'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ഓഗസ്റ്റ് 17, 2009

എന്തിന് മുസ്ലിംകളില്‍ ഭിന്നതയുണ്ടാക്കി?.

ഞാനറിഞ്ഞ ജമാഅത്തെ ഇസ്ലാമി എന്ന ലേഖനങ്ങളോട് പ്രതികരിച്ച് ചോദ്യങ്ങള്‍ ചോദിച്ച സുഹൃത്തിനുള്ള മറുപടി സൌകര്യാര്‍ഥം ഒരു പുതിയ പോസ്റായി ചേര്‍ക്കുന്നു. ആദ്യമായി പോസ്റിനോട് പ്രതികരിക്കുയും അന്വേഷിക്കുകയും ചെയ്ത മാന്യസഹോദരന് നന്ദി. എല്ലാ ലേഖനത്തിലും ഒരേ അഭിപ്രായം പോസ്റ് ചെയ്യേണ്ടിയിരുനിന്നില്ല. ചോദ്യങ്ങളെല്ലാം പ്രസക്തങ്ങളും മറുപടിയര്‍ഹിക്കുന്നതുമാണ്. അതേ സമയം സങ്കീര്‍ണമായ ഒരു പ്രശ്നവും ചോദ്യകര്‍ത്താവ് ഉയര്‍ത്തിയിട്ടില്ല. മറുപടികള്‍ക്ക്, എന്റെ അഭിപ്രായങ്ങളാണ് എന്ന ഒരു പരിമിതിയുണ്ടാവും എന്ന് മാത്രം. ഇസ്ലാമിനെ സംക്ഷേപിച്ച് പറഞ്ഞ കാര്യങ്ങളില്‍ എനിക്ക് ഒട്ടും അഭിപ്രായവ്യത്യാസമില്ല. അതില്‍ മുസ്ലിങ്ങളിലാര്‍ക്കും അഭിപ്രായവെത്യാസം ഉണ്ടാകാവതല്ല. തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് ചുരുക്കി മറുപടി പറയുന്നു. ....ഇതാണ് ഇസ്ലാമിന്റെ അടിസ്ഥാനം. ഇത് പ്രവാചകൻ പഠിപ്പിച്ചതു പോലെ പിൻപറ്റി മൌദൂദി സാഹിബിന്റെ കാലം വരെയും അതിനുശേഷവും...

ജമാഅത്തെ ഇസ്ലാമി പ്രമുഖരുടെ അഭിപ്രായങ്ങള്‍

അബുല്‍ ഹസന്‍ ചുണ്ടക്കാട് അയച്ചുതന്ന ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള പ്രമുഖരുടെ അഭിപ്രായങ്ങള്‍ എന്റെ ബ്ളോഗ് വായനക്കാര്‍ക്കായി എടുത്ത് ചേര്‍ക്കുകയാണ്. എത്രമാത്രം ഉത്തരവാദിത്വബോധത്തോടെയും ഭയരഹിതമായുമാണ് അവര്‍ തങ്ങളുടെ അഭിപ്രായം പറയുന്നത് എന്ന് നോക്കുക. ഈ അഭിപ്രായം പറഞ്ഞവരോ അതല്ല യാതൊരു തെളിവും സമര്‍പിക്കാതെ കിട്ടുന്ന വേദികളെല്ലാം ജമാഅത്തില്‍ തീവ്രവാദവും ഭീകരവാദവും കാണുന്നവരോ സത്യം പറയുന്നവര്‍ ?. രണ്ടും ഒരേ സമയം ശരിയാകുമോ?. ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടേ... "മൌദൂദിയും അദ്ദേഹത്തിന്റെ ജമാഅത്തെ ഇസ്ലാമിയും പാകിസ്താന്‍ രൂപീകരണത്തെശക്തിയായി എതിര്‍ത്തിരുന്നു. ''(ബംഗ്ളാദേശിലെ ബംഗാളി ദിനപത്രമായ 'സംവാദ്' പ്രസിദ്ധീകരിച്ചമുഖപ്രസംഗത്തിന്റെ പരിഭാഷ, ദേശാഭിമാനി, 5.1.1986)"പാന്‍ ഇസ്ലാമികമാണ് ജമാഅത്തെ ഇസ്ലാമിയെങ്കിലും ഇസ്ലാമിക ദേശീയതക്കും,പാകിസ്താന്‍ രൂപവല്‍ക്കരണത്തിനും എതിരായിരുന്നു മൌദൂദി. അതിന്റെ മുഖ്യഉദ്ദേശ്യം...

വ്യാഴാഴ്‌ച, ഓഗസ്റ്റ് 06, 2009

ഈ ബ്ലോഗിനെക്കുറിച്ച്.

ഈ ബ്ലോഗ് ഒരു സാദാപ്രസ്ഥാനപ്രവര്‍ത്തകന്‍ തന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മിച്ചതാണ്. ഇതില്‍ പ്രകടിപ്പിക്കുന്ന  അഭിപ്രായങ്ങള്‍ക്ക് ബ്ലോഗര്‍ മാത്രമായിരിക്കും ഉത്തരവാദി. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള ഔദ്യോഗിക ഭാഷ്യമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് jihkerala.org ഉപയോഗപ്പെടുത്തുക. എന്നാല്‍ നെറ്റിലെ സഹജീവികളുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചപ്പോള്‍ അതിനുപരിയായി ചിലകാര്യങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നതായി തോന്നി. അതിനാല്‍ ഞാന്‍ മനസ്സിലാക്കിയ ജമാഅത്തെ ഇസ്ലാമിയെ എന്റെ സഹോദരങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ സാധാരണ ഭാഷയിലുള്ള  ഒരു ബ്ലോഗ് ആവശ്യമുള്ളതായി ബോധ്യപ്പെട്ടു. (ലേഖനങ്ങളുടെ ഭാഷയും സാഹിത്യവുമാണ് നിങ്ങള്‍ പ്രധാനമായി കാണുന്നതെങ്കില്‍ നിങ്ങള്‍ നിരാശപ്പെടേണ്ടി വരും എന്ന് മുന്നറിയിപ്പ് നല്‍കുന്നു.) അതുകൊണ്ട് 2009 ആഗസ്ത് 6 മുതല്‍ 2011 ഫെബ്രുവരി...

സഹോദരങ്ങളോട് വിനയ പൂര്‍വ്വം

ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് ഇതില്‍ വല്ല അബദ്ധവും വന്ന് പോയിട്ടുണ്ടെങ്കില്‍ അത് മനഃപൂര്‍വമല്ല എന്റെ അറിവിന്റെ പരിമിതി കൊണ്ടാണ്. സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിക്കുക. ഈ കുറിപ്പുകള്‍ക്ക് അവലംബിച്ച ജമാഅത്ത് സാഹിത്യങ്ങള്‍ തന്നെ വിമര്‍ശിക്കുന്നവരും അവലംബിക്കുന്നതാണ് നീതി. ജമാഅത്തെ ഇസ്ലാമി ഇന്ത്യയില്‍ 50 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംപൂര്‍ണ ഇസ്ലാമിനെ പ്രതിനിധികരിക്കുന്ന ഒരു കേഡര്‍ സംഘടനയാണ്. അതിന്റെ ഭരണഘടനയും പോളിസിയും പ്രോഗ്രാമും ജനങ്ങളുടെ മുമ്പില്‍ തുറന്നുവെച്ചിരിക്കുന്നു പരസ്യമാക്കാന്‍ പറ്റാത്ത ഒരജണ്ടയും അതിനില്ല. അതിന്റെ പ്രവര്‍ത്തകര്‍ നിങ്ങള്‍ക്കുമുമ്പില്‍ ജീവിക്കുന്നു. നിങ്ങളോടെപ്പോഴും സംവദിക്കാന്‍ ഒരുക്കമാണവര്‍. ഈ പ്രസ്ഥാനത്തെ കുറിച്ച് പഠിക്കാന്‍ അല്‍പ സമയം വിനിയോഗിച്ചാല്‍ നിങ്ങള്‍ക്കൊരു നഷ്ടവും വരാനില്ല. ഈ കാലഘട്ടത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തെ നിങ്ങള്‍ക്ക് പരിചയപ്പെടാം ആവുന്ന...

ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കേണ്ട വിധം

കുത്താന്‍ വരുന്ന പോത്തിനോട് എങ്ങനെ കുത്തണം എന്ന് പറഞ്ഞുകൊടുക്കേണ്ടതില്ല. എന്നാല്‍ വിമര്‍ശനത്തെ പോത്തിന്റെ കുത്തായിട്ടല്ല ഈ പ്രസ്ഥാനം കാണുന്നത് മറിച്ച് ‘വിമര്‍ശനത്തിന്റെ അഭാവത്തെക്കാള്‍ സംഘടനയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന മറ്റൊന്നുമില്ല. വിമര്‍ശനഅടിച്ചമര്‍ത്തുന്നതിനേക്കാള്‍ സംഘടനക്ക് ദോശകരമായും മറ്റൊന്നില്ല’ (പ്രസ്ഥാനവും പ്രവര്‍ത്തകരും, പേജ് 75) സ്വയം വിമര്‍ശനത്തെക്കുറിച്ച് മൌദുദി ഇങ്ങനെയാണ് പഠിപ്പിക്കുന്നതെങ്കില്‍ വിമര്‍ശനം ആരുടേതായാലും പ്രസ്ഥാനത്തിന് അതുകൊണ്ട് പ്രയോജനമുണ്ട്. പക്ഷേ വിമര്‍ശനത്തിന്റെ രീതിശാസ്ത്രം പാലിക്കണമെന്ന മാത്രം. ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തെയാണ് തങ്ങള്‍ വിമര്‍ശിക്കുന്നതെന്ന ബോധം വിമര്‍ശകര്‍ക്കുണ്ടായിരിക്കണം. ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രവര്‍ത്തനത്തിന് രൂപം നല്‍കുന്നത് അതിന്റെ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് അതുകൊണ്ട് പ്രവര്‍ത്തനത്തെ വിമര്‍ശിക്കുമ്പോള്‍ അത് പരിഗണിക്കണം....

മാറ്റേണ്ട പ്രബോധന രീതികള്‍

അഥവാ എല്‍സിഡി പ്രദര്‍ശനംപഴയ ഖണ്ഡന വെല്ലുവിളി പ്രസംഗങ്ങള്‍ക്ക് ഒരു പുതിയ അകമ്പടിയാണല്ലോ എല്‍സിഡി പ്രദര്‍ശനം. നീണ്ട വിരസമായ പ്രസംഗത്തിന് ഇത് മുലം വലിയ ആശ്വാസം ലഭിച്ചിട്ടുണ്ട്. സ്വന്തം സ്റേജുകളിലേക്ക് സഹോദര സംഘടനയിലെ ആളുകളെ ക്ഷണിക്കാന്‍ ധൈര്യം കാണിക്കാത്ത സംഘടനകള്‍ നടത്തുന്ന പ്രഭാഷണവേദികളില്‍ തങ്ങളുടെ പ്രതിയോഗികളായവരുടെ സാന്നിധ്യം ക്ളിപ്പിങ്ങിലൂടെയാണെങ്കിലും ഒരു പുതുമയാണ്. മുമ്പ് പുസ്തകങ്ങളിലെ ഉദ്ദരണികള്‍ സൌകര്യപൂര്‍വ്വം വാലും തലയും വെട്ടികളഞ്ഞ് തങ്ങള്‍ക്ക് വിമര്‍ശിക്കാന്‍ തക്കവിധം ഉദ്ധരിക്കുന്ന പഴയ ശൈലി വീഡിയോ ക്ളിപ്പിംഗുകള്‍ കയ്യേറിയിരിക്കുന്നു. തങ്ങളുടെ പ്രസംഗങ്ങള്‍ക്ക് വലിയ തെളിവുകളായി എന്നാണ് പ്രസംഗകരുടെ ഭാവം. തങ്ങളുടെ വിക്രിയകളുടെ അനന്തര ഫലം പരലോകത്ത് എന്ത് തന്നെയായാലും പ്രതിയോഗികളെ നല്ലവണ്ണം ഒതുക്കാന്‍ കഴിയുന്നുണ്ട് എന്ന ധാരണ അണികള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട് എന്ന കാര്യം നിഷേധിക്കുന്നില്ല....

ജമാഅത്തെ ഇസ്ലാമിയുടെ നയനിലപാടുകള്‍

ജമാഅത്തെ ഇസ്ലാമി സമഗ്ര ഇസ്ലാമിനെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് ഇത് വരെ പറഞ്ഞുവന്നത്. ഇതിനെ ആചരിക്കാനും സമാധാന പൂര്‍വം പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് തന്നെ അതിന് സ്വാതന്ത്യമുണ്ട്. നാട്ടില്‍ കുഴപ്പവും ചിദ്രതയും ഉണ്ടാക്കുന്നതോ സമാധാനത്തെ ഹനിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും അത് ഏര്‍പ്പെടുകയില്ല എന്നത് ജമാആത്തിന്റെ നയം മാത്രമല്ല അതിന്റെ ആദര്‍ശത്തില്‍തന്നെ അലിഞ്ഞ് ചേര്‍ന്നതാണ് അതിനാല്‍ ഒരു ഘട്ടത്തിലും അതില്‍ മാറ്റമുണ്ടാവുകയില്ല. സ്വയം രാഷ്ട്രീയത്തില്‍ പ്രവേശിക്കാതിരിക്കെ തെരഞ്ഞെടുപ്പിന്റെ അവസരത്തില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നത് പ്രസ്ഥാനം ചിന്തിച്ച് പോന്നിട്ടുണ്ട്. തുടക്കത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് രേഖപ്പെടുത്തേണ്ടതില്ല എന്ന സ്വാഭാവിക നിലപാടാണ് സ്വീകരിച്ചത്. അടിയന്തരാവസ്ഥയെ തുടര്‍ന്ന് പ്രസ്ഥാനത്തിന് പ്രവര്‍ത്തന സ്വാതന്ത്യ്രം തിരിച്ച് കിട്ടുന്നതിന് വേണ്ടി...

ജമാഅത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍

ഇസ്ലാമിന്റെ രാഷ്ടീയ ലക്ഷ്യങ്ങള്‍ എന്നാണ് ഇതിന് സ്വാഭാവികമായും തലക്കെട്ട് വേണ്ടത്. കാരണം ജമാഅത്തിന് പ്രത്യേകമായ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല, ഇസ്ലാമിന്റെ രാഷ്ട്രീയ ലക്ഷ്യമല്ലാതെ. അവയിലൊന്ന്: ദൈവം മനുഷ്യജീവിതത്തില്‍ ശോഭിച്ച് കാണാനാഗ്രഹിക്കുന്ന മുഴുവന്‍ നന്‍മകളും (മഅ്റൂഫ്) പ്രചരിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്യുക. സാമുഹ്യനീതി, സത്യസന്തത, സഹാനുഭൂതി, കാരണ്യം, സ്നേഹം, വിട്ട് വീഴ്ച, വിശാലമനസ്കത, ആത്മനിയന്ത്രണം, സംസ്കാരം, കര്‍മസന്നദ്ധത, ഉത്തരവാദിത്വബോധം തുടങ്ങി മനുഷ്യസമൂഹം അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഏതെല്ലാം നന്‍മകളുണ്ടോ അവയെല്ലാം മഅ്റൂഫിന്റെ നിര്‍വചനത്തില്‍ പെടുന്നു. രണ്ട്: മനുഷ്യജീവിതത്തില്‍ നിന്ന് ലോകരക്ഷിതാവ് ഇഷ്ടപ്പെടാത്ത തിന്‍മകള്‍(മുന്‍കര്‍) തടയുകയും നിര്‍മാര്‍ജനം ചെയ്യുകയും ചെയ്യുക. അക്രമം, കളവ്, കൊല, വ്യഭിചാരം, വഞ്ചന, ചൂതാട്ടം, കരിഞ്ചന്ത, പൂഴ്തിവെപ്പ്, മദ്യപാനം, സങ്കുചിതത്വം,...

എന്തിന് ജമാഅത്ത് രാഷ്ട്രീയത്തില്‍ ഇടപെടണം ?

മതകാര്യങ്ങള്‍ നോക്കി നടന്നാല്‍ പോരെ? ചോദ്യത്തിന്റെ ബാക്കി ഇപ്രകാരമായിരിക്കും. ഇസ്ലാമിനെ മറ്റുമതങ്ങളെപ്പോലെ ചില വിശ്വാസാചാരങ്ങളുടെ ആകെതുകയായി കാണുന്നവര്‍ ആത്മാര്‍ത്ഥമായി ചോദിക്കുന്ന ചോദ്യമാണിത്. ഇസ്ലാമിനെ അതിന്റെ മൂല സ്രോതസില്‍ നിന്ന് പഠിച്ചാല്‍ മാത്രമേ ഇതിന്റെ മറുപടി പൂര്‍ണമായി സ്വീകാര്യമാവൂ. ഇസ്ലാമികരാഷ്ട്രീയത്തിന്റെ ലക്ഷ്യവും അത് സമൂഹത്തില്‍ ചെലുത്താനിടയുള്ള സ്വധീനവും മനസ്സിലാക്കുന്ന ഒരു മനുഷ്യസ്നേഹിക്കും അത് പ്രബോധനം ചെയ്യാതിരിക്കാനോ അതിന്റെ വാഹകനായി മുന്നോട്ട് വരാതിരിക്കാനോ സാധ്യമല്ല. ജമാഅത്തിന്റെ രാഷ്ട്രീയ രംഗത്തെ ഓരോ ചുവടുവെപ്പും അതിന്റെ ദൌത്യനിര്‍വഹണത്തിന്റെ അനിവാര്യമായ തേട്ടമായിരുന്നു. ഇനിയുള്ള നടപടികളും അങ്ങനെത്തന്നെ. അത് മറ്റുപാര്‍ട്ടികള്‍ക്കുള്ള പിന്തുണയായാലും, സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണമായാലും ശ...

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം

രാഷ്ട്രീയത്തോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് നിലവിലെ രാഷ്ട്രീയ പരിസരത്ത് നിന്നാണ് രൂപം കൊള്ളുക. നല്ലയാളുകള്‍ക്ക് പ്രവേശനം അസാധ്യമോ പ്രയാസകരമോ ആണ് നിലവിലെ രാഷ്ട്രീയ സംവിധാനങ്ങള്‍ എന്ന് പൊതുവെ മനസ്സിലാക്കപ്പെടുന്നു. ഇക്കാരണത്താലാണ് ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ സംഘടനായാണ് എന്ന് സ്റേജില്‍ നിന്ന് വിമര്‍ശകര്‍ പ്രഖ്യാപിക്കുമ്പോള്‍ ഒരല്‍പം ഭേദപ്പെട്ട ശകാരമായി എന്ന് ശ്രോതാക്കള്‍ക്ക് തോന്നുന്നത്. അത് കേവലം മതസംഘടനയോ നിലവിലെ രാഷ്ട്രീയ സംഘടനകളെപ്പോലെ ഒരു രാഷ്ട്രീയ സംഘടനയോ അല്ല; സംപൂര്‍ണമായി ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന ഒരു ഇസ്ലാമിക പ്രസ്ഥാനമാണ്. പ്രവാചകന്‍ പ്രബോധനം ചെയ്ത ഇസ്ലാമില്‍ നിന്ന് രാഷ്ട്രീയം വേര്‍ത്തിരിച്ച് നിര്‍ത്തിയാല്‍ എന്താണ് ബാക്കിയാവുക. അല്ലാഹുവിന്റെ വ്യവസ്ഥ അഥവാ ദീന്‍ ജീവിതത്തിന്റെ സകലതുറകളിലും നടപ്പില്‍വരുത്താന്‍ (ഇഖാമത്തുദ്ദീന്‍) വേണ്ടിയാണല്ലോ പ്രവാചകന്‍ നിയോഗിക്കപ്പെട്ടത്. മാത്രമല്ല...

തൌഹീദും ഭരണാധികാരവും

തൌഹീദിനെക്കുറിച്ച് പറയുമ്പോള്‍ ഉടനെ തന്നെ ഭരണാധികാരം പരാമര്‍ശിക്കേണ്ടിവരുന്നത് ജമാഅത്തെ ഇസ്ലാമിയുടെ മുഖ്യലക്ഷ്യം ഭരണാധികാരം ആയത് കൊണ്ടോ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയപാര്‍ട്ടി ആയത് കൊണ്ടോ അല്ല. ഇസ്ലാമിലെ ഏറ്റവും തെറ്റായി വായിക്കപ്പെടുന്ന ഒരു ഭാഗമാണ് ഇസ്ലാമിലെ രാഷ്ടീയം എന്നത് കൊണ്ടാണ്. ഇസ്ലാമിലെ രാഷ്ട്രീയം അംഗീകരിക്കുന്നവര്‍ തന്നെ അതിനെ പ്രയോഗവല്‍ക്കരിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നു എന്ന് ജമാഅത്തെ ഇസ്ലാമി മനസ്സിലാക്കുന്നു. മൌലാനാ മൌദൂദി ഒരു മുജദ്ദിദും ജമാഅത്തെ ഇസ്ലാമി ഒരു തജ്ദീദി പ്രസ്ഥാനവുമായത് കൊണ്ട് ജനങ്ങള്‍ അവഗണിച്ച ഈ ഭാഗത്തെ ഊന്നിപ്പറഞ്ഞു. അല്ലാഹുവാണ് വിധികര്‍ത്താവ് (ഹാകിം) എന്ന് വിശ്വസിക്കാത്തവന്‍ യഥാര്‍ത്ഥ വിശ്വാസിയാവുകയില്ല. എല്ലാ കാര്യത്തിലും വിധികര്‍തൃത്വം അവനുമാത്രമാണെന്നും, തന്റെ അധികാരത്തില്‍ അവന്‍ ആരെയും പങ്കുകാരാനാക്കുകയില്ലെന്നും വിശ്വസിക്കണം. അല്ലാഹുവിന്റെ നിയമ വ്യവസ്ഥയാണ്...

മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യം

അല്ലാഹുവിന്റെ നാമങ്ങളും(അസ്മാഅ്) വിശേഷണങ്ങളും(സ്വിഫാത്ത്) കര്‍മങ്ങളും(അഫ്ആല്‍) സത്യപ്പെടുത്തി അംഗീകരിക്കുക. അദ്യശ്യകാര്യങ്ങളില്‍, മലക്കുകളില്‍, പ്രവാചകന്‍മാരില്‍ പരലോകത്തില്‍, ദൈവവിധിയില്‍ വിശ്വസിക്കുക. നാവ്കൊണ്ടത് അംഗീകരിക്കുകയും കര്‍മത്തിലൂടെ സത്യപ്പെടുത്തുകയും ചെയ്യുക. ഇതാണ് മുസ്ലിം ലോകം ഈമാനിന് നല്‍കിയ നിര്‍വചനം, ഈ അംഗീകാരവും അതനുസരിച്ചുള്ള കര്‍മവും കൂടിചേര്‍ന്നുള്ളതാണ് അല്ലാഹുവിനുള്ള ഇബാദത്ത്. മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്നതിന് വേണ്ടിയാണ്. അഥവാ മനുഷ്യന്‍ തനിക്ക് തിരഞ്ഞെടുപ്പ് സ്വാതന്ത്യം നല്‍കപ്പെട്ട മുഴുവന്‍ ജീവിതമേഖലകളിലും സ്വമേധയാ അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അവന് വണങ്ങി വഴങ്ങി ജീവിക്കണം. അവന്റെ അടിമത്തം അംഗീകരിക്കണം. ഇതുമുഖേന ദൈവേതര സൃഷ്ടികളുടെ അടിമത്തത്തില്‍ നിന്നും അവര്‍ മോചിതരാകണം. അവനിലും ലോകത്തും സമാധാനവും ശാന്തിയും...

ഇസ്ലാമിന്റെ പ്രപഞ്ചവീക്ഷണം

അനന്തമായ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നത് അല്ലാഹുവാണ്. മനുഷ്യരും അവര്‍ക്ക് കാണാന്‍ കഴിയുന്നതും കഴിയാത്തവയുമായ സകലതും ആ ഏകനായ അല്ലാഹുവിന്റെ സൃഷ്ടികള്‍ മാത്രമാണ്. പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളും സ്വമേധയാലോ നിര്‍ബന്ധിതരായോ അവന്റെ നിയമത്തിന് കീഴ്പെട്ടിരിക്കുന്നു. സൃഷ്ടികളില്‍ മനുഷ്യന് സവിശേഷമായ സ്ഥാനം നല്‍കപ്പെട്ടിരിക്കുന്നു. ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയാണ് മനുഷ്യന്‍. അവന്റെ കര്‍മങ്ങള്‍ പരലോകത്ത് വിചാരണചെയ്യപ്പെടുകയും രക്ഷാശിക്ഷകള്‍ നല്‍കപ്പെടുകയും ചെയ്യും. ഭൂമിയിലെ സകലവസ്തുകളേയും മനുഷ്യന് വേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്ന...

ജമാഅത്തെ ഇസ്ളാമിയുടെ ആദര്‍ശം

ജമാഅത്തെ ഇസ്ലാമിടേത് ഒരു പുതിയ ആദര്‍ശമല്ല. മനുഷ്യാരംഭത്തോളം പഴക്കമുള്ള ഇസ്ലാമാണ് അതിന്റെ ആദര്‍ശത്തിന്റെ അടിത്തറ. ഖുര്‍ആന്‍, സുന്നത്ത് ഇജ്മാഅ് തുടങ്ങിയവയെയാണ് അത് അവലംബിക്കുന്നത്. അതിന്റെ പ്രപഞ്ചവീക്ഷണവും പ്രവര്‍ത്തനവും രൂപപ്പെടുന്നതും അവയില്‍ നിന്ന് മാത്രമാണ്. ഇസ്ലാമിന്റെ സ്ഥാനത്ത് ഒരു സംഘടനയെ പ്രതിഷ്ടിക്കുകയല്ല അത് ചെയ്യുന്നത്. ദൈവം മനുഷ്യര്‍ക്കാകമാനം തൃപ്തിപ്പെട്ട് നല്‍കിയ പരിശുദ്ധ ദീനുല്‍ ഇസ്ലാമിനെ ജീവിതത്തിന്റെ മുഴുവന്‍ മേഖലയിലും സംസ്ഥാപിച്ച് നിലനിര്‍ത്തുനിര്‍ത്തുന്നതിന്ന്(ഇഖാമത്തുദ്ദീന്‍) സംഘടിതരൂപം നല്‍കുകയാണ് ജമാഅത്തെ ഇസ്ലാമി. ഇത് മുഖേനമാത്രമേ പരലോകത്ത് അല്ലാഹുവിന്റെ തൃപ്തിനേടാനാവൂ എന്നത് ഉറച്ച് വിശ്വസിക്കുന്നു. ഇപ്രകാരം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ ഒന്ന് മാത്രമാണ് ജമാഅത്തെ ഇസ്ലാമി. ഇന്ത്യയില്‍ അതിന്റെ പേര്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്നാ...

ജമാഅത്തെ ഇസ്ലാമി

എല്ലാവര്‍ക്കും ജമാഅത്തെ ഇസ്ലാമിയെ കുറിച്ചറിയാം, സിമിയുടെ മാതൃപ്രസ്ഥാനമാണ്, മുഴുവന്‍ തീവ്രവാദ സംഘടനകളുടെയും മാസ്റര്‍ ബ്രൈനാണ് എന്ന് തുടങ്ങി ഒട്ടേറെ, ഐ. എന്‍. എല്‍, പി. ഡി. പി. പോലെ വെറും ഒരു രാഷ്ട്രീയ സംഘടനയാണ് എന്ന്് മുജാഹിദ് സുഹൃത്തും മതമൌലികവാദ സംഘടനയാണെന്ന് കമ്യൂണിസ്റ് സുഹൃത്തും ജമാഅത്തെ ഇസ്ലാമി ജമാഅത്തെ ഇസ്ലാമിയെ മനസ്സിലാക്കിയിട്ടുണ്ട്. സുന്നി സഹോദരങ്ങള്‍ളില്‍ പലരും മനസ്സിലാക്കുന്നത് അഹ്ലുസുന്നത്ത് ജമാഅത്തില്‍ നിന്ന് പുറത്ത് പോയ നവീന ആശയക്കാരായിട്ടാണ്. പരസ്പര വിരുദ്ധമായ ഈ കാര്യങ്ങളെല്ലാം ഒരു സംഘടനയില്‍ ഒരുമിച്ച് കൂടുക സാധ്യമല്ലല്ലോ. ജമാഅത്തെ ഇസ്ലാമി സ്വയം അവകാശപ്പെടുന്നതും ഇത് വരെയുള്ള ജമാഅത്തിന്റെ ചരിത്രം സാക്ഷ്യപ്പെടുത്തുന്ന വസ്തുതയും എന്താണെന്ന് ബഹളങ്ങളുടെയും മുന്‍ധാരണകളുടെയും ഇടയില്‍നിന്ന് സാധാരണക്കാര്‍ക്ക് മാത്രമല്ല പണ്ഡിതന്‍മാര്‍ എന്നവകാശപ്പെടുന്നവര്‍ക്കും കാണാന്‍ സാധിക്കാതെ പോകുന്നുണ്ട്....

Page 1 of 4812345Next

 
Design by CKLatheef | Bloggerized by CKLatheef | CK