'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഓഗസ്റ്റ് 19, 2010

മഅ്ദനിക്കെതിരെയുള്ള തെളിവുകള്‍

 മഅ്ദനിവിഷയത്തില്‍  ജമാഅത്തിന്റെ സമീപനം

ജമാഅത്തെ ഇസ്ലാമി തീവ്രവര്‍ഗീയ സംഘടനയാണ് എന്ന ആരോപണം പോലും കേരളത്തിലേയോ കേരളത്തിന് പുറത്തോ ആരോപിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പിന്നെ എന്താണ് തീവ്രതയും ജമാഅത്തും തമ്മിലുള്ള ബന്ധം. 'ജമാഅത്ത് സ്വയം തീവ്രവാദ-ഭീകരവാദ സംഘടനയല്ലെങ്കിലും അതിന്റെ സാഹിത്യങ്ങളിലൂടെയും പത്രപ്രസിദ്ധികരണങ്ങളിലൂടെയും  തീവ്രവാദത്തിന് പിന്തുണ നല്‍കുന്നു' ഇതാണ് ആരോപണം അങ്ങനെയെങ്കില്‍ അത് ഏറ്റവും കൂടുതല്‍ വായിക്കുന്ന ജമാഅത്തുകാരല്ലേ അത് ഏറ്റവും കൂടുതല്‍ ഉള്‍കൊള്ളേണ്ടത് അല്ലാതെ സദാസമയവും ജമാഅത്തിനെതിരെ യുദ്ധം ചെയ്യുന്നവരല്ലല്ലോ എന്ന് ചോദിച്ചിട്ട് ഇത് വരെ അതിന് ആരും മറുപടി പറയാന്‍ ശ്രമിച്ചിട്ട് പോലുമില്ല.

എന്നാലും 'തീയില്ലാതെ പുകയുണ്ടാവില്ലല്ലോ' എന്ന് സാമാന്യയുക്തിയനുസരിച്ച് ഈ പുകക്ക് പിന്നില്‍ വല്ലതുമുണ്ടോ എന്ന അന്വേഷണത്തിന് ഞാന്‍ എന്റെതായ ഒരു മറുപടി പറയാന്‍ ശ്രമിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമി 70  വര്‍ഷമാകാന്‍ പോകുന്നു. സ്വാതന്ത്ര്യാനന്തരം വിവിധ ഭാഗങ്ങളില്‍ പെട്ടുപോയ സംഘടന അവിടുത്തെ സാഹചര്യവും അവസ്ഥയും പരിഗണിച്ച് പ്രവര്‍ത്തിച്ച് വരുന്നു. എന്ന് വെച്ചാല്‍ 60 പരം വര്‍ഷമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനിടക്ക് ഏതെങ്കിലും വര്‍ഗീയ കലാപത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കെടുത്ത ഒരു നേരിയ ആരോപണം പോലും ആ സംഘടന നേരിട്ടിട്ടില്ല. മാത്രമല്ല അത്തരം സന്ദര്‍ഭങ്ങളില്‍ അവിടെ ഓടിയെത്തുകയും വര്ഗീയതീഅണക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയുമാണ് ജമാഅത്ത് ചെയ്തത്. കേരളത്തില്‍ ഇയ്യിടെ നടന്ന പല പ്രശ്‌നങ്ങളിലും അത് ഒരു കുഴപ്പത്തിലേക്ക് നീങ്ങാതിരിക്കാന്‍ ജമാഅത്ത് പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. കോളിളക്കം സൃഷ്ടിച്ച ഇപ്പോഴും അലയൊലി ഒട്ടു അടങ്ങിയിട്ടില്ലാത്ത കൈവെട്ടുകേസില്‍ രക്തം നല്‍കിയത് ഈ സമാധാന മനസ്സ് സൂക്ഷിക്കുന്നത് കൊണ്ടാണ്. സാധാരണ മുസ്ലിം വികാര ജീവികളുടെ ഇടയില്‍നിന്ന് ഇക്കാരണം കൊണ്ടുതന്നെ ഒറ്റപ്പെടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ആ തീരുമാനം ഏറ്റവും മാനുഷികവും നീതിപൂര്‍ണവുമായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് ജമാഅത്ത് പ്രവര്‍ത്തകര്‍.

