ നല്‍കിയിരുന്നു. ഇവിടെ ലീഗ് മുജാഹിദ് എന്ന് പ്രത്യേകം പറഞ്ഞതുകൊണ്ടോ എന്തോ വായിച്ച് പോയതല്ലാതെ ആരും മറുപടി പറഞ്ഞില്ല. അതിനാല്‍ അവിടെ ആരെങ്കിലും പറയട്ടെ എന്ന് കരുതി ജമാഅത്ത് വിമര്‍ശകര്‍ മറുപടി പറയേണ്ട 10 ചോദ്യങ്ങള്‍ എന്നാണ് തലക്കെട്ട് നല്‍കിയത്. അതുകൊണ്ട് ഞാന്‍ ജമാഅത്ത് വിമര്‍ശകനാണെന്ന് അവകാശപ്പെട്ട് ഒരു മെമ്പര്‍ ഗൗരവപൂര്‍വം പ്രതികരിച്ചു. ചില വാചകങ്ങള്‍ അവഗണിച്ചാല്‍ എന്തൊക്കെയോ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരു മുസ്ലിമല്ലാത്ത (മുസ്ലിം പേരുണ്ടായേക്കാം) വ്യക്തിയുടെ ആശങ്കകള്‍ അകറ്റാന്‍ ബാധ്യതയുണ്ട് എന്ന് തോന്നിയതിനാല്‍ ഞാനതിന് മറുപടി നല്‍കി. എന്റെ ബ്ലോഗ് വായനക്കാര്‍ക്കായി അവ ഇവിടെ പുനപ്രകാശനം ചെയ്യുന്നു. ഒയിന്‍ഗോ എന്ന പ്രസ്തുത വ്യക്തി നല്‍കിയ മറുപടി വായിക്കുക.
[ആകെ മൊത്തം നോക്കിയാല്‍ വിവരമില്ലായ്മയാണ് ഈ ചോദ്യങ്ങളുടെ അന്തര്‍ധാര.
ഉത്തരം 1.
"മതം എന്നാല്‍ ജീവിതത്തിന്റെ എല്ലാ മേഖലയിലും അതിന്റെ കൈയൊപ്പ്‌ പതിക്കുന്ന ആദര്‍ശമാണ് എന്നാണു ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായം."

= ലോകത്തെക്കുറിച്ചോ മനുഷ്യജീവിതത്തെക്കുറിച്ചോ ഉള്ള അന്തമില്ലായ്ക അല്ലെങ്കില്‍ വിവരമില്ലായ്കയില്‍നിന്നാണ് ഇത്തരം അഭിപ്രായം ഉടലെടുക്കുക. ആശയലോകത്തെ ഏതൊന്നും അത് ഉത്ഭവിച്ച കാലത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികളെ ലംഘിക്കുന്നില്ല എന്ന് ആദ്യമായി മനസ്സിലാക്കുക. ഈ മനസ്സിലാക്കലാണ്, ഒരു വിനയമെന്നോണം നമുക്ക് വേണ്ടത്. ലോകവും ജീവിതവും വലുതും മനുഷ്യന്‍ ചെറുതുമാണ്. നാളത്തെ മനുഷ്യന്‍ ഏതൊക്കെ 'മേഖല'കളില്‍ വ്യാപരിക്കുമെന്നുള്ളത് ഇന്നത്തെ നിര്‍ണ്ണയമല്ല. അതുപോലെ ഇന്നലത്തെ മതത്തിന് ഇന്നത്തെ ജീവിതമേഖലകളെക്കുറിച്ച് എന്തു കൈയൊപ്പാണ് പതിക്കാനാണുള്ളത്?

ചിലത് ചോദിക്കാം: ഇന്നത്തെ ഐടിയെക്കുറിച്ച്, ഇന്നലെ വന്ന സിനിമയെക്കുറിച്ച് മിനിഞ്ഞാന്നത്തെ ഇസ്ലാമിന് എന്തെങ്കിലും പറയാനുണ്ടോ? എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?

രാഷ്ട്രീയതലത്തില്‍ തന്നെ ചോദിക്കാം: യൂറോപ്യന്‍ ജ്ഞാനോദയ ഉത്പന്നങ്ങളായ ജനാധിപത്യം, മതേതരത്തം, ദേശീയത എന്നിവയെക്കുറിച്ച് അതിനുമുമ്പുള്ള ഇസ്ലാമിന്റെ വീക്ഷണം വലിച്ചുനീട്ടികൊണ്ടുവന്ന് വിശദീകരിക്കണോ?

ജീവിതവും ലോകവും വികസ്വരമാണെന്നും നമുക്ക് അജ്ഞാതമായ 'മേഖല'കളിലാണ് വരും തലമുറ വ്യാപരിക്കുകയെന്നും വിനയാന്വിതം നിലപാടെടുക്കുന്നതല്ലേ ബുദ്ധി? അവയിന്മേല്‍ ഇന്നലത്തെ ഒന്നിന്റെ കൈയൊപ്പ് വേണമെന്ന് ശഠിക്കുന്നത് ബുദ്ധിമോശമാണ്.

ഒരു പ്രത്യയശാസ്ത്രത്തിന്റെ പരിമിതികളെ സ്വയം തിരിച്ചറിയുന്ന അപൂര്‍വ്വം പ്രത്യയശാസ്ത്രങ്ങളേ ലോകത്ത് ഉണ്ടായിട്ടുള്ളൂ. അതിലൊന്ന് മാര്‍ക്സിസമാണ്. മാര്‍ക്സിസത്തെ ലെനിന്‍ നിര്‍വചിച്ചത് മാര്‍ക്സിന്റെ ആശയലോകം എന്നല്ല, മറിച്ച് 'സമൂര്‍ത്തലോകത്തിന്റെ സമൂര്‍ത്തവിശകലനം' എന്നാണ്. വികസ്വരമായികൊണ്ടിരിക്കുന്ന ലോകത്തെ കുറിച്ച് പ്രത്യയശാസ്ത്രവും വികസ്വരം ആവണമെന്നതാണ് ഇതിന്റെ കാതല്‍.

അടുത്ത വിവരമില്ലായ്മ:
"മതം എന്നത് ഒരു സമുദായത്തിന്‍റെ ആചാര അനുഷ്ഠാനങ്ങള്‍, വിശ്വാസ പ്രമാണങ്ങള്‍, സാംസ്കാരിക ചിഹ്നങ്ങള്‍ ഇവയോന്നുമല്ല എന്ന് അത് (ജമാ അത്ത്) വിശ്വസിക്കുന്നു."

- ഇതെല്ലാം കൂടിയതിന്റെ ഒരു സഞ്ചയിതരൂപം ആണ് മതം എന്നാണ് ഏറെ പേരുടെയും ധാരണ. അല്ലാത്തതിനെ നമുക്ക് "തെറ്റിദ്ധാരണ" എന്നു വിളിക്കാം.

അടുത്തത് :
"മാനവരാശിയുടെ യഥാര്ത്ഥ വിമോചനത്തിന്റെ വഴിയാണ് അത് എന്നും അത് (ജമാ അത്ത്)കരുതുന്നു."

- വിമോചനത്തിന്റെ പണി ആരെങ്കിലും നിങ്ങളെ ഏല്പിച്ചിട്ടുവേണ്ടേ മോനെ...

അടുത്തത്:
"ഇത് താങ്കള്‍ ഇസ്ലാം മത വിശ്വാസത്തിനു അനുസരിച്ചാണ് വിലയിരുത്തുന്നത് എങ്കില്‍ ഇതില്‍ താങ്കള്‍ക്ക് വിയോജിപ്പ്‌ രേഖപ്പെടുത്താന്‍ ആവുമോ?"
- നോട്ട് അപ്ളിക്കബിള്‍.

"ഇനി മതരഹിത സമൂഹത്തിന്‍റെ വീക്ഷണമാണ് എങ്കില്‍, ഇങ്ങിനെ ഒരു വിഭാഗം വിശ്വസിക്കാന്‍ പാടില്ല എന്ന് പറയാന് ബഹുസ്വര സമൂഹത്തില്‍ താങ്കള്‍ക്ക് അവകാശം ഉണ്ടോ?"

- ഇല്ല. എങ്കിലും പൊട്ടത്തരങ്ങളില്‍ നിന്ന് ഈ വിഭാഗം രക്ഷപ്പെടണമേ എന്നു പ്രാര്‍ത്ഥിക്കും.

ചോദ്യം 2 : ഒരു വിഭാഗം, തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശം ഒരു ജനതയുടെ വിമോചനത്തിന്റെ വഴിയായി അവരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനെ താങ്കള്‍ എങ്ങിനെ കാണുന്നു? ജനാധിപത്യ സമൂഹത്തില്‍ അതിന്‍റെ എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി അതിനെ അവതരിപ്പിക്കുന്നതിനെ എതിര്‍ക്കുന്നത് താങ്കളുടെ ജനാധിപത്യബോധം സമ്മതിക്കുമോ?

ഉത്തരം 2 : ജനാധിപത്യം നേരിടുന്ന ഒരു വൈരുദ്ധ്യമാണ് ഇത്... ജനാധിപത്യവിരുദ്ധമായ 'തിയോക്രസി' എന്ന സാധനത്തെ ജനാധിപത്യത്തിനുള്ളിലേക്ക് "അതിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി" ഒളിപ്പിച്ചുകടത്തുന്നത് ജനാധിപത്യ ബോധത്തിനു തന്നെ അംഗീകരിക്കേണ്ടി വരിക.... ഹൗ... വെറുതെയല്ല ലെനിന്‍ പറഞ്ഞത്: "Democratic rights are so precious that it should be rationed."

ചോദ്യം 3: ജമാഅത്തെ ഇസ്ലാമി രൂപം കൊണ്ട കാലത്തെ സാമൂഹികാവസ്ഥ വിലയിരുത്താതെ അതിനെ, ഊന്നല്‍ കൊടുത്ത മേഖലയെ വിമര്‍ശിക്കുന്നത് ശരിയാണോ?
ഇസ്ലാം എന്നത് പല കാലത്തും ദേശത്തും കാലഘട്ടത്തിന്‍റെ ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന, ഒരു ആശയമായി താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? വിവിധ കാലത്ത്‌ നേരിടുന്ന വെല്ലുവിളികളെ എല്ലാ ആശയങ്ങളും നേരിടുന്നത് പോലെ കഴിഞ്ഞ നൂറ്റാണ്ടില്‍ ഭൌതിക രാഷ്ട്രീയ സംഹിതകള്‍ ആധിപത്യം ചെലുത്ത്തിയപ്പോള്‍ അതിനു എതിരെ ഇസ്ലാമിക രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനങ്ങള്‍ അവയില്‍ നിന്നും എത്ര വ്യതിരിക്തത പുലര്‍ത്തുന്നു എന്ന് വ്യക്തമാക്കിയ മൌദൂദിയുടെ, ജമാഅത്തിന്റെ വീക്ഷണത്തോടു താങ്കള്‍ക്ക് ഒരു മുസ്ലിം എന്ന നിലയില്‍ എതിര്‍പ്പ് പുലര്‍ത്താന്‍ കഴിയുമോ?


ഉത്തരം 3: ഒരു ആശയസംഹിത ചരിത്രത്തിലെല്ലാകാലത്തും ഒരുപോലെയല്ല ഇടപെടുന്നത്. ഉദാഹരണത്തിന് ഇസ്ലാമിന്റെ ഉത്ഭവകാലത്ത് അറേബ്യയിലെ കച്ചവടസമൂഹമായിരുന്നു ലോകത്തിലെ ഏറ്റവും പുരോഗാമിയായ വര്‍ഗ്ഗം. ലോകത്താകെ വ്യാപിക്കാനും യൂറോപ്പിനെ വരെ ഭാഗികമായി ഭരിക്കാനും വേണ്ട ഊര്‍ജ്ജം അതി വിപ്ളവകാരിയായ ഈ വര്‍ഗ്ഗത്തിന് ഇസ്ലാം മതം പ്രദാനം ചെയ്യുകയുണ്ടായി. എന്നാല്‍ ഇന്ന് ലോകത്തൊരിടത്തും ഇസ്ലാമോ പൊളിറ്റിക്കല്‍ ഇസ്ലാമോ വിമോചനശക്തിയല്ല, മറിച്ച് പിന്തിരിപ്പന്‍ ശക്തിയാണ്.

ആദ്യകാല ക്രിസ്ത്യാനിറ്റിയെയും ഏറ്റവും വിപ്ലവാത്മകം എന്നേ വിശേഷിപ്പിക്കാനാവൂ. റൊമന്‍ അധിനിവേശത്തിനെതിരായ ചെറുത്തുനില്പായിരുന്നു അത്. ഇത് പിന്നീട് എത്രമാത്രം പിന്തിരിപ്പനും യൂറോപ്പിനെ അന്ധകാരത്തിലാക്കിയതുമായ ശക്തിയായി മാറി എന്ന് പറയേണ്ടതില്ലല്ലോ.

ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ദേശീയ വിമോചനപ്രസ്ഥാനം ശക്തമായ പ്രക്ഷോഭമഴിച്ചുവിട്ട, പുതിയ ജനാധിപത്യ, ദേശീയ ഭരണസംവിധാനത്തെക്കുറിച്ച് ചിന്തകളും പ്രതീക്ഷകളും വികസിച്ച 1940കളിലാണ് ജമാ അത്തെ ഇസ്ളാമിയുടെ ജനനം. പറയൂ... എന്തിനെതിരെയാണ് നിങ്ങള്‍ നിലകൊണ്ടത്? നിങ്ങള്‍ പറയുന്ന "ഭൗതിക രാഷ്ട്രീയ സംഹിത"കള്‍ എന്തായിരുന്നു. നിങ്ങള്‍ നില കൊണ്ട ഇതേ എതിര്‍പാളയത്തിലായിരുന്നു 1925ല്‍ ആര്‍ എസ് എസും ജനിച്ചത്.

ചോദ്യം 4: മതം എന്നാല്‍ സമുദായം അല്ല എന്ന ജമാഅത്തിന്റെ വീക്ഷണം താങ്കള്‍ എങ്ങിനെ കാണുന്നു? മതവിശ്വാസികള്‍ സാമുദായിക ബോധം എന്നതിന് അപ്പുറം വിശാലമായ മാനവികബോധം പുലര്‍ത്തണം എന്നും, എല്ലാ വിഭാഗം ജനങ്ങള്‍ക്ക വേണ്ടിയും എണീറ്റ്‌ നില്‍ക്കുന്ന ഉത്തമ സമുദായം ആയിരിക്കണം എന്നും പ്രചരിപ്പിക്കുന്ന, അത്തരം ഒരു സമൂഹനിര്‍മ്മിതിക്കായി പണിയെടുക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയില്‍ ജമാഅത്തിന്റെ ആശയത്തോട് വിയോജിക്കാന്‍ താങ്കള്‍ക്ക് ആവുമോ? അതായത്‌ മതസമൂഹം എന്നാല്‍ സ്വന്തം സമുദായത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവര്‍ ആവണം എന്ന വീക്ഷണമാണോ താങ്കള്‍ക്ക് ഉള്ളത്?

ഉത്തരം 4: ഈ അടിയെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു: ഒരു മതേതര, ജനാധിപത്യവ്യവസ്ഥയ്ക്കുള്ളീല്‍ മുസ്ലീങ്ങള്‍ നാലു കള്ളികളിലാണ് നിലകൊള്ളൂന്നത് എന്ന് John L. Esposito എന്ന വിദ്വാന്‍ തട്ടിവിട്ടിട്ടുണ്ട്. ഒന്ന്, സാമുദായികം, വര്‍ഗ്ഗീയം, എന്നൊക്കെ വിശേഷിപ്പിക്കാവുന്ന, അതേസമയം നിലനില്ക്കുന്ന ജനാധിപത്യ, മതേതര മൂല്യങ്ങളെ മാനിക്കുന്ന കൂട്ടര്‍, രണ്ട്, പൊളിറ്റിക്കല്‍ ഇസ്ളാമിന്റെ കൂട്ടര്‍. ലോകത്താകെ ഇസ്ലാമിക ഉമ്മ വരുമെന്നും ഇസ്ലാം ലോകത്തെ വിമോചിപ്പിക്കുമെന്നും വൃഥാ സ്വപ്നം കാണുന്നവര്‍. ജനാധിപത്യ, മതേതരമൂല്യങ്ങളോട് ശത്രുതയാണിവര്‍ക്ക്. എങ്കിലും അതിന്റെ സാധ്യതകള്‍ക്ക് മുമ്പില്‍ മുഖം തിരിഞ്ഞു നില്ക്കില്ല. മൂന്നാമത്തെയും നാലാമത്തെയും കൂട്ടര്‍ക്ക് രാഷ്ട്രീയത്തോട് അത്ര പ്രിയമില്ല. മത യാഥാസ്ഥികരെന്നും മത ഉല്പതിഷ്ണുക്കളെന്നും വിളിക്കാവുന്നവരാണിവര്‍.

വിശാലമായ മാനവികബോധം എന്ന് ഉമ്മാക്കി ഉണ്ടാക്കി കൊണ്ടുവരുന്നതിന്റെ ഉറവിടം ഇപ്പോള്‍ വ്യക്തമല്ലേ... ജമാ അത്തുകാരാ.. തെളിച്ചുപറ, നിന്റെ ലക്ഷ്യമെന്ത്?

ചോദ്യം 5: സാമുദായികതയാണോ? അതോ ആദര്‍ശത്തില്‍ അധിഷ്ഠിതമായ വിശാല വീക്ഷണം ആണോ ഇന്ത്യയില്‍ ബഹുസ്വര സമൂഹത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ സാധ്യത? എല്ലാ സമൂഹത്തിനും വേണ്ടി വിഭാഗീയത ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായ ഇസ്ലാമിക പ്രത്യയശാസ്ത്രമാണോ അതോ, സ്വന്തം സമുദായം എന്ന സങ്കുചിത സാമുദായിക വീക്ഷണമാണോ അപകടം? ഏതാണ് ഇസ്ലാമികം?

ഉത്തരം 5 : തീര്‍ച്ചയായും ഏറ്റവും അപകടകാരികള്‍ ജമാ അത്ത് പ്രതിനിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റേതാണ്. ഇതുവരെയുള്ള ചരിത്രം അതിനു സാക്ഷിയാണ്.

ചോദ്യം 6: മതം എന്നാല്‍ സമുദായം എന്ന സമവാക്യം സ്വീകാര്യമല്ലാത്ത ജമാഅത്തെ ഇസ്ലാമിക്ക് ഇസ്ലാമിക പ്രത്യയശാസ്ത്രം വര്‍ഗ്ഗീയമായ ഒരു ഭരണകൂടത്തിന്റെ സൃഷ്ടിപ്പിനുള്ള ആയുധമാണ് എന്ന് കരുതാന്‍ താങ്കളുടെ മനസ്സാക്ഷി സമ്മതിക്കുന്നുണ്ടോ?

ഉത്തരം 6: അള്ളാഹുവിന്റെ കൃപ! ജമാ അത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള ജമ്മുകാശ്മീര്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിലൊന്നും ജനങ്ങള്‍ അവരെ ഭരണമേല്പിച്ചിട്ടില്ല.
മതേതരത്തത്തെയും ജനാധിപത്യത്തെയും തള്ളിക്കളയുന്ന, ജനാധിപത്യത്തിനുപകരം തിയോക്രസിയെ ഉദ്ബോധിപ്പിക്കുന്ന മൗദൂദി സ്ഥാപിച്ച സംഘടനക്ക് എത്തരത്തിലുള്ള ഭരണകൂടമാണ് സൃഷ്ടിക്കാനാവുക? ജനങ്ങളേവരും ഇതു ഭയക്കുന്നുണ്ട്.

ചോദ്യം 7: മതം എന്നാല്‍ വിശാല മാനവികതയാണ് എന്ന് വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമി ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നത് അതിന്‍റെ ആശയം പ്രവര്‍ത്തിപഥത്തില്‍ കൊണ്ട് വരുന്നതല്ലേ? ഇവിടെ എവിടെയാണ് താങ്കള്‍ കാണുന്ന ഒളിയജണ്ട?

ഉത്തരം 7: ആഗോള ഇസ്ലാമിക ഉമ്മ എന്നതിനെ 'വിശാല മാനവികത'യെന്നു പറയുന്നിടത്തു തുടങ്ങുന്നു ഒളിയജണ്ട. ജനാധിപത്യത്തിന്റെ സാധ്യതകള്‍ ജനാധിപത്യ വിരുദ്ധ അജണ്ടക്കുവേണ്ടി ഉപയോഗിക്കുന്നിടത്തു തുടങ്ങുന്നു ഒളിയജണ്ട.

"ഇതല്ലാതെ ജമാഅത്തെ ഇസ്ലാമിക്ക് എന്താണ് ചെയ്യാനുള്ളത്? മതത്തിന്‍റെ മാനവിക മുഖത്തെ കുറിച്ച് വയള് പറയുകയും പ്രവര്‍ത്തന രംഗത്ത്‌ അതിനെ നിരാകരിക്കുകയും ചെയ്യുക എന്നത് താങ്ങള്‍ അംഗീകരിക്കുമോ?"

-"വയള് പറയുന്നവര്‍" ഒരു ബഹുമത സമൂഹത്തില്‍ നൂറ്റാണ്ടുകളായി ജീവിച്ചുവന്നതിന്റെ ചരിത്രത്തെ പ്രതിനിധീകരിക്കുന്നവരാണ്. സഹോദര സമുദായങ്ങളോട് സാഹോദര്യത്തോടും സ്നേഹത്തോടും കഴിഞ്ഞതിന്റെ ചരിത്രമുണ്ടവര്‍ക്ക്. ആശയപരവും ആചാരപരവുമായ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് അവര്‍ എതിരല്ല. സ്നേഹാധിഷ്ഠിതമായ, ദൈവാന്വേഷണാധിഷ്ഠിതമായ സൂഫി പാരമ്പര്യങ്ങള്‍ അവര്‍ക്കിടയിലുണ്ട്.

ലോകത്തെങ്ങും തീവ്രവാദത്തിന്റെ വിത്തുകള്‍ വിതറുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്, മൗദൂദിസത്തിന് എന്തു മാനവികതയാണുള്ളത്?

ചോദ്യം 8: ജമാഅത്തെ ഇസ്ലാമി ഇതര വിഭാഗങ്ങളുമായി ചേര്‍ന്ന് ഒരു പ്ലാറ്റ്‌ഫോം രൂപീകരിച്ചതാണ് ഒളിയജണ്ട എന്ന് താങ്കള്‍ കരുതുന്നോ?

- പിന്നല്ലാതെ...

ജമാഅത്തെ ഇസ്ലാമി ഇതില്‍ അതിന്‍റെ പങ്കാളിത്തം മറച്ചു വെക്കുന്നില്ലല്ലോ? യോജിക്കാവുന്ന മേഖലയില്‍ സമൂഹത്തില്‍ ഇതരരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഉദ്ഗ്രഥനം എന്നല്ലാതെ വിഘടനം അല്ലല്ലോ? ജമാഅത്തെ ഇസ്ലാമി ഇത്തരം പ്രവര്‍ത്തനം നടത്തുന്നത് നന്മയെ പ്രോല്‍സാഹിപ്പിക്കാന്‍ ആണ് എന്നുള്ളത് താങ്കള്‍ തന്നെയും മനസ്സിലാക്കിയതാണ്. താങ്കള്‍ തന്നെയും ഭയപ്പെടുന്നത് ജമാഅത്തെ ഇസ്ലാമി അതില്‍ ഉണ്ട് എന്നത് മാത്രമാണ്.

- ഇതുവരെ തിരഞ്ഞ്ടുപ്പുകള്‍ക്ക് മുഖംതിരിച്ചിരുന്നതുതന്നെ ജനാധിപത്യത്തോടുള്ള ജമാ അത്തിന്റെ അടിസ്ഥാന നിലപാട് വ്യക്തമാക്കുന്നു. 'ജനാധിപത്യം നല്കുന്ന സാധ്യതകള്‍' ഉപയോഗപ്പെടുത്താനായി 'ആദര്‍ശപ്രസ്ഥാനം' വരുമ്പോള്‍ "തൊണ്ട തൊടാതെ" വിഴുങ്ങാന്‍ പറ്റുമോ?

"എന്തിനീ ഭയം? സാമുദായികതയാണ് വര്‍ഗ്ഗീയതയും തീവ്രവാദവും ആയി മാറാന്‍ സാധ്യത കൂടുതല്‍. ആദര്‍ശ പ്രസ്ഥാനങ്ങള്‍ അല്ല."

- ചരിത്രം ഇതിനു സാക്ഷ്യമല്ല.

"ആ നിലക്ക് താങ്കള്‍ സാമുദായിക പ്രസ്ഥാനങ്ങളെ ഭയക്കുന്നുണ്ടോ? സമൂഹത്തിലെ ഇതരരുമായി ചേര്‍ന്ന് ഒരു പ്ലാറ്റ്ഫോം രൂപീകരിക്കുന്ന ഇസ്ലാമിക പ്രസ്ഥാനത്തെ ഭയക്കാന്‍ ന്യായമായ കാരണം എന്താണ്?"

- തമ്മില്‍ ഭേദം തൊമ്മന്‍. ഇസ്ലാമിക പ്രസ്ഥാനമാണ് കൂടുതല്‍ അപകടകരം.

ചോദ്യം 9: "ജമാഅത്തെ ഇസ്ലാമി മനുഷ്യരുടെ ഒരു പ്രശ്നത്തിലും ഇടപെടാന്‍ പാടില്ല എന്ന അഭിപ്രായം ഉണ്ടോ? "

അതിന്‍റെ ആദര്‍ശം മനുഷ്യസമൂഹത്തിനു ഭീഷണിയാണ് എന്ന അഭിപ്രായം ഉണ്ടോ? സാമുദായിക സങ്കുചിത പ്രസ്ഥാനങ്ങള്‍ വര്‍ഗ്ഗീയത സൃഷ്ടിക്കില്ല എന്ന തോന്നല്‍ താങ്കള്‍ക്ക് ഉണ്ടെങ്കില്‍ ഇസ്ലാമിക ആദര്‍ശ പ്രസ്ഥാനങ്ങള്‍ വര്‍ഗീയത സൃഷ്ടിക്കും എന്ന് കരുതാന്‍ ഇസ്ലാമിക ആദര്‍ശം വര്‍ഗ്ഗീയതയാണോ?

ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ഭയം? നമ്മുടെ സമൂഹത്തില്‍ സ്വാധീനമുള്ള പ്രചാരണങ്ങള്‍ താങ്കളെ പോലെയുള്ള ചിന്താശീലരെ പോലും സ്വാധീനിച്ചു സാമുദായികത, വര്‍ഗ്ഗീയത, ആദര്‍ശം ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലക്കാതിരിക്കാന്‍ വിപുലമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ നിഷേധിക്കുമോ?

ഉത്തരം 9: ചോദ്യം എന്നോടല്ല.

10. ഇനി ഗോള്‍ഡന്‍ ചോദ്യം

"മുസ്ലിം പൊതുജനം മുമ്പേ സ്വീകരിച്ച സുചിന്തിത നിലപാടുകളിലേക്ക് എത്തിപ്പെടാന്‍ ഞങ്ങള്‍ പതിറ്റാണ്ടുകള്‍ എടുത്തു എന്ന് തുറന്നു പറയുക"


നമ്മുടെ സാദാ മതസംഘടനകള്‍ രാഷ്ട്രീയത്തെ കുറിച്ച് മുന്‍പ്‌ സുചിന്തിത അഭിപ്രായം എടുത്തു, അവര്‍ ഇസ്ലാമികമായി അതിനെ വിലയിരുത്തി നിലപാടുകള്‍ കൈകൊണ്ടു എന്നതിന് തെളിവ് നിരത്താമോ? കാലത്തോടൊപ്പം കുത്തൊഴുക്കില്‍ എത്തിപ്പെട്ടു എന്നതിന് അപ്പുറം അവര്‍ നീന്തിയാണ് എത്തിയത്‌ എന്ന് പറയാന്‍ മാത്രം ഉറപ്പ്‌ ഇതില്‍ താങ്കള്‍ക്ക് ഉണ്ടെങ്കില്‍ ഒന്ന് വിശദീകരിക്കൂ.

സുചിന്തിതം എന്നത് ജമാഅത്തെ ഇസ്ലാമിയുടെ കാര്യത്തില്‍ അല്ലെ യോജിക്കുക. ചിന്ത പോലും ഇല്ലാത്തവര്‍ എത്തിപ്പെടുന്നത് 'സുചിന്തിതം' എന്ന് വിശേഷിപ്പിക്കാന്‍ ചെറിയൊരു വിശദീകരണം തന്നാല്‍ നന്നായി.

ജമാഅത്തെ ഇസ്‌ലാമിയോട് ആരോഗ്യകരമായ സംവാദം ആഗ്രഹിക്കുന്നവരില്‍നിന്നും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പ്രതീക്ഷിക്കുന്നു.

ഉത്തരം 10: തങ്ങള്‍ ജീവിച്ച കാലഘട്ടത്തിനോടും ദേശത്തോടും "സാമുദായിക" സംഘടനകള്‍ എടുത്ത നിലപാട് സത്യസന്ധ്യവും വിവേകപൂര്‍ണ്ണവുമായിരുന്നു എന്നതാണ് സത്യം. സുചിന്തിതമായ ആദര്‍ശപ്രസ്ഥാനങ്ങള്‍ക്ക് ഈ സത്യസന്ധതയും വിവേകവും ഉണ്ടായിരുന്നില്ല. ഇന്നുമില്ല. അന്നത്തെയും ഇന്നത്തെയും അജണ്ട ഒന്നായിരിക്കുമ്പോള്‍ തന്നെ, 'ജനാധിപത്യം നല്കുന്ന സാധ്യതകളെ ഉപയോഗപ്പെടുത്തുക' എന്ന ഒളിയജണ്ട മാത്രമാണിന്നത്തെ തന്ത്രം.]

പ്രസക്തമായ ചര്‍ചയുടെ സംക്ഷിപ്തം ഒരു റഫറന്‍സിനായി ഇവിടെ കമന്റ് ബോക്‌സില്‍ തുടര്‍ന്ന് നല്‍കും. ഇന്‍ശാ അല്ലാഹ്. ഓയിന്‍ഗോ-യുടെ ഉത്തരങ്ങളില്‍ പലതും പേരിനൊരു ഉത്തരം എന്നതില്‍ കവിഞ്ഞ് പ്രസക്തിയൊന്നുമില്ല. ജമാഅത്തുമായി ബന്ധപ്പെട്ടവര്‍ക്ക് ഇത് ചര്‍ചപോലും ആവശ്യമില്ലാത്ത അസംബന്ധങ്ങള്‍ മാത്രമാകാം. എന്നാല്‍ ഇതിലും വലിയ അസംബന്ധങ്ങളാണ് ജമാഅത്തിനെക്കുറിച്ച് പൊതുസമൂഹം പുലര്‍ത്തുന്നതെന്ന് മനസ്സിലാക്കാന്‍ സാധിച്ചവനെന്ന നിലക്ക് അവരെയും കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രതികരണമാണ് ഞാന്‍ ഇവയോട് നടത്തുന്നത്. താല്‍പര്യമുള്ളവര്‍ ശ്രദ്ധയോടെ വായിക്കുകയും സംശയനിവൃത്തി വരുത്തുകയും ചെയ്യുക.

തിങ്കളാഴ്‌ച, നവംബർ 08, 2010

ജമാഅത്തിന് കാലിടറാനുള്ള 10 കാരണങ്ങള്‍

ജമാഅത്തെ ഇസ്‌ലാമിക്ക് തെരഞ്ഞെടുപ്പില്‍ കാലിടറാനുള്ള 10 കാരണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. മടവൂര്‍ മുജാഹിദുകളുടെ വാരികയായ ശബാബ്. കാലിടറി എന്ന തലക്കെട്ട് തന്നെ കേരള കൗമുദി പത്രം നല്‍കിയ കളവ് വെള്ളം തൊടാതെ വിഴുങ്ങി ചര്‍ദ്ദിച്ചതാണ്. ഇക്കാര്യങ്ങളിലൊക്കെ ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുന്ന ആ പ്രസ്ഥാനത്തിന് സ്വീകാര്യം സത്യമല്ല; സാമുദായിക താല്‍പര്യമുള്ള ചില പത്രങ്ങള്‍ അസത്യം ചേര്‍ത്ത് വിളമ്പുന്ന വാര്‍ത്തകളാണ്. എന്തിന്റെ പേരിലായാലും ഒരു മുസ്ലിം സംഘടനയും അതിന്റെ പത്രവും ഇത്രയും അധഃപതിക്കാന്‍ പാടില്ല. ശബാബിന്റെ ലേഖനം വായിക്കുക. എഴുതിയത് ശംസുദ്ദീന്‍ പാലക്കോട്.

[[[ 'ഈയിടെ നടന്ന കേരള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്മത്സരിച്ച ജമാഅത്തെ ഇസ്ലാമി എന്ന മതരാഷ്ട്രപ്രസ്ഥാനത്തിന് കാലിടറി. ജമാഅത്തിന്റെ ദയനീയ പതനത്തെ കേരള കൗമുദി വിശകലനം ചെയ്തത്ഇപ്രകാരം: ``നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളില്തങ്ങള്ആനയാണെന്ന നാട്യവുമായി പുകമറക്കുള്ളില്നിന്നിരുന്ന ജമാഅത്ത്വെറും കുഴിയാനയാണെന്ന്തെളിയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്‌. കണ്ണൂര്ജില്ലയില്ഒരു സ്ഥലത്ത്തങ്ങള്രണ്ടാം സ്ഥാനത്തെത്തി എന്ന മേനിനടിക്കാന്മാത്രമേ ഇക്കുറി ഇവര്ക്ക്കഴിഞ്ഞുള്ളൂ.
ജമാഅത്തിന്സ്വാധീനമുണ്ടെന്ന്പറയുന്ന കണ്ണൂര്‍-തലശ്ശേരി നഗരസഭകളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്പലയിത്തും നവാഗതപാര്ട്ടിക്ക്ലഭിച്ച വോട്ടുകള് വിരലിലെണ്ണാവുന്നവയാണ്‌.'' (കേരള കൗമുദി, 29-10-10)

21,612 വാര്ഡുകളില്‍ 2000ത്തോളം വാര്ഡുകളിലാണ് ഹുകൂമത്തെ ഇലാഹി (ദൈവരാജ്യം) സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജമാഅത്ത്പാര്ട്ടി മത്സരിക്കാനിറങ്ങിയത്‌. എന്നിട്ട്ഒരു പത്ത്വാര്ഡിലെങ്കിലും ജയിച്ചുകയറാന് മതരാഷ്ട്രപ്രസ്ഥാനത്തിന്നായില്ല. തലശ്ശേരിയിലെ മട്ടാമ്പ്രം വാര്ഡില് ജമാഅത്തിന്റെ സ്ഥാനാര്ഥിക്ക്കിട്ടിയത്വെറും 3 വോട്ട്‌! കണ്ണൂര്ആയിക്കര വാര്ഡില്ഇരട്ടിവോട്ട്കിട്ടി; 6 വോട്ട്‌! കഴിഞ്ഞ 6 പതിറ്റാണ്ടായി രാഷ്ട്രീയത്തില്നേരിട്ടിടപെടാതെ -മിക്കവാറും വോട്ടുപോലും ചെയ്യാതെ- രാജ്യത്തിന് തേന്മാവും രാജ്യനിവാസികള്ക്ക്തണല്മരവുമായി നിലകൊണ്ടുവെന്ന്സ്വയം അവകാശപ്പെടുന്ന(!) ജമാഅത്തിന്എന്തുകൊണ്ടാണ്ഇത്രയും വലിയ തിരിച്ചടിയും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നത്‌? അതിനുത്തരം വിശകലനം ചെയ്യുന്നതിന്മുമ്പായി തെരഞ്ഞെടുപ്പിന്തൊട്ടുമുമ്പ്പുറത്തിറങ്ങിയ പാര്ട്ടി മുഖപത്രത്തില് ജമാഅത്തിന്റെ വലുപ്പവും മഹത്വവും ഒരു ജമാഅത്തുനേതാവ്സ്വയം പാടിപ്പറയുന്ന വരികള്വായിക്കുക:
 
``ബഷീര്കഥയിലെ `തേന്മാവി'ന്റെ കഥ നന്നായി ചേരുന്ന പ്രസ്ഥാനമാണ്ജമാഅത്തെ ഇസ്ലാമി. ഇന്ത്യന്മണ്ണിലെ തണല്മരം, നാടിന്റെ വിളക്കുമാടം, മനുഷ്യസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും നിലക്കാത്ത നിര്ഝരി ആലംബഹീനരുടെയും ആശയറ്റവരുടെയും അഭയകേന്ദ്രം, ചൂഷിതരുടെയും പീഡിതരുടെയും വിമോചനത്തിന്റെ പ്രതീക്ഷ - ഇതെല്ലാമാണ്ഇന്ന്ജമാഅത്തെ ഇസ്ലാമി. അനാഥന്രക്ഷിതാവായി, അഗതിക്ക്അത്താണിയായി, വിശക്കുന്നവന്ഭക്ഷണമായി, ദാഹിക്കുന്നവന്കുടിനീരായി, തലചായ്ക്കാന്ഇടമില്ലാത്തവന്കിടപ്പാടമായി, കടംകയറി മുടിഞ്ഞവന് ആശ്വാസമായി, പണമില്ലാതെ പഠനം മുടങ്ങിയവര്ക്ക്താങ്ങായി, ലഹരിക്കടിപ്പെട്ട്തിരിച്ചറിവ്നഷ്ടപ്പെട്ടവര്ക്ക്പുതുവെളിച്ചമായി, ഇരകള്ക്ക്രക്ഷകനായി.... നമ്മുടെ ഗ്രാമാന്തരങ്ങളിലും പട്ടണപ്രാന്തങ്ങളിലും നഗരമധ്യത്തിലും ജമാഅത്തെ ഇസ്ലാമിയുണ്ട്‌. കഴിഞ്ഞ അറുപത്വര്ഷമായി ജനങ്ങളോടൊപ്പം സമൂഹത്തിന്റെ ഹൃദയമിടിപ്പുകള്തൊട്ടറിഞ്ഞ്രാജ്യത്തിന്റെ നല്ല നാളേക്കു വേണ്ടി ജമാഅത്തെ ഇസ്ലാമി കര്മനിരതമാണ്‌'' 
(പ്രബോധനം -2010 ഒക്ടോബര്‍ 23, പേജ് 15)
 
വിധം തേന്മാവും തണല്മരവും വിളക്കുമാടവും അത്താണിയും രക്ഷിതാവും രക്ഷകനുമൊക്കെയായ നാടിന്റെ സര്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി പ്രവര്ത്തിക്കുന്ന പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയെ ഗ്രാമാന്തരങ്ങളിലും പട്ടണ പ്രാന്തങ്ങളിലും നഗരമധ്യത്തിലും മൂന്നു വോട്ടും ആറു വോട്ടും മാത്രം നല്കി ജനങ്ങള്ആട്ടിയോടിച്ചതെന്തുകൊണ്ട്‌? ജമാഅത്തുകാര്തന്നെയാണ്ചോദ്യത്തിന്ഉത്തരം കണ്ടെത്തേണ്ടത്‌. ഉത്തരം കണ്ടെത്താനുള്ള ചില `ക്ലൂ' മാത്രമാണ് കുറിപ്പില് സൂചിപ്പിക്കുന്നത്.
 
ഒന്ന്‌, ജമാഅത്തിന്ഒരു എം പിയോ, എം എല്എയോ എന്നു വേണ്ട ഒരു പഞ്ചായത്ത്മെമ്പര്പോലുമോ ഇല്ലാതെ പോയത്അത്ഇഖാമതുദ്ദീന് എന്ന ഹുകൂമത്തെ ഇലാഹി സ്ഥാപിക്കാന്വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമായതുകൊണ്ടാണ്എന്ന്അഭിമാനമായി പറഞ്ഞിരുന്നവരും എഴുതിയവരുമാണ് ജമാഅത്തുകാര്‍ (ഇക്കാര്യം പരാമര്ശിക്കുന്ന പുസ്തകം ഇപ്പോഴും അവര് പ്രചരിപ്പിക്കുകയും വില്പന നടത്തുകയും ചെയ്യുന്നുണ്ട്‌.) ഞങ്ങള്നിങ്ങള്ക്ക് വോട്ട്തന്ന്ജയിപ്പിച്ചാല്ദൈവരാജ്യം (ഹുകൂമത്തെ ഇലാഹി) സ്ഥാപിക്കുമോ എന്ന വോട്ടര്മാരുടെ ചോദ്യത്തിന്ഒറ്റ ജമാഅത്തുകാരനും അവരുടെ സ്ഥാനാര്ഥിയും കൃത്യമായ മറുപടി പറഞ്ഞിട്ടില്ല.

രണ്ട്, ഇസ്ലാമിക ഭരണമുണ്ടാക്കാനുള്ള സാധ്യത കണ്ടെങ്കില്മാത്രമേ ജമാഅത്ത്തെരഞ്ഞെടുപ്പില്പങ്കെടുക്കുകയുള്ളൂ എന്ന് 1952ല്ജമാഅത്ത്മുഖപത്രം ഉറപ്പിച്ചു പ്രഖ്യാപിച്ചിരുന്നു. അപ്പറഞ്ഞത് തന്നെയാണ്തങ്ങളുടെ ആദര്ശമെന്ന്‌ 2009ല്വരെ അവര്പ്രബോധനത്തില് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഞങ്ങള്നിങ്ങളെ വോട്ടുനല്കി ജയിപ്പിച്ചാല് ജയിക്കുന്ന വാര്ഡിലും പഞ്ചായത്തിലും ഇസ്ലാമിക ഭരണമുണ്ടാക്കിത്തരുമോ എന്ന വോട്ടര്മാരുടെ ചോദ്യത്തിന്ഒറ്റ ജമാഅത്ത്സ്ഥാനാര്ഥിക്കും മറുപടിയുണ്ടായിരുന്നില്ല.

മൂന്ന്‌, നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്നിര്ബന്ധിച്ചേല്പിച്ചാല്പോലും ജമാഅത്തതിന്തയ്യാറല്ല എന്ന്ജമാഅത്തുകാര്പ്രചരിപ്പിക്കുന്ന തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി എന്ന പുസ്തകത്തില്ഇപ്പോഴും തിരുത്താതെ കിടക്കുന്നു. നിങ്ങളെ ഞങ്ങള്വോട്ടു തന്ന്ജയിപ്പിച്ചാല്പഞ്ചായത്തില്ഏത്വ്യവസ്ഥയാണ്നിങ്ങള്നടപ്പാക്കുക എന്ന വോട്ടര്മാരുടെ ചോദ്യത്തിന്ജമാഅത്ത്സ്ഥാനാര്ഥികള്ക്ക്കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല.

നാല്‌, ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില് ഒരു ജമാഅത്തുകാരന്കുഞ്ചികസ്ഥാനം വഹിക്കുന്നവനോ അതിന്റെ നിയമനിര്മാണ സഭയില് അംഗമാകാനോ അതിന്റെ കോടതി വ്യവസ്ഥയിന്കീഴില്ന്യായാധിപസ്ഥാനത്ത്നിയമിക്കപ്പെടാനോ പാടില്ല എന്ന്ജമാഅത്ത്ഭരണഘടനയില്വ്യക്തമായുണ്ട്‌. മേല്പറഞ്ഞ സ്ഥാനങ്ങളില് ജമാഅത്തുകാരല്ലാത്ത മുസ്ലിംകള്എത്തിപ്പെട്ടാല്അവരുടെ വിധിയെന്ത്‌? അവര് കുറ്റക്കാരാണോ എന്ന വോട്ടര്മാരുടെ ചോദ്യത്തിന്വോട്ട്ചോദിച്ചുവന്ന ജമാഅത്തുകാര്ക്ക്മറുപടിയുണ്ടായിരുന്നില്ല.

അഞ്ച്‌, അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്സ്ഥാപിക്കാനും നിലനിര്ത്താനും ഉദ്ദേശിച്ച്തെരഞ്ഞെടുപ്പില് പങ്കെടുക്കുന്നതും സ്ഥാനാര്ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്പര്യങ്ങള്ക്ക്വിരുദ്ധവുമാണെന്ന്ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു എന്ന് ജമാഅത്തിന്റെ അസിസ്റ്റന്റ്അമീര്ശൈഖ്മുഹമ്മദ്കാരക്കുന്ന് തെറ്റുദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി എന്ന പുസ്തകത്തില്എഴുതിയിട്ടുണ്ട്‌. വോട്ടുചോദിച്ചു വന്ന ജമാഅത്തുകാരോട്വോട്ടര്മാര്ചോദിച്ചു: ഇന്ത്യാഗവണ്മെന്റ് അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടമാണോ? പ്രസക്തമായ ചോദ്യത്തിന് ഒരൊറ്റ ജമാഅത്തുകാരനും കൃത്യതയുള്ള മറുപടി പറയാന്നിന്നില്ല.

ആറ്, ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത് നിലവിലുള്ള വ്യവസ്ഥകള്ക്ക്പകരം ഇസ്ലാമിന്റെ സംസ്ഥാനപമാണ്എന്ന്രഖപ്പെടുത്തിയ പുസ്തകം ജമാഅത്തുകാര്ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്‌. ജമാഅത്തുകാര്ക്ക് തങ്ങള്പ്രതിനിധാനം ചെയ്യുന്ന മതരാഷ്ട്രവാദ സങ്കല്പത്തോട്ആത്മാര്ഥതയും സത്യസന്ധതയുമുണ്ടെങ്കില്‍ `മാറ്റത്തിന്ഒരു വോട്ട്‌' എന്ന്പറയുന്നതിനു പകരം `ഇസ്ലാമിക വ്യവസ്ഥ നടപ്പാക്കാന്ഒരു വോട്ട്‌' എന്ന്പറഞ്ഞല്ലേ വോട്ടര്മാരെ സമീപിക്കേണ്ടത്എന്ന്ബുദ്ധിയും വിവേകവുമുള്ള വോട്ടര്മാര്ചിന്തിക്കുകയും ചോദിക്കുകയും ചെയ്തു.

ഏഴ്‌, ഭരണശക്തി കൈവശമുണ്ടെങ്കില്എല്ലാം നിഷ്പ്രയാസം സാധിക്കുമെന്നും അതിനാല്ഭരണശക്തി പിടിച്ചെടുക്കണമെന്നും ജമാഅത്തിന്റെ ആചാര്യനായ മൗദൂദി പറഞ്ഞിട്ടുണ്ട്‌. (ഖുതുബാതിലെ ജിഹാദ്കാണുക). മൗദൂദി പറഞ്ഞ ഭരണം ഇസ്ലാമിക ഭരണമാണോ ജനാധിപത്യ ഭരണമാണോ എന്നും നിങ്ങളിപ്പോള് വോട്ട്ചോദിക്കുന്നത്ഏത്ഭരണം കൈവശപ്പെടുത്താനാണെന്നുമുള്ള വോട്ടര്മാരുടെ സംശയത്തിനും ചോദ്യത്തിനും വ്യക്തമായ നിവാരണം വരുത്താന്വോട്ടുചോദിച്ചു വന്ന ജമാഅത്ത്സ്ഥാനാര്ഥിക്കും പ്രവര്ത്തകര്ക്കും സാധിച്ചില്ല.

എട്ട്‌, 1960 ഫെബ്രുവരി ഒന്നിന്കേരള അസംബ്ലിയിലേക്ക്നടന്ന ഇടക്കാല തെരഞ്ഞെടുപ്പ്ബഹിഷ്കരിക്കാന്ജമാഅത്ത്ആഹ്വാനം ചെയ് വരികള്ഇപ്രകാരം: ``ജമാഅത്തംഗങ്ങളോ അതിന്റെ നേതൃത്വം അംഗീകരിച്ചിട്ടുള്ള മറ്റു ബന്ധുക്കളോ പതിവുപോലെ തെരഞ്ഞെടുപ്പിലും തികച്ചും ഒഴിഞ്ഞുനില്ക്കേണ്ടതാണ്‌. ഇന്ന്തെരഞ്ഞെടുപ്പില്മത്സരിക്കുന്ന യാതൊരു സ്ഥാനാര്ഥിക്കും അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയോ പ്രചാരവേല നടത്തുകയോ മറ്റേതെങ്കിലും രൂപത്തില്പങ്കുവഹിക്കുകയോ ചെയ്യരുതാത്തതാണ്‌. അഖിലേന്ത്യാജമാഅത്തെ ഇസ്ലാമിയുടെ ഉറച്ച തീരുമാനമാണിത്‌.'' (പ്രബോധനം -1960 ജനുവരി 15) അന്ന്വോട്ട്ചെയ്യാതിരുന്നതെന്തുകൊണ്ട്‌? ഇന്ന് വോട്ട്ചോദിച്ച്വീട്ടില്വന്നതിന്റെ ന്യായമെന്ത്‌? എന്ന വോട്ടര്മാരുടെ ചോദ്യത്തെ ജമാഅത്ത്സ്ഥാനാര്ഥികളും ജമാഅത്ത്പ്രവര്ത്തകരും അവഗണിച്ചു.

ഒമ്പത്‌, ``സ്ഥാനാര്ഥികളുടെ പാര്ട്ടികള് തമ്മിലും പ്രസ്ഥാനങ്ങള്തമ്മിലും സിദ്ധാന്തങ്ങള്തമ്മിലും ഏറെക്കുറെ വ്യത്യാസമുണ്ടായിരിക്കാം. എങ്കിലും അനിസ്ലാമികങ്ങളാണെന്ന തത്വത്തില്അവയെല്ലാം സമമാണ്‌.'' (പ്രബോധനം -1960 ജനുവരി 15) 1960കളില്അനിസ്ലാമികങ്ങളായ രാഷ്ട്രീയപ്പാര്ട്ടികള്എന്ന്മുതലാണ്ഇസ്ലാമികങ്ങളായത്എന്നും എന്തുകൊണ്ടാണ്അവയുടെ അനിസ്ലാമികത നീങ്ങിപ്പോയതെന്നും ജമാഅത്ത്വിശദീകരിക്കാതെ ഒഴിഞ്ഞുമാറുന്നു.

പത്ത്‌, വോട്ടര്മാര്കാപട്യം തിരിച്ചറിയാനും ഇരട്ടമുഖമുള്ളവരെ ഇരുത്തേണ്ടിടത്ത്ഇരുത്താനും പക്വത നേടിയവരും രാഷ്ട്രീയ അവബോധമുള്ളവരും ജമാഅത്തിന്റെ വാക്കിലും പ്രവൃത്തിയിലുമുള്ള വൈരുധ്യം തിരിച്ചറിയാന് കഴിയുന്നവരുമാണെന്ന കാര്യം ജമാഅത്തിന്മനസ്സിലാക്കാനായില്ല. പരിസ്ഥിതി പ്രശ്ങ്ങളില്ജനകീയ പോരാട്ടങ്ങള്ക്ക്ചുക്കാന്പിടിച്ചുവെന്ന്അവകാശപ്പെടുന്ന തങ്ങളുടെ യുവജനസംഘടന വിതച്ചത്വോട്ടാക്കി കൊയ്യാമെന്ന പ്രതീക്ഷയാണ്പൊളിഞ്ഞത് എന്ന ഒരു പ്രമുഖ പത്രത്തിന്റെ നിരീക്ഷണവും ഇതിനോട്ചേര്ത്ത് വായിക്കുക.

ഇങ്ങനെ ജമാഅത്ത്മതരാഷ്ട്ര പ്രസ്ഥാനത്തിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടതിനും അവരുടെ ബല്‍ബ് എവിടെയും കത്താതെ പോയതിനും അവരുടെ അമീറിന്റെ നാട്ടില്പോലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിനും പിന്നില് മുകളില്സൂചിപ്പിച്ചതു പോലുള്ള പ്രസക്തമായ കാരണങ്ങളാണുള്ളത്‌. കാരണങ്ങള് വിശകലനം ചെയ്ത്പരിഹരിച്ച്ജമാഅത്ത്പാര്ടി സുതാര്യവും അവസരവാദരഹിതവും ആദര്ശാത്മകവും ജനാധിപത്യപരവുമായ ഒരു മാര്ഗം സ്വീകരിക്കുമെന്ന്നമുക്ക് പ്രതീക്ഷിക്കാം.']]]

ഇതാണ് ലേഖനം ചില ഫോണ്ട് പ്രശ്‌നം ഉണ്ട്. ഈ ലേഖനം പോസ്റ്റ് ചെയ്ത മുജാഹിദ് പ്രവര്‍ത്തകന്‍ തന്നെ അത്ര മതി എന്ന് വെച്ചതിനാല്‍ ഞാനതില്‍ തിരുത്താന്‍ ശ്രമം നടത്തിയിട്ടില്ല. അത്ര പ്രയാസപ്പെട്ട് തിരുത്തി വായിക്കാന്‍  മാത്രമുള്ള കാര്യമൊന്നും അതില്‍ ഇല്ല എന്ന് ഈ ബ്ലോഗിന്റെ വായനക്കാര്‍ക്ക് മനസ്സിലാക്കാനും കഴിയും. തെരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തിച്ച അതേ വികാരം അതിന് ശേഷവും വര്‍ക്കൗട്ട് ചെയ്യുന്നുവെന്ന് മാത്രം. എങ്കിലും ജമാഅത്തുകാരും അതിനെ വായിക്കുന്നവരും ഇതൊന്നും കാണാതെ പോകരുത് എന്നതിനാല്‍ ഇതിവിടെ പുനര്‍വായനക്കായി നല്‍കുന്നു.

ജമാഅത്ത് വികസനമുന്നണി എന്ന ഒരു പൊതുജനവേദിക്ക് രൂപം നല്‍കുമ്പോള്‍ അതിന്റെ മുന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. അത് മുഴുവനും തുറന്ന് പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞത് ചെയ്യാന്‍ അതിലെ വിജയിച്ച് വാര്‍ഡ് മെമ്പര്‍മാര്‍ ബാധ്യസ്ഥരുമാണ്. അതില്‍ വീഴ്ചവരുത്തിയാല്‍ അവരെ ചോദ്യം ചെയ്യാനുമധികാരമുണ്ട്. എന്നാല്‍ ഇക്കാര്യത്തിലൊക്കെ വളരെ 'അപകടകര'മായ ഒരു ലക്ഷ്യം ജമാഅത്തിന് വേറെയുണ്ട് എന്നാണ് മുജാഹിദുകള്‍ കരുതുന്നത്. അതുകൊണ്ട് അത് നടപ്പാകാതിരിക്കണമെങ്കില്‍ ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ അവര്‍ ആരാകട്ടെ തോറ്റേ മതിയാകൂ. 'ഇസ്ലാമിക ഭരണമാണ്' ആ അപകടകരമായ കാര്യം. ജിഹാദ് എന്നാല്‍ തന്നെ ഇസ്ലാമിക ഭരണം കൊണ്ടു വരുന്നതിനെതിരെ നടത്തുന്ന അധ്വോനപരിശ്രമത്തിന് പറയുന്ന പേരാണ് മുജാഹിദുകള്‍ക്ക്. അതിന് കയ്യും മെയ്യും മറന്ന് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ അവര്‍ അരാഷ്ട്രീയ പ്രവര്‍ത്തനം നടത്തി (മതം രാഷ്ട്രീയത്തിലിടപെടാന് പാടില്ല എന്നതുകൊണ്ട്). അതിനായി ചീത്തവിളി തല്‍കാലം നിര്‍ത്തി സ്വന്തം പാതിയോടും, വര്‍ഗശത്രുക്കളായ രണ്ട് വിഭാഗം സുന്നികളോടും  ഖാദിയാനികളുള്ളിടത്ത് അവരോടൊമൊപ്പം സാധ്യമാകുന്നതൊക്കെ ചെയ്തു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ തന്നെ തയ്യാറായിരുന്നു (അഥവാ അവര്‍ക്ക് വേണ്ടിയാണ് ഈ പണിയൊക്കെ ചെയ്തത്) അങ്ങനെയൊക്കെ ശ്രമിച്ചിട്ടും 9 സ്ഥലത്ത് വികസനമുന്നണി വിജയിക്കുകയും നൂറിലധികം സ്ഥലത്ത് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇത് മറച്ചു പിടിക്കാനുള്ള മുജാഹിദ് തന്ത്രത്തിന്റെ ഭാഗം മാത്രമായിട്ടാണ് ഈ ലേഖനത്തെ ഞാന്‍ കാണുന്നത്. നിങ്ങളോ
???...

 
Design by CKLatheef | Bloggerized by CKLatheef | CK