'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജൂൺ 30, 2010

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ ഭൂമിക

ജമാഅത്തെ ഇസ്‌ലാമിയുടെത് സ്വത്വരാഷ്ട്രീയമോ? എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം. തന്മയുടെ രാഷ്ട്രീയം (സ്വത്വരാഷ്ടീയം) പറഞ്ഞുവന്നത് സ്വത്വം, തന്മ, അനന്യത എന്നീ പേരുകളില്‍ മലയാളത്തില്‍ വ്യവഹരിക്കപ്പെടുന്ന Identity കേന്ദ്രീകരിച്ച് വികസിക്കുന്ന രാഷ്ട്രീയ സമീപനത്തിന്റെ പിറവിയില്‍ സാംസ്‌കാരിക തനിമകളെ അവഗണിച്ച് വര്‍ഗരാഷ്ട്രീയത്തിന് മുഖ്യസ്ഥാനം നല്‍കിയ സംഘടനകള്‍ക്കുള്ള പങ്കിനെക്കുറിച്ചാണ്. എന്തിന്റെ പേരിലാണോ ഒരു വിഭാഗം അവഗണിക്കപ്പെടുകയോ മാറ്റിവെക്കപ്പെടുകയോ നിന്ദിക്കപ്പെടുകയോ അപകൃഷ്ടരായി മുദ്രകുത്തപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നത് അതിന്റെ അടിസ്ഥാനത്തില്‍തന്നെ അംഗീകാരത്തിനുവേണ്ടി വാദിച്ചുകൊണ്ടാണ് സംസ്‌കാര രാഷ്ട്രീയം (Cultural Politics) സ്വത്വരാഷ്ട്രീയമായി (Identity Politics) പരിണമിക്കുന്നത് എന്ന് കാണാന്‍ പ്രയാസമില്ല. ജമാഅത്തെ ഇസ്‌ലാമി  നിലനില്‍ക്കാന്‍...

തിങ്കളാഴ്‌ച, ജൂൺ 28, 2010

ജമാഅത്തെ ഇസ്‌ലാമിയുടെത് സ്വത്വരാഷ്ട്രീയമോ ?

'സ്വത്വരാഷ്ട്രീയ അപകടകരമാണ്' . 'ജമാഅത്ത് ഇസ്‌ലാമി പ്രതിനിധീകരിക്കുന്നത് സ്വത്വരാഷ്ട്രീയത്തെയാണ്'. ഈ രണ്ട് പ്രസ്താവനകളെയും സമാനസത്യമായി അംഗീകരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പറയുന്ന കാര്യങ്ങളെക്കുറിച്ച് നല്ലവണ്ണം പരിശോധിച്ച ശേഷമാണ് ബന്ധപ്പെട്ടവര്‍ ഈ പ്രസ്താവന നടത്തിയിട്ടുണ്ടാകുക എന്ന് പലരും ഊഹിക്കുകയാണ്. ഭൂരിപക്ഷവും അതിടങ്ങിയ വസ്തുതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഏറ്റുപിടിക്കുകയാണ്. ഈ അവസ്ഥയില്‍ രണ്ടു പ്രസ്താവനകളെയും പരിശോധിക്കുകയാണ് ഇവിടെ. സ്വത്വരാഷ്ട്രീയത്തിന്റെ ഉത്ഭവത്തിനോ വളര്‍ച്ചക്കോ ജമാഅത്തെ ഇസ്‌ലാമിയുമായി ഒരു നിലക്കും ബന്ധമില്ല.  സ്വത്വരാഷ്ട്രീയം അപകടകരമാണെന്ന കാര്യത്തില്‍  സംശയമില്ല. ആത്യന്തികമായി സ്വത്വരാഷ്ട്രീയം വളരെ വേഗത്തില്‍ സമുദായവല്‍ക്കരിക്കപ്പെടുകയും വെറുപ്പിന്റെ രാഷ്ട്രീയത്തെ ഉല്‍പാദിപ്പിക്കുകയും ചെയ്യും. വംശീയ...