ഇങ്ങനെയായിരിക്കെ ജമാഅത്തിന് ഭീകരവാദത്തെ പിന്തുണക്കുന്നവര്‍ എന്ന ദുഷ്‌കീര്‍ത്തി വരാനുള്ള കാരണമെന്ത്. ഇതില്‍ എന്റെ നിരീക്ഷണത്തില്‍ എനിക്ക് ലഭിച്ച മറുപടി ഇതാണ്. ജമാഅത്ത് കാര്യങ്ങളെ വിലയിരുത്തുന്നത് അതത് കാലത്തെ സാഹചര്യം പരിഗണിച്ചാണ്. ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം അത് മുഴുവന്‍ കാര്യങ്ങളെയും അളക്കുന്നത് ഇസ്‌ലാമിന്റെ  അടിസ്ഥാനത്തിലാണ്. ജീവിതബന്ധിയായ മുഴുവന്‍ പ്രശ്‌നങ്ങളെയും അത് ഇസ്‌ലാമിന്റെ നീതിയുടെയും ധര്‍മത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തി നിലപാട് എടുക്കുന്നു. ഒരു ഇസ്‌ലാമിക സംഘടനയെന്ന നിലയില്‍ അത് കാലാകാലങ്ങളിലെടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും അത് നടപ്പിലാവുന്ന കാലത്ത് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കാറില്ല. എന്നാല്‍ പിന്നീട് സാഹചര്യം മാറുമ്പോള്‍ പിന്നീട് അന്നെടുത്ത നിലപാടുകളുടെ പേരില്‍ ചില തെറ്റായ വാദങ്ങള്‍ക്ക് പിന്തുണ നേടിക്കൊടുക്കാന്‍ ബോധപൂര്‍വം ജമാഅത്തെ ഇസ്‌ലാമി വിമര്‍ശകര്‍ ശ്രമിക്കുന്നു. മൌദൂദി രചിച്ച കാലത്ത് ഒരു വിവാദവുമുണ്ടാക്കാത്ത പുസ്തകത്തിലെ വരികള്‍ ഇന്നെടുത്ത് തീവ്രവാദം ആരോപിക്കുകയാണ്. അല്‍ജിഹാദു ഫില്‍ ഇസ്‌ലാം എന്ന പുസ്തകം രചിക്കാനുണ്ടായ കാരണവും പശ്ചാതലവും വിലയിരുത്താതെ എന്തിന് ഇന്ത്യയില്‍ ഇങ്ങനെ ഒരു പുസ്തകം രചിച്ചു എന്ന് ചോദിക്കുന്നുണ്ട് ചിലര്‍. ഇന്നും അത് പ്രസക്തമാണ് എന്നത് വേറെ കാര്യം. തലക്കെട്ട് മാത്രം ചൂണ്ടിക്കാട്ടിയാണ് ചോദ്യം. മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം എന്ന പുസ്തകവും അതേ പ്രകാരം തന്നെ. പിറക്കാനിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ എന്നീരാജ്യങ്ങളില്‍ ഏത് ഭരണവ്യവസ്ഥ വേണം എന്ന ചര്‍ചക്കിടയില്‍ മൗദൂദി തന്റെതായ ചിന്ത അവതരിപ്പിക്കുകയായിരുന്നു അതിലൂടെ.

ഇപ്രകാരം ഇന്ത്യയില്‍ നടന്ന ഓരോ സംഭവത്തിലും ജമാഅത്ത് അതിന്റെ ഭരണഘടനയുടെയും പോളിസി പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ കൂടിയാലോചനയിലൂടെ തീരുമാനമെടുത്തു. അതിന്റെ പ്രഖ്യാപിത നയമാണ് ദുര്‍ബലരുടെയും അക്രമിക്കപ്പെടുന്നവരുടെയും കൂടെ നിന്ന്. അക്രമികള്‍ക്കെതിരെ ഇന്ത്യന്‍ ഭരണഘടനാനുസൃതമായി പ്രതികരിക്കുക എന്നത്. മഅ്ദനിയുടെ ആദ്യം മുതലുള്ള മുഴുവന്‍ വിഷയത്തിലും അപ്രകാരമാണ് ജമാഅത്ത് ചെയ്തത്, ഇടക്ക് അവര്‍ പരിധിവിടുന്നു എന്ന് കണ്ടപ്പോള്‍ അതിനെതിരെയും ജമാഅത്ത് നിലകൊണ്ടിട്ടുണ്ട്. മാധ്യമത്തിലൂടെയാണ് ആ നിലപാടുകള്‍ പുറത്ത് വരുന്നത് എന്നതിനാല്‍ ആ പത്രത്തെ പാഠം പഠിപ്പിക്കാന്‍ വരെ പി.ഡി.പി ഒരുങ്ങി പുറപ്പെട്ട സംഭവവും ഉണ്ടായി. എന്നാല്‍ ഇതൊന്നും ജമാഅത്തിന്റെ അജണ്ട തീരുമാനിക്കുന്നതില്‍ ഒരിക്കലും സ്വാധീനിക്കാറില്ല.

ഇപ്പോള്‍ മഅ്ദനി നേരിട്ട അറസ്റ്റുമായി ബന്ധപ്പെട്ട് ജമാഅത്തും മാധ്യമം പത്രവും കൈകൊണ്ട നിലപാട് ലീഗും അതിനെ തുണക്കുന്ന മറ്റു മുസ്‌ലിം സംഘടനകളും എടുത്ത് നിലപാടില്‍നിന്നും ഭിന്നമാണ്.  സത്യത്തിനും നീതിക്കും നിലകൊള്ളുന്ന ഒര പ്രസ്ഥാനത്തിന് സ്വീകരിക്കാവുന്ന അതേ  നിലപാടാണ് അത് സ്വീകരിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷം, സാക്ഷാല്‍ മഅ്ദനി തന്നെ തീവ്രവാദിയായി മാറുകയും അദ്ദേഹത്തിന്റെ പ്രസ്ഥാനം ഒരു സായുധപ്രതിരോധ സംഘമായി മാറുകയും ചെയ്തു  (അത് സംഭവിക്കാതിരിക്കട്ടേ) എന്ന് വെക്കുക. എങ്കില്‍ അന്ന്  പൊതുവെ സമൂഹം  പുകഴ്തിപറഞ്ഞ ലേഖനം പുനപ്രസാധനം ചെയ്ത് ജമാഅത്താണ് ഈ വിധിക്ക് കാരണമെന്ന് പറയുന്നതിനെ ജമാഅത്തിനെ എങ്ങനെ നേരിടാനാവും. അതേ നിസ്സഹായത തന്നെയാണ് മുന്‍കഴിഞ്ഞ പല പ്രശ്‌നത്തിലും ജമാഅത്ത് നേരിടുന്നത് എന്നാണ് പറഞ്ഞുവരുന്നത്. ഇതാണ് പുകയുടെ കാര്യം. ഈ ആരോപണമുന്നയിക്കുന്നവരെല്ലാം ജമാഅത്തിനുകൂടെ അന്നുമുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ചര്‍ചവിഷയമല്ലാത്ത കാര്യങ്ങള്‍ പിന്നീട് കടന്നുവരുന്നത് അങ്ങനെയാണ്. ഈ അര്‍ഥത്തില്‍ ജമാഅത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ പരിശോധിക്കുക.

