'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, സെപ്റ്റംബർ 10, 2012

ജിന്നു ബാധിച്ച സംഘടനകള്‍ ...

നാലഞ്ചു വര്‍ഷമായി മുജാഹിദ് പ്രസ്ഥാനം ഏറ്റവും കൂടുതല്‍ ഗവേഷണം നടത്തിയത് ജിന്നുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഉണ്ടാവില്ലെന്ന് കരുതട്ടേ. പക്ഷെ അവസാന റിസള്‍ട്ട് പരിശോധിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നതെന്താണ് ?. ഏറ്റവും പ്രാമാണികവും പണ്ഡിതോചിതവുമായ ഒരു ഉത്തരം നമുക്ക് ഈ വിഷത്തില്‍ കിട്ടിയോ ?. ഇല്ല എന്ന് മാത്രല്ല. പ്രസ്തുത സംഘടന അതേ കാരണം പറഞ്ഞ് മൂന്നായി പിളര്‍ന്നതാണ് നാം കാണുന്നത്. മുജാഹിദ് സംഘടനയില്‍ നേരത്തെ ഉണ്ടായ  പിളര്‍പ്പിന് മറ്റുപലകാരണങ്ങളും ഉണ്ടാവാമെങ്കിലും. പുതുതായി സംഭവിച്ച പിളര്‍പ്പിന് (രണ്ട് വിഭാഗമായി തിരിഞ്ഞതിനെയാണ് ഞാനിവിടെ പിളര്‍പ്പ് എന്നതുകൊണ്ട് ഉദ്ദേശിച്ചത്. സാങ്കേതികമായി സംഘടനാ രൂപം സകരിയാ സലാഹിയുടെ നേതൃത്വത്തിലുള്ള ടീമിന് വന്നിട്ടില്ലെങ്കിലും) കാരണം ജിന്നുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ഈ തര്‍ക്കവിതര്‍ക്കം നടക്കുന്ന സന്ദര്‍ഭത്തില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരെ ഈ സംവാദത്തില്‍ കക്ഷിചേര്‍ക്കാന്‍ പലപ്പോഴും സോഷ്യല്‍നെറ്റില്‍ പല മുജാഹിദ് സുഹൃത്തുക്കളും ശ്രമിച്ചിരുന്നു. എന്നാല്‍ അതില്‍നിന്ന് ബോധപൂര്‍വം മാറിനിന്ന് തങ്ങളുടെ അജണ്ടയില്‍ ശ്രദ്ധിക്കുകയും ഈ തര്‍ക്കങ്ങള്‍ സാകൂതം വീക്ഷിക്കുകയുമാണ് അവര്‍ ചെയ്തത്. പണ്ഡിതോചിതമായ ഈ സംവാദത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യമായ അറിവ് ഇല്ലാത്തതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ഇതില്‍ താല്‍പര്യമെടുക്കാത്തവര്‍ എന്ന് ധരിച്ച മുജാഹിദു സുഹൃത്തുക്കള്‍ ധാരാളമുണ്ട്.

അവര്‍ക്ക് വേണ്ടിയാണ് ഇവിടെ ചില കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഈ സംവാദങ്ങള്‍ ഒട്ടോക്കെ വീക്ഷിച്ചപ്പോള്‍ അവഗണിക്കാവുന്നതും അവഗണിക്കാന്‍ സാധ്യമല്ലാത്തുമായ പല കാര്യങ്ങളും ശ്രദ്ധയില്‍ വന്നിരുന്നു. ജിന്നുകളുമായി ബന്ധപ്പെട്ട വിശദമായ പലകാര്യങ്ങളും (ഉദാഹരണത്തിന് ജിന്നിന്റെ ഭക്ഷണം, അവ മനുഷ്യന് സഹായം ചെയ്യുന്നതും ഉപദ്രവിക്കുന്നതുമാണെന്ന വിശ്വാസം, അവ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നതും, അവ കല്യാണം കഴിക്കുന്നതും കുട്ടികളുണ്ടാവുന്നതും, അവരിലെ സ്ത്രീകളും മനുഷ്യരും ബന്ധപ്പെടാവുന്നതുമാണെന്ന വിശ്വാസം) അവഗണിക്കാവുന്നതാണെന്നും അത്തരം കാര്യങ്ങള്‍ മനുഷ്യനെ ബാധിക്കുന്നത് ശ്രദ്ധയില്‍ പെടുമ്പോള്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നും വെച്ചു. എന്നാല്‍ ഇത്തരം കാര്യങ്ങളുടെ തെളിവായി ഉദ്ധരിക്കുന്ന ആയത്തുകളും ഹദീസുകളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് അവഗണിക്കാവുന്നതാണെന്ന് തോന്നിയതുമില്ല.

 മുകളില്‍പറയപ്പെട്ടത് പോലുള്ള അനാവശ്യമായ വിഷയത്തിലുള്ള ഗവേഷണത്തിന് തെറ്റായ ഉത്തരം ലഭിച്ചത് കൊണ്ടാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായത് എന്ന് എനിക്ക് തോന്നുന്നു. ജിന്ന് മനുഷ്യനില്‍ പ്രവേശിക്കും, അത് മനുഷ്യരക്തം സഞ്ചരിക്കുന്നിടത്തെല്ലാം സഞ്ചരിക്കും, ജിന്ന് ബാധയാല്‍ അസുഖം ഉണ്ടാവും, ജിന്നിന് മനുഷ്യനെ ഉപദ്രവിക്കാനും ഉപകാരം ചെയ്യാനും കഴിയും തുടങ്ങിയ കാര്യങ്ങളില്‍ മുജാഹിദിലെ രണ്ട് വിഭാഗത്തിനും (മടവൂര്‍ വിഭാഗത്തെ ഈ ചര്‍ചയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു, രണ്ട് വിഭാഗം എന്നത് കൊണ്ട് ഉദ്ദേശിച്ചത് സകരിയാ സലാഹിയുടെ നേതൃത്വത്തിലുള്ള അനൌദ്യോഗിക മുജാഹിദുകളും അദ്ദേഹത്തെ പുറത്താക്കിയ ഔദ്യോഗിക വിഭാഗവുമാണ്) തമ്മില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉള്ളതായി അറിയില്ല.

ജിന്നിന് സഹായിക്കാന്‍ കഴിയുമെങ്കില്‍ ആ സഹായം ചോദിച്ചാല്‍ എങ്ങനെ അത് ആരാധനയാകുന്ന പ്രാര്‍ഥനയാകും എന്നാണ് സകരിയാ സലാഹി ചോദിക്കുന്നത്. അതേ പ്രകാരം ജിന്നിന് രോഗം വരുത്താന്‍ കഴിയുമെങ്കില്‍ , ജിന്ന് മനുഷ്യനെ ബാധിക്കുമെങ്കില്‍ എന്തുകൊണ്ട് അതിനുള്ള ചികിത്സയും പറഞ്ഞുകൂടാ എന്നും അദ്ദേഹം ചോദിക്കുന്നു. ചുരുക്കത്തില്‍ ഇത് രണ്ടുമാണ് അദ്ദേഹം ചെയ്തത്.

അപ്പോള്‍ മറുപക്ഷമോ ?. അവര്‍ പറയുന്നത് ജിന്നിനോട് സഹായം തേടാം എന്ന് വെച്ചാല്‍ അത് അദൃശ്യമാര്‍ഗത്തിലൂടെയുള്ള സഹായതേട്ടം പോലെയാണ്. ഇതാണ് ആരാധനയാകുന്ന പ്രാര്‍ഥന. അത് ജിന്നിനോടാകാം എന്ന് പറയുന്നത് തൌഹീദിലുള്ള  വ്യതിചലനമാണ്. ഇതിന് സകരിയാ സ്വലഹിയുടെ മറുചോദ്യം. ജിന്നിനോടോ മലക്കുകളോടും പ്രാര്‍ഥിക്കാം എന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞതായോ എഴുതിയതായോ തെളിയിക്കാമോ എന്നതാണ്. മറു പക്ഷത്തിന് കഴിയില്ല. കാരണം പ്രാര്‍ഥിക്കാം എന്ന പദം സകരിയാ സലാഹി ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് കാണിക്കാനും കഴിയില്ല. എന്നാല്‍ ജിന്നിനോട് സഹായം തേടുന്നത് അഭൌതികമാര്‍ഗത്തിലൂടെയുള്ള സഹായതേട്ടമല്ല എന്ന് സകരിയാ സലാഹി പ്രസംഗിക്കുന്നത് നെറ്റ് ഉപയോഗിക്കുന്നവരൊക്കെ കേട്ടതുമാണ്. ഈ സഹായതേട്ടം ഒരു ഡോക്ടറോട് സഹായം തേടുന്നത് പോലെയാണ് എന്നാണ് സകരിയാ സ്വലാഹിയുടെ വിശദീകരണത്തിലൂടെ വരുന്നത്. ഇത് മുജാഹിദ് അണികള്‍ക്ക് ബോധ്യപ്പെടുകുയും ചെയ്യുന്നു. എന്നാല്‍ ജിന്ന് അദൃശ്യമാണ് അതിനാല്‍ അതിനോട് സഹായം തേടുന്നത് ശിര്‍ക്ക് തന്നെയാണ് എന്നാണ്  ഔദ്യോഗികവാദമെന്നാണ് മൊത്തം ചര്‍ചയില്‍നിന്ന് മനസ്സിലാകുന്നത്. അതിനാല്‍ ഔദ്യോഗിക പക്ഷം സകരിയാ സലാഹിയില്‍ ശിര്‍ക്ക് ആരോപിക്കുന്നു.

തര്‍ക്കത്തിന്റെയും വിഭജനത്തിന്റെയും അടിസ്ഥാനം,  ജിന്നിനെക്കുറിച്ച തെറ്റായ വിശ്വാസത്തിലാണ് കിടുക്കുന്നത്. ഇവിടെ പ്രത്യക്ഷത്തില്‍ കുറേകൂടി വ്യക്തത സകരിയാ സലാഹിയുടെ വാദത്തിനാണ് എന്നതിനാല്‍ മഹാഭൂരിപക്ഷം അണികള്‍ക്കും ഔദ്യോഗിക പക്ഷം പറയുന്നത് മനസ്സിലാകുന്നില്ല എന്നാണ് ചില ചര്‍ചകളില്‍ നേരിട്ടും രണ്ട് പക്ഷത്തിന്റെയും ചര്‍ചകള്‍ ബൈലക്സിലും ഫെയസ്ബുക്ക് യൂറ്റൂബിലും കണ്ടത്തില്‍നിന്ന് മനസ്സിലാകുന്നത്. എന്നാല്‍ ഈ പ്രശ്നത്തില്‍ സത്യമായ അന്തിമവാദം ഔദ്യോഗിക പക്ഷത്താണ് എന്നും ഞാന്‍ കരുതുന്നു. ജിന്നുമായി ബന്ധപ്പെട്ട തെറ്റായ ഒരു പാട് നിഗമനങ്ങള്‍ ഔദ്യോഗിക പക്ഷത്തിനും ഉണ്ടായിരിക്കെ അതേ നിഗമനങ്ങളില്‍നിന്ന് അവരുടെ വാദം രൂപപ്പെടുത്തുക സാധ്യമല്ല. ഇത് തന്നെയാണ് ഔദ്യോഗിക വിഭാഗം അനുഭവിക്കുന്ന പ്രതിസന്ധിയും.

മുജാഹിദ് സംഘടനാമനസ്സുകൊണ്ടു ചിന്തിക്കാത്ത, സമാന്യം ഖുര്‍ആനിലും ഹദീസിലും വിവരമുള്ള ഇസ്ലാമിന്റെ സാകല്യത്തെയും അതിന്റെ സന്തുലിതത്വത്തെയും കുറിച്ച് ബോധമുള്ള ഒരു നിഷപക്ഷമതിക്ക് ഈ പ്രശ്നം വളരെ പെട്ടെന്ന് വിശകലനം ചെയ്യാന്‍ കഴിയും. ജിന്നിനെ മനസ്സിലാക്കുന്ന കാര്യത്തില്‍ ഈ രണ്ട് വിഭാഗത്തിനും തെറ്റ് പറ്റിയിരിക്കുന്നുവെന്നതാണ് അതില്‍ ഒന്നാമത്തെ കാര്യം. അതിന് പങ്കുവഹിച്ചത് പൊതുവെ ജിന്നിന്റെ കാര്യത്തില്‍ വെച്ചുപുലര്‍ത്തുന്ന തെറ്റായ ഒരു ധാരണയാണ്. പിശാച് (ശൈത്വാന്‍ )  എന്നാല്‍ എന്താണെന്ന് നാം ഭംഗിയായും സത്യസന്ധമായും നിര്‍വചിക്കുമെങ്കിലും - പിശാച് മനുഷ്യരില്‍ പെട്ടവരാണ് എന്ന് വ്യക്തമായ സൂചനയില്ലാത്തിടത്ത് ജിന്നുകളെ ഉദ്ദേശിക്കുക എന്ന ഒരു തത്വം പൊതുവെ എല്ലാവരും തുടര്‍ന്ന് വരുന്നുണ്ട് - പിന്നീട് പിശാച് എന്ന് കാണുന്നിടത്തൊക്കെ ജിന്ന് എന്ന് വിവക്ഷിക്കുകയും അങ്ങനെ പിശാചിന്റെ വിശേഷണങ്ങളൊക്കെ ജിന്നിന് ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു.

ജിന്നിനെക്കുറിച്ച വിഭാവനയില്‍ ഘടാഘടിയന്‍മാരായ പണ്ഡിത ശ്രേഷ്ഠര്‍ക്ക് അബദ്ധം പിണയാനുള്ള ഒരു കാരണം, ജിന്ന് എന്ന പദത്തെ ഭാഷാപരമായി തന്നെ വിശകലനം ചെയ്യാന്‍ സമയം കാണാത്തതുകൊണ്ടാണ്. ജന്ന എന്ന അറബി പദം അപ്രത്യക്ഷമായി,  മറഞ്ഞു എന്നൊക്കെയുള്ള അര്‍ഥത്തിലാണ് പ്രയോഗിക്കുന്നത്. അതിന്റെ എതിര്‍ പദമാണ് ആനസ കണ്ടു, പ്രത്യക്ഷമായി എന്നൊക്കെ അതിന് അര്‍ഥമുണ്ട്. അങ്ങനെ അല്ലാഹുവിന്റെ സവിശേഷമായ തെരഞ്ഞടുപ്പ് സ്വാതന്ത്യം നല്‍കപ്പെട്ട ദൃശ്യജീവിയെ ഇന്‍സ് എന്നും അദൃശ്യജീവിയെ ജിന്ന് എന്നും ഉപയോഗിച്ചു.

എന്നാല്‍ ജിന്ന് എന്നോ ജാന്ന് എന്നോ എവിടെ കണ്ടാലും അത് തീയാല്‍ സൃഷ്ടിക്കപ്പെട്ട ഇബ്ലീസിന്റെ വംശത്തില്‍പെട്ട ജിന്നാണെന്നോ ജിന്ന് വേഷം മാറിയതാണെന്നോ ഒക്കെ ധരിക്കുന്നത് പരമാബദ്ധമാണ്. ഉദാഹരണങ്ങള്‍ ശേഷമുള്ള പോസ്റ്റുകളില്‍ ഇന്‍ശാ അല്ലാഹ്.

ഇവിടെയുള്ള പോസ്റ്റുകളിലൂടെ മുജാഹിദുകളുടെ തര്‍ക്കത്തില്‍ കക്ഷിചേരുകയോ ഏതെങ്കിലും വിഭാഗത്തിന് പിന്തുണ നല്‍കുകയോ എന്റെ ലക്ഷ്യമല്ല. ചില സൂക്തങ്ങള്‍ക്കും ഹദീസുകള്‍ക്കും ഒരിക്കലും സാധ്യതയില്ലാത്ത വ്യാഖ്യാനം നല്‍കപ്പെട്ടുകാണുന്നു. അതിലൂടെ ആ സൂക്തങ്ങളുടെയും ഹദീസുകളുടെയും ശരിയായ വിവക്ഷ അജ്ഞാതമാകുകയും അതിന്റെ ഉദ്ദിഷ്ഠഫലം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് നിസ്സാരമായ ഒരു കാര്യമല്ല അനേകം ആളുകളെ തെറ്റിദ്ധാരണയിലകപ്പെടുത്തിയ വ്യാഖ്യാനങ്ങള്‍ നല്കപ്പെട്ട പ്രസ്തുത ഹദീസുകളും സൂക്തങ്ങളും ഒരു പരിശോധനക്ക് വിധേയമാക്കുകയാണ് തുടര്‍ന്നുള്ള പോസ്റ്റുകളിലൂടെ.

വ്യാഴാഴ്‌ച, ഏപ്രിൽ 26, 2012

മുജാഹിദുകളുടെ ജനാധിപത്യത്തോടുള്ള നിലപാട് ?

Mohd Yoosuf said..

‎ചുവടെ കൊടുത്ത ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് വിനീതമായി ആവശ്യപെടുന്നു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നിക്കാനാണ്.


1) ആധുനിക ജനാധിപത്യ സംവിദാനം മോശമാണെങ്കിൽ എന്തിന് അതിന്റെ ഭാഗഭാക്കാവുന്നു?

----------------------------------------
ജമാഅത്ത് മുജാഹിദ് സംവാദത്തിനിടെ മുജാഹിദ് സുഹൃത്ത് മുഹമ്മദ് യൂസുഫ് എന്നോട്  ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ആരംഭിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച തെറ്റിദ്ധാരണകള്‍ ഇതുവഴി നീക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിന് സാധിക്കുന്ന വിധമാണ് മറുപടി പറയുന്നത്. ഈ ചോദ്യത്തിന് അക്കമിട്ട മറുപടി റഷീദ് തണ്ടശേരി എന്ന ജമാഅത്ത് സുഹൃത്ത് നല്‍കിയിരുന്നു. എന്നാല്‍ തെറ്റിദ്ധാരണ നീക്കല്‍ മാത്രമല്ല തെറ്റിദ്ധരിപ്പിക്കല്‍ കൂടി ഈ ചോദ്യത്തിന് ഉദ്ദേശ്യമുണ്ട് എന്ന് തോന്നിപ്പിക്കു വിധമാണ് ചോദ്യകര്‍ത്താക്കളും സമാന ചിന്താഗതിക്കാരും അതിനോട് പ്രതികരിച്ചത്.

റഷീദ് തണ്ടശേരിയുടെ മറുപടി ഇപ്രകാരമായിരുന്നു.

1 - ആധുനിക ജനാതിപത്യത്തേക്കാള്‍ ഏറ്റവും നല്ല വ്യവസ്ഥിതി ഇസ്ലാം തന്നെയാണ്... അത് ദൈവികം ആണ് .. മറ്റേത് മനുഷ്യ നിര്മിതവും ..

ലക്‌ഷ്യം ഇസ്ലാം മാത്രമാണ് , അത് നടപ്പില്‍ വരുവാനുള്ള പ്രവര്‍ത്തനങ്ങളാണ് , മുസ്ലിം എന്ന പേര് ഉച്ചരിക്കാന്‍ കഴിയാത്ത വ്യവസ്ഥയില്‍ പോലും ലക്ഷ്യത്തില്‍ മാറ്റമില്ല ...

അത് കൊണ്ട് തന്നെ ജനാത്യ പത്യത്തോട്‌ എന്തിന്‌ സഹകരിക്കുന്നു എന്ന ചോദ്യത്തിനു പ്രസക്തി ഇല്ല .

ചുരുങ്ങിയ രൂപത്തില്‍ ഒരു മറുപടി നല്‍കുന്ന പക്ഷം ഇതില്‍നിന്ന് വ്യത്യസ്ഥമായ ഒരു മറുപടി എനിക്കും നല്‍കാനില്ല. എന്നാല്‍ അനുഭവിച്ചറിഞ്ഞ പോലെ കേവലം ഇത്തരം ഒരു മറുപടിയില്‍ ചോദ്യകര്‍ത്താക്കള്‍ സംതൃപ്തരല്ല. സംതൃപ്തരാകാതിരിക്കാനുള്ള കാരണം. ചോദിക്കുന്നത് മുസ്ലിംകളാണെങ്കിലും ഇസ്ലാമുമായി ഇവയ്കൊക്കെ എന്ത് ബന്ധം എന്ന് തിട്ടപ്പെടുത്താനുള്ള കഴിവില്ലായ്മയാണ്. വ്യക്തമാക്കാം.

ആധുനിക മതേതതരജനാധിപത്യ വ്യവസ്ഥ എന്നത് പാശ്ചാത്യരുടെ ചര്‍ച്ചിന്റെ മേധാവിത്വത്തിലധിഷ്ഠിതമായ ഥിയോക്രസിക്കെതിരെ ഭൂരിപക്ഷ ജനത്തിന്റെ വികാരത്തിന് മുന്‍തൂക്കം ലഭിച്ച മനുഷ്യനിര്‍മിതമായ ഒരു പുതിയ രാഷ്ട്രീയ സമ്പ്രദായമാണ്. അതിന് തന്നെ പല രൂപങ്ങളുണ്ട്. ജനാധിപത്യത്തിന് തന്നെ ലോകത്ത് പലരൂപങ്ങളുണ്ട്. ഇവ മൊത്തമായി മോശമാണന്നോ സമ്പൂര്‍ണമായി കുറ്റമറ്റതാണെന്നോ അതിന്റെ തനിവക്താക്കള്‍ക്ക് പോലും വാദമില്ല. ഈ വിഷയം പത്തിലേറെ പോസ്റ്റുകളില്‍ വിശദമായി ചര്‍ച ചെയ്തതിനാല്‍ ആവര്‍ത്തിക്കുന്നില്ല.

ജനാധിപത്യവ്യവസ്ഥക്കപ്പുറം അതിനേക്കാള്‍ നല്ല വ്യവസ്ഥ ലോകത്തിന്റെ ശ്രദ്ധയില്‍ അധികം വന്നിട്ടില്ലെങ്കിലും അങ്ങനെ ഒന്നിന്റെ വക്താക്കളാണ് തങ്ങളെന്ന ബോധം ജമാഅത്തെ ഇസ്ലാമിക്കുണ്ട്. പക്ഷെ അത് ബോധ്യപ്പെടുന്നത് വരെ അതാരെങ്കിലും പിന്തുടരണമെന്ന ശാഠ്യം ജമാഅത്തിനില്ല. ആരെയെങ്കിലും ഭയപ്പെട്ടോ അരെങ്കിലും തെറ്റിദ്ധരിക്കുമെന്ന് ശങ്കിച്ചോ ഉള്ള ഒന്നിനെ നിഷേധിക്കാനും ജമാഅത്തിന് സാധ്യമല്ല. ജനാധിപത്യത്തിന് മൂല്യം കൈവരുന്നത് തന്നെ ഇതര വിശ്വാസങ്ങളെയും ദര്‍ശനങ്ങളെയും പ്രബോധനം നടത്താനും പ്രചരിപ്പിക്കാനുമുള്ള സാധ്യത അത് അംഗീകരിക്കുമ്പോള്‍ മാത്രമാണ്. അഥവാ ജനാധിപത്യത്തിന്റെ പേരില്‍ അതിനേക്കാള്‍ നല്ല ഒരു വ്യവസ്ഥയെക്കുറിച്ച് മിണ്ടാന്‍ പോലും സാധ്യമല്ല എന്ന അവസ്ഥവരുന്ന പക്ഷം അതിന് ജനാധിപത്യം എന്ന് പോലും പറയാന്‍ കഴിയില്ല. കാരണം ജനാധിപത്യത്തിന്റെ നന്മകളില്‍ പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം.

ഒരു മുസ്ലിം പൂര്‍ണമായി ഇസ്ലാമില്‍ പ്രവേശിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. ആ നിലക്ക് രാഷ്ട്രീയം അവന്റെ മതദര്‍ശനത്തിന് പുറത്തല്ല. അവന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനെ പ്രകടിപ്പിക്കാന്‍ പാടില്ല എന്ന് പറയുന്നവര്‍ ജനാധിപത്യവിരുദ്ധരും മാനവികതയുടെ ശത്രുവുമാണ്. ഇവിടെ മുജാഹിദുകാരനോട് തിരിച്ചു ഒരു ചോദ്യമുണ്ട് അതിന് അവന്‍ മറുപടി പറഞ്ഞേ തീരൂ. ജനാധിപത്യവ്യവസ്ഥ കുറ്റമറ്റ ഒരു രാഷ്ട്രീയ സമ്പ്രദായമാണെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടോ. അതിന് പകരം നില്‍ക്കാവുന്ന ഒരു ഭരണ സംവിധാനം ഇസ്ലാമിനുണ്ട് എന്ന് നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ ? മുസ്ലിമായി നിന്നുകൊണ്ട് ഇതിന് രണ്ട് ഉത്തരം സാധ്യമല്ല. അഥാവ ഒന്നാമത്തെ ചോദ്യത്തിന് ഇല്ല എന്നും രണ്ടാമത്തേതിന് ഉണ്ട് എന്നും മാത്രമേ ഏത് മുജാഹിദ് കാരനും മറുപടി നല്‍കാനാവൂ.

ആധുനികമതേതരജനാധിപത്യത്തിന്  (ഇങ്ങനെ പറയുമ്പോഴേ അത് ഒരു വ്യവസ്ഥ എന്നനിലക്ക് അസ്ഥിത്വമുണ്ടാവുകയുള്ളൂ. വെറും ജനാധിപത്യം എന്നത് ഒരു രീതിശാസ്ത്രം മാത്രമേ ആകൂ. അതിന് അടിത്തറയാകുന്നത് മതമോ മതേതരത്വമോ എന്നതാണ് ഇസ്ലാമുമായുള്ള ചര്‍ചയില്‍ പ്രസക്തമാക്കുന്നത്) പല രൂപഭേദങ്ങളും ഉണ്ട്. ഒരു കാലത്ത് പല അറബി നാടുകളിലും ഇയ്യടുത്ത കാലം വരെ തുര്‍ക്കിയിലുണ്ടായിരുന്നതും മതേതരത്വജനാധിപത്യമായിരുന്നു. അഥവാ മതത്തിന് സ്വകാര്യജീവിതത്തില്‍ മാത്രം പരിമിത സ്വാതന്ത്ര്യം അനുഭവിക്കുന്ന വ്യവസ്ഥ. പുറത്ത് മതചിഹ്നം കാണപ്പെടുന്നത് പോലും തങ്ങളുടെ വ്യവസ്ഥക്ക് നിരക്കുന്നതല്ല എന്ന് വാദിക്കുന്നവരായിരുന്നു അവര്‍ . ഇന്നലത്തെ പത്രത്തില്‍ തുര്‍ക്കിയിലെ ഭരണാധികാരികളുടെ ഭാര്യമാര്‍ തലമറച്ച് പ്രത്യക്ഷപ്പെട്ട ഒരു അത്ഭുത വാര്‍ത്ത് പത്രത്തിലുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത് നടപ്പാക്കിയത് ഈ തീവ്രസ്വഭാവത്തോടെയല്ല. കുറേകൂടി അയവുള്ള രൂപത്തിലാണ്. ഇവിടെ മതേതരജനാധിപത്യം മതവിരുദ്ധമല്ല മതനിരപേക്ഷമാണ്. അഥവാ ഒരു മതത്തിനും പ്രത്യേക പരിഗണനയില്ല എല്ലാ മതങ്ങളോടും ഒരേ അകലം.

ജമാഅത്തെ ഇസ്ലാമി ഇന്ത്യയില്‍ നിലനില്‍ക്കണം എന്നാഗ്രഹിക്കുന്ന ഒരു വ്യവസ്ഥയാണിത്. ജമാഅത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്ന ഇസ്ലാമിക ഭരണമനുസരിച്ചും ഇങ്ങനെ തന്നെയാണ് ഉണ്ടാവുക. അല്ലാതെ ഇസ്ലാമിക ഭരണം എന്നാല്‍ മുസ്ലിംകള്‍ക്ക് മുസ്ലിംകളാന്‍ ഭരിക്കപ്പെടുന്ന മുസ്ലിംകളുടെ ഭരണമല്ല. അപ്രകാരം ഒരു കാഴ്ചപ്പാട് ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെച്ചതായി എനിക്ക് അറിയില്ല. മതേതതരജനാധിപത്യവ്യവസ്ഥയുമായി അതിനുള്ള വിയോജിപ്പ് കാര്യമായി നിയമനിര്‍മാണ മേഖലയിലായിരിക്കും. അഥവാ ജനാധിപത്യത്തിന്റെ ഒരു വലിയ ദോശം അത് നീക്കം ചെയ്യും. ജനപ്രതിനിധികളുടെ ഭൂരിപക്ഷം അടിസ്ഥാനപ്പെടുത്തി നിയമം നിര്‍മിക്കപ്പെടുന്നുവെന്നതാണ് ഇസ്ലാം അതിന് കാണുന്ന ഒരു ന്യൂനത. മറിച്ച് ഒരു ഇസ്ലാമിക ജനാധിപത്യവ്യവസ്ഥിതിയില്‍ നിയമനിര്‍മാണത്തിന് നിയതമായ ചില സദാചാരധാര്‍മിക മൂല്യങ്ങള്‍ പരിഗണിക്കപ്പെടും എന്നത് മാത്രമാണ് വ്യത്യാസം. അതിന് വ്യക്തമായി ദൈവദത്തമെന്ന് കരുതുന്ന വിശുദ്ധഗ്രന്ഥങ്ങളായ ഖുര്‍ആനും തിരുസുന്നത്തും അവലംബിക്കപ്പെടും. ജമാഅത്തെ ഇസ്ലാമി ഇന്ത്യയില്‍ ചെയ്തു വരുന്നത്. ഈ സമ്പൂര്‍ണമായ ഇസ്ലാമിലേക്ക് ദൈവത്തിന്റെ അടിയാറുകളെ പ്രബോധനം ചെയ്യുക എന്നതാണ്. പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന് മാത്രം ആരാധനകളനുഷ്ഠിച്ചുകൊണ്ട് അവന്‍ നല്‍കിയ സകലമാന വിധിവിലക്കുകളിലും അവനെ മാത്രം അനുസരിച്ച് ജീവിക്കുന്നതിലൂടെയാണ് ഒരാള്‍ പരലോകത്ത് ദൈവികമായ പ്രതിഫലത്തിനും പാപമോചനത്തിനും ഇടവരുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ഈ നാട്ടിലെ ജനങ്ങളുടെ മുന്നില്‍ പ്രചരിപ്പിക്കുന്നു. ഇതുതന്നെയായിരുന്നു പ്രവാചകന്‍മാരും ചെയ്തിരുന്നത് എന്ന് അതിന്റെ പ്രവര്‍ത്തകര്‍ മനസ്സിലാക്കുന്നു.

പതിനായിരക്കണക്കിന് ജമാഅത്തുകാരും അല്ലാത്തവരും സന്ദര്‍ശിച്ച് പോയ ഈ ബ്ലോഗില്‍ ഉത്തരവാദിത്ത ബോധത്തോടെയാണ് ഒരു പ്രവര്‍ത്തകനെന്ന നിലക്ക് ഈ കാര്യം പറയുന്നത്. ഇതില്‍ മുസ്ലിം എന്നവകാശപ്പെടുന്ന ഒരു മുജാഹിദുകാരന് ഏത് കാര്യത്തിലാണ് വിയോജിപ്പ് എന്ന് ചോദിച്ചാല്‍ അവന്‍ മറുപടി നല്‍കും. ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക ഭരണം ലക്ഷ്യമാക്കുന്നു. എന്നാല്‍ ഞങ്ങളുടെ ലക്ഷ്യം പരലോകമാണ്. ഒരു മുജാഹിദുകാരന്റെ അഭിപ്രായം കാണുക. പത്തുമുജാഹിദുകാര്‍ക്ക് ആ അഭിപ്രായം ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

@thandasseri rasheedkka,,,നമ്മുടെ ആത്യന്തികമായ ലക്‌ഷ്യം പരലോക വിജയമായിരിക്കണം,,,അതായതു സ്വര്‍ഗം നേടുക,നരകശിക്ഷയില്‍ നിന്നും രക്ഷപ്പെടുക,,,,

അല്ലാതെ ഭരണം നേടല്‍ അല്ല,,,ഇസ്ലാമിക ഭരണം ഉള്ള രാജ്യങ്ങളിലെ ജനങ്ങളൊക്കെ,സ്വര്‍ഗതിലായിരിക്കും എന്ന് താങ്കള്‍ക്ക് ഉറപ്പു തരാന്‍ കഴിയോ???...വമ്പന്‍ വന്കതരം അല്ലെ അങ്ങിനെ പറഞ്ഞാല്‍,,,,!!!!!!!
20 hours ago · · 10

ആരാണ് ഇവരോട് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക ഭരണമാണ് എന്ന് പറഞ്ഞത്. മറ്റാരുമല്ല അവര്‍ തന്നെ. അല്ലെങ്കില്‍ അവരുടെ നേതാക്കള്‍ അങ്ങനെ തെറ്റിദ്ധരിപ്പിച്ചു. ഇനി മറ്റൊരു അഭിപ്രായം കാണുക.

Tandasseri Rasheed ഇതുവരെ ഞാൻ എഴുതിയത് മുഴുവൻ താങ്കൾ വായിച്ചില്ലെന്ന് തോന്നുന്നു. ലത്തീഫ് മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് ചോദിച്ചപ്പോൾ അത് വളരെ വ്യക്തമാക്കി എഴുതി. ഇസ്ലാമിക രാഷ്ട്രം എന്നത് ദഅവത്തിന്റെ പരിണിത ഫലമാണ് അല്ലാതെ പ്രബോധന ലക്ഷ്യമല്ല എന്ന്. അതൊന്നും വായിക്കാൻ സമയം കണ്ടെത്താതെ ചോദ്യങ്ങളുമായി വരുന്നത് കൊണ്ടാണ് താങ്കൾക്ക് വീണ്ടും അതേ വിഷയത്തിൽ എഴുതേണ്ടി വരുന്നത്. ഇവിടെ ഞാൻ ചോദിച്ച പ്രസ്ക്തമായ വിഷയത്തിൽ എളുപ്പത്തിൽ പറയാവുന്നതായിട്ടും ഒന്നും പറഞ്ഞില്ല. വീണ്ടും ആ ചോദ്യം ആവർത്തിക്കുന്നു.

അപ്പോള്‍ ഇസ്ലാമിനെ പ്രബോധനം ചെയ്താല്‍ അതിന്റെ പരിണിതഫലമായി ഇസ്ലാമിക രാഷ്ട്രമുണ്ടാകും എന്ന് മുജാഹിദ് കാരനും വിശ്വസിക്കുന്നു. പക്ഷെ ആ കാര്യം പ്രബോധിതനോട് പറയാന്‍ പാടില്ല. എന്തുകൊണ്ടാണ് ഈ കപടനിലപാട് എന്ന് ചോദിച്ചാല്‍ എനിക്ക് അതിന് തോന്നുന്ന യുക്തിപരമായ ഒരു ഉത്തരമുണ്ട് ഇവരുടെ കാഴ്ചപ്പാടിലെ ഇസ്ലാമിക രാഷ്ട്രം മനുഷ്യന്‍ ഭയപ്പാടോടുകൂടി മാത്രം കാണാന്‍ കഴിയുന്ന ഒരു സൌദിമോഡല്‍ ഭരണമാണ്. അല്ലെങ്കില്‍ ഇന്ന് ഈജിപ്തില്‍ അന്നൂര്‍ പാര്‍ട്ടി വാദിച്ചുകൊണ്ടിരിക്കുന്ന ഇതര മതങ്ങളെ അംഗീകരിക്കാത്ത ഒരു തീവ്രഥിയോക്രാറ്റിക്ക് ഭരണം.

ഇനി അല്‍പം മാറിനിന്ന് മുജാഹിദ് വാദം ഒന്ന് വീക്ഷിച്ചു നോക്കൂ. വാക്കുകളില്‍ അവരും പിന്തുണക്കുകയും എന്നാല്‍ അത് മനസ്സില്‍ വെച്ചാല്‍ മാത്രം മതി എന്ന് പറയുകയും ചെയ്യുന്നത് കാണാം. അവര് തന്നെയല്ലേ കാര്യമായി ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക ഭരണം കൊണ്ട് വരാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതും.

ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക ഭരണത്തെക്കുറിച്ച് ഒന്നും പറയുന്നില്ലേ. ഉണ്ട് മനുഷ്യന് മറ്റേത് രംഗത്തെന്ന പോലെ പിന്തുടരാന്‍ ഏറ്റവും യോജിച്ച നിയമവ്യവസ്ഥയും രാഷ്ട്രീയ വ്യവസ്ഥയും ഇസ്ലാമിന്റേതാണ് എന്നത് അതിന്റെ പ്രബോധനത്തിന്റെ ഭാഗമാണ്. ഇഖാമത്തുദ്ദീന്‍ ലക്ഷ്യമാക്കുന്ന ജമാഅത്തെ ഇസ്ലാമി. സര്‍വലോക രക്ഷിതാവായ ഏകദൈവത്തിന്റെ അവസാന വെളിപാട് അനുസരിച്ച് നടപ്പാക്കുന്ന വ്യവസ്ഥയില്‍ മാത്രമാണ് മനുഷ്യന്റെ ഇഹപര മോക്ഷവും സമാധാനവും കുടികൊള്ളുന്നതെന്ന് വാദിക്കുന്നു. ഇത് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ് എന്നതാണ് സത്യം. ജമാഅത്ത് അതില്‍നിന്ന് പിന്‍മാറിയാല്‍ തല്‍സ്ഥാനത്ത് ഇതേ അദര്‍ശവും പ്രവര്‍ത്തനവുമുള്ള മറ്റൊരു പ്രസ്ഥാനം രംഗത്ത് വരും.

മുജാഹിദുകള്‍ ആദ്യമായി മനസ്സിലാക്കേണ്ട ഒരു പാഠവും ഇതാണ്. ഒരു മുസ്ലിം ജീവിതത്തിന്റെ ഒരു മേഖലയും മാറ്റിനിര്‍ത്താതെ സമ്പൂര്‍ണമായ ഇസ്ലാമിനെ പ്രബോധനം ചെയ്യാന്‍ കല്‍പിക്കപ്പെട്ടവരാണ്. ആ നിലക്ക് ആധുനിക ജനാധിപത്യത്തിന്റെ ദോശങ്ങള്‍ അത് എടുത്ത് പറയുകയും ഇസ്ലാമിന് അതേ വിഷത്തില്‍ നല്‍കാനുള്ള പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഒരു വ്യവസ്ഥയില്‍ അത് ജനാധിപത്യമാകട്ടേ, രാജാധിപത്യമാകട്ടേ അവിടെ സമാധാനപൂര്‍വം പ്രവര്‍ത്തിക്കാന്‍ ഒരു മുസ്ലിം കടപ്പെട്ടിരിക്കുന്നു. സാധ്യമാക്കുന്നത്ര ഇസ്ലാമിക വ്യവസ്ഥിതിക്ക് വേണ്ടി പണിയെടുക്കാനും. ഇനി യൂസുഫിന്റെ ചോദ്യത്തിലേക്ക് മടങ്ങുക, ഉത്തരം നിങ്ങള്‍ക്ക് ഇതിനകം ലഭിച്ചിരിക്കും.

പ്രിയ മുജാഹിദുകള്‍ ശാന്തപൂര്‍വം ഒന്ന് ആലോചിക്കുക. നിങ്ങളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണ്. ഏത് കാര്യത്തിലാണ് നിങ്ങള്‍ ജമാഅത്തിനോട് വിയോജിച്ചുകൊണ്ടിരിക്കുന്നത്. (തുടരും)

ചൊവ്വാഴ്ച, ഏപ്രിൽ 24, 2012

ജമാഅത്ത് രാഷ്ട്രീയത്തെക്കുറിച്ച് 9 ചോദ്യങ്ങള്‍


ഇസ്ലാമിന് തനതായ ഒരു രാഷ്ട്രീയ വീക്ഷണമുണ്ട്. തനതായ ഒരു ആരാധനാ സമ്പ്രദായം ഉള്ളത് പോലെ തന്നെ. അത് മാത്രമല്ല സ്വന്തമായ കുടുംബവിക്ഷണവും സംസ്കാരിക-സാമ്പത്തിക കാഴ്ചപ്പാടും ഉണ്ട് എന്ന കാര്യവും സര്‍വസമ്മതമാണ്. അതിനോട് എത്ര പേര്‍ക്ക് യോജിക്കാനാകുന്നു, എത്ര മുസ്ലികള്‍ അത് പിന്തുടരുന്നുവെന്നത് വേറെകാര്യം. അങ്ങനെ ഒന്നുണ്ട് എന്ന് പറയാന്‍ എത്രപേര്‍ അംഗീകരിക്കുന്നുവെന്നത് കാര്യമാക്കേണ്ടതില്ല. ഒരു മുസ്ലിമില്‍നിന്ന് സ്വാഭാവികമായി ഉണ്ടായിതീരേണ്ടത് ഇവയെ യഥാവിധി ഉള്‍കൊള്ളുകയും പിന്‍പറ്റുകയും ചെയ്യുക എന്നതാണ്. ജീവിതത്തിന്റെ ഏതെങ്കിലും ഒരു രംഗം ഇസ്ലാമിക ദര്‍ശനത്തിന് പുറത്താണ് എന്ന് ആര്‍ക്കും സ്ഥാപിക്കാന്‍ കഴിയില്ല. രാഷ്ട്രീയവും ഇസ്ലാമിന്റെ അഭിവാജ്യമായ ഒരു ഭാഗമാണ്.

മുസ്‌ലിം ലോകത്ത് യൂറോപ്യന്‍ സെക്യുലര്‍ ചിന്താഗതിയുടെ പ്രഭാവം ശക്തിപ്പെട്ടപ്പോഴാണ് മതത്തില്‍നിന്ന് രാഷ്ട്രീയത്തെ വേര്‍പ്പെടുത്തുന്ന പ്രവണതയ്ക്ക് തുടക്കം കുറിക്കുന്നത്. സിറിയന്‍ എഴുത്തുകാരനായ അബ്ദുല്‍ ഹമീദിസ്സഹ്‌റാവി(1895-1971)യുടെ എഴുത്തുകളില്‍ ഇതിന്റെ സൂചനകള്‍ ദൃശ്യമാണെങ്കിലും ഈജിപ്തിലെ ഏറ്റവും പുരാതനമായ മതസര്‍വകലാശാല-അല്‍അസ്ഹറില്‍നിന്ന് ബിരുദമെടുത്ത അലി അബ്ദുര്‍റസാഖ് (1888-1966) ആണ് ആധുനിക കാലത്ത് ആദ്യമായി ശക്തവും വ്യക്തവുമായ ശൈലിയില്‍ ഈ വാദം മുന്നോട്ടു വച്ചത്. 1925-ല്‍ ഈ വിഷയം പ്രതിപാദിച്ചുകൊണ്ട് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അല്‍ ഇസ്‌ലാം വ ഉസ്വൂലുല്‍ ഹുക്മ് (ഇസ്‌ലാമും ഭരണ തത്ത്വങ്ങളും) എന്ന കൃതി അക്കാലത്ത് വമ്പിച്ച കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. റശീദ് രിദാ (1815-1935) യെപ്പോലുള്ള പണ്ഡിത പ്രഗല്ഭന്മാരുടെ കഠിന വിമര്‍ശനത്തിന് പാത്രമായ ശൈഖ് അലി അബ്ദുര്‍റാസിഖ് ഇതിന്റെ പേരില്‍ അല്‍അസ്ഹറിലെ പണ്ഡിത സഭയില്‍നിന്ന് ബഹിഷ്‌കരിക്കപ്പെട്ടു.

എന്നാല്‍, ഇതേ കാലത്തുതന്നെ ജമാലുദ്ദീനില്‍ അഫ്ഗാനി(1839-1897)യുടെയും ശിഷ്യന്‍ മുഹമ്മദ് അബ്ദു(1849-1905) വിന്റെയും പാന്‍ ഇസ്‌ലാമിസവും അബ്ദുര്‍റഹ്മാനില്‍ കവാകിബി(1854-1902)യുടെ ഇസ്‌ലാമിക് ലീഗ് പ്രസ്ഥാനവും സയ്യിദ് റശീദ് രിദായുടെ ഖിലാഫത് പുനഃസ്ഥാപന പ്രസ്ഥാനവും രാഷ്ട്രീയ ഇസ്‌ലാമിന്റെ പ്രഭാവം വീണ്ടെടുക്കാനുള്ള സമാന്തര യത്‌നങ്ങളായി നിലനില്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിന്നൊരു സംഘടിത ഭാവം കൈവരുന്നത് ഈജിപ്തില്‍ ഹസനുല്‍ ബന്ന (1906-1949) രൂപീകരിച്ച അല്‍ഇഖ് വാനുല്‍ മുസ്‌ലിമൂന്റെ (മുസ്‌ലിം ബ്രദര്‍ഹുഡ്) യും അവിഭക്ത ഇന്ത്യയില്‍ സയ്യിദ് അബുല്‍അഅ്ലാ മൗദൂദി (1903-1979) രൂപീകരിച്ച ജമാഅത്തെ ഇസ്‌ലാമിയുടെയും രംഗപ്രവേശത്തോടെയാണ്. ഇസ്‌ലാമിക രാഷ്ട്രമീമാംസയെ ആധുനിക സാഹചര്യങ്ങള്‍ക്കനുസൃതമായി വികസിപ്പിക്കുകയും നൂതന സാങ്കേതിക പദാവലികളുടെ പശ്ചാത്തലത്തില്‍പുനര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നതില്‍ മൗദൂദിയുടെ സംഭാവനകള്‍ സ്മരണീയമത്രെ.

ഇസ്ലാമിലെ രാഷ്ട്രീയത്തിന്റെ നിഷേധം ഒരു പുതിയവാദമാണെന്നും ഇസ്ലാമിക പണ്ഡിതലോകം അംഗീകരിക്കാത്തതാണെന്നും മുകളിലെ ഉദ്ധരണിയില്‍നിന്ന് വ്യക്തമാണ്. കേരളത്തിലുള്ള മുസ്ലിം സംഘടനകള്‍ അത് സമസ്തവിഭാഗങ്ങളാകട്ടേ മുജാഹിദ് വിഭാഗമാകട്ടേ നേര്‍ക്ക് നേരെ ഇസ്ലാമില്‍ രാഷ്ട്രീയമില്ല എന്ന് വാദിക്കുന്നവരല്ല. അവര്‍ പിന്തുടരുന്ന രാഷ്ട്രീയ കാഴ്ചപ്പാടിനെ ഇസ്ലാമിലെ രാഷ്ട്രീയമെന്ന് വിവക്ഷിക്കുയാണ് ചെയ്ത് വരുന്നത്. പ്രത്യേകിച്ച് മുജാഹിദ് വിഭാഗങ്ങള്‍ . ചിലപ്പോള്‍ പറയുക രാഷ്ട്രീയം മനുഷ്യര്‍ക്ക് ഇഛാനുസാരം സ്വീകരിക്കാവുന്ന ഭൌതിക കാര്യമാണ് എന്നാണ്. മതപരമായ കാര്യം വേറെയുണ്ട്. അതില്‍ ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നതോ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതോ ഒന്നും പെടില്ല. കൃഷിയെ പോലെയും കച്ചവടത്തെ പോലെയും ഒരാള്‍ ജീവിതായോധനത്തിന് തെരഞ്ഞെടുക്കുന്നത് പോലെ ഭരിക്കാന്‍ ഒരാള്‍ക്ക് കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയെയോ തെരഞ്ഞെടുക്കാവുന്നതാണ്. ഈ ചിന്താഗതി മുജാഹിദ് നേതൃത്വം വ്യഗ്യമായി പ്രചരിപ്പിക്കുന്നതിനാല്‍ ഒരേ പ്രദേശത്തെ മുജാഹിദു സുഹൃത്തുക്കള്‍ തികച്ചും ഭിന്നമായ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് വരുന്നത് കാണാം.

ഇത്തരമൊരു സാഹചര്യത്തിലാണ് ഫെയ്സ് ബുക്ക് ചര്‍ചയില്‍ മുജാഹിദ് പക്ഷത്ത് നിന്ന് സംവദിച്ച സുഹൃത്തിനോട് ഇങ്ങനെ ചോദിക്കേണ്ടി വന്നത്.

CK Latheef  ജമാഅത്തെ ഇസ്ലാമി ചെയ്യുന്നതൊക്കെ തെറ്റും കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം അപ്രസക്തവും ഇസ്ലാമികമായി ന്യായീകരണമില്ലാത്തതാണ് എന്നും വെക്കുക.

ആദ്യമായി മുജാഹിദുകള്‍ തങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഇസ്ലാമിക ന്യായം ഒന്ന് പറഞ്ഞു തരട്ടേ.. അതിന് ശേഷം നമുക്ക് ചര്‍ച തുടരാം.

കാരണം ഇപ്പോള്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ട ഇസ്ലാമിക കാഴ്ചപ്പാട് വിട്ട് ഞങ്ങള്‍ക്ക് വന്ന് ചേരാനുള്ള കാഴ്പാട് വ്യക്തമായി അവതരിപ്പിച്ച് തരേണ്ട ബാധ്യത മുജാഹിദ് പ്രസ്ഥാനത്തിലും ജമാഅത്ത് വിമര്‍ശകരിലും മാത്രം നിക്ഷിപ്തമാണ്. അത് ചെയ്യാതെ യുക്തിവാദികളെ പോലെ 'താന്തോന്നിത്തര'ത്തിലേക്ക് ക്ഷണിക്കുന്നത് ശരിയല്ലല്ലോ.. ?

ഇതിന് എനിക്ക് ലഭിച്ച മറുപടി ഇപ്രകാരമാണ്.

Mohd Yoosuf മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് താങ്കൾക്ക് ശരിക്കുമറിയാം.. എന്നീട്ടും!! മുജാഹിദുകളുടെ ന്യയമറിഞ്ഞാണോ ജമാ അത്തിന്റെ നിലപാട് പറയുക? എന്താ ലത്തീഫ് സാഹിബ്... ഇതാണോ ഉത്തരം?

മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് എനിക്കറിയാം എന്നാല്‍ അത് ശരിയാണോ എന്ന് ഉറപ്പ് വരുത്താനാണ് ‍ഞാന്‍ വീണ്ടും ചോദിച്ചത്. എന്നാല്‍ മറ്റൊരു സുഹൃത്ത് ഇങ്ങനെ ആവശ്യപ്പെട്ടിട്ടും ചോദിച്ചതിന് മറുപടിയുണ്ടായില്ല.
Tandasseri Rasheed മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് താങ്കൾക്ക് ശരിക്കുമറിയാം.. എന്നീട്ടും!! >>>> ഇല്ല സത്യമായിട്ടും അറിയില്ല ....അതൊന്ന്‌ ചുരുക്കി പറഞ്ഞാല്‍ കൊള്ളാമായിരുന്നു ..Mohd Yoosuf

പകരം ജമാഅത്തെ ഇസ്ലാമിയെ പഠിക്കാന്‍ വേണ്ടി ഏതാനും ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ഈ വിഷയത്തില്‍ കാര്യമായി ചെയ്തത്. പ്രസ്തുത കമന്റ് ഇങ്ങനെ. 

Mohd Yoosuf said..
CK Latheef ചുവടെ കൊടുത്ത ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് വിനീതമായി ആവശ്യപെടുന്നു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നിക്കാനാണ്.


1) ആധുനിക ജനാധിപത്യ സംവിദാനം മോശമാണെങ്കിൽ എന്തിന് അതിന്റെ ഭാഗഭാക്കാവുന്നു?


2) ജമാഅത്തെ ഇസ്ലാമിക്ക് നിഷിദ്ധമായ ജനാധിപത്യ വ്യവസ്ഥിതിയിൽ എന്ത് കാരണം കൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്?

3) ഒരു പാർട്ടി രൂപീകൃതമായത് കൊണ്ട് ദൈവിക ഭരണം ഇന്ത്യയിൽ സ്ഥാപിതമാകുമോ?

4) ദൈവിക ഭരണം സ്ഥാപിതമാക്കാനുള്ള ഉപകരണമായി ജമാഅത്തെ ഇസ്ലാമി വെൽഫെയർ പാർട്ടി രൂപീകരിച്ചത് എന്ന് ജമാഅത്ത് സുഹൃത്തുക്കൾ ഇവിടെ പറയുകയുണ്ടായി. ആ ഉപകരണം ഓപറേറ്റ് ചെയ്യാൻ അതിന്റെ നിയന്ത്രണം മറ്റു ഇതര സമൂഹത്തിന്റെ കൈകളിലാണ് കൊടുത്തിട്ടുള്ളത്. ഏതെങ്കുലും വിധത്തിൽ വെൽഫെയർ പാർട്ടിക്ക് അധികാരം ലഭിക്കുകയാണെങ്കിൽ ഭരണ സംവിധാനത്തിൽ നിന്നും അമുസ്ലിംങ്ങളെ ഒഴിവാക്കി മുസ്ലിംങ്ങൾക്ക് അധികാരം കൊടുക്കുമോ?

5) ദൈവ നിഷേധികൾക്ക് ഇസ്ലാമിക ഭരണ സംവിധാനത്തിന്റെ കടിഞ്ഞാണ് നല്‍കാമോ?

6) വെൽഫെയർ പാർട്ടിക്ക് അധികാരം ലഭിച്ചാൽ ഉപാദ്യക്ഷന്മാരായ ഫാദർ ജോസഫിനും സെക്രട്ടറിമാരായ രമ സൂര്യ റാവൂ, സുബ്രമണ്യ തുടങ്ങിയവരെ ഇസ്ലാമിഅ ഭരണ സംവിധാനത്തിൽ ഉപയോഗപെടുത്തുമോ? അമുസ്ലിംങ്ങളെ ഭരണ സംവിധാനത്തിൽ ഉപയോഗപെടുത്താൻ മതപരമായ തെളിവുകൾ എന്തൊക്കെ?

7) ദൈവിക ഭരണം സ്ഥാപിതമാകാൻ ദൈവ നിഷേധികളെ ഉപയോഗപെടുത്തുന്നതിൽ ഇസ്ലാമിക മാനങ്ങൾ എന്തൊക്കെ?

8) വെൽഫെയർ പാർട്ടിയിലെ അമുസ്ലിംങ്ങളായ നേതാക്കന്മാരോടും അണികളോടും ഇസ്ലാം മതത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടോ? ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപെട്ടിട്ടുണ്ടോ?

9) അവരോട് ഏക ദൈവത്തെ കുറിച്ചു പറഞ്ഞു മുസ്ലിമാകണമെന്ന് ആവശ്യപെട്ടിട്ടുണ്ടോ?

21 hours ago · · 6

മുജാഹിദുകാരനായ സഹോദരന്‍ യൂസുഫിന്റെ ചോദ്യങ്ങള്‍ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച കാഴ്ചപ്പാടില്ലായ്മയില്‍നിന്ന് ഉണ്ടായതാണ്. എന്താണ് ഇസ്ലാമിക രാഷ്ട്രീയം എന്ന് മനസ്സിലാക്കിരുന്നെങ്കില്‍ അദ്ദേഹം ഇങ്ങനെ ചോദിക്കുമായിരുന്നില്ല. ജമാഅത്തെ ഇസ്ലാമി മുന്‍കൈ എടുത്ത് വെല്‍ഫയര്‍ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ജമാഅത്തുകാരെ അലട്ടാതിരിക്കാനുള്ള കാരണം ഇസ്ലാമിന്റെ ഈ വശത്തെക്കുറിച്ച അറിവാണ്. ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപാട് ഉള്‍കൊണ്ടവരെ സംബന്ധിച്ച് ഈ ചോദ്യങ്ങളില്‍ പലതും അസംബന്ധമാണ്. ചോദ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാകും ഇതില്‍ ജമാഅത്തെ ഇസ്ലാമി മറുപടി പറയേണ്ട വിഷയത്തെക്കാള്‍ ഒരു മുസ്ലിം പണ്ഡിതന്‍ മറുപടി നല്‍കേണ്ട വിഷയങ്ങളാണ് പലതും എന്ന്.

അനുബന്ധമായി മനസ്സിലാക്കേണ്ട ഒരു കാര്യം ജമാഅത്തിനോട് മുജാഹിദുകളുടെ കാര്യമായ എതിര്‍പ്പ് മതപരമെന്നതിനെക്കാള്‍ രാഷ്ട്രീയ പ്രേരിതമാണ്. ഇവിടെ വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപീകരണം തങ്ങള്‍ പിന്തുണക്കുന്ന സാമുദായിക പാര്‍ട്ടിയുടെ താല്‍പര്യങ്ങളെ ബാധിക്കുമോ എന്ന ഭയം ഈ ചോദ്യങ്ങളിലുണ്ട്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപീകരണം മുന്നില്‍ വെച്ചാണ് ഈ ചോദ്യങ്ങള്‍ . ചോദ്യങ്ങള്‍ രാഷ്ട്രീയ പ്രേരിതമായത് കൊണ്ട് തന്നെ വെല്‍ഫയര്‍ പാര്‍ട്ടിയെ അതല്ലാത്ത ഒന്നാക്കി ചിത്രീകരിക്കേണ്ടത് ആവശ്യമായി വരുന്നു. വെല്‍ഫയര്‍ പാര്‍ട്ടി ഒരു ഇസ്ലാമിക ഭരണം ലക്ഷ്യം വെക്കുന്ന ഒരു പാര്‍ട്ടിയായി അത് സ്വയം അവകാശപ്പെട്ടിട്ടില്ല. ധാര്‍മിക മൂല്യങ്ങളില്‍ ഉറച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന, ഇന്ത്യയിലെ മറ്റേത് രാഷ്ട്രീയ പാര്‍ട്ടിയെയും പോലെ ഒരു പാര്‍ട്ടി എന്നതാണ് അതിന്റെ സ്ഥാനം. അതിനപ്പുറം ജമാഅത്തെ ഇസ്ലാമിയെ പോലെ തന്നെ വെല്‍ഫയര്‍ പാര്‍ട്ടിയെ  മറ്റേത് മുജാഹിദുകാരനെയും പോലെ ചോദ്യകര്‍ത്താവും ബോധപൂര്‍വമോ അറിവില്ലായ്മ കൊണ്ടോ കണ്ടുപോകുന്നതാണ് ചോദ്യത്തിന് പ്രേരകം.

ഇനി ചോദ്യത്തിലേക്ക് പ്രവേശിക്കാം... (അടുത്ത പോസ്റ്റില്‍ )

ചൊവ്വാഴ്ച, മാർച്ച് 13, 2012

ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാട് ?

ശബാബ് വാരിക 28 ജൂലായ് 2000, എഡിറ്റോറിയലില്‍ ഇസ്‌ലാഹി പ്രസ്ഥാനവും രാഷ്ട്രീയ പ്രശ്‌നങ്ങളും എന്ന വിഷയം കൈകാര്യം ചെയ്യുന്നു. അത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയ സംശയങ്ങളും വിയോജിപ്പുകളും ഇവിടെ കുറിച്ച് വെക്കുന്നു. ചോദ്യോത്തര രൂപത്തില്‍ നല്‍കിയ ഈ എഡിറ്റോറിയലിനപ്പുറം ഒരു രാഷ്ട്രീയം മുജാഹിദ് സംഘടക്കില്ല എന്ന് നമ്മുക്കുറപ്പിക്കാം. എങ്കില്‍ ഇത് പൂര്‍ണമായ ഒരു ഇസ്ലാമിന്റെ രാഷ്ട്രീയ സമീപനമാണോ നമ്മുക്ക് പരിശോധിക്കാം. എഡിറ്റോറിയലിലേക്ക്...
ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടെന്താണ്‌? ഇസ്‌ലാമില്‍ രാഷ്ട്രീയ നിയമങ്ങളില്ലെന്നാണോ? ശരീഅത്ത്‌ നടപ്പാക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരല്ലെന്നാണോ? മുസ്‌ലിം രാഷ്ട്രങ്ങളില്‍ പാശ്ചാത്യ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ തെറ്റില്ലെന്നാണോ? അനിസ്‌ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ ലയിച്ചു ചേരണമെന്നാണോ? ആധുനിക ഇസ്‌ലാമിക പ്രസ്ഥാനമെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന വിഭാഗത്തോട്‌ ഇസ്‌ലാഹി പ്രസ്ഥാനം വിയോജിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

ഇത്തരം ഒട്ടേറെ ചോദ്യങ്ങള്‍ ഇസ്‌ലാഹി പ്രവര്‍ത്തകരുടെ നേരെ പലപ്പോഴും ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നിരന്തരമായ തെറ്റിദ്ധരിപ്പിക്കല്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ എത്രമാത്രം വിശദീകരിച്ചാലും ആശയക്കുഴപ്പങ്ങള്‍ അവശേഷിക്കുന്നു. ആയതിനാല്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ക്ക്‌ ഈ വിഷയകമായി ഭാരിച്ച ഉത്തരവാദിത്തമുണ്ട്‌. നിരന്തരമായ ആശയവിശദീകരണവും തെറ്റിദ്ധാരണ നീക്കലും അനുപേക്ഷ്യമാകുന്നു. ആദ്യം ഇസ്‌ലാഹി ആദര്‍ശത്തിന്റെ മൌലികതയും വ്യതിരിക്തതയും പ്രവര്‍ത്തകര്‍ സൂക്ഷമായി ഗ്രഹിക്കണം. തുടര്‍ന്ന്‌ ജിജ്ഞാസുക്കള്‍ക്കും സംശയാലുക്കള്‍ക്കും അത്‌ ഫലപ്രദമായി വിശദീകരിച്ചു കൊടുക്കണം.

പ്രതികരണം , എളുപ്പം ഉത്തരം പറയാന്‍ പാകത്തില്‍ ചില ചോദ്യങ്ങളാണ് ഇതില്‍ കാണുന്നത്. മുജാഹിദുകളോട് ഇസ്ലാമിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുയര്‍ത്തുന്നത് ജമാഅത്തു പ്രവര്‍ത്തകരാകാനാണ് സാധ്യത. ഇസ്ലാഹി പ്രവര്‍ത്തകരുടെ നേരെ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന പ്രയോഗം തന്നെ  ചോദ്യങ്ങള്‍ പുറത്ത് നിന്നാണെന്ന്
സൂചിപ്പിക്കുന്നു. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഇത്തരം വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ ശ്രദ്ധിക്കുന്നുവെന്ന നിലക്കും അവരുടെ പുറമെ കാണുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നിത്യേനകാണുന്നവനെന്ന നിലക്കും ഈ ചോദ്യങ്ങളുടെ ഉത്തരമല്ല എനിക്ക് ലഭിക്കേണ്ടത് അത് അവസാനം പറയാം ആദ്യമായി ഇവിടെനല്‍കിയ ഉത്തരങ്ങളെ പരിശോധിക്കാം.
ഏത്‌ വിഷയത്തിലാണെങ്കിലും ഏതെങ്കിലുമൊരു പണ്ഡിതന്റെയോ നേതൃസഭയുടേയോ വീക്ഷണങ്ങളിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുകയല്ല ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാട്‌. ``അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീര്‍പ്പ്‌ കല്‌പിച്ചു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ , സ്‌ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലഹുവെയും അവന്റെ ദൂതനേയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(33:36) എന്ന ഖുര്‍ആന്‍ വാക്യത്തില്‍ വ്യക്തമാക്കിയിട്ടുള്ളതുപോലെ ഏതു കാര്യത്തിലും അല്ലാഹുവിന്റേയും റസൂലി(സ) ന്റേയും തീര്‍പ്പ്‌ യാതൊരു ഭേദഗതിയും കൂടാതെ അംഗീകരിക്കുക എന്നതാണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാട്‌. ഇത്‌ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ എല്ലാ കാര്യങ്ങള്‍ക്കും ബാധകമാവുന്നു. ഭരണാധികാരികളുടേയും ഭരണീയരുടേയും ബാധ്യതകള്‍ സംബന്ധിച്ച്‌ അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളും കലവറയില്ലാതെ അംഗീകരിക്കണം. `അല്ലാഹുവോ റസൂലോ വിധിച്ചതെന്തായാലും എന്റെ നേതാവോ കക്ഷിയോ തീരുമാനിക്കുന്നതാണ്‌ എനിക്ക്‌ നിര്‍ണായകം എന്നാണ്‌ ഒരാളുടെ നിലപാടെങ്കില്‍ അയാള്‍ക്ക്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല. അത്തരക്കാരെ എതിര്‍ക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാകുന്നു.

ഞാന്‍ മനസ്സിലാക്കിയിടത്തോളം ജമാഅത്തെ ഇസ്ലാമിയുടെ മൊത്തത്തിലുള്ള നിലപാടും ഇതുതന്നയാണ്. ഒരു പണ്ഡിതന്റെയോ നേതൃസഭയുടെ വീക്ഷണങ്ങളിലേക്കല്ല ജമാഅത്തും ആളുകളെ ക്ഷണിക്കുന്നത്. മറിച്ച് ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും ബോധ്യമായ വസ്തുതകളിലേക്കാണ്. അവിടെ തീരുമാനം അല്ലാഹുവിനും അവന്റെ ദൂതനും വിട്ടുകൊടുത്തിരിക്കുന്നു. പൂര്‍ണമായും. എന്നാല്‍ ഇവിധം വാദം ഉന്നയിക്കാന്‍ മുജാഹിദ് പ്രസ്ഥാനത്തിന് അര്‍ഹതയുണ്ടോ എന്ന് ന്യായമായ കാരണങ്ങളാല്‍ സംശയിക്കുകയും ചെയ്യുന്നു.

ഇസ്ലാമിന്റെ ശാഖോപശാഖകളായ ഏത് കാര്യവും അതിന്റെ അടിസ്ഥാന ആദര്‍ശവുമായി നേര്‍ക്ക് നേരെ ബന്ധപ്പെട്ടതാണ്. ഒരു വൃക്ഷത്തിലെ ശിഖരങ്ങളെ പോലെ അത് അതിന്റെ മുരടും വേരുമായും ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധം വേര്‍പ്പെട്ടാല്‍ പ്രസ്തുത ശിഖരം ഉണങ്ങി നശിച്ച് പോകും. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും ആരാധനപരവുമായ മുഴുവന്‍ കാര്യങ്ങളും അപ്രകാരം തന്നെ. എന്നാല്‍ ഇവിടെ കാണുന്നത് പോലെ മുജാഹിദ് പ്രസ്ഥാനം രാഷ്ട്രീയ കാര്യങ്ങളില്‍ പെട്ടെന്ന് ചില ഭാഗം വിട്ടുപോകുന്നു. ഉദാഹരണം ഇവിടെ തന്നെ നോക്കുക.
'ഭരണാധികാരികളുടേയും ഭരണീയരുടേയും ബാധ്യതകള്‍ സംബന്ധിച്ച്‌ അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളും കലവറയില്ലാതെ അംഗീകരിക്കണം.' ഇത് ഒരു ചാട്ടമാണ്. അതിന് മുമ്പ് ചില കാര്യങ്ങല്‍ വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. ഭരണാധികാരികളുടെയും ഭരണീയരുടെയും ബാധ്യതകളില്‍നിന്നല്ല ഈ ചര്‍ച തുടങ്ങേണ്ടത്. ഈ വിഷയത്തിലല്ല ജമാഅത്ത് മുജാഹിദ് തര്‍ക്കം. രാഷ്ട്രീയം എന്ന വിഷയം എങ്ങനെ നമ്മുടെ ആദര്‍ശവുമായി ബന്ധപ്പെടുന്നുവെന്നതാണ്. അതുമായി ബന്ധപ്പെട്ട ഒട്ടനേകം സൂക്തങ്ങളുമായി ഇവയെ ബന്ധിപ്പിച്ച് ഒരു നിയതമായ തത്വത്തിന്റെ അടിസ്ഥാനത്തില്‍ രൂപ്പെടുന്ന രാഷ്ട്രീയത്തില്‍ മുജാഹിദുകള്‍ക്ക് താല്‍പര്യം കാണുന്നില്ല. മറിച്ച് ഭരണാധികാരിയുടെയും ഭരണീയരുടെയും ബാധ്യതകള്‍ പറഞ്ഞ് രക്ഷപ്പെടുകയാണ്.

അതിന് പുറമെ ഖണ്ഡികയുടെ തുടക്കത്തില്‍ പറഞ്ഞ ഒരു കാര്യം വീണ്ടും ആവര്‍ത്തിച്ച് തെറ്റിദ്ധാരണ പടര്‍ത്താനും ശ്രമിക്കുന്നു. ജമാഅത്തെ ഇസ്ലാമി അതിന്റെ രാഷ്ട്രീയ തീരുമാനം ഇസ്ലാമിന്റെ അടിത്തറകളില്‍നിന്ന് കൊണ്ട് എടുക്കാറുണ്ട്. അത് ജമാഅത്ത് പണ്ഡിതരടങ്ങുന്ന കൂടിയാലോചന സമിതിയില്‍ ചര്‍ച ചെയ്താണ് കൈകൊള്ളുന്നത്. അങ്ങനെ പ്രഖ്യാപിക്കുന്ന തീരുമാനം നടപ്പാക്കാന്‍ അണികള്‍ ബാധ്യസ്ഥരാണ്. ഇത്തരം നടപടിക്രമങ്ങള്‍ മുജാഹിദ് പ്രസ്ഥാനം എടുക്കാറില്ല. അതിനാല്‍ ജമാഅത്ത് എടുക്കുന്ന ശൈലിയിലേക്ക് വ്യഗ്യമായി സൂചന നല്‍കി വളരെ തെറ്റായ ഒരു ആശയം അരക്കിട്ട് ഉറപ്പിക്കാന്‍ വേണ്ടിയാണ് ശബാബ് വീണ്ടും അപ്രകാരം പറയുന്നതെന്ന് ഞാന്‍ സംശയിക്കുന്നു. സാധാരണയായി മുജാഹിദ് പ്രവര്‍ത്തകര്‍ നിലവിലുള്ള ഇസ്ലാമികമല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ അവരുടെ തൃപ്തിക്കനുസരിച്ച് മറ്റേത് മതവിഭാഗത്തേയും പോലെ പ്രവര്‍ത്തിച്ച് വരികയാണ്. അത്തരം ഒരാള്‍ക്ക് ഈ പറഞ്ഞ നിബന്ധന പാലിക്കാന്‍ കഴിയുമോ '`അല്ലാഹുവോ റസൂലോ വിധിച്ചതെന്തായാലും എന്റെ നേതാവോ കക്ഷിയോ തീരുമാനിക്കുന്നതാണ്‌ എനിക്ക്‌ നിര്‍ണായകം എന്നാണ്‌ ഒരാളുടെ നിലപാടെങ്കില്‍ അയാള്‍ക്ക്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല. അത്തരക്കാരെ എതിര്‍ക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാകുന്നു.'

ഇത് സ്വന്തം മതസംഘടനയിലെ രാഷ്ട്രീയപാര്‍ട്ടിക്കാരെ സംബന്ധിച്ചാണ് പറയുന്നതെങ്കില്‍ മുഴുവന്‍ മുജാഹിദ് പ്രവര്‍ത്തകരെയും സംഘടനയില്‍നിന്ന് പുറത്താക്കേണ്ടിവരും. എന്താണ് രാഷ്ട്രീയ വിഷയത്തില്‍ അല്ലാഹുവും അവന്‍റെ റസൂലും വിധിച്ചിട്ടുള്ളത് എന്നത് പ്രസക്തമായ ചോദ്യമാണ്. ആ ചോദ്യം ഉയര്‍ത്തിയാല്‍ അതിന് സത്യസന്ധമായ മറുപടി പറയാന്‍ മുജാഹിദ് നേതൃത്വത്തിന് കഴിയുമോ?. ഈ വിഷയത്തില്‍ അല്ലാഹുവും റസൂലും എന്താണ് വിധിച്ചിട്ടുള്ളത് എന്ന് വളരെ വ്യക്തമായി ജമാഅത്തെ ഇസ്ലാമി അണികളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ അതൊക്കെ മൌദൂദിയുടെ കണ്ടുപിടുത്തം എന്ന നിലക്ക് തള്ളിക്കളയുകയാണ് മുജാഹിദുകള്‍ ഇതുവരെ ചെയ്തു വരുന്നത്. അവരാകട്ടെ അത് പറയുന്നുമില്ല. ഈ ലേഖനത്തിലും ജമാഅത്ത് ചൂണ്ടിക്കാണിക്കുന്ന ഇസ്ലാമിന്റെ അത്തരം അധ്യാപനങ്ങളെ വളച്ചൊടിച്ച് വിമര്‍ശിക്കുന്നതിനപ്പുറം കടക്കുന്നില്ല എന്നത് ദുഖകരമാണ്.
സമൂഹങ്ങള്‍ പല പ്രവണതകളുടെയും പിടിയില്‍ അകപ്പെട്ടെന്നുവരും. അങ്ങനെ സംഭവിക്കുന്നത്‌ കാലപ്പഴക്കം കൊണ്ട്‌ വന്നുപെടുന്ന ജീര്‍ണതകള്‍ കൊണ്ടാകാം. അനിസ്‌ലാമിക സംസ്‌കാരങ്ങളൂടെയും പ്രത്യയശാസ്‌ത്രങ്ങളുടെയും സിദ്ധാന്തങ്ങളുടെയും സ്വാധീനം കൊണ്ടാകാം. എന്തായാലും ഒരു സാമൂഹിക പ്രവണത ഇസ്‌ലാമിക വിധിക്ക്‌ വിരുദ്ധമാണെന്ന്‌ ബോധ്യപ്പെട്ടാല്‍ ഉടനെ വര്‍ജിക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ സന്നദ്ധരാകണം. `അല്ലാഹുവോ റസൂലോ പറഞ്ഞതെന്തായാലും സാമൂഹിക സമ്പ്രദായങ്ങലെ കൈവിടാന്‍ എനിക്ക്‌ പറ്റില്ല എന്നാണ്‌ ഒരാളുടെ നിലപാടെങ്കില്‍ അത്‌ തികച്ചും അനിസ്‌ലാമികമാകുന്നു. അല്ലാഹുവും റസൂലും(സ) പഠിപ്പിച്ചതിനും വിരുദ്ധമായ സാമ്പത്തിക സമീപനങ്ങളും ധനസമ്പാദന മാര്‍ഗ്ഗങ്ങളും സമൂഹത്തില്‍ വ്യാപകമായാലും അതില്‍ പങ്കുചേരുകയോ അതിനെ ന്യായീകരിക്കുകയോ ചെയ്യുന്ന നിലപാട്‌ ഒരു ഇസ്‌ലാഹി പ്രവര്‍ത്തകന്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ല.

ശ്രദ്ധിച്ച് വായിക്കുക. ഒന്നും പറയാനില്ലാത്തതുകൊണ്ട് പറഞ്ഞതു തന്നെ ആവര്‍ത്തിക്കുകയാണ്. മറിച്ച് എന്താണ് ഈ വിഷയത്തില്‍ അല്ലാഹുവും റസൂലും പറഞ്ഞത് എന്ന് പറഞ്ഞുകൊടുക്കാതെ അത് ചെയ്യാത്തവര്‍ അനിസ്ലാമിക പ്രവര്‍ത്തനമാണ് നടത്തുന്നത് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം.
രാഷ്ട്രീയ സ്വയം നിര്‍ണയാവകാശമൂള്ള ഏതൊരു മുസ്‌ലിം സമൂഹവും ഭരണരംഗത്ത്‌ ഇസ്‌ലാമിന്റെ സിവില്‍ , ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥമാണ്‌. ഇസ്‌ലാമിക നിയമം നടപ്പാക്കാന്‍ അധികാരം ലഭിച്ചിട്ടും ഒരു മുസ്‌ലിം ഭരണാധികാരി അതില്‍ നിന്നും വ്യത്യസ്‌തമായ ഭരണമാണ്‌ നടപ്പാക്കുന്നതെങ്കില്‍ അയാള്‍ കുറ്റക്കാരനാണ്‌. അയാളൂടെ മനോഭാവമനുസരിച്ച്‌ ആ കുറ്റം പാപത്തിന്റേയോ മതനിഷേധത്തിന്റേയോ പരിധിയില്‍ വരും. ഭരണരംഗത്ത്‌ ഏത്‌ നിയമം നടപ്പാക്കിയാലും കുഴപ്പമില്ല എന്ന നിലപാട്‌ യാതൊരു മുസ്‌ലിമിനും സ്വീകരിക്കാന്‍ പാടില്ല. ഇസ്‌ലാമിനെയോ മുസ്‌ലിംകളെയോ എതിര്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതും ഒരു മുസ്‌ലിമിന്‌ അനുവദനീയമല്ല. ബന്ധങ്ങളുടേയും ബന്ധവിച്ഛേദത്തിന്റേയും കാര്യത്തില്‍ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അദ്ധ്യാപനങ്ങള്‍ മുറുകെ പിടിക്കാന്‍ മുസ്‌ലിംകളെല്ലാം ഒരുപോലെ ബാധ്യസ്ഥരാകുന്നു.

വീണ്ടും വിഷയം ചാടിക്കടക്കുകയാണ് നമ്മുടെ മുന്നിലുള്ള പ്രശ്നം മുസ്ലിം രാഷ്ട്രത്തിന്റെ ഭരണാധികാരി ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കണോ എന്നതിനേക്കാള്‍ ഒരു മുസ്ലിമിന് പിന്തുടരേണ്ടുന്ന വല്ല രാഷ്ട്രീയഅധ്യാപനങ്ങളും ഇസ്ലാമിലുണ്ടോ എന്നതാണ്. അതുകൊണ്ട് ശബാബിന്റെ ഈ ഖണ്ഡിക തര്‍ക്ക വിഷയത്തില്‍ അനാവശ്യമാകുന്നു.
ഇങ്ങനെയൊക്കെയാണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാടെങ്കില്‍ പിന്നെ ഏത്‌ വിഷയത്തിലാണ്‌ സയ്യിദ്‌ മൌദൂദിയുടേയും സയ്യിദ്‌ ഖുതുബിന്റേയും ചിന്തകളെ പിന്തുടരുന്ന പ്രസ്ഥാനങ്ങളോട്‌ വിയോജിപ്പുള്ളത്‌? പലര്‍ക്കും ആശയക്കുഴപ്പമുള്ള വിഷയമാണിത്‌. ഇസ്‌ലാമികേതര ഭരണകൂടങ്ങളുടെ നിയമങ്ങള്‍ അനുസരിക്കുന്നത്‌ ആ ഭരണകൂടങ്ങള്‍ക്കുള്ള ഇബാദത്താണ്‌ അഥവാ ഏകദൈവവിശ്വാസത്തിന്‌ നേര്‍വിപരീതമാണ്‌ എന്ന മൌദൂദിയന്‍ –ഖുത്‌ബിയന്‍ വീക്ഷണത്തോടാണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്‌ വിയോജിപ്പുള്ളത്‌. `ലാ ഇലാഹ ഇല്ലല്ലാഹു എന്ന സത്യസാക്ഷ്യത്തിന്റെ താല്‌പര്യം അല്ലാഹുവല്ലാതെ യാതൊരു ഭരണാധികാരിയും ഇല്ല എന്നാണെന്ന മൌദൂദിയന്‍ വീക്ഷണത്തോടും ഇസ്‌ലാഹി പ്രസ്ഥാനത്തിന്‌ വിയോജിപ്പുണ്ട്‌. പ്രവാചകന്മാരെയൊക്കെ അല്ലാഹു നിയോഗിച്ചതിന്റെ ലക്ഷ്യം ഇസ്‌ലാമികേതര ഭരണകൂടങ്ങളെ നിഷ്‌കാസനം ചെയ്‌ത്‌ ദൈവിക ഭരണം സ്ഥാപിക്കുകയായിരുന്നുവെന്ന വീക്ഷണത്തോടും വിയോജിപ്പുണ്ട്‌. രാജവാഴ്‌ച ഏകദൈവത്വത്തിന്‌ വിപരീതമാണെന്ന വീക്ഷണത്തോടും വിയോജിപ്പുണ്ട്‌.
ചോദ്യത്തില്‍നിന്ന് സയ്യിദ് മൌദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും ഈ വിഷയത്തിലുള്ള വിശദീകരണം മനസ്സിലായിട്ടില്ല എന്ന് വ്യക്തമാകുന്നു. അദ്ദേഹം തന്നെ ഉത്തരം പറയുന്നതില്‍നിന്ന് അത് കൂടുതല്‍ വ്യക്തമാകുകയും ചെയ്യുന്നു. സത്യത്തില്‍ മുജാഹിദ് പ്രസ്ഥാനം പറയുന്നത് തര്‍ക്കമില്ലാത്ത ചില കാര്യങ്ങള്‍ എന്നാല്‍ അതിന് മുമ്പ് പറയേണ്ട പല കാര്യങ്ങളും അവര്‍ പറഞ്ഞില്ല. അത് പറഞ്ഞതിന്റെ പേരില്‍ മൌദൂദിയോട് അവര്‍ വിയോജിക്കുകയും ചെയ്തു. എന്നാല്‍ വിയോജിച്ച കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം അപ്പോള്‍ പോലും അവര്‍ പ്രകടിപ്പിക്കുകയും ചെയ്തില്ല. ഇനി തങ്ങളുടെ അപക്വവും അപൂര്‍ണവുമായ നിലപാടിന് തെളിവ് തേടുന്ന പണിയാണ് ബാക്കിയുള്ളത് അതുകൂടി കഴിഞ്ഞാല്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടായി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍ . ഇതൊക്കെ പൊതുയോഗത്തില്‍ പ്രസംഗിച്ച് പോകാം എന്നതല്ലാതെ നെറ്റിലെ നേരിട്ടുള്ള ചര്‍ചയില്‍ ഒരു സ്ഥാനവും ഇല്ല.

(തുടരും)

ശനിയാഴ്‌ച, മാർച്ച് 10, 2012

മുജാഹിദുകള്‍ ചെയ്യുന്ന അനുസരണ ശിര്‍ക്ക് ഏതാണ് ?

അബ്ദുല്‍ ഹമീദ് മദനി
Anees Aluva M A അനുസരണ്ശിര്‍ക്ക് എന്ന വിഷയത്തില്‍ മുജാഹിദുകളുമായി ജമാ‍അത്തിന്‌ എന്താണ്‌ അഭിപ്രായ വ്യത്യാസം? ഒന്നു കൂടി വ്യക്തമാക്കി ചോദിച്ചാല്‍ അനുസരണശിര്‍ക്ക് എന്ന് ജമാഅത്ത് വിശദീകരിക്കുന്ന എന്തെങ്കിലും ശിര്‍ക്കാകുന്ന കാര്യങ്ങള്‍ മുജാഹിദുകള്‍ ചെയ്യുന്നുണ്ടോ?? ഉണ്ടെങ്കില്‍ അത് ഏതൊക്കെ? അല്ല നിരീശ്വരവാദി ചെയ്യുന്നതും, എന്നാല്‍ മുജാഹിദുകളൂടെ ചിലവിലാക്കി ജമാഅത്ത് വിശദീകരിക്കുന്നതുമായ ഒരു കാര്യമാണോ അനുസരണശിര്‍ക്ക്?

ഞങ്ങളില്‍ നിലനില്‍ക്കുന്ന കാര്യമാണ്‌ അനുസരണ്ശിര്‍ക്ക് എങ്കില്‍ അതേ പറ്റി പഠിക്കാന്‍ തയ്യാറാണ്‌. . പക്ഷേ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ , താങ്കള്‍ , മുഹമ്മദ് സാഹിബിനെ പോലെ നേരെ നിരീശ്വരവാദിയെ മുന്‍-നിര്‍ത്തി മുജാഹിദ് സംവാദം നടത്തരുത്.

അനുസരണശിര്‍ക്ക് എന്ന് ജമാഅത്ത് വിശദീകരിക്കുന്ന എന്തെങ്കിലും ശിര്‍ക്കാകുന്ന കാര്യങ്ങള്‍ മുജാഹിദുകള്‍ ചെയ്യുന്നുണ്ടോ?? ഉണ്ടെങ്കില്‍ അത് ഏതൊക്കെ? മുജാഹിദുകള്‍ "മുശ്-രിക്ക്" ആണെന്ന് പറയണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നു എന്ന് തെറ്റിദ്ധരിക്കരുത്. ജാറത്തില്‍ പോയി ഖബറാളിയോട് പ്രാര്‍ത്ഥിക്കല്‍ ശിര്‍ക്ക് എന്ന് പറയാറില്ലേ, ചെയ്യുന്നവരെ മുശ്-രിക്ക് എന്ന് പറയാതെ തന്നെ. അങ്ങിനെ പറഞ്ഞ് തന്നാല്‍ മതി. ദയവായി വിശദീകരിക്കുക.

മുജാഹിദുകള്‍ ചെയ്യാത്തത് ആണെങ്കില്‍ പിന്നെ അത് ചര്‍ച്ച ചെയ്യാന്‍ തല്‍ക്കലം ഞാന്‍ ഇല്ല.

താങ്കള്‍ വിശദീകരിക്കുക.
----------------------------

ഇബാദത്തുമായി ബന്ധപ്പെട്ട
വളരെ സുദീര്‍ഘമായ ചര്‍ചയില്‍ ഒരു മുജാഹിദ് സുഹൃത്ത് മറ്റൊരു ജമാഅത്ത് സുഹൃത്തിനോട് ചോദിച്ച ചോദ്യമാണ് മുകളിലേത്.

ഈ വിഷയത്തില്‍ ചെറിയ ഒരു വിശദീകരണം ആവശ്യമാണ്. അതിന് ശേഷം മുകളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഏത് മുജാഹിദ് കാരനും സാധിക്കും. ചോദ്യങ്ങള്‍ എത്ര ആത്മാര്‍ഥമാണ് എന്ന് തോന്നിച്ചാലും ഞങ്ങളങ്ങനെ ശിര്‍ക്കായിത്തീരുന്ന ഒന്നും ചെയ്യുന്നില്ല എന്ന് അറിയിക്കുകയാണ് യഥാര്‍ഥ ഉദ്ദേശ്യം എന്ന് വ്യക്തമാണ്. അന്വേഷണത്തെക്കാള്‍ നിഷേധമാണ് ആ ചോദ്യത്തില്‍ മുഴച്ച് നില്‍ക്കുന്നത് അതുകൊണ്ടു തന്നെ നേര്‍ക്ക് നേരെ ഒറ്റവാക്കില്‍ മറുപടി പറഞ്ഞാല്‍ അവസാനിക്കുന്ന ഉത്തരവും അതിനില്ല.

മനുഷ്യന്റെ സൃഷ്ടിപ്പിന്റെ തന്നെ ഉദ്ദേശ്യം അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്ന അവസ്ഥയില്‍ അവന്‍ ജീവിതം കഴിച്ചുകൂട്ടുക എന്നതാണ്. അല്ലാഹു നിര്‍ദ്ദേശിച്ച ചില ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിച്ച് ജീവിതം നയിക്കുക എന്നതല്ല ഇതിന്റെ ഉദ്ദേശ്യം. കാരണം മനുഷ്യരുടെ കൂറേ ആരാധനാകര്‍മങ്ങള്‍ ലഭിക്കേണ്ടതായ സൃഷ്ടിപരമായ എന്തെങ്കിലും ആവശ്യം ഉള്ളവനല്ല ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം. സൃഷ്ടിച്ചതിന് പ്രത്യുപകാരമായി കുറച്ച് പുകഴ്തലുകളും മഹത്വപ്പെടുത്തലുകളും മനുഷ്യനില്‍നിന്ന് ആവശ്യപ്പെടാം എന്ന് തീരുമാനിക്കുന്നുവെന്നത് ദൈവിക മഹത്വത്തിന് ചേര്‍ന്നതോ സ്രഷ്ടാവിന്റെ പൂര്‍ണതക്ക് നിരക്കുന്നതോ അല്ല. അപ്രകാരം ദൈവം ആവശ്യപ്പെട്ടിട്ടുമില്ല.

ദൈവം മനുഷ്യനില്‍നിന്ന് ഇഷ്ടപ്പെടുന്നത് അവനെ മാത്രം അനുസരികക്കണമെന്നതാണ്. ആ അനുസരണത്തില്‍ തന്നെ അവന്‍ കല്‍പിച്ച ആരാധനകളും അവനെ വണങ്ങി വഴങ്ങി ജീവിക്കുന്നതിലെ അടിമത്തവും ഒക്കെ ഉള്‍പ്പെടും എന്ന് കാണാന്‍ പ്രയാസമില്ല. അതിനാല്‍ പൂര്‍വികരായ പണ്ഡിതരൊക്കെ ഇബാദത്തിന് അനുസരണം എന്ന അര്‍ഥം പ്രത്യേകമായി നല്‍കിയത് കാണാന്‍ കഴിയും. ആരാധന എന്ന് ഇബാദത്തിനെ മൊത്തമായി വിവക്ഷിച്ചവര്‍ വളരെ അപൂരവമായി മാത്രമേ ഉള്ളൂ. എന്നാല്‍ ആരാധനകളും ഇബാദത്ത് തന്നെ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല.

ഇതിലൂടെ ദൈവത്തിന് എന്ത് ലഭിക്കുന്നുവെന്ന് ചോദിക്കാം. ഒന്നും ലഭിക്കുന്നില്ല. മനുഷ്യന് വേണ്ട അവയവങ്ങള്‍ സൃഷ്ടിച്ച അവന് ജീവിക്കാവശ്യമായ സാഹചര്യവും നല്‍കിയ ദൈവം നല്‍കുന്ന നിയമങ്ങളനുസരിച്ച് ജീവിക്കുന്നലൂടെ അവന് പ്രകൃതിയുടെ താളക്രമത്തിനുസരിച്ച് സമാധാനപരമായി ജീവിക്കാന്‍ കഴിയും എന്നതാണ് ഈ കല്‍പനയുടെ മഹത്വം. ഒരു അതോറിറ്റിയുടെ നിയമം അനുസരിക്കണമെങ്കില്‍ ആ അതോറിറ്റിയോട് ബഹുമാനവും ആദരവും നിലനില്‍ത്തേണ്ടതുണ്ട്. അതിനോടുള്ള ബന്ധം സജീവമായി നിലനില്‍ത്തേണ്ടതുണ്ട്. അതിന് വേണ്ടിയാണ് നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ആരാധനാകര്‍മങ്ങള്‍ നിശ്ചയിച്ചിരി്കുകന്നത്. ഇവയൊന്നും സ്വയം ലക്ഷ്യങ്ങളല്ല.

മുജാഹിദുകളും ഈ വസ്തുത ഏറെക്കുറേ അംഗീകരിക്കുന്നു. അതിനാല്‍ നമസ്കാരം നോമ്പ് തുടങ്ങിയവ മാത്രമല്ല ആരാധന എന്ന് വിശദീകരിച്ച് ആരാധനയുടെ വ്യാപ്തികൂട്ടാനാണ് ശ്രമിക്കാറുള്ളത്. പക്ഷെ എത്ര കൂട്ടിയാലും ആരാധന ആരാധനയായി തന്നെ മാത്രമേ പരിഗണിക്കൂവെന്നത് നമ്മുടെ അനുഭവമാണ്.

ജമാഅത്തിനെ എതിര്‍ക്കുക എന്നത് മുജാഹിദുകളുടെ സംഘടനാപരമായ ഒരു താല്‍പര്യം കൂടിയായി പരിഗണനയില്‍വന്ന ശേഷം. ജമാഅത്ത് എന്ത് പറഞ്ഞാലും അതിന് പിന്നില്‍ ചില ഭൌതിക താല്‍പര്യങ്ങളുണ്ട് എന്ന് വാദിക്കുക അവരുടെ സ്ഥിരം സ്വാഭാവമായി മാറി. അതിനാല്‍ ഇബാദത്തിന്റെ ഭാഷാപരമായ അടിസ്ഥാനത്തോടും പൂര്‍വികരായ പണ്ഡിതന്മാരുടെ അഭിപ്രായത്തോടും ഏറെ ഒട്ടിനില്‍ക്കുന്ന അനുസരണം എന്ന് ഇബാദത്തിന് അര്‍ഥം നല്‍കിയതിന് പിന്നില്‍ ഭൌതികമായ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ട് എന്ന് നിരന്തരം പ്രചാരണം നടത്തി.

അനുസരണം എന്ന് ഇബാദത്തിന് അര്‍ഥം പറയാതിരിക്കാന്‍ അവരുടെ പണ്ഡിതന്‍മാര്‍ സഹിച്ച പ്രയാസം ചില്ലറയല്ല. അത് ആരാധനയിലൊതുക്കാന്‍ ഇബാദത്തിന് പണ്ഡിതന്‍മാര്‍ നല്‍കിയ നിര്‍വചനം ആരാധനയില്‍  കൊണ്ടുവരാന്‍ നോക്കി. പക്ഷെ എന്തായാലും ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന് ചൊല്ലിനെ അന്വര്‍ഥമാക്കി ആ ഭാഗം എപ്പോഴും മുഴച്ച് തന്നെയിരുന്നു.

അവസാനം അനുസരണം ഇബാദത്ത് ആകാന്‍ അനുസരിക്കപ്പെടുന്ന അസ്തിത്വത്തിന് അഭൌതിക കല്‍പിക്കുകയോ അനുസരിക്കുന്നവര്‍ക്ക് പ്രാര്‍ഥനാഭാവം ഉണ്ടാവുകയോ വേണമെന്ന ചിന്തയില്‍ അവരെത്തി. എന്നാല്‍ ഇത്തരമൊരു നിബന്ധന വേണ്ടതില്ല എന്നതിന് തെളിവായി വിശുദ്ധഖുര്‍ആനിലെ സൂറത്ത് അന്‍ആം 121 ാം സുക്തം വിശദീകരിച്ച് ജമാഅത്ത് വ്യക്തമാക്കിക്കൊടുത്തു.

അതേ തുടര്‍ന്ന് അപ്പോള്‍ മാതാപിതാക്കളെ അനുസരിച്ചാല്‍ അത് മാതാപിതാക്കള്‍ക്കുള്ള ഇബാദത്തല്ലേ, പ്രവാചകനെ അനുസരിക്കാന്‍ അല്ലാഹു തന്നെ കല്‍പിച്ചിട്ടില്ലേ, അതിന്റെ അര്‍ഥം മാതാപിതാക്കള്‍ക്കും പ്രവാചകനും ഇബാദത്ത് എടുക്കണം എന്നാണോ തുടങ്ങിയ കുസൃതി ചോദ്യങ്ങള്‍ വലിയ നേതാക്കളില്‍നിന്ന് വരെ വരാന്‍ തുടങ്ങി. സത്യത്തില്‍ അല്‍പം ചിന്തിക്കാന്‍ തയ്യാറാകുന്നവര്‍ ഇങ്ങനെ ചോദിക്കുമായിരുന്നില്ല. അനുസരണം  സ്വതന്ത്രവും നിരുപാധികവുമ്പോഴെ യഥാര്‍ഥ അനുസരണം തന്നെ ആകുന്നുള്ളൂ. മറ്റൊരാള്‍ പറഞ്ഞിട്ട് അദ്ദേഹം അനുവദിക്കുന്ന കാര്യത്തില്‍ മാത്രം ഒരാളെ അനുസരിക്കുന്നത് കേവലമായ ഒരു അനുസരണമാണ്. ഇബാദത്താകുന്ന അനുസരണം യഥാര്‍ഥ അനുസരണമാണ്. അഥവാ ഒരു ഉപാധിയുമില്ലാത്ത അനുസരണം. ആ അനുസരണം ആര്‍ക്ക് അര്‍പിച്ചാലും - അതില്‍ അഭൌതികത കല്‍പിച്ചാലും ഇല്ലെങ്കിലും പ്രാര്‍ഥനാഭാവം ഉണ്ടായാലും ഇല്ലെങ്കിലും - ഇബാദത്ത് തന്നെ. ഇതാണ് ജമാഅത്ത് വാദം.

ജമാഅത്തെ ഇസ്ലാമി ഒരു സമ്പൂര്‍ണ ഇസ്ലാമിക പ്രസ്ഥാനമാണ്. ആ നിലക്ക് അത് എല്ലാകാര്യത്തിലും ഇസ്ലാമികമായ നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. വ്യക്തിയുടെ സ്വാകാര്യതയില്‍ മാത്രമല്ല ദൈവിക നിയമങ്ങള്‍ പാലിക്കേണ്ടത്. രാഷ്ടത്തിന്റെ ഭരണപരമായ വശത്തും നിയമം നിര്‍മിക്കാനുള്ള അവകാശം അല്ലാഹുവിന് മാത്രമാണ് എന്നാണ് ഇസ്ലാം സിദ്ധാന്തിക്കുന്നത്. ഇസ്ലാമിന്റെ നിയമ വ്യവസ്ഥയനുസരിക്കാത്ത ഭരണകൂടങ്ങള്‍ അവനടത്തുന്നത് മുസ്ലികളാകട്ടെ മുസ്ലിംകളല്ലാത്തവരാകട്ടെ അനിസ്ലാമിക ഭരണകൂടങ്ങളാണ് ഇസ്ലാമിന്റെ സാങ്കേതിക പ്രയോഗത്തില്‍ . അനിസ്ലാമിക ഭരണകൂടം എന്നാല്‍ ഇസ്ലാമിനോട് ശത്രുത പുലര്‍ത്തുന്ന ഭരണകൂടം എന്നര്‍ഥമില്ല. സ്വന്തമായി നിയമനിര്‍മാണം നടത്തുന്ന ഭരണകൂടം എന്ന നിലക്ക് താഗൂത്ത് എന്ന പ്രയോഗവും ഉണ്ട്. പരമാമായി അനുസരിക്കുന്നതില്‍നിന്നും (ഇബാദത്തില്‍നിന്നും) വിട്ട് നില്‍ക്കല്‍ അത്തരം അവസ്ഥയില്‍ ഒരു മുസ്ലിമിന്റെ ബാധ്യതയാണ്. ഭരണകൂടം നടപ്പാക്കുന്ന ജനക്ഷേമപരവും സുരക്ഷാപരവുമായ നിയമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയോ അതിനോട് നിസ്സഹകരിക്കുകയോ ചെയ്യണം എന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച്. ഇസ്ലാമിക കല്‍പനക്ക് എതിരായ കല്‍പനകള്‍ പോലും അവിടെ നിയമമാക്കപ്പെട്ടാലും അത് സ്വീകരിക്കാന്‍ ഒരു മുസ്ലിമിന് പാടില്ല എന്ന അര്‍ഥത്തിലാണ്.

എന്നാല്‍ പൂര്‍ണമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് പുലര്‍ത്തുന്ന സംഘടന എന്ന നിലക്ക് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പില്‍നിന്ന് വിട്ട് നിന്നതും. അനിസ്ലാമിക ഭരണകൂടങ്ങളുമായുള്ള സഹകരണം ഏതൊക്കെ മേഖലയിലാകാം എന്ന വിഷയം ചര്‍ച ചെയ്തപ്പോള്‍ ഉണ്ടായ ചില നിലപാടുകളും മുജാഹിദുകള്‍ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചു. അതും ജമാഅത്ത് രാജ്യത്തെ മൊത്തം ജനങ്ങളോടോ മുസ്ലിം സമൂഹത്തോടോ പറഞ്ഞതായിരുന്നില്ല. അതിന്റെ മെമ്പര്‍മാര്‍ക്ക് മാത്രം നല്‍കിയ നിര്‍ദ്ദേശമായിരുന്നു. അതും ഇസ്ലാമികമായ ഒരു ഇജ്തിഹാദിന്റെ അടിസ്ഥാനത്തില്‍. അതുകൊണ്ട് തന്നെ അത് എക്കാലത്തും അതേ നിലപാടിലാകണമെന്നുമില്ല. മെമ്പര്‍മാര്‍ കുഞ്ചിക സ്ഥാനം വഹിക്കുന്നതുമായി ബന്ധപ്പെട്ട കാര്യമാണ് സൂചിപ്പിക്കുന്നത്. ഇബാദത്തിന് ജമാഅത്ത് അനുസരണം എന്നര്‍ഥം പറഞ്ഞതുകൊണ്ടാണ് ജമാഅത്തിന് ഈ ഗതികേട് വന്നത് എന്നതാണ് അവരുടെ ആരോപണത്തിന്റെ മറ്റൊരു ഭാഗം.

സ്വാഭാവികമായും ജമാഅത്ത് മുജാഹിദ് സംവാദത്തിന്റെ ഒരു മുഖ്യമായ ഭാഗമായി ഇത് മാറി. കാര്യങ്ങളെ അടിസ്ഥാനപരമായി മനസ്സിലാകാത്ത ഒരു പുതിയ മുജാഹിദ്-ജമാഅത്ത് പ്രവര്‍ത്തകന് മുകളില്‍ മുജാഹിദുകാരന്‍ ചോദിച്ച ചോദ്യവും അതിന് ജമാഅത്തു പ്രവര്‍ത്തകന്‍ നല്‍കുന്ന മറുപടിയും വായിച്ചാല്‍ ഉണ്ടാകാനിടയുള്ള ഒരു ധാരണ, ഇത് ജമാഅത്ത് മുജാഹിദ് സംവാദത്തില്‍ ഉള്ളി തോലുപൊളിച്ചത് പോലുള്ള ഒരു കാര്യമാണ് എന്നാണ്.
1. അനുസരണ്ശിര്‍ക്ക് എന്ന വിഷയത്തില്‍ മുജാഹിദുകളുമായി ജമാ‍അത്തിന്‌ എന്താണ്‌ അഭിപ്രായ വ്യത്യാസം? 2.  ഒന്നു കൂടി വ്യക്തമാക്കി ചോദിച്ചാല്‍ അനുസരണശിര്‍ക്ക് എന്ന് ജമാഅത്ത് വിശദീകരിക്കുന്ന എന്തെങ്കിലും ശിര്‍ക്കാകുന്ന കാര്യങ്ങള്‍ മുജാഹിദുകള്‍ ചെയ്യുന്നുണ്ടോ?? 3. ഉണ്ടെങ്കില്‍ അത് ഏതൊക്കെ? 4. അല്ല നിരീശ്വരവാദി ചെയ്യുന്നതും, എന്നാല്‍ മുജാഹിദുകളൂടെ ചിലവിലാക്കി ജമാഅത്ത് വിശദീകരിക്കുന്നതുമായ ഒരു കാര്യമാണോ അനുസരണശിര്‍ക്ക്?

ഉത്തരം പറയാനുള്ള സൌകര്യത്തിന് അനീസിന്റെ ചോദ്യങ്ങളെ നാലാക്കി എണ്ണമിട്ടിരിക്കുന്നു. 1. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഞാന്‍ മുകളില്‍ പറഞ്ഞുകഴിഞ്ഞത്. ഈ വിഷയത്തില്‍ ജമാഅത്തുമായി മുജാഹിദുകള്‍ വ്യത്യാസപ്പെടേണ്ടതുണ്ടോ എന്ന് അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. ഇബാദത്തിന് അനുസരണം എന്ന അര്‍ഥവും കൂടി ഉണ്ട് എന്നും അത് ഇബാദത്താക്കാന്‍ അതില്‍ പ്രാര്‍ഥനയോ, അനുസരിക്കപ്പെടുന്നതില്‍ അഭൌതികത കല്‍പിക്കുകയോ വേണ്ടതില്ല എന്നും, മറിച്ച് യഥാര്‍ഥ അനുസരണം അതിന് നല്‍കിയാല്‍ തന്നെ മതി എന്നും മുജാഹിദുകള്‍ അംഗീകരിച്ചാല്‍ ജമാഅത്തുമായുള്ള അവരുടെ അഭിപ്രായ വ്യത്യാസം അതോടെ അവസാനിക്കും. പക്ഷെ ആ കാര്യം പറയേണ്ടത് അവര്‍ തന്നെയാണല്ലോ.

2,3. ജമാഅത്തുകാര്‍ ചെയ്യാത്ത വല്ല അനുസരണ ശിര്‍ക്കും മുജാഹിദുകാര്‍ ചെയ്യുന്നുണ്ടോ എന്നറിയാനുള്ള എളുപ്പമാര്‍ഗം അവര്‍ അനുസരണത്തെ എങ്ങനെ കാണുന്നുവെന്നതാണ്. നിരുപാധികമായ അനുസരണം ഏത് കാര്യത്തിലായാലും അല്ലാഹുവിന് മാത്രമേ പാടുള്ളൂ എന്നവര്‍ വിശ്വസിക്കുന്നുണ്ടോ?. ഉണ്ടെങ്കില്‍ അവര്‍ ശിര്‍ക്ക് ചെയ്യുന്നില്ല. ഇനി മതനിയമങ്ങളില്‍ മാത്രമേ അത് ബാധകമാകൂ രാഷ്ട്രീയ നിയമങ്ങളില്‍ ആ അധികാരം മനുഷ്യന് സ്വതന്ത്രമായി വിട്ടുതന്നിരിക്കുന്നുവെന്ന് വാദിച്ച് അത്തരം നിയമങ്ങള്‍ അതേ മനസ്സോടെ അംഗീകരിച്ചാല്‍ അവരില്‍നിന്ന് ശിര്‍ക്ക് സംഭവിച്ചുപോകുന്നുവെന്ന് പറയേണ്ടിവരും. ഏത് പോലെ