ശനിയാഴ്‌ച, ജൂൺ 26, 2010

മൗലാനാ മൗദൂദി ചിരിക്കുന്നു

മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയാണ് ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ചചെയ്യപ്പെടുന്ന വ്യക്തിത്വം എന്നത് തര്‍കമറ്റ കാര്യമാണ്. ജമാഅത്തെ ഇസ്്‌ലാമി കേരള അമീര്‍ ടി. ആരിഫലി പത്രസമ്മേളനത്തില്‍ നടത്തിയ ഒരു പരാമര്‍ശം ആ ചര്‍ച കൂടുതല്‍ സജീവമാക്കി. ജമാഅത്ത് അമീര്‍ മൗദൂദിയെ തള്ളിപ്പറഞ്ഞു എന്നായിരുന്നു കൈരളി ടി.വി.യില്‍ അന്ന് രാത്രിവരെ റിബണിലും ഫ്‌ലാഷ് ന്യൂസിലുമുണ്ടായിരുന്നത്. അതോടെ ഇവിടെയുള്ള സാധാരണക്കാരടക്കമുള്ളവരുടെ മനസ്സില്‍ അത് വേരുപിടിച്ചു. എന്നാല്‍ അമീര്‍ മൗദൂദിയെ തള്ളിപറഞ്ഞിട്ടില്ല എന്ന് ചിന്തിക്കുന്ന ഒരു വിഭാഗവുമുണ്ട്. അത് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരാണ്. ഇത്തരുണത്തില്‍ തേജസ് ദ്വൈവാരികയില്‍വന്ന ഒരു ലേഖനം ശ്രദ്ധേയമാണ്. ഈ ലേഖനത്തിലും ജമാഅത്ത് മൗദൂദിയെ തള്ളി എന്ന് തന്നെ പറയുന്നു. പക്ഷെ അത് ഇപ്പോഴല്ല. അറുപത് വര്‍ഷം മുമ്പാണ്. മൗദൂദി ഇപ്പോഴുണ്ടായിരുന്നെങ്കില്‍...

ചൊവ്വാഴ്ച, ജൂൺ 22, 2010

രാഷ്ട്രീയത്തില്‍ ഇസ്‌ലാഹികളുടെ നിലപാടില്ലായ്മ

ദീനിനെയും ദുന്യാവിനെയും ഇസ്‌ലാമിക രാഷ്ട്രീയത്തെയും വിലയിരുത്തുന്നതില്‍ മുജാഹിദ് പണ്ഡിതന്‍മാര്‍ക്കടക്കം ഗുരുതരമായ പാളിച്ച സംഭവിച്ചിരിക്കുന്നു എന്നത് വ്യക്തം. കാരണം അവര്‍ നല്‍കുന്ന വ്യാഖ്യാനം വിശുദ്ധഖുര്‍ആനോ പ്രവാചക ചര്യക്കോ യോജിക്കുന്നില്ല എന്നതാണ് ഒരു പ്രശ്‌നം. മറ്റൊന്ന് ഇസ്‌ലാമിന്റെ സമഗ്രതയെ ചോദ്യം ചെയ്യുകയും ഇസ്‌ലാമിനെ അപ്രായോഗികമായ ഒരു ദീനാക്കി മാറ്റുകയും ചെയ്യുന്നു. അതിലൂടെ മനുഷ്യകുലത്തോട് വലിയ അപരാധമാണ് അവര്‍ ചെയ്തത്. സേവനമല്ല. ലോകം ഒരു സമ്പൂര്‍ണ വ്യവസ്ഥക്ക് വേണ്ടി തേടിക്കൊണ്ടിരിക്കെ. അത്തരം അമൂല്യമായ ഒരു ജീവിത പദ്ധതി കയ്യിലുണ്ടായിട്ടും. അതിന്റെ ആത്മീയ രംഗം മാത്രം പരിചയപ്പെടുത്തി തൗഹീദെന്നാല്‍ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാതിരിക്കലാണെന്ന് ചുരുക്കിക്കെട്ടി. ജീവിത ബന്ധിയായ മുഴുവന്‍ കാര്യങ്ങളും ഇതര വ്യവസ്ഥകള്‍ക്ക് (ദീനുകള്‍ക്ക് വിട്ടുകൊടുത്ത്) സ്വസ്തമായി തങ്ങള്‍ ചെയ്യുന്നത് മാത്രമാണ്...

തിങ്കളാഴ്‌ച, ജൂൺ 21, 2010

ജമാഅത്തുകാരും മുജാഹിദുകളും തമ്മിലുള്ള വ്യത്യാസം

ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമെന്താണെന്ന ചോദ്യം വളരെ പ്രസക്തമാണ്. വ്യത്യാസം എന്തുതന്നെയായാലും അത് പ്രകടമാക്കുന്നത് രണ്ട് വിഭാഗത്തിന്റെയും രാഷ്ട്രീയ നിലപാടിലാണെന്നത് ആരും അംഗീകരിക്കുന്ന വസ്തുതയാണ്. അതുകൊണ്ട് നമ്മുക്ക് ഇരുവിഭാഗത്തിന്റെയും വാദം അതിന് വേണ്ടി പരിശോധിക്കേണ്ടതുണ്ട്. മുഹമ്മദ് യുസുഫ് എന്ന ഇസ്‌ലാഹി ബ്ലോഗര്‍ നല്‍കിയ വാചകങ്ങളെയാണ് ഞാന്‍ അതിന് സ്വീകരിച്ചിരിക്കുന്നത്. മുജാഹിദ് സാഹിത്യങ്ങളില്‍ വായിച്ച വാദങ്ങളുമായി അതിന് യോജിപ്പുതോന്നുന്നതിനാല്‍ ഇത് ചര്‍ചക്കായി എടുക്കുകയാണ് വിയോജിപ്പുള്ളവര്‍ക്ക് അറിയിക്കുകയും ചെയ്യാമല്ലോ. അതല്ലാതെ ഇസ്‌ലാഹികളുടെ ഇത്തരത്തിലുള്ള വീക്ഷണം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്ന ഔദ്യോഗിക രേഖകളൊന്നും ലഭ്യമല്ല എന്നാണ് എനിക്ക് തോന്നുന്നത്. സഹോദരന്‍ യൂസുഫ് അക്കാര്യം ഇങ്ങനെ വിശദീകരിക്കുന്നു: "ജമാഅത്തുകാരും മുജാഹിദുകളും തമ്മിലുള്ള...

ബുധനാഴ്‌ച, ജൂൺ 16, 2010

ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി

ഇന്ത്യാ പാകിസ്ഥാന്‍ വിഭജനത്തിന് മുമ്പ് (1941) രൂപം കൊണ്ട ജമാഅത്തെ ഇസ്‌ലാമി വിഭജനത്തോടെ ഇന്ത്യയിലും പാകിസ്ഥാനിലും പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ഇന്ത്യയില്‍ തന്നെ കാഷ്മീരില്‍ ആ കാലഘട്ടത്തില്‍ കാഷ്മീരികള്‍ എടുത്ത നിലപാട് ഇന്ത്യുടെ പൊതുസ്വഭാവത്തില്‍നിന്ന് വ്യത്യസ്ഥമായിരുന്നു എന്നത്  ഒരു ചരിത്ര വസ്തുതയാണ്. ആ കാലഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ജമ്മു-കഷ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയും അക്കാര്യത്തില്  കാഷ്മീരികളുടെ നയം പങ്കുവെച്ചു. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ രൂപം കൊണ്ട പ്രസ്ഥാനത്തിന്റെയും അതിന്റെയും പ്രസ്തുത വിഷയത്തിലുള്ള നിലപാടുകളും വ്യത്യസ്ഥമായിരുന്നു. അതിനാല്‍ പാക്കിസ്ഥാനിലെയും പിന്നീട് ബഗ്ലാദേശിലെയും ശ്രീലങ്കയിലെയും പോലെ വ്യത്യസ്ത നയനിലപാടുകളോടെ രൂപം കൊണ്ട സ്വതന്ത്ര സംഘടനയാണത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി നേരിടേണ്ടിവന്ന ആരോപണങ്ങള്‍ അവര്‍ക്ക് നേരിടേണ്ടിവന്നിട്ടില്ല....

ചൊവ്വാഴ്ച, ജൂൺ 15, 2010

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയം.

ജമാഅത്തെ ഇസ്‌ലാമി ഒറ്റപ്പെട്ട ഒരു സംഘടന എന്നത് കേരളം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളാണ്. അതിനെക്കുറിച്ച് നാം കഴിഞ്ഞ പോസ്റ്റില്‍ കണ്ടുകഴിഞ്ഞു. അതിലുപരിയായി ആ പരാമര്‍ശത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ച വല്ല ഘടകവുമുണ്ടെങ്കില്‍ അതെന്തായിരിക്കും എന്ന അന്വേഷണമാണ് ഇവിടെ. ഇവിടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു കാര്യമുണ്ട്. അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മുമ്പ് മുജാഹിദ് എന്നറിയപ്പെട്ടിരുന്ന വിഭാഗമാണ്. അവര്‍ക്ക് മാത്രമറിയുന്ന കാരണങ്ങളാല്‍ രണ്ടായിപിരിഞ്ഞ ശേഷവും ഇസ്‌ലാഹികളെന്നും സലഫികളെന്നും വിളികേള്‍ക്കാനിഷ്ടപ്പെടുന്ന ഈ വിഭാഗം തങ്ങളുടെ പഴയ ജമാഅത്ത് വിമര്‍ശനത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ല. അതിന്റെ ഭാഗമായി അവരുന്നയിക്കുന്ന ആരോപണമാണ്. ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ടെങ്കിലും അതിന് വേണ്ടി പ്രത്യേകം പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യേണ്ടതില്ല. ഇസ്‌ലാമില്‍ രാഷ്ട്രീയമില്ല...

വെള്ളിയാഴ്‌ച, ജൂൺ 11, 2010

ജമാഅത്തെ ഇസ്ലാമി ഒറ്റപ്പെട്ട സംഘടന?

ആലുവ: ജമാഅത്തെ ഇസ്ലാമി മുസ്ലിം വിഭാഗത്തിലെ ഒറ്റപ്പെട്ട സംഘടനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അടുത്ത കാലത്തായി സമൂഹത്തില്‍ സംഘടനക്ക് മാന്യത വരുത്താന്‍ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നുണ്ട്. ഇതിന്റെഭാഗമായാണ് സോളിഡാരിറ്റിയെന്ന പേരില്‍ യുവജന സംഘടനയുണ്ടാക്കിയത്.ദേശീയ-സാര്‍വദേശിയ തലത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് ബന്ധങ്ങളുണ്ട്. നാടിന്റെ പുരോഗതിയെ എതിര്‍ക്കലാണ് സോളിഡാരിറ്റിയുടെ പണി. ഇതിന് മാതൃസംഘടന എല്ലാ സഹായവും നല്‍കുന്നു. ആള്‍ബലമില്ലാത്ത സംഘടനയാണ് സോളിഡാരിറ്റി. എന്നാല്‍ എല്‍.ഡി.എഫിനെ എതിര്‍ക്കുന്നതിനാല്‍ പലരും ഇവരെ സഹായിക്കുന്നു. ഇത്തരം ആളുകള്‍ കൂടിച്ചേര്‍ന്നുണ്ടാക്കിയ സമിതിയാണ് കിനാലൂരില്‍ സമരവുമായി രംഗത്തുവന്നത് (മാധ്യമം 2010 മെയ് 16 ബുധന്‍). കിനാലൂരിലെ പ്രശ്നവുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ പ്രസ്താവനയോട് മുജീബിന്റെ പ്രതികരണം? - മുബീന്‍ ഇബ്റാഹീം തൃക്കരിപ്പൂര് എല്ലാ ആദര്‍ശ...

വ്യാഴാഴ്‌ച, ജൂൺ 10, 2010

സി.പി.എം. കടല്‍ കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍

ജമാഅത്തെ ഇസ്‌ലാമി പുതുതായി അതിന്റെ ആദര്‍ശത്തിലോ ലക്ഷ്യത്തിലോ മാറ്റം വരുത്തിയിട്ടില്ല. വര്‍ഗീയതയുമായോ ഭീകരതയുമായോ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൊന്നും മുമ്പോ ഇപ്പോഴോ ഏര്‍പ്പെട്ടതായും അറിയില്ല. കിനാലൂരില്‍ നാണം കെട്ട വ്യവസായമന്തി നാട്ടുകാര്‍ തെളിച്ച ചാണകവെള്ളത്തെയും ചൂലിനെയും അതിഭീകരമായ അത്യാധുനികമായ ആയുധപ്രയോഗമാക്കാനുള്ള പരിഹാസ്യമായ ശ്രമം നടത്തിയെങ്കിലും സമരത്തിന്റെ പൂര്‍ണഉത്തരവാദിത്തം കോഗ്രസടക്കമുള്ളവര്‍ ഉള്‍പ്പെടുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥനങ്ങളടക്കം വിട്ടുകൊടുക്കാന്‍ തയ്യാറാകാത്തതിനാല്‍ അതും ചീറ്റിപോയി. തുടര്‍ന്ന് പിണറായി കോടിയേരിയടക്കമുള്ളവര്‍ ജമാഅത്തിനെതിരെ പുതിയ ചിലകണ്ടുപിടുത്തങ്ങള്‍ അവതരിപ്പിച്ചു. സഖാവ് അച്ചുതാനന്ദനോട് കുത്തിക്കുത്തി ചോദിച്ച് ജമാഅത്തിന്റെ  തീവ്രവാദത്തിന് അനുകൂലമായി അഭിപ്രായം പുറപ്പെടുവിച്ചപ്പോള്‍,...

ശനിയാഴ്‌ച, ജൂൺ 05, 2010

ജമാഅത്തിന്റെ മതരാഷ്ട്രവാദം ?.

ജമാഅത്തെ ഇസ്‌ലാമി 1948 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ആദര്‍ശ പ്രസ്ഥാനമാണ്. അത് കേവലം ഒരു മതസംഘടനയോ നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളിലൊന്നോ അല്ല. മതരാഷ്ട്രവാദം എന്ന് പൊതുവെ അറിയപ്പെടുന്ന വാദവും അതിനില്ല. ചെറുതെങ്കിലും ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും വേരുകളുള്ള ഒരു പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. കേവല മുസ്‌ലിം സാമുദായിക സംഘടനയല്ല അത്. എന്നാല്‍ അത് സ്വന്തത്തെക്കുറിച്ച് എന്തല്ല എന്ന് പറയുന്നുവോ അതൊക്കെയായി ആളുകള്‍ സങ്കല്‍പിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യും. ജമാഅത്ത് സ്വയം എങ്ങനെ പരിചയപ്പെടുത്തുന്നു എന്ന് ആളുകള്‍ ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ ജമാഅത്ത് വല്ലാതെ മാറി എന്ന് പറയുന്നവരും. ഒട്ടും മാറിയില്ല എന്ന് പറയുന്നവരുമുണ്ട്. ഇസ്‌ലാമിക ഭരണത്തിന് വേണ്ടി പരിശ്രമിക്കുകയാണ് അവരുടെ മുഖ്യലക്ഷ്യം എന്ന് വാദിക്കുന്നവരും...

Page 1 of 4812345Next

 
Design by CKLatheef | Bloggerized by CKLatheef | CK