ഇനി ചര്‍വിഷയത്തിലേക്ക് വരാം. മഅ്ദനി ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. നൂറുകണക്കിന് പത്ര-ചാനല്‍ വിചാരണകള്‍ നടന്നെങ്കിലും എന്തായിരുന്നു ഈ അറസ്റ്റിന് പ്രേരകമായ കുറ്റം എന്നത് ഒരിക്കലും ചര്‍ചയാകുന്നില്ല. മറിച്ച് അന്ന് അന്‍വാര്‍ശേരിയില്‍ നടന്നത് നാടകമായിരുന്നോ അല്ലേ?. ഖുര്‍ആന്‍ ഉയര്‍ത്തിയത് മതചിഹ്നങ്ങളെ രാഷ്ട്രീയാവശ്യത്തിന് ദുരുപയോഗം ചെയ്യലല്ലേ.? ഇനിയൊരു ഭീകരവാദി ശബരിമലയിലൊളിച്ചാല്‍ എന്ത് ചെയ്യും?. തുടങ്ങി  സിറാജ് പൂന്തുറയുടെ വാര്‍ത്താസമ്മേളനവുമൊക്കെ കാണിച്ചു ഹരം പിടിപ്പിക്കുന്നുണ്ട്. ഈ സമയത്ത് മാധ്യമം വസ്തുനിഷ്ടമായി പ്രസ്തുത സംഭവത്തെ കണ്ടതായി കിരണ്‍ തോമസ് എന്ന ലേഖകന്‍ ചൂണ്ടികാണിക്കുന്നു. അത് ഇങ്ങനെ വായിക്കുക:

[[[ കഴി­ഞ്ഞ ലോ­ക്സഭ തി­ര­ഞ്ഞെ­ടു­പ്പി­ന്‌ മുന്‍­പ് വരെ മദ­നി എന്ന ബ്രാന്‍­ഡ് ഒരു മനു­ഷ്യാ­വ­കാശ ലം­ഘ­ന­ത്തി­ന്റേ­താ­യി­രു­ന്നു. ഒന്‍­പ­തു വര്‍­ഷ­ത്തോ­ളം ചെ­യ്യാ­ത്ത തെ­റ്റി­ന്‌ ജയി­ലില്‍ കി­ട­ന്ന് മര­ണ­ത്തോ­ട് മല്ലി­ട്ട മദ­നി. ഈ മദ­നി­ക്കാ­യി കണ്ണീ­രൊ­ഴു­ക്കിയ മാ­ദ്ധ്യ­മ­ങ്ങ­ളെ­ല്ലാം ഒറ്റ­യ­ടി­ക്ക് മദ­നി­യെ ജയി­ലില്‍ അട­ക്കാന്‍ ഒന്നി­ക്കു­ന്ന അഭൂ­ത­പൂര്‍­വ്വ­മായ കാ­ഴ്ച­യാ­ണ്‌ കഴി­ഞ്ഞ രണ്ടാ­ഴ്ച­യ­യി കേ­ര­ളം കണ്ടു­കൊ­ണ്ടി­രി­ക്കു­ന്ന­ത്.
ഈ കേ­സ് കെ­ട്ടി­ച്ച­മ­ച്ച­താ­ണെ­ന്നും ബാം­ഗ്ലൂര്‍ പോ­ലീ­സ് ഉന്ന­യി­ച്ചി­രി­ക്കു­ന്ന പല ആരോ­പ­ണ­ങ്ങ­ളും അടി­സ്ഥാന രഹി­ത­മാ­ണെ­ന്നും പല സാ­ക്ഷി­മൊ­ഴി­ക­ളും വ്യാ­ജ­മാ­ണെ­ന്നു­മൊ­ക്കെ­യു­ള്ള മദ­നി­യു­ടെ വാ­ദ­ങ്ങ­ളെ ഒന്നും മു­ഖ­വി­ല­ക്കെ­ടു­ക്കാന്‍ ഒരു അന്വേ­ഷ­ണാ­ത്മക മാ­ദ്ധ്യമ പ്ര­വര്‍­ത്ത­ക­നും ഇതു­വ­രെ തയ്യാ­റാ­യി­ട്ടി­ല്ല. ഏതെ­ങ്കി­ലും ചാ­നല്‍ ചര്‍­ച്ച­യില്‍ മദ­നി­യോ അദ്ദേ­ഹ­ത്തി­ന്റെ മണ്ടന്‍ കൂ­ട്ടാ­ളി­ക­ളായ സി­റാ­ജോ ഗഫൂ­റോ ഈ വാ­ദ­ങ്ങള്‍ ഉന്ന­യി­ച്ചു തു­ട­ങ്ങി­യാല്‍ ഉടന്‍ അവ­താ­ര­ക­ന്റെ മി­ല്യ്യണ്‍ ഡോ­ളര്‍ ചോ­ദ്യം വരും : നി­ങ്ങള്‍ പറ­യു­ന്നു നി­ങ്ങള്‍ നി­യമ വ്യ­വ­സ്ഥ­യെ ബഹു­മാ­നി­ക്കു­ന്നു എന്ന് പി­ന്നെ എന്തി­നാ­ണ്‌ ഇങ്ങ­നെ നാ­ട­കം കളി­ക്കു­ന്ന­ത്. നി­യ­മം നി­യ­മ­ത്തി­ന്റെ വഴി­ക്ക് പോ­ക­ട്ടേ അത­ല്ലെ നി­യമ വാ­ഴ്ക­യെ അം­ഗീ­ക­രി­ക്കു­ന്ന ആരും ചെ­യ്യേ­ണ്ട­ത് ഉടന്‍ തി­രി­ച്ചെ­ത്താം താ­ങ്ക­ളി­ലേ­ക്ക്.
ദൃ­ശ്യ മാ­ദ്ധ്യ­മ­ങ്ങള്‍ മാ­ത്ര­മ­ല്ല അച്ച­ടി മാ­ദ്ധ്യ­മ­ങ്ങ­ളും മദ­നി­യു­ടെ കാ­ര്യ­ത്തില്‍ മറി­ച്ചൊ­രു നി­ല­പാ­ട് എടു­ത്തി­ല്ല. എന്നാല്‍ മദ­നി­യോ­ട് അനു­ഭാ­വം പു­ലര്‍­ത്തി­യി­രു­ന്ന മാ­ധ്യ­മം ദി­ന­പ്പ­ത്രം അവ­രു­ടെ എഡി­റ്റ് പേ­ജില്‍ പ്ര­മുഖ മാ­ദ്ധ്യമ പ്ര­വര്‍­ത്ത­കന്‍ വി­ജു വി നാ­യ­രെ­ക്കൊ­ണ്ട് മദ­നി­യു­ടെ ആരോ­പ­ണ­ങ്ങള്‍ പരി­ശോ­ധി­പ്പി­ച്ചു. മദ­നി­യെ അറ­സ്റ്റ് ചെ­യ്ത ഈ സാ­ഹ­ച­ര്യ­ത്തില്‍ നി­ഷ്പ­ക്ഷ­മാ­യി വസ്തു­ത­ക­ളെ വി­ശ­ക­ല­നം ചെ­യ്യു­ന്ന ഏവ­രും വാ­യി­ച്ചി­രി­ക്കേ­ണ്ട ഒന്നാ­ണ്‌ വി­ജു വി­.­നാ­യ­രു­ടെ ലേ­ഖ­ന­ങ്ങള്‍. (അ­വ­യി­ലേ­ക്കു നയി­ക്കു­ന്ന ലി­ങ്കു­കള്‍ ഈ ലേ­ഖ­ന­ത്തിന്‍­റെ ചു­വ­ട്ടില്‍ കൊ­ടു­ത്തി­ട്ടു­ണ്ട്.)

വി­ജു വി. നാ­യ­രു­ടെ ലേ­ഖ­ന­ത്തില്‍ നി­ന്ന് കോ­ട­തി പ്ര­ഥ­മ­ദൃ­ഷ്ട്യാ പരി­ഗ­ണി­ച്ച, മദ­നി­ക്കെ­തി­രായ തെ­ളി­വു­കള്‍ ഒന്നു­ര­ണ്ടെ­ണ്ണം ഒരു­ദാ­ഹ­ര­ണ­ത്തി­നു നോ­ക്കാം.

2009 ഡി­സം­ബര്‍ അഞ്ചു­മു­തല്‍ 16 വരെ എറ­ണാ­കു­ളം­മെ­ഡി­ക്കല്‍ ട്ര­സ്റ്റ് ആശു­പ­ത്രി­യില്‍ രോ­ഗം മൂര്‍­ച്ഛി­ച്ചു­കി­ട­ന്ന മജീ­ദ് ആ മാ­സം 11­ന് ബാ­ഗ്ലൂര്‍ പോ­ലീ­സില്‍ മദ­നി­ക്കെ­തി­രാ­യി മൊ­ഴി നല്‍­കി­യെ­ന്നാ­ണ് പോ­ലീ­സി­ന്റെ ഭാ­ഷ്യം. കോ­മാ­യില്‍ കി­ട­ന്ന മജീ­ദി­ന്റെ കാ­ര്യ­ത്തില്‍ വ്യ­ക്ത­മായ തെ­ളി­വു­ണ്ട്. എന്നാല്‍, അത്ത­രം തെ­ളി­വു­ക­ളൊ­ക്കെ വി­ചാ­ര­ണ­ക്കോ­ട­തി­യില്‍ പറ­ഞ്ഞാല്‍­മ­തി എന്നാ­ണ് മുന്‍­കൂര്‍­ജാ­മ്യാ­പേ­ക്ഷ പരി­ഗ­ണി­ക്ക­വേ കോ­ട­തി പറ­ഞ്ഞ­ത്. കോ­മാ സ്‌­റ്റേ­ജി­ലായ മജീ­ദ് അവി­ടെ കി­ട­ന്ന് ഡി­സം­ബര്‍ 16 ന് മരി­ക്കു­ക­യും ചെ­യ്തു. ഇങ്ങ­നെ കോ­മാ സ്‌­റ്റേ­ജില്‍ കി­ട­ക്കു­ന്ന­തി­നി­ടെ പതി­നൊ­ന്നാം തീ­യ­തി മു­ന്നൂ­റ് കി­ലോ­മീ­റ്റര്‍ വട­ക്ക് കണ്ണൂ­രില്‍ ചെ­ന്ന് മൊ­ഴി കൊ­ടു­ത്തെ­ന്നാ­ണ് പ്രോ­സി­ക്യൂ­ഷന്‍ കോ­ട­തി­യെ ബോ­ധി­പ്പി­ച്ച­ത്. എതിര്‍­വാ­ദ­ങ്ങ­ളോ ആശു­പ­ത്രി രേ­ഖ­ക­ളോ പ്ര­സ­ക്ത­മ­ല്ല. അതു­വ­ല്ല­തും ബോ­ധി­പ്പി­ക്കാ­നു­ണ്ടെ­ങ്കില്‍ അതെ­ല്ലാം പി­ന്നെ വി­ചാ­ര­ണ­ക്കോ­ട­തി­യില്‍ ബോ­ധി­പ്പി­ക്കാം. കോ­മാ സ്‌­റ്റേ­ജി­ലു­ള്ള ഒരു­വന്‍ ചെ­ന്ന് മൊ­ഴി­കൊ­ടു­ത്തെ­ന്ന് പ്രോ­സി­ക്യൂ­ഷന്‍ പറ­ഞ്ഞാല്‍ അത് പ്ര­ഥ­മ­ദൃ­ഷ്ട്യാ തെ­ളി­വാ­കു­ന്ന­തെ­ങ്ങ­നെ­യാ­ണെ­ന്നാ­ണു മന­സ്സി­ലാ­കാ­ത്ത­ത്.

അടു­ത്ത തെ­ളി­വ്, മഅ­ദ­നി­യു­ടെ­സ­ഹോ­ദ­രന്‍ ജമാല്‍ മു­ഹ­മ്മ­ദി­ന്റെ മൊ­ഴി­യാ­ണ്. ബം­ഗ­ളൂ­രു സ്‌­ഫോ­ട­നം കഴി­ഞ്ഞ­യു­ട­നെ നസീ­റി­നും മറ്റും കരു­നാ­ഗ­പ്പ­ള്ളി­യി­ലെ അന്‍­വാര്‍­ശേ­രി അഗ­തി­മ­ന്ദി­ര­ത്തില്‍ ഒളി­ച്ചു­ക­ഴി­യാ­നു­ള്ള സൗ­ക­ര്യ­മൊ­രു­ക്ക­ണ­മെ­ന്ന് മഅ­ദ­നി തന്നോ­ട് ഫോ­ണില്‍ വി­ളി­ച്ചു­പ­റ­ഞ്ഞെ­ന്നും അത­നു­സ­രി­ച്ച് അഭ­യം കൊ­ടു­ത്തു­വെ­ന്നു­മാ­ണ് ജമാ­ലി­ന്റെ 'മൊ­ഴി­'. ജമാ­ലാ­ണ് അന്‍­വാര്‍­ശേ­രി അഗ­തി­മ­ന്ദി­ര­ത്തി­ന്റെ സൂ­ക്ഷി­പ്പു­കാ­ര­നും അവി­ട­ത്തെ വി­ദ്യാ­ല­യ­ത്തി­ലെ അധ്യാ­പ­ക­നും. പ്ര­ഥമ ദൃ­ഷ്ട്യാ തന്നെ തെ­ളി­വാ­യി­ല്ലേ? എന്നാല്‍ സത്യ­മെ­ന്താ­ണ്?

ജമാല്‍ അധ്യാ­പ­ക­നാ­ണ്, ശരി­ത­ന്നെ. അതു­പ­ക്ഷേ, അന്‍­വാര്‍­ശ്ശേ­രി­യി­ല­ല്ല; കരു­നാ­ഗ­പ്പ­ള്ളി­യി­ലെ ഒരു എയ്ഡ­ഡ് സ്‌­കൂ­ളില്‍. അയാള്‍­ക്ക് ഇങ്ങ­നെ­യൊ­രു മൊ­ഴി­യെ­ന്ന­ല്ല, മൊ­ഴി കൊ­ടു­ക്കാ­നെ­ത്തുക എന്നാ­വ­ശ്യ­പ്പെ­ടു­ന്ന ഒരു കേ­വല വാ­റ­ണ്ടു­പോ­ലും കി­ട്ടി­യി­ട്ടി­ല്ല. പ്രോ­സി­ക്യൂ­ഷന്‍ മൊ­ഴി­യില്‍ പറ­യു­ന്ന ഫോണ്‍ നമ്പ­റും ജമാ­ലി­ന്റെ­യ­ല്ല. ഇങ്ങ­നെ താന്‍ അറി­യാ­തൊ­രു കൃ­ത്രി­മ­മൊ­ഴി തന്റെ പേ­രി­ലി­റ­ക്കി­യ­തി­ന് ജമാല്‍ ശാ­സ്താം­കോ­ട്ട മജി­സ്‌­ട്രേ­റ്റ് കോ­ട­തി­യില്‍ കേ­സു കൊ­ടു­ത്തി­ട്ടു­ണ്ട്. അങ്ങ­നെ ബാം­ഗ്ലൂര്‍ കേ­സ­ന്വേ­ഷ­കര്‍­ക്കെ­തി­രെ കൃ­ത്രി­മ­ത്വ­ത്തി­നു­ള്ള കേ­സു­കെ­ട്ട് രണ്ടാ­കു­ന്നു. പക്ഷേ, സാ­മാ­ന്യ പ്ര­ഥ­മ­ദൃ­ഷ്ടി­ക്ക് അതൊ­ന്നും വി­ഷ­യീ­ഭ­വി­ക്കു­ന്നി­ല്ല.

മറ്റൊ­ന്ന് കു­ട­കില്‍ വച്ച് മദ­നി നട­ത്തിയ ഗൂ­ഢാ­ലോ­ചന കണ്ട സാ­ക്ഷി­യു­ടെ മൊ­ഴി­യാ­ണ്. ധാ­രാ­ളം മല­യാ­ളി­ക­ളു­ള്ള കര്‍­ണാ­ട­ക­ത്തി­ലെ കു­ട­കില്‍ ഒരു രാ­ത്രി ഒരു കാര്‍ വന്നു നില്‍­ക്കു­ന്നു. അതില്‍­നി­ന്ന് ഒരു കാ­ലി­ല്ലാ­ത്ത ഒരാ­ളി­റ­ങ്ങു­ന്നു. ഉട­നെ തടി­യ­ന്റ­വിട നസീര്‍ പറ­യു­ന്നു, അത് കേ­ര­ള­ത്തില്‍­നി­ന്നു­ള്ള മഅ­്ദ­നി­യാ­ണ്. ഈ മൊ­ഴി കൊ­ടു­ത്തി­രി­ക്കു­ന്ന­ത് കു­ട­ക് സ്വ­ദേ­ശി­യായ ഒരു ലത്തീ­ഫ് -52ാം സാ­ക്ഷി. കേ­ര­ള­പൊ­ലീ­സി­ന്റെ 24 മണി­ക്കൂര്‍ സം­ര­ക്ഷ­ണ­ത്തി­ലു­ള്ള ഒരാള്‍ അവ­രു­ടെ കണ്ണു­വെ­ട്ടി­ച്ച് കു­ട­കി­ലേ­ക്ക് മു­ങ്ങി­യെ­ങ്കില്‍ ഈ മു­ങ്ങല്‍­കാ­ല­യ­ള­വി­ലെ പൊ­ലീ­സ് ടൂര്‍­ഡ­യ­റി പരി­ശോ­ധി­ക്കേ­ണ്ട­ത­ല്ലേ? കേ­ര­ള­പൊ­ലീ­സി­നോ­ട് തി­ര­ക്കേ­ണ്ട­ത­ല്ലേ? അതോ, ഇനി അവ­രും­കൂ­ടി അറി­ഞ്ഞു­കൊ­ണ്ടു­ള്ള രഹ­സ്യ­യാ­ത്ര­യാ­യി­രു­ന്നോ ഇത്? ബഹു­മാ­ന­പ്പെ­ട്ട പ്ര­ഥ­മ­ദൃ­ഷ്ടി­യില്‍ അത്ത­രം സം­ശ­യ­ങ്ങള്‍­ക്കൊ­ന്നും ഇട­മി­ല്ല. നി­യ­മം അതി­ന്റെ വഴി­ക്ക് പോ­ക­ട്ടേ, നി­യമ വാ­ഴ്ച നട­ക്ക­ട്ടേ, സത്യം കോ­ട­തി കണ്ടെ­ത്ത­ട്ടേ എന്നൊ­ക്കെ ഒഴു­ക്കന്‍ മട്ടില്‍ ആര്‍­ക്കും പറ­യാം. പക്ഷെ അന്വേ­ഷ­ണാ­ത്മക മാ­ദ്ധ്യമ പ്ര­വര്‍­ത്ത­കര്‍ അത് ആവര്‍­ത്തി­ക്കു­മ്പോള്‍ അതി­ന്‌ നീ­തീ­ക­ര­ണ­മി­ല്ല. ഇപ്പോള്‍ മദ­നി­യു­ടെ അറ­സ്റ്റി­നാ­ണ്‌ മാര്‍­ക്ക­റ്റ് എന്ന­റി­യാ­വു­ന്ന­ത് കൊ­ണ്ട് അതി­ലേ­ക്ക് മാ­ത്രം ശ്ര­ദ്ധ­തി­രി­ക്കുക എന്നാല്‍ മദ­നി ജയി­ലില്‍ കി­ട­ക്കു­മ്പോള്‍ ഇതെ മാ­ദ്ധ്യമ പ്ര­വര്‍­ത്ത­കര്‍ തന്നെ ഇതൊ­ക്കെ മാ­റ്റി­പ്പ­റ­യും. അന്ന് വി­ജു വി നാ­യ­രു­ടെ വാ­ദ­ങ്ങ­ളു­ടെ വി­ശ­ദാം­ശ­ങ്ങ­ളി­ലേ­ക്ക് കട­ക്കാന്‍ മനു­ഷ്യാ­വ­കാശ പ്ര­വര്‍­ത്ത­കര്‍ ചാ­ന­ലു­കള്‍ നി­ര­ങ്ങും. മദ­നി വീ­ണ്ടും ടാം റേ­റ്റി­ങ്ങും പര­സ്യ റേ­റ്റി­ങ്ങും കൂ­ട്ടാ­നു­ള്ള ഉപാ­ധി ആയി മാ­റും. മദ­നി­യു­ടെ­യും സൂ­ഫി­യ­യു­ടെ­യും മക്ക­ളു­ടെ­യും കണ്ണീ­രില്‍ കു­തിര്‍­ന്ന അഭി­മു­ഖ­ങ്ങള്‍ പൈ­ങ്കി­ളി ശൈ­ലി­യില്‍ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ടും. ജയി­ലില്‍ കി­ട­ക്കു­ന്ന മദ­നി­യേ­പ്ര­തി നി­യമ സഭ വേ­ണ­മെ­ങ്കില്‍ പ്ര­മേ­യം പാ­സ­ക്കും. മദ­നി­ക്ക് വേ­ണ്ടി കേ­ര­ളം കര­യു­ന്നു എന്നു­വ­രെ ഇവ­രൊ­ക്കെ എഴു­തി­ക്ക­ള­യും.

പക്ഷെ ഈ കോ­ലാ­ഹ­ല­ങ്ങള്‍­ക്കി­ട­യില്‍ മദ­നി എങ്ങാ­നും മരി­ച്ച് പോ­യാല്‍ അതി­നും ഈ റി­യാ­ലി­റ്റി ഷോ നട­ത്തു­ന്ന­വ­രും കാ­ണു­ന്ന­വ­രും കാ­ര­ണ­മാ­കും എന്ന് മറ­ക്ക­രു­ത്. ബാം­ഗ്ലൂര്‍ കോ­ട­തി ചി­ല­പ്പോള്‍ മദ­നി­ക്ക് ജാ­മ്യം നല്‍­കി­യേ­ക്കാം പക്ഷെ ബാ­ഗ്ലൂര്‍ വി­ട്ടു­പോ­ക­രു­ത് എന്ന നി­ബ­ന്ധ­ന­യോ­ടെ ആകാം. അദ്ദേ­ഹ­ത്തി­ന്റെ ഭാ­ര്യ സൂ­ഫിയ കള­മ­ശേ­രി ബസ് കത്തി­ക്കല്‍ കേ­സി­ലെ പ്ര­തി­യാ­ണ്‌ അവര്‍­ക്ക് കേ­ര­ളം വി­ട്ടു­പോ­കാന്‍ കഴി­യി­ല്ല.ഒന്‍­പ­ത് വര്‍­ഷം ഒരു കള്ള­ക്കേ­സില്‍ സ്റ്റേ­റ്റ് ഇവ­രെ വേര്‍­പെ­ടു­ത്തി. മദ­നി­യു­ടെ യൌ­വ­ന­ത്തി­ന്റെ നല്ല­പ­ങ്കും ജയി­ലില്‍. ഇനി അതേ നി­ല­വാ­ര­ത്തി­ലു­ള്ള മറ്റൊ­രു കേ­സില്‍ മദ­നി­യെ വീ­ണ്ടും കൊ­ണ്ടു­പോ­കു­മ്പോള്‍ ചി­ല­തൊ­ക്കെ തു­റ­ന്ന് പറ­യാന്‍ കഴി­ഞ്ഞി­ല്ലെ­ങ്കില്‍ മാ­ദ്ധ്യമ പ്ര­വര്‍­ത്ത­നം എന്ന­ത് ഒരു തൊ­ഴില്‍ മാ­ത്ര­മാ­യും മാ­ദ്ധ്യമ പ്ര­വര്‍­ത്ത­കന്‍ ഒരു തൊ­ഴി­ലാ­ളി മാ­ത്ര­മാ­യും മാ­റു­മെ­ന്ന് ഓര്‍­മ്മി­പ്പി­ക്കു­ന്നു.]]]

********************************************************************
ഈ വിഷയം മുന്നില്‍ വെച്ച് നാം ചിന്തിക്കുക. ഒരാള്‍ക്കെതിരെയോ ഒരു സംഘത്തിനെതിരെയോ അവയുടെ ഭാവി പരിണിതിമുന്നില്‍ കണ്ട് നിലപാട് സ്വീകരിക്കുന്നതില്‍ പ്രായോഗികതയുടെ പ്രശ്‌നമുണ്ട്. തങ്ങളല്ലാത്തവരെയൊക്കെ എതിര്‍ക്കാന്‍ തീരുമാനിച്ചവര്‍ക്ക് ഇത്തരം പ്രശ്‌നമില്ല എന്ന് സമ്മതിക്കുന്നു. ആ നിലപാട് സ്വീകരിച്ചവരാണ് ജമാഅത്തിനെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. 

ജമാഅത്തെ ഇസ്‌ലാമിക് ഇക്കാര്യത്തിലൊക്കെ നേരിട്ട് തന്നെ ഇടപെടാതിരിക്കാനാവില്ല. കാരണം മുസ്‌ലിം സംഘടനകളൊക്കെ ദൈവത്തെയും സീസറെയും വേര്‍പിരിച്ചിരിക്കുന്നതിനാല്‍ അവര്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് യോജിച്ചവിധം  വിവിധ രാഷ്ട്രീയപാര്‍ട്ടികളിലൂടെ ഇടപെട്ടുകൊണ്ടിരിക്കുന്നു. ഇക്കാലമത്രയും ജമാഅത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ നേരിട്ട് തന്നെ അഭിപ്രായം പറഞ്ഞു. നിസ്സഹായരോടും പീഢിതരോടും ദുര്‍ബലരോടും കൂടെ നിന്നു. അതില്‍ ദേശസ്‌നേഹപരമായ ഒരു വശം കൂടിയുണ്ടായിരുന്നു. ജമാഅത്ത് നേതൃത്വം ഇപ്പോഴും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന അഭിപ്രായത്തില്‍ അത് കാണാവുന്നതാണ്. പ്രത്യക്ഷത്തില്‍ അവ മറ്റുമുസ്‌ലിം സംഘടനകളുടെ ശബ്ദത്തില്‍നിന്ന് വേറിട്ട് നില്‍ക്കുന്നുണ്ടെങ്കിലും.  മഅ്ദനി വിഷയത്തില്‍ പ്രകടിപ്പിക്കുന്ന അഭിപ്രായത്തിലും അതുണ്ട്. ഒരു സമൂഹത്തെ ഒരു വിഭാഗത്തെ മുഴുവന്‍ നിസ്സഹായരാക്കി മാറ്റിയാല്‍ പിന്നെ സംഭവിച്ചിട്ടുള്ളത് ചരിത്രത്തിലൊരിടത്തും സന്തോഷകരമായ കാര്യമായിരുന്നില്ല. അത് സംഭവിക്കരുതെന്നും. അത്തരം നിസ്സഹായരുടെയും ദുര്‍ബലരുടെയും പ്രശ്‌നങ്ങള്‍ നീതിപൂര്‍വം പരിഹരിക്കപ്പെടണമെന്നും ജമാഅത്ത് ആഗ്രഹിക്കുന്നു. പ്രതിഷേധം നിശബ്ദമാക്കപ്പെടരുതെന്നും; ഈരാജ്യത്തെയും അതിലെ സമാധാനപ്രിയരായ ആളുകളെയും ഓര്‍ത്തുകൊണ്ടുതന്നെ.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ പോളിന്റെ ചില വരികള്‍ ചേര്‍ത്തുകൊണ്ട് ഈ ചര്‍ച അവസാനിപ്പിക്കുന്നു:
 
[[[ ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന വിധം കാര്യങ്ങളൊക്കെ മാറിയിരിക്കുന്നു എന്ന വര്‍ത്തമാനമാണ്‌ എവിടെയും കേള്‍ക്കുന്നത്‌. കഴുമരങ്ങള്‍ കണ്ട്‌ ആഹ്‌ളാദിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ ആരവത്തില്‍ ജനാധിപത്യതത്വങ്ങള്‍ വിസ്‌മരിക്കപ്പെടുന്നു. ഭരണകൂടം ഭീകരതയുടെ ആവരണമണിയുന്നു. തീവ്രവാദമെന്നത്‌ ഏത്‌ അതിക്രമത്തിനുമുള്ള മറയായി മാറുന്നു. തീവ്രവാദത്തിനെതിരേ കരുത്തോടെ സംസാരിക്കുന്ന ചിദംബരം പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാവുന്ന സാഹചര്യം ഓര്‍മിക്കപ്പെടാതെ പോകരുത്‌. വേദാന്ത കമ്പനിയുടെ അഭിഭാഷകനായിരുന്നു ചിദംബരം. വേദാന്തയുടെ ഖനികള്‍ ഇപ്പോള്‍ മാവോയിസ്‌റ്റുകളുടെ നിയന്ത്രണത്തിലാണ്‌. മാവോയിസ്‌റ്റുകള്‍ക്കെതിരേ സംഹാരത്തിന്റെ ഭാഷയില്‍ ചിദംബരം സംസാരിക്കുന്നത്‌ ഇക്കാരണത്താലായിരിക്കുമോ? വേദാന്തയെ മുന്‍നിര്‍ത്തി ചിദംബരത്തിനെതിരേ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുള്ള കാര്യവും മറക്കരുത്‌.തീവ്രവാദികളേക്കാള്‍ നാടിനെ അപകീര്‍ത്തിപ്പെടുത്തുന്നത്‌ അഴിമതിക്കാരായ ഭരണകര്‍ത്താക്കളാണ്‌.

ക്രിക്കറ്റിനു പിന്നാലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നാടിന്‌ അപമാനമായി മാറിയിരിക്കുന്നു. റഹ്‌മാന്റെ ഗാനത്തില്‍ കല്‍മാഡിയുടെ കറ ഇല്ലാതാവില്ല. രാജ്യത്തോടുള്ള ദ്രോഹമാണു രാജ്യദ്രോഹമെങ്കില്‍ കല്‍മാഡി ചെയ്യുന്നതും രാജ്യദ്രോഹമാണ്‌. പക്ഷേ അദ്ദേഹത്തിനെതിരേ ഒരു ചെറുവിരല്‍പോലും അനങ്ങുന്നില്ല.ജനത്തിന്റെ നിസഹായതയില്‍ നിന്നാണ്‌ ഷൂ പ്രതിഷേധത്തിന്റെ പ്രതീകമായി മാറുന്നത്‌. ബുഷിനും ചിദംബരത്തിനും ശേഷം ശ്രീനഗറില്‍ ഒമര്‍ അബ്‌ദുള്ളയും ഉന്നം പിഴച്ച ഷൂവിന്‌ ഇരയായത്‌ ഒരു കാരണവും ഇല്ലാതെയല്ല. വിഘടനവാദികളുടെയും ഭീകരവാദികളുടെയും കൈയില്‍നിന്നു കാശ്‌മീരിലെ സിവില്‍ സമൂഹം കലാപത്തിന്റെ കല്ലുകള്‍ ഏറ്റുവാങ്ങുന്നത്‌ അപകടകരമായ കാഴ്‌ചയാണ്‌. നിശബ്‌ദമാക്കപ്പെടുന്ന പ്രതിഷേധം ആവിഷ്‌കാരത്തിനു മറ്റു വഴികള്‍ തേടും. അന്‍വാര്‍ശേരിയിലായാലും ഹസ്രത്ത്‌ ബാലിലായാലും സ്‌ഥിതി വ്യത്യസ്‌തമല്ല. അട്ടലൂരിയുടെ ഷെല്‍ താത്‌കാലികമായ ഭയം മാത്രമാണ്‌ സൃഷ്‌ടിക്കുന്നത്‌. നീതിന്യായവ്യവസ്‌ഥയുടെ നിഷ്‌പക്ഷതയിലുള്ള വിശ്വാസമാണ്‌ ശാശ്വതമായ ശമനത്തിനു കാരണമാകുന്നത്‌. കോടതിയില്‍ കീഴടങ്ങാനുള്ള അവസരത്തിനുവേണ്ടി നിര്‍ബന്ധം പിടിച്ചതിലൂടെ മഅ്‌ദനി അണികള്‍ക്കു നല്‍കിയത്‌ നല്ല സന്ദേശമാണ്‌. ]]]
അവലംബം:
Solidarity Network
Malayal.am

3 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

അട്ടലൂരിയുടെ ഷെല്‍ താത്‌കാലികമായ ഭയം മാത്രമാണ്‌ സൃഷ്‌ടിക്കുന്നത്‌. നീതിന്യായവ്യവസ്‌ഥയുടെ നിഷ്‌പക്ഷതയിലുള്ള വിശ്വാസമാണ്‌ ശാശ്വതമായ ശമനത്തിനു കാരണമാകുന്നത്‌.

ഇആര്‍സി - (ERC) പറഞ്ഞു...

സത്യം ചാരകൂമ്പാരത്തിലെ കനലാകുന്നു.

CKLatheef പറഞ്ഞു...

>> സത്യം ചാരകൂമ്പാരത്തിലെ കനലാകുന്നു.<<

@ഇആര്‍സി

അത് മറ്റൊരു സത്യം.

ഇവിടെയും ഒരു കനലുണ്ട് എന്ന കാര്യം ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ ഈ കനലില്‍നിന്ന് ഉയരാനിടയുള്ള തീജ്വാല അനീതിയുടെ കോട്ടകൊത്തളങ്ങളെ മാത്രമേ സ്പര്‍ശിക്കൂ. അധര്‍മത്തിന്റെ വൈതാളികര്‍ മാത്രമേ അതുകൊണ്ട് ഭയപ്പേടേണ്ടതുള്ളൂ.സ്വാര്‍ഥമോഹികള്‍ മാത്രമേ അതില്‍ അസ്വസ്തപ്പെടേണ്ടതുള്ളൂ. അല്ലെങ്കിലും ശ്രദ്ധിച്ചാലറിയാം അത്തരക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK