'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജൂൺ 15, 2011

ഇബാദത്ത് ചര്‍ചയുടെ പ്രാധാന്യം.

ജമാഅത്തും മുജാഹിദും തമ്മിലുള്ള ഭിന്നത തുടങ്ങുന്നതും അതിന്റെ അടിസ്ഥാനവും ഇബാദത്തിനെ സംബന്ധിച്ച വ്യത്യസ്ഥമായ കാഴ്ചപാടില്‍ നിന്നാണ്. ജമാഅത്തിന് മാത്രമായി ഇബാദത്തിന്റെ വിഷയത്തില്‍ ലോക പണ്ഡിതന്‍മാരില്‍നിന്ന് ഭിന്നമായ ഒരു അഭിപ്രായമില്ല എന്നതാണ് സത്യം. യഥാര്‍ഥ ഇബാദത്തിന്റെ വിവക്ഷയില്‍ ഒരു പ്രവര്‍ത്തന മാര്‍ഗം രൂപീകരിച്ചുവെന്നത് മാത്രമാണ് ജമാഅത്തെ ഇസ്ലാമി ചെയ്തത്. അക്കാര്യത്തിലും അത് യഥാര്‍ഥ ഇസ്ലാമുമായി ഭിന്നത പുലര്‍ത്തുന്നില്ല. അതിന്റെ അടിസ്ഥാനത്തെ എതിര്‍ക്കാന്‍ ആര്‍ക്കുമാവുന്നുമില്ല. അതിനാല്‍ ജമാഅത്തിനില്ലാത്ത വാദം അതിന്റെ മേല്‍ കെട്ടിവെച്ച് അതിനെ ഖണ്ഡിക്കുക എന്നതാണ് ജമാഅത്ത് വിമര്‍ശകര്‍ ഇതുവരെ ചെയ്ത പോരുന്നത്. അതില്‍ മുന്‍ഗാമികളും പിന്‍ഗാമികളും വ്യത്യാസമില്ല. ജമാഅത്ത് എന്താണ് യഥാര്‍ഥത്തില്‍ വാദിക്കുന്നതെന്ന് വളരെ പച്ചയായി ഈ സന്ദര്‍ഭങ്ങളിലെല്ലാം വിശദീകരിച്ചിട്ടുണ്ട്. ജനാബ് കെ.സി.അബ്ദുല്ല മൗലവി തന്‍െ ഇബാദത്ത് ഒരു സമഗ്രപഠനം എന്ന പുസ്തകത്തില്‍ ഇപ്രാകാരം എഴുതുന്നു.

'1982 ല്‍ പ്രസിദ്ധീകരിച്ച ഇബാദത്തും ഇതാഅത്തും എന്ന പുസ്തകത്തില്‍ കെ.പി. മുഹമ്മദ് മൗലവി മറുപടി പറയപ്പെട്ട ആരോപണങ്ങളെ വീണ്ടും ആവര്‍ത്തിച്ചു. ഇബാദത്ത് എന്നതിന്റെ അര്‍ഥം അനുസരണമാണെന്ന് വാദിക്കുകയും പ്രസ്തുത വാദത്തെ നിദാനമാക്കി ഒരു പുതിയ പ്രസ്ഥാനം തന്നെ ആവിഷ്‌കരിക്കുകയും ചെയ്ത ഒരു വിഭാഗം ഇവിടെയുണ്ട്. ഇബാദത്തിന്റെ അര്‍ഥം അനുസരണം എന്നാണെന്നും ഇബാദത്ത് പ്രയോഗിക്കുന്ന സ്ഥലത്ത് ഇത്വാഅത്ത് എന്ന് പ്രയോഗിക്കാമെന്നും അവര്‍ വാദിക്കുന്നു.' (പേജ് 9)

ഇതിന് മറുപടിയായി കെ.സി. അബ്ദുല്ല മൗലവി വീണ്ടും ജമാഅത്ത് എന്താണ് ഇബാദത്തിനെക്കുറിച്ച് പറയുന്നത് എന്ന് വ്യക്തമാക്കുകയുണ്ടായി. അത് നമുക്ക് ഇങ്ങനെ വായിക്കാം. എന്നാല്‍ മൗലവിയുടെ ആ പ്രസ്താവന പലനിലക്കും വാസ്തവ വിരുദ്ധമായി പോയി. ഒന്നാമതായി. ഇബാദത്ത് സംബന്ധിച്ച് ജമാഅത്തെ ഇസ്ലാമിയുടെ വാദം മൗലവി പറഞ്ഞതല്ല. അതിപ്രകാരമാണ്. ഇബാദത്തിന് അടിമവേല, അനുസരണം ആരാധന എന്നീ മൂന്നര്‍ഥങ്ങളുണ്ട്. ഈ മൂന്നര്‍ഥങ്ങളിലും ഖുര്‍ആനില്‍ ഇബാദത്ത് എന്ന പദം, അഥവാ അതില്‍നിന്നുളവാകുന്ന മറ്റു രൂപങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. ചിലേടത്ത് ഒന്നും രണ്ടും അര്‍ഥങ്ങളില്‍, ചിലേടത്ത് രണ്ടാമത്തെ അര്‍ഥത്തില്‍ മാത്രം, ചിലേടത്ത് മൂന്നര്‍ഥങ്ങളിലും ഒന്നായി. ഇങ്ങനെയാണ് പ്രയോഗിച്ചിട്ടുള്ളത്. ചുരുക്കത്തില്‍ ഇബാദത്തിന്റെ അര്‍ഥം ഇത്വാഅത്ത് മാത്രമാണെന്ന് മൊത്തത്തില്‍ വാദിക്കുകയല്ല മറിച്ച് അതിന്റെ എല്ലാ അര്‍ഥങ്ങളും വിശദീകരിക്കുകയാണ് ജമാഅത്ത് ചെയ്തിട്ടുള്ളത്.

രണ്ടാമതായി, ഖുര്‍ആനില്‍ ഇബാദത്ത് പ്രയോഗിക്കപ്പെട്ടിടത്തെല്ലാം അനുസരണം എന്നാണര്‍ഥമെന്ന് ജമാഅത്ത് വാദിച്ചിട്ടില്ല. എല്ലായിടത്തും അടിമവേലയെന്നോ ആരാധനയെന്നും അര്‍ഥമാണെന്നും ജമാഅത്തിന് വാദമില്ല. പക്ഷെ, ആരാധന എന്ന അര്‍ഥം മാത്രമേ ഇബാദത്തിനുള്ളൂ എന്ന വാദം തെറ്റാണെന്ന് ജമാഅത്ത് വാദിക്കുന്നു. ഇതാണ് ജമാഅത്തിന്റെ നിലപാട്. ഇപ്പറഞ്ഞതും മൗലവി പ്രസ്താവിച്ചതും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് മൗലവിയെപ്പോലുള്ളവര്‍ക്ക് ഏതായാലും മനസ്സിലാകും.

ഇപ്രകാരം വ്യക്തമാക്കിയ 'ഇബാദത്ത് ഒരു സമഗ്രപഠനം' 1985 ആഗസ്തില്‍ പുറത്ത് വന്നു. എന്നാല്‍ മുജാഹിദുകള്‍ തങ്ങളുടെ അസത്യപ്രചാരണം അവസാനിപ്പിച്ചുവോ ഇല്ല. ഇതിന് ശേഷമാണ് മര്‍ഹൂം. കെ. ഉമര്‍ മൗലവി എന്ന ലഘുകൃതിയും അബ്ദുല്‍ ഹമീദ് സാഹിബ് ഇബാദത്ത് ഒരു താരതമ്യവും പ്രസിദ്ധീകരിച്ചത്. വീണ്ടും അവയില്‍ ജമാഅത്തിന്റെ സാക്ഷാല്‍ വാദം മേലെ വിവരിച്ചതാണെന്ന് ഒട്ടും പരിഗണിച്ചില്ലെന്നും തെറ്റായ വാദങ്ങള്‍ ആരോപിച്ചുകൊണ്ട് ജമാഅത്തിനെതിരില്‍ അത്യന്തം ഗുരതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തത് എന്നും കെ.സി. അബ്ദുല്ല മൗലവി 1991 ല്‍ പുറത്തിറക്കിയ ഇബാദത്ത് സമഗ്രപഠനം പരിഷ്‌കരിച്ച പതിപ്പില്‍ പറയുന്നു. (പുറം 7-9)

വീണ്ടും 20 വര്‍ഷം പിന്നിട്ടിരിക്കെ ഇതിന് കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ടോ. ഇല്ലെന്ന് വേണം മനസ്സിലാക്കാന്‍. വീണ്ടും ഈ വിഷയങ്ങളൊക്കെ ചര്‍ചയാകുമ്പോള്‍ തങ്ങളുടെ ധാരണപിശകുകളില്‍നിന്ന് ജമാഅത്തിന്റെ യഥാര്‍ഥ വാദം അംഗീകരിച്ച് സംവാദത്തിന് തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇപ്പോള്‍ കണ്ടുവരുന്ന പ്രവണത. മുജാഹിദ് പ്രസ്ഥാനം ഒന്നും ഉറപ്പിച്ചു പറയുന്നില്ല എന്നാണ്. മാത്രമല്ല. ഇത്തരം തര്‍ക്കങ്ങളൊക്കെ ജമാഅത്ത് അതിന്റെ വ്യതിരിക്തത മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും പ്രചരിപ്പിക്കുന്നു.

ഇത്തരം പോസ്റ്റിലൂടെ കടന്നുപോകുന്ന പ്രവര്‍ത്തകര്‍ സംശയിച്ചേക്കാം ഇബാദത്തും തൗഹീദും വാദിച്ചു സ്ഥാപിക്കേണ്ടതാണോ പ്രയോഗതലത്തില്‍ വരുത്താനുള്ളതല്ലേ. എന്തിനീ പദങ്ങളില്‍ പിടിച്ചു തര്‍ക്കിക്കുന്നുവെന്ന്. എന്നാല്‍ മനസ്സിലാക്കേണ്ടത്. ഈ ഒരൊറ്റ പദത്തിലുള്ള അഭിപ്രായ വ്യത്യാസമാണ് പ്രധാനമായും കേരളത്തില്‍ മതസംഘടനകള്‍ക്കിടയിലുള്ള വ്യത്യാസത്തിന് കാരണം എന്ന സത്യമാണ്.

വ്യക്തമാക്കാം. ഇബാദത്തിന്റെ ഒരു ഭാഗം മാത്രമായ അരാധനപരമായ ഏകത്വം മനസ്സിലാക്കുന്നതിലും കൊണ്ടുനടക്കുന്നതിലും വീഴ്ചവരുത്തിയത് കൊണ്ടാണ് കേരളത്തിലെ പാരമ്പര്യസുന്നി വിഭാഗങ്ങളില്‍ അന്ധവിശ്വാസങ്ങളും ശിര്‍ക്ക് കലര്‍ന്ന് പവര്‍ത്തനങ്ങളും കടന്നുകൂടിയത് എന്ന് മനസ്സിലാക്കി അതിനെതിരെ കടന്നുവന്ന പ്രസ്ഥാനമാണ് മുജാഹിദ് വിഭാഗം. എന്നാല്‍ നിങ്ങള്‍ പറയുന്നതൊന്നും ശിര്‍ക്കല്ലെന്നും തൗഹീദ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ പറയുന്നതല്ലെന്നും ഞങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന ഒരു പ്രര്‍ഥനയും ശിര്‍ക്കിന്റെ പരിധിയില്‍ വരില്ലെന്നും ഞങ്ങള്‍ നടത്തുന്നൊന്നും അനാചാരമല്ലെന്നും മറുഭാഗവും വാദിക്കുന്നു. അവരുടെ സംഘടയും പ്രഖ്യാപിത ലക്ഷ്യം തന്നെ പുത്തന്‍വാദക്കാരായ മുജാഹിദുകളുടെയും ജമാഅത്തിന്റെയും ഫിത്‌നയില്‍നിന്ന് പാരമ്പര്യമുസ്ലികളെ സംരക്ഷിക്കുക എന്നതാണ്.

മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടിയാണെന്നും. ആരാധനാ കര്‍മങ്ങള്‍ പ്രത്യേകിച്ച് നമസ്‌കാരം ശരിയായാല്‍ ബാക്കി എല്ലാ കാര്യവും ശരിയാകുമെന്നും അതിനാല്‍ ദീനിന്റെ മാര്‍ഗത്തില്‍ പരിശ്രമിക്കുക എന്നാല്‍ ഈ ഇബാദത്തിന് വേണ്ടി ആളുകളെ പ്രേരിപ്പിക്കുക എന്നും ധരിക്കുന്നവരാണ് തബ്ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തകര്‍.

ജമാഅത്തെ ഇസ്ലാമിയാകട്ടെ ഇബാദത്ത് എന്ന് പറഞ്ഞാല്‍ മനുഷ്യന്റെ മുഴുജീവിതത്തെയും ചൂഴ്ന്ന് നില്‍ക്കുന്നതാണെന്നും മനുഷ്യനോട് കല്‍പിക്കപ്പെട്ടിട്ടുള്ളത്. ആരാധനാ-സാമ്പത്തിക-സാമൂഹ്യ-സാസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെല്ലാം ദൈവിക കല്‍പനകള്‍ പിന്തുടരേണ്ടതുണ്ടെന്നും. അത്തരമൊരു ദീനിന്റെ സംസ്ഥാപമാണ് മുസ്ലിം സമുഹത്തിന്റെ ദൗത്യമെന്നും കരുതി പ്രവര്‍ത്തിക്കുന്നവരാണ്.

ആരാധനാ മേഖലക്കു പുറമെയുള്ള വിവിധതരം ഇബാദത്തുകളെയും ശിര്‍ക്കുകളെയും അത് വെളിച്ചത്ത് കൊണ്ടുവന്നു. നിയമനിര്‍മാണ-വിധിവിലക്ക്-ഭരണമേഖലകളിലെ ശിര്‍ക്കിനെ വിശേഷിച്ചും അത് ഉതുത്തിരിച്ചു കാട്ടി. പിശാചിനും ഗണിതക്കാരനും ആഭിചാരക്കരനും പുറമെ എത്രയോ വന്‍കിട ത്വാഗൂത്തുകളെ അത് ജനസമക്ഷം തുറന്നുവെച്ചു. അതിരുകടന്ന ദേശീയതെയും ഇടുങ്ങിയ സാമുദായികതയെയും അത് രൂക്ഷമായി വിമര്‍ശിച്ചു.

ഈ ചര്‍ച ഇസ്ലാമിനെ അതിന്റെ സകല ശാഖോപശാഖകളോടുമൊപ്പം തികഞ്ഞ സന്തുലിതത്വത്തോടെ സമ്പൂര്‍ണവും സമഗ്രവുമായ ഒരു ജീവിത പദ്ധതിയെന്ന നിലക്ക് പ്രകാശിപ്പിച്ചിരിക്കുന്നു. (ഇബാദത്ത് ഒരു സമഗ്രപഠനം പേജ് 20)

ചുരുക്കത്തില്‍ ഇബാദത്തുമായി ബന്ധപ്പെട്ട ചര്‍ച കേവലം ഒരു സാങ്കേതിക പദത്തെക്കുറിച്ചുള്ള ചര്‍ചയല്ല. യഥാര്‍ഥ ഇസ്ലാമിനെ മനസ്സിലാക്കാനുള്ള ചര്‍ചയുടെ ഭാഗമാണ്.

ജമാഅത്ത് - മുജാഹിദ് ഭിന്നത മുജാഹിദ് കാഴ്ചപ്പാടില്‍

ഫെയ്‌സ് ബുക്ക് ചര്‍ചയില്‍ മുജാഹിദുകാരനായ സഹോദരന്‍ ജമാല്‍ പതിവായി പേസ്റ്റ് ചെയ്യാറുള്ള ലേഖനം ഇവിടെ യാതൊരു മാറ്റത്തിരുത്തലും നല്‍കാതെ പേസ്റ്റ് ചെയ്യുകയാണ്. എന്താണ് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് ഒരു സാദാമുജാഹിദുകാരന്‍ ചിന്തിക്കുന്നത് എന്തും. എന്താണ് എതിര്‍പ്പ് എന്നും ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും ഒരു റെഫറന്‍സ് എന്ന നിലക്ക് ഇത് ഇവിടെ നല്‍കുന്നു. തുടര്‍ന്ന് വായിക്കുക.:
-------------------------------------
['ജമാഅത്ത് മുജാഹിദ് സംവാദങ്ങളുടെ അടിസ്ഥാനം ഇബാദത്ത് എന്ന സാങ്കേതിക പദത്തിന്റെ അര്‍ത്ഥ വീക്ഷണത്തില്‍ നിന്നും തുടങ്ങുന്നതാണ്. താങ്കള്‍ക്കരിയാവുന്നത് പോലെ, ഇബാദത്തിനു ജമാഅത്തെ ഇസ്ലാമി പ്രധാനമായും മൂന്ന് അര്‍ത്ഥങ്ങളാണ് നിര്‍വചിക്കാരുള്ളത്. അത്, ആരാധന, അനുസരണം, അടിമത്വ വേല തുടങ്ങിയവയാണ്. മുജാഹിദുകള്‍ അര്‍ഥം നല്‍കാറുള്ളത്, ആരാധന എന്നുമാണ്. ഇത് പൊതുവായി എല്ലാവര്ക്കും അറിയുന്നതാണ്. എന്നാല്‍, ഇതിനുള്ളില്‍ ഒരു യാഥാര്‍ത്ഥ്യം മറഞ്ഞു കിടക്കുന്നുണ്ട്. അത്, ഇബാദത്തിനു മലയാളത്തില്‍ നേരിട്ട് അര്‍ഥം നല്‍കാന്‍ പ്രാപ്തമായ ഒരു പദം ഇല്ല എന്നുള്ളത് ഒരു സത്യമാണ്. അതിനാല്‍, മുജാഹിദുകള്‍ ഏറ്റവും അടുത്തുവരുന്ന വാക്, ആരാധന എന്ന് കൂടുതലായി ഉപയോഗിക്കുന്നു. പിന്നെ മുജാഹിദുകള്‍, ചെയ്യാറുള്ളത് ഇബാടതിനെ നബി (സ) വിഷധീകരിച്ചരീതിയില്‍ പഠിപ്പിക്കുകയും, അതിന്റെ ഇനങ്ങളെ തരാം തിരിക്കുകയുമാണ്. അങ്ങിനെ തരം തിരിക്കുമ്പോള്‍, പ്രാര്‍ഥനയുടെ അംശം, അല്ലെങ്കില്‍ അഭൌതികം, മറഞ്ഞ വഴി, കാര്യ കാരണ ബന്ധങ്ങല്‍ക്കതീതം തുടങ്ങിയ മാര്‍ഗത്തിലൂടെ ഉള്ള സഹായ തേട്ടം, തുടങ്ങിയ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കില്‍ ഒരു പ്രവര്‍ത്തനം ഇബാടതായി മാറുന്നു എന്നുള്ളതാണ്. അങ്ങിനെ വരുമ്പോള്‍, അല്ലാഹുവിന്റെ പ്രീതി കാംഷിച്ചു കൊണ്ടുള്ള ഒരു സത്യ വിശ്വാസിയുടെ എല്ലാ പ്രവര്‍ത്തനവും, പ്രതിഫലാര്‍ഹാമാണ്, അതിനാല്‍ അത് ഇബാടതുമാണ്. പ്രതിഫലാര്‍ഹാമായ പ്രവര്‍ത്തനങ്ങള്‍തന്നെ പല വിഭാകങ്ങളായി വേര്‍തിരിചിരിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും. തൌഹീദ് - ശിര്‍ക്, സുന്നത് - ബിടഅത്, ഹരം, കരാഹത്, മക്രുഹ് തുടങ്ങി പല വിഭാകങ്ങള്‍.

മുകളില്‍ സൂചിപ്പിച്ച ഇബാദത്തിന്റെ അര്‍ത്ഥ വ്യത്യാസത്തില്‍, ജമാതിന്റെ വാദമനുസരിച്ച് അനുസരണം, അടിമത്വ വേല തുടങ്ങിയ അര്‍ഥങ്ങള്‍ നല്‍കുമ്പോള്‍ ഭൌതികമായ തലത്തിലുള്ള അനുസരണ, അടിമത്വവേല തുടങ്ങിയ അര്‍ഥം നല്കിയാതായി കണ്ടുവരുന്നു. ഇതാണ് എതാര്‍ത്ഥത്തില്‍ ജമാത് ആദര്‍ശങ്ങളുടെ അടിസ്ഥാനം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ ഒരു കേന്ത്ര ബിന്ദുവില്‍ നിന്ന് കൊണ്ടുവേണം ജമാത് ആദര്‍ശത്തിന്റെ വൈരുധ്യങ്ങലെക്കുള്ള അന്വേഷണം ആരംഭിക്കാന്‍. ഈ ഒരു നിലപാടാണ് ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തിന്റെ, വൈരുധ്യാടിഷ്ടിതമായ നിര്മിതിക്ക് തുടക്കം കുറിക്കുന്നത്. ഈ ഒരു വാദം സ്ഥാപിക്കാന്‍ വേണ്ടി നിരവധി ഖുറാന്‍ ആയതുകളെ, വികലമായ രീതിയിലോ, പൂര്‍വികര്‍ നിര്‍വചിക്കാത്ത രീതിയിലോ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഖുറാനില്‍ സൂചിപ്പിക്കപ്പെട്ട "താഗൂത്" എന്ന പ്രയോകം എടുക്കാം. കുരാനില്‍ സൂചിപിക്കപ്പെട്ട "താഗൂത്' ദുര്മൂര്തികള്‍ എന്ന അര്‍ത്ഥത്തിലാണ്. അതായത്, ജാഹിലിയാ കാലത്ത് ദൈവമായി പരിഗണിക്കപ്പെട്ടു പോന്നിരുന്ന സകല ബിംബങ്ങലെയുമാണ് താഗൂത് എന്ന് പരിചയപ്പെടുത്തിയത്. അത് നമുക്ക് ആ ആയത്തുകളുടെ അര്‍ഥം ആത്മാര്‍ഥമായി പരിശോധിച്ചാല്‍ ബോധ്യപ്പെടുന്നതാണ്. എന്നാല്‍ മൌദൂദി, ഇതിനു നല്‍കിയ അര്‍ഥം വളരെ രസാവഹമാണ്. തന്റെ സ്ഥാപിത താല്പര്യത്തിന്റെ പൂര്തീകരണത്തിന് വേണ്ടി അദ്ദേഹം, അനിസ്ലാമിക രാജ്യങ്ങളിലെ ഭാരനാതികാരികളെ "താഗൂത്" എന്ന് വിശേഷിപ്പിക്കുണ്ട്. അപ്പോള്‍, ഖുറാനില്‍ സൂചിപ്പിച്ചപോലെ, "വജ്തനിബൂ താഗൂത്" നിങ്ങള്‍ താഗൂതുകളെ വെടിയുക എന്ന പ്രയോകം ജമാതിനെ സംബന്ധിച്ചെടുത്തോളം, അത് അനിസ്ലാമിക ഭാരനാധിപന്മാര്കും ബാടകമാണ്. അപ്പോള്‍ പിന്നെ അവര്‍ക്ക് കീഴെ ജീവിക്കുന്നതും, അവര്ക് വേണ്ടി പണിയെടുക്കുന്നതും ഇബാടതായി. ഇബാദത്ത് അരക് മാത്രമേ പാടുള്ളൂ, അത് അല്ലാക്ക് മാത്രം. അപ്പൊ പിന്നെ അനിസ്ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്നതും, അവിടെ ജോലി ചെയ്യുന്നതും ശിര്‍ക്ക് തന്നെ. അപ്പൊ അല്ലാഹു പറഞ്ഞ "വജ്തനിബു താഗൂത്" നിങ്ങള്‍ ദുര്മൂര്തികളെ വെടിയുക എന്ന് പറഞ്ഞ കല്പനയുടെ പൂര്തീകരണത്തിന് വേണ്ടി നിങ്ങള്‍ പ്രവര്തിക്കെണ്ടാതുണ്ട്. അപ്പോള്‍, ആ ഭരണം വിപാടനം ചെയ്തു അവിടെ ഇസ്ലാമിക ഭരണത്തിന് നാന്ദി കുറിക്കാന നിങ്ങള്‍ ജിഹാദ് ചെയ്യേണ്ടതുണ്ട്. അത് നിങ്ങള്ക് ഇബാടതാണ്. ഇതാണ് മൌദൂദി സാഹിബിന്റെ വാദം. (താഗൂതിനെ പറ്റി ഖുറാനില്‍ എന്താണ് എതാര്‍ത്ഥത്തില്‍ അര്‍ഥം പറഞ്ഞിട്ടുള്ളത് എന്ന് അറിയാന്‍ സൂറ നഹ്ല്‍-36 , സുമര്‍-17 എന്നിവ പരിശോധിക്കുക.)


മൌദൂദി സാഹിബ് സ്വാതന്ത്ര സമരത്തെ വിമര്‍ശിച്ചു കൊണ്ട് പറയുന്നു - " അത് ലാത്ത പോയി ഉസ്സ വരുന്നത് പോലെ യാണ്" അദ്ദേഹം അനിസ്ലാമിക ഭരണത്തെ സാത്രുസ്യപ്പെടുതിയത് നോക്കൂ.. ദുര്മൂര്തികളെ. ഇങ്ങനെ ഖുറാനില്‍ ഒരു കല്പനയില്ല തന്നെ. ഒരു പ്രാമാണിക തഫ്സീരിലും ഇങ്ങനെ ഒരു അഭിപ്രായം ഇല്ല. മൌദൂദി സാഹിബിന്റെ, ഇസ്ലാമിനെ അന്ന് നിലനിന്നിരുന്ന ചില "ഇസങ്ങള്‍ക്ക്" ബദലായി ഇസ്ലാമിനെ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോലുണ്ടായ അബദ്ധമാണ് എതാര്‍ത്ഥത്തില്‍ ഈ വ്യാഖ്യാനം.

ഇതേ അവസ്ഥ നബിയുടെ കാലത്ത് ഉണ്ടായിരുന്ന്നല്ലോ ? നമുക്ക് പരിശോധിക്കാം. നബി മക്കയിലെ പ്രബോധന കാലത്ത്, മക്കയിലെ വിശ്വാസ ഭരണ മേഖലകള്‍ നമുക്കറിയാമല്ലോ ? കൊടിയ ശിര്‍ക്ക് വാണിരുന്ന കാലത്ത് നബി എപ്പോഴെങ്കിലും, പറഞ്ഞോ നിങ്ങള്‍ നിങ്ങളുടെ ഭാരനാധികളെ വെടുയുക എന്ന് കാരണം കുരാനില്‍, "വജ്തനിബു താഗൂത്" എന്ന് പറഞ്ഞിട്ടുണ്ട് എന്ന് ? ഇല്ല എന്നുള്ളതാണ് വാസ്തവം. പിന്നെ എന്താണ് പറഞ്ഞത്, നിങ്ങള്‍ ലാത്തയെയും ഉസ്സയെയും വെടിയുക എന്നാണ്. നമുക്ക് ഇസ്ലാമിക ചരിത്രം അറിയില്ലേ ? ജമാത് സുഹുര്തുക്കള്‍ സാധാരണ പറയാറുള്ള ഒരു വാദമാണ്, നബി മക്കയിലെ അനിലാമിക ഭരണകൂട ശിര്‍ക്കില്‍ നിന്നും രക്ഷപ്പെടാനാണ് മദീനയിലേക്ക് ഹിജ്ര പോയത് എന്ന്. കള്ള മാനത്. ഇസ്ലാമിക പ്രമാണങ്ങള്‍ ചേര്‍ത്ത് വെച്ചു കൊണ്ട്, യുക്തി പൂര്‍വ്വം ആലോചിക്കുക ! മദീനയില്‍ അന്ന് ഇസ്ലാമിക ഭരണകൂട മായിരുന്നോ ? അപ്പോള്‍ ജമാതുകാര്‍ പറയും മദീനയിലെ ഒരു ഇസ്ലാമിക ഭരണകൂടം സ്വപ്നം കണ്ടു കൊണ്ടാണ് നബി പോയത്, ആ സ്വപ്നത്തിലാണ് ഞങ്ങള്‍ ഇന്ത്യ യില്‍ ജീവിക്കുന്നത് എന്ന്. ചോദിക്കട്ടെ - അപ്പോള്‍ സ്വഹാബികള്‍ അബിസീനിയയിലേക്ക് ഹിജ്ര പോയതോ അവിടെ അനിസ്ലാമിക രാഷ്ട്രമായിരുന്നില്ലേ ? അറിയാന്‍ കൌതുകമുണ്ട്.

നമുക്കെല്ലാം സുപരിചിതമായ സൂരത് യൂസുഫ്, അതില്‍ യൂസുഫ് നബിയുടെ ജീവ ചരിത്രം വിഷധീകരിക്കുന്നുന്ദ്. അതിലെ ആയത്തുകള്‍ പരിശോധിക്കുന്നത് നമ്മുടെ ചര്‍ച്ചയിലെ വഴിതിരിവായെക്കം. ആയത്തുകള്‍ ഇങ്ങനെ വായിക്കാം " രാജാവ് പറഞ്ഞു: നിങ്ങള്‍ അദ്ദേഹത്തെ എന്‍റെ അടുത്ത് കൊണ്ട് വരൂ. ഞാന്‍ അദ്ദേഹത്തെ എന്‍റെ ഒരു പ്രത്യേകക്കാരനായി സ്വീകരിക്കുന്നതാണ്‌. അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ രാജാവ് പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ ഇന്ന് നമ്മുടെ അടുക്കല്‍ സ്ഥാനമുള്ളവനും വിശ്വസ്തനുമാകുന്നു. അദ്ദേഹം (യൂസുഫ്‌) പറഞ്ഞു: താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും. (യൂസുഫ് : 54,55) ആ രാജാവ് മുസ്ലിമായിരുന്നില്ല. നാം മനസ്സിലാക്കേണ്ടതുണ്ട്. അതിനു ശേഷം അല്ലാഹു നമ്മെ പഠിപ്പിക്കുന്നു, എന്തായിരിക്കണം ഒരു സത്യ വിശ്വാസിയുടെ നിലപാട് അത്തരം ഒരു സന്ദര്‍ഭം വന്നാല്‍ ! നാം "വജ്തനിബു താഗൂത്" എന്ന് പറഞ്ഞു ആ ഭരണ കൂടത്തിനെതിരെ നില്കീണ്ടാതുണ്ടോ, അതോ അതില്‍ ഒരു സത്യ വിശ്വാസിയുടെ വ്യക്തിത്വം സൂക്ഷിച്ചു കൊണ്ട് നേരെ ചൊവ്വേ അതില്‍ ഭാഗഭാക്കാകാന്‍ ഒരു മുസ്ലിം അനുവധിക്കപ്പെട്ടിടുണ്ടോ ? ഉത്തരം അല്ലാഹു പറയട്ടെ - യൂസുഫില്‍ അടുത്ത വചനത്തില്‍ അല്ലാഹു പറയുന്നു "
അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്‌, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നല്‍കി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം അനുഭവിപ്പിക്കുന്നു. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുന്നവരായിരിക്കുകയും ചെയ്തവര്‍ക്ക് പരലോകത്തെ പ്രതിഫലമാകുന്നു കൂടുതല്‍ ഉത്തമം. " സൂറ യൂസുഫ് 56,57.
മുകളില്‍ ഉദ്ധരിച്ച ആയതില്‍ നിന്നും വളരെ വ്യക്ത മാന് അനിസ്ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്നതോ അവിടത്തെ നിയമങ്ങള്‍ അനുസരിക്കുന്നതോ, നിയമ നിര്‍മാണം നടത്തുന്നതോ അനിസ്ലാമികാമോ ശിര്കോ അല്ലെന്നു. എന്നാല്‍ മൌദൂദി ഖുത്ബാതില്‍ പറയന്നത് നോക്ക്. " നിങ്ങള്‍ എവിടെ ഏതു പരിതസ്ഥിതിയില്‍ ജീവിക്കുന്നവരാകറെ, അവിടത്തെ ജനങ്ങളെ ഉധരിക്കനായി, സര്‍വ സന്നഹങ്ങലോടെയും എഴുനേല്‍ക്കുകയും, ഭരണത്തിന്റെ അബദ്ധമായ അടിസ്ഥാനഗലെ മാറ്റി സുബധമാക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുകയും, അല്ലാഹുവിനെ കുറിച്ച് ഭയമില്ലാതവരും, അനിയന്ത്രിതരും, സ്വാര്തികളും തെമ്മടികളില്‍ നിന്നും നിയമര്മാനതിന്റെ വിധികര്തിതതിനുള്ള അധികാര ശക്തികളെ എടുത്തുമാറ്റി അല്ലാഹുവിന്റെ അടിമകളുടെ നേതൃത്വവും നിയന്ത്രണവും സ്വയം ഏറ്റെടുക്കുകയും, രഹസ്യവും പരസ്യവും അറിയാവുന്ന അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരുമെന്ന ബോധത്തോടെ, അവന്റെ നിയമമനുസരിച്ച്, ഭരണ എര്പാടുകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നത് സ്വയം നിര്‍ബന്ധമായി തീരുന്നു. ഇതേ ലക്‌ഷ്യം പ്രാപിക്കാനുള്ള അശ്രാന്ത പരിശ്രമാതിനും, ത്യാഗത്തിനും ആണ് ഇസ്ലാമിന്റെ ഭാഷയില്‍ "ജിഹാദ്" അഥവാ സമരമെന്ന് പറയുന്നത്" . (ഖുതുബാത് പേജ് 369).

കുരാനില്‍ സൂചിപിച്ച നിയമ നിര്‍മാണത്തിനും, വിധി കര്ത്രുത്വതിനുമുള്ള അധികാരം അല്ലാഹു ഒരു കാലത്തും ആര്‍കും വിട്ടു കൊടുകൊടുതിട്ടില്ല. മൌദൂദി ഇവിടെ ഖുരാനിനെ തന്റെ ഇങ്ങിതത്തിനു വേണ്ടി വളച്ചൊടിക്കുന്നു, ഇവിടെ അദ്ദേഹം സൂചിപ്പിക്കുന്നത്, അനിസ്ലാമിക ഭരണത്തില്‍ അല്ലാഹുവിന്റെ വിധികര്ത്രിത്വം നഷ്ടപ്പെട്ടു പോയിട്ടുണ്ട്. അത് തിരിചെല്പ്പിക്കേണ്ട ബാധ്യത സത്യവിശ്വാസികളായ മുസ്ലിങ്കളുടെതാണ്. അത് കൊണ്ട് നിങ്ങള്‍ അതിനെതിരെ പ്രവര്‍ത്തിക്കേണ്ടത് നിങ്ങള്ക് നിര്‍ബധമായി തീരുന്നു. ആ പ്രവര്തനതെയാണ് ഇസ്ലാമിന്റെ ഭാഷയില്‍ ജിഹാദ് എന്ന് പറയുന്നത്. എങ്ങിനെയുണ്ട് ?

സത്യം മനസ്സിലാക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് കുരാന്‍ ആയത്, ഇവിടെയുണ്ട്. നമുക്ക് പരിശോധിക്കാം. "ഇനില്‍ ഹുക്കുമു ഇല്ല ലില്ലഹ് - വിധി കര്‍തൃത്വം അല്ലാഹുവിനു മാത്രമാകുന്നു എന്ന ആയതിന്റെ മുഴുവനായ രൂപം ഇങ്ങനെ വായിക്കാം. " ജയിലിലെ രണ്ട് സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവാണോ? അവന്നുപുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതം അതത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല." യൂസുഫ് 39,40

ജയിലില്‍ കഴിഞ്ഞിരുന്ന യൂസുഫ് നബി തന്റെ സഹ തടവുകാര്‍ക്ക് തൌഹീദ് പഠിപ്പിക്കുന്നു. നിങ്ങള്‍ അല്ലാഹു അല്ലാതെ മറ്റൊരു ശക്തിയും ആരാധിക്കരുത്‌, അവര്‍ക്ക് അഭൌതികമായ യാതൊരു കഴിവും വക വെച്ചു നല്‍കരുത്. മറിച്ചു അല്ലാഹുവിനു നല്‍കേണ്ടത് അവനു മാത്രം നല്‍കുക. ശുദ്ധമായ തൌഹീദ് ! നിങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങളെ പറ്റിയൊന്നും അല്ലാഹു ഒരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല, അതൊക്കെ നിങ്ങളുടെ വിവരക്കേടും, നിങ്ങളുടെ പിതാക്കള്‍ നാമകരണം ചെയ്ത നാമങ്ങലുമാകുന്നു. ഇവിടെ യൂസുഫ് നബി തന്റെ സഹോദരനോട്, അല്ലാഹുവിന്റെ ആധിപത്യം തിരിചെടുക്കെണ്ടാതിന്നു നിങ്ങള്‍ ആ രാജാവിനെതിരെ ജിഹാദ് ചെയ്യണം എന്നാണോ അര്‍ഥം വെക്കേണ്ടത് അതോ, ആ സഹോദരന്മാരും അവരുടെ ജനതയും ആപതിച്ചിരുന്ന കൊടിയ ശിര്‍ക്കിനെ സൂചിപ്പിച്ചു കൊണ്ട് എല്ലാ പ്രവാചകന്മാരും നടത്തിയ പ്രഭോധനമാണോ യൂസുഫ് നബി നടത്തിയത് ? നാം ആലോചിക്കേണ്ടതുണ്ട്. ശരി, ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ, പിന്നീട് നാം സൂരത് യൂസുഫ് പാരയാനം ചെയ്യുമ്പോള്‍ എന്താണ് കാണാന്‍ സാധിക്കുന്നത് ? യൂസുഫ് നബി ജയില്‍ മോചിതനാകുന്നു, രാജാവിന് തന്റെ തെറ്റ് ബോധ്യമാകുകയും, യൂസുഫ് നബിയുടെ സത്യസന്ധതയും, കഴിവും തിരിച്ചറിയുകയും, അധെഹതോട് തന്റെ ഭരണകൂടത്തില്‍ ഒരു കുന്ചിക സ്ഥാനം വഹിക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. യൂസുഫ് നബി അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുന്നു. ഇത് മുകളില്‍ ഉദ്ധരിച്ച കുരാന്‍ ആയതിന്റെ പരിധിയില്‍ വരുമ്പോള്‍, യൂസുഫ് നബി ഇത്തരം ഒരു കാര്യം ചെയ്യാന്‍ മുന്നോട്ടു വരുമോ സഹോദരന്മാരെ നാം ആലോചിക്കെണ്ടാതില്ലേ ?
എന്നാല്‍ ഈ വിഷയത്തില്‍ ജമാതിന്റെ വാദം എന്താണ് ? ജമാത് ഭരണഘടന തന്നെ പറയട്ടെ, ജമാഅത്തെ ഇസ്ലാമി അംഗങ്ങള്‍ പാലിക്കേണ്ട ഒരു നിയമം വിഷധീകരിക്കുന്നത് കാണുക. " ദൈവീകമാല്ലാത്ത ഏതെങ്കിലും ഭരണ വ്യവസ്ഥയില്‍ താന്‍ വല്ല കുന്ചിക സ്ഥാനവും വഹിക്കുന്നവാണോ, അതിന്റെ നിയമനിര്മാന സഭയിലെ അന്ഘമോ, അതിന്റെ കോടതി വ്യവസ്ഥയില്‍ ന്യായാതിപസ്ഥാനത് നിയമിക്കപ്പെടുന്നവാണോ ആണെങ്കില്‍ ആ സ്ഥാനം ഒഴിയുക " ജമ - ഭരണ ഘടന പേജ് 15,16)

ഇത് സംബന്ധിയായി ഒരു കാര്യവും കൂടി സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ജമാഅത്തെ ഇസ്ലാമിയും, മൌദൂടിയെയും ശക്തംമായി ന്യായീകരിച്ചു പണ്ട് എഴുതിയ ഒരു പുസ്തകത്തില്‍ ഷെയ്ഖ് മുഹമ്മദ്‌, വളരെ ആവേശത്തില്‍ എഴുതുന്നത്‌ കാണുക ! "എന്നാല്‍ നിലവിലുള്ള ഭരണ വ്യവസ്ഥിതി നടത്തി കൊണ്ട് പോകാന്‍ നിര്‍ബന്ധിചെല്പിച്ചാല്‍ പോലും ജമാത് അതിനു തയ്യാറാവുകയില്ല . അധികാരം നല്‍കാം എന്ന് പറഞ്ഞ ഖുറൈഷി പ്രമുഗരോട് നബി പറഞ്ഞ മറുപടി ആവര്‍ത്തിച്ചു പ്രഘ്യാപിക്കുകയും ചെയ്യും. കാരം ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത് നിലവിലുള്ള വ്യവസ്ഥകള്‍ക്ക് പകരം ഇസ്ലാമിന്റെ സംസ്ഥാപനമാണ്" - തെട്ടിതരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി പേജ് 44 )

വൈരുദ്ധ്യങ്ങളുടെ കലവറയാണ് ജമാഅത്തെ ഇസ്ലാമി എന്നതിന് ഏറ്റവും വലിയ തെളിവാണ് മുകളിലുള്ള ഭരണഘടന നിയമം. കാരണം, ജമാഅത്തെ ഇസ്ലാമി ഉത്തരം പറയാതെ നിലനില്‍പ്പിനു വേണ്ടി ഉരുണ്ടു മറിയുന്ന കാഴ്ചയാണ് നാം കാണുന്നത്. യഥാര്‍ത്ഥ ഉത്തരം പറഞ്ഞാല്‍ പിന്നെ ജീവിതം നല്ല സുഖം ഉണ്ടാവില്ല എന്ന് നേത്രുതത്തിനു നന്നായി അറിയാം. പീഡനവും, മര്ധനവും, ജൈലും അതൊന്നും പറ്റില്ല. അതിന്നു കാര്കൂണോ മുതഫിക്കോ തയ്യാറുമല്ല. അബദ്ധം സംമാധിച്ചാല്‍ പിന്നെ ജമാഅത്തെ ഇസ്ലാമി എന്ന ഒരു സംഘടനയുടെ പേര് പിന്നെ ചരിത്രത്തിന്റെ താളുകളിലായിരിക്കും. അപ്പൊ പിന്നെ എന്താ ചെയ്യുക, ഉരുണ്ടു മറിയുക, കണ്ണ്ണില്‍ പൊടിയിടുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുക. ഇത് യാധാര്ത്യ ബോധം ഉള്ളവര്‍ക്കും, ഇസ്ലാമിക ആധാര്‍ശം ശരിക്ക് മനസ്സിലാക്കിയവര്‍ക്കും തിരിയും.
എന്നാല്‍ ഈ വിഷയത്തില്‍ ജമാതിന്റെ വാദം എന്താണ് ? ജമാത് ഭരണഘടന തന്നെ പറയട്ടെ, ജമാഅത്തെ ഇസ്ലാമി അംഗങ്ങള്‍ പാലിക്കേണ്ട ഒരു നിയമം വിഷധീകരിക്കുന്നത് കാണുക. " ദൈവീകമാല്ലാത്ത ഏതെങ്കിലും ഭരണ വ്യവസ്ഥയില്‍ താന്‍ വല്ല കുന്ചിക സ്ഥാനവും വഹിക്കുന്നവാണോ, അതിന്റെ നിയമനിര്മാന സഭയിലെ അന്ഘമോ, അതിന്റെ കോടതി വ്യവസ്ഥയില്‍ ന്യായാതിപസ്ഥാനത് നിയമിക്കപ്പെടുന്നവാണോ ആണെങ്കില്‍ ആ സ്ഥാനം ഒഴിയുക " ജമ - ഭരണ ഘടന പേജ് 15,16)

ഇത് സംബന്ധിയായി ഒരു കാര്യവും കൂടി സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ജമാഅത്തെ ഇസ്ലാമിയും, മൌദൂടിയെയും ശക്തംമായി ന്യായീകരിച്ചു പണ്ട് എഴുതിയ ഒരു പുസ്തകത്തില്‍ ഷെയ്ഖ് മുഹമ്മദ്‌, വളരെ ആവേശത്തില്‍ എഴുതുന്നത്‌ കാണുക ! "എന്നാല്‍ നിലവിലുള്ള ഭരണ വ്യവസ്ഥിതി നടത്തി കൊണ്ട് പോകാന്‍ നിര്‍ബന്ധിചെല്പിച്ചാല്‍ പോലും ജമാത് അതിനു തയ്യാറാവുകയില്ല . അധികാരം നല്‍കാം എന്ന് പറഞ്ഞ ഖുറൈഷി പ്രമുഗരോട് നബി പറഞ്ഞ മറുപടി ആവര്‍ത്തിച്ചു പ്രഘ്യാപിക്കുകയും ചെയ്യും. കാരം ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത് നിലവിലുള്ള വ്യവസ്ഥകള്‍ക്ക് പകരം ഇസ്ലാമിന്റെ സംസ്ഥാപനമാണ്" - തെട്ടിതരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി പേജ് 44 )

വൈരുദ്ധ്യങ്ങളുടെ കലവറയാണ് ജമാഅത്തെ ഇസ്ലാമി എന്നതിന് ഏറ്റവും വലിയ തെളിവാണ് മുകളിലുള്ള ഭരണഘടന നിയമം. കാരണം, ജമാഅത്തെ ഇസ്ലാമി ഉത്തരം പറയാതെ നിലനില്‍പ്പിനു വേണ്ടി ഉരുണ്ടു മറിയുന്ന കാഴ്ചയാണ് നാം കാണുന്നത്. യഥാര്‍ത്ഥ ഉത്തരം പറഞ്ഞാല്‍ പിന്നെ ജീവിതം നല്ല സുഖം ഉണ്ടാവില്ല എന്ന് നേത്രുതത്തിനു നന്നായി അറിയാം. പീഡനവും, മര്ധനവും, ജൈലും അതൊന്നും പറ്റില്ല. അതിന്നു കാര്കൂണോ മുതഫിക്കോ തയ്യാറുമല്ല. അബദ്ധം സംമാധിച്ചാല്‍ പിന്നെ ജമാഅത്തെ ഇസ്ലാമി എന്ന ഒരു സംഘടനയുടെ പേര് പിന്നെ ചരിത്രത്തിന്റെ താളുകളിലായിരിക്കും. അപ്പൊ പിന്നെ എന്താ ചെയ്യുക, ഉരുണ്ടു മറിയുക, കണ്ണ്ണില്‍ പൊടിയിടുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുക. ഇത് യാധാര്ത്യ ബോധം ഉള്ളവര്‍ക്കും, ഇസ്ലാമിക ആധാര്‍ശം ശരിക്ക് മനസ്സിലാക്കിയവര്‍ക്കും തിരിയും.
ഇത്രയും പറഞ്ഞത് ചില അടിസ്ഥാന കാര്യങ്ങളാണ്. എനിക്കറിയാം താങ്കളുടെ ചോദ്യത്തിനുള്ള മറുപടി നേര്‍ക് നേരെ കിട്ടിയിട്ടില്ല എന്ന് എനിക്കറിയാം. താങ്കളുടെ ചോദ്യം ഇവിടെ ആവര്‍ത്തിക്കുന്നു -

എന്റെ ആദ്യത്തെ സംശയം എന്തുകൊണ്ട്‌ മുജാഹിദുകാര് ഷിര്‍ക്‌ ചെയ്യുന്ന സുന്നികള്‍ നേതൃത്തം കൊടുക്കുന്ന ലീഗില്‍ (വോട് കൊടുക്കുന്നതല്ല) പ്രവര്‍ത്തിക്കുന്നു? ജമാഅത്ത്‌, മുജാഹിദ് തമ്മില്‍ ഞാന്‍ കാണുന്ന പ്രധാന വിത്യാസവും രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്.

ഉത്തരം :
പ്രഥമവും പ്രധാനവുമായ ഉത്തരം അത് ശിര്‍ക്കോ അനിസ്ലാമികാമോ അല്ലാത്തത് കൊണ്ട് തന്നെ. കാരണം, നിങ്ങളുടെ ഭൌതികമായ വിഷയങ്ങളില്‍, അനിസ്ലാമിക സങ്കടനകളിലോ, അനിസ്ലാമിക വ്യക്തികള്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്ടികളിലോ, പ്രവര്‍ത്തിക്കുന്നത് ശിര്കാനെന്നോ അനിസ്ലാമികമാനെന്നോ പറയാന്‍ തക്ക വണ്ണം ഉപോല്പകമായ ഒരു തെളിവും ഇല്ല. മറിച്ചു അല്ലാഹു പറയുന്നത്, സൂരത് മുംതഹനയില്‍ അല്ലാഹു പറയുന്നു "മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു" (60 : 08). ഈ ആയതിനെ വിശദീകരിച്ചു കൊണ്ട് മുഫസിരുകള്‍ പറയുന്നത്, അമുസ്ലിന്കളോട് തങ്ങളുടെ മതപരമായ വിഷയത്തില്‍, പ്രയാസങ്ങള്‍ സൃഷ്ടിക്കാത്ത ആളുകളുമായി സഹകരിക്കാം എന്നാണു. എന്നാല്‍ മതപരമായ വിഷയത്തിലോ, അത് സാധ്യമല്ല താനും. ഉദാഹരണത്തിന്, ഒരു ഹിന്ദു പറയുകയാണ്‌, ഞാന്‍ നിങ്ങളുടെ നോമ്പ് പോലെ റമദാന്‍ മാസത്തില്‍ നോമ്പ് നോല്കാം, എന്നാല്‍ പകരം ഞങ്ങളുടെ പൂരത്തിന് നിങ്ങള്‍ പങ്കെടുക്കണം. ഇത് ഒരു മുസ്ലിമിന് സാധ്യമല്ല എന്ന കാര്യം സുവിദിതമാണല്ലോ. അപ്പോള്‍ ഭൌധികവും മതപരവുമായ കാര്യങ്ങളുണ്ട് എന്ന് തീര്‍ച്ച.
പിന്നെ മുസ്ലിം ലീഗ് സുന്നികള്‍ നേതൃത്വം നല്‍കുന്നതാണെന്നു ആരാ പറഞ്ഞത്. സുന്നി നേതൃത്വത്തില്‍ എല്ലാവരുമുണ്ട്. അതിന്റെ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മുസ്ലിം ലീഗിന്റെ ചരിത്രം പഠിക്കേണ്ടതുണ്ട്. മുസ്ലിം ലീഗ് കേരള നവോധാനത്തില്‍ വഹിച്ച പങ്ക്. സുന്നികള്‍ ഇസ്ലാമിക സഹോദരന്മാര്‍ തന്നെയാണ്. അവരില്‍ ചിലര്‍ ഇസ്ലാമിന്റെ പേരില്‍ ശിര്കോട് കൂടിയ ചില ആചാരങ്ങള്‍ വെച്ചു പുലര്‍ത്തുന്നു എന്നതാണ് പ്രശ്നം. അത് സംവാടതിലൂടെയും, ലെഘനങ്ങളിലൂടെയും, പ്രസങ്ങങ്ങളിലൂടെയും സരസമായും, വേണ്ടി വന്നാല്‍ രൂക്ഷമായ ഭാഷയിലും ബോധാവല്കരിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ ഫലമാണ്, ഞാനടങ്ങുന്ന മുജാഹിദ് സമൂഹം. അവരുടെ വിശ്വാസ വൈകല്യങ്ങളെയും, ശിര്‍ക്ക് ബിടതുകളെയും കണ്ടില്ലെന്നു നടിച്ചാല്‍ മതപരമായ നമ്മുടെ ബാധ്യത അവസാനിക്കുന്നില്ല. അവരെ തിരുതെണ്ടാതുണ്ട്. എന്നാല്‍, അതിന്റെ പേരില്‍ സുന്നികളെ ബ്രഷ്ട്ടു കല്പിക്കെണ്ടാതുണ്ടോ. ഇല്ല ! അവരുമായി സഹകരിക്കുന്ന മേഖലകളില്‍ സഹകരിക്കാം. അതാണ്‌ മുജാഹിദുകള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് സുന്നികളോട് മാത്രമല്ല, ഹിന്ടുക്കലോടും, ക്രിസ്ത്യാനികലോടും നാം വെച്ചു പുലര്‍ത്തുന്ന നിലപാടാണ്. ഇതിനെ ജനങ്ങള്‍ക്കിടയില്‍ വസ്വാസ് ആക്കിയത് ജമാഅത്തെ ഇസ്ലാമിയാണ്. അവര്‍ പറഞ്ഞു പരത്തി " ദീനും ദുനിയാവും രണ്ടാകി, ഇസ്ലാം ദീനിനെ തുണ്ടാക്കി" എന്നാല്‍ ഇന്ന് ജമാഅത്തെ ഇസ്ലാമി രണ്ടു തുണ്ടമായിരിക്കുകയാണ്. എല്ലാ കാര്യത്തിലുമെന്ന പോലെ രാഷ്ട്രീയ പാര്‍ടിഉടെ പേരിലും തങ്ങളുടെ കാപട്യം അവര്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. ദുനിയാവിന്റെ കാര്യത്തിനായി വേറെ നേതൃത്വത്തിന്റെ കീഴില്‍ പുതിയ രാഷ്ട്രീയ പാര്‍ടി രുപീകര്ചിരിക്കുകയാണ്. എന്നിട്ട് പച്ച കള്ളം പറയുന്നു - ജമാതിനു ഇതുമായി നേരിട്ട് ഒരു ബന്ധവുമില്ല എന്ന് !

എന്നാല്‍ ഈ വിഷയത്തില്‍ ജമാതിന്റെ നിലപാട് മനസ്സിലാക്കുന്നത് രസാവഹമായിരിക്കും. ഇസ്ലാമിലെ മതപരമായ വിഷയങ്ങളില്‍ വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് പ്രവാചകന്‍ കൈകൊണ്ടിരുന്നത്‌ എന്ന് നമുക്കെല്ലാം അറിയാം. സ്വഹാബികള്‍, ശിര്‍ക്കിനും ബിദ്അതിനും എതിരെ പട പൊരുതി. അതെ സമീപനമാണ് മുജാഹിദുകള്‍ കൈകൊള്ളുന്നത്‌. ഒരു ആരാധന ഇസ്ലാമിന്റെ പേരില്‍ ചെയ്യുകയാണെങ്കില്‍ അതിനു തെളിവ് ഉണ്ടാകേണ്ടതുണ്ട്. അല്ലാതതോക്കെയും തല്ലപ്പെടെണ്ടാതാണ്. (കുല്ലു ബിടതിന്‍ ലലാല്ല ) അപ്പോള്‍ സുന്നികള്‍ മതത്തിന്റെ പേരില്‍ കാട്ടികൂട്ടുന്ന പേക്കൂത്തുകള്‍ മുജാഹിദുകള്‍ നഖക്ഷികാന്തം എതിര്‍ക്കുന്നു. എതിര്കെണ്ടാതുണ്ട് താനും. എന്നാല്‍ അതിന്റെ പേരില്‍ അവരോടു രാഷ്ട്രീയപരമായോ മറ്റോ വിദ്വേഷം പുലര്തെണ്ടാതുന്ടെന്നു മുജാഹിദുകള്‍ വിശ്വസിക്കുന്നില്ല. അങ്ങിനെ ബന്ധം പുലര്‍ത്തുന്നത് ശിര്കോ അനിസ്ലാമികാമോ ആണെന്ന വാദം തിളിയിക്കേണ്ട ബാദ്യത ആരോപണം ഉന്നയിക്കുന്ന ജമാതിനുണ്ട്. എന്നാല്‍ ജമാതിന്റെ കാര്യമോ ? ഇസ്ലാമില്‍, മതപരമായി ശക്തമായി നില കൊള്ളണം എന്ന് പറഞ്ഞിടത്ത് അവര്‍ അയഞ്ഞ സമീപനം കൈകൊല്ലുകകയും, ശക്തമായി നില കൊള്ളുന്ന മുജാഹിടുകളെ തമ്മിലടിപ്പിക്കുന്നവര്‍ എന്ന് പറഞ്ഞു ഭൂരിപക്ഷ മുസ്ലിന്കളുടെ കയ്യടി നേടുകയും ഒരു വേള സത്യം മനസ്സിലാക്കുന്നതില്‍നിന്നും സുന്നികളിലെ നിക്ഷ്പക്ഷരെ വസ്വാസിലാക്കുകയും സത്യം മനസ്സിലാക്കാന്‍ തടസ്സം നില്‍ക്കുകയും ചെയ്യുന്നു. (ഉദാ : ഖുനൂത് , കൂട്ട പ്രാര്‍ത്ഥന , നബി ദിനം വിഷയങ്ങളില്‍ രണ്ടിനും തെളിവുണ്ടെന്ന് പച്ചക്കള്ളം പറയുന്നു) മറു വശം പരിശോധിച്ചാല്‍ ഇസ്ലാം ശിര്കാനെന്നോ അനിസ്ലാമിക മാനെന്നോ പറയാത്ത ഭൌതിക വിഷയത്തില്‍, അവരെ മാറ്റി നിര്‍ത്തുകയും അവരുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന മുജാഹിടുകളെ വസ്വാസിലാക്കുകയും ചെയ്യുന്നു. എന്നാല്‍, ഈ വസ്വാസിലാക്കള്‍, തങ്ങളുടെ രാഷ്ട്രീയ പാര്‍ടി വേറെ ഒരു നേതൃത്വത്തിന്റെ കീഴില്‍ ഉണ്ടാക്കുകയും അതില്‍ പ്രത്യക്ഷത്തില്‍ ഇസ്ലാമിക ശത്രുക്കള്‍ എന്ന് വിലയിരുതാവുന്നവരെ വരെ ഉള്‍പ്പെടുത്തി നല്ല പിള്ള ചമയുകയും ചെയ്തതിലൂടെ ഇവിടെ പൊട്ടി പാലീസായിരിക്കുകയാണ്.

ഈ വിഷയകമായി ജമാതുകാര്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒരു കാര്യമാണ്. മുജാഹിടുകള്‍ക്ക് രാഷ്ട്രീയമായി ഒരു നിലപാടുമില്ല എന്ന്. സത്യം എന്താണ് ? മുജാഹിദുകള്‍ ഏതെങ്കിലും ഒരു രാഷ്ട്രീ പാര്‍ട്ടിക്ക് വോട്ട് പകുത്തു നല്‍കുന്നില്ല എന്നത് കൊണ്ടോ, തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജമാത്കാര്‍ കാട്ടികൂട്ടുന്നത് പോലെയോ ഉള്ള കോപ്രായങ്ങള്‍ കാണിക്കുന്നില്ല എന്നാത് മുജാഹിടുകളുടെ കുറവായി എങ്ങിനെ കാണിക്കാന്‍ സാധിക്കും. എന്നാല്‍ ഓരോ മുജാഹിടിനും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. അത് കൊണ്ടാണ്, ചിലര്‍ കോണ്‍ഗ്രസ്‌ കാറും, ചലര്‍ ലീഗ് കാറും, ചിലര്‍ കമ്മ്യൂണിസ്റ്റ്‌ അനുഭാവികലുമായി പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് അവര്‍ ഉദേശിക്കുന്നത്, ഇസ്ലാമിന്റെ പ്രോബോധന പ്രവര്‍ത്തനങ്ങളുടെ സുഘമമായ നടത്തിപ്പിന് ഈ വ്യവസ്ഥിതി ഇവിടെ നിലനില്‍ക്കേണ്ടതുണ്ട് എന്നത് തന്നെ. ഈ നിലപാടാണ് ഓരോ മുജാഹിടിന്റെയും രാഷ്ട്രീയം. അത് സത്യവും, പ്രായോഗികവുമായ നിലപാടാണെന്ന് കാലം തെളിയിച്ചു കഴിഞ്ഞു. നാളെ മുജാഹിദുകള്‍ ഒരു രാഷ്ട്രീപാര്ടി ഉണ്ടാക്കിയേക്കാം. അത് ശിര്‍ക്കാണെന്ന് ജമാതുകാരെ പോലെ മുജാഹിദുകള്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, കുറെകാലം ആരാഷ്ട്രീയവാധികലായും, ഇപ്പോള്‍ കപട രാഷ്ട്രീയ വാധികലായും പ്രവര്‍ത്തിക്കുന്നത് ജമാത് കാരാണ് എന്നതാണ് സത്യം. ഭൂരിഭാകം മുസ്ലിംകളും ഇപ്പോഴും ശിര്‍ക്കിലും, കുഫ്രിലും തലക്കപ്പെട്ടു കഴിയുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഒരു രാഷ്ട്രീപാര്ടി ഉണ്ടാക്കാനുള്ള വിഡ്ഢിത്തം എന്തായാലും മുജാഹിദ് നേതൃത്തത്തില്‍ നിന്നും ഉണ്ടാകില്ല എന്നത് ഏറെ കുറെ ഉറപ്പാണ്; അതിന്റെ പേരില്‍ നിങ്ങള്‍ ഞങ്ങളെ ആരാഷ്ട്രീയവാടികലായും, സ്മഷാനവിപ്ലവക്കാരയും, ചിത്രീകരിച്ചാലും കുഴപ്പമില്ല.
എന്തുകൊണ്ടാണ് ജമാതുകാര്‍, ആദ്യം ജനാധിപത്യത്തെ അട്ടിമാരിച്ചിട്ടു ഹുക്കൊമത്തെ ഇലാഹി ഉണ്ടാക്കണമെന്നും, ഇപ്പോള്‍ അത് സാധ്യമെല്ലെന്ന നിരാശാ ബോധത്തില്‍ നിന്നും ഒരു സമാന്തര പാര്‍ടി ഉണ്ടാകി അതിലൂടെ ഇസ്ലാമിക രാഷ്ട്രം ഉണ്ടാക്കണമെന്നും, കഠിനമായി ശ്രമം നടത്തുന്നത് എന്ന് നാം ആലോചിക്കേണ്ടതാണ്. അതാണ്‌ ജമാതിന്റെ ആദര്‍ശ പാപരതം വിളിച്ചോതുന്നത്‌. അവരുടെ സ്ഥാപക നേതാവ് മൌദൂദിയും, പൂര്‍വ കാല പണ്ഡിതന്മാരും പറഞ്ഞത്, രാഷ്ട്രീയ മാറ്റം സംഭാവിക്കപ്പെടാത്ത ദാവത് എന്നത് " ഭൂമിയില്‍ ശ്രഷ്ടിക്കപ്പെടാത്ത സങ്കല്‍പ്പ വീടാണ്" (കടപ്പാട് മൌദൂദി, ഖുതുബാത് ) എന്ന വികലമായ ആദര്‍ശമാണ്. തെമ്മടിതവും, അനിസ്ലാമിക പ്രവണതകളും കൊടികുത്തി വാഴുന്ന ഒരു പ്രദേശത്ത്, നിങ്ങള്‍ എത്ര സാരോപദേശങ്ങള്‍ നല്‍കിയാലും, തത്വ സംഹിതകള്‍ അവതരിപ്പിച്ചാലും അത് "പാഴ്വേല യാകുന്നു" എന്നാണ് മൌദൂദി അനുയായികളെ പഠിപ്പിച്ചത്. അതിനാല്‍ ഒരു ഇസ്ലാമിക ബദല്‍ വ്യവസ്ഥ നിര്മിക്കാപ്പെടെണ്ടാതുന്ദ്. എന്നിട്ട്, ജനങ്ങളെ ആ വ്യവസ്ഥയിലേക്കു കൊണ്ട് വന്നു ഇസ്ലാമിക നിയമങ്ങള്‍ സംസ്ഥാപിക്കുക വഴി മാത്രമേ ഒരു ഇസ്ലാമിക സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പറ്റൂ എന്നാണു മൌദൂത്യന്‍ വാദം. എന്നാല്‍ അല്ലാഹു നേരെ തിരിച്ചാണ് പഠിപ്പിക്കുന്നത്‌. നിങ്ങള്‍ക്ക് ബാദ്യത ഇല്ല തന്നെ ആര്‍ വിശ്വസിക്കുന്നുവോ ആര്‍ അവിശ്വസിക്കുന്നുവോ, താങ്കള്‍ തീര്‍ച്ചയായും ഒരു പ്രബോധകന്‍ മാത്രമാണ് - ഖുറാന്‍ താങ്കളുടെ ചോദ്യത്തിന് എന്റെ പരിമതിക്കുള്ളില്‍ നിന്ന് കൊണ്ടുള്ള ഉത്തരം നല്‍കിയിട്ടുണ്ട്. ഒരു പാട് കാര്യങ്ങള്‍ സൂചിപ്പിക്കാതെ വിട്ടു പോയിട്ടുണ്ട് എന്നറിയാം. അത് എന്റെ പരിമിതിയായി മാത്രം മനസ്സിലാക്കുക. ഇനിയും, തിരിയാനുള്ള കാര്യങ്ങള്‍ താങ്കള്‍ക്കു ചോദിക്കാം, നമുക്ക് പരസ്പരം ചര്‍ച്ച ചെയ്യാം. താങ്കളുടെ ആത്മാര്‍ഥത ബോത്യം വന്നതിനാലാണ് ഇത്രയും സമയം ചിലവഴിച്ചത്. ഇത് പുചിചു തല്ലുകയോ, ജമാതിന്റെ ചില പുറമേയുള്ള മോടിയില്‍ ആകൃഷ്ടരായി മനസ്സില്‍ രൂപപ്പെടുത്തിയതും, ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെടുത്താന്‍ കഴിയാത്തതുമായ, ചില തടസ്സങ്ങള്‍ മാട്ടാതെയോ, ഈ ചര്‍ച്ചയോട് താങ്കള്‍ സമീപിച്ചാല്‍ എന്റെ സമയവും, ഊര്‍ജവും വ്ര്ധാവിലാവും തീര്‍ച്ച. കാരണം ചില ജമാത് സുഹൃത്തുക്കളുമായി സംവധിച്ചപ്പോള്‍ എനിക്ക് അവരുടെ ആദര്‍ശ പാപരത്വവും, അറിവില്ലായ്മയും കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. ആ ഭൂമികയില്‍ നിന്നുകൊണ്ടാണ് താങ്കളുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ ശ്രമിച്ചത്‌. ഇത് കേവലം കുട്ടപ്പെടുതലുകാലോ, കുറച്ചു കാനിക്കല്ലോ ആയി ഞാന്‍ കരുതുന്നില്ല. മറിച്ചു വളരെ പ്രാധാന്യമുള്ള ചര്‍ച്ചയായി ഞാന്‍ കരുതുന്നു. എന്റെ മറുപടികള്‍ പ്രാമാണികമാക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ജമ - മുജ സംവാദങ്ങളും, അഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയമായി മാത്രമല്ല എന്നും കൂടി ഇതിനോട് കൂടി സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

അല്ലാഹു നമ്മെ എല്ലാവരെയും സത്യം സത്യമായി മനസ്സിലാക്കാനും, അവന്റെ സത്യ പാന്ധാവില്‍ ഉറപ്പിച്ചു നിര്‍ത്താനും ആധ്മാര്ധമായി പ്രാര്തിക്കുകയാണ്. അല്ലഹെ നമ്മെ അനുഗ്രഹിക്കുമാരാകട്ടെ. ആമീന്‍.

സ്നേഹത്തോടെ

സഹോദരന്‍ ബര്കത്.
]

വ്യാഴാഴ്‌ച, ജൂൺ 09, 2011

ഇബ്‌നുബാസ് മൗദൂദിക്ക് കത്തെഴുതിയതെന്തിന് ?

മൗലാനാ മൗദൂദിയും അദ്ദേഹം രൂപീകരിച്ച സംഘടനയായ ജമാഅത്തെ ഇസ്ലാമിയും ഇബാദത്തിനും അതുപോലുള്ള ചില സാങ്കേതിക പദങ്ങള്‍ക്കും ലോകത്ത് മറ്റുപണ്ഡിതരാരും പറയാത്ത ചില അര്‍ഥങ്ങളും വിവക്ഷകളും പുതുതായി കണ്ടുപിടിച്ചിട്ടുണ്ട് എന്നതാണ് കേരളത്തിലെ മുജാഹിദുകളുടെ ജമാഅത്തെ ഇസ്ലാമിക്കെതിരിലുള്ള പ്രധാനപ്പെട്ട ആരോപണം. ഇത് തെളിയിക്കാന്‍ അവര്‍ പെടാത്ത പാടില്ല. അവര്‍ ശ്രമിക്കാത്ത മാര്‍ഗമില്ല. ഏതാനും അനുയായികളെ അവര്‍ക്ക് അത്തരം ചില ധാരണകളില്‍ കുടുക്കിയിടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ലോകത്തെ ഒരു ഇസ്ലാമിക പണ്ഡിതനെപ്പോലും അവര്‍ക്ക് ഈ വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചിട്ടില്ല.

കാരണം 1955 ല്‍ തന്നെ മൗദൂദിയുടെ 'ഇസ്ലാമിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍' എന്ന പുസ്തകം അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെടുത്തിയിരുന്നു. അതിനാല്‍ ഇവിടെ പുസ്തകം വായിക്കാത്തവര്‍ക്കിടയില്‍ നടത്തുന്ന തന്ത്രം വിലപോയില്ല. എങ്കിലും അവര്‍ അടങ്ങിയിരുന്നില്ല. പ്രസ്തുത പുസ്തകമിറങ്ങി രണ്ട് പതിറ്റാണ്ടിന് ശേഷവും ആ ശ്രമം തുടര്‍ന്നു. ഇതിന്റെ ഭാഗമായിരുന്നു ശൈഖ് ഇബ്‌നുബാസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം. ഇതിന്റെ കൃത്യമായ വിവരം ലഭിക്കുന്നത്. ഇബ്‌നുബാസിന്റെ മൗദൂദിക്കുള്ള കത്തില്‍ നിന്നാണ്.

ഈ വിഷയം പറയാന്‍ തുടങ്ങിയപ്പോള്‍ നേരിട്ട് വിഷയത്തിലേക്ക് കടക്കുന്നത പല പുതിയ വായനക്കാര്‍ക്കും ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് കണ്ടതിനാല്‍ ചെറിയ ഒരു ആമുഖം എഴുതി അതാണ് കഴിഞ്ഞ പോസ്റ്റില്‍ നല്‍കിയത്. ഇനി വിഷയത്തിലേക്ക് പ്രവേശിക്കുകയാണ്.

1972 മെയ് മാസത്തില്‍ ഇബ്‌നു ബാസ് ഈ പ്രചാരണങ്ങളുടെ സത്യവസ്ഥ മനസ്സിലാക്കാന്‍ മൗലാനാ മൗദൂദിക്ക് എഴുതിയ കത്തില്‍ നിന്നാണ് മേലെ സൂചിപ്പിച്ച ശ്രമം മറനീക്കി വെളിവാകുന്നത്. മൗലാനാ മൗദൂദിയെ സംബന്ധിച്ച് എന്താണ് ഉമര്‍ മൗലവി തെറ്റിദ്ധരിപ്പിച്ചത് എന്ന് അതില്‍നിന്നു തെന്ന മനസ്സിലാക്കിയെടുക്കാം.

'താങ്കള്‍ ഇബാദത്തിനെ ത്വാഅത്ത് കൊണ്ട് വ്യാഖ്യാനിക്കുന്നുവെന്ന് കേള്‍ക്കുന്നു. ആരെയെങ്കിലും അനുസരിച്ചാല്‍ അവന് ഇബാദത്ത് ചെയ്തു എന്നരൂപത്തില്‍; അതേ പ്രകാരം അരാധനയെയും അടിമത്തതയും വ്യാഖ്യാനിക്കുന്നതായും' എന്നാണ് തുടക്കത്തില്‍ ഇബ്‌നു ബാസ് എഴുതുന്നത്. എന്നാല്‍ മുജാഹിദുകാര്‍ നല്‍കിയ പരിഭാഷ വായിച്ചാല്‍ തോന്നുക മൗദൂദി ഇബാദത്തിന് അടിമത്തം അനുസരണം ആരാധന എന്ന് മൂന്ന് അര്‍ഥം പറഞ്ഞതാണ് അദ്ദേഹം മൗദൂദിയില്‍ കാണുന്ന അബദ്ധം എന്നാണ്. ഇതായിരുന്നു തെറ്റെങ്കില്‍ 50 സൗദി പണ്ഡിതര്‍ ചേര്‍ന്ന് തയ്യാറാക്കിയ പാഠപുസ്തകത്തിലെ അബദ്ധം ചൂണ്ടികാണിച്ചുകൊണ്ട് ഉമര്‍ മൗലവിക്ക് കത്തെഴുതേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ.

ഇബാദത്തിന് അനുസരണം അടിമത്തം ആരാധന എന്ന അര്‍ഥം നല്‍കി എന്നതല്ല ഇബ്‌നുബാസ് ഗൗരവത്തിലെടുത്തത് എന്നത് വ്യക്തം. ആരെ അനുസരിച്ചാലും അത് അനുസരിക്കപ്പെട്ടവര്‍ക്കുള്ള ഇബാദത്തായി മൗദൂദിയും ജമാഅത്തും പ്രചരിപ്പിക്കുന്നുവെന്ന ഒട്ടും വെള്ളം ചേര്‍ക്കാത്ത കളവാണ് അദ്ദേഹത്തെ അമ്പരപ്പിച്ചത്. ഒരു വേള അതില്‍ അസത്യമുണ്ട് എന്ന് അദ്ദേഹത്തിന് തോന്നിയേക്കാം.  ഈ പ്രചാരണത്തിന് ശേഷവും അദ്ദേഹത്തെക്കുറിച്ചുള്ള ബഹുമാനത്തിനോ ആദരവിനോ ഒരു കുറവും സൗദി പണ്ഡിതന്‍മാര്‍ക്കിടയില്‍ അദ്ദേഹത്തിന് ഉണ്ടായില്ല. ഈ കത്തെഴുതി ഏഴ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തെ താറടിക്കാന്‍ ബോധപൂര്‍വം കള്ളം പ്രചരിച്ചവരെ സ്തംബ്ദരാക്കി അന്താരാഷ്ട്രാ തലത്തില്‍ ഇസ്ലാമിക സേവനത്തിനുള്ള ഫൈസല്‍ അവര്‍ഡിന് മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി തെരഞ്ഞെടുക്കപ്പെടുന്നത്.

ഇനി ഇബ്‌നുബാസിന്റെ കത്തും മുജാഹിദുകള്‍ അതിന് നല്‍കിയ പരിഭാഷയും വായിക്കുക.
------------------------------------------------
من جوابي لفضيلة الشيخ: أبي الأعلى المودودي فيما يتعلق بالفرق بين العبادة والطاعة

بسم الله الرحمن الرحيم كان أبو الأعلى المودودي قد بعث إلي برسالة رقمها 1526 وتاريخ 2 / 4 / 1392 هـ شرح فيها حاله وحال الأستاذ طفيل الذي خلف فضيلته في إمرة الجماعة الإسلامية، وقد أجبته برسالة عندما كنت رئيسا للجامعة الإسلامية بالمدينة المنورة في نفس العام.. ومنها:
قال لي بعض الإخوان المقيمين في البلاد من أهل مليبار عن فضيلتكم إنكم ترون أن العبادة تفسر بالطاعة وأن كل من أطاع أحدا فقد عبده، كما تفسر بالرق والتأله. وكتب إلي الشيخ عمر بن أحمد المليباري أي صاحب مجلة السلسبيل في هذا الموضوع جازما بما ذكر عن فضيلتكم وعن الجماعة وأرسل إلي نسخة من استفتاء تعميمي في هذه المسألة أرسل إليكم نسخة منه.
وقد استغربت هذا الأمر وعزمت على الكتابة إليكم فيه من قبل مجيء كتابكم المجاب للاستفسار منكم عن صحة ما نسب إليكم. وبهذه المناسبة فإني أرجو من فضيلتكم الإفادة عما لديكم في هذا الموضوع، والذي يظهر لأخيكم أن الطاعة أوسع من العبادة، فكل عبادة لله موافقة لشريعته تسمى طاعة وليس كل طاعة بالنسبة إلى غير الله تسمى عبادة، بل في ذلك تفصيل؛ أما بالنسبة إلى الله سبحانه فهي عبادة له لمن أراد بها وجهه، لكن قد تكون صحيحة وقد تكون فاسدة على حسب اشتمالها على الشروط المرعية في العبادة وتخلف بعض الشروط عنها، فأرجو من فضيلتكم الإفادة المفصلة عما ترونه في هذه المسألة ومما يزيد الأمر وضوحا أن من أطاع الله في بعض الأمور وهو متلبس بالشرك
يستحق أن تنفي عنه العبادة. كما قال الله سبحانه في حق المشركين: ﴿وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ﴾(109:3 ) فنفى عنهم العبادة من أجل شركهم، ومعلوم أنهم يعبدون الله في الشدة بالتوحيد وبالحج والعمرة وبالصدقات في بعض الأحيان ونحو ذلك، ولكن لما كانت هذه العبادة مشوبة بالشرك في الرخاء وعدم الإيمان بالآخرة إلى غير ذلك من أنواع الكفر جاز أن تنفى عن أصحابها. ومما يزيد الأمر بيانا أيضا أن من أطاع الأمراء وغيرهم في معاصي الله لا يسمى عابدا لهم إذا لم يعتقد جواز طاعتهم فيما يخالف شرع الله وإنما أطاعهم خوفا من شرهم أو اتباعا للهوى، وهو يعلم أنه عاص لله في ذلك فإن مثل هذا يعتبر عاصيا بهذه الطاعة ولا يعتبر مشركا إذا كانت الطاعة في غير الأمور الشركية، كما لو أطاعهم في ضرب أحد بغير حق أو قتل أحد بغير حق أو أخذ مال بغير حق ونحو ذلك، والأمثلة في هذا الباب كثيرة، وما أظن هذا الأمر يخفى على من دونكم من أهل العلم، لكن لما كان هذا الأمر قد أشاعه عنكم من أشاعه وجب علي أن أسألكم عنه وأطلب من فضيلتكم تفصيل القول فيه حتى ننفي عنكم ما يجب نفيه وندافع عنكم على بصيرة ونوضح الحق لطالبه فيما يتعلق بالجماعة الإسلامية.
وإن كان ما نسب عنكم هو كما نسب تذاكرنا فيه وبحثناه من جميع وجوهه وناقشنا مواضيع الإشكال بالأدلة، والحق هو ضالة الجميع.
فنسأل الله عز وجل أن يوفقنا وإياكم لما يرضيه وأن يمنحنا جميعا الفقه في دينه والثبات عليه وأن يصلح قلوبنا وأعمالنا وأن يجعل الحق ضالتنا أينما كنا إنه جواد كريم. والسلام عليكم ورحمة الله وبركاته.

رئيس الجامعة الإسلامية بالمدينة المنورة
عبد العزيز بن عبد الله بن باز

ഇബാദത്തും അനുസരണവും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച്‌ ശൈഖ്‌ ഇബ്നു ബാസ്‌, ശൈഖ്‌ അബുല്‍ അഅ്ല‍ാ മൗദൂദിക്ക്‌ നല്‍കിയ മറുപടി

അബുല്‍ അഅ്ല‍ാ മൗദൂദി 2/04/1392 അദ്ദേഹത്തിന്റെയും അദ്ദേഹത്തിനു ശേഷം ജമാഅത്തിന്റെ നേതൃത്വത്തില്‍ വന്ന ഉസ്താദ്‌ തുഫൈലിന്റേയും അവസ്ഥകള്‍ വിശദീകരിച്ചുകൊണ്ട്‌ എനിക്ക്‌ ഒരു കത്തെഴുതി. അതേവര്‍ഷം തന്നെ ഞാന്‍ മദീനാ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിയുടെ തലവനായിരിക്കെ ഞാന്‍ അതിന്‌ മറുപടിയും നല്‍കി. അതില്‍ നിന്നുള്ള ചില ഭാഗങ്ങള്‍.

സൗദിയില്‍ താമസിക്കുന്ന മലബാറുകാരായ ചില സഹോദരന്മാര്‍ താങ്കള്‍ ഇബാദത്തിന്‌ അനുസരണം, അടിമത്തം, ആരാധന എന്നിങ്ങനെ അര്‍ത്ഥം പറഞ്ഞുവരുന്നതായും ആരെയെങ്കിലും അനുസരിക്കുന്നവന്‍ അയാള്‍ക്ക്‌ ഇബാദത്ത്‌ ചെയ്തു എന്ന വീക്ഷണം വെച്ചുപുലര്‍ത്തുന്നതായും എന്നോട്‌ പറഞ്ഞു. ഈ വിഷയത്തില്‍ സല്‍സബീല്‍ പത്രാധിപരായ ശൈഖ്‌ ഉമര്‍ അഹ്മദ്‌ മലബാരി താങ്കളുടെയും ജമാഅത്തിന്റെയും വീക്ഷണം അതു തന്നെയാണെന്ന്‌ സംശയരഹിതമായ നിലയില്‍ എനിക്കെഴുതുകയും എന്റെ അഭിപ്രായം ആരായുകയും ചെയ്തു. അതിന്റെ കോപ്പി ഞാന്‍ അയക്കുന്നു.

ഈ വിഷയത്തില്‍ ഞാന്‍ അല്‍ഭുതപ്പെടുകയും താങ്കളെ പറ്റി പറയുന്നതിന്റെ നിജസ്ഥിതി ആരാഞ്ഞ്‌ താങ്കള്‍ക്ക്‌ കത്തെഴുതാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ ഈ വിഷയകമായി താങ്കളുടെ വീക്ഷണം എന്നെ അറിയിക്കാന്‍ താല്‍പര്യപ്പെടുന്നു; അതായത്‌ 'ത്വാഅത്ത്‌'(അനുസരണം) ഇബാദത്തിനേക്കാള്‍ വിശാലമാണെന്ന്‌ നിലയില്‍.

അല്ലാഹുവിന്റെ ശരീഅത്തിനസൃതമായ എല്ലാ ഇബാദത്തുകളും ത്വാഅത്ത്‌(അനുസരണം)ആണ്‌. എന്നാല്‍ അല്ലാഹു അല്ലാത്തവര്‍ക്ക്‌ അര്‍പ്പിക്കുന്ന എല്ലാ അനുസരണവും ഇബാദത്ത്‌ അല്ല തന്നെ. അതില്‍ ചില വ്യത്യാസങ്ങളുണ്ട്‌. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച്‌ അല്ലാഹുവിനു ചെയ്യുന്ന അനുസരണം അല്ലാഹുവിനുള്ള ഇബാദത്ത്‌ ആണ്‌. പക്ഷെ അത്‌ സാധുവും അസാധുവുമാകുന്നത്‌ ഇബാദത്തില്‍ പരിഗണിക്കപ്പെടുന്ന നിബന്ധനകള്‍ ഉള്‍ക്കൊള്ളുകയും പരിഗണിക്കപ്പെടാത്തവ ഒഴിവാക്കപ്പെടുകയും ചെയ്യുമ്പോഴാണ്‌.
ഈ വിഷയത്തിലുള്ള താങ്കളുടെ വിശദീകരണം ഞാന്‍ പ്രതീക്ഷിക്കുന്നു. കാര്യം ഒന്നുകൂടി വ്യക്തമാക്കിയാല്‍ ശിര്‍ക്ക്‌ ചെയ്തുകൊണ്ട്‌ ചില കാര്യങ്ങളില്‍ അല്ലാഹുവിനെ അനുസരിക്കുന്നവന്‍ ഇബാദത്ത്‌ ചെയ്യുന്നു എന്ന്‌ പറയാവതല്ല. മുശ്‌രിക്കുകളെ കുറിച്ച്‌ അല്ലാഹു പറഞ്ഞതുപോലെ
﴿وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ﴾
109:3 . ഇവിടെ അവര്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും ഹജ്ജും, ഉംറയും, സദഖയും ചെയ്യുന്നവരായിട്ടുകൂടി അവരുടെ ഇബാദത്തിനെ നിഷേധിച്ചിരിക്കുകയാണ്‌.
ക്ഷേമകാലങ്ങളില്‍ അവര്‍ ശിര്‍ക്ക്‌ കലര്‍ത്തുന്നതിലും, പരലോകവിശ്വാസത്തിന്റെ അഭാവത്താലും മറ്റ്‌ കുഫ്‌റിന്റെ ഇനങ്ങള്‍ കൊണ്ടും ഈ ഇബാദത്ത്‌ നിഷേധിക്കപ്പെട്ടിരിക്കുന്നു. ദൈവത്തെ ധിക്കരിച്ചുകൊണ്ട്‌ ഉമറാക്കളേയോ മറ്റോ അനുസരിക്കുന്നവരെ അവര്‍ക്ക്‌ ഇബാദത്ത്‌ ചെയ്യുന്നവര്‍ എന്ന്‌ പറയാവതല്ല. കാരണം അവര്‍ അല്ലാഹു നിയമമാക്കിയതിന്‌ വിരുദ്ധമായി അവരെ അനുസരിക്കല്‍ അനുവദനീയമാണ്‌ എന്ന്‌ വിശ്വസിക്കുന്നില്ല. അവര്‍ അവരെ അനുസരിക്കുന്നത്‌ ഉപദ്രവം ഭയന്നോ ദേഹേച്ഛക്കനുസൃതമായോ മാത്രമാണ്‌. ഈ അനുസരണം ശിര്‍ക്ക്‌ പരമായ കാര്യങ്ങളിലല്ലെങ്കില്‍ ഇതൊക്കെ ദൈവധിക്കാരമായിട്ടാണ്‌ പരിഗണിക്കപ്പെടുക. ശിര്‍ക്കായിട്ടല്ല. അന്യായമായി ഒരാളെ അടിക്കാനുള്ള കല്‍പനയോ, വധിക്കാനുള്ള കല്‍പനയോ, പണമപഹരിക്കാനുള്ള കല്‍പനയോ അനുസരിക്കുന്നത്‌ പോലെ ഇത്തരത്തിലുള്ള ധാരാളം ഉദാഹരണങ്ങളുണ്ട്‌.

ഇതൊന്നും പണ്ഡിതന്മാര്‍ക്ക്‌ അജ്ഞാതമാവേണ്ട കാര്യമല്ല. താങ്കളെ കുറിച്ചുള്ള പ്രചരണം കേട്ടപ്പോള്‍ തെളിവോട്‌ കൂടി പ്രതിരോധിക്കാനും ജമാഅത്തിന്റെ കാര്യത്തില്‍ നിജസ്ഥിതി വ്യക്തമാക്കാനും വേണ്ടി വിശദീകരണമാരായല്‍ എന്റെ ബാധ്യതയായത്‌ കൊണ്ടാണിതെഴുതുന്നത്‌.

താങ്കളെ പറ്റി പറയപ്പെടുന്നവ സത്യമാണെങ്കില്‍ ആ വിഷയം വ്യക്തമായ തെളിവുകളോടെ നാം സുതരാം വ്യക്തമാക്കി കഴിഞ്ഞു. സത്യത്തോടാണല്ലോ നമ്മുടെ പ്രതിബദ്ധത.
അല്ലാഹു സഹായിക്കട്ടെ.

ശൈഖ്‌ അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുല്ല ബിന്‍ ബാസ്‌
മജ്മൂഉല്‍ ഫതാവ വാള്യം 5 - തൗഹീദും അത്‌ സംബന്ധമായ കാര്യങ്ങളും....Page 18
(Translated by :Adv Ismail Nanminda,Qatar)
(ഇവിടെ നിന്നും ലഭിച്ചത് )
----------------------------------------------------
فنسأل الله عز وجل أن يوفقنا وإياكم لما يرضيه وأن يمنحنا جميعا الفقه في دينه والثبات عليه وأن يصلح قلوبنا وأعمالنا وأن يجعل الحق ضالتنا أينما كنا إنه جواد كريم. والسلام عليكم ورحمة الله وبركاته.
ശൈഖ് ഇബ്‌നുബാസിന്റെ മൗലാനാ മൗദൂദിയോടുള്ള ബഹുമാനവും ആദരവും ഗുണകാംക്ഷയും ഈ പ്രാര്‍ഥനയില്‍നിന്നും അദ്ദേഹത്തിന്റെ മറുപടിയില്‍നിന്നും വ്യക്തമാണ്. അല്ലാഹു സഹായിക്കട്ടേ എന്ന ഒറ്റവാക്കില്‍ ഇതിന്റെ പരിഭാഷ ഒതുക്കിയത് വിഷയവുമായി അതിന് ബന്ധമില്ലാത്തതുകൊണ്ടാണെന്ന് വാദിക്കാം. എന്നാലും ഇപ്രകാരം മൗദൂദിയെയും ചേര്‍ത്ത് പ്രാര്‍ഥിക്കാന്‍ ഈ പരിഭാഷപ്പെടുത്തിയ ആള്‍ക്കും ഇത് പ്രചരിപ്പിക്കുന്നവര്‍ക്കും കഴിയുമോ എന്ന് ഞാന്‍ ന്യായമായും സംശയിക്കുന്നു.

ഈ മറുപടി പ്രസ്തുത സൈറ്റില്‍ ഇപ്പോള്‍ ലഭ്യമല്ല.  ഉമര്‍ മൗലവിയുടെ മൗദൂദിക്കെതിരെയുള്ള ആരോപണം സത്യമല്ല ശൈഖ് ഇബ്നു ബാസിന് ബോധ്യപ്പെട്ടുവെന്ന് തെളിയിക്കുന്നതാണ് അദ്ദേഹം അഫ്ഘാന്‍ മുജാഹിദുകള്‍ക്ക് സകാത്ത് നല്‍കുന്നതുമായ വിഷയത്തില്‍ അയച്ച ഒരു  മറുപടി അത്  പ്രസ്തുത  സൈറ്റില്‍
ഇങ്ങനെ കാണുന്നു.

മൗദൂദി ഇബ്‌നുബാസിന് കൂടുതല്‍ സ്വീകാര്യനാകുകയാണ് ചെയ്തിട്ടുള്ളത് എന്ന് തെളിയിക്കുന്ന ഒരു മറുപടിയാണ് താഴെ നല്‍കിയത്. ചോദ്യകര്‍ത്താവ്. ഇമാം അല്ലാമ അബുല്‍ അഅ്‌ലാ മൗദൂദി റഹിമഹുല്ലാഹ് എന്നാണ് പരാമര്‍ശിക്കുന്നത്. നേരത്തെ ഇബ്നുബാസ് ആശങ്കിച്ചത് പോലെയാണ് കാര്യങ്ങളെങ്കില്‍ ആ സൈറ്റില്‍ അപ്രകാരം മൗദൂദിയ പരാമര്‍ശിക്കുമായിരുന്നില്ല.

ما حكم الشريعة الإسلامية في حرفة المحاماة؟ وما رأي سماحتكم فيما ذهب إليه الإمام العلامة أبو الأعلى المودودي رحمه الله بخصوص هذه الحرفة في آخر كتابه " القانون الإسلامي وطرق تنفيذه"؟ أفيدونا أفادكم الله.

لا أعلم حرجاً في المحاماة، لأنها وكالة في الدعوى والإجابة إذا تحرى المحامي الحق، ولم يتعمد الكذب كسائر الوكلاء. أما كلام الشيخ أبي الأعلى المودودي رحمه الله المشار إليه فلم أطلع عليه.


വക്കീലുദ്യോഗത്തെ സംബന്ധിച്ചുള്ള വിധി ഇസ്ലാമിക ശരീഅത്തില്‍ എന്താണെന്നും " القانون الإسلامي وطرق تنفيذه" എന്ന ഗ്രന്ഥത്തില്‍ ഇമാം അല്ലാമ അബുല്‍ അഅ്‌ലാ മൗദൂദി (റ)യുടെ ഈ വിഷയത്തിലുള്ള  അഭിപ്രായത്തെ താങ്കള്‍ എങ്ങനെ കാണുന്നുവെന്നുമാണ് ചോദ്യകര്‍ത്താവ് ശൈഖ് ഇബ്‌നു ബാസിനോട് അന്വേഷിക്കുന്നത്.

അതില്‍ കുറ്റമില്ലെന്നും ശൈഖ് അബുല്‍ അഅ്‌ലാ മൗദൂദി (റ) യുടെ  സൂചിപ്പിക്കപ്പെട്ട അഭിപ്രായം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നുമാണ് ശൈഖ് ഇബ്‌നു ബാസ് മറുപടി നല്‍കുന്നത്.

ഏറെ കാലം സൗദി അറേബ്യയുടെ തന്നെ ഔദ്യോഗിക മുഫ്തിയായി അറിയപ്പെട്ട  ശൈഖ് ഇബ്‌നു ബാസ് ഇത്തരം കാര്യത്തില്‍ മൗദൂദിയുടെ അഭിപ്രായം പരിഗണനീയമായികാണുന്നുവെന്നല്ലേ അതിനര്‍ഥം. അല്ലെങ്കില്‍ ചോദ്യത്തിന്റെ ആ ഭാഗം നല്‍കുമായിരുന്നില്ലല്ലോ.

ബ്രാകറ്റില്‍ റഹിമഹുല്ലാഹ് എന്ന് സൂചിപ്പിക്കുന്ന (റ) ബോധപൂര്‍വം നല്‍കിയതാണ്. പൊതുവെ ജമാഅത്തുകാര്‍ നല്‍കാറില്ല. എന്നാല്‍ ഇബ്‌നു ബാസിന്റെ സൈറ്റില്‍ അത് ചേര്‍ക്കാതെ മൗലാനാ മൗദൂദിയെ പരാമര്‍ശിച്ചിട്ടു പോലുമില്ല. ഇതില്‍ നിന്നൊക്കെ എന്ത് മനസ്സിലാക്കണം. കേരളത്തില്‍ മൗദൂദിയെ ഇപ്രകാരം പരാമര്‍ശിക്കാനും അദ്ദേഹത്തിന് പ്രാര്‍ഥിക്കാനും കഴിയുന്ന ഒരു മുജാഹിദ് നേതാവിന്റെ പേര് പറയാമോ. അഥവാ ആരെങ്കിലും ഉള്ളാലെ ആദരിക്കുന്നുണ്ടെങ്കിലും പരസ്യമായി ആ ആദരവ് പ്രകടിപ്പിക്കാന്‍ മുജാഹിദ് അണികള്‍ സമ്മതിക്കുമോ.  

മൗലാനാ മൗദൂദി വിമര്‍ശാനാതീതമാണെന്നോ അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായവും ഇബ്‌നുബാസിന്റെതുമാണെന്നോ ആര്‍ക്കും അഭിപ്രായമില്ല. ഒരു കാര്യം വിശദീകരിക്കുമ്പോള്‍ അതിന്റെ എല്ലാ വിശദാംശങ്ങളിലും ഒരേ അഭിപ്രായവും പണ്ഡിതന്‍മാര്‍ക്കിടയില്‍ പലപ്പോഴും കാണപ്പെടാറില്ല. എന്നാല്‍ മുജാഹിദുകള്‍ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ ഒറ്റപ്പെട്ട കാഴ്ചപ്പാട് കേരള മുജാഹിദുകള്‍ക്ക മാത്രമേ ഉള്ളൂ എന്നത് ഒരു നഗ്ന സത്യം മാത്രമാണ്.

ഞായറാഴ്‌ച, ജൂൺ 05, 2011

മൗലാനാ മൗദൂദിക്ക് ഇബ്‌നുബാസിന്റെ കത്ത്.

ജമാഅത്തെ ഇസ്ലാമി കേളത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ അന്ന് മുതല്‍ മുജാഹിദ് പ്രസ്ഥാനത്തില്‍നിന്ന് അടിസ്ഥാനരഹിതമായ എതിര്‍പ്പുകളും ആരംഭിച്ചു. അവ അടിസ്ഥാന രഹിതമാണെന്ന് ജമാഅത്ത് പക്ഷത്ത് നിന്ന് വ്യക്തമാക്കപ്പെട്ട ശേഷവും വിവിധ രൂപത്തില്‍ അവര്‍ ആവര്‍ത്തിച്ചു. ചിലത് പിന്നീട് ഒഴിവാക്കിയെങ്കിലും സന്ദര്‍ഭം ലഭിക്കുമ്പോള്‍ അവതന്നെ വീണ്ടും ഉന്നയിച്ചുകൊണ്ടിരിക്കുന്നു.  പ്രധാനമായി മൂന്ന് ആരോപണങ്ങളാണ് ജമാഅത്തിനെതിരില്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖ നേതാവ് 1951 കാലയളവില്‍ ഉന്നയിച്ചതായി കെ.സി. അബ്ദുല്ല മൗലവി രേഖപ്പെടുത്തുന്നത്:

1. ആരാധനയുടെ ഇനങ്ങളില്‍ ചിലത് അല്ലാഹു അല്ലാത്തവര്‍ക്ക് അര്‍പിക്കുന്നത് അത്ര ഭയങ്കരകുറ്റമായി ജമാഅത്തെ ഇസ്ലാമി കരുതുന്നില്ല.

2. അബുല്‍ അഅ്‌ലാ മൗദൂദി തെറ്റുപറ്റിക്കൂടാത്ത പരിശുദ്ധനായി-മഅസൂമായി-ജമാഅത്ത് വിശ്വസിക്കുന്നു.

3. വിശുദ്ധ ഖുര്‍ആന്റെ ശരിയായ വ്യാഖ്യാനം നബിയും സ്വഹാബത്തും നല്‍കിയതല്ല. അബുല്‍ അഅ്‌ലാ നല്‍കിയതാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നു.

1961 ആഴപ്പോഴേക്ക് എതിര്‍പ്പിന് അന്ധത വര്‍ദ്ധിക്കുകയാണുണ്ടായത്. മുജാഹിദ് നേതാക്കള്‍ പ്രസ്തുത വര്‍ഷം ജനുവരി 2 ലെ ചന്ദ്രികയില്‍ ഒരു സംയുക്ത പ്രസ്താവനയിറക്കി.  പ്രധാനമായും അതിലെ നാല് ആരോപണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

1. ഇലാഹ്, ഇബാദത്ത് എന്നീ പദങ്ങളുടെ അര്‍ഥങ്ങള്‍ മാറ്റുക വഴി ജമാഅത്തുകാര്‍ ഇസ്ലാമിന്റെ അടിത്തറതന്നെ പൊളിച്ചു കളഞ്ഞിരിക്കുന്നു.

2. പ്രവാചകത്വപദവി നബിയുടെ സ്വന്തം പരിശ്രമത്താല്‍ ലഭിച്ചതാണ് എന്നവര്‍ കരുതുന്നു.

3. ഭരണം പിടിച്ചുപറ്റുകയെന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ പരമ ലക്ഷ്യം. ഈ ലക്ഷ്യ സാധ്യത്തിനു ഏതു മാര്‍ഗ്ഗവും അവരവലംബിക്കും.

4. പരിശുദ്ധ ഇസ്ലാം പൂര്‍ണമായി നഷിച്ചുപോയിരിക്കുന്നു. അതിനെ പുനസ്ഥാപിക്കുന്നവര്‍ തങ്ങള്‍ മാത്രമാണ്. നല്ലതുപദേശിക്കുകയും നല്ലതുപദേശിക്കുകയും ചീത്തയെ നിരോധിക്കുകയും ചെയ്യേണ്ട ചുമതല തങ്ങള്‍ക്കില്ല എന്നും അവര്‍ വാദിക്കുന്നു.

ഇതില്‍ ആദ്യത്തെ ആരോപണമൊച്ച് മറ്റു മൂന്നാരോപണങ്ങളും വാചകങ്ങളെ അവയുടെ പശ്ചാതലത്തില്‍നിന്നടര്‍ത്തിയെടുത്ത് തങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ നല്‍കി വലിച്ചുനീട്ടിയുണ്ടാക്കിയതാണ്. എന്നാല്‍ ഒന്നാമത്തെ ആക്ഷേപത്തിന്റ കാരണം പരിശോധിക്കുമ്പോള്‍ ഇബാദത്തിന് ആരാധന എന്നര്‍ഥം പറഞ്ഞു ശീലിച്ച നേതാക്കള്‍ക്ക് ജമാഅത്തെ ഇസ്ലാമി ഇലാഹ് ഇബാദത്ത് എന്നീ സാങ്കേതിക പദങ്ങളുടെ പൂര്‍ണമായ അര്‍ഥവും താല്‍പര്യവും ഖുര്‍ആന്‍, സുന്നത്ത്, തഫ്‌സീര്‍, ഭാഷ എന്നിവയുടെ വെളിച്ചത്തില്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ അതുമായി ഇണങ്ങിച്ചേരാനുള്ള ബുദ്ധിമുട്ടുകൊണ്ടും അതേ പ്രകാരം തങ്ങളുടെ പ്രതിയോഗികളായി കരുതുന്ന ജമാഅത്തെ ഇസ്ലാമിയുടെ നിലനില്‍പ്പ് അതിലാണെന്ന് മനസ്സിലാക്കി ഉന്നയിച്ച ആരോപണമാണ്.

മുജാഹിദും ജമാഅത്തും രണ്ട് പ്രസ്ഥാനമായി നിലനില്‍ക്കുകയും ക്രിയാത്മകമായ ഒരു സഹകരണം വേണ്ട എന്ന തീരുമാനത്തില്‍ മുജാഹിദ് പ്രസ്ഥാനം നിലനില്‍ക്കുന്നിടത്തോളം കാലം ഈ വിഷയം അവര്‍ക്ക് അവഗണിക്കാന്‍ കഴിയില്ല. ഇത് കേവലം ചില സാങ്കേതിക പദങ്ങളിലുള്ള തര്‍ക്കമല്ല. ഇസ്ലാമിനെ എങ്ങനെ ഉള്‍കൊള്ളുന്നുവെന്ന് ഈ പദങ്ങള്‍ക്ക് എന്ത് അര്‍ഥം നല്‍കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും. ഈ സുപ്രധാന ചര്‍ചയെ അവഗണിച്ചാല്‍ മുഴുവന്‍ തര്‍ക്കവും അപരിഹാര്യമായി നിലനില്‍ക്കും. ജമാഅത്ത് ഒരു ഘട്ടത്തില്‍ ഇതിന് വമ്പിച്ച പ്രധാന്യം നല്‍കാനുള്ള കാരണവും അതുതന്നെയായിരുന്നു. അര ഡസന്‍ പുസ്തകങ്ങളെങ്കിലും ഐ.പി.എച് ഈ വിഷയത്തിന് വേണ്ടി മാത്രം പുറത്തിറക്കി. ഇപ്പോള്‍ വിമര്‍ശകര്‍ പുതിയ തലമുറയുടെ മുന്നില്‍ ഒന്നുമറിയാത്ത പോലെ ചോദ്യമുന്നയിക്കുന്നു. എന്തിനായിരുന്നു. കെ.സി. അബ്ദുല്ല മൗലവി ഇബാദത്ത് ഒരു സമഗ്രപഠനം രചിച്ചത് എന്ന്. ഒറ്റവാക്കില്‍ എനിക്കുള്ള ഉത്തരം. മുജാഹിദ് പ്രസ്ഥാനത്തെ തൗഹീദിന്റെ സമഗ്രത പഠിപ്പിക്കാന്‍ എന്നാണ്.

ജമാഅത്ത് മുജാഹിദ് സകരണത്തിനും വെടിനിര്ത്തലുനും വല്ല സാധ്യതയും രൂപപ്പെടുകയാണെങ്കില്‍ ഈ പദങ്ങളുടെ വിവക്ഷയില്‍ സമാനമായ ഒരു ചിന്താഗതി പുലര്‍ത്താന്‍ സാധിക്കുമ്പോള്‍ മാത്രമായിരിക്കും.

1982 ലേക്ക് വരുമ്പോള്‍ ജമാഅത്തുമായുള്ള തര്‍ക്കം ഇബാദത്തിലേക്ക് കുറേകൂടി കേന്ദ്രീകരിക്കപ്പെട്ടു. ആ വര്‍ഷമാണ് കെ.പി. മുഹമ്മദ് മൗലവിയുടെ  ഇബാദത്തും ഇത്വാഅത്തും എന്ന് ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടത്. ജമാഅത്തെ ഇസ്ലാമി ഇബാദത്തിന് അനുസരണം എന്ന അര്‍ഥം മാത്രമാണ് പറയുന്നതെന്നാരോപിച്ചുകൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത് തന്നെ. ഇബാദത്ത് അനുസരണം എന്നര്‍ഥത്തില്‍ പ്രയോഗിച്ചതായി ജമാഅത്ത് എടുത്തുകാണിക്കാറുള്ള സൂക്തങ്ങളെല്ലാം എങ്ങനെ ആരാധന എന്ന അര്‍ഥത്തിലേക്ക് തിരിച്ചുവിടാം എന്നതാണ് പ്രധാനമായും ഈ ഗ്രന്ഥത്തില്‍ നടത്തപ്പെട്ടിട്ടുള്ളത്.

ഈ കാലഘട്ടത്തില്‍ മര്‍ഹും കെ. ഉമര്‍ മൗലവി ഏറ്റെടുത്ത ഒരു ജമാഅത്തിനെതിരെയുള്ള ഒരു ദൗത്യം, അദ്ദേഹത്തിന്റെ അറബിയിലും ഗള്‍ഫ് നാടുകളിലുമുള്ള-പ്രത്യേകിച്ച് സൗദി അറേബ്യല്‍- പിടിപാട് ഉപയോഗപ്പെടുത്തി വിദേശങ്ങളിലും ജമാഅത്തിനെ തെറ്റിദ്ധരിപ്പിക്കുക എന്നതായിരുന്നു. ഈ ആവശ്യാര്‍ഥം അദ്ദേഹം പല പണ്ഡിതന്‍മാര്‍ക്കും കത്തുകളെഴുതുകയുണ്ടായി. ലഘുലേഖ അറബിയില്‍ തയ്യാറാക്കി അവിടങ്ങളില്‍ വിതരണം ചെയ്തു.

എന്നാല്‍ ജമാഅത്ത് നേരിട്ടുതന്നെ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയും എന്താണ് ജമാഅത്ത് ഇബാദത്തിന്റെയും അനുബന്ധവിഷയങ്ങളിലും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കപ്പെട്ടിട്ടും തല്‍പര കക്ഷികള്‍ അത് ഒട്ടും പരിഗണിക്കാതെ കള്ളം പ്രചരിപ്പിക്കുകയായിരുന്നു. മുജാഹിദ് ഭാഗത്തുള്ള തലമുതിര്‍ന്ന നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു മനസ്സാക്ഷിക്കുത്തും തോന്നാതിരിക്കാന്‍ കാരണമെന്തായിരുന്നുവെന്ന് ചരിത്രവിദ്യാര്‍ഥികളെ എന്നും അമ്പരപ്പിക്കുന്ന സമസ്യയായി നിലനില്‍ക്കും എന്നാണ് എന്റെ അഭിപ്രായം.

ഇവിടെ ഇന്ത്യാ ഗവണ്‍മെന്റിനെയും അതിലെ ഉത്തരവാദപ്പെട്ടവരെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന പോലെ അറബ് ലോകത്തെയും തങ്ങളുടെ കഴിവിന്‍പടി തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. സൗദി ഗവണ്‍മെന്റിനെ ആക്ഷേപിക്കുന്നു. ഇബാദത്തിന്റെ അര്‍ഥം മാറ്റുന്നു. എന്നൊക്കെയായിരുന്നു അതിന് പ്രയോഗിക്കപ്പെട്ട ആയുധങ്ങള്‍. ഇറാന്‍-ഇറാഖ് യുദ്ധം ആരംഭിച്ചതോടെ അവര്‍ക്ക് വലിയ ഒരായുധം ലഭിച്ചു. മൗദൂദികള്‍ ഖുമൈനിസ്റ്റുകളാണ് അവരത് ആകുന്നത്ര പ്രയോഗിക്കുകയും ചെയ്തു.

1985 നവംബറില്‍ ഉമര്‍ മൗലവി معنى لا إله إلا الله (ലാഇലാഹ ഇല്ലല്ലാഹുവിന്റെ അര്‍ഥം) എന്ന പേരില്‍ ഒരു ലഘുലേഖ പ്രസിദ്ധികരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മുഖ്യമായ ആരോപണവും  ഇബാദത്തിന് അനുസരണം എന്ന അര്‍ഥം മാത്രമാണ് നല്‍കുന്നതെന്ന രൂപത്തിലാണ്. മാത്രമല്ല അതുമായി ബന്ധപ്പെട്ട് പ്രധാനമായും 12 ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിച്ചു.

ഈ ആരോപണങ്ങളില്‍ മുക്കാല്‍ ഭാഗവും ഇബാദത്തിന് കേവലാനുസരണം എന്ന് പറയുന്നത് മൂലമുണ്ടാകുകന്നതാണ്. അതുകൊണ്ടു തന്നെയായിരിക്കാം. 1972 ല്‍ ഇബ്‌നു ബാസ് മൗലാന മൗദൂദിയുടെ വിശദീകരണമാവശ്യപ്പെട്ടപ്പോള്‍ ഈ വിഷയത്തെക്കുറിച്ച് മാത്രം ചോദിച്ചത്.

(കത്തും അതോടനുബന്ധിച്ച പ്രചാരണങ്ങളുടെ പൊള്ളത്തരവും അടുത്ത പോസ്റ്റില്‍ .)

 
Design by CKLatheef | Bloggerized by CKLatheef | CK