'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, മേയ് 21, 2011

ഇബാദത്ത് വീണ്ടും ചര്‍ചയാകുമ്പോള്‍ (ഭാഗം. 1)

 Aneesudheen Ch


إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ

'ഞങ്ങള്‍ നിനക്ക് മാത്രം ഇബാദത്ത് ചെയ്യുന്നു, നിന്നോട് മാത്രം സഹായം തേടുന്നു' (1:5) ഈ ആയത്തിനെ ഒന്ന് വിശദീകരിക്കാമോ ?

Abdul Samad ഇബാദത്തിന്റെ വിശദീകരണം ഇത്ര ബുധിമുട്ടുല്ലതാണോ,

Jamal Cheembayil
ഇവിടെ സഹോദരന്‍ മിഷാല്‍ മുനീര്‍ ലിങ്കില്‍ നിന്നുള്ള വിവരം തന്നെയാണ് ഞാനും ആശ്രയിക്കുന്നത്.= ഇബാദത്തിന് ഭാഷാ പരമായും,മതപരവുമായുള്ള അതിന്റെ അര്‍ത്ഥങ്ങളെ പറ്റി ഇമാം ഇബ്നു കസീര്‍ [റ] അദ്ദേഹത്തിന്‍റെ പ്രസിദ്ധ തഫ്സീര്‍ ഗ്രന്ഥത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു." ഭാഷയില്‍ ഇബാദത് എന്നാല്‍ , നിന്ദ്യതയില്‍ അഥവാ താഴ്മയില്‍ നിന്നുണ്ടാകുന്നതാണ്. " മുഅബ്ബദായ "വഴി എന്നും ,"മുഅബ്ബദായ" ഒട്ടകം എന്നും പറയപ്പെടാറുണ്ട്.അതായത് അധികമായി ഉപയോഗിച്ചു ഒതുക്കവും പാകതയും വരുത്തപ്പെട്ടത്‌ എന്നര്‍ത്ഥം. ശറ ഇലാകട്ടെ സ്നേഹത്തിന്റെയും ,ഭക്തിയുടെയും ഭയത്തിന്റെയും പൂര്‍ണ്ണതയെ ഒരുമിച്ചു കൂട്ടുന്ന (ഒത്തിണക്കുന്ന) കാര്യത്തിനു പറയപ്പെടുന്ന വാക്കാണത്. താഴ്മയില്‍ നിന്നും വിനയത്തില്‍ നിന്നും മാത്രമല്ല സ്നേഹത്തില്‍ നിന്നും ഭയപ്പാടില്‍ നിന്നും കൂടിയാണു ഇബാദത്ത് രൂപം കൊള്ളൂന്നതെന്നത്രേ ഇബ്നു കസീര്‍ [റ]ചൂണ്ടിക്കാട്ടുന്നത്. അപ്പോഴെ താഴ്മയും ഭക്തി ബഹുമാനവും അങ്ങേ അറ്റത്താകുകയുള്ളൂ എന്നാണതിന്റെ സൂചന. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവര്‍ അവരുടെ ആരാധ്യ വസ്തുക്കളെ അത്യധികം സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്നതില്‍ നിന്നാണ് അവയോടുള്ള താഴ്മയും ഭക്തിയും ഉടലെടുക്കുന്നതും. സാധാരണമായ കാര്യ കാരണ ബന്ധങ്ങള്‍ക്കതീതമായി ഏതെന്കിലും അദൃശ്യ ശക്തി ഒരു വസ്തുവില്‍ ഉണ്ടെന്നു വിശ്വസിക്കുമ്പോഴായിരിക്കും അതിനെക്കുറിച്ചുള്ള സ്നേഹവും ഭക്തിയും അത്യധികമായിത്തീരുന്നത് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ വിശ്വാസത്തില്‍ നിന്ന് ഉടലെടുക്കുന്ന താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും പ്രകടനമാണ് ഇബാദതാകുന്ന ആരാധന സയ്യിദു റശീദ് രിദ മുതലായവര്‍ ചൂണ്ടിക്കാട്ടിയ പോലെ സ്നേഹം കൊണ്ടോ പ്രേമം കൊണ്ടോ ഒരാള്‍ മറ്റൊരാള്‍ക്ക്‌ ചെയ്യുന്ന താഴ്മയും., അധികാര ശക്തിയോ അക്രമമോ ഭയന്നോ വല്ല കാര്യലാഭാമോ പ്രതീക്ഷിച്ചോ ഒരാള്‍ മറ്റൊരാള്‍ക്ക് ചെയ്യുന്ന താഴ്മയും --അതെത്ര വമ്പിച്ചതായാലും - അതിനൊന്നും ഇബാദത് എന്ന് പറയപ്പെടാറില്ല. കാരണം., അവയൊന്നും അദൃശ്യമായ ഒരു കഴിവിലുള്ള വിശ്വാസത്തില്‍ നിന്ന് ഉടലെടുത്തതല്ല." അമാനി മൌലവിയുടെ ഫാത്തിഹയുടെ തഫ്സീരില്‍ നിന്ന്. ഇതില്‍ അദ്ദേഹം മുന്‍കാല പണ്ഡിതന്മാരുടെ അഭിപ്രായം അവര്‍ രേഖപ്പെടുത്തിയതാണ് പറയുന്നത് ഒരാള്‍ അയാളുടെ നിസ്സഹായാവസ്തയിലോ , സ്വാര്‍ഥത യാലോ കാണിക്കുന്ന താഴ്മയോ, അനുസരണമോ ഇബാദത്തിന്റെ പരിധിയില്‍ വരില്ല എന്ന്. അനീസ്‌ സാഹിബിന്റെ ചോദ്യത്തിലെ കാതല്‍ "ഇബാദത്" ആണ് എന്നതിനാല്‍[എന്റെ നിഗമനം] അത് മാത്രം വിശദീകരിക്കുന്നു./ പകര്‍ത്തി എഴുതിയിരിക്കുന്നു. അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. മറുപടി നാളെ.

Najm Zaman ഇബാദത്തിണ്റ്റെ അര്‍ത്ഥം ചര്‍ച്ച ചെയ്യണോ.... ലോകത്തെ ഒരു ഇസ്‌ലാമിക പണ്ഠിതനും നല്‍കാത്ത ഒരു അര്‍ത്ഥം ജമാഅത്തെ ഇസ്ളാമി ഇബാദത്തിന്‌ കൊടുത്തിട്ടുണ്ട്‌ എന്നെനിക്ക്‌ തോന്നുന്നില്ല. ലോകോത്തര സലഫി പണ്ഠിതന്‍മാര്‍ പറഞ്ഞതിനു വിപരീതമായൊരു അര്‍ത്ഥം ജ.ഇ കൊടുത്തിട്ടുണ്ടോ.... വഴിപ്പെടല്‍, അരാധന, നിരുപാധിക അനുസരണം.. ഇതൊക്കെതന്നെയല്ലേ.. അവരും ജ.ഇ യും പറയുന്നത്‌.

Jamal Cheembayil
‎"നിന്നോട് മാത്രം സഹായം തേടുന്നു" എന്നതിന് ഇബാദത്തിനെ നിര്‍വ്വചിച്ച അതേ മാര്‍ഗ്ഗം തന്നെയല്ലേ ഇവിടെയും നമ്മള്‍ സ്വീകരിക്കേണ്ടത്?. "ഭാര്യയോട് ഒരു ചായ ചോദിച്ചാല്‍ ശിര്‍ക്കാവില്ലേ " എന്ന വിഡ്ഢി ചോദ്യം ജ.ഇ. ഉന്നയിച്ചു കണ്ടിട്ടില്ലാത്തതിനാല്‍ ആ വശം പറയേണ്ടതില്ല. എന്നാല്‍ സഹോദരന്‍ Najm Zaman പറഞ്ഞിടത്ത് മൌദൂദി സാഹിബ് പറഞ്ഞതില്‍ ചിലത് വിട്ടു കളയുകയും, കൂട്ടി ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഇബാദത്തിന് അദ്ദേഹം കൊടുക്കുന്ന അര്‍ഥം അടിമ വൃത്തി ,ഭൃത്യ വേല എന്നാണു. വിശദീകരണമായി കൊടുത്തതില്‍ എവിടെയെങ്കിലും" നിരുപാധിക " എന്നൊരു വാക്ക് കൊടുക്കുകയും , അത് കൂടെ വിശദീകരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അതില്‍ ഒരു വിമര്‍ശനം വരില്ലായിരുന്നു. "ലാ ഇലാഹ ഇല്ലല്ലാഹ് " വിശദീകരിച്ച്ചതിലും ഈ ഒരു പിഴവ്‌ ദൃശ്യമാണ്. ഖുത്ബാതില്‍ അങ്ങനെയേ കാണാനാവുന്നുള്ളൂ. മൌദൂദി സാഹിബ് നിരുപാധികം ചേര്‍ത്തു കൊണ്ട് വിശദീകരിച്ച മറ്റു സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കില്‍ അവയൊന്നു ഇവിടെ കൊടുക്കുക.

Abdul Samad
ഇബാദത്തിന് സാധാരണ നാം പറഞ്ഞു വരുന്ന അര്‍ത്ഥവും വ്യാഖ്യാനവും ആരാധന എന്നാണു, എന്നാല്‍ ഈ അര്‍ഥം ഇബാദത്ത് എന്ന സങ്കേതിക പദത്തിന് തീര്‍ത്തും അപര്യാപ്തമാണ്. ഇബാദത് എന്നാ പദം അറബികള്‍ക്ക് മുമ്പില്‍ പറയുമ്പോള്‍ അവര്‍ക്ക് മനസ്സിലാകുന്ന ഒരു അര്‍ത്ഥമുണ്ട്. അനുസരണം ഇബാദത്തിന്റെ വിശദീകരന്റില്‍ വരും എന്നത് നാം പറയുന്നത് പോലെ നിരുപാധികം സോപാധികം എന്നിങ്ങനെ പറയാതെ തന്നെ അവര്‍ക്ക് മനസ്സിലാകും, അത് കൊണ്ടാണ് സൂറത്ത് ആന്‍ ആമില്‍ നിങ്ങള്‍ അവരെ അനുസരിച്ചാല്‍ നിങ്ങള്‍ മുഷ്‌റിക് ആകും എന്ന ഖുര്‍ആന്‍ വചനം അവര്‍ക്ക് യാതൊരു സംശയവും ഉണ്ടാക്കാതിരുന്നത്, മൌദൂദി സാഹിബ് ഇബാദത്തിന്റെ അര്‍ഥം യഥാവിധി പറഞ്ഞു, ചില ആളുകള്‍ അറിഞ്ഞോ അറിയാതയോ അതൊരു വിവാധമാക്കിയപ്പോള്‍ ശേഷം വരുന്നവര്‍ക്ക് അത് വിശദീകരിക്കേണ്ടി വന്നു, അങ്ങിനെയാണ് നിരുപാധികം സോപദികം എന്നാ പ്രയോഗങ്ങള്‍ വരുന്നത്, അല്ലഹിവിന്റെ നിയങ്ങള്‍ നടപ്പാക്കുന്നിടത് ഒരാള്‍ അതല്ലാത്ത നിയമങ്ങള്‍ തേടി പോയാല്‍ അതിന്റെ വിധിഎന്ത്, അത് തൌഹീദിന്റെ ഇതു വിവക്ഷയില്‍ വരും, എന്നിവ ഈ ചര്‍ച്ചയുമായി ബന്ടപ്പെട്ടു കിടക്കുന്നു.

Aneesudheen Ch അപ്പോള്‍ നിരുപാധികമായ അനുസരണം അല്ലാഹുവിനുമാത്രം എന്നതില്‍ മുജാഹിദുസുഹ്രുത്തുക്കള്‍ക്ക് അബിപ്രായവ്യത്യാസമില്ല...ഇബാദത്തിന്റെ അര്‍ത്ഥത്തില്‍ 'നിരുപാധിക അനുസരണം' എന്ന് നല്‍കുന്നതിലും വിരോധമില്ല എന്ന് മനസ്സിലാക്കിക്കോട്ടെ..



Jamal Cheembayil അല്ലാഹുവിനോടുള്ള എല്ലാ ഇബാദത്തും അവനോടുള്ള ആരാധന-അഥവാ പരമമായ വണക്കം ആണെന്നതോടൊപ്പം അവന്റെ ആജ്ഞ്കള്‍ക്കുള്ള അനുസരണവും കൂടി ആണെന്ന കാര്യം മുജാഹിദ്‌ പണ്ഡിതന്മാര്‍ എക്കാലത്തും അന്ഗീകരിച്ചിട്ടുണ്ട്.

Shafi Koyamma കേരളത്തിലെ മുജാഹിദ് പണ്ധിതന്മാര്‍ കൂടി ഇത് അംഗീകരിച്ചാല്‍ ഒരു പരിധി വരെ ജമാ-മുജാ തര്‍ക്കം പരിഹരിക്കപ്പെടുകയും, യോജിക്കാവുന്ന മേഖലയില്‍ യോജിച്ചു മുന്നോട്ടു പോകാന്‍ അത് സഹായമാവുകയും ചെയ്യുമായിരുന്നു....

Aneesudheen Ch
ജമാല്‍ സാഹിബ്....ഇബാദത്തിന്റെ വിശദീകരണത്തില്‍ 'അനുസരണം' എന്ന അര്ത്ഥംി നല്കി്യപ്പോഴല്ലാം നിരുപാധിക അനുസരണം എന്ന് ജമാഅത്ത് കാലാകാലങ്ങളില്‍ വിശദീകരിച്ച് പോന്നിട്ടുണ്ട്...അത് കൊണ്ട്തന്നെ ഒരാള്‍ തന്റെ മാതാപിതാക്കളെ അനുസരിക്കുന്നത് അല്ലാഹുവിന്റെ നിര്ദ്ധേ ശങ്ങള്‍ക്ക് അനുസ്രുതമാണെങ്കില്‍ അത് അല്ലാഹുവിനുള്ള ഇബാദത്താണെന്നും ജമാഅത്ത് മനസ്സിലാക്കുന്നു....ലോക പ്രശസ്ത പണ്ഡിതന്മാരൊക്കെ ഇബാദത്തിന് അനുസരണം എന്നും അര്ത്ഥംമുണ്ട് എന്ന് വാദിച്ചപ്പോള്‍ മുജാഹിദ് പ്രസ്ഥാനം അവരുടെ പാണ്ഡിത്യത്തെ അംഗീകരിക്കുകയും എന്നാല്‍ ഈ വിഷയത്തില്‍ അവര്ക്ക് തെറ്റുപറ്റി എന്ന രൂപത്തിലുള്ള ഒരു വിചിത്ര നിലപാട് എടുക്കുക യുമാണ് ചെയ്തത്....അത് കൊണ്ട്തന്നെ ഇബാദത്തിന് അനുസരണം എന്ന് അര്ത്ഥംീ നല്കിനയതാണ് മൗദൂദി സാഹിബിന് സംഭവിച്ച ഏറ്റവും വലിയ അബദ്ധം എന്ന് മുജാഹിദ് പ്രസ്ഥാനം പ്രചരിപ്പിക്കുകയും ചെയ്തു (ഇബാദത്തിന് മൗദൂദി നല്കിഥയ പല അര്ത്ഥാങ്ങളില്‍ ഒന്നാണ് അനുസരണം എന്നകാര്യം സൗകര്യപൂര്‍‌വ്വം വിസ്മരിക്കുകയും ചെയ്തു)..അനുസരണം എന്നതിനെ വിമര്ശികച്ചപ്പോഴൊക്കെ സ്രിഷ്ടികള്‍ തമ്മിലുള്ള അനുസരണത്തെ ചൂണ്ടിക്കാണിച്ച് മുജാഹിദ് പ്രസ്ഥാനം അതിനെ വിമര്ശി്ക്കുകയും ചെയ്തു...അതുകൊണ്ട് തന്നെ 'നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു' എന്ന പ്രയോഗത്തെ നിങ്ങള്‍ അംഗീകരിക്കുന്നുവെങ്കില്‍ ,സ്രിഷ്ടികള്‍ തമ്മില്‍ നിത്യജീവിതത്തില്‍ പരസ്പര സഹായം തേടുന്നതിനെ നിങ്ങള്‍ എങ്ങിനെ കാണുന്നു എന്നറിയാന്‍ താല്പര്യമുണ്ട്....

Najm Zaman
ജമാഅത്തെ അന്തമായി എതിര്‍ക്കുക... എന്ന മിനിമം പരിപാടിയുമായി മുന്നോട്ട്‌ പോയപ്പോള്‍ പല പണ്ടിതന്‍മാരെയും തള്ളിപ്പറയേണ്ടിവന്നു... എതിര്‍ത്ത്‌ പറയേണ്ടി വന്നു.... നേതൃത്വത്തിണ്റ്റെ അജണ്ട തിരിച്ചറിയാതെ പോയ പല നിഷ്കളങ്കരായ മുജാഹിദ്‌ പ്രവര്‍ത്തകര്‍ നമുക്കിടയിലുണ്ട്‌. മുജാഹിദ്‌ വിമര്‍ശനങ്ങള്‍ക്കുള്ള സദ്‌റുദ്ദീണ്റ്റെ പ്രസംഗം കേട്ടപ്പോള്‍ ബോധ്യമായ ഒരു കാര്യം... മുജാഹിദ്‌ നേതാക്കളുടേ അജണ്ട എന്ന്‌ പറയുന്നത്‌ ജമാഅത്തിനെ കണ്ണും അടച്ച്‌ എതിര്‍ക്കുക എന്ന ഒരു കാര്യമേ ഉള്ളൂ.. അത്‌ കൊണ്ടാണല്ലോ... സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുജാഹിദ്‌ നേതൃത്വം കെറും "ചവറ" പ്രവര്‍ത്തനങ്ങളായി വിലയിരുത്തുന്നത്‌. ചവറ പ്രവര്‍ത്തങ്ങള്‍ എന്തെല്ലാമാണെന്ന് അക്കമിട്ട്‌ അവര്‍ പറയുകയും ചെയ്തിട്ടുണ്ട്‌

(തുടരും)

117 അഭിപ്രായ(ങ്ങള്‍):

Anees Aluva പറഞ്ഞു...

ഇബാദത്തിന്‌ "അനുസരണം , അടിമവേല" എന്നീ അര്‍ത്ഥങ്ങള്‍ അംഗീകരിക്കുക വഴി , ഒരു മുസ്ലിം ഇന്ത്യാ ഗവണ്‍മെന്റിന്‌ "അനുസരണം , അടിമവേല എന്നീ ഇബാദത്ത്" അര്‍പ്പിക്കപ്പെടാതിരിക്കാന്‍ ചെയ്യേണ്ടതെന്ത് ?? ഗവണ്‍മെന്റിനുള്ള എന്തൊക്കെ കാര്യങ്ങളാണ്‌ "ഇബാദത്തായി " മാറുന്നത്. ആ പ്രവര്‍ത്തി ചെയ്യുന്ന മുസ്ലിംകളെ ഉദാഹരിക്കാമോ??
അനീസ് ആലുവ

CKLatheef പറഞ്ഞു...

@Anees Aluva

അനുസരണം, അടിമവേല എന്നിവ എപ്പോഴാണ് എങ്ങനെയാണ് ഇബാദത്താകുന്നത് എന്ന കൃത്യമായ അറിവുണ്ടെങ്കില്‍ ഒരിക്കലും അത് മുഖേനയുള്ള ഇബാദത്ത് ഒരു ഭരണകൂടത്തിനെന്നല്ല ആര്‍ക്ക് അര്‍പിക്കുന്നതില്‍നിന്നും രക്ഷ പ്രാപിക്കാന്‍ കഴിയും.

Anees Aluva പറഞ്ഞു...

അതാണ്‌ അറിയാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഏതൊക്കെ കല്‍പനകള്‍ അനുസരിച്ചാല്‍ അത് ശിര്‍ക്കാവും. ശിര്‍ക്കാവാതിരിക്കാന്‍ ഏതൊക്കെ കല്‍പനകളാണ്‌ "അനുസരണം, അടിമവേല" എന്നതും കൂടി ഇബാദത്താകുമെന്ന് വിശ്വസിക്കുന്നവര്‍ ലംഘിക്കേണ്ടത്???

CKLatheef പറഞ്ഞു...

@Anees Aluva
ഈ പോസ്റ്റിന്റെ തുടര്‍ച്ചയായ എട്ട് ഭാഗങ്ങളും കൂടി വായിക്കുമ്പോല്‍ സംശയം തീരേണ്ടതാണ്. ഒന്ന് ശ്രമിച്ചുനോക്കുക.

CKLatheef പറഞ്ഞു...

ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഏതൊക്കെ കല്‍പനകള്‍ അനുസരിച്ചാല്‍ അത് ശിര്‍ക്കാവും.

ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം പറയണമെങ്കില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ കല്‍പനകള്‍ മൊത്തമായി ഇവിടെ ലിസ്റ്റ് ചെയ്യുക.

(നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുഅല്ലാത്തവര്‍ക്ക് വകവെച്ചു നല്‍കി അവരെ ഏത് കാര്യത്തിലനുസരിച്ചാലും അതില്‍ ശിര്‍ക്ക് വന്ന് ചേരും എന്ന് പച്ചമലയാളത്തില്‍ ആവര്‍ത്തിക്കുന്നത് മനസ്സിലാക്കാന്‍ താങ്കള്‍ക്കാകുന്നില്ല എന്ന് വിശ്വസിക്കണോ.)

Anees Aluva പറഞ്ഞു...

<<"നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുഅല്ലാത്തവര്‍ക്ക് വകവെച്ചു നല്‍കി അവരെ ഏത് കാര്യത്തിലനുസരിച്ചാലും അതില്‍ ശിര്‍ക്ക് വന്ന് ചേരും">> എന്നതിന് ഒരു തെളിവ് ഖുര്‍ആനില്‍ നിന്ന് തരാമോ?
"നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുഅല്ലാത്തവര്‍ക്ക് വകവെച്ചു നല്‍കി " കൊണ്ടുള്ള അനുസരണത്തിന്‌, കേവലം അനുസരണത്തിനല്ല.

what is your email ID ?

Anees Aluva പറഞ്ഞു...

ഇന്ത്യാ ഗവണ്‍മെന്റിന്റെ കല്‍പനകള്‍ മൊത്തമായി ലിസ്റ്റ് ചെയ്ത് വിശദീകരിക്കുക എന്ന സാഹസത്തിന്‌ നാം മുതിരേണ്ട. ഉദാഹരണത്തിനായി ഒരു നിയമത്തിന്‍റെ "അനുസരണവും, ഒരു നിയമത്തിന്‍റെ നിഷേധവും" വിശദീകരിച്ചാല്‍ മതി.
ഇബാദത്തിന്‌ ആരാധനയെന്ന് അര്‍ത്ഥം നല്‍കുന്നവര്‍ അനുസരിക്കുന്നതും , എന്നാല്‍ "അനുസരണം അടിമത്വം" എന്നീ അര്‍ത്ഥത്തിന്‍റെ പ്രായോഗവല്‍ക്കരണമെന്ന നിലയില്‍ അതിന്‍റെ ആളൂകള്‍ നിഷേധിക്കുന്നതുമായ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഒരു "കല്‍പന" വിഷയം എളുപ്പത്തില്‍ മനസ്സിലാക്കാനായി ഉദാഹരിക്കുക. അതുപോലെ, ഇബാദത്തിന്‌ ആരാധനയെന്ന് അര്‍ത്ഥം നല്‍കുന്നവര്‍ അനുസരിക്കാത്തതും , എന്നാല്‍ "അനുസരണം അടിമത്വം" എന്നീ അര്‍ത്ഥത്തിന്‍റെ പ്രായോഗവല്‍ക്കരണമെന്ന നിലയില്‍ അതിന്‍റെ ആളൂകള്‍ അനുസരിക്കുന്നതുമായ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഒരു "കല്‍പന" വിഷയം എളുപ്പത്തില്‍ മനസ്സിലാക്കാനായി ഉദാഹരിക്കുക.
"swim" എന്ന് ഇംഗ്ലീഷില്‍ പറയണമോ, അല്ല "നീന്തുക" എന്ന് മലയാളത്തില്‍ പറയണമോ എന്ന ചര്‍ച്ചയേക്കാള്‍ , വെള്ളത്തില്‍ വീണാല്‍ മുങ്ങി മരിക്കാതെ രക്ഷപ്പെടാനുള്ള കഴിവ് നേടിയെടുക്കലാണല്ലോ പ്രാധാനം. അതു പോലെ, ഇബാദത്ത് - അനുസരണം ആരാധന എന്നൊക്കെ പറയുന്നതിനപ്പുറം എങ്ങിനെയാണ്‌ "ഗവണ്‍മെന്‍റിനുള്ള അനുസരണത്തില്‍ ശിര്‍ക്ക് വരാതെ ജീവിക്കല്‍" എന്ന് പഠിക്കുകയാണല്ലോ. അതിന്‌ താങ്കള്‍ സഹായിക്കുക.

CKLatheef പറഞ്ഞു...

കേവലം അനുസരണം ശിര്‍ക്കാവില്ല എന്നത് വ്യക്തമായിരിക്കെ അതിന് ഖുര്‍ആന്‍ തെളിവായി കൊണ്ടുവരാന്‍ സാധിക്കില്ല എന്നത് വ്യക്തമാണ്.

അല്ലാഹു അല്ലാത്തവര്‍ക്ക് നിയമനിര്‍മാണത്തിനുള്ള പരമാധികാരം വകവെച്ചുനല്‍കി അവരെ അനുസരിച്ചാല്‍ മുശ് രിക്കാകും എന്ന കാര്യത്തില്‍ സംശയമുണ്ടാകില്ലെന്ന് കരുതുന്നു. ഏത് കാര്യത്തിലും എന്ന പദമായിരിക്കാം താങ്കളെ ഇങ്ങനെ ഒരു ചോദ്യത്തിന് പ്രേരിപ്പിച്ചത്.

താങ്കളുടെ ചോദ്യത്തില്‍ ചില അവ്യക്തതകളുണ്ടെങ്കിലും മുജാഹിദ് പിന്തുടരുന്ന മറ്റുചില തെറ്റായി ധാരണകളാണ് ചോദ്യത്തിന്റെ പ്രേരകം എന്ന് മനസ്സിലാക്കി മറുപടി പറയുന്നു.

മുജാഹിദ് വാദമനുസരിച്ച് അനുസരണം ശിര്‍ക്കാവുന്നത് അനുസരിക്കപ്പെടുന്ന കാര്യത്തെ ആശ്രയിച്ചാണ്. അഥവാ മാതാവിന്റെ കല്‍പന പ്രകാരം ബിംബത്തെ ആരാധിച്ചാല്‍ അത് ശിര്‍ക്കാണ്. കള്ളുകുടിച്ചാല്‍ അത് ഹറാമാണ്. എന്നിങ്ങനെ പോകും. അനുസരണം ഒരു കാലിച്ചാക്ക് പോലെ എന്ന പ്രയോഗം അവരുടെ വക ഈ വാദത്തിന് വേണ്ടി സൃഷ്ടിച്ചതാണ്. എന്നാല്‍ ജമാഅത്ത് വീക്ഷണത്തില്‍ അനുസരിക്കുന്നവന്റെ മനോഗതിയും വിശ്വാസവുമാണ് കാര്യത്തെ ശിര്‍ക്കാക്കുന്നത്. അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കി എന്നാല്‍ മറ്റൊരു വിഭാഗം അതിന് സ്വന്തമായ ചില യുക്തി ചമച്ച് അതേ കാര്യത്തെ അനുവദനീയം എന്ന് പറയുന്നു. ഇവിടെ അല്ലാഹുവിന്റെ കല്‍പനയെ ഒഴിവാക്കി അവരുടെ യുക്തിയനുസരിച്ച് മറ്റുള്ളവരുടെ കല്‍പന സ്വീകരിക്കുന്ന പക്ഷം അല്ലാഹുവില്‍ അവരെ പങ്കുചേര്‍ക്കലാണ്. ഇതിനുള്ള ഒന്നാം തരം തെളിവ്. വിശുദ്ധഖുര്‍ആനില്‍ സുറത്തു അന്‍ആമിലെ 121ാം സൂക്തം തന്നെ.

وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ ۗ وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَىٰ أَوْلِيَائِهِمْ لِيُجَادِلُوكُمْ ۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ﴿١٢١

(അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ടിട്ടില്ലാത്ത മൃഗങ്ങളുടെ മാംസം നിങ്ങള്‍ തിന്നാന്‍ പാടില്ലാത്തതാകുന്നു. അതു കുറ്റകരമാകുന്നു. ചെകുത്താന്മാര്‍ തങ്ങളുടെ സഖാക്കളുടെ മനസ്സുകളില്‍ സംശയങ്ങളും വിമര്‍ശനങ്ങളും എറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്- അവര്‍ നിങ്ങളോട് തര്‍ക്കിക്കാന്‍. എന്നാല്‍ നിങ്ങള്‍ അവര്‍ക്കു വഴങ്ങിക്കൊടുക്കുന്നുവെങ്കില്‍, നിശ്ചയം നിങ്ങള്‍ ശിര്‍ക്കുചെയ്യുന്നവരാകുന്നു.)

ഇവിടെ അനുസരിക്കപ്പെടുന്ന കാര്യം നേരത്തെ ശിര്‍ക്ക് ആയിരുന്നില്ല. അവരുടെ അനുസരണത്തിന്റെ രൂപമാണ് നിഷിദ്ധമായ ഒരു കാര്യത്തെ ശിര്‍ക്കാക്കി മാറ്റിയത്. ഇപ്രകാരം ഹലാലിനെ ഹറാമാക്കിയാലും ഹറാമിനെ ഹലാലാക്കിയാലുമൊക്കെ അത് ശിര്‍ക്കാകും എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ് ഏത് കാര്യത്തിലും എന്ന് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

CKLatheef പറഞ്ഞു...

>>> "swim" എന്ന് ഇംഗ്ലീഷില്‍ പറയണമോ, അല്ല "നീന്തുക" എന്ന് മലയാളത്തില്‍ പറയണമോ എന്ന ചര്‍ച്ചയേക്കാള്‍ , വെള്ളത്തില്‍ വീണാല്‍ മുങ്ങി മരിക്കാതെ രക്ഷപ്പെടാനുള്ള കഴിവ് നേടിയെടുക്കലാണല്ലോ പ്രാധാനം. അതു പോലെ, ഇബാദത്ത് - അനുസരണം ആരാധന എന്നൊക്കെ പറയുന്നതിനപ്പുറം എങ്ങിനെയാണ്‌ "ഗവണ്‍മെന്‍റിനുള്ള അനുസരണത്തില്‍ ശിര്‍ക്ക് വരാതെ ജീവിക്കല്‍" എന്ന് പഠിക്കുകയാണല്ലോ. അതിന്‌ താങ്കള്‍ സഹായിക്കുക. <<<

ഒരു സംവാദമാകുമ്പോള്‍ സ്വന്തം നിലപാടുകൂടി വ്യക്തമാക്കി മുന്നോട്ടുപോകുക എന്ന സമാന്യതത്വം പാലിക്കുന്നത് നന്നായിരിക്കും. അതിനാല്‍ ഒരു കാര്യത്തില്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. ഇബാദത്തിന് ആരാധന എന്ന അര്‍ഥത്തിന് പുറമേ അനുസരണം അടിമത്തം എന്നീ അര്‍ഥങ്ങള്‍ കൂടി വരുമോ?.

Anees Aluva പറഞ്ഞു...

1) ഇബാദത്തിന്‌ അനുസരണം എന്ന അര്‍ത്ഥം കൂടി പരിഗണിക്കണമെന്ന വിവാദത്തിന്‍റെ ആകെത്തുക താങ്കള്‍ പറഞ്ഞത് പോലെയാണെങ്കില്‍ അത് ഒരു തര്‍ക്ക വിഷയമേ അല്ല. ഇതാണ്‌ താങ്കളുടെ വിശദീകരണം- >>അല്ലാഹു അല്ലാത്തവര്‍ക്ക് നിയമനിര്‍മാണത്തിനുള്ള പരമാധികാരം വകവെച്ചുനല്‍കി അവരെ അനുസരിച്ചാല്‍ മുശ് രിക്കാകും എന്ന കാര്യത്തില്‍ സംശയമുണ്ടാകില്ലെന്ന് കരുതുന്നു. ഏത് കാര്യത്തിലും എന്ന പദമായിരിക്കാം താങ്കളെ ഇങ്ങനെ ഒരു ചോദ്യത്തിന് പ്രേരിപ്പിച്ചത്.<<

ഏത് കാര്യത്തിലും ഇത് ബാധകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ആശയത്തിനു വേണ്ടിയാണോ ജമാഅത്ത് അനുസരണ വിവാദം തുടങ്ങിയതും താങ്കളെപ്പോലുള്ളവര്‍ ഇന്നും തുടരുന്നതും. താങ്കള്‍ തന്നെ പറയുന്നു അങ്ങിനെ വിശ്വസിക്കുന്നവര്‍ "മുശ് രിക്കാകും എന്ന കാര്യത്തില്‍ സംശയമുണ്ടാകില്ലെന്ന് ". പിന്നെ എന്തിന്‌ ഈ അഭിപ്രായ വ്യാത്യാസം. ഞങ്ങള്‍ മുസ്ലിംകളാണ്‌ എങ്കിലും ഞങ്ങളുടെ "പരമാധികാരി ഗവണ്‍മെന്‍റാണ്‌" എന്ന് കരുതുന്ന മതനിഷേധികള്‍ക്കല്ലേ അതില്‍ തര്‍ക്കമുണ്ടാവു. എന്‍റെ അറിവില്‍ ഒരു മത സംഘടനക്കും കേരളത്തില്‍ ആ വാദമില്ല.
2) ഇനി ഇക്കാര്യത്തിലുള്ളത് ഇബാദത്തിന് അനുസരണം എന്ന് അര്‍ത്ഥം പറയുമ്പോള്‍ അത് അനിവാര്യമാക്കുന്ന ഗവണ്‍മെന്‍റിനോടുള്ള സമീപനമാണ്‌. അതാണ്‌ ഞാന്‍ നേരത്തേ ആവശ്യപ്പെട്ടത്. അത് വീണ്ടും ഇവിടെ ചേര്‍ക്കുന്നു.
ഇബാദത്തിന്‌ ആരാധനയെന്ന് അര്‍ത്ഥം നല്‍കുന്നവര്‍ അനുസരിക്കുന്നതും , എന്നാല്‍ "അനുസരണം അടിമത്വം" എന്നീ അര്‍ത്ഥത്തിന്‍റെ പ്രായോഗവല്‍ക്കരണമെന്ന നിലയില്‍ അതിന്‍റെ ആളൂകള്‍ നിഷേധിക്കുന്നതുമായ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഒരു "കല്‍പന" ഉദാഹരിക്കുക. അതുപോലെ, ഇബാദത്തിന്‌ ആരാധനയെന്ന് അര്‍ത്ഥം നല്‍കുന്നവര്‍ അനുസരിക്കാത്തതും , എന്നാല്‍ "അനുസരണം അടിമത്വം" എന്നീ അര്‍ത്ഥത്തിന്‍റെ പ്രായോഗവല്‍ക്കരണമെന്ന നിലയില്‍ അതിന്‍റെ ആളൂകള്‍ അനുസരിക്കുന്നതുമായ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഒരു "കല്‍പന" ഉദാഹരിക്കുക. "അനുസരണം, അടിമത്വം" എന്ന് കൂടെക്കൂടെ പറയുന്നതില്‍ മാത്രമാണോ ഇരു വിഭാഗക്കാര്‍ തമ്മില്‍ വ്യത്യാസം , അതല്ല ജീവിതത്തിലുണ്ടോ എന്ന് ഇതിലൂടെ എളുപ്പം തിരിച്ചറിയാം.

3) "നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുഅല്ലാത്തവര്‍ക്ക് വകവെച്ചു നല്‍കി " കൊണ്ടുള്ള അനുസരണത്തിന്‌ ഞാന്‍ തെളിവ് ചോദിച്ചതിന്‌ താങ്കള്‍ നല്‍കിയ തെളിവ് സൂറ അന്‍ആം 6:121 വചനമാണ്‌. ഈ വചനത്തില്‍, മുഹമ്മദ് നബി(സ)യുടെ കൂടെ ജീവിച്ച സഹാബികളോടാണ്‌ "നിങ്ങള്‍ അവരെ അനുസരിച്ചാല്‍ മുശ്‍രിക്കാകും" എന്ന് അല്ലാഹു പറഞ്ഞത്. ആ സഹാബികള്‍ "ഞങ്ങള്‍ അനുസരിക്കേണ്ടത് അല്ലാഹുവിനെയല്ല, മറിച്ച് അവരോട് തര്‍ക്കിക്കുന്ന എതിരാളികളേയാണ്‌" എന്ന വിശ്വാസക്കാരായിരുന്നെങ്കിലല്ലേ ഈ വചനം "പരമാധികാരിയാക്കി കൊണ്ടുള്ള അനുസരണത്തിന്‌" തെളിവാകുക. കേവലം അനുസരണത്തിന്‌ ഇത് തെളിവാക്കാം , പക്ഷേ താങ്കള്‍ക്ക് ആ വാദമില്ല. "പരമാധികാരിയാക്കി കൊണ്ടുള്ള അനുസരണത്തിന്‌" തെളിവാകണമെങ്കില്‍ സഹാബികള്‍ ആ വചനം ഇറങ്ങുന്നത് വരെ വിശ്വസിച്ചിരുന്നത് "അല്ലാഹുവല്ല പരമാധികാരി" എന്നായിരുന്നിരിക്കണം (നഊദു ബില്ലാഹ്). അത് താങ്കള്‍ക്ക് പോലും സ്വീകാര്യമാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. പിന്നെ എങ്ങിനെ ഈ വചനം "നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുഅല്ലാത്തവര്‍ക്ക് വകവെച്ചു നല്‍കി " കൊണ്ടുള്ള അനുസരണത്തിന്‌ തെളിവാകും.

4) >>>>ഒരു സംവാദമാകുമ്പോള്‍ സ്വന്തം നിലപാടുകൂടി വ്യക്തമാക്കി മുന്നോട്ടുപോകുക എന്ന സമാന്യതത്വം പാലിക്കുന്നത് നന്നായിരിക്കും. അതിനാല്‍ ഒരു കാര്യത്തില്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. ഇബാദത്തിന് ആരാധന എന്ന അര്‍ഥത്തിന് പുറമേ അനുസരണം അടിമത്തം എന്നീ അര്‍ഥങ്ങള്‍ കൂടി വരുമോ?.<<<<< എന്ന പ്രസ്താവനയെപറ്റി.
സാധാരണയായി ഒരു വീക്ഷണത്തെ എതിര്‍ക്കാന്‍ കാരണം, അത് മൂലം വരുന്ന ഭവിഷ്യത്തുകളാണ്‌. ഇബാദത്തിന് ആരാധന എന്ന അര്‍ഥത്തിന് പുറമേ അനുസരണം അടിമത്തം എന്നീ അര്‍ഥങ്ങള്‍ കൂടി പരിഗണിക്കണം എന്ന വാദം മൂലം, താങ്കള്‍ പറയുന്നതനുസരിച്ച്, സംഭവിക്കുന്നത് ഇത്ര മാത്രം. >>>അല്ലാഹു അല്ലാത്തവര്‍ക്ക് നിയമനിര്‍മാണത്തിനുള്ള പരമാധികാരം വകവെച്ചുനല്‍കി അവരെ അനുസരിച്ചാല്‍ മുശ് രിക്കാകും <<< . ഇതിനെ എതിര്‍ക്കേണ്ടത് അല്ലാഹു അല്ലാത്തവര്‍ക്ക് നിയമനിര്‍മാണത്തിനുള്ള പരമാധികാരം വകവെച്ചുനല്‍കി അവരെ അനുസരിക്കാം എന്ന വീക്ഷണക്കാരാണല്ലോ. വിശ്വാസികളായ മുസ്ലിംകള്‍ക്കാര്‍ക്കും സംഘടനാ വൈജാത്യത്തിനതീമായി ഈ വാദമില്ല.
പിന്നെ വരുന്നത് "ഗവണ്‍മെന്‍റിനെ അനുസരിക്കുന്ന" പ്രായോഗിക കാര്യമാണ്‌. അതിന്‍റെ ഉദാഹരണം ഞാന്‍ ചോദിച്ചിരുന്നു. താങ്കള്‍ അത് വിശദമാക്കിയ ശേഷം ഞാന്‍ അതെപ്പറ്റി പ്രതികരിക്കാം..

Anees Aluva പറഞ്ഞു...

I have added one more comment, Please check in "spam" and release.

Anees Aluva പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

Tracking.

Anees Aluva പറഞ്ഞു...

@ CK LATHEEF
2011, മേയ് 27, 8:49 വൈകുന്നേരം ന് ഞാന്‍ പോസ്റ്റ് ചെയ്തതും, "ബ്ലോക്ക്" ചെയ്യപ്പെട്ടു എന്ന് ഞാന്‍ സംശയിക്കുന്നതുമായ കമെന്‍റ് വീണ്ടും ചേര്‍ക്കുന്നു.
1) ഇബാദത്തിന്‌ അനുസരണം എന്ന അര്‍ത്ഥം കൂടി പരിഗണിക്കണമെന്ന വിവാദത്തിന്‍റെ ആകെത്തുക താങ്കള്‍ പറഞ്ഞത് പോലെയാണെങ്കില്‍ അത് ഒരു തര്‍ക്ക വിഷയമേ അല്ല. ഇതാണ്‌ താങ്കളുടെ വിശദീകരണം- >>അല്ലാഹു അല്ലാത്തവര്‍ക്ക് നിയമനിര്‍മാണത്തിനുള്ള പരമാധികാരം വകവെച്ചുനല്‍കി അവരെ അനുസരിച്ചാല്‍ മുശ് രിക്കാകും എന്ന കാര്യത്തില്‍ സംശയമുണ്ടാകില്ലെന്ന് കരുതുന്നു. ഏത് കാര്യത്തിലും എന്ന പദമായിരിക്കാം താങ്കളെ ഇങ്ങനെ ഒരു ചോദ്യത്തിന് പ്രേരിപ്പിച്ചത്.<<
ഏത് കാര്യത്തിലും ഇത് ബാധകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ആശയത്തിനു വേണ്ടിയാണോ ജമാഅത്ത് അനുസരണ വിവാദം തുടങ്ങിയതും താങ്കളെപ്പോലുള്ളവര്‍ ഇന്നും തുടരുന്നതും. താങ്കള്‍ തന്നെ പറയുന്നു അങ്ങിനെ വിശ്വസിക്കുന്നവര്‍ "മുശ് രിക്കാകും എന്ന കാര്യത്തില്‍ സംശയമുണ്ടാകില്ലെന്ന് ". പിന്നെ എന്തിന്‌ ഈ അഭിപ്രായ വ്യാത്യാസം. ഞങ്ങള്‍ മുസ്ലിംകളാണ്‌ എങ്കിലും ഞങ്ങളുടെ "പരമാധികാരി ഗവണ്‍മെന്‍റാണ്‌" എന്ന് കരുതുന്ന മതനിഷേധികള്‍ക്കല്ലേ അതില്‍ തര്‍ക്കമുണ്ടാവു. എന്‍റെ അറിവില്‍ ഒരു മത സംഘടനക്കും കേരളത്തില്‍ ആ വാദമില്ല.
2) ഇനി ഇക്കാര്യത്തിലുള്ളത് ഇബാദത്തിന് അനുസരണം എന്ന് അര്‍ത്ഥം പറയുമ്പോള്‍ അത് അനിവാര്യമാക്കുന്ന ഗവണ്‍മെന്‍റിനോടുള്ള സമീപനമാണ്‌. അതാണ്‌ ഞാന്‍ നേരത്തേ ആവശ്യപ്പെട്ടത്. അത് വീണ്ടും ഇവിടെ ചേര്‍ക്കുന്നു.
ഇബാദത്തിന്‌ ആരാധനയെന്ന് അര്‍ത്ഥം നല്‍കുന്നവര്‍ അനുസരിക്കുന്നതും , എന്നാല്‍ "അനുസരണം അടിമത്വം" എന്നീ അര്‍ത്ഥത്തിന്‍റെ പ്രായോഗവല്‍ക്കരണമെന്ന നിലയില്‍ അതിന്‍റെ ആളൂകള്‍ നിഷേധിക്കുന്നതുമായ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഒരു "കല്‍പന" ഉദാഹരിക്കുക. അതുപോലെ, ഇബാദത്തിന്‌ ആരാധനയെന്ന് അര്‍ത്ഥം നല്‍കുന്നവര്‍ അനുസരിക്കാത്തതും , എന്നാല്‍ "അനുസരണം അടിമത്വം" എന്നീ അര്‍ത്ഥത്തിന്‍റെ പ്രായോഗവല്‍ക്കരണമെന്ന നിലയില്‍ അതിന്‍റെ ആളൂകള്‍ അനുസരിക്കുന്നതുമായ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഒരു "കല്‍പന" ഉദാഹരിക്കുക. "അനുസരണം, അടിമത്വം" എന്ന് കൂടെക്കൂടെ പറയുന്നതില്‍ മാത്രമാണോ ഇരു വിഭാഗക്കാര്‍ തമ്മില്‍ വ്യത്യാസം , അതല്ല ജീവിതത്തിലുണ്ടോ എന്ന് ഇതിലൂടെ എളുപ്പം തിരിച്ചറിയാം.
3) "നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുഅല്ലാത്തവര്‍ക്ക് വകവെച്ചു നല്‍കി " കൊണ്ടുള്ള അനുസരണത്തിന്‌ ഞാന്‍ തെളിവ് ചോദിച്ചതിന്‌ താങ്കള്‍ നല്‍കിയ തെളിവ് സൂറ അന്‍ആം 6:121 വചനമാണ്‌. ഈ വചനത്തില്‍, മുഹമ്മദ് നബി(സ)യുടെ കൂടെ ജീവിച്ച സഹാബികളോടാണ്‌ "നിങ്ങള്‍ അവരെ അനുസരിച്ചാല്‍ മുശ്‍രിക്കാകും" എന്ന് അല്ലാഹു പറഞ്ഞത്. ആ സഹാബികള്‍ "ഞങ്ങള്‍ അനുസരിക്കേണ്ടത് അല്ലാഹുവിനെയല്ല, മറിച്ച് അവരോട് തര്‍ക്കിക്കുന്ന എതിരാളികളേയാണ്‌" എന്ന വിശ്വാസക്കാരായിരുന്നെങ്കിലല്ലേ ഈ വചനം "പരമാധികാരിയാക്കി കൊണ്ടുള്ള അനുസരണത്തിന്‌" തെളിവാകുക. കേവലം അനുസരണത്തിന്‌ ഇത് തെളിവാക്കാം , പക്ഷേ താങ്കള്‍ക്ക് ആ വാദമില്ല. "പരമാധികാരിയാക്കി കൊണ്ടുള്ള അനുസരണത്തിന്‌" തെളിവാകണമെങ്കില്‍ സഹാബികള്‍ ആ വചനം ഇറങ്ങുന്നത് വരെ വിശ്വസിച്ചിരുന്നത് "അല്ലാഹുവല്ല പരമാധികാരി" എന്നായിരുന്നിരിക്കണം (നഊദു ബില്ലാഹ്). അത് താങ്കള്‍ക്ക് പോലും സ്വീകാര്യമാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. പിന്നെ എങ്ങിനെ ഈ വചനം "നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുഅല്ലാത്തവര്‍ക്ക് വകവെച്ചു നല്‍കി " കൊണ്ടുള്ള അനുസരണത്തിന്‌ തെളിവാകും.
continued in next comment

Anees Aluva പറഞ്ഞു...

Continued from previous comment
4) >>>>ഒരു സംവാദമാകുമ്പോള്‍ സ്വന്തം നിലപാടുകൂടി വ്യക്തമാക്കി മുന്നോട്ടുപോകുക എന്ന സമാന്യതത്വം പാലിക്കുന്നത് നന്നായിരിക്കും. അതിനാല്‍ ഒരു കാര്യത്തില്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. ഇബാദത്തിന് ആരാധന എന്ന അര്‍ഥത്തിന് പുറമേ അനുസരണം അടിമത്തം എന്നീ അര്‍ഥങ്ങള്‍ കൂടി വരുമോ?.<<<<< എന്ന പ്രസ്താവനയെപറ്റി.
സാധാരണയായി ഒരു വീക്ഷണത്തെ എതിര്‍ക്കാന്‍ കാരണമാവുക, അത് മൂലം വരുന്ന ഭവിഷ്യത്തുകളാണ്‌. ഇബാദത്തിന് ആരാധന എന്ന അര്‍ഥത്തിന് പുറമേ അനുസരണം അടിമത്തം എന്നീ അര്‍ഥങ്ങള്‍ കൂടി പരിഗണിക്കണം എന്ന വാദം മൂലം, താങ്കള്‍ പറയുന്നതനുസരിച്ച്, സംഭവിക്കുന്നത് ഇത്ര മാത്രം. >>>അല്ലാഹു അല്ലാത്തവര്‍ക്ക് നിയമനിര്‍മാണത്തിനുള്ള പരമാധികാരം വകവെച്ചുനല്‍കി അവരെ അനുസരിച്ചാല്‍ മുശ് രിക്കാകും <<< . ഇതിനെ എതിര്‍ക്കേണ്ടത് അല്ലാഹു അല്ലാത്തവര്‍ക്ക് നിയമനിര്‍മാണത്തിനുള്ള പരമാധികാരം വകവെച്ചുനല്‍കി അവരെ അനുസരിക്കാം എന്ന വീക്ഷണക്കാരാണല്ലോ. വിശ്വാസികളായ മുസ്ലിംകള്‍ക്കാര്‍ക്കും സംഘടനാ വൈജാത്യത്തിനതീമായി ഈ വാദമില്ല. പിന്നെ ഞാന്‍ അറര്‍ത്ഥം വിശദീകരിച്ച് സമയം കളയേണ്ടി വരില്ലല്ലോ. അങ്ങിനെയൊക്കെയാണ്‌ അര്‍ത്ഥം എന്ന് വന്നാല്‍ തന്നെയും ഒരു മുസ്ലിമിന്‍റെയും ജീവിതത്തില്‍ അത് മൂലം വലിയ "ചേഞ്ച്" വരാനിടയാക്കുന്നില്ല.
പിന്നെ വരുന്നത് "ഗവണ്‍മെന്‍റിനെ അനുസരിക്കുന്ന" പ്രായോഗിക കാര്യമാണ്‌. അതിന്‍റെ ഉദാഹരണം ഞാന്‍ ചോദിച്ചിരുന്നു. താങ്കള്‍ അത് വിശദമാക്കിയ ശേഷം ഞാന്‍ അതെപ്പറ്റി പ്രതികരിക്കാം..

Anees Aluva പറഞ്ഞു...

Dear CK LAtheef, Can u give your email ID

aneesaluva@gmail.com

Anees Aluva പറഞ്ഞു...

ഒരു ചര്‍ച്ചയില്‍ ചെയ്യാന്‍ പാടില്ലാത്ത പക്ഷപാതിത്വം കാണിച്ച് എന്‍റെ പോസ്റ്റുകളെ "ബ്ലോക്ക്" ചെയ്യുന്ന താങ്കളുമായി ഇനി ഞാന്‍ സംവദിക്കുന്നില്ല. താങ്കള്‍ പറയുന്നതൊക്കെ ശരിയെന്ന് കരുതുന്ന "റാന്‍" മൂളികളെയാണ്‌ താങ്കള്‍ ഈ ബ്ലോഗ്ഗില്‍ പ്രതീക്ഷിക്കുന്നതെന്ന് തോന്നുന്നു. ഞാന്‍ ആ ടൈപ്പ് അല്ല. അസ്സലാമു അലൈകും
aneesaluva@gmail.com

CKLatheef പറഞ്ഞു...

@Anees Aluva

താങ്കളിങ്ങനെ വലിച്ചു നീട്ടി ബുദ്ധിമുട്ടണം എന്നില്ല. ഞാന്‍ ചോദിച്ച വളരെ ലളിതമായ ഒരു ചോദ്യത്തിന് ഒറ്റവാക്കില്‍ മറുപടി പറയുക. നമ്പറിട്ട് എന്തൊക്കെയോ വലിച്ചുവാരി എഴുതിയിട്ട് എന്ത് കാര്യം. രാഷ്ട്രീയത്തിന്റെ വിഷയത്തില്‍ മുജാഹിദിന് ഒരു നിലപാടുമില്ല. അതുപോകട്ടേ. ഇപ്പോള്‍ ഇബാദത്തിന്റെ വിഷയത്തിലും തുറന്നൊരു പ്രസ്താവനയോ വിശദീകരണമോ നടത്താന്‍ ധൈര്യമില്ലാത്ത അവസ്ഥ വളരെ സഹതാപാര്‍ഹമാണ്.

പിന്നീട് താങ്കളുടെ കമന്റ് ബ്ലോക്ക് ചെയ്യുന്നതിനെക്കുറിച്ച്. ഈ ബ്ലോഗില്‍ ഞാന്‍ കമന്റ് മോഡറേഷന്‍ വെച്ചിട്ടില്ല. എന്നാല്‍ താങ്കളുടെ ചില കമന്റുകള്‍ സ്പാമില്‍ പോകുന്നു. ഒരു ബ്ലോഗറായ താങ്കള്‍ക്ക് അത് അജ്ഞാതമാകാന്‍ ഇടയില്ല എന്നാണ് ഞാന്‍ കരുതിയത്. പിന്നെ നോക്കുമ്പോഴാണ് മനസ്സിലായത്. താങ്കളുടെ ബ്ലോഗില്‍ ഒരൊറ്റ കമന്റ് പോലും കാണുന്നില്ല. അതുകൊണ്ട് വിനീതമായി പറയട്ടേ. സ്പമാമില്‍ പോകുന്ന കമന്റ് അത് ശ്രദ്ധയില്‍ പെടുമ്പോള്‍ പ്രസിദ്ധീകരിക്കാന്‍ മാത്രമേ എനിക്കിപ്പോള്‍ കഴിയൂ. ഇവിടെ വരുന്ന ആര്‍ക്കും മനസ്സിലാകും ഇവിടെ ആദ്യാവസാനം താങ്കളുടെ കമന്റുകളാണ് കാണുന്നത്. അവ റാന്‍മൂളുന്നവയല്ലല്ലോ. അതിനാല്‍ ഇതുപറഞ്ഞ് പിരിഞ്ഞുപോകാനുള്ള താങ്കളുടെ തീരുമാനം മുജാഹിദ് പ്രസ്ഥാനത്തെ അന്ധമായി ന്യായീകരിക്കാനുള്ള തീരുമാനത്തെ പോലെ ബാലിശമാണ്.

CKLatheef പറഞ്ഞു...

>>> അല്ലാഹുവിന്‍റെ "ഹുക്‍മ് " നടത്താന്‍ ഭരണമുണ്ടാക്കാന്‍ വെമ്പല്‍ കൊള്ളൂന്ന താങ്കള്‍, അതി നിസ്സാരമായ, തീര്‍ത്തും വ്യക്തി പരമായി നടത്താവുന്ന ഒരു "ഹുക്മ്" നടത്തുന്നില്ല. വിയോജിക്കുന്നവരോട് പോലും നീതി കാണിക്കണം എന്ന "ഹുക്മ്" ഭരണം കിട്ടിയിട്ടേ താങ്കള്‍ക്ക് ബാധ്കമാവൂ എന്നുണ്ടോ??. <<<


ഇതുപോലെ വിവരക്കേടിന്റെയും മുന്‍ധാരണയുടെയും നൂറുനൂറ് ചോദ്യങ്ങള്‍ മെയിലിലൂടെ അയച്ച് മനസ്സമാധാനം നേടാനാണോ മെയില്‍ ഐ.ഡി. ചോദിക്കുന്നത് എന്ന് സംശയം ഉയര്‍ന്നത് താങ്കളുടെ അവസാനത്തെ ഏതാനും കമന്റുകള്‍ കണ്ടപ്പോഴാണ്. ആവര്‍ത്തിച്ചു പറയട്ടേ ഞാനിവിടെ കുതര്‍ക്കം ഉദ്ദേശിക്കുന്നില്ല. കാര്യങ്ങള്‍ ചെറിയ കമന്റിലൂടെ വ്യക്തമായി പറയുക. ചോദ്യമാണെങ്കില്‍ താങ്കളുടെ മുന്‍ധാരണകള്‍ അതുമായി കലര്‍ത്താതെ ചോദിക്കുക.

'അല്ലാഹുവിന്റെ ഹുക്മ് നടത്താന്‍ ഭരണമുണ്ടാക്കാന്‍ വെമ്പല്‍ കൊള്ളന്ന താങ്കള്‍' എന്ന് എന്നെക്കുറിച്ച് താങ്കള്‍ നിരൂപിക്കുമ്പോള്‍ ഇത്തരം ഒരു സംവാദത്തിനുള്ള അയോഗ്യതയായി അത് ഞാന്‍ മനസ്സിലാക്കുകയും താങ്കളുടെ സലാം ഈ ഒരു അനുഗ്രമായി ഞാന്‍ കണക്കാകുകയും ചെയ്യാനുള്ള സാധ്യത അത് അവശേഷിപ്പിക്കുന്നില്ലേ എന്ന് സ്വയം ചിന്തിക്കുക.

താങ്കളുടെ കമന്റ് സ്പാമില്‍ പെടുകയും എനിക്ക് അത് ഉടനെ റിലീസ് ചെയ്യാന്‍ പറ്റാത്തവിധം അരദിവസത്തോളം എന്റെ കമ്പ്യൂട്ടര്‍ കേടാവുകയും ചെയ്തതാണ് താങ്കളുടെ ആ കമന്റിന്റെ പ്രകോപനം എന്നത് ഈ വിഷയത്തിലെ ക്ലൈമാക്‌സ്.

CKLatheef പറഞ്ഞു...

>>> ഏത് കാര്യത്തിലും ഇത് ബാധകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ആശയത്തിനു വേണ്ടിയാണോ ജമാഅത്ത് അനുസരണ വിവാദം തുടങ്ങിയതും താങ്കളെപ്പോലുള്ളവര്‍ ഇന്നും തുടരുന്നതും. <<<

പുതിയ പോസ്റ്റില് അതിനുള്ള മറുപടിയുണ്ട്. സംശയമുണ്ടെങ്കില് വീണ്ടും തുടരും.

Anees Aluva പറഞ്ഞു...

എന്‍റെ കമെന്‍റുകള്‍ താങ്കള്‍ ബ്ലോക്ക് ചെയ്യുകയാണ്‌ എന്നാണ്‌ എനിക്ക് തോന്നിയത്. താങ്കള്‍ അത് ചെയ്തില്ല എന്നറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ എന്‍റെ വാക്കിന്‌ ക്ഷമചോദിക്കുന്നു. തെറ്റിദ്ധാരണമൂലം സംഭവിച്ചതാണ്‌. Sorry Mr.Latheef.

Anees Aluva പറഞ്ഞു...

>>>അല്ലാഹു അല്ലാത്തവര്‍ക്ക് നിയമനിര്‍മാണത്തിനുള്ള പരമാധികാരം വകവെച്ചുനല്‍കി അവരെ അനുസരിച്ചാല്‍ മുശ് രിക്കാകും <<< ഈ വാദത്തോട് എനിക്ക് എതിരഭിപ്രായമില്ല. അവരെ മതനിഷേധിയെന്ന് വിളിക്കണോ, അതോ ബഹുദൈവവാദിയെന്ന് വിളിക്കണോ എന്ന ഒരു ചെറിയ പ്രശ്നം മാത്രമേ അതിലുള്ളൂ. അത് തല്‍ക്കാലം മാറ്റിവയ്കാം. ദൈവത്തേക്കാള്‍ പ്രാധാന്യം ഒരാള്‍ എന്തിനു കൊടുത്താലും, ആ "നിദ്ദ് " കല്‍പനയിലൂടെ (വി.ഖു. 2:21, 2:165) അയാള്‍ ദൈവനിഷേധമാണ്‌ പ്രവര്‍ത്തിക്കുന്നത്. ഇത്ര ലളിതമായ കാര്യം പറയാന്‍ "ഇബാദത്തിന്‌" അനുസരണമെന്ന് അര്‍ത്ഥം പറഞ്ഞ് തര്‍ക്കിച്ച് ബുദ്ധിമുട്ടേണ്ടതില്ല.

Anees Aluva പറഞ്ഞു...

contnued from previous comment
താങ്കളുടെ ഇബാദത്ത് വിവരണം സര്‍ക്കാരിനെ അനുസരിക്കുന്ന കാര്യത്തില്‍ പ്രയോഗിച്ചാല്‍ പോലും ഒരാളും അത് മുഖാന്തിരം "ശിര്‍ക്ക്" ചെയ്യുന്നവരാണെന്ന് വരികയുമില്ല. കാരണം ഒരു വിശ്വാസിയായ മുസ്ലിമും സര്‍ക്കാരാണ്‌ നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരിയെന്ന് കരുതുന്നില്ല എന്നത് തന്നെ.

Abdhul Vahab പറഞ്ഞു...

ആസ്സലാമുഅലെയ്ക്കും വറഹ്മത്തുള്ളാഹ്...

>>>അല്ലാഹു അല്ലാത്തവര്‍ക്ക് നിയമനിര്‍മാണത്തിനുള്ള പരമാധികാരം വകവെച്ചുനല്‍കി അവരെ അനുസരിച്ചാല്‍ മുശ് രിക്കാകും <<<

അപ്പോള്‍ ഇന്ന് ഇന്ത്യാ മഹാരാജ്യത്തു ജീവിക്കുന്ന മുസ്ലിംകള്‍ എല്ലാവരും മുഷ്രിക്കുകളാണോ?

ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മള്‍ ഇന്ത്യന്‍ നിയമം പാലിക്കേണ്ടി വരുണു, അങിനെ നമ്മള്‍ നിയമം അനുസരിച്ചാല്‍ നമ്മള്‍ ദീനില്‍ നിന്നും പുറത്ത് പോവില്ലേ?

ഇനി ജ. ഇ. ഇന്നു കാണിക്കുന്ന രാഷ്ട്രീയ നയം ഈ പറയുന്ന വാദങള്‍ക്ക് വിരുദ്ദമല്ലേ?

Anees Aluva പറഞ്ഞു...

@Abdul Wahab @CK LATHEEF
>>>>>അല്ലാഹു അല്ലാത്തവര്ക്ക്t നിയമനിര്മാരണത്തിനുള്ള പരമാധികാരം വകവെച്ചുനല്കിവ അവരെ അനുസരിച്ചാല്‍ മുശ് രിക്കാകും <<< അപ്പോള്‍ ഇന്ന് ഇന്ത്യാ മഹാരാജ്യത്തു ജീവിക്കുന്ന മുസ്ലിംകള്‍ എല്ലാവരും മുഷ്രിക്കുകളാണോ? <<< എന്ന ചോദ്യത്തെ പറ്റി..

അല്ലാഹുവല്ലാത്തവളരെ പരമാധികാരിയാക്കുന്നതെങ്ങിനെ എന്ന ജമാഅത്ത് വിശദീകരണം ഇപ്രകാരമാണ്‍.
“..ഞാന്‍ വിധേയത്വം കാണിക്കേണ്ടത്‌ എന്റെ പാര്ട്ടി നേതാവിന്നാണ്‌, ദൈവത്തിനോ മറ്റു വല്ലതിനോ അല്ല. പാര്ട്ടി നേതാവിനു മേലെ മറ്റാര്ക്കുംട ഞാനത്‌ ചെയ്യുകയില്ല. ഇവിടെ പാര്ട്ടിര നേതാവ്‌ ഇലാഹും വിധേയത്വത്തിന്റെ പ്രകടനങ്ങള്‍ അതിനുള്ള ഇബാദത്തുമാകുന്നു. അല്ലാഹുവിനുള്ള വിധേയത്വത്തിനു വിധേയമായേ പാര്ട്ടിര നേതാവിനു വിധേയത്വം കാണിക്കൂ എന്നാണെങ്കില്‍ അവിടെ നേതാവ്‌ ഇലാഹല്ല; വിധേയത്വ പ്രകടനങ്ങള്‍ ഇബാദത്തുമല്ല. മനുഷ്യന്‍ തന്റെ ജീവിതത്തെ പരമമായി ഏതു ശക്തിക്ക്‌ വിട്ടുകൊടുക്കുന്നുവോ ആ ശക്തി അവന്റെ ഇലാഹും വിട്ടുകൊടുക്കലിന്റെ പ്രകടനങ്ങള്‍ അതിനുള്ള ഇബാദത്തുമാകുന്നുവെന്നു ചുരുക്കം. ..” (പേ 306 ഇബാദത്ത്‌ ഒരു സമഗ്രപഠനം)
To be continued in next comment

Anees Aluva പറഞ്ഞു...

Continuation..
ഇത്തരത്തില്‍ ഞങ്ങളൂടെ ജീവിതം”രാഷ്ട്രീയ പാര്ട്ടിക്കും ,സര്ക്കാുരിനും” വിട്ട് കൊടുക്കുന്നു എന്ന് ഏത് വിശ്വാസിയായ മുസ്ലിമാണ്‌ കരുതുന്നത് ?? അത് കൊണ്ട് തന്നെ ഈ വ്യാഖ്യാനം ഇതേ നിലയില്‍ പ്രയോഗിച്ചാല്‍ ഒരാളും രാഷ്ടീയശിര്ക്ക് ചെയ്യുന്നില്ല എന്നാണ്‍ വരിക.
പിന്നെ ജമാഅത്തിന്റെപ വാദം “പരമാധികാരിയാക്കി അനുസരിച്ചാല്‍” ശിര്ക്ക് വരും എന്നു മാത്രമല്ല. “ശപിച്ചുകൊണ്ട് അനുസരിച്ചാലും “ ശിര്ക്കാ ണ്‍ എന്നുമുണ്ട് ഒരു വാദം. ഇക്കാലത്ത് സര്ക്കാ്രിനെ അനുസരിക്കുന്നതിലും , അതില്‍ ഊറ്റം കൊള്ളുന്നത്തിലും അവര്‍ ഇതരമുസ്ലിംകളേക്കാള്‍ മുമ്പിലായതിനാല്‍ “ഇരിക്കുന്ന കൊമ്പ്മുറിക്കല്‍ “ ബുദ്ധിയല്ലാത്തതിനാല്‍അത് പറയുന്നില്ല എന്നേയുള്ളൂ.പുസ്തകങ്ങളില്‍ അത് എമ്പാടും ഇപ്പോഴും നിലനില്ക്കുതന്നു.
ഇബാദത്തിലെ വിയോജിപ്പ് “പരമാധികാരിയാക്കിയഅനുസരണത്തെക്കുറിച്ചല്ല” .മറിച്ച് ശപിച്ചു കോണ്ട് പോലും അനുസരിച്ചാല്‍ അത് ശിര്ക്ക് എന്ന വ്യാഖ്യാനത്തേയാണ്‌. ആ വാദം ഇപ്പോഴുമുണ്ടോ എന്ന് ജമാഅത്തുകാരാണ്‌ വ്യക്തമാക്കേണ്ടത്.അത് ജമാഅത്തുകാരില്‍ നിന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കില്‍ഒരു തര്ക്കുവുമില്ല. കാരണം ഒരു മുസ്ലിമും അല്ലാഹുവല്ലാത്തവരെ പരമാധികാരിയാക്കുന്നില്ല എന്നതു തന്നെ.

Kamar പറഞ്ഞു...

@അനീസ്‌ ആലുവ :

എനിക്ക് മനസിലായ കാര്യം ഞാന്‍ ചുരുക്കി പറയാം

1. ഏതെല്ലാം ഇന്ത്യന്‍ നിയമങ്ങളാണ് സ്വീകാര്യമല്ലാത്തതു എന്നതല്ല പരമമായ പ്രശ്നം, മറിച്ച് അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായ നിയമം നിര്‍മിക്കാന്‍ വിവിധ പാര്ളിമെന്റ്കള്‍ക്ക് അധികാരമുണ്ടോ എന്നതാണ് പ്രശ്നം.
അധികാരമുണ്ടെങ്കില്‍ അല്ലാഹുവിന്റെ പരമാധികാരം എന്ന പ്രയോഗം ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിങ്ങളെ സംബന്ധിചിടത്തോളം ഇരട്ടത്താപ്പാണ്.

2. ജ.ഇ മുന്നോട്ടുവെക്കുന്നത് മൂല്യാധിഷ്ടിത ജനാധിപത്യമാണ്. അതായത്‌ നിയമ നിര്‍മാണത്തിന്റെ സ്രോതസ് വിശുദ്ധ ഖുര്‍ആണാണ് എന്നത്. അത് തുറന്നു പറയാന്‍ അവര്‍ ധൈര്യം കാണിക്കുന്നു. അത് നടപ്പാക്കാന്‍ അവര്‍ പിന്‍പറ്റുന്നത് തീവ്രവാദമല്ല, മറിച്ച് ജനാധിപത്യം തന്നെയാണ് (നയം).

3. ഇസ്ലാമിക പ്രവര്‍ത്തകര്‍ പ്രബോധകരാണ്, വിധികര്‍ത്താക്കളല്ല. അതിനാല്‍ ആരെയും മുശ്രിക്കാകി മുദ്രകുത്തുക അവരുടെ പണിയല്ല. അതൊക്കെ സര്‍വജ്ഞനായ അല്ലാഹു തീരുമാനിച്ചുകൊള്ളും.

Anees Aluva പറഞ്ഞു...

@kamar

ഇബാദത്ത് ഒരാളുടെ ജീവിതത്തില്‍ പ്രകടമാകേണ്ട കാര്യമാണ്‌. ഒരു അക്കാഡമിക് ചര്‍ച്ചയല്ല. അല്ലാഹുവല്ലാത്തവല്ലാത്തവര്‍ക്ക് ആരാധനകള്‍ അര്‍പ്പിക്കരുത് എന്ന "ഇബാദത്ത്" വിശദീകരണത്തിന്റെ പ്രയോഗവല്‍ക്കരണമാണ്‌ ദൈവേതരരോട് പ്രാര്‍ത്ഥിക്കാതിരിക്കല്‍. അതുപോലെ "ഇബാദത്തിന്" അനുസരണവും അടിമത്വവും ചേര്‍ന്നതാണ്‌ സമഗ്ര അര്‍ത്ഥമെങ്കില്‍ അത് എപ്രകാരമാണ്‌ പ്രയോഗവല്‍ക്കേണ്ടത് എന്നതാണ്‌ എന്റെ ചോദ്യം. ആ ചോദ്യം വീണ്ടും എടുത്തുദ്ധരിക്കുന്നു.

ഇബാദത്തിന്‌ ആരാധനയെന്ന് അര്‍ത്ഥം നല്‍കുന്നവര്‍ അനുസരിക്കുന്നതും , എന്നാല്‍ "അനുസരണം അടിമത്വം" എന്നീ അര്‍ത്ഥത്തിന്‍റെ പ്രായോഗവല്‍ക്കരണമെന്ന നിലയില്‍ അതിന്‍റെ ആളൂകള്‍ നിഷേധിക്കുന്നതുമായ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഒരു "കല്‍പന" ഉദാഹരിക്കുക. അതുപോലെ, ഇബാദത്തിന്‌ ആരാധനയെന്ന് അര്‍ത്ഥം നല്‍കുന്നവര്‍ അനുസരിക്കാത്തതും , എന്നാല്‍ "അനുസരണം അടിമത്വം" എന്നീ അര്‍ത്ഥത്തിന്‍റെ പ്രായോഗവല്‍ക്കരണമെന്ന നിലയില്‍ അതിന്‍റെ ആളൂകള്‍ അനുസരിക്കുന്നതുമായ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഒരു "കല്‍പന" ഉദാഹരിക്കുക. "അനുസരണം, അടിമത്വം" എന്ന് കൂടെക്കൂടെ പറയുന്നതില്‍ മാത്രമാണോ ഇരു വിഭാഗക്കാര്‍ തമ്മില്‍ വ്യത്യാസം , അതല്ല ജീവിതത്തിലുണ്ടോ എന്ന് ഇതിലൂടെ എളുപ്പം തിരിച്ചറിയാം.
to be continued in next comment

Anees Aluva പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Anees Aluva പറഞ്ഞു...

@ KAMAR
ഇബാദത്ത് ഒരാളുടെ ജീവിതത്തില്‍ പ്രകടമാകേണ്ട കാര്യമാണ്‌. ഒരു അക്കാഡമിക് ചര്‍ച്ചയല്ല. അല്ലാഹുവല്ലാത്തവല്ലാത്തവര്‍ക്ക് ആരാധനകള്‍ അര്‍പ്പിക്കരുത് എന്ന "ഇബാദത്ത്" വിശദീകരണത്തിന്റെ പ്രയോഗവല്‍ക്കരണമാണ്‌ ദൈവേതരരോട് പ്രാര്‍ത്ഥിക്കാതിരിക്കല്‍. അതുപോലെ "ഇബാദത്തിന്" അനുസരണവും അടിമത്വവും ചേര്‍ന്നതാണ്‌ സമഗ്ര അര്‍ത്ഥമെങ്കില്‍ അത് എപ്രകാരമാണ്‌ പ്രയോഗവല്‍ക്കേണ്ടത് എന്നതാണ്‌ എന്റെ ചോദ്യം. ആ ചോദ്യം വീണ്ടും എടുത്തുദ്ധരിക്കുന്നു.
to be continued in next comment

Anees Aluva പറഞ്ഞു...

continuation
ഇബാദത്തിന്‌ ആരാധനയെന്ന് അര്‍ത്ഥം നല്‍കുന്നവര്‍ അനുസരിക്കുന്നതും , എന്നാല്‍ "അനുസരണം അടിമത്വം" എന്നീ അര്‍ത്ഥത്തിന്‍റെ പ്രായോഗവല്‍ക്കരണമെന്ന നിലയില്‍ അതിന്‍റെ ആളൂകള്‍ നിഷേധിക്കുന്നതുമായ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഒരു "കല്‍പന" ഉദാഹരിക്കുക. അതുപോലെ, ഇബാദത്തിന്‌ ആരാധനയെന്ന് അര്‍ത്ഥം നല്‍കുന്നവര്‍ അനുസരിക്കാത്തതും , എന്നാല്‍ "അനുസരണം അടിമത്വം" എന്നീ അര്‍ത്ഥത്തിന്‍റെ പ്രായോഗവല്‍ക്കരണമെന്ന നിലയില്‍ അതിന്‍റെ ആളൂകള്‍ അനുസരിക്കുന്നതുമായ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഒരു "കല്‍പന" ഉദാഹരിക്കുക. "അനുസരണം, അടിമത്വം" എന്ന് കൂടെക്കൂടെ പറയുന്നതില്‍ മാത്രമാണോ ഇരു വിഭാഗക്കാര്‍ തമ്മില്‍ വ്യത്യാസം , അതല്ല ജീവിതത്തിലുണ്ടോ എന്ന് ഇതിലൂടെ എളുപ്പം തിരിച്ചറിയാം.
to be continued in next comment

Anees Aluva പറഞ്ഞു...

continuation
>>>അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായ നിയമം നിര്‍മിക്കാന്‍ വിവിധ പാര്ളിമെന്റ്കള്‍ക്ക് അധികാരമുണ്ടോ എന്നതാണ് പ്രശ്നം. <<<
പതിനായിരക്കണക്കിന്‌ അഭിപ്രായങ്ങളും , മത വിശ്വാസങ്ങളും, ആചാരങ്ങളുമായി ജീവിക്കുന്ന നാനാത്വ സമൂഹമാണ്‌ ഇന്ത്യ. മുസ്ലിംകള്‍ തങ്കളൂടെ വിശ്വാസമാണ്‌ ശരി എന്ന് വിശ്വ്വസിക്കുന്നത് പോലെ തന്നെ ,ഇതരരും അവരുടെതാണ്‌ ഏറ്റവും ശരി എന്ന് വിശ്വസിക്കുന്നു. ഇത്തരം ഒരു ബഹുസ്വര സമൂഹത്തില്‍ കൂടുതല്‍ ജനങ്ങള്‍ക്ക് ഗുണകരമായിരിക്കും എന്ന് കരുതുന്ന ക്രമീകരണങ്ങള്‍ രാജ്യത്ത് വരുത്തുവാനാണ്‌ പാര്‍ലമെന്റും മറ്റും ശ്രമിക്കുന്നത്. മുസ്ലിമേ അല്ലാത്തവരുടെ നിയമനിര്‍മ്മാണ ശിര്‍ക്ക്" ഇല്ലാതാക്കുമ്പോള്‍, ഉള്ള സംവിധാനം നശിപ്പിച്ച് ശത്രുക്കളുടെ കൈയില്‍ അത് എത്തിപ്പെടുത്താതിരിക്കലാണ്‌ മുസ്ലിംകള്‍ക്ക് നല്ലത്. "
to be continued in next comment

Anees Aluva പറഞ്ഞു...

continuation

പാര്‍ലമെന്റിന്‌ അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് വിരുദ്ധമായ നിയമമുണ്ടാക്കാമെന്നോ, അത് ഹലാല്‍ - ഃറാമാണെന്നോ ഇവിടത്തെ മുസ്ലിമ്കള്‍ ആരും കരുതുന്നില്ല. അതു കൊണ്ടാണ്‌ മദ്യപാനവും, അനുവദനീയമായ സ്ഥലങ്ങളിലെ വ്യഭിചാരവും, പലിശക്ക് കൊടുക്കലും മറ്റും സര്‍ക്കാര്‍ ദ്രിഷ്ടിയില്‍ നിയമലംഘനമല്ലാതിരുന്നിട്ടും മുസ്ലിംകള്‍ അത് പ്രവര്‍ത്തിക്കാതെ "ദൈവത്തിന്റെ പരമാധികാരമംഗീകരിച്ച്" അത് ഒഴിവാക്കുന്നത്.

>>>അധികാരമുണ്ടെങ്കില്‍ അല്ലാഹുവിന്റെ പരമാധികാരം എന്ന പ്രയോഗം ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിങ്ങളെ സംബന്ധിചിടത്തോളം ഇരട്ടത്താപ്പാണ്.<<<
ആ ഇരട്ടത്താപ്പ് പരിശോധിക്കുമ്പോള്‍ മുമ്പത്തെ ജനകീയമുന്നണിയെയും, ഇപ്പോഴത്തെ വെല്‍ഫെയര്‍ പാര്‍ട്ടിയേയും കൂടി ലിസ്റ്റില്‍ ചേര്‍ക്കുക.

Kamar പറഞ്ഞു...

@Anees,
"മുസ്ലിമേ അല്ലാത്തവരുടെ നിയമനിര്‍മ്മാണ ശിര്‍ക്ക്" ഇല്ലാതാക്കുമ്പോള്‍, ഉള്ള സംവിധാനം നശിപ്പിച്ച് ശത്രുക്കളുടെ കൈയില്‍ അത് എത്തിപ്പെടുത്താതിരിക്കലാണ്‌ മുസ്ലിംകള്‍ക്ക് നല്ലത്. "

= ഉള്ള സംവിധാനം നശിപ്പിച്ച് ശത്രുക്കളുടെ കൈയില്‍ അത് എത്തിപ്പെടാതിരിക്കാന്‍ സമ്പൂര്‍ണമായ ഇസ്ലാമിനെ പ്രബോധനം ചെയ്യാന്‍ പാടില്ല എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് ?


"ആ ഇരട്ടത്താപ്പ് പരിശോധിക്കുമ്പോള്‍ മുമ്പത്തെ ജനകീയമുന്നണിയെയും, ഇപ്പോഴത്തെ വെല്‍ഫെയര്‍ പാര്‍ട്ടിയേയും കൂടി ലിസ്റ്റില്‍ ചേര്‍ക്കുക."

= ഈ ചോദ്യം താങ്കള്‍ ചോദിക്കും എന്ന് മനസിലാക്കിയത് കൊണ്ടുതന്നെയാണ് 3 പോയിന്റുകളിലാക്കി ഞാന്‍ ചുരുക്കി പറഞ്ഞത്‌. അതിനാല്‍ പോയിന്റ് 2 ആവര്‍ത്തിച് വായിക്കുക.

2. ജ.ഇ മുന്നോട്ടുവെക്കുന്നത് മൂല്യാധിഷ്ടിത ജനാധിപത്യമാണ്. അതായത്‌ നിയമ നിര്‍മാണത്തിന്റെ സ്രോതസ് വിശുദ്ധ ഖുര്‍ആണാണ് എന്നത്. അത് തുറന്നു പറയാന്‍ അവര്‍ ധൈര്യം കാണിക്കുന്നു. അത് നടപ്പാക്കാന്‍ അവര്‍ പിന്‍പറ്റുന്നത് തീവ്രവാദമല്ല, മറിച്ച് ജനാധിപത്യം തന്നെയാണ് (നയം).

Anees Aluva പറഞ്ഞു...

@kamar
<<< ഉള്ള സംവിധാനം നശിപ്പിച്ച് ശത്രുക്കളുടെ കൈയില്‍ അത് എത്തിപ്പെടാതിരിക്കാന്‍ സമ്പൂര്‍ണമായ ഇസ്ലാമിനെ പ്രബോധനം ചെയ്യാന്‍ പാടില്ല എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് ? >>>
അല്ല, സമ്പൂര്‍ണ്ണമായി തന്നെ പ്രബോധനം നടത്തട്ടെ..ഉള്ള സംവിധാനം നശിച്ച് ശത്രുക്കളുടെ കൈയില്‍ അത് എത്തിപ്പെടരുതെന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.

<<<<2. ജ.ഇ മുന്നോട്ടുവെക്കുന്നത് മൂല്യാധിഷ്ടിത ജനാധിപത്യമാണ്. അതായത്‌ നിയമ നിര്‍മാണത്തിന്റെ സ്രോതസ് വിശുദ്ധ ഖുര്‍ആണാണ് എന്നത്. അത് തുറന്നു പറയാന്‍ അവര്‍ ധൈര്യം കാണിക്കുന്നു. അത് നടപ്പാക്കാന്‍ അവര്‍ പിന്‍പറ്റുന്നത് തീവ്രവാദമല്ല, മറിച്ച് ജനാധിപത്യം തന്നെയാണ് (നയം).>>>>
ധൈര്യത്തോടെ ചെയ്‌തോളൂ. അതെപറ്റി കൂടുതല്‍ ഇവിടെ ഞാന്‍ എഴുതിയാല്‍ "ഇബാദത്ത്"ഇല്‍ നിന്ന് ചര്‍ച്ച പുറത്ത് പോകും. ഇപ്പോള്‍ ഇബാദത്തില്‍ തന്നെ തുടരാം.

CKLatheef പറഞ്ഞു...

മുജാഹിദ് പ്രസ്ഥാനത്തിലെ അല്ലാഹുവിനെ ഭയപ്പെടുന്ന ചിലര്‍ ഇക്കാര്യത്തില്‍ നടത്തുന്ന ഒളിച്ചുകളിയും അജ്ഞത നടിക്കലും ഇപ്പോള്‍ മാത്രമുള്ളതല്ല. അനീസിനെ പോലെ അല്‍പം നീതിബോധമുള്ളവര്‍ ഈ വിഷയത്തില്‍ എന്നും സ്വീകരിച്ചത് ഈ നിലപാടാണ്. കാരണം അവര്‍ക്കറിയാം ജമാഅത്ത് മുന്നോട്ട് വെക്കുന്ന ഈ നിലപാടുകളുടെ വിരുദ്ധം പറയുന്നത് ഇസ്ലാമില്‍നിന്ന് തന്നെ പുറത്തുപോകുന്ന ഗുരുതരമായ കാര്യമാണെന്ന്. അതുകൊണ്ടു തന്നെ കാര്യം മനസ്സിലായിട്ടും അതുമിതും ചോദിച്ച് അതിന് നല്‍കപ്പെടുന്ന ഉത്തരത്തില്‍ വിമര്‍ശിക്കാന്‍ വല്ലതുമുണ്ടെങ്കില്‍ അതില്‍ പിടികൂടുക എന്നതാണ്. എവിടെയും ഉറച്ചുനില്‍ക്കാതെ അങ്ങോട്ടുമിങ്ങോട്ടും ചാടുന്നത് സഹിക്കാതെ സംവാദത്തിനിടയില്‍ മുമ്പ് കെ.സി. അബ്ദുല്ല മൗലവി ഇതിനെ കുരങ്ങന്‍ കളി എന്ന് വിശേഷിപ്പിച്ചു പോയി. പിന്നീട് അതിന്റെ പേരിലായി കുതുഹുലം മുഴുവന്‍. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മൗലവിയെ പോലുള്ളവരാണ് അതിന് ശ്രമിച്ചത്.

ഇവിടെ അനീസ് ആവര്‍ത്തിക്കുന്ന ചോദ്യം തന്നെ ഇക്കാര്യത്തില്‍ തുടരുന്ന ഒളിച്ചു കളിക്ക് തെളിവാണ്. ഇബാദത്തിന് ആരാധന എന്ന് പറയുമ്പോള്‍ അത് പ്രയോഗവല്‍ക്കരിക്കേണ്ടതെങ്ങനെ എന്ന കാര്യത്തില്‍ അനീസിന് മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നാല്‍ അതില്‍ അനുസരണവും അടിമത്തവും വന്നാല്‍ അദ്ദേഹത്തെ അലട്ടുന്ന പ്രശ്‌നം അത് എങ്ങനെ പ്രയോഗവല്‍ക്കരിക്കും എന്നാണ്. ഇത് സത്യത്തില്‍ അജ്ഞത നടക്കലാണ് ഈ ചോദ്യത്തെ അവഗണിക്കാനുള്ള കാരണവും അതുതന്നെ.

പൂര്‍വികരായ മഹത്തുക്കളായ പണ്ഡിതന്‍മാര്‍ക്കൊന്നും അതിന് അപ്രകാരം അര്‍ഥം പറയുമ്പോള്‍ അത് പ്രയോഗവല്‍ക്കരിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക അലട്ടിയിട്ടില്ല. എന്നാല്‍ ഇവിടെ ഇതാ ഖുര്‍ആനും സുന്നതും അടിസ്ഥാനം എന്ന് പറയുന്നവര്‍ ഈ നിസ്സാര കാര്യത്തില്‍ ചോദിച്ചതുതന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. അതും ഇത്തരക്കാര്‍ക്ക് വേണ്ട വിശദീകരണം നല്‍കപ്പെട്ട ശേഷവും.

Kamar പറഞ്ഞു...

@Anees,

"അല്ല, സമ്പൂര്‍ണ്ണമായി തന്നെ പ്രബോധനം നടത്തട്ടെ..ഉള്ള സംവിധാനം നശിച്ച് ശത്രുക്കളുടെ കൈയില്‍ അത് എത്തിപ്പെടരുതെന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ."

=താങ്കള്‍ ഉദ്ദേശിക്കുന്ന സമ്പൂര്‍ണ ഇസ്ലാമിക പ്രബോധനത്തില്‍ രാഷ്ട്രീയ,സാമൂഹിക,സാമ്പത്തിക മേഘലകളിലുള്‍പെടെ ജീവിതത്തിന്‍റെ സകല മേഘലകളിലും അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പൂര്‍ണമായി ഉള്‍പെടുന്നുണ്ടോ ?


"ആ ഇരട്ടത്താപ്പ് പരിശോധിക്കുമ്പോള്‍ മുമ്പത്തെ ജനകീയമുന്നണിയെയും, ഇപ്പോഴത്തെ വെല്‍ഫെയര്‍ പാര്‍ട്ടിയേയും കൂടി ലിസ്റ്റില്‍ ചേര്‍ക്കുക."
ധൈര്യത്തോടെ ചെയ്‌തോളൂ. അതെപറ്റി കൂടുതല്‍ ഇവിടെ ഞാന്‍ എഴുതിയാല്‍ "ഇബാദത്ത്"ഇല്‍ നിന്ന് ചര്‍ച്ച പുറത്ത് പോകും. ഇപ്പോള്‍ ഇബാദത്തില്‍ തന്നെ തുടരാം.


= താങ്കളുടെ സംഘടനയുടെ ഇരട്ടത്താപ്പ് താങ്കള്‍ക്ക് മനസിലായി എന്ന് തന്നെ ഞ്ഞാന്‍ വിശ്വസിക്കുന്നു. ഈ വിഷയം ഇബാദത്തില്‍ നിന്ന് അകറ്റിനിര്‍ത്തേണ്ടതാണ് എന്ന കാഴ്ചപാട് എനിക്കില്ല.

CKLatheef പറഞ്ഞു...

Anees Aluva Said..

>>> പതിനായിരക്കണക്കിന്‌ അഭിപ്രായങ്ങളും , മത വിശ്വാസങ്ങളും, ആചാരങ്ങളുമായി ജീവിക്കുന്ന നാനാത്വ സമൂഹമാണ്‌ ഇന്ത്യ. മുസ്ലിംകള്‍ തങ്കളൂടെ വിശ്വാസമാണ്‌ ശരി എന്ന് വിശ്വ്വസിക്കുന്നത് പോലെ തന്നെ ,ഇതരരും അവരുടെതാണ്‌ ഏറ്റവും ശരി എന്ന് വിശ്വസിക്കുന്നു. ഇത്തരം ഒരു ബഹുസ്വര സമൂഹത്തില്‍ കൂടുതല്‍ ജനങ്ങള്‍ക്ക് ഗുണകരമായിരിക്കും എന്ന് കരുതുന്ന ക്രമീകരണങ്ങള്‍ രാജ്യത്ത് വരുത്തുവാനാണ്‌ പാര്‍ലമെന്റും മറ്റും ശ്രമിക്കുന്നത്. മുസ്ലിമേ അല്ലാത്തവരുടെ നിയമനിര്‍മ്മാണ ശിര്‍ക്ക്" ഇല്ലാതാക്കുമ്പോള്‍, ഉള്ള സംവിധാനം നശിപ്പിച്ച് ശത്രുക്കളുടെ കൈയില്‍ അത് എത്തിപ്പെടുത്താതിരിക്കലാണ്‌ മുസ്ലിംകള്‍ക്ക് നല്ലത്. "

പാര്‍ലമെന്റിന്‌ അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് വിരുദ്ധമായ നിയമമുണ്ടാക്കാമെന്നോ, അത് ഹലാല്‍ - ഃറാമാണെന്നോ ഇവിടത്തെ മുസ്ലിമ്കള്‍ ആരും കരുതുന്നില്ല. അതു കൊണ്ടാണ്‌ മദ്യപാനവും, അനുവദനീയമായ സ്ഥലങ്ങളിലെ വ്യഭിചാരവും, പലിശക്ക് കൊടുക്കലും മറ്റും സര്‍ക്കാര്‍ ദ്രിഷ്ടിയില്‍ നിയമലംഘനമല്ലാതിരുന്നിട്ടും മുസ്ലിംകള്‍ അത് പ്രവര്‍ത്തിക്കാതെ "ദൈവത്തിന്റെ പരമാധികാരമംഗീകരിച്ച്" അത് ഒഴിവാക്കുന്നത്. <<<

തുറന്നംഗീകരിച്ചുവെന്ന് പറയാന്‍ കഴിയില്ലെങ്കിലും പോലും ഇതില്‍ സത്യം അംഗീകരിച്ചിട്ടുണ്ട്.

ഒരു മതേതര ഗവണ്‍മെന്റിന് നിയമം നിര്‍മിക്കുന്നതിന് അതിന്റേതായ ചില രൂപങ്ങളുണ്ടാകും. അതവര്‍ തുടരട്ടേ. അനീസ് സൂചിപ്പിച്ച പോലെ പതിനായിരക്കണക്കിന് അഭിപ്രായങ്ങളും വിശ്വാസങ്ങളും ആചാരങ്ങളുമുള്ള ഒരു രാജ്യത്തിനാവശ്യമായ നിയമം നിര്‍മിക്കുമ്പോള്‍ ഭൂരിപക്ഷാടിസ്ഥാനം സ്വീകരിക്കുക മാത്രമാണ് ഒരു മതേതരരാജ്യത്തിന് കരണീയമായിട്ടുള്ളത്.

എന്നാല്‍ ഒരു മുസ്ലിമിന് ഇക്കാര്യത്തിലുള്ള കാഴ്ച്ചപ്പാടാണ് ജമാഅത്തെ ഇസ്ലാമി പറഞ്ഞത്. അഥവാ അവന്റെ വിശ്വാസമനുസരിച്ച് നിയമം നിര്‍മിക്കാനുള്ള അധികാരം അല്ലാഹുവിനാണ്. തന്നെപോലെയുള്ള മനുഷ്യര്‍ക്ക് അതിന് അവകാശമില്ല. ഭൂരിപക്ഷമനുസരിച്ച് മാറുകയും മറിയുകയും ചെയ്യുന്ന ധാര്‍മികതയും അതിനനുസരിച്ച് രൂപപ്പെടുന്ന നിയമവും യഥാര്‍ഥ നിയമത്തിന്റെ ഫലം ചെയ്യില്ല. മനുഷ്യരെ സൃഷ്ടിച്ച നാഥനാണ് അവന്റെ ആരാധനാനിയമങ്ങള്‍ പോലെ ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നിയമവും നിര്‍മിക്കേണ്ടത്. ഇത് അംഗീകരിക്കുയും നടപ്പിലാക്കുകയുമാണ് മനുഷ്യന് നിര്‍വഹിക്കാനുള്ളത്. പ്രബോധനത്തില്‍ ഇപ്രകാരം സമ്പൂര്‍ണമായ ഒരു വ്യവസ്ഥയാണ് പ്രവാചകന്‍ പരിചയപ്പെടുത്തിയത് മുസ്ലിം ഉമ്മത്തിന്റെ ദൗത്യവും ഇതുതന്നെയാണ്. ഇതംഗീകരിച്ച് ഇതിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ എപ്രകാരം പ്രവര്‍ത്തികണം, നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയചുറ്റുപാടില്‍ പ്രവര്‍ത്തിക്കേണ്ടതെങ്ങിനെ തുടങ്ങിയവയെല്ലാം ദീനുമായി ബന്ധപ്പെട്ടതും ഇജ്തിഹാദിലൂടെ പരിഹാരം കാണേണ്ടതുമാണ്. അതനുസരിച്ചേ ഒരു വിശ്വാസി ജീവിക്കാവൂ. അതിന് പകരം രാഷ്ട്രീയ ദുന്‍യാകാര്യമാണെന്നും അവിടെ ആര്‍ക്കും ഇഷ്ടം പോലെ നിയമം നിര്‍മിക്കാമെന്നും കരുതുന്നത് അബദ്ധമാണ്. ചില വ്യക്തികളും സംവിധാനങ്ങള്‍ക്കും നിയമം നിര്‍മിക്കാന്‍ അവകാശമുണ്ടെന്ന് ഒരു മുസ്ലിം കരുതുന്ന പക്ഷം അവന്റെ തൗഹീദ് സങ്കല്‍പത്തില്‍ മായം കലരുന്നു. അവനില്‍നിന്ന് ശിര്‍ക്ക് സംഭവിച്ച് പോകുന്നു. ഇതൊക്കെയാണ് ജമാഅത്ത് ഇവിടെ പ്രബോധനം ചെയ്യുന്നത്. ഇക്കാര്യത്തില്‍ എന്തിനെയാണ് മുജാഹിദ് പ്രസ്ഥാനം എതിര്‍ക്കുന്നത് എന്ന് അവര്‍ തുറന്നുപറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.

CKLatheef പറഞ്ഞു...

Anees Aluva said..

>>>"ആ ഇരട്ടത്താപ്പ് പരിശോധിക്കുമ്പോള്‍ മുമ്പത്തെ ജനകീയമുന്നണിയെയും, ഇപ്പോഴത്തെ വെല്‍ഫെയര്‍ പാര്‍ട്ടിയേയും കൂടി ലിസ്റ്റില്‍ ചേര്‍ക്കുക." <<<

അനീസ് ആലുവയുടെ പ്രശ്‌നം മാത്രമല്ല. സമാദരണീയരായ മുജാഹിദുപണ്ഡിതന്‍മാരും നേതാക്കളും പങ്കുവെക്കുന്ന ഒരു ആശയവും ആശങ്കയുമാണിത്.

ഇവിടെയും അവര്‍ അറിഞ്ഞോ അറിയാതെയോ ജനങ്ങളെ വിഢികളാക്കുന്നു. ജമാഅത്തെ ഇസ്ലാമി സമ്പൂര്‍ണവും സമഗ്രവുമായ ഒരു ഇസ്ലാമിനെ പ്രബോധനം ചെയ്യുന്നതോടൊപ്പം നിലവിലെ സാഹചര്യത്തില്‍ ആ ഇസ്ലാമിക വിശ്വാസ സംഹിത എങ്ങനെ പ്രയോഗവല്‍ക്കരിക്കാം എന്ന് ചിന്തിക്കുന്നു.

എന്നാല്‍ മുജാഹിദുകാര്‍ തങ്കള്‍ക്ക് സൗകര്യമുള്ള വികലമായ ഒരു ഇസ്ലാമിനെ പ്രബോധനം ചെയ്യുകയും സൗകര്യമനുസരിച്ചുള്ള ഒരു രാഷ്ട്രീയ സമീപനം സ്വീകരിക്കുകയും ചെയ്യുന്നു. വാദമാകട്ടേ. രാഷ്ട്രീയം ദീനിന്റെ ഭാഗമല്ല. ദുന്‍യാവിന്റെ, മനുഷ്യന് സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലയാണ്, അതിനാല്‍ ഒരാള്‍ രാഷ്ട്രീയമായി കോഗ്രസുകാരനോ മുസ്ലിംലീഗുകാരനോ കമ്യൂണിസ്റ്റ് കാരനോ (അവസാനം പറഞ്ഞതില്‍ ചിലര്‍ക്ക് വിയോജിപ്പുണ്ടെന്ന് സമ്മതിക്കുന്നു) ആകുന്നത് അയാളുടെ ദീനിനെ ഒരു നിലക്കും ബാധിക്കുന്നില്ല എന്നാണ്.

അതേ സമയം ഇവര്‍ തന്നെ ഇസ്ലാമിന്റെ രാഷ്ട്രീയവും, സമ്പൂര്‍ണമായ ദൈവത്തിന്റെ ഏകത്വവും (തൗഹീദും) അംഗീകരിക്കുന്നതോടൊപ്പം അത് പ്രബോധനം ചെയ്യുകുയും, തങ്ങള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ മനുഷ്യോപകാരമായ രാഷ്ട്രീയ സേവനങ്ങള്‍ ചെയ്യുന്നതിന് മുസ്ലിം ലീഗാണ് അല്ലെങ്കില്‍ ഇന്നപാര്‍ട്ടിയാണ് നല്ലത് എന്ന് കൂടിയാലോചനയിലൂടെ കണ്ടെത്തി അതിനുവേണ്ടികൂടി പ്രവര്‍ത്തികുന്ന പക്ഷം ഒരു ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനും അതിന്റെ പേരില്‍ മുജാഹിദിനെ വിമര്‍ശിക്കുമായിരുന്നില്ല. അങ്ങനെ വിമര്‍ശിക്കുന്ന പക്ഷം മാത്രമേ ഇരട്ടത്താപ്പ് വരികയുള്ളൂ.

Anees Aluva പറഞ്ഞു...

@kamar, CK latheef
"ഇബാദത്ത്" ഈ ചര്‍ച്ചയില്‍ നിന്ന് പുറത്ത് കൊണ്ടു പോകാനുള്ള "കൊളുത്തുകളാണ്" രണ്ടു പേരും ഇട്ടത്. അത് ഞാന്‍ ഏറ്റുപിടിച്ചാല്‍ "ഇബാദത്ത്" ചര്‍ച്ച ഇല്ലതാകും.

>>>അനുസരണവും അടിമത്തവും വന്നാല്‍ അദ്ദേഹത്തെ അലട്ടുന്ന പ്രശ്‌നം അത് എങ്ങനെ പ്രയോഗവല്‍ക്കരിക്കും എന്നാണ്. ഇത് സത്യത്തില്‍ അജ്ഞത നടക്കലാണ് ഈ ചോദ്യത്തെ അവഗണിക്കാനുള്ള കാരണവും അതുതന്നെ. <<<<<@ CK LATHEEF
 അജ്ഞത നടിക്കലായി പ്രഖ്യാപിച്ച് അവഗണിക്കുന്നതിനേക്കാള്‍ "സമഗ്ര പ്രബോധകനായ്" താങ്കള്ക്ക് അത് വിശദീകരിച്ചു തരലല്ലേ കരണീയം!!!. എത്രയോ തവണ ഞാന്‍ അത് ചോദിച്ചു.

അത്ര തന്നെ പ്രധാനമായ വിഷയവുമായി ബന്ധപ്പെട്ട മറ്റൊന്ന് ..
>>>ഇബാദത്തിലെ വിയോജിപ്പ് “പരമാധികാരിയാക്കിയ അനുസരണത്തെക്കുറിച്ചല്ല” .മറിച്ച് ശപിച്ചു കോണ്ട് പോലും അനുസരിച്ചാല്‍ അത് ശിര്ക്ക് എന്ന വ്യാഖ്യാനത്തേയാണ്‌. ആ വാദം ഇപ്പോഴുമുണ്ടോ എന്ന് ജമാഅത്തുകാരാണ്‌ വ്യക്തമാക്കേണ്ടത്.അത് ജമാഅത്തുകാരില്‍ നിന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കില്‍ഒരു തര്ക്കുവുമില്ല. കാരണം ഒരു മുസ്ലിമും അല്ലാഹുവല്ലാത്തവരെ പരമാധികാരിയാക്കുന്നില്ല എന്നതു തന്നെ.<<<<

ഇതില്‍ ജമാത്തിന്റെ നിലപാട് അറിയാന്‍ താല്പ്യപ്പെടുന്നു.

Anees Aluva പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Anees Aluva പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Anees Aluva പറഞ്ഞു...

@kamar, CK latheef
"ഇബാദത്ത്" ചര്‍ച്ചയില്‍ നിന്ന് പുറത്ത് കൊണ്ടു പോകാനുള്ള "കൊളുത്തുകളാണ്" രണ്ടു പേരും ഇട്ടത്. അത് ഞാന്‍ ഏറ്റുപിടിച്ചാല്‍ "ഇബാദത്ത്" ചര്‍ച്ച ഇല്ലതാകും.

>>>>അനുസരണവും അടിമത്തവും വന്നാല്‍ അദ്ദേഹത്തെ അലട്ടുന്ന പ്രശ്‌നം അത് എങ്ങനെ പ്രയോഗവല്‍ക്കരിക്കും എന്നാണ്. ഇത് സത്യത്തില്‍ അജ്ഞത നടക്കലാണ് ഈ ചോദ്യത്തെ അവഗണിക്കാനുള്ള കാരണവും അതുതന്നെ. <<<<@ CK LATHEEF
 അജ്ഞത നടിക്കലായി പ്രഖ്യാപിച്ച് അവഗണിക്കുന്നതിനേക്കാള്‍ "സമഗ്ര പ്രബോധകനായ്" താങ്കള്ക്ക് അത് വിശദീകരിച്ചു തരലല്ലേ കരണീയം!!!. എത്രയോ തവണ ഞാന്‍ അത് ചോദിച്ചു.
continued in next comment

Anees Aluva പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Anees Aluva പറഞ്ഞു...

@kamar, CK latheef
"ഇബാദത്ത്" ചര്‍ച്ചയില്‍ നിന്ന് പുറത്ത് കൊണ്ടു പോകാനുള്ള "കൊളുത്തുകളാണ്" രണ്ടു പേരും ഇട്ടത്. അത് ഞാന്‍ ഏറ്റുപിടിച്ചാല്‍ "ഇബാദത്ത്" ചര്‍ച്ച ഇല്ലതാകും.
continued in next comment

Anees Aluva പറഞ്ഞു...

continuation..
>>>>അനുസരണവും അടിമത്തവും വന്നാല്‍ അദ്ദേഹത്തെ അലട്ടുന്ന പ്രശ്‌നം അത് എങ്ങനെ പ്രയോഗവല്‍ക്കരിക്കും എന്നാണ്. ഇത് സത്യത്തില്‍ അജ്ഞത നടക്കലാണ് ഈ ചോദ്യത്തെ അവഗണിക്കാനുള്ള കാരണവും അതുതന്നെ. <<<<@ CK LATHEEF
അജ്ഞത നടിക്കലായി പ്രഖ്യാപിച്ച് അവഗണിക്കുന്നതിനേക്കാള്‍ "സമഗ്ര പ്രബോധകനായ്" താങ്കള്ക്ക് അത് വിശദീകരിച്ചു തരലല്ലേ കരണീയം!!!. എത്രയോ തവണ ഞാന്‍ അത് ചോദിച്ചു.
continued in next comment

Anees Aluva പറഞ്ഞു...

continuation..
അത്ര തന്നെ പ്രധാനമായ, വിഷയവുമായി ബന്ധപ്പെട്ട മറ്റൊന്ന് ..
>>>ഇബാദത്തിലെ വിയോജിപ്പ് “പരമാധികാരിയാക്കിയ അനുസരണത്തെക്കുറിച്ചല്ല” .മറിച്ച് ശപിച്ചു കോണ്ട് പോലും അനുസരിച്ചാല്‍ അത് ശിര്ക്ക് എന്ന വ്യാഖ്യാനത്തേയാണ്‌. ആ വാദം ഇപ്പോഴുമുണ്ടോ എന്ന് ജമാഅത്തുകാരാണ്‌ വ്യക്തമാക്കേണ്ടത്.അത് ജമാഅത്തുകാരില്‍ നിന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കില്‍ഒരു തര്ക്കുവുമില്ല. കാരണം ഒരു മുസ്ലിമും അല്ലാഹുവല്ലാത്തവരെ പരമാധികാരിയാക്കുന്നില്ല എന്നതു തന്നെ.<<<<
ഇതില്‍ ജമാത്തിന്റെ നിലപാട് അറിയാന്‍ താല്പ്യപ്പെടുന്നു.

Kamar പറഞ്ഞു...

@Anees:
"ഇബാദത്ത്" ചര്‍ച്ചയില്‍ നിന്ന് പുറത്ത് കൊണ്ടു പോകാനുള്ള "കൊളുത്തുകളാണ്" രണ്ടു പേരും ഇട്ടത്. അത് ഞാന്‍ ഏറ്റുപിടിച്ചാല്‍ "ഇബാദത്ത്" ചര്‍ച്ച ഇല്ലതാകും.

= ഞാന്‍ 2011, ജൂണ്‍ 1 1:42 രാവിലെ എഴുതിയ എന്റെ ആദ്യ കമന്റു ഇബാദത്തുമായി ബന്ധപെട്ടതല്ലായിരുന്നു എങ്കില്‍ ഈ കൊളുത്തിന്റെ കാര്യം താങ്കള്‍ അപ്പോള്‍ പറയേണ്ടതായിരുന്നില്ലേ?

കൊളുത്ത് തൊണ്ടയില്‍ കുടുങ്ങിയപ്പോഴാണോ, ചൂണ്ടയില്‍ കുടുങ്ങിയ മത്സ്യത്തെപോലെ ബോധം വന്നത്.


അടുത്ത ചൂണ്ട ഇവിടെ ഉണ്ട്. ഒന്ന് ശ്രമിച്ചുനോക്കാം.

Kamar പറഞ്ഞു...

@Anees,
"ഇബാദത്തിലെ വിയോജിപ്പ് “പരമാധികാരിയാക്കിയ അനുസരണത്തെക്കുറിച്ചല്ല” .മറിച്ച് ശപിച്ചു കോണ്ട് പോലും അനുസരിച്ചാല്‍ അത് ശിര്ക്ക് എന്ന വ്യാഖ്യാനത്തേയാണ്‌. ആ വാദം ഇപ്പോഴുമുണ്ടോ എന്ന് ജമാഅത്തുകാരാണ്‌ വ്യക്തമാക്കേണ്ടത്.അത് ജമാഅത്തുകാരില്‍ നിന്ന് പ്രതീക്ഷിക്കുന്നു. "

=അപ്പോള്‍ ശപിച്ചുകൊണ്ടാണോ കേരള സലഫികള്‍ ലീഗിലും, കോണ്‍ഗ്രസിലും, മര്കിസ്റ്റ്‌ലും, ..... പ്രവര്‍ത്തിക്കുന്നത്‌ ? അതിലും നല്ലത് പ്രവര്തിക്കതിരിക്കലല്ലേ. അല്ലെങ്കില്‍ എല്ലാവരും ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്തിക്കുന്നതല്ലേ. ഇന്ത്യന്‍ ജനാധിപത്യത്തില്‍ മിത്രങ്ങളുടെ വോട്ട് വിഭജിക്കപെട്ടാലും ശത്രുക്കള്‍ അധികാരത്തില്‍ വരില്ലേ ?


...അങ്ങിനെ ശപിച്ചുകൊണ്ട് ഈ സലഫികള്‍ ഇന്ത്യയില്‍ ജീവിക്കുന്നു!!!

Anees Aluva പറഞ്ഞു...

@kamar
സുഹ്രുത്തേ ശപിച്ച് കൊണ്ട് അനുസരിച്ചാലും ശിര്‍ക്ക് എന്നത് ജമാഅത്തേ ഇസ്ലാമിയുടെ വാദങ്ങളിലൊന്നാണ്. ആ വാദം ഇപ്പോഴുമുണ്ടോ എന്നാണ്‌ ഞാന്‍ ചോദിച്ചത്. അല്ലാതെ മറ്റുള്ളവര്‍ ശപിച്ചുകൊണ്ടാണ്‌ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് എന്നല്ല. ഇബാദത്തിന്‌ അനുസരണം എന്ന അര്‍ത്ഥം വിശദീകരിക്കുന്നിടത്ത് ജമാഅത്തിന്റെ ഒരു വിശദീകരണം "ദൈവത്തില്‍നിന്ന്‌ മുഖം തിരിച്ച ധിക്കാരികളെ (ത്വാഗൂത്തുകളെ) ശപിച്ചുകോണ്ട് അനുസരിച്ചാലും അത് "ശിര്‍ക്ക്" എന്നത്രെ. ആ വിശദീകരണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ ?? അതാണ്‌ ഗവണ്‍മെന്റിനുള്ള അനുസരണ/ അനുസരക്കേട് രീതി അന്വേഷിച്ചതോടൊപ്പം ആരാഞ്ഞത്. അതിന്‌ രണ്ടിനുമുള്ള വിശദീകരണം അറിയാന്‍ ആഗ്രഹിക്കുന്നു.

Kamar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Kamar പറഞ്ഞു...

@Anees,
"ഇബാദത്തിലെ വിയോജിപ്പ് “പരമാധികാരിയാക്കിയ അനുസരണത്തെക്കുറിച്ചല്ല” .മറിച്ച് ശപിച്ചു കോണ്ട് പോലും അനുസരിച്ചാല്‍ അത് ശിര്ക്ക് എന്ന വ്യാഖ്യാനത്തേയാണ്‌.

1.അതായത്‌ മര്‍ഹും ഉമര്‍ മൌലവി അന്ന് ഉമറാബാദില്‍ പോയി ലിസാനുല്‍അറബിയില്‍ നിന്നുദ്ധരിച്ച ആ അര്‍ഥം മാത്രമല്ല ഇബാദത്തിനുള്ളത് എന്ന് താങ്കള്‍ മേല്‍ വചനത്തില്‍ സമ്മതിക്കുന്നു. ഉമര്‍ മൌലവിക്ക് തെറ്റ് പറ്റി/ തെറ്റായി വ്യാഖ്യാനിച്ചു എന്ന് താങ്കള്‍ സമ്മതിക്കുമോ ?

2. ഇപ്പോള്‍ ജ.ഇ ക്കാരുമായുള്ള തര്ക്കം "ശപിച്ചു കോണ്ട് പോലും അനുസരിച്ചാല്‍ അത് ശിര്ക്ക് എന്ന വ്യാഖ്യാനത്തേയാണ്‌. "
ഇതിനര്‍ത്ഥം ശപിച്ചുകൊണ്ടാണ് സലഫികള്‍ ഇന്ത്യയില്‍ ജീവിക്കുന്നതും, ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതും എന്നല്ലേ ? ആല്ലെങ്കില്‍ വിയോജിപ്പിന് എന്ത് പ്രസക്തി ?
ശപിച്ചുകൊണ്ട് അതിന്റെ വിജയത്തിനായി ഒരു പ്രത്യയശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുക എന്നത് മുഴുത്ത ഭ്രാന്തെല്ലാതെ മറ്റെന്താണ്.

**************
ബന്ധപെട്ട ചോദ്യങ്ങള്‍

1.താങ്കള്‍ ഉദ്ദേശിക്കുന്ന സമ്പൂര്‍ണ ഇസ്ലാമിക പ്രബോധനത്തില്‍ രാഷ്ട്രീയ,സാമൂഹിക,സാമ്പത്തിക മേഘലകളിലുള്‍പെടെ ജീവിതത്തിന്‍റെ സകല മേഘലകളിലും അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പൂര്‍ണമായി ഉള്‍പെടുന്നുണ്ടോ ?

2.ഇന്ത്യന്‍ ജനാധിപത്യത്തില്‍ മിത്രങ്ങളുടെ വോട്ട് വിഭജിക്കപെട്ടാലും ശത്രുക്കള്‍ അധികാരത്തില്‍ വരില്ലേ ?

CKLatheef പറഞ്ഞു...

മുജാഹിദ് പ്രസ്ഥാനം ഇബാദത്തിന് ആരാധന എന്ന അര്‍ഥം മാത്രമേ ഉള്ളൂവെന്നും അനുസരണമോ അടിമത്തമോ അതിന്റെ അര്‍ഥത്തില്‍ വരുന്നില്ലെന്നും സ്ഥാപിക്കാനുള്ള ഗവേഷണങ്ങള്‍ ഒട്ടേറെ നടത്തിയിട്ടുണ്ട്. കെ.സി. അബ്ദുള്ള മൗലവിയുടെ കാലഘട്ടത്തില്‍ നിന്നും അത് പുരോഗമിച്ചിട്ടുണ്ട്. അന്നില്ലാത്ത് പുതിയ ചിലകണ്ടുപിടുത്തങ്ങളും നടത്തിയിട്ടുണ്ട്. ആദ്യത്തെ വാദങ്ങളൊക്കെ കെ.സി.യുടെ നേതൃത്വത്തിലുള്ള ജമാഅത്ത് പണ്ഡിതന്‍മാര്‍ തകര്‍ത്ത് വിട്ടപ്പോള്‍ ഇടക്കാലതത്ത് അല്‍പം ശാന്തത ലഭിക്കുകയും. മുജാഹിദ് പ്രസ്ഥാനം അവയെല്ലാം വിട്ട് ജമാഅത്തിനെതിരെ സാമ്രാജ്യശക്തികളുടെ വാക്കുകള്‍ കടമെടുത്ത് ഭീകരാരോപണവുമായി ഊരുതെണ്ടുകയായിരുന്നു (പ്രയോഗം മുജാഹിദ് പ്രാസംഗികന്റെ). ഇപ്പോള്‍ അതിന് വേണ്ടത്ര ഡിമാന്റ് ലഭിക്കാത്തതിനാല്‍ പുതിയ ഗവേഷണങ്ങളുമായി വരികയാണ്. അതനുസരിച്ച് പരമാധികാരം വകവെച്ചുനല്‍കുന്നതോടെ അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ സംഭവിക്കുന്നു. അഥവാ അല്ലാഹുവിനോട് നിദ്ദ് നെ സങ്കല്‍പ്പിക്കുന്നു. അങ്ങനെയാണ് ശിര്‍ക്ക് വരുന്നത്. അല്ലാതെ അനുസരിച്ചതുകൊണ്ടല്ല. ഇത് വിശകലനം ചെയ്താല്‍ ഏറെ രസാവഹമായിരിക്കും. ഈ കണ്ടുപിടുത്തം കെ.സി.യുടെ കാലത്ത് ഉണ്ടായിരുന്നില്ല. ഇബാദല്ലാത്ത അര്‍ഥമൊക്കെ ആലങ്കാരികമെന്നും വ്യാഖ്യാനമെന്നും പറഞ്ഞൊപ്പിക്കുകയായിരുന്നു. പുതിയ കണ്ടുപിടുത്തമനുസരിച്ച് ദൈവത്തിന് നിദ്ദായി കണക്കാക്കി കേവലാനുസരണം നടത്തിയാലും മുശ് രിക്കാകും. അപ്പോള്‍ പിന്നെ പരമാധികാരം അംഗീകരിച്ചുകൊണ്ട് എന്നൊക്കെ പറയുന്നത് അനാവശ്യമാണ്. ഇങ്ങനെ പലതും അനീസിന് പറയാനുണ്ട്. അതൊക്കെ പറയാന്‍ ഒരു സന്ദര്‍ഭമൊരുക്കുകയാണ് ചില ചോദ്യത്തിലൂടെ സഹോദരന്‍ അനീസ്. ഞാനാകട്ടെ പുതിയ ഗവേഷണങ്ങളെ ഒരു പോസ്റ്റായി തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് ചിന്തിക്കുന്നതിനാല്‍ മാറ്റിവെച്ചതാണ്.

ഇവിടെ അനീസ് ചോദിക്കുന്ന ചോദ്യം ശപിച്ചുകൊണ്ട് അനുസരിച്ചാലും ശിര്‍ക്കാകുമോ എന്നാണ്. ലാ തഅ്ബുദി ശ്ശൈത്വാന എന്നിടത്ത് ഏതാണ്ടെല്ലാ പ്രാമാണികരായ വ്യാഖ്യാതാക്കളും പിശാചിനെ അനുസരിക്കരുത് എന്നാണ് അര്‍ഥം നല്‍കിയിട്ടുള്ളത്. മൗദൂദിയും അതിനെ അംഗീകരിക്കുന്നു. എന്നാല്‍ ഇവിടെ പോലും ആദ്യകാലത്ത് മുജാഹിദുകള്‍ ആരാധനയാക്കാന്‍ പാടുപെടുകയുണ്ടായി. അങ്ങനെ ഏതോ ഗോത്രവര്‍ഗങ്ങളിലുള്ള ചാത്തന്‍ സേവയെയൊക്കെ ഉദാഹരിച്ച്. ഇവിടെയും ആരാധന എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം ഞാന്‍ കാസറ്റിലൂടെ കേട്ടിട്ടുണ്ട്.

ഞാന്‍ തന്നെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ദൈവത്തെ അനുസരിക്കേണ്ട വിധം സൃഷ്ടികളെ അനുസരിക്കുമ്പോഴാണ് സത്യത്തില്‍ ശിര്‍ക്ക് സംഭവിക്കുന്നത്. നിരുപാധികമെന്നും, പരമമായ എന്നും നിമയനിര്‍മാണത്തിനുള്ള അവകാശം അംഗീകരിച്ചുകൊണ്ട് എന്നുമൊക്കെ പറയേണ്ടി വന്നപ്പോള്‍ നേര്‍ക്ക് നേരെ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് കുതര്‍ക്കമുന്നയിച്ചപ്പോഴാണ്. അതിനാല്‍ പ്രസ്തുത അനുബന്ധങ്ങളെ ആ നിലക്ക് കാണുകയാണ് വേണ്ടത്. (cont.)

CKLatheef പറഞ്ഞു...

പിശാചിനെ മനസ്സാ ഒരു നിലക്കും അംഗീകരിച്ചുകൊണ്ടല്ലോ അനുസരിക്കുന്നത്. മാത്രമല്ല ഏതൊരുത്തനും പിശാചിനെ ശപിക്കുകയും ചെയ്യുന്നു. ഇതാണ് മൗദൂദി സൂചിപ്പിക്കുന്നത്. (വ്യത്യസ്ഥമായ അഭിപ്രായമുണ്ടാകാം. എനിക്ക് പോലും ഇത് അങ്ങനെ തന്നെ ഉള്‍കൊള്ളാന്‍ പ്രയാസമുണ്ട്. കാരണം ശൈത്വാന്‍ എന്നാല്‍ ജിന്ന് വര്‍ഗത്തില്‍പെട്ടവന്‍ എന്ന അര്‍ഥം മാത്രമല്ലല്ലോ ഉള്ളത്) നിയമനിര്‍മാണത്തിനുള്ള പരമാധികാരം എന്നത് ഇബാദത്താകുന്ന അനുസരണത്തിന് മൊത്തമായി പറഞ്ഞതല്ല. നിയമനിര്‍മാണ സംവിധാനങ്ങളെ പ്രത്യേകിച്ചും ഭരണകൂടങ്ങളെ ഉദ്ദേശിച്ച് പറഞ്ഞതാണ്. പിശാചിനുള്ള അനുസരണത്തില്‍ അത്തരമൊരു നിബന്ധന യോജിച്ചുവരുന്നില്ലെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്.

CKLatheef പറഞ്ഞു...

അനീസിനും മുജാഹിദുകള്‍ക്കും വേണ്ടത്. ഇബാദത്ത് എന്നാല്‍ ആരാധന എന്ന അര്‍ഥമേ പറയാവൂ എന്നിടത്തേക്ക് ആളുകളെ എത്തിക്കലാണ് അതിന് വേണ്ടിയുള്ള ഗവേഷണം അവര്‍ തുടരുക തന്നെ ചെയ്യും. പക്ഷെ എന്ത് ചെയ്യാം അങ്ങനെ ഇബാദത്തിനെ പരിമിതപ്പെടുത്തേണ്ട ഗതികേട് ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം ഇല്ല. അതിനാല്‍ ഇബാദത്തിന് ഏതെല്ലാം അര്‍ഥം വരാമോ അതൊക്കെ തുറന്ന മനസ്സോടെ അംഗീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.

Anees Aluva പറഞ്ഞു...

@kamar
>>>ശപിച്ചുകൊണ്ട് അതിന്റെ വിജയത്തിനായി ഒരു പ്രത്യയശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുക എന്നത് മുഴുത്ത ഭ്രാന്തെല്ലാതെ മറ്റെന്താണ്.<<<
ശപിച്ച് കൊണ്ട് അനുസരിച്ചാലും ശിര്‍ക്ക് എന്ന ജമാഅത്തേ ഇസ്ലാമിയുടെ വാദം ഇപ്പോഴുമുണ്ടോ എന്നാണ്‌ ഞാന്‍ ചോദിച്ചത്. അല്ലാതെ മറ്റുള്ളവര്‍ ശപിച്ചുകൊണ്ടാണ്‌ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് എന്നല്ല. പരമാധികാരിയാകി അനുസരിക്കല്‍ എന്നു പറഞ്ഞാല്‍ അനുസരിക്കുന്നവന്‍ , അനുസരിക്കപ്പെടുന്നവനെ സ്വീകരിക്കുന്നു, അംഗീകരിക്കുന്നു എന്നാണ്. ശപിച്ചു കൊണ്ട് എന്നു പറഞ്ഞാല്‍ അനുസരിക്കുന്നവന്‍ , അനുസരിക്കപ്പെടുന്നവനെ ശപിക്കുകയാണ്‌ യഥാര്‍ത്ഥത്തില്‍. പക്ഷേ അനുസരണം എന്ന പ്രവര്‍ത്തി അവിടെ നടക്കുന്നതിനാല്‍ ആ അനുസരണവും അയാള്‍ക്കുള്ള "ഇബാദത്തായി"ത്തീരുന്നു. എതില്‍ ഏതാണ്‌ "അനുസരണശിര്‍ക്കിന്റെ" ശരിയായ വിവരണം എന്നാണ്‌ ഞാന്‍ അന്വേഷിച്ചത്.

Anees Aluva പറഞ്ഞു...

@CK LATHEEF
ത്വാഗൂത്തായ ഇന്ത്യാ ഗവണ്‍മെന്റിന്റെ കല്‍പനകള്‍ അനുസരിച്ചാല്‍ ശിര്‍ക്കാകുമോ എന്നതാണ്‌ പ്രശ്‌നം . ശപിച്ചുകൊണ്ടാണ്‍ ത്വാഗൂത്തിനെ അനുസരിക്കുന്നതെങ്കിലും അത് ശിര്‍ക്കാണെന്ന് മര്‍ഹൂം മൌദൂദി സാഹിബ് പറഞ്ഞത് "പിശാചിന്റെ കാര്യത്തില്‍" മാത്രമാണെന്നാണ്‌ താങ്കളൂടെ വിശദീകരണം. എന്നാല്‍ ഫറോവയെ ബനീഇസ്രയേല്യര്‍ "ഇബാദത്ത്" ചെയ്യുന്നു എന്ന് ഫറോവ അവകാശപ്പെടുന്ന വി.ഖു 23: 47 വചനത്തിന്റെ വിശദീകരണത്തിലും കൂടുതല്‍ വിവരണത്തിനായി നോക്കാന്‍ പറഞ്ഞത് "ശപിച്ചു കൊണ്ട" അനുസരിച്ചാലും ശിര്‍ക്ക് എന്ന വിശദീകരണമാണ്‌.
താങ്കളൂടെ വിശദീകരണം സ്വീകരിച്ചാല്‍ "സര്‍ക്കാരിനുള്ള അനുസരണം ശിര്‍ക്കാവുന്നത് പരമാധികാരിയാക്കിയാല്‍ മാത്രമാണ്‌, ശപിച്ചു കൊണ്ട് അനുസരിച്ചാല്‍ (ഇഷ്ടമില്ലതെ അനുസരിച്ചാല്‍ ) ശിര്‍ക്കാവില്ല.
continued....

Anees Aluva പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Anees Aluva പറഞ്ഞു...

@CK LATHEEF
ത്വാഗൂത്തായ ഇന്ത്യാ ഗവണ്‍മെന്റിന്റെ കല്‍പനകള്‍ അനുസരിച്ചാല്‍ ശിര്‍ക്കാകുമോ എന്നതാണ്‌ പ്രശ്‌നം . ശപിച്ചുകൊണ്ടാണ്‍ ത്വാഗൂത്തിനെ അനുസരിക്കുന്നതെങ്കിലും അത് ശിര്‍ക്കാണെന്ന് മര്‍ഹൂം മൌദൂദി സാഹിബ് പറഞ്ഞത് "പിശാചിന്റെ കാര്യത്തില്‍" മാത്രമാണെന്നാണ്‌ താങ്കളൂടെ വിശദീകരണം. എന്നാല്‍ ഫറോവയെ ബനീഇസ്രയേല്യര്‍ "ഇബാദത്ത്" ചെയ്യുന്നു എന്ന് ഫറോവ അവകാശപ്പെടുന്ന വി.ഖു 23: 47 വചനത്തിന്റെ വിശദീകരണത്തിലും കൂടുതല്‍ വിവരണത്തിനായി നോക്കാന്‍ പറഞ്ഞത് "ശപിച്ചു കൊണ്ട" അനുസരിച്ചാലും ശിര്‍ക്ക് എന്ന വിശദീകരണമാണ്‌.
continued....

Anees Aluva പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Anees Aluva പറഞ്ഞു...

@CK LATHEEF
ത്വാഗൂത്തായ ഇന്ത്യാ ഗവണ്‍മെന്റിന്റെ കല്‍പനകള്‍ അനുസരിച്ചാല്‍ ശിര്‍ക്കാകുമോ എന്നതാണ്‌ പ്രശ്‌നം . ശപിച്ചുകൊണ്ടാണ്‍ ത്വാഗൂത്തിനെ അനുസരിക്കുന്നതെങ്കിലും അത് ശിര്‍ക്കാണെന്ന് മര്‍ഹൂം മൌദൂദി സാഹിബ് പറഞ്ഞത് "പിശാചിന്റെ കാര്യത്തില്‍" മാത്രമാണെന്നാണ്‌ താങ്കളൂടെ വിശദീകരണം. എന്നാല്‍ ഫറോവയെ ബനീഇസ്രയേല്യര്‍ "ഇബാദത്ത്" ചെയ്യുന്നു എന്ന് ഫറോവ അവകാശപ്പെടുന്ന വി.ഖു 23: 47 വചനത്തിന്റെ വിശദീകരണത്തിലും കൂടുതല്‍ വിവരണത്തിനായി നോക്കാന്‍ പറഞ്ഞത് "ശപിച്ചു കൊണ്ട" അനുസരിച്ചാലും ശിര്‍ക്ക് എന്ന വിശദീകരണമാണ്‌.
താങ്കളൂടെ വിശദീകരണം സ്വീകരിച്ചാല്‍ "സര്‍ക്കാരിനുള്ള അനുസരണം ശിര്‍ക്കാവുന്നത് പരമാധികാരിയാക്കിയാല്‍ മാത്രമാണ്‌, ശപിച്ചു കൊണ്ട് അനുസരിച്ചാല്‍ (ഇഷ്ടമില്ലതെ അനുസരിച്ചാല്‍ ) ശിര്‍ക്കാവില്ല.
“..ഞാന്‍ വിധേയത്വം കാണിക്കേണ്ടത്‌ എന്റെ പാര്ട്ടി നേതാവിന്നാണ്‌, ദൈവത്തിനോ മറ്റു വല്ലതിനോ അല്ല. പാര്ട്ടി നേതാവിനു മേലെ മറ്റാര്ക്കുംട ഞാനത്‌ ചെയ്യുകയില്ല. ഇവിടെ പാര്ട്ടിര നേതാവ്‌ ഇലാഹും വിധേയത്വത്തിന്റെ പ്രകടനങ്ങള്‍ അതിനുള്ള ഇബാദത്തുമാകുന്നു. അല്ലാഹുവിനുള്ള വിധേയത്വത്തിനു വിധേയമായേ പാര്ട്ടിര നേതാവിനു വിധേയത്വം കാണിക്കൂ എന്നാണെങ്കില്‍ അവിടെ നേതാവ്‌ ഇലാഹല്ല; വിധേയത്വ പ്രകടനങ്ങള്‍ ഇബാദത്തുമല്ല. മനുഷ്യന്‍ തന്റെ ജീവിതത്തെ പരമമായി ഏതു ശക്തിക്ക്‌ വിട്ടുകൊടുക്കുന്നുവോ ആ ശക്തി അവന്റെ ഇലാഹും വിട്ടുകൊടുക്കലിന്റെ പ്രകടനങ്ങള്‍ അതിനുള്ള ഇബാദത്തുമാകുന്നുവെന്നു ചുരുക്കം. ..” (പേ 306 ഇബാദത്ത്‌ ഒരു സമഗ്രപഠനം) ഇപ്രകാരമാണ്‌ അനുസരണശിര്‍ക്ക് സംഭവിക്കുന്നത്.
ആരെങ്കിലും മേല്‍ വിവരിച്ച പ്രകാരം സര്‍ക്കാരിനെ അനുസരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് താങ്കളൂടെ വിശദീകരണത്തോട് വിയോജിക്കാം. എന്റെ അറിവില്‍ മതവിശ്വാസിയായ ഒരു മുസ്ലിമിനും ഇല്ലാത്ത വിശ്വാസത്തേയാണ്‌ "അനുസരണ" അര്‍ത്ഥത്തിലൂടെ ജമാഅത്ത് നേരിടുന്നത്.
ഇബാദത്തിനെ ആരാധനയിലൊതുക്കി , സമഗ്രത നഷ്ടപ്പെടുത്തി എന്ന് ആരുടെ മേലാണ്‌ ജമാഅത്ത് ആരോപിക്കുന്നത്. ജമാഅത്ത് അനുസരണ ശിര്‍ക്കില്‍ പരാമര്‍ശിക്കുന്നതു പോലെ "സര്‍ക്കാരിനെയോ, പാര്‍ട്ടികളെയോ" പരമാധികാരിയായി കരുതി അനുസരിക്കണം എന്ന് മുജാഹിദുകള്‍ പോകട്ടെ ജാറ പൂജകര്‍ പോലും കരുതുന്നില്ല എന്നാണ്‌ എന്റെ അറിവ്. ആ അറിവ് തെറ്റാണെങ്കില്‍ താങ്കള്‍ക്ക് തെളിവ് സഹിതം എന്നെ തിരുത്താം.

Anees Aluva പറഞ്ഞു...

Dear LATHEEF SAHIB
I have posted several times a comment in parts to prevent "spam". But i suspect,still it is moved to "spam". Please check spam and release my comment.
Anees

Kamar പറഞ്ഞു...

@Anees,

എന്റെ തൊട്ടു മുകളിലെ കമന്റും ചോദ്യങ്ങളും താങ്കള്‍ മുഴുവന്‍ വായിക്കാതെ പോയിട്ടുണ്ടെങ്കില്‍ ഒന്നുകൂടി വായിക്കുക. Copy.. Paste ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല.

Kamar പറഞ്ഞു...

@അനീസ്‌
"ജമാഅത്ത് അനുസരണ ശിര്‍ക്കില്‍ പരാമര്‍ശിക്കുന്നതു പോലെ "സര്‍ക്കാരിനെയോ, പാര്‍ട്ടികളെയോ" പരമാധികാരിയായി കരുതി അനുസരിക്കണം എന്ന് മുജാഹിദുകള്‍ പോകട്ടെ ജാറ പൂജകര്‍ പോലും കരുതുന്നില്ല എന്നാണ്‌ എന്റെ അറിവ്. ആ അറിവ് തെറ്റാണെങ്കില്‍ താങ്കള്‍ക്ക് തെളിവ് സഹിതം എന്നെ തിരുത്താം."

= എങ്കില്‍ എന്റെ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ എന്താണ് ഇത്ര പ്രയാസം.


താങ്കള്‍ ഉദ്ദേശിക്കുന്ന സമ്പൂര്‍ണ ഇസ്ലാമിക പ്രബോധനത്തില്‍ രാഷ്ട്രീയ,സാമൂഹിക,സാമ്പത്തിക മേഘലകളിലുള്‍പെടെ ജീവിതത്തിന്‍റെ സകല മേഘലകളിലും അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പൂര്‍ണമായി ഉള്‍പെടുന്നുണ്ടോ ?

Anees Aluva പറഞ്ഞു...

@kamar
"അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (33:36)
അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. (2:286)
ഈ നിര്‍ദ്ദേശം സകല കാര്യങ്ങള്‍ക്കും ബാധകം

CKLatheef പറഞ്ഞു...

മുജാഹിദ് പ്രസ്ഥാനം ജമാഅത്തിനോടുള്ള നിഷേധാത്മക സമീപനം ഒഴിവാക്കി എന്നെങ്കിലും ഇബാദത്തിനെക്കുറിച്ചും ഹാകിമിയത്തിനെക്കുറിച്ചും ചിന്തിക്കുകയും ക്രിയാത്മകമായ പഠനം നടത്തുകയും ചെയ്താല്‍ ജമാഅത്ത് പറഞ്ഞതല്ലാതെ മറ്റൊന്നും അവര്‍ക്ക് വിശുദ്ധഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ കഴിയില്ല, എന്ന ഉറച്ച ബോധം എനിക്കുണ്ട്. അടിസ്ഥാനങ്ങളില്‍നിന്ന് വ്യതിചലിച്ചുകൊണ്ട് അതിന്റെ വിശദാംശങ്ങളില്‍ ചോദ്യവും ഉത്തരവുമായി സമയം കഴിക്കുകയും കാഴ്ചക്കാര്‍ക്കും കേള്‍വിക്കാര്‍ക്കും മുന്നില്‍ തങ്ങളെന്തൊക്കെയോ മഹത്തായ ആശയങ്ങളിലും ജമാഅത്ത് ചില വികല കാഴ്ചപ്പാടുകളിലുമാണ് എന്ന് ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാകാത്തവരെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് മുജാഹിദ് ശൈലി.

ഇബാദത്തുമായി ബന്ധപ്പെട്ട് ജമാഅത്ത് മുന്നോട്ട് വെക്കുന്ന ആശയം വളരെ വ്യക്തമാണ്. വേണമെങ്കില്‍ ഇനിയും അത് പറയാന്‍ ഒരുക്കവുമാണ്. എന്നാല്‍ എന്താണ് ഇതേ സംബന്ധമായി മുജാഹിദുകള്‍ക്ക് പറയാനുള്ളത് എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടുണ്ടോ എന്ന് സംശയം. കാരണം മുജാഹിദ് ഇക്കാലമത്രയും വിമര്‍ശിച്ചത് ജമാഅത്തിനില്ലാത്ത വാദത്തില്‍. അപ്പോള്‍ ജമാഅത്ത് മുന്നോട്ട് വെക്കുന്ന വാദവുമായി അവര്‍ക്ക് വിയോജിപ്പില്ലെന്ന് തോന്നും. എന്നാല്‍ അവരിലൊരു വിഭാഗമാകട്ടേ. വീണ്ടും അത് ആരാധന മാത്രമാണെന്ന വാദത്തിന് വേണ്ടി പരിശ്രമിക്കുകയും. ജമാഅത്തിനെ ആക്ഷേപിക്കുകയും ചെയ്യുന്നു. കൂട്ടരെ എന്താണ് നിങ്ങളുടെ ഉറച്ച തീരുമാനം ഈ വിഷയത്തില്‍ എന്ന് അറിയാന്‍ താല്‍പര്യമുണ്ട്. ഈ അടിസ്ഥാനങ്ങളില് വ്യക്തമായ കാഴ്ചപ്പാട് ഇല്ലാത്തവരുടെ അറിയാനുള്ള അന്വേഷണം അനുവദിക്കാമെങ്കിലും വിമര്ശകര് അവരുടെ നിലപാട് വ്യക്തമാക്കിയേ മതിയാകൂ.

Anees Aluva പറഞ്ഞു...

നമ്മള്‍ specific ആയാണ്‌ ഈ വിഷയം ഇത് വരെ ചര്‍ച്ച ചെയ്തത്. താങ്കള്‍ "പൊതു പ്രസ്താവനകള്‍ " നടത്താതെ specific ആയി വിഷയത്തിലിടപെടമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Kamar പറഞ്ഞു...

@Anees,

ഈ നിര്‍ദ്ദേശം സകല കാര്യങ്ങള്‍ക്കും ബാധകം


=രാഷ്ട്രീയവും ഉള്‍പെടും എന്ന് താങ്കള്‍ സമ്മതിച്ച സ്ഥിതിക്ക് ഇതുകൂടെ ചോദിക്കട്ടെ. അബ്ദുല്‍ ലത്തീഫ്‌ പലതവണ ചോദിച്ചതാണ്.

1. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനും വോട്ട് ചെയ്യാനും എടുക്കുന്ന തീരുമാനങ്ങളില്‍ ഖുര്‍ആനും സുന്നത്തിനും വല്ല സ്ഥാനവുമുണ്ടോ?
2. ഉണ്ടെങ്കില്‍ ,അതനുസരിച്ച് തന്നെയാണോ മുജാഹിദ് പ്രസ്ഥാനം രാഷ്ട്രീയ നിലപാടുകള്‍ കൈകൊള്ളുന്നത്?
3. താങ്കള്‍ ഉള്‍ക്കൊള്ളുന്ന ഇസ്ലാഹി പ്രസ്ഥാനത്തിലെ വ്യക്തികള്‍ തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ വരുന്നത് അവര്‍ എടുക്കുന്ന ഇസ്ലാമികമായ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിട്ടാണോ?
4. ഉള്ള സംവിധാനം നശിച്ച് ശത്രുക്കളുടെ കൈയില്‍ അത് എത്തിപ്പെടരുതെന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.
മിത്രങ്ങളുടെ വോട്ട് വിഭജിക്കപെട്ടാലും ശത്രുക്കള്‍ അധികാരത്തില്‍ വരില്ലേ ? മിത്രങ്ങളുടെ വോട്ട് വിഭാജിക്കപ്പെടാതിരിക്കാന്‍ താങ്കളുടെ പ്രസ്ഥാനം എന്ത് മുന്‍കരുതലാണ് ചെയ്തിട്ടുള്ളത്?

Kamar പറഞ്ഞു...

"ഇബാദത്ത്" എന്ന പ്രയോഗത്തെ കൂടുതല്‍ പഠിക്കാന്‍ എനിക്ക് പ്രേരണ നല്‍കിയ സാഹചര്യം മര്‍ഹും ഉമര്‍ മൌലവിയുടെ ലിസാനുല്‍അറബുമായി ബന്ധപെട്ട പരാമര്‍ശമായിരുന്നു. പക്ഷെ ഒരു സലഫി പ്രവര്തകനില്‍ നിന്നും ഇത് ശരിയാണ് എന്നോ, അല്ല തെറ്റാണ് എന്നോ ഞാന്‍ കേട്ടിട്ടില്ല. അതിനാല്‍ ഞാന്‍ ആവര്‍ത്തിച് താങ്കളോടും ചോദിക്കുന്നു. ദയവായി പരിഗണിക്കുമല്ലോ.


അതായത്‌ മര്‍ഹും ഉമര്‍ മൌലവി അന്ന് ഉമറാബാദില്‍ പോയി ലിസാനുല്‍അറബിയില്‍ നിന്നുദ്ധരിച്ച ആ അര്‍ഥം മാത്രമല്ല ഇബാദത്തിനുള്ളത് എന്ന് താങ്കള്‍ മേല്‍ വചനത്തില്‍ സമ്മതിക്കുന്നു. ഉമര്‍ മൌലവിക്ക് തെറ്റ് പറ്റി/ തെറ്റായി വ്യാഖ്യാനിച്ചു എന്ന് താങ്കള്‍ സമ്മതിക്കുമോ ?

Anees Aluva പറഞ്ഞു...

ഇബാദത്ത് എന്ന വിഷയമാണ്‌ ഈ പോസ്റ്റ്. അതിന്റെ ചര്‍ച്ച അവസാനിപ്പിച്ചിട്ട് മറ്റു വിഷയത്തിലേക്ക് കടക്കാം . എല്ലാം ഒറ്റയടിക്ക് ചര്‍ച്ച ചെയ്ത് തീര്‍ക്കാനാവില്ലല്ലോ.

ഉമര്‍ മൌലവി പ്രശ്നം ...ഞാന്‍ ഉമര്‍ മൌലവി എന്ന പേര്‍ പോലും ഇവിടെ പരാമര്‍ശിച്ചിട്ടില്ല. പിന്നെ എന്താണ്‌ ഞാന്‍ സമ്മതിച്ചു എന്നു പറയുന്നത്.? ഇബാദത്ത് ആണല്ലോ ചര്‍ച്ച, ഉമര്‍ മൌലവി അല്ലല്ലോ.
ഇബാദത്തിന്‍ 3 അല്ല 300 അര്‍ത്ഥം പറഞ്ഞാലും അതില്‍ നിന്ന് നിരൂപിക്കുന്ന ആശയം "അല്ലാഹുവല്ലാത്തവരെ പരമാധികാരിയാക്കി അനുസരിക്കരുത്" എന്നാണെങ്കില്‍ അങ്ങിനെ അനുസരിക്കണം എന്ന് ആര്‍ക്കും വാദമില്ലാത്തതിനാല്‍ ഈ ചര്‍ച്ച വെറും അധരവ്യായാമം മാത്രമാണ്‌.
ഉമര്‍ മൌലവി എന്നല്ല ഒരാളും പറഞ്ഞിട്ടില്ല " സര്‍ക്കാരിനെയും , പാര്‍ട്ടിയേയുമെല്ലാം അല്ലാഹുവിനു മേല്‍ പരിഗണിച്ച് പരമമായ നിയമനിര്‍മ്മാണാധികാരം അവര്‍ക്ക് നല്കി അനുസരിക്കണം എന്ന്. പിന്നെ എന്തിന്‌ ഇല്ലാത്ത തര്‍ക്കം അടിച്ചേല്‍പ്പിക്കുന്നു. ഈ വിഷയം പ്രസക്തമാണ്‌ എന്ന് അനുസരണ അര്‍ത്ഥക്കാര്‍ക്കാര്‍ക്ക് തെളിയിക്കാന്‍ ഉപകരിക്കുമായിരുന്ന വിഷയമാണ്‌ ആദ്യം ഞാന്‍ ചോദിച്ചത്, സര്‍ക്കാരിനെ അനുസരിക്കുന്നതില്‍ ഈ അര്‍ത്ഥ കല്‍പന എങ്ങിനെ പ്രതിഫലിക്കുന്നു എന്ന്. അതിന്‌ മറുപടി തന്നത് " ചോദ്യം അവഗണിക്കുന്നു" എന്നാണ്. അവഗണന അവസാനിപ്പിച്ച് അതെങ്കിലും വിശദീകരിച്ചാല്‍ മനസ്സിലാക്കാം "ഇത് വെറും വാക്കിലുള്ള തര്‍ക്കമാണോ അല്ലേ എന്ന്.

Anees Aluva പറഞ്ഞു...

ഇബാദത്ത് എന്ന വിഷയമാണ്‌ ഈ പോസ്റ്റ്. അതിന്റെ ചര്‍ച്ച അവസാനിപ്പിച്ചിട്ട് മറ്റു വിഷയത്തിലേക്ക് കടക്കാം . എല്ലാം ഒറ്റയടിക്ക് ചര്‍ച്ച ചെയ്ത് തീര്‍ക്കാനാവില്ലല്ലോ.

ഉമര്‍ മൌലവി പ്രശ്നം ...ഞാന്‍ ഉമര്‍ മൌലവി എന്ന പേര്‍ പോലും ഇവിടെ പരാമര്‍ശിച്ചിട്ടില്ല. പിന്നെ എന്താണ്‌ ഞാന്‍ സമ്മതിച്ചു എന്നു പറയുന്നത്.? ഇബാദത്ത് ആണല്ലോ ചര്‍ച്ച, ഉമര്‍ മൌലവി അല്ലല്ലോ.
ഇബാദത്തിന്‍ 3 അല്ല 300 അര്‍ത്ഥം പറഞ്ഞാലും അതില്‍ നിന്ന് നിരൂപിക്കുന്ന ആശയം "അല്ലാഹുവല്ലാത്തവരെ പരമാധികാരിയാക്കി അനുസരിക്കരുത്" എന്നാണെങ്കില്‍ അങ്ങിനെ അനുസരിക്കണം എന്ന് ആര്‍ക്കും വാദമില്ലാത്തതിനാല്‍ ഈ ചര്‍ച്ച വെറും അധരവ്യായാമം മാത്രമാണ്‌.
ഉമര്‍ മൌലവി എന്നല്ല ഒരാളും പറഞ്ഞിട്ടില്ല " സര്‍ക്കാരിനെയും , പാര്‍ട്ടിയേയുമെല്ലാം അല്ലാഹുവിനു മേല്‍ പരിഗണിച്ച് പരമമായ നിയമനിര്‍മ്മാണാധികാരം അവര്‍ക്ക് നല്കി അനുസരിക്കണം എന്ന്. പിന്നെ എന്തിന്‌ ഇല്ലാത്ത തര്‍ക്കം അടിച്ചേല്‍പ്പിക്കുന്നു. ഈ വിഷയം പ്രസക്തമാണ്‌ എന്ന് അനുസരണ അര്‍ത്ഥക്കാര്‍ക്കാര്‍ക്ക് തെളിയിക്കാന്‍ ഉപകരിക്കുമായിരുന്ന വിഷയമാണ്‌ ആദ്യം ഞാന്‍ ചോദിച്ചത്, സര്‍ക്കാരിനെ അനുസരിക്കുന്നതില്‍ ഈ അര്‍ത്ഥ കല്‍പന എങ്ങിനെ പ്രതിഫലിക്കുന്നു എന്ന്. അതിന്‌ മറുപടി തന്നത് " ചോദ്യം അവഗണിക്കുന്നു" എന്നാണ്. അവഗണന അവസാനിപ്പിച്ച് അതെങ്കിലും വിശദീകരിച്ചാല്‍ മനസ്സിലാക്കാം "ഇത് വെറും വാക്കിലുള്ള തര്‍ക്കമാണോ അല്ലേ എന്ന്.

Kamar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Kamar പറഞ്ഞു...

@Anees
ഉമര്‍ മൌലവി പ്രശ്നം ...ഞാന്‍ ഉമര്‍ മൌലവി എന്ന പേര്‍ പോലും ഇവിടെ പരാമര്‍ശിച്ചിട്ടില്ല. പിന്നെ എന്താണ്‌ ഞാന്‍ സമ്മതിച്ചു എന്നു പറയുന്നത്.? ഇബാദത്ത് ആണല്ലോ ചര്‍ച്ച, ഉമര്‍ മൌലവി അല്ലല്ലോ.

=പൂര്‍വ അറബ് പണ്ഡിതന്‍മാര്‍ നല്‍കിയ വ്യാഖ്യാങ്ങള്‍ മര്‍ഹും മൌദൂദി ഇന്ത്യന്‍ ജനതക്ക് വിശദീകരിച്ചപ്പോള്‍, കേരളത്തില്‍ ഈ വിഷയം വിവാദമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് മര്‍ഹും ഉമര്‍ മൌലവി. ഈ ചര്‍ച്ചയില്‍ മൌദൂദിയെ പരാമര്‍ശിക്കാമെങ്കില്‍ എന്തുകൊണ്ട് ഉമര്‍ മൌലവിയെ പരാമര്‍ശിച്ചുകൂടാ ?

Kamar പറഞ്ഞു...

@Anees,

ഇബാദത്ത് എന്ന വിഷയമാണ്‌ ഈ പോസ്റ്റ്. അതിന്റെ ചര്‍ച്ച അവസാനിപ്പിച്ചിട്ട് മറ്റു വിഷയത്തിലേക്ക് കടക്കാം . എല്ലാം ഒറ്റയടിക്ക് ചര്‍ച്ച ചെയ്ത് തീര്‍ക്കാനാവില്ലല്ലോ.


="ഈ നിര്‍ദ്ദേശം സകല കാര്യങ്ങള്‍ക്കും ബാധകം " എന്ന് താങ്കള്‍ പറഞ്ഞത്‌ കൊണ്ട് ചോദിച്ചതാണ്. ഞാന്‍ ചോദിച്ച കാര്യങ്ങള്‍ അതിന്‍റെ പരിധിയില്‍ വരുന്നിലെന്കില്‍ അത് അപ്പോള്‍ പറയേണ്ടതായിരുന്നു. പിന്നെ എന്താണാവോ സകല കാര്യങ്ങള് എന്നുദ്ദേശിച്ചത്‍!!!


ഉമര്‍ മൌലവി പ്രശ്നം ...ഞാന്‍ ഉമര്‍ മൌലവി എന്ന പേര്‍ പോലും ഇവിടെ പരാമര്‍ശിച്ചിട്ടില്ല. പിന്നെ എന്താണ്‌ ഞാന്‍ സമ്മതിച്ചു എന്നു പറയുന്നത്.? ഇബാദത്ത് ആണല്ലോ ചര്‍ച്ച, ഉമര്‍ മൌലവി അല്ലല്ലോ.

=താങ്കളുടെ പ്രസ്ഥാന നായകനായിരുന്ന നേതാവിന്റെ വാക്കുകള്‍ പോലും താങ്കള്‍ക്ക് ശരിയോ തെറ്റോ എന്ന് പറയാന്‍ വയ്യ. പിന്നെ എന്ത് പിച്ചും പേയും ആണ് താങ്കളും താങ്കളുടെ പ്രസ്ഥാനവും പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഏതായാലും എനിക്ക് നേര്‍ വഴി കാണിക്കുന്നതില്‍ ആ വാക്കുകള്‍ സഹായിച്ചു.
ഉമര്‍ മൌലവി 1980-90കളില്‍ പറഞ്ഞ അര്‍ത്ഥങ്ങളില്‍ നിന്ന് താങ്കള്‍ വളരെയധികം യാഥാര്‍ത്ഥ്യത്തില്ലേക്ക് വന്നു. ഇപ്പോഴും താങ്കളുടെ പ്രസ്ഥാനം ഇത്രയും സമ്മതിക്കുന്നില്ല. ആവശ്യമെങ്കില്‍ ഈ വിഷയത്തില്‍ താങ്കളുടെ പ്രസ്ഥാനത്തിന്‍റെ സങ്കോച വികാസങ്ങള്‍ ഉദ്ധരിക്കാന്‍ തയ്യാറാണ്. അതുകൊണ്ടാണ് താങ്കള്‍ സമ്മതിച്ചു എന്ന് ഞാന്‍ എഴുതിയത്.

ഞാനും മറ്റുള്ളവരും ഡസന്‍ കണക്കിന് വേദികളില്‍ ആവര്തിക്കപെട്ട ചോദ്യമാണിത്. താങ്കളെ പോലെ തന്നെ ഒരു സലഫി ഗ്രൂപ്പും ഈ ചോദ്യം ഇന്നുവരെ പരിഗണിച്ചതായി അറിയില്ല.
നേതാകള്‍ക്ക് ഇബാദത്ത് ചെയ്യുന്ന വ്യക്തികള്‍ക്ക് അതിന് സാധ്യമല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ( For More details pls refer: 31 سورة التوبة)

ജമാഅത്ത് അനുസരണ ശിര്‍ക്കില്‍ പരാമര്‍ശിക്കുന്നതു പോലെ "സര്‍ക്കാരിനെയോ, പാര്‍ട്ടികളെയോ" പരമാധികാരിയായി കരുതി അനുസരിക്കണം എന്ന് മുജാഹിദുകള്‍ പോകട്ടെ ജാറ പൂജകര്‍ പോലും കരുതുന്നില്ല എന്നാണ്‌ എന്റെ അറിവ്. ആ അറിവ് തെറ്റാണെങ്കില്‍ താങ്കള്‍ക്ക് തെളിവ് സഹിതം എന്നെ തിരുത്താം.

താങ്കളുടെ മേല്‍ വാക്കുകളുടെ സത്യാവസ്ഥ മനസിലാക്കാന്‍ വേണ്ടി കൂടിയാണ് ഞാന്‍ ഉമര്‍ മൌലവി പ്രശ്നം ഉന്നയിച്ചത്.

Anees Aluva പറഞ്ഞു...

ഏറ്റവും ചുരുങ്ങിയത് ജമാഅത്ത്കാരെങ്കിലും, ജമാഅത്ത് പറയുന്ന അനുസരണശിര്‍ക്ക് എങ്ങിനെയാണ്‌ സംഭവിക്കുന്നത് എന്ന് പഠിക്കണം. ഞാന്‍ പലതവണ ഉദ്ധരിച്ചതാണ്‌ അത്. വീണ്ടും ഇതാ.
“..ഞാന്‍ വിധേയത്വം കാണിക്കേണ്ടത്‌ എന്റെ പാര്ട്ടി നേതാവിന്നാണ്‌, ദൈവത്തിനോ മറ്റു വല്ലതിനോ അല്ല. പാര്ട്ടി നേതാവിനു മേലെ മറ്റാര്ക്കുംട ഞാനത്‌ ചെയ്യുകയില്ല. ഇവിടെ പാര്ട്ടിര നേതാവ്‌ ഇലാഹും വിധേയത്വത്തിന്റെ പ്രകടനങ്ങള്‍ അതിനുള്ള ഇബാദത്തുമാകുന്നു. അല്ലാഹുവിനുള്ള വിധേയത്വത്തിനു വിധേയമായേ പാര്ട്ടിര നേതാവിനു വിധേയത്വം കാണിക്കൂ എന്നാണെങ്കില്‍ അവിടെ നേതാവ്‌ ഇലാഹല്ല; വിധേയത്വ പ്രകടനങ്ങള്‍ ഇബാദത്തുമല്ല. മനുഷ്യന്‍ തന്റെ ജീവിതത്തെ പരമമായി ഏതു ശക്തിക്ക്‌ വിട്ടുകൊടുക്കുന്നുവോ ആ ശക്തി അവന്റെ ഇലാഹും വിട്ടുകൊടുക്കലിന്റെ പ്രകടനങ്ങള്‍ അതിനുള്ള ഇബാദത്തുമാകുന്നുവെന്നു ചുരുക്കം. ..” (പേ 306 ഇബാദത്ത്‌ ഒരു സമഗ്രപഠനം) ഇപ്രകാരമാണ്‌ അനുസരണശിര്‍ക്ക് സംഭവിക്കുന്നത്.
അതായത് "ഉമര്‍ മൌലവിക്കുള്ള ഇബാദത്ത് "!!!!!! .
"ഞാന്‍ അനുസരിക്കേണ്ടത് ഉമര്‍ മൌലവിയേയാണ്‌, അല്ലാഹുവിനെയല്ല. ഉമര്‍ മൌലവിക്ക് മേല്‍ ഞാന്‍ മറ്റാരെയും പരിഗണിക്കുന്നില്ല" എന്ന് ഞാന്‍ ഒരു തരി പോലും വിശ്വസിക്കുന്നില്ല. പിന്നെ എങ്ങിനെ ഇബാദത്ത് വരും ..
ഒരു വൈജ്ഞാനിക ചര്‍ച്ച ഇത്രയും താഴേക്ക് താങ്കള്‍ കൊണ്ടുപോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Kamar പറഞ്ഞു...

@Anees,

"ഞാന്‍ അനുസരിക്കേണ്ടത് ഉമര്‍ മൌലവിയേയാണ്‌, അല്ലാഹുവിനെയല്ല. ഉമര്‍ മൌലവിക്ക് മേല്‍ ഞാന്‍ മറ്റാരെയും പരിഗണിക്കുന്നില്ല" എന്ന് ഞാന്‍ ഒരു തരി പോലും വിശ്വസിക്കുന്നില്ല.

=കാര്യങ്ങള്‍ ഞാന്‍ കൂടുതല്‍ വിശദമാക്കാം.
താങ്കളുടെ പ്രസ്ഥാന നേതാവായ മര്‍ഹും കെ. ഉമര്‍ മൌലവി എഴുതുന്നു:
"ഇബാദത്തിന് അനുസരണം എന്ന അര്‍ഥം വെക്കല്‍ ശരിയാകുമോ എന്ന് ഞാന്‍ പരിശോദിക്കാന്‍ തുടങ്ങി. വളരെയധികം പണ്ഡിതന്‍മാരുമായി ചര്‍ച്ച ചെയ്തു. വളരെയധികം ഗ്രന്ഥങ്ങള്‍ പരിശോദിച്ചു. സര്വ്വാംഗീകൃത്യമായ ലിസാനുല്‍ അറബ് എന്ന മഹാ ഡിക്ഷ്ണറി അന്ന് കേരളത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഉമറാബാദില്‍ പോയി അതും നോക്കി. അവസാനോ എനിക്ക് അങ്ങേയറ്റം ബോധ്യപെട്ടു. അനുസരണം എന്ന് ഇബാദത്തിന് അര്‍ഥം വെക്കാന്‍ പറ്റുകയില്ല."

എന്നാല്‍ ഇബാദത്ത് എന്നാ പദത്തിന് ലിസാനുല്‍ അറബിയില്‍ അനുസരണം എന്ന അര്‍ഥം പറഞ്ഞിട്ടുണ്ട് എന്ന് അത് നോക്കുന്ന ആര്‍ക്കും മനസിലാകും. വ്യക്തമായ കള്ളമാണ് ഉമര്‍ മൌലവി ഈ കേരളത്തില്‍ പ്രച്ചരിപ്പിചിട്ടുള്ളത്.
ഈ കളവിനെ (ഹറാം) ന്യായീകരിക്കാനല്ലാതെ, സത്യം തുറന്നു പറയാന്‍ താങ്കളും താങ്കളുടെ പ്രസ്ഥാനവും ഇന്നുവരെ തയ്യാറായിട്ടില്ല. വിധേയത്തം അല്ലാഹുവിനാണെങ്കില്‍ സത്യം തുറന്നു പറയൂ സുഹൃത്തേ. അല്ല ഉമര്‍ മൌലാവിക്കാണെങ്കില്‍ ഇനിയും കണ്ണടച്ചോളൂ.

ഇതിനു സമാനമായ വിഷയമായിരുന്നു ക്രിസ്ത്യാനിയായിരുന്ന അദിയ്യിബിനു ഹാതിം (റ) വും സൂറത്ത് തൌബ 31 ന്‍റെ അവതരണ പശ്ചാത്തലവുമായി ബന്ധപ്പെട്ടു ഉന്നയിച്ചത്. നബി (സ) വിശദീകരണത്തെ തുടര്‍ന്ന് അദ്ദേഹം ഇസ്ലാം സ്വീകരിച്ചു.
പ്രസ്തുത ഹദീസിന്‍റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക്‌ ചെയ്യുക.
" ....എന്ന് ഞാന്‍ ഒരു തരി പോലും വിശ്വസിക്കുന്നില്ല" എന്ന് നാഴികക്ക് നാല്‍പത്‌ വട്ടം കൂവിയത്കൊണ്ട് കാര്യമില്ല. പ്രവര്‍ത്തനം കൊണ്ട് തെളിയിക്കൂ. രാഷ്ട്രീയത്തിലും മറ്റുമായി കൂടുതല്‍ വ്യക്തമായ അനേകം ഉദാഹരണങ്ങള്‍ ഇങ്ങിനെ ചൂണ്ടി കാണിക്കാന്‍ പറ്റും.

ഒരു വൈജ്ഞാനിക ചര്‍ച്ച ഇത്രയും താഴേക്ക് താങ്കള്‍ കൊണ്ടുപോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
= ഉദാഹരണം താങ്കള്‍ ചോദിച്ചപ്പോള്‍ വിഷയവുമായി ഏറ്റവും ബന്ധപെട്ടത് തന്നെ ഞാന്‍ നല്‍കി എന്ന് മാത്രം.

മുകളിലെ വിഷയവുമായി ബന്ധപെട്ട മറ്റു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഞാന്‍ നിര്‍ബന്ധിക്കുന്നില്ല.

Kamar പറഞ്ഞു...

@അനീസ്‌,


ഏറ്റവും ചുരുങ്ങിയത് ജമാഅത്ത്കാരെങ്കിലും, ജമാഅത്ത് പറയുന്ന അനുസരണശിര്‍ക്ക് എങ്ങിനെയാണ്‌ സംഭവിക്കുന്നത് എന്ന് പഠിക്കണം. ഞാന്‍ പലതവണ ഉദ്ധരിച്ചതാണ്‌ അത്. .......
... "ഇബാദത്തിന്" അനുസരണവും അടിമത്വവും ചേര്‍ന്നതാണ്‌ സമഗ്ര അര്‍ത്ഥമെങ്കില്‍ അത് എപ്രകാരമാണ്‌ പ്രയോഗവല്‍ക്കേണ്ടത് എന്നതാണ്‌ എന്റെ ചോദ്യം.

=ഈ പോസ്റ്റിന്റെ 8 ഭാഗങ്ങളിലായി കാര്യങ്ങള്‍ വളരെ വ്യക്തമാണ്.

രാഷ്ട്രീയ ശിര്‍ക്കിന്റെ കാര്യത്തില്‍ താങ്കളുടെ പ്രസ്ഥാനത്തിന്‍റെ മുഖപത്രമായ ശബാബ് എഴുതുന്നു:
"മുസ്ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു രാഷ്ട്രത്തില്‍ മാറി മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏതേത്‌ രാഷ്ട്രീയ കക്ഷികള്‍ക്ക് അഥവാ മുന്നണികള്‍ക്ക് വോട്ടു ചെയ്യണം എന്നാ വിഷയം ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായി പ്രഖ്യാപിക്കപെട്ടിട്ടില്ലെന്നത് പ്രത്യാകം പറയേണ്ടതില്ല. അതുകൊണ്ട് തന്നെ അത് ഒരു ഇജ്തിഹാദിയായ വിഷയമാണ്. അഥവാ അടിസ്ഥാന പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഗവേഷണത്തിന് വിദേയമാവേണ്ട കാര്യമാണ്. ( ശബാബ് , 1995 feb 17)"

മേല്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. ഇത് അല്ലാഹുവിന്‍റെ റസൂലിന്റെ കല്പനയാണ്. ഇജ്തിഹാദിലൂടെ എടുക്കുന്ന തീരുമാനം ശരിയാണെങ്കില്‍ നബി(സ) രണ്ടു പ്രതിഫലവും തെറ്റാണെങ്കില്‍ ഒരു പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ താങ്കളുടെ പ്രസ്ഥാനം ഇജ്തിഹാദ്‌ ചെയ്ത് തീരുമാനം എടുക്കാറുണ്ടോ? ഇല്ലെങ്കില്‍ അത് പ്രവാചക കല്പനക്ക് വിരുദ്ധമല്ലേ? അത് അല്ലാഹുവിന്‍റെ പരമാധികാരത്തിലുള്ള കൈകടത്തലല്ലേ.
അതിനാല്‍ പൂര്‍ണമായ ഇസ്ലാമിനെ പ്രബോധനം ചെയ്ത് അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

CKLatheef പറഞ്ഞു...

അനീസ് ആലുവ, ഖമര് ചര്ചയില് പങ്കെടുത്തതിന് നന്ദി. അല്ലാഹു നമ്മുക്ക് സത്യം സത്യമായി കാണാന് തൌഫീഖ് നല്കുമാറാകട്ടേ...

Anees Aluva പറഞ്ഞു...

@കമര്‍
1- ഞാന്‍ ലിസാനുല്‍ അറബ് കണ്ടിട്ടില്ല. അതില്‍ എന്താണെഴുതിയിട്ടുള്ളത് എന്ന് അന്വേഷിച്ചിട്ടുമില്ല. താങ്കള്‍ തന്നെ എടുത്തുദ്ധരിച്ച ഉമര്‍ മൌലവിയുടെ പ്രസ്താവന ഇപ്രകാരമാണ്‌. "അവസാനം എനിക്ക് അങ്ങേയറ്റം ബോധ്യപെട്ടു. അനുസരണം എന്ന് ഇബാദത്തിന് അര്‍ഥം വെക്കാന്‍ പറ്റുകയില്ല."
ഇതിലെവിടെയും ലിസാനുല്‍ അറബില്‍ "അനുസരണം" എന്ന അര്‍ത്ഥം എഴുതിയിട്ടില്ല എന്ന് പറഞ്ഞതായി കാണുന്നില്ല. ലിസാനുല്‍ അറബില്‍ "അനുസരണം" എന്ന് എഴുതിയിട്ടില്ല എന്ന് അദ്ദേഹം പറയുകയും, അതേ സമയം ആ പുസ്തകത്തില്‍ അപ്രകാരം എഴുതിട്ടൂണ്ടാവുകയും ചെയ്തിരുന്നെങ്കില്‍, താങ്കള്‍ സൂചിപ്പിച്ച പോലെ, അത് കള്ളമാകുമായിരുന്നു. പക്ഷേ അദ്ദേഹം അങ്ങിനെയല്ല എഴുതിയത് എന്ന ഭാഗം താങ്കള്‍ തന്നെ ഉദ്ധരിച്ചു. പിന്നെ എന്തിനാണ്‌ ഈ ആരോപണം.?
ലിസാനുല്‍ അറബില്‍ അനുസരണം എന്നെഴുതിയിട്ടും (ഞാന്‍ കണ്ടിട്ടില്ല, താങ്കള്‍ എഴുതിയതനുസരിച്ച്) അദ്ദേഹം എന്തേ അത് സ്വീകരിച്ചില്ല എന്നത് വേറെ വിഷയമാണ്‌. "എനിക്ക് എന്‍റെ ഖല്‍ബു കൊണ്ടല്ലേ ചിന്തിക്കാനൊക്കൂ, നിങ്ങളുടേത് കൊണ്ട് കഴിയില്ലല്ലോ" എന്ന് അദ്ദേഹം തന്നെ പറയുമായിരുന്നു. അദ്ദേഹം ഇബാദത്ത് വിഷയം പഠിച്ചു, പണ്ഡിതരുമായി ചര്‍ച്ച ചെയ്തു, ലിസാനുല്‍ അറബ് എന്ന പുസ്തകവും പരിശേധിച്ചു. അതിന്‍റെയെല്ലാം അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്‌ ബോദ്ധ്യമായി "അനുസരണ അര്‍ത്ഥം" പറ്റില്ല എന്ന്. ഇത്രയല്ലേ ആ ഉദ്ധരണിയിലുള്ളൂ.

2- "രാഷ്ട്രീയ ശിര്‍ക്കിന്‍റെ" കാര്യത്തിലല്ല ശബാബിന്‍റെ താങ്കള്‍ കൊടുത്ത ഉദ്ധരണി. അത് "മുസ്ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു രാഷ്ട്രത്തില്‍" സ്വീകരിക്കേണ്ട സമീപനത്തെ പറ്റിയാണ്‌.
ആ ഉദ്ദരണിയോട് ഞാനും യോജിക്കുന്നു. ആ ഇജ്തിഹാദാണ്‌ "ഇസ്ലാമിനും മുസ്ലിംകള്‍ക്കും ദോഷകരമായ" സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കണമെന്നത്. അതാണ്‌, അടിയന്തിരാവസ്ഥയില്‍ ജമാഅത്തിനെ നിരോധിക്കുന്നതിനു മുമ്പും, വോട്ട് ചെയ്തിരുന്ന ഇന്ത്യന്‍ മുസ്ലിംകള്‍ ചെയ്തു പോന്നത്.
"ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായി പ്രഖ്യാപിക്കപെട്ടിട്ടില്ലെന്ന്" എഴുതിയ, താങ്കള്‍ തന്നെ പൂര്‍ണ്ണമായി യോജിക്കുന്ന ഒരു കാര്യത്തിലെ വിയോജിപ്പാണോ "അല്ലാഹുവിന്‍റെ പരമാധികാരത്തിലുള്ള കൈകടത്തലിന്‌" താങ്കള്‍ക്ക് കിട്ടിയ തെളിവ്. ഇജ്തിഹാദിലെ വിയോജിപ്പ് ദൈവനിഷേധമാണെന്ന് തെളിവാക്കുന്നവരാണോ , ഖുനൂത്തും തറാവീഹും മുതലായ സുന്നത്തുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനെ ഇകഴ്ത്തുന്നത്. ഖുനൂത്തും തറാവീഹും തര്‍ക്കിക്കണം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്, മറിച്ച് ആ വിഷയങ്ങള്‍ പോലും നിങ്ങളൊക്കെ തര്‍ക്കിക്കാന്‍ കണ്ടെത്തുന്ന കാര്യത്തേക്കാള്‍ പ്രമാണബദ്ധമാണ്‌.
3- "ഈ വിശദീകരണത്തില്‍ നിന്ന് ദീന്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്റ്റേയിറ്റ് ആണെന്നും ശരീഅത്ത് എന്നത് ആ സ്റ്റേയിറ്റിന്‍റെ ഭരണഘടനയാണെന്നും ആ നിയമപദ്ധതിയനുസരിച്ച് ജീവിതം നയിക്കുന്നതിനാണ്‌ ഇബാദത്ത് എന്ന് പറയപ്പെടുന്നതെന്നുമുള്ള സംഗതി വ്യക്തമായിത്തീരുന്നു...." ഖുത്ബാത്ത്.
ഇന്ത്യാ സ്റ്റേറ്റിന്‍റെ ഭരണഘടനയനുസരിച്ച് ജീവിക്കുന്നതും ഇബാദത്താകുമല്ലോ. ഇത്തരം വാദങ്ങളാണ്‌ ജമാഅത്തുന്നയിച്ച അനുസരണ അര്‍ത്ഥത്തോട് ഇതരര്‍ക്ക് വിയോജിപ്പിന്‌ കാരണമായത്. ആ വാദങ്ങള്‍ ജമാഅത്ത് മുറുകെപ്പിടിച്ച കാലത്ത് ജമാഅത്തുകാരോട് "അനുസരണം" എന്ന അര്‍ത്ഥം പ്രയോഗവല്‍ക്കരിക്കുന്നതെങ്ങിനെ എന്ന് ചോദിക്കുക പോലും വേണ്ടാത്തത്ര വ്യക്തമായിരുന്നു അവരുടെ സര്‍ക്കാരിനോടുള്ള സമീപനം. ഇന്ന് അനുസരണ അര്‍ത്ഥത്തിന്‍റെ പ്രയോഗവല്‍ക്കരണമെങ്ങിനെ എന്ന് അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയുന്നില്ല. അത് ചോദിച്ചാല്‍ ചോദ്യം അവഗണിക്കുകയും ചെയ്യുന്നു. ഇബാദത്ത് എന്ന പദത്തിന്‍റെ അര്‍ത്ഥത്തില്‍ ജമാഅത്തും ജമാഅത്തേതരരും വിഭജിക്കപ്പെട്ടത് മേല്‍ സൂചിപ്പിച്ച വിവരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു.
എന്നാല്‍ ഇവിടെ നല്‍കിയ വിശദീകരണം "സര്‍ക്കാരിനെ പരമാധികാരിയാക്കിയ അനുസരണമാണ്‌ സര്‍ക്കാരിനുള്ള ഇബാദത്ത്" എന്നത്രെ. ഈ പ്രവൃത്തി ജമാഅത്ത് രൂപീകരിച്ച കാലത്തും , ഇക്കാലത്തും ഒരു വിശ്വാസിയായ മുസ്ലിമും ചെയ്തിട്ടില്ല, ചെയ്യുന്നുമില്ല. അതൊരു തര്‍ക്ക വിഷയവുമല്ല. എന്നാല്‍ സര്‍ക്കാരിന്‍റെ ഭരണഘടനയനുസരിച്ച് ജീവിക്കല്‍ അതിനുള്ള ഇബാദത്താണ്‌ എന്ന വാദം ഇപ്പോഴും നിലവിലുണ്ടെങ്കില്‍ അത് യോജിപ്പില്ലാത്ത കാര്യം തന്നെയാണ്‌ അന്നും, ഇന്നും.

Kamar പറഞ്ഞു...

@Anees,
ലിസാനുല്‍ അറബ് എന്ന പുസ്തകവും പരിശേധിച്ചു. അതിന്‍റെയെല്ലാം അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്‌ ബോദ്ധ്യമായി "അനുസരണ അര്‍ത്ഥം" പറ്റില്ല എന്ന്. ഇത്രയല്ലേ ആ ഉദ്ധരണിയിലുള്ളൂ.
=പുരോഹിതന്‍മാരോടുള്ള വിദേയത്തം വ്യക്തമാകാന്‍ ഒരു ഉദാഹരണം ചോദിച്ചപ്പോള്‍ നല്‍കി. സത്യത്തിന് വിരുദ്ധമായ ആ വിദേയത്തം താങ്കള്‍ വളരെ ഭംഗിയായി വ്യാഖ്യാനിച്ചിരിക്കുന്നു. വിദേയത്തം ബോധ്യപ്പെടുന്നത് പ്രമാണങ്ങളുടെ വെളിച്ചത്തിലായിരിക്കണം. ഉദ്ധരിച്ച ഗ്രന്ഥത്തില്‍പോലും വാദത്തിന് വിരുദ്ധമായ കാര്യങ്ങളാനുല്ലത്. ഇതാണ് വാദമെങ്കില്‍ നിരീശ്വരവാദികളും, ബഹുദൈവാരാധകരും, ഇസ്തിഗാസവാദികളും വിമര്‍ശിക്കപെടേണ്ടവരല്ല. ഖല്ബിന് ബോധ്യപെട്ടതല്ലേ അടിസ്ഥാനം. സംവാദത്തിനും ഇസ്ലാമിക പ്രബോധനത്തിനും എന്ത് പ്രസക്തി.
ഇത്തരം വിദേയത്തമാണ് തൌബ 31നാം ആയത്തിലും അതിന്‍റെ വിശദീകരണമായിവരുന്ന ഹദീസിലും പരാമര്‍ശിച്ചിട്ടുള്ളത്. ഞാന്‍ പുരോഹിത പ്രമാണങ്ങള്‍ക്ക് അത് പകരം വെക്കുന്നു.

"മുസ്ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു രാഷ്ട്രത്തില്‍ മാറി മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏതേത്‌ രാഷ്ട്രീയ കക്ഷികള്‍ക്ക് അഥവാ മുന്നണികള്‍ക്ക് വോട്ടു ചെയ്യണം എന്നാ വിഷയം ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായി പ്രഖ്യാപിക്കപെട്ടിട്ടില്ലെന്നത് പ്രത്യാകം പറയേണ്ടതില്ല.... (ശബാബ് )


=മുസ്ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു രാഷ്ട്രത്തില്‍ മാറി മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏതേത്‌ രാഷ്ട്രീയ കക്ഷികള്‍ക്ക് അഥവാ മുന്നണികള്‍ക്ക് വോട്ടു ചെയ്യണം എന്നാണോ താങ്കളുടെ പ്രസ്ഥാനം ഇജ്തിഹാദ്‌ നടത്തിയത്‌ ? ആണെങ്കില്‍ الحمدالله.
അങ്ങിനെയെങ്കില്‍ പറയൂ സുഹൃത്തേ ഏതേത്‌ രാഷ്ട്രീയ കക്ഷികള്‍ക്ക് അഥവാ മുന്നണികള്‍ക്കാണ് കഴിഞ്ഞ 10 തിരെഞ്ഞെടുപ്പുകളില്‍ താങ്കളുടെ പ്രസ്ഥാനം വോട്ട് ചെയ്യാന്‍ പറഞ്ഞത്‌?
താങ്കള്‍ ശബാബിലെ ഞാന്‍ ഉദ്ധരിച്ച ഭാഗം കോപ്പി ചെയ്തപ്പോള്‍ "മുസ്ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു രാഷ്ട്രത്തില്‍ " എന്നത് ഒഴിവാക്കി.
ഇസ്ലാമിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, ഭരണ നിയമങ്ങള്‍ ഖുര്‍ആനിലും സുന്നത്തിലും ഖണ്ഡിതമായി രേഖപെടുത്തപെട്ടിട്ടുണ്ട്. കഴിവിന്റെ പരമാവധി അത് പിന്‍പറ്റുന്നതിനും പ്രബോധനം നടത്തുന്നതിനും പകരം അത് ദുന്‍യാ കാര്യമാണെന്നും പറഞ്ഞു ദൈവേതര ഇസങ്ങളെ പിന്‍പറ്റാനാണ് കേരള സലഫികള്‍ കല്‍പിച്ചതും ചെയ്തുകൊണ്ടിരിക്കുന്നതും. ദുന്‍യാ കാര്യത്തിലും ഇജ്തിഹാതുണ്ടോ?
മാത്രമല്ല മുകളില്‍ ശബാബില്‍ ഉദ്ധരിച്ച പോലെ ഇജ്തിഹാദ്‌ നടത്തുന്ന, പൂര്‍ണമായി ഇസ്ലാമിനെ പ്രബോധനം ചെയ്യുന്നവരെ മതരഷ്ട്രവാദികള്‍ എന്നും പറഞ്ഞ് അവഹേളിച്ചു.

Anees Aluva പറഞ്ഞു...

@kamar
1- അവസാനം വ്യത്യാസം കണ്ടെത്തി, ജമാഅത്തേ ഇസ്ലാമിയുടെ വ്യത്യസ്തത. "ഞങ്ങള്‍ ഇജ്തിഹാദ് നടത്തുന്നു. നിങ്ങള്‍ ഇജ്തിഹാദ് നടത്തുന്നില്ല." ഇബാദത്ത് എന്ന അടിത്തറയുടെ "മാറ്റ്" നോക്കുന്നത് "ശരിയായാലും തെറ്റായാലും കൂലിയുള്ള" ഇജ്തിഹാദീ വിഷയം കൊണ്ട്. നല്ല സമര്‍ത്ഥനം.!!!!!
കഴിഞ്ഞ 10 തെരെഞ്ഞെടുപ്പില്‍ മാത്രമല്ല ,അതിനു മുമ്പും ഉള്ള ഇജ്തിഹാദ് "ഇസ്ലാമിനും മുസ്ലിംകള്‍ക്കും ദോഷകരമായ സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കണം" എന്നത് തന്നെയായിരുന്നു. മുന്നണിയുടെ "മൂല്യം" നോക്കാനും വോട്ട് വീതം വെക്കാനും മാത്രം നിയുക്തനായ "പൊളിറ്റിക്കല്‍ സെക്രട്ടറി"ക്ക് പോലും മനസ്സിലാക്കാന്‍ കഴിയാത്തത്ര സങ്കീര്‍‍ണ്ണമല്ല ഇത്.
2 - ലിസാനുല്‍ അറബില്‍ നിന്ന് ഉമര്‍ മൌലവിക്ക് എന്ത് മനസ്സിലായി എന്നത് അദ്ദേഹത്തിന്‍റെ മാത്രം പ്രശ്നമാണ്‌. ലിസാനുല്‍ അറബില്‍ അനുസരണം എന്ന് എഴുതിയിട്ടില്ല എന്ന്ഉമര്‍ മൌലവി പറഞ്ഞതായാണ്‌ താങ്കളൂടെ സൂചന. അതിനാണ്‌ ഞാന്‍ എഴുതിയത്, അദ്ദേഹം അപ്രകാരമല്ല് പറഞ്ഞത് എന്ന്.
3 - ദീന്‍ - ദുനി‍യാവ് പ്രശ്നം നിയമനിര്‍മ്മാണാധികാരവുമായി ബന്ധപ്പെട്ടതാണ്‌. ലത്തീഫ് സാഹിബിന്‍റെ "മതപരമായ നിയമനിര്‍മാണാധികാരമോ ???." എന്ന പോസ്റ്റില്‍ അതു സംബന്ധമായി ഞാന്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. താങ്കള്‍ ഈ വിഷയം അവിടെ ചര്‍ച്ച ചെയ്യുക.
4 - പിന്നെ മത-രാഷ്ട്രവാദികള്‍ എന്ന് ജമാഅത്തുകാരെ വിളിച്ചാല്‍ അത് അവഹേളനമാകുന്നതെങ്ങിനെ. ജമാഅത്തിനെ പരിചയപ്പെടുത്തുന്ന വേദികളില്‍ നിന്ന് ഞാന്‍ കേട്ടിട്ടുള്ളത് " ജമാഅത്ത് മത സംഘടനയല്ല, എന്നാല്‍ രാഷ്ട്രീയ സം‍ഘടനയുമല്ല. അതേ സമയം ഇത് രണ്ടുമാണ്‌". അത് തന്നെയല്ലേ മത-രാഷ്ട്രവാദവും. ഞങ്ങള്‍ അങ്ങിനെയാണെന്നല്ലേ ജമാഅത്തുകാര്‍ പറയേണ്ടത്?
ജമാഅത്തേതര മുസ്ലിം‍കളെ "മുറിയന്‍ തൌഹീദ്"കാര്‍, "ജനാധിപത്യം ലക്ഷ്യമാക്കിയ പാര്‍‍ട്ടികളില്‍ ചേരുന്ന കപടവിശ്വാസികള്‍", "ത്വാഗൂത്തീ സേവകര്‍" എന്നൊക്കെ ""പാടി പുകഴ്ത്തിയവരാണ്‌"" ഇന്ന് കണ്ണടച്ച് ഇരുട്ടാക്കുന്നത്.
5 - ഇബാദത്ത് ചര്‍ച്ചയില്‍, അതല്ലാത്ത സകലതുമാണല്ലോ താങ്കളുടെ ചര്‍ച്ച. ഇബാദത്തിനെക്കുറിച്ച് ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് പ്രതികരണമില്ലേ.

Kamar പറഞ്ഞു...

@anees,
ഇബാദത്ത് ചര്‍ച്ചയില്‍, അതല്ലാത്ത സകലതുമാണല്ലോ താങ്കളുടെ ചര്‍ച്ച. ഇബാദത്തിനെക്കുറിച്ച് ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് പ്രതികരണമില്ലേ.

= അതെ സകലതും ഞങ്ങള്‍ക്ക് ഇബാദതാണ്.
فالدين كله داخل في العبادة
അപ്പോള്‍ ദീന്‍ മുഴുവന്‍ ഇബാദത്തിലുള്‍പ്പെടുന്നു (ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ)

മനുഷ്യന്‍ ചെയ്യുന്ന ഏത് കര്‍മവും ഇബാദത്താകും അത് അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാകുമ്പോള്‍. പ്രാര്‍ഥനയുള്ളതേ ഇബാദത്താകൂ എന്ന അവ്യക്തമായ ഒരു കാഴ്ചപ്പാടിലാണ് ഇപ്പോള്‍ താങ്കള്‍ കിടന്ന് മലക്കം മറിയുന്നത്. ഇനി മുകളില്‍ നിന്ന് ഞാന്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ താങ്കള്‍ പറയും "സമ്പൂര്‍നമാണ് " എന്ന്. അവസാനം കൊളുത്തിലെത്തിയാല്‍ വീണ്ടും വാക്ക് മാറും.

ജ.ഇ മുന്നോട്ടുവെക്കുന്നത് മൂല്യാധിഷ്ടിത ജനാധിപത്യമാണ്. അതായത്‌ നിയമ നിര്‍മാണത്തിന്റെ സ്രോതസ് വിശുദ്ധ ഖുര്‍ആണാണ് എന്നത്. അത് തുറന്നു പറയാന്‍ അവര്‍ ധൈര്യം കാണിക്കുന്നു. അത് നടപ്പാക്കാന്‍ അവര്‍ പിന്‍പറ്റുന്നത് തീവ്രവാദമല്ല, മറിച്ച് ജനാധിപത്യം തന്നെയാണ് (നയം).

ഖുര്‍ആന്‍ പൂര്‍ണമായി പിന്‍പറ്റണം എന്നത് ഇജ്തിഹാദി വിഷയമല്ല.

മുകളിലെ വിഷയവുമായി ബന്ധപെട്ട മറ്റു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഞാന്‍ നിര്‍ബന്ധിക്കുന്നില്ല.

Anees Aluva പറഞ്ഞു...

@kamar
അല്ലാഹുവിനുള്ള ഇബാദത്തുകള്‍ എന്തൊക്കെ എന്നിടത്തല്ല ജമാഅത്തുമായുള്ള ഭിന്നത. അല്ലാഹുവല്ലാത്തവര്‍ക്കുള്ള ഇബാദത്ത് എന്ത് എന്നതാണ്‌ വിഷയം. ഒന്നു കൂടി വ്യക്തമാക്കിയാല്‍ "ഇന്ത്യാ ഗവണ്‍മെന്‍റിനുള്ള" ഇബാദത്ത് എന്ത് എന്ന കാര്യത്തില്‍. അത് സര്‍ക്കാര്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ക്കാണോ പറയുക, സര്‍കാരിനുള്ള അനുസരണത്തിനാണോ പറയുക, അല്ല മറ്റുവല്ല കാര്യത്തിനുമാണോ ??

Kamar പറഞ്ഞു...

@Anees

അല്ലാഹുവിനുള്ള ഇബാദത്തുകള്‍ എന്തൊക്കെ എന്നിടത്തല്ല ജമാഅത്തുമായുള്ള ഭിന്നത. അല്ലാഹുവല്ലാത്തവര്‍ക്കുള്ള ഇബാദത്ത് എന്ത് എന്നതാണ്‌ വിഷയം.

=പല സഹോദരന്‍മാരും ഇത്രയധികം വിശദീകരിച്ചിട്ടും ഇബാദത്ത് എന്ത് എന്ന് വായിക്കാനോ മനസിലാക്കാനോ താങ്കള്‍ മുതിര്‍ന്നിട്ടില്ല എന്നാണ് ഈ കമന്റില്‍ നിന്നും, അതിന് മുമ്പുള്ള കമന്‍റില്‍ നിന്നും എനിക്ക് മനസിലാകുന്നത്.
അല്ലാഹുവിനുള്ള ഇബാദത്ത്, അല്ലാത്തവര്‍ക്കുള്ള ഇബാദത്ത് എന്നിങ്ങനെ രണ്ടു ഇബാദത്തില്ല, ഇതില്‍ തന്നെയാണ് ഭിന്നത. അല്ലാഹുവിനു മാത്രമേ ഇബാദത്ത് അര്‍പ്പിക്കാവൂ. ബാക്കിയെല്ലാം ശിര്‍ക്കാന്. എന്നാല്‍ പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രമായാല്‍ മതി എന്നതാണ് സലഫി ചിന്താഗതി( ഈ വീക്ഷണത്തിന് പല സന്ദര്‍ഭങ്ങളിലും ഏറ്റ കുറച്ചില്‍ ഉണ്ടായിട്ടുണ്ട്).
ഈ വിഷയത്തില്ലുള്ള കേരള സലഫി നേതാകളുടെ ഏതാനും വിഭ്രാന്തികള്‍ ഇവിടെ വായിക്കാം.

Kamar പറഞ്ഞു...

@Anees,

അവസാനം വ്യത്യാസം കണ്ടെത്തി, ജമാഅത്തേ ഇസ്ലാമിയുടെ വ്യത്യസ്തത. "ഞങ്ങള്‍ ഇജ്തിഹാദ് നടത്തുന്നു. നിങ്ങള്‍ ഇജ്തിഹാദ് നടത്തുന്നില്ല." ഇബാദത്ത് എന്ന അടിത്തറയുടെ "മാറ്റ്" നോക്കുന്നത് "ശരിയായാലും തെറ്റായാലും കൂലിയുള്ള" ഇജ്തിഹാദീ വിഷയം കൊണ്ട്. നല്ല സമര്‍ത്ഥനം.!!!!!


കള്ളുകുടി ഹലാലാണോ അല്ലേ എന്ന് തീരുമാനിക്കുന്നത് ഭൂരിപക്ഷ അഭിപ്രായമാണെന്നു ജനാധിപത്യം സ്വയം അവകാശപ്പെടുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥ എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് ഭൂരിപക്ഷ അഭിപ്രായമാണെന്നും അവകാശപ്പെടുന്നു. നിങ്ങള്‍ അത് അംഗീകരിച്ചു കൊടുക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് ശിര്‍ക്കാണ്‌, ഇല്ലെങ്കില്‍ അല്‍ഹംദുലില്ലാഹ്, നല്ലത് തന്നെ. പക്ഷെ, നിങ്ങള്‍ അത് അംഗീകരിക്കുന്നുണ്ടോ ഇല്ലേ എന്നതല്ല ഇവിടെ പ്രശ്നം. അവര്‍ അത് സ്വയം അവകാശപ്പെടുന്നുണ്ടോ എന്നതാണ് വിഷയം. ഉണ്ടെങ്കില്‍ അത് ദൈവിക പരിധിയിലേക്കുള്ള കടന്നു കയറ്റമാണ്. ഒരാള്‍ "നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കൂ, ഞാന്‍ നിങ്ങളെ സഹായിക്കാം" എന്ന് പറയുമ്പോള്‍ അയാള്‍ സ്വയം ദൈവമായി അവകാശപ്പെടുകയാണ്. താങ്കള്‍ അയാളെ അംഗീകരിക്കുന്നുണ്ടോ ഇല്ലേ എന്നത് അവിടെ പ്രസക്തമല്ല. അയാളെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഉണ്ടാവുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തല്‍ താങ്കളുടെ നിര്‍ബന്ധ ബാധ്യത ആണ്. ബോധവല്‍ക്കരണം എങ്ങനെ നടത്തണം എന്നത് താങ്കളുടെ യുക്തിക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും.

മൂസാ നബിയുടെ ചരിത്രത്തിലൂടെ ഈ വിഷയം കുറച്ചു കൂടി വ്യക്തമാക്കിത്തരാം. ഫിര്‍ഔന്‍ സ്വയം അവകാശപ്പെട്ടു, ഞാനാണ് ദൈവം. അദ്ദേഹത്തെ താഴെയിറക്കാന്‍, അല്ലാഹു മൂസാ നബി (അ) യോട് ആവശ്യപ്പെട്ടു. താങ്കളുടെ വാദപ്രകാരം, മൂസാ (അ) പറയേണ്ടിയിരുന്നത്, റബ്ബേ, അവന്‍ സ്വയം ദൈവമായി അവകാശപ്പെടുന്നു, ഞാന്‍ അത് അംഗീകരിക്കുന്നൊന്നുമില്ല. പിന്നെ എന്തിനാണ് എന്നോട് ഈ വ്യവസ്ഥ മാറ്റാന്‍ ആവശ്യപ്പെടുന്നത് എന്നായിരുന്നു (നഊദുബില്ലാഹ്). പക്ഷെ മൂസാ (അ) എന്താണ് ചെയ്തതെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.

അവസാനിപ്പിക്കുന്നതിന് മുമ്പ് ചില പോയന്‍റുകള്‍ ഒന്ന് കൂടി ഓര്‍മപ്പെടുത്തുന്നു.
1 ) നിലവിലുള്ളത് അനിസ്ലാമിക വ്യവസ്ഥിതി ആണ്.
2 ) ഈ വ്യവസ്ഥിതി ചില മേഖലകളില്‍ സ്വയം ദൈവമായി ചമയുന്നത് കൊണ്ട് ഈ വ്യവസ്ഥിതി മാറേണ്ടത് അനിവാര്യമാണ്.(ഇത് നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?, ഇവിടെയാണ്‌ നമ്മുടെ ഭിന്നത ഏറ്റവും രൂക്ഷം എന്നാണ് ഞാന്‍ കരുതുന്നത്)
3 ) എങ്ങനെ മാറ്റണം എന്നത് ഇജ്തിഹാദി വിഷയമാണ്.
4 ) ജമാഅത്തെ ഇസ്ലാമി തിരെഞ്ഞെടുത്തിരിക്കുന്ന മാര്‍ഗം നിരന്തര ബോധവല്‍ക്കരണത്തിലൂടെ ജനങ്ങള്‍ സ്വയം മുന്നോട്ടു വരുന്ന സാഹചര്യം ഉണ്ടാക്കലാണ്.
5 ) അത് വരെയുള്ള കാലയളവില്‍ ഈ അനിസ്ലാമിക വ്യവസ്ഥിതിയോടുള്ള സമീപനം, കൂടിയാലോചനകളിലൂടെ തീരുമാനിക്കപ്പെടേണ്ടതാണ്. ഇന്ന് ലോകത്ത് നിലവിലുള്ള വ്യവസ്ഥകളില്‍ ഏറ്റവും മികച്ചത് ജനാധിപത്യം ആണെന്നതിനാല്‍ അതിനു പ്രത്യേക പരിഗണന കിട്ടും എന്ന് വ്യക്തമാണ്.

Kamar പറഞ്ഞു...

"കഴിഞ്ഞ 10 തെരെഞ്ഞെടുപ്പില്‍ മാത്രമല്ല ,അതിനു മുമ്പും ഉള്ള ഇജ്തിഹാദ് "ഇസ്ലാമിനും മുസ്ലിംകള്‍ക്കും ദോഷകരമായ സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കണം" എന്നത് തന്നെയായിരുന്നു. മുന്നണിയുടെ "മൂല്യം" "
സുഹൃത്തേ ശബാബ് എഴുതിയത് എന്താണ് എന്ന് വീണ്ടും വീണ്ടും വായിക്കുക.
"മുസ്ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു രാഷ്ട്രത്തില്‍ മാറി മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏതേത്‌ രാഷ്ട്രീയ കക്ഷികള്‍ക്ക് അഥവാ മുന്നണികള്‍ക്ക് വോട്ടു ചെയ്യണം എന്നാ വിഷയം ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായി പ്രഖ്യാപിക്കപെട്ടിട്ടില്ലെന്നത് പ്രത്യാകം പറയേണ്ടതില്ല. അതുകൊണ്ട് തന്നെ അത് ഒരു ഇജ്തിഹാദിയായ വിഷയമാണ്. അഥവാ അടിസ്ഥാന പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഗവേഷണത്തിന് വിദേയമാവേണ്ട കാര്യമാണ്. ( ശബാബ് , 1995 feb 17) "
=മുകളില്‍ എഴുതിയത് പ്രകാരം ഏതു മുന്നണിക്ക് വോട്ടുചെയ്യണം എന്നത് തീരുമാനിക്കേണ്ടത് ആര് ? വ്യക്തികളോ അതോ പ്രസ്ഥാനമോ ? വ്യക്തികലാനെന്കില്‍ അതിന് ഇജ്തിഹാദ്‌ എന്ന് പറയില്ല. "ഇസ്ലാമിനും മുസ്ലിംകള്‍ക്കും ദോഷകരമായ സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കണം" എന്നത് ഒരു ഇജ്തിഹാദി വിഷയമേ അല്ല. മറിച്ച് ഏതു മുന്നണിക്ക് വോട്ടു ചെയ്യണം എന്നതാണ് ഇജ്തിഹാദിന്റെ വിഷയം. ഇത്ര വ്യക്തമായി എഴുതീട്ടും താങ്കള്‍ക്കു ഇരുട്ടില്‍ തപ്പാം.

Kamar പറഞ്ഞു...

@Aness

"ഗവണ്‍മെന്റിനുള്ള എന്തൊക്കെ കാര്യങ്ങളാണ്‌ "ഇബാദത്തായി " മാറുന്നത്. ആ പ്രവര്‍ത്തി ചെയ്യുന്ന മുസ്ലിംകളെ ഉദാഹരിക്കാമോ??"
..."ഇബാദത്ത് ഒരാളുടെ ജീവിതത്തില്‍ പ്രകടമാകേണ്ട കാര്യമാണ്‌. ഒരു അക്കാഡമിക് ചര്‍ച്ചയല്ല. അല്ലാഹുവല്ലാത്തവല്ലാത്തവര്‍ക്ക് ആരാധനകള്‍ അര്‍പ്പിക്കരുത് എന്ന "ഇബാദത്ത്" വിശദീകരണത്തിന്റെ പ്രയോഗവല്‍ക്കരണമാണ്‌ ദൈവേതരരോട് പ്രാര്‍ത്ഥിക്കാതിരിക്കല്‍. അതുപോലെ "ഇബാദത്തിന്" അനുസരണവും അടിമത്വവും ചേര്‍ന്നതാണ്‌ സമഗ്ര അര്‍ത്ഥമെങ്കില്‍ അത് എപ്രകാരമാണ്‌ പ്രയോഗവല്‍ക്കേണ്ടത് എന്നതാണ്‌ എന്റെ ചോദ്യം."

=മുകളിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയപ്പോള്‍ ഖുര്‍ആന്‍ ആയതുണ്ടോ എന്ന ചോദിക്കുകയും അത് നല്‍കിയപ്പോള്‍, കണ്ടില്ലെന്നു നടിക്കുകയുമാണ് സഹോദരന്‍ അനീസ്‌ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതേ സംഗതി അനീസ്‌ ഒന്നും സംഭവിച്ചിട്ടില്ല എന്നാ മട്ടില്‍ " 2011, ജൂണ്‍ 6 1:35 വൈകുന്നേരം" എഴുതിയ കമന്റിലും ആവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ ഞാന്‍ എന്‍റെ വാക്കുകളില്‍ ഇനിയും ചുരുക്കി വിവരിക്കാം.

ദൈവേതര വ്യവസ്ഥ (ഇന്ത്യാ ഗവ: ഉള്‍പെടും) സ്ഥാപിക്കാനും, നിലനിര്‍ത്താനും ഉദ്ധേശിച്ചും (നിയ്യത്ത്) ലക്‌ഷ്യം വെച്ചും തിരെഞ്ഞെടുപ്പിലും ഭരണത്തിലും പങ്കാളിയാവുന്നതും (മത്സരിക്കുന്നതും, പ്രവര്‍ത്തിക്കുന്നതും,വോട്ടുചെയ്യുന്നതും ...) തൌഹീദിന് വിരുദ്ധമാണ്. അത് അള്ളാഹുവല്ലാത്തവര്‍ക്കുള്ള ഇബാദത്താണ്. അതിനാല്‍ ദൈവേതര വ്യവസ്ഥകളുടെ സ്ഥാപനവും നടത്തിപ്പും മുസ്ലിമിന്റെ നിയ്യത്തോ ലക്ഷ്യമോ ആകാവതല്ല. ആ നിയ്യത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാവരും ഇതിന് ഉദാഹരണങ്ങളാണ്.
ഇത് മറ്റ് വാക്കുകളിലൂടെ വ്യക്തമാക്കിയപ്പോള്‍ താങ്കളും അബ്ദുല്‍ വഹാബും ഇവിടെ ചോദിച്ചു:
ഇനി ജ. ഇ. ഇന്നു കാണിക്കുന്ന രാഷ്ട്രീയ നയം ഈ പറയുന്ന വാദങള്‍ക്ക് വിരുദ്ദമല്ലേ?
...ആ ഇരട്ടത്താപ്പ് പരിശോധിക്കുമ്പോള്‍ മുമ്പത്തെ ജനകീയമുന്നണിയെയും, ഇപ്പോഴത്തെ വെല്‍ഫെയര്‍ പാര്‍ട്ടിയേയും കൂടി ലിസ്റ്റില്‍ ചേര്‍ക്കുക.

സുഹൃത്തേ ഇസ്ലാമില്‍ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പ്രഥമ നിബന്ധന 'നിയ്യത്താണ്'.
ഉദാഹരണത്തിന് : ഖബറില്ലുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരും , ഖബറിലുള്ളവരോട് പ്രാര്‍ഥിക്കുന്നവരും ഖബറിങ്കല്‍ ചെന്ന്നില്‍ക്കുന്നു എന്നത്കൊണ്ട് ഇരു വിഭാഗത്തിന്റെയും കര്‍മം ഒന്നാവുകയില്ല. അത് പോലെ തന്നെ നമസ്കരിക്കുന്നവരും, ജനം കാണാനായി നമസ്കരിക്കുന്ന്നവരും പ്രത്യക്ഷത്തില്‍ ചെയ്യുന്നത് ഒരേ കര്‍മമാണ്.
പ്രമുഖ സലഫി പണ്ഡിതനായ അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാലിക് പറയുന്നു: "യഥാര്‍ത്ഥത്തില്‍ ഈ രണ്ടു തൌഹീദും - ആരാധനയിലെ തൌഹീദും, ഭരണത്തിലെ തൌഹീദും സമാസമമാണ്."

സുഹൃത്തേ ദയവായി ആവര്‍ത്തനം ഒഴിവാക്കുക. സമയം ചിലവഴിചെതിനെ കുറിച്ച് നം മറുപടി പറയേണ്ടി വരും.ദീനില്‍ ബാലാല്‍കാരമില്ല. സ്വബോതത്തിനും (താന്തോന്നി), ദേഹേച്ചകള്‍ക്കും ആവാതിരിക്കട്ടെ നമ്മുടെ ഇബാദത്ത്. താങ്കള്‍ക്ക് യോജിക്കാം വിയോജിക്കാം.

Kamar പറഞ്ഞു...

അബ്ദുല്‍ ലതീഫ്‌ സാഹിബ്‌,

എന്റെ കമന്റുകള്‍ സ്പാമില്‍ പോയി..

Kamar പറഞ്ഞു...

@Anees,
"അവസാനം വ്യത്യാസം കണ്ടെത്തി, ജമാഅത്തേ ഇസ്ലാമിയുടെ വ്യത്യസ്തത. "ഞങ്ങള്‍ ഇജ്തിഹാദ് നടത്തുന്നു. നിങ്ങള്‍ ഇജ്തിഹാദ് നടത്തുന്നില്ല." ഇബാദത്ത് എന്ന അടിത്തറയുടെ "മാറ്റ്" നോക്കുന്നത് "ശരിയായാലും തെറ്റായാലും കൂലിയുള്ള" ഇജ്തിഹാദീ വിഷയം കൊണ്ട്. നല്ല സമര്‍ത്ഥനം.!!!!! "

=കള്ളുകുടി ഹലാലാണോ അല്ലേ എന്ന് തീരുമാനിക്കുന്നത് ഭൂരിപക്ഷ അഭിപ്രായമാണെന്നു ജനാധിപത്യം സ്വയം അവകാശപ്പെടുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥ എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് ഭൂരിപക്ഷ അഭിപ്രായമാണെന്നും അവകാശപ്പെടുന്നു. നിങ്ങള്‍ അത് അംഗീകരിച്ചു കൊടുക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് ശിര്‍ക്കാണ്‌, ഇല്ലെങ്കില്‍ അല്‍ഹംദുലില്ലാഹ്, നല്ലത് തന്നെ. പക്ഷെ, നിങ്ങള്‍ അത് അംഗീകരിക്കുന്നുണ്ടോ ഇല്ലേ എന്നതല്ല ഇവിടെ പ്രശ്നം. അവര്‍ അത് സ്വയം അവകാശപ്പെടുന്നുണ്ടോ എന്നതാണ് വിഷയം. ഉണ്ടെങ്കില്‍ അത് ദൈവിക പരിധിയിലേക്കുള്ള കടന്നു കയറ്റമാണ്. ഒരാള്‍ "നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കൂ, ഞാന്‍ നിങ്ങളെ സഹായിക്കാം" എന്ന് പറയുമ്പോള്‍ അയാള്‍ സ്വയം ദൈവമായി അവകാശപ്പെടുകയാണ്. താങ്കള്‍ അയാളെ അംഗീകരിക്കുന്നുണ്ടോ ഇല്ലേ എന്നത് അവിടെ പ്രസക്തമല്ല. അയാളെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഉണ്ടാവുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തല്‍ താങ്കളുടെ നിര്‍ബന്ധ ബാധ്യത ആണ്. ബോധവല്‍ക്കരണം എങ്ങനെ നടത്തണം എന്നത് താങ്കളുടെ യുക്തിക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും.
Continued....

Anees Aluva പറഞ്ഞു...

Kamar
1- സാധാരണ ജമാഅത്തുകാര്‍ ചോദിക്കുക പതിവ് "നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം ആര്‍ക്ക്" എന്നാണ്‌. താങ്കള്‍ക്ക് അറിയേണ്ടത് "ഏതു മുന്നണിക്ക് വോട്ടുചെയ്യണം എന്നത് തീരുമാനിക്കേണ്ടത് ആര് ?" എന്ന "അടിസ്ഥാന പ്രശ്‍നമാണ്‌". ഈ അടിസ്ഥാനപ്രശ്‍നം ചോദിക്കുന്നവര്‍ കൈകാര്യം ചെയ്തുവന്ന രീതി രസകരമാണ്‌. ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ജമാഅത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പോലും മനസ്സിലാകാതിരുന്ന ഇജ്തിഹാദ് പ്രകാരം LDF നും, udf നും ജമാഅത്ത് വോട്ട് ചെയ്തു. "ഏതു മുന്നണിക്ക് വോട്ടുചെയ്യണം" എന്ന താങ്കളൂടെ ചോദ്യം താങ്കളോട് തന്നെ ചോദിച്ചാലോ? ഉത്തരം രണ്ടിനും. LDF ന്‌ ചെയ്തത് 2 കൂലി ഇജ്തിഹാദ്, udf ന്‌ ചെയ്തതും 2 കൂലി ഇജ്തിഹാദ് അല്ലേ ???
ആണവക്കരാര്‍ ഒപ്പിട്ട മന്ത്രിയുടെ deputy ആയിരുന്നതിനാല്‍ വലത് മുന്നണിക്കാരനായിരുന്ന അഹമ്മദിന്‌ വോട്ട് ചെയ്യാതിരിക്കല്‍ 2 കൂലി ഇജ്തിഹാദ്, ആ കരാര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വന്തം കൈകൊണ്ട് ഒപ്പിട്ട പ്രണാബ് മുഖര്‍ജിക്ക് വോട്ട് ചെയ്തതും 2 കൂലി ഇജ്തിഹാദ്.
ഒരേ തിരഞ്ഞെടുപ്പില്‍ പരസ്‍പരം മത്സരിച്ച മുന്നണികള്‍ക്ക് രണ്ടുപേര്‍ക്കും വോട്ട്, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു മുന്നണിക്ക്, പുറത്ത് അതിന്‍റെ എതിര്‍ മുന്നണിക്ക്.
"ഇതൊക്കെയാണ്‌ ഏത് മുന്നണിക്ക് വോട്ട് ചെയ്യണമെന്ന" ജമാഅത്ത് ഇജ്തിഹാദ്... ഇത്തരം "അതി ബുദ്ധി" എല്ലാവരും ചെയ്യണമെന്നായിരിക്കും താങ്കള്‍ പ്രതീക്ഷിക്കുന്നത്. ??
താങ്കള്‍ക്ക് "മൌലിക പ്രശ്‍നം" "ഏതു മുന്നണിക്ക് വോട്ടുചെയ്യണം " എന്നതാണ്‌, എനിക്ക് അത് "ശാഖാപരമാണ്‌". ഇതില്‍ തര്‍ക്കിച്ച് കഴിയാന്‍ ഞാനില്ല. ഇത് ഇവിടെ അവസാനിപ്പിക്കുന്നു.

Anees Aluva പറഞ്ഞു...

@kamar

2- >>>"അല്ലാഹുവിനു മാത്രമേ ഇബാദത്ത് അര്‍പ്പിക്കാവൂ. ബാക്കിയെല്ലാം ശിര്‍ക്കാന്.".<<<<<
അതിനായി അല്ലാഹുവിനര്‍പ്പിക്കേണ്ട ഏത് കാര്യം സര്‍ക്കാരിന്‌ അര്‍പ്പിച്ചാലാണ്‌ ശിര്‍ക്കാവുന്നത് എന്ന് അറിയണ്ടേ? അതിനാണ്‌ ഞാന്‍ ചോദിച്ചത് സര്‍ക്കാരിനുള്ള എന്ത് പ്രവൃത്തിയാണ്‌ ശിര്‍ക്കാകുന്നത് എന്ന്.
വി,ഖു 6:121 നെ സംബന്ധിച്ച് ഞാന്‍ മുകളില്‍ എഴുതിയിട്ടുണ്ട്.
>>>>ഈ വചനത്തില്‍, മുഹമ്മദ് നബി(സ)യുടെ കൂടെ ജീവിച്ച സഹാബികളോടാണ്‌ "നിങ്ങള്‍ അവരെ അനുസരിച്ചാല്‍ മുശ്‍രിക്കാകും" എന്ന് അല്ലാഹു പറഞ്ഞത്. ആ സഹാബികള്‍ "ഞങ്ങള്‍ അനുസരിക്കേണ്ടത് അല്ലാഹുവിനെയല്ല, മറിച്ച് അവരോട് തര്‍ക്കിക്കുന്ന എതിരാളികളേയാണ്‌" എന്ന വിശ്വാസക്കാരായിരുന്നെങ്കിലല്ലേ ഈ വചനം "പരമാധികാരിയാക്കി കൊണ്ടുള്ള അനുസരണത്തിന്‌" തെളിവാകുക. കേവലം അനുസരണത്തിന്‌ ഇത് തെളിവാക്കാം , പക്ഷേ താങ്കള്‍ക്ക് ആ വാദമില്ല. "പരമാധികാരിയാക്കി കൊണ്ടുള്ള അനുസരണത്തിന്‌" തെളിവാകണമെങ്കില്‍ സഹാബികള്‍ ആ വചനം ഇറങ്ങുന്നത് വരെ വിശ്വസിച്ചിരുന്നത് "അല്ലാഹുവല്ല പരമാധികാരി" എന്നായിരുന്നിരിക്കണം (നഊദു ബില്ലാഹ്). അത് താങ്കള്‍ക്ക് പോലും സ്വീകാര്യമാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. പിന്നെ എങ്ങിനെ ഈ വചനം "നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുഅല്ലാത്തവര്‍ക്ക് വകവെച്ചു നല്‍കി " കൊണ്ടുള്ള അനുസരണത്തിന്‌ തെളിവാകും.<<<<<<<
ഇനി താങ്കള്‍ തെളിവ് തരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ "കേവലം അനുസരണത്തിന്‍റെ തെളിവായാണോ, അല്ല പരമാധികാരം ദൈവേതരര്‍ക്ക് നല്‍കിയ അനുസരണത്തിന്‍റെ" തെളിവായാണോ എന്ന് പ്രത്യേകം വ്യക്തമാക്കണം.

Kamar പറഞ്ഞു...

@Aness

"ഗവണ്‍മെന്റിനുള്ള എന്തൊക്കെ കാര്യങ്ങളാണ്‌ "ഇബാദത്തായി " മാറുന്നത്. ആ പ്രവര്‍ത്തി ചെയ്യുന്ന മുസ്ലിംകളെ ഉദാഹരിക്കാമോ??"
..."ഇബാദത്ത് ഒരാളുടെ ജീവിതത്തില്‍ പ്രകടമാകേണ്ട കാര്യമാണ്‌. ഒരു അക്കാഡമിക് ചര്‍ച്ചയല്ല. അല്ലാഹുവല്ലാത്തവല്ലാത്തവര്‍ക്ക് ആരാധനകള്‍ അര്‍പ്പിക്കരുത് എന്ന "ഇബാദത്ത്" വിശദീകരണത്തിന്റെ പ്രയോഗവല്‍ക്കരണമാണ്‌ ദൈവേതരരോട് പ്രാര്‍ത്ഥിക്കാതിരിക്കല്‍. അതുപോലെ "ഇബാദത്തിന്" അനുസരണവും അടിമത്വവും ചേര്‍ന്നതാണ്‌ സമഗ്ര അര്‍ത്ഥമെങ്കില്‍ അത് എപ്രകാരമാണ്‌ പ്രയോഗവല്‍ക്കേണ്ടത് എന്നതാണ്‌ എന്റെ ചോദ്യം."

=മുകളിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയപ്പോള്‍ ഖുര്‍ആന്‍ ആയതുണ്ടോ എന്ന ചോദിക്കുകയും അത് നല്‍കിയപ്പോള്‍, കണ്ടില്ലെന്നു നടിക്കുകയുമാണ് സഹോദരന്‍ അനീസ്‌ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതേ സംഗതി അനീസ്‌ ഒന്നും സംഭവിച്ചിട്ടില്ല എന്നാ മട്ടില്‍ " 2011, ജൂണ്‍ 6 1:35 വൈകുന്നേരം" എഴുതിയ കമന്റിലും ആവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ ഞാന്‍ എന്‍റെ ഇനിയും ചുരുക്കി വിവരിക്കാം.

ദൈവേതര വ്യവസ്ഥ (ഇന്ത്യാ ഗവ: ഉള്‍പെടും) സ്ഥാപിക്കാനും, നിലനിര്‍ത്താനും ഉദ്ധേശിച്ചും (നിയ്യത്ത്) ലക്‌ഷ്യം വെച്ചും തിരെഞ്ഞെടുപ്പിലും ഭരണത്തിലും പങ്കാളിയാവുന്നതും (മത്സരിക്കുന്നതും, പ്രവര്‍ത്തിക്കുന്നതും,വോട്ടുചെയ്യുന്നതും ...) തൌഹീദിന് വിരുദ്ധമാണ്. അത് അള്ളാഹുവല്ലാത്തവര്‍ക്കുള്ള ഇബാദത്താണ്. അതിനാല്‍ ദൈവേതര വ്യവസ്ഥകളുടെ സ്ഥാപനവും നടത്തിപ്പും മുസ്ലിമിന്റെ നിയ്യത്തോ ലക്ഷ്യമോ ആകാവതല്ല. ആ നിയ്യത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാവരും ഇതിന് ഉദാഹരണങ്ങളാണ്.
ഇത് മറ്റ് വാക്കുകളിലൂടെ വ്യക്തമാക്കിയപ്പോള്‍ താങ്കളും അബ്ദുല്‍ വഹാബും ഇവിടെ ചോദിച്ചു:
ഇനി ജ. ഇ. ഇന്നു കാണിക്കുന്ന രാഷ്ട്രീയ നയം ഈ പറയുന്ന വാദങള്‍ക്ക് വിരുദ്ദമല്ലേ?
...ആ ഇരട്ടത്താപ്പ് പരിശോധിക്കുമ്പോള്‍ മുമ്പത്തെ ജനകീയമുന്നണിയെയും, ഇപ്പോഴത്തെ വെല്‍ഫെയര്‍ പാര്‍ട്ടിയേയും കൂടി ലിസ്റ്റില്‍ ചേര്‍ക്കുക.

സുഹൃത്തേ ഇസ്ലാമില്‍ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പ്രഥമ നിബന്ധന 'നിയ്യത്താണ്'.
ഉദാഹരണത്തിന് : ഖബരില്ലുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരും , ഖബരിലുള്ളവരോട് പ്രാര്‍ഥിക്കുന്നവരും ഖബരിങ്കല്‍ ചെന്ന്നില്‍ക്കുന്നു എന്നത്കൊണ്ട് ഇരു വിഭാഗത്തിന്റെയും കര്‍മം ഒന്നാവുകയില്ല. അത് പോലെ തന്നെ നമസ്കരിക്കുന്നവരും, ജനം കാണാനായി നമസ്കരിക്കുന്ന്നവരും പ്രത്യക്ഷത്തില്‍ ചെയ്യുന്നത് ഒരേ കര്‍മമാണ്.
പ്രമുഖ സലഫി പണ്ഡിതനായ അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാലിക് പറയുന്നു: "യഥാര്‍ത്ഥത്തില്‍ ഈ രണ്ടു തൌഹീദും - ആരാധനയിലെ തൌഹീദും, ഭരണത്തിലെ തൌഹീദും സമാസമമാണ്."

സുഹൃത്തേ ദയവായി ആവര്‍ത്തനം ഒഴിവാക്കുക. സമയം ചിലവഴിചെതിനെ കുറിച്ച് നം മറുപടി പറയേണ്ടി വരും.ദീനില്‍ ബാലാല്‍കാരമില്ല. സ്വബോതത്തിനും (താന്തോന്നി), ദേഹേച്ചകള്‍ക്കും ആവാതിരിക്കട്ടെ നമ്മുടെ ഇബാദത്ത്. താങ്കള്‍ക്ക് യോജിക്കാം വിയോജിക്കാം.

Kamar പറഞ്ഞു...

@Anees,

അവസാനം വ്യത്യാസം കണ്ടെത്തി, ജമാഅത്തേ ഇസ്ലാമിയുടെ വ്യത്യസ്തത. "ഞങ്ങള്‍ ഇജ്തിഹാദ് നടത്തുന്നു. നിങ്ങള്‍ ഇജ്തിഹാദ് നടത്തുന്നില്ല." ഇബാദത്ത് എന്ന അടിത്തറയുടെ "മാറ്റ്" നോക്കുന്നത് "ശരിയായാലും തെറ്റായാലും കൂലിയുള്ള" ഇജ്തിഹാദീ വിഷയം കൊണ്ട്. നല്ല സമര്‍ത്ഥനം.!!!!!


കള്ളുകുടി ഹലാലാണോ അല്ലേ എന്ന് തീരുമാനിക്കുന്നത് ഭൂരിപക്ഷ അഭിപ്രായമാണെന്നു ജനാധിപത്യം സ്വയം അവകാശപ്പെടുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥ എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് ഭൂരിപക്ഷ അഭിപ്രായമാണെന്നും അവകാശപ്പെടുന്നു. നിങ്ങള്‍ അത് അംഗീകരിച്ചു കൊടുക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് ശിര്‍ക്കാണ്‌, ഇല്ലെങ്കില്‍ അല്‍ഹംദുലില്ലാഹ്, നല്ലത് തന്നെ. പക്ഷെ, നിങ്ങള്‍ അത് അംഗീകരിക്കുന്നുണ്ടോ ഇല്ലേ എന്നതല്ല ഇവിടെ പ്രശ്നം. അവര്‍ അത് സ്വയം അവകാശപ്പെടുന്നുണ്ടോ എന്നതാണ് വിഷയം. ഉണ്ടെങ്കില്‍ അത് ദൈവിക പരിധിയിലേക്കുള്ള കടന്നു കയറ്റമാണ്. ഒരാള്‍ "നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കൂ, ഞാന്‍ നിങ്ങളെ സഹായിക്കാം" എന്ന് പറയുമ്പോള്‍ അയാള്‍ സ്വയം ദൈവമായി അവകാശപ്പെടുകയാണ്. താങ്കള്‍ അയാളെ അംഗീകരിക്കുന്നുണ്ടോ ഇല്ലേ എന്നത് അവിടെ പ്രസക്തമല്ല. അയാളെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഉണ്ടാവുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തല്‍ താങ്കളുടെ നിര്‍ബന്ധ ബാധ്യത ആണ്. ബോധവല്‍ക്കരണം എങ്ങനെ നടത്തണം എന്നത് താങ്കളുടെ യുക്തിക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും.

മൂസാ നബിയുടെ ചരിത്രത്തിലൂടെ ഈ വിഷയം കുറച്ചു കൂടി വ്യക്തമാക്കിത്തരാം. ഫിര്‍ഔന്‍ സ്വയം അവകാശപ്പെട്ടു, ഞാനാണ് ദൈവം. അദ്ദേഹത്തെ താഴെയിറക്കാന്‍, അല്ലാഹു മൂസാ നബി (അ) യോട് ആവശ്യപ്പെട്ടു. താങ്കളുടെ വാദപ്രകാരം, മൂസാ (അ) പറയേണ്ടിയിരുന്നത്, റബ്ബേ, അവന്‍ സ്വയം ദൈവമായി അവകാശപ്പെടുന്നു, ഞാന്‍ അത് അംഗീകരിക്കുന്നൊന്നുമില്ല. പിന്നെ എന്തിനാണ് എന്നോട് ഈ വ്യവസ്ഥ മാറ്റാന്‍ ആവശ്യപ്പെടുന്നത് എന്നായിരുന്നു (നഊദുബില്ലാഹ്). പക്ഷെ മൂസാ (അ) എന്താണ് ചെയ്തതെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.
Continued...

Kamar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Kamar പറഞ്ഞു...

@Anees,

അവസാനം വ്യത്യാസം കണ്ടെത്തി, ജമാഅത്തേ ഇസ്ലാമിയുടെ വ്യത്യസ്തത. "ഞങ്ങള്‍ ഇജ്തിഹാദ് നടത്തുന്നു. നിങ്ങള്‍ ഇജ്തിഹാദ് നടത്തുന്നില്ല." ഇബാദത്ത് എന്ന അടിത്തറയുടെ "മാറ്റ്" നോക്കുന്നത് "ശരിയായാലും തെറ്റായാലും കൂലിയുള്ള" ഇജ്തിഹാദീ വിഷയം കൊണ്ട്. നല്ല സമര്‍ത്ഥനം.!!!!!

കള്ളുകുടി ഹലാലാണോ അല്ലേ എന്ന് തീരുമാനിക്കുന്നത് ഭൂരിപക്ഷ അഭിപ്രായമാണെന്നു ജനാധിപത്യം സ്വയം അവകാശപ്പെടുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥ എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് ഭൂരിപക്ഷ അഭിപ്രായമാണെന്നും അവകാശപ്പെടുന്നു. നിങ്ങള്‍ അത് അംഗീകരിച്ചു കൊടുക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് ശിര്‍ക്കാണ്‌, ഇല്ലെങ്കില്‍ അല്‍ഹംദുലില്ലാഹ്, നല്ലത് തന്നെ. പക്ഷെ, നിങ്ങള്‍ അത് അംഗീകരിക്കുന്നുണ്ടോ ഇല്ലേ എന്നതല്ല ഇവിടെ പ്രശ്നം. അവര്‍ അത് സ്വയം അവകാശപ്പെടുന്നുണ്ടോ എന്നതാണ് വിഷയം. ഉണ്ടെങ്കില്‍ അത് ദൈവിക പരിധിയിലേക്കുള്ള കടന്നു കയറ്റമാണ്. ഒരാള്‍ "നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കൂ, ഞാന്‍ നിങ്ങളെ സഹായിക്കാം" എന്ന് പറയുമ്പോള്‍ അയാള്‍ സ്വയം ദൈവമായി അവകാശപ്പെടുകയാണ്. താങ്കള്‍ അയാളെ അംഗീകരിക്കുന്നുണ്ടോ ഇല്ലേ എന്നത് അവിടെ പ്രസക്തമല്ല. അയാളെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഉണ്ടാവുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തല്‍ താങ്കളുടെ നിര്‍ബന്ധ ബാധ്യത ആണ്. ബോധവല്‍ക്കരണം എങ്ങനെ നടത്തണം എന്നത് താങ്കളുടെ യുക്തിക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും.
മൂസാ നബിയുടെ ചരിത്രത്തിലൂടെ ഈ വിഷയം കുറച്ചു കൂടി വ്യക്തമാക്കിത്തരാം. ഫിര്‍ഔന്‍ സ്വയം അവകാശപ്പെട്ടു, ഞാനാണ് ദൈവം. അദ്ദേഹത്തെ താഴെയിറക്കാന്‍, അല്ലാഹു മൂസാ നബി (അ) യോട് ആവശ്യപ്പെട്ടു. താങ്കളുടെ വാദപ്രകാരം, മൂസാ (അ) പറയേണ്ടിയിരുന്നത്, റബ്ബേ, അവന്‍ സ്വയം ദൈവമായി അവകാശപ്പെടുന്നു, ഞാന്‍ അത് അംഗീകരിക്കുന്നൊന്നുമില്ല. പിന്നെ എന്തിനാണ് എന്നോട് ഈ വ്യവസ്ഥ മാറ്റാന്‍ ആവശ്യപ്പെടുന്നത് എന്നായിരുന്നു (നഊദുബില്ലാഹ്). പക്ഷെ മൂസാ (അ) എന്താണ് ചെയ്തതെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.
Continued...

Kamar പറഞ്ഞു...

@Anees,

അവസാനം വ്യത്യാസം കണ്ടെത്തി, ജമാഅത്തേ ഇസ്ലാമിയുടെ വ്യത്യസ്തത. "ഞങ്ങള്‍ ഇജ്തിഹാദ് നടത്തുന്നു. നിങ്ങള്‍ ഇജ്തിഹാദ് നടത്തുന്നില്ല." ഇബാദത്ത് എന്ന അടിത്തറയുടെ "മാറ്റ്" നോക്കുന്നത് "ശരിയായാലും തെറ്റായാലും കൂലിയുള്ള" ഇജ്തിഹാദീ വിഷയം കൊണ്ട്. നല്ല സമര്‍ത്ഥനം.!!!!!

കള്ളുകുടി ഹലാലാണോ അല്ലേ എന്ന് തീരുമാനിക്കുന്നത് ഭൂരിപക്ഷ അഭിപ്രായമാണെന്നു ജനാധിപത്യം സ്വയം അവകാശപ്പെടുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥ എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് ഭൂരിപക്ഷ അഭിപ്രായമാണെന്നും അവകാശപ്പെടുന്നു. നിങ്ങള്‍ അത് അംഗീകരിച്ചു കൊടുക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് ശിര്‍ക്കാണ്‌, ഇല്ലെങ്കില്‍ അല്‍ഹംദുലില്ലാഹ്, നല്ലത് തന്നെ. പക്ഷെ, നിങ്ങള്‍ അത് അംഗീകരിക്കുന്നുണ്ടോ ഇല്ലേ എന്നതല്ല ഇവിടെ പ്രശ്നം. അവര്‍ അത് സ്വയം അവകാശപ്പെടുന്നുണ്ടോ എന്നതാണ് വിഷയം. ഉണ്ടെങ്കില്‍ അത് ദൈവിക പരിധിയിലേക്കുള്ള കടന്നു കയറ്റമാണ്. ഒരാള്‍ "നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കൂ, ഞാന്‍ നിങ്ങളെ സഹായിക്കാം" എന്ന് പറയുമ്പോള്‍ അയാള്‍ സ്വയം ദൈവമായി അവകാശപ്പെടുകയാണ്. താങ്കള്‍ അയാളെ അംഗീകരിക്കുന്നുണ്ടോ ഇല്ലേ എന്നത് അവിടെ പ്രസക്തമല്ല. അയാളെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഉണ്ടാവുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തല്‍ താങ്കളുടെ നിര്‍ബന്ധ ബാധ്യത ആണ്. ബോധവല്‍ക്കരണം എങ്ങനെ നടത്തണം എന്നത് താങ്കളുടെ യുക്തിക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും.
മൂസാ നബിയുടെ ചരിത്രത്തിലൂടെ ഈ വിഷയം കുറച്ചു കൂടി വ്യക്തമാക്കിത്തരാം. ഫിര്‍ഔന്‍ സ്വയം അവകാശപ്പെട്ടു, ഞാനാണ് ദൈവം. അദ്ദേഹത്തെ താഴെയിറക്കാന്‍, അല്ലാഹു മൂസാ നബി (അ) യോട് ആവശ്യപ്പെട്ടു. താങ്കളുടെ വാദപ്രകാരം, മൂസാ (അ) പറയേണ്ടിയിരുന്നത്, റബ്ബേ, അവന്‍ സ്വയം ദൈവമായി അവകാശപ്പെടുന്നു, ഞാന്‍ അത് അംഗീകരിക്കുന്നൊന്നുമില്ല. പിന്നെ എന്തിനാണ് എന്നോട് ഈ വ്യവസ്ഥ മാറ്റാന്‍ ആവശ്യപ്പെടുന്നത് എന്നായിരുന്നു (നഊദുബില്ലാഹ്). പക്ഷെ മൂസാ (അ) എന്താണ് ചെയ്തതെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.
Continued...

Kamar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Anees Aluva പറഞ്ഞു...

CK Latheef
Please releas my comments from spam
Anees

Anees Aluva പറഞ്ഞു...

Kamar
1- സാധാരണ ജമാഅത്തുകാര്‍ ചോദിക്കുക പതിവ് "നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം ആര്‍ക്ക്" എന്നാണ്‌. താങ്കള്‍ക്ക് അറിയേണ്ടത് "ഏതു മുന്നണിക്ക് വോട്ടുചെയ്യണം എന്നത് തീരുമാനിക്കേണ്ടത് ആര് ?" എന്ന "അടിസ്ഥാന പ്രശ്‍നമാണ്‌". ഈ അടിസ്ഥാനപ്രശ്‍നം ചോദിക്കുന്നവര്‍ കൈകാര്യം ചെയ്തുവന്ന രീതി രസകരമാണ്‌. ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ജമാഅത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പോലും മനസ്സിലാകാതിരുന്ന ഇജ്തിഹാദ് പ്രകാരം LDF നും, udf നും ജമാഅത്ത് വോട്ട് ചെയ്തു. "ഏതു മുന്നണിക്ക് വോട്ടുചെയ്യണം" എന്ന താങ്കളൂടെ ചോദ്യം താങ്കളോട് തന്നെ ചോദിച്ചാലോ? ഉത്തരം രണ്ടിനും. LDF ന്‌ ചെയ്തത് 2 കൂലി ഇജ്തിഹാദ്, udf ന്‌ ചെയ്തതും 2 കൂലി ഇജ്തിഹാദ് അല്ലേ ???
ആണവക്കരാര്‍ ഒപ്പിട്ട മന്ത്രിയുടെ deputy ആയിരുന്നതിനാല്‍ വലത് മുന്നണിക്കാരനായിരുന്ന അഹമ്മദിന്‌ വോട്ട് ചെയ്യാതിരിക്കല്‍ 2 കൂലി ഇജ്തിഹാദ്, ആ കരാര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വന്തം കൈകൊണ്ട് ഒപ്പിട്ട പ്രണാബ് മുഖര്‍ജിക്ക് വോട്ട് ചെയ്തതും 2 കൂലി ഇജ്തിഹാദ്.
ഒരേ തിരഞ്ഞെടുപ്പില്‍ പരസ്‍പരം മത്സരിച്ച മുന്നണികള്‍ക്ക് രണ്ടുപേര്‍ക്കും വോട്ട്, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു മുന്നണിക്ക്, പുറത്ത് അതിന്‍റെ എതിര്‍ മുന്നണിക്ക്.
"ഇതൊക്കെയാണ്‌ ഏത് മുന്നണിക്ക് വോട്ട് ചെയ്യണമെന്ന" ജമാഅത്ത് ഇജ്തിഹാദ്... ഇത്തരം "അതി ബുദ്ധി" എല്ലാവരും ചെയ്യണമെന്നായിരിക്കും താങ്കള്‍ പ്രതീക്ഷിക്കുന്നത്. ??
താങ്കള്‍ക്ക് "മൌലിക പ്രശ്‍നം" "ഏതു മുന്നണിക്ക് വോട്ടുചെയ്യണം " എന്നതാണ്‌, എനിക്ക് അത് "ശാഖാപരമാണ്‌". ഇതില്‍ തര്‍ക്കിച്ച് കഴിയാന്‍ ഞാനില്ല. ഇത് ഇവിടെ അവസാനിപ്പിക്കുന്നു.

Anees Aluva പറഞ്ഞു...

@kamar

2- >>>"അല്ലാഹുവിനു മാത്രമേ ഇബാദത്ത് അര്‍പ്പിക്കാവൂ. ബാക്കിയെല്ലാം ശിര്‍ക്കാന്.".<<<<<
അതിനായി അല്ലാഹുവിനര്‍പ്പിക്കേണ്ട ഏത് കാര്യം സര്‍ക്കാരിന്‌ അര്‍പ്പിച്ചാലാണ്‌ ശിര്‍ക്കാവുന്നത് എന്ന് അറിയണ്ടേ? അതിനാണ്‌ ഞാന്‍ ചോദിച്ചത് സര്‍ക്കാരിനുള്ള എന്ത് പ്രവൃത്തിയാണ്‌ ശിര്‍ക്കാകുന്നത് എന്ന്.
വി,ഖു 6:121 നെ സംബന്ധിച്ച് ഞാന്‍ മുകളില്‍ എഴുതിയിട്ടുണ്ട്.
>>>>ഈ വചനത്തില്‍, മുഹമ്മദ് നബി(സ)യുടെ കൂടെ ജീവിച്ച സഹാബികളോടാണ്‌ "നിങ്ങള്‍ അവരെ അനുസരിച്ചാല്‍ മുശ്‍രിക്കാകും" എന്ന് അല്ലാഹു പറഞ്ഞത്. ആ സഹാബികള്‍ "ഞങ്ങള്‍ അനുസരിക്കേണ്ടത് അല്ലാഹുവിനെയല്ല, മറിച്ച് അവരോട് തര്‍ക്കിക്കുന്ന എതിരാളികളേയാണ്‌" എന്ന വിശ്വാസക്കാരായിരുന്നെങ്കിലല്ലേ ഈ വചനം "പരമാധികാരിയാക്കി കൊണ്ടുള്ള അനുസരണത്തിന്‌" തെളിവാകുക. കേവലം അനുസരണത്തിന്‌ ഇത് തെളിവാക്കാം , പക്ഷേ താങ്കള്‍ക്ക് ആ വാദമില്ല. "പരമാധികാരിയാക്കി കൊണ്ടുള്ള അനുസരണത്തിന്‌" തെളിവാകണമെങ്കില്‍ സഹാബികള്‍ ആ വചനം ഇറങ്ങുന്നത് വരെ വിശ്വസിച്ചിരുന്നത് "അല്ലാഹുവല്ല പരമാധികാരി" എന്നായിരുന്നിരിക്കണം (നഊദു ബില്ലാഹ്). അത് താങ്കള്‍ക്ക് പോലും സ്വീകാര്യമാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. പിന്നെ എങ്ങിനെ ഈ വചനം "നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുഅല്ലാത്തവര്‍ക്ക് വകവെച്ചു നല്‍കി " കൊണ്ടുള്ള അനുസരണത്തിന്‌ തെളിവാകും.<<<<<<<
ഇനി താങ്കള്‍ തെളിവ് തരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ "കേവലം അനുസരണത്തിന്‍റെ തെളിവായാണോ, അല്ല പരമാധികാരം ദൈവേതരര്‍ക്ക് നല്‍കിയ അനുസരണത്തിന്‍റെ" തെളിവായാണോ എന്ന് പ്രത്യേകം വ്യക്തമാക്കണം.

Kamar പറഞ്ഞു...

@Anees
ഈ വചനത്തില്‍, മുഹമ്മദ് നബി(സ)യുടെ കൂടെ ജീവിച്ച സഹാബികളോടാണ്‌ "നിങ്ങള്‍ അവരെ അനുസരിച്ചാല്‍ മുശ്‍രിക്കാകും" എന്ന് അല്ലാഹു പറഞ്ഞത്. ആ സഹാബികള്‍ "ഞങ്ങള്‍ അനുസരിക്കേണ്ടത് അല്ലാഹുവിനെയല്ല, മറിച്ച് അവരോട് തര്‍ക്കിക്കുന്ന എതിരാളികളേയാണ്‌" എന്ന വിശ്വാസക്കാരായിരുന്നെങ്കിലല്ലേ ഈ വചനം "പരമാധികാരിയാക്കി കൊണ്ടുള്ള അനുസരണത്തിന്‌" തെളിവാകുക. കേവലം അനുസരണത്തിന്‌ ഇത് തെളിവാക്കാം , പക്ഷേ താങ്കള്‍ക്ക് ആ വാദമില്ല. "പരമാധികാരിയാക്കി കൊണ്ടുള്ള അനുസരണത്തിന്‌" തെളിവാകണമെങ്കില്‍ സഹാബികള്‍ ആ വചനം ഇറങ്ങുന്നത് വരെ വിശ്വസിച്ചിരുന്നത് "അല്ലാഹുവല്ല പരമാധികാരി" എന്നായിരുന്നിരിക്കണം (നഊദു ബില്ലാഹ്). അത് താങ്കള്‍ക്ക് പോലും സ്വീകാര്യമാകില്ല

=തികഞ്ഞ അറിവില്ലായ്മയാണ് മുകളിലെ വചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ വചനം ആദ്യമായി കേള്‍കുന്നതിന്റെ പ്രശ്നമാണ്. കാള പ്രസവിച്ചു എന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കാതിരിക്കുക. ചുരുങ്ങിയത്‌ കേരള സലഫി പണ്ഡിതന്‍മാരെങ്കിലും ഈ ആയത്തിന് എന്ത് വിശദീകരണം നല്‍കി എന്ന് ആദ്യം പഠിക്കുക. മാത്രമല്ല ഇറങ്ങിയ സാഹചര്യവും തൊട്ടുമുകളിലുള്ള ആയത്തുകളും പഠിക്കുക.
തൌഹീദ് സമഗ്ര വിശകലനം (by അബ്ദുസ്സലാം സുല്ലമി, പേജ്: 57, 58 ) എന്ന പുസ്തകം വായിക്കുക.

കേവലം അനുസരതിനുള്ള തെളിവാണെങ്കില്‍, നിരുപാധികം അനുസരണം മാത്രമല്ല എല്ലാ അനുസരണത്തിനും അത് ബാധകമായിരിക്കും. തെളിവുണ്ടായിട്ടും എന്തുകൊണ്ട് കേവല അനുസരണം ശിര്‍ക്കാണ് എന്ന് താങ്കളും സലഫി പ്രസ്ഥാനവും പഠിപ്പിക്കുന്നില്ല.

Kamar പറഞ്ഞു...

@Anees
"ഈ വചനത്തില്‍, മുഹമ്മദ് നബി(സ)യുടെ കൂടെ ജീവിച്ച സഹാബികളോടാണ്‌ "നിങ്ങള്‍ അവരെ അനുസരിച്ചാല്‍ മുശ്‍രിക്കാകും" എന്ന് അല്ലാഹു പറഞ്ഞത്. ആ സഹാബികള്‍ "ഞങ്ങള്‍ അനുസരിക്കേണ്ടത് അല്ലാഹുവിനെയല്ല, മറിച്ച് അവരോട് തര്‍ക്കിക്കുന്ന എതിരാളികളേയാണ്‌" എന്ന വിശ്വാസക്കാരായിരുന്നെങ്കിലല്ലേ ഈ വചനം "പരമാധികാരിയാക്കി കൊണ്ടുള്ള അനുസരണത്തിന്‌" തെളിവാകുക. കേവലം അനുസരണത്തിന്‌ ഇത് തെളിവാക്കാം , പക്ഷേ താങ്കള്‍ക്ക് ആ വാദമില്ല. "പരമാധികാരിയാക്കി കൊണ്ടുള്ള അനുസരണത്തിന്‌" തെളിവാകണമെങ്കില്‍ സഹാബികള്‍ ആ വചനം ഇറങ്ങുന്നത് വരെ വിശ്വസിച്ചിരുന്നത് "അല്ലാഹുവല്ല പരമാധികാരി" എന്നായിരുന്നിരിക്കണം (നഊദു ബില്ലാഹ്). അത് താങ്കള്‍ക്ക് പോലും സ്വീകാര്യമാകില്ല "

=തികഞ്ഞ അറിവില്ലായ്മയാണ് മുകളിലെ വചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ വചനം ആദ്യമായി കേള്‍കുന്നതിന്റെ പ്രശ്നമാണ്. കാള പ്രസവിച്ചു എന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കാതിരിക്കുക. ചുരുങ്ങിയത്‌ കേരള സലഫി പണ്ഡിതന്‍മാരെങ്കിലും ഈ ആയത്തിന് എന്ത് വിശദീകരണം നല്‍കി എന്ന് ആദ്യം പഠിക്കുക. മാത്രമല്ല ഇറങ്ങിയ സാഹചര്യവും തൊട്ടുമുകളിലുള്ള ആയത്തുകളും പഠിക്കുക.
തൌഹീദ് സമഗ്ര വിശകലനം (by അബ്ദുസ്സലാം സുല്ലമി, പേജ്: 57, 58 ) എന്ന പുസ്തകം വായിക്കുക.

കേവലം അനുസരതിനുള്ള തെളിവാണെങ്കില്‍, നിരുപാധികം അനുസരണം മാത്രമല്ല എല്ലാ അനുസരണത്തിനും അത് ബാധകമായിരിക്കും. തെളിവുണ്ടായിട്ടും എന്തുകൊണ്ട് കേവല അനുസരണം ശിര്‍ക്കാണ് എന്ന് താങ്കളും സലഫി പ്രസ്ഥാനവും പഠിപ്പിക്കുന്നില്ല.

Kamar പറഞ്ഞു...

@Anees,

سورة الأنعام ലെ ഈ ആയതിന് മുകളിലുള്ള ആയത്തുകളും ഞാന്‍ ഉദ്ധരിക്കുന്നു.

117-തന്റെ വഴിയില്‍ നിന്ന് തെറ്റിപ്പോകുന്നവര്‍ ആരൊക്കെയെന്ന് നിന്റെ നാഥന് നന്നായറിയാം. നേര്‍വഴി പ്രാപിച്ചവരെപ്പറ്റി സൂക്ഷ്മമായറിയുന്നവനും അവന്‍ തന്നെ.
118-അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ അറുത്തവയില്‍ നിന്നും തിന്നുക. നിങ്ങള്‍ അവന്റെ വചനങ്ങളില്‍ വിശ്വസിക്കുന്നവരെങ്കില്‍!
119-ദൈവനാമത്തില്‍ അറുത്തതില്‍ നിന്ന് നിങ്ങളെന്തിനു തിന്നാതിരിക്കണം? നിങ്ങള്‍ക്കു നിഷിദ്ധമാക്കിയത് ഏതൊക്കെയെന്ന് അല്ലാഹു വിവരിച്ചുതന്നിട്ടുണ്ടല്ലോ. നിങ്ങളവ തിന്നാന്‍ നിര്‍ബന്ധിതമാകുമ്പോളൊഴികെ. പലരും ഒരു വിവരവുമില്ലാതെ തോന്നിയപോലെ ആളുകളെ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുകയാണ്. സംശയമില്ല; നിന്റെ നാഥന്‍ അതിക്രമികളെപ്പറ്റി നന്നായറിയുന്നവനാണ്.
120-പരസ്യവും രഹസ്യവുമായ പാപങ്ങള്‍ വര്‍ജിക്കുക. കുറ്റം സമ്പാദിച്ചുവെക്കുന്നവര്‍ക്ക് അവര്‍ പ്രവര്‍ത്തിക്കുന്നതിനനുസരിച്ച ശിക്ഷ ലഭിക്കും.

ഈ ആയതുകളുമായി ബന്ധപെട്ട് ഇബ്നുഅബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു: ജൂത പണ്ഡിതന്മാര്‍ പാമരന്മാരായ അറബികള്‍, നബി(സ) തിരുമേനിയുടെ പേരില്‍ ആക്ഷേപം ജനിപ്പിക്കുവാനായി ചില ചോദ്യങ്ങള്‍ പഠിപ്പിച്ചിരുന്നു. കൂട്ടത്തില്‍ ഒന്ന് ഇതായിരുന്നു: "ഇതെന്തുനയമാണ്? അല്ലാഹു സ്വയം വധിച്ചതിനെ (ചത്തതിനെ) നിങ്ങള്‍ ഹറാമാക്കിയിരിക്കുന്നു. നാം വധിച്ചതിനെ (അറുത്തതിനെ) ഹലാലാക്കുകയും ചെയ്യുന്നു! ഇത്തരം ചോദ്യശരങ്ങള്‍ ധാരാളം കെട്ടിച്ചമച്ച് അവര്‍ തൊടുത്തുവിട്ടിരുന്നു-സാധാരണക്കാരുടെ ഹൃദയത്തില്‍ സംശയം കുത്തിവെക്കാനും സത്യത്തെ വിമര്‍ശിക്കേണ്ടതിനും അവര്‍ക്കായുധം ഒരുക്കിക്കൊടുക്കാനും വേണ്ടി.

അള്ളാഹു ഒരു വിധി കല്പിച്ചിട്ടും ജൂത, ക്രൈസ്തവ,പാമരന്മാരായ അറബികള് ഉന്നയിച്ച ദുര്ബോധനങ്ങളില്‍ വശംവദരായി അല്ലാഹുവിന്‍റെ വിധിയില്‍ സംശയം പ്രകടിപ്പിച്ച ഏതാനും സഹാബികള്‍ക്കാണ് ആയത് 121 മുന്നറിയിപ്പ്‌ നല്‍കുന്നത്. അത് നമ്മള്‍ക്കും ബാധകമാണ്.

Anees Aluva പറഞ്ഞു...

@കമര്‍
സഹാബികള്‍ ഞാന്‍ അനുസരിക്കേണ്ടത് അല്ലാഹുനെയല്ല, ജൂത പണ്ടിതരെയാണ്‌. ജൂത പണ്ടിതര്‍ക്കു മേല്‍ ഞാന്‍ അല്ലാഹുവിനെ പരിഗണിക്കുന്നില്ല എന്ന വിശ്വാസക്കാരായിരുന്നുവോ ?? അങ്ങിനെയാണെങ്കില്‍ മാത്രമേ അതില്‍ അനുസരണ ശിര്‍ക്ക് സംഭവിക്കൂ.
“..ഞാന്‍ വിധേയത്വം കാണിക്കേണ്ടത്‌ എന്റെ പാര്ട്ടി നേതാവിന്നാണ്‌, ദൈവത്തിനോ മറ്റു വല്ലതിനോ അല്ല. പാര്ട്ടി നേതാവിനു മേലെ മറ്റാര്ക്കുംട ഞാനത്‌ ചെയ്യുകയില്ല. ഇവിടെ പാര്ട്ടി നേതാവ്‌ ഇലാഹും വിധേയത്വത്തിന്റെ പ്രകടനങ്ങള്‍ അതിനുള്ള ഇബാദത്തുമാകുന്നു. അല്ലാഹുവിനുള്ള വിധേയത്വത്തിനു വിധേയമായേ പാര്ട്ടി നേതാവിനു വിധേയത്വം കാണിക്കൂ എന്നാണെങ്കില്‍ അവിടെ നേതാവ്‌ ഇലാഹല്ല; വിധേയത്വ പ്രകടനങ്ങള്‍ ഇബാദത്തുമല്ല. മനുഷ്യന്‍ തന്റെ ജീവിതത്തെ പരമമായി ഏതു ശക്തിക്ക്‌ വിട്ടുകൊടുക്കുന്നുവോ ആ ശക്തി അവന്റെ ഇലാഹും വിട്ടുകൊടുക്കലിന്റെ പ്രകടനങ്ങള്‍ അതിനുള്ള ഇബാദത്തുമാകുന്നുവെന്നു ചുരുക്കം. ..” (പേ 306 ഇബാദത്ത്‌ ഒരു സമഗ്രപഠനം) ഇപ്രകാരമാണ്‌ അനുസരണശിര്‍ക്ക് സംഭവിക്കുന്നത്.
കേവലം അനുസരണവും, പരമാധികാരിയാക്കിയ അനുസരണവും ഒന്നു തന്നെയാണെങ്കില്‍ "സര്‍ക്കാര്‍ പരമാധികാരിയല്ല എന്ന് വിശ്വസിച്ച് അനുസരിക്കുന്ന ജമാഅത്തുകാരും" ആ ശിര്‍ക്കിനകത്താണ്‌. കാരണം അവിടെ "അനുസരണം" എന്ന പ്രവൃത്തി സംഭവിക്കുന്നുണ്ട്. അതാണ്‌ ഞാന്‍ ചോദിച്ചത് ഈ വചനം കേവല അനുസരണത്തിനെ തെളിവോ, പരമാധികാരിയാക്കിയ അനുസരണത്തിന്‍റ്രെ തെളിവോ എന്ന്.
താങ്കള്‍ എഴുതിയത് ഇപ്രകാരമാണ്‌ >> "ജൂത, ക്രൈസ്തവ,പാമരന്മാരായ അറബികള് ഉന്നയിച്ച ദുര്ബോധനങ്ങളില്‍ വശംവദരായി അല്ലാഹുവിന്‍റെ വിധിയില്‍ സംശയം പ്രകടിപ്പിച്ച ഏതാനും സഹാബികള്‍ക്കാണ് ആയത് 121 മുന്നറിയിപ്പ്‌ നല്‍കുന്നത്."<<<
താങ്കള്‍ ഇവിടെ പരാമര്‍ശിച്ച സഹാബികള്‍ "അല്ലാഹുവിന്‍റെ പരമാധികാരം നിരാകരിച്ച്" , അത് ഇതരര്‍ക്ക് നല്‍കിയവരായിരുന്നുവോ?? . അവര്‍ "തന്റെ ജീവിതത്തെ പരമമായി ജൂതര്‍ക്ക് വിട്ടുകൊടുത്തവരായിരുന്നുവോ"?? താങ്കള്‍ എഴുതിയ " ദുര്‍ബോധനങ്ങളില്‍ വശംവദരായി സംശയാലുവാകുക" എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് അവര്‍ അല്ലാഹുവിന്‍റെ പരമാധികാരം നിരാകരിച്ചു എന്നാണോ??
പരമാധികാരം നിരാകരിച്ച അനുസരണം മാത്രമേ അനുസരിണശിര്‍ക്കാവൂ, അതില്‍ താഴെയുള്ള ഒരു അനുസരണവും ശിര്‍ക്കവുകയില്ല. അതു കൊണ്ട് "സഹാബികള്‍ അല്ലാഹുവിനു പകരം ജൂതരെ പരമാധികാരിയാക്കിയതു കൊണ്ടാണോ അതല്ല പരമാധികാരിയാക്കാതെ ജൂതരെ അനുസരിച്ചതാണോ ശിര്‍ക്ക്. ആ തെളിവ് സര്‍ക്കാരിനുള്ള അനുസരണത്തില്‍ പ്രയോഗിച്ചാല്‍ "സര്‍ക്കാരിനെ എങ്ങിനെ അനുസരിക്കുന്നതാണ്‌" ശിര്‍ക്കാവുക.

Anees Aluva പറഞ്ഞു...

Dear Mr.Kamar @ck latheef
My comments are always going to Spam.Since beginning i am facing this problem. I think you also face same problem. It is not viable to continue a discussion with continuous third party intervention. I think we can shift this discussion through email or some other means.
aneesaluva@gmail.com

Kamar പറഞ്ഞു...

Dear Anees,
എന്‍റെ ധാരാളം കമന്‍റുകളും സ്പാമില്‍ തന്നെയാണ്. അത് ഞാന്‍ പലതവണ പോസ്റ്റ്‌ ചെയ്തപ്പോള്‍ ഓര്‍ഡര്‍ നഷ്ടപ്പെട്ടു.

ഞാന്‍ subscribe ചെയ്തതിനാല്‍ താങ്കളുടെ കമന്റു എനിക്ക് മെയില്‍ ആയി ലഭിച്ചു. അതിനാല്‍ താങ്കളും subscribe ചെയ്യുക.

Anees Aluva പറഞ്ഞു...

send further discussions to my email
aneesaluva@gmail.com
Give me your email

Kamar പറഞ്ഞു...

@Anees:

സഹാബികള്‍ ഞാന്‍ അനുസരിക്കേണ്ടത് അല്ലാഹുനെയല്ല, ജൂത പണ്ടിതരെയാണ്‌. ജൂത പണ്ടിതര്‍ക്കു മേല്‍ ഞാന്‍ അല്ലാഹുവിനെ പരിഗണിക്കുന്നില്ല എന്ന വിശ്വാസക്കാരായിരുന്നുവോ ??

=ആയിരുന്നില്ല.

അങ്ങിനെയാണെങ്കില്‍ മാത്രമേ അതില്‍ അനുസരണ ശിര്‍ക്ക് സംഭവിക്കൂ.

=ഇത് തെറ്റായ ധാരണയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താങ്കളുടെ പ്രസ്ഥാന നേതാവായ അബ്ദുസ്സലാം സുല്ലമിയുടെ തൌഹീദ് സമഗ്ര വിശകലനം (പേജ്: 57, 58 ) എന്ന പുസ്തകം വായിക്കുക.

കേവലം അനുസരണവും, പരമാധികാരിയാക്കിയ അനുസരണവും ഒന്നു തന്നെയാണെങ്കില്‍ "സര്‍ക്കാര്‍ പരമാധികാരിയല്ല എന്ന് വിശ്വസിച്ച് അനുസരിക്കുന്ന ജമാഅത്തുകാരും" ആ ശിര്‍ക്കിനകത്താണ്‌. കാരണം അവിടെ "അനുസരണം" എന്ന പ്രവൃത്തി സംഭവിക്കുന്നുണ്ട്

=കേവലം അനുസരണവും, പരമാധികാരിയാക്കിയ അനുസരണവും ഒന്നല്ല.

അതാണ്‌ ഞാന്‍ ചോദിച്ചത് ഈ വചനം കേവല അനുസരണത്തിനെ തെളിവോ, പരമാധികാരിയാക്കിയ അനുസരണത്തിന്‍റ്രെ തെളിവോ എന്ന്.

=താങ്കള്‍ പറഞ്ഞത്‌ അങ്ങിനെ അല്ല. മറിച്ച് ഇതായിരുന്നു: "കേവലം അനുസരണത്തിന്‌ ഇത് തെളിവാക്കാം , പക്ഷേ താങ്കള്‍ക്ക് ആ വാദമില്ല."
തെളിവുണ്ടായിട്ടും എന്തുകൊണ്ട് കേവല അനുസരണം ശിര്‍ക്കാണ് എന്ന് താങ്കളും സലഫി പ്രസ്ഥാനവും പഠിപ്പിക്കുന്നില്ല എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ഇപ്പോള്‍ താങ്കള്‍ മുമ്പ്‌ പറഞ്ഞത്‌ ഉപേക്ഷിച്ചോ ?

താങ്കള്‍ ഇവിടെ പരാമര്‍ശിച്ച സഹാബികള്‍ "അല്ലാഹുവിന്‍റെ പരമാധികാരം നിരാകരിച്ച്" , അത് ഇതരര്‍ക്ക് നല്‍കിയവരായിരുന്നുവോ?? . അവര്‍ "തന്റെ ജീവിതത്തെ പരമമായി ജൂതര്‍ക്ക് വിട്ടുകൊടുത്തവരായിരുന്നുവോ"??

==ഇല്ല. ഇ ചോദ്യം വെറും ആവര്‍ത്തനം മാത്രമാണ്.

താങ്കള്‍ എഴുതിയ " ദുര്‍ബോധനങ്ങളില്‍ വശംവദരായി സംശയാലുവാകുക" എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് അവര്‍ അല്ലാഹുവിന്‍റെ പരമാധികാരം നിരാകരിച്ചു എന്നാണോ??

== അതും അല്ല. നിരാകരിചാലും, അബദ്ധത്തിലും അല്ലാതെയും അല്ലാഹുവിന്‍റെ പരമാധികാരം പ്രാവര്‍ത്തിക മാക്കുന്നതില്‍ വീഴ്ച പറ്റിയാല്‍ ശിര്‍ക്കാകും. കുതര്‍ക്കങ്ങളും ഇത്തരം കുരുട്ടു ചോദ്യങ്ങളും അതിന് കാരണമായി.

ആ തെളിവ് സര്‍ക്കാരിനുള്ള അനുസരണത്തില്‍ പ്രയോഗിച്ചാല്‍ "സര്‍ക്കാരിനെ എങ്ങിനെ അനുസരിക്കുന്നതാണ്‌" ശിര്‍ക്കാവുക.

= ജൂത, ക്രൈസ്തവ,പാമരന്മാരായ അറബികള് എന്നത്കൊണ്ട് അവര്‍മാത്രമാണ് എന്നര്‍ത്ഥമില്ല. അല്ലാഹുവിന്‍റെ പരമാധികാരം അംഗീകരിക്കാത്ത ഏതൊരു വിധികര്‍ത്താവും അതില്‍ പെടും. 2011, ജൂണ്‍ 7 3:02 വൈകുന്നേരം ഞാന്‍ എഴുതിയ കമന്റു വായിക്കുക.

Anees Aluva പറഞ്ഞു...

my comments are not coming here. give ur email, i will reply you
Anees.

Kamar പറഞ്ഞു...

@Anees,

ഇബാദത്ത്‌ ഒരു സമഗ്രപഠനം എന്നാ പുസ്തകത്തില്‍ നിന്ന് താങ്കള്‍ ഉദ്ധരിച്ചത്.

ഞാന്‍ വിധേയത്വം കാണിക്കേണ്ടത്‌ എന്റെ പാര്ട്ടി നേതാവിന്നാണ്‌, ദൈവത്തിനോ മറ്റു വല്ലതിനോ അല്ല. പാര്ട്ടി നേതാവിനു മേലെ മറ്റാര്ക്കുംട ഞാനത്‌ ചെയ്യുകയില്ല. ഇവിടെ പാര്ട്ടി നേതാവ്‌ ഇലാഹും വിധേയത്വത്തിന്റെ പ്രകടനങ്ങള്‍ അതിനുള്ള ഇബാദത്തുമാകുന്നു..... (പേ 306 ഇബാദത്ത്‌ ഒരു സമഗ്രപഠനം)

= ഇത് താങ്കള്‍ മനസിലാക്കിയത് എങ്ങിനെ എന്ന് ആദ്യം പരിഗണിക്കാം
>>>സഹാബികള്‍ ഞാന്‍ അനുസരിക്കേണ്ടത് അല്ലാഹുനെയല്ല, ജൂത പണ്ടിതരെയാണ്‌. ജൂത പണ്ടിതര്‍ക്കു മേല്‍ ഞാന്‍ അല്ലാഹുവിനെ പരിഗണിക്കുന്നില്ല എന്ന വിശ്വാസക്കാരായിരുന്നുവോ ?? അങ്ങിനെയാണെങ്കില്‍ മാത്രമേ അതില്‍ അനുസരണ ശിര്‍ക്ക് സംഭവിക്കൂ. >>>>

==ഇവിടെ പാര്ട്ടി നേതാവിനുള്ള വിധേയത്വം എല്ലാ കാര്യങ്ങളിലും ആവണം എന്നില്ല. ഏതെങ്കിലും ഒരുകാര്യത്തില്‍ പോലും ആയാല്‍ മതി. അത് ശിര്‍ക്കാകും എന്നാണ് പറഞ്ഞത്‌. അബ്ദുല്‍ ലതീഫ്‌ സാഹിബ്‌ നാളുകള്‍ക്ക് മുന്‍പ്‌ ഇത് തന്നെയാണ് പറഞ്ഞത്‌. എന്നാല്‍ താങ്കള്‍ അത് തെറ്റിദ്ധരിച്ചു.

മനുഷ്യന്‍ തന്റെ ജീവിതത്തെ പരമമായി ഏതു ശക്തിക്ക്‌ വിട്ടുകൊടുക്കുന്നുവോ ആ ശക്തി അവന്റെ ഇലാഹും വിട്ടുകൊടുക്കലിന്റെ പ്രകടനങ്ങള്‍ അതിനുള്ള ഇബാദത്തുമാകുന്നുവെന്നു ചുരുക്കം

=പരമമായി വിട്ടുകൊടുക്കാന്‍ യോഗ്യന്‍ അല്ലാഹു മാത്രമാണ്.
ഉദാഹരണമായി: പ്രാര്‍ത്ഥന അല്ലാഹുവോട്‌ മാത്രം എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം, ഏതെങ്കിലും ഒരു പ്രാര്‍ത്ഥന ഒരു തവണയെങ്കില്‍ പോലും അല്ലാഹു അല്ലാത്തവരോടായാല്‍ അത് ശിര്‍ക്കാകും എന്നാ കാര്യത്തില്‍ താങ്കള്‍ യോജിക്കുമല്ലോ. അതുപോലെ തന്നെയാണ് ഇബാദത്ത് അല്ലാഹുവിനു മാത്രം എന്ന് പറഞ്ഞാലും.

മേല്‍ ഉദ്ധരിച്ച സഹാബത്ത് അല്ലാഹുവിന്‍റെ പരമാധികാരം അംഗീകരിച്ചവരായിരുന്നു. എന്നാല്‍ അല്ലാഹു നിര്‍ദേശിച്ച ഭക്ഷണ കാര്യത്തില്‍ മുശ്രിക്കുകളുടെ ഉന്നയിച്ച വാദത്തോടാണ് അവര്‍ക്ക് യോജിപ്പ് തോന്നിയത്‌. അതിനാല്‍ ഇക്കാര്യത്തില്‍ ജൂത, ക്രൈസ്തവ,മുശ്രിക്കുകളെ അനുസരിച്ചാല്‍ മുശ്രിക്കാകും എന്ന വ്യക്തമായ മുന്നറിയിപ്പാണിത്. ഇത്ര ക്ലിയറായ ഭക്ഷണ കാര്യവും നമ്മള്‍ ദുന്യാ കാര്യത്തില്‍ എഴുതി തള്ളുന്നു..

Kamar പറഞ്ഞു...

@Anees,
അടച്ചിട്ട ഒരു മുറിയില്‍ കാര്യം ചര്‍ച്ച ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. എന്തെന്നാല്‍ താങ്കള്‍ ബ്ലോഗില്‍ എഴുതിയ തെറ്റിദ്ധാരണകള്‍ ബ്ലോഗിലൂടെ തിരുത്തുക എന്ന ഉദ്ദേശം മാത്രമേ എനിക്കുള്ളു. പ്രഥമമായി ഞാന്‍ മറ്റു വായനക്കാരെ പരിഗണിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഉമര്‍ മൌലവി വിഷയത്തിലും, ഇജ്തിഹാദ്‌ വിഷയത്തിലും താങ്കളുടെ സങ്കുചിത മനോഭാവം എനിക്ക് തിരുത്താന്‍ കഴിയും എന്ന വിശ്വാസം എനിക്കില്ല. ആന്‍ആം 121 ന്‍റെ വിഷയത്തിലും ഞാന്‍ അത് തന്നെ പ്രതീക്ഷിക്കുന്നു.
ഇമെയില്‍ തന്നെ ആവാമെന്ന് വല്ല നിര്‍ബന്ധവുമുണ്ടെങ്കില്‍ ബ്ലോഗിലെ subscribe ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഞാന്‍ subscribe ചെയ്‌തതിനാല്‍ താങ്കളുടെ സ്പാമില്‍ പോയതടക്കമുള്ള എല്ലാ കമന്റുകളും എനിക്ക് ലഭിച്ചു. ആ കമന്റ്കള്‍ക്കാണ് ഞാന്‍ മറുപടി എഴുതിയത്.

Anees Aluva പറഞ്ഞു...

@kamar
>>>> അടച്ചിട്ട ഒരു മുറിയില്‍ കാര്യം ചര്‍ച്ച ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. <<<<
എന്‍റെ പ്രതികരണം താങ്കളൂടെ ഇമെയിലില്‍ "അടച്ചിട്ട മുറിയില്‍" ലഭിക്കുകയും, അതിനുള്ള താങ്കളൂടെ മറുപടി ബ്ലോഗില്‍ "തുറന്നിട്ട മുറിയില്‍" പ്രത്യക്ഷമാകുകയും ചെയ്താല്‍ എങ്ങിനെയാണ്‌ അത് "തുറന്ന ചര്‍ച്ചയാവുക". ദിവസങ്ങലായി എന്‍റെ കമ്മെന്‍റുകള്‍ ഇവിടെ പ്രത്യക്ഷപ്പെടുന്നില്ല. ഈ one way traffic നല്ലതല്ല.

Kamar പറഞ്ഞു...

@Anees,

താങ്കളുടെ മൂന്ന് കമന്റുകളാണ് സ്പാമില്‍ പോയത്‌. എന്‍റെ കമന്റുകള്‍ അതിനേക്കാളേറെയും.

എന്നാല്‍ താങ്കള്‍ എഴുതുന്ന "എന്‍റെ കമന്റുകള്‍ സ്പാമ്മില്‍ പോകുന്നു" എന്നെഴുതുന്ന എല്ലാ കമന്‍റുകളും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ആവര്‍ത്തനം ഒഴിവാക്കുക എന്നതാണ് സ്പാമില്‍ പോകാതിരിക്കാന്‍ ചെയ്യേണ്ട പ്രധാന സംഗതി.

അവസാനമായി താങ്കള്‍ മറുപടി എഴുതിയത് 2011, ജൂണ്‍ 8 10:06 AM നാണ്. ഈ ടൈമിന് ശേഷം എന്‍റെ കമന്റുകള്‍ ഒന്നും സ്പാമില്‍ പോയിട്ടില്ല. ആ സമയത്ത് ബ്ലോഗില്‍ മൊത്തം ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് എനിക്ക് മനസിലായത്‌.

ഇക്കാരണം കൊണ്ട് തന്നെയാണ് ഞാന്‍ ലൈന്‍ ബൈ ലൈന്‍ മറുപടി എഴുതിയത്‌.

Reaz പറഞ്ഞു...


വായിക്കുക :
വോട്ട്,സ്ഥാനാര്ത്ഥി ,മതേതരത്വം...ചില സലഫി വര്‍ത്തമാനങ്ങള്‍ .....

Anees Aluva പറഞ്ഞു...

കമര്‍ സാഹിബ്
കമ്മെന്റുകള്‍ സ്പാമില്‍ പോകുകയും , അത് അവിടെ നിന്ന് റിലീസ് ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്ന പ്രശ്നം ഇവിടെ ഉള്ളതിനാല്, നടന്നു വന്ന ചര്‍ച്ച ഇവിടെ തുടരാം. താങ്കളെ പ്രതീക്ഷിക്കുന്നു.

ibaadath-discussion.html

അനീസ് ആലുവ

CKLatheef പറഞ്ഞു...

പ്രിയ സുഹൃത്തുക്കളേ നിങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നു. പതിമൂന്ന് കമന്റുകള്‍ ഞാന്‍ ഇപ്പോള്‍ റിലീസ് ചെയ്തു. ചര്‍ചക്കിടയില്‍ ഒരു കമന്റ് പോലും നഷ്ടപ്പെട്ടാല്‍ അതുണ്ടാക്കുന്ന പ്രയാസം എനിക്ക് നല്ല പോലെ അറിയാം. എന്നിരിക്കെ ഇത്രയും സഹനം കാണിച്ച നിങ്ങളുടെ ആത്മാര്‍ഥതയെ ഞാന്‍ അഭിനന്ദിക്കുന്നു.

ചര്‍ച നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് തുടരാം പക്ഷെ ഇതുവരെ നടന്ന ചര്‍ചയില്‍നിന്ന് മുജാഹിദ് പ്രസ്ഥാനം എവിടെ നില്‍ക്കുന്നുവെന്ന് കമറും. ജമാഅത്തെ ഇസ്ലാമിയുടെ ഇബാദത്തു സംബന്ധമായ വീക്ഷണം അനീസ് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലും ചുരുക്കി ഇവിടെ വിവരിക്കുകയാണെങ്കില്‍ തുടര്‍ ചര്‍ച നടത്താന്‍ അതുപകരിക്കും. മാത്രമല്ല വായനക്കാര്‍ക്ക് ഒരു സംഗ്രഹം ലഭിക്കുകയും ചെയ്യും.

Kamar പറഞ്ഞു...

@anees
"ഇതൊക്കെയാണ്‌ ഏത് മുന്നണിക്ക് വോട്ട് ചെയ്യണമെന്ന" ജമാഅത്ത് ഇജ്തിഹാദ്... ഇത്തരം "അതി ബുദ്ധി" എല്ലാവരും ചെയ്യണമെന്നായിരിക്കും താങ്കള്‍ പ്രതീക്ഷിക്കുന്നത്. ??


=എന്തായിരുന്നു വിഷയം എന്നതോര്‍ക്കുക. ചോദ്യം ഞാന്‍ ആവര്‍ത്തിക്കുന്നില്ല. ജമാഅത്ത് അവരുടെ നയം ഓരോ സമയത്തും വ്യക്തമാകീട്ടുണ്ട്‌.
ജീവിതത്തില്‍ ഒരിക്കല്‍ പോലും നമസ്കരിചിട്ടില്ലാത്തവന്‍, നമസ്കാരത്തില്‍ നെഞ്ചത്ത് കൈകെട്ടുന്നവനെ കൂകിവിളിക്കുന്നത് പോലെയാണ് താങ്കളുടെ അവസ്ഥ. സഹതാപമാര്‍ഹിക്കുന്നു!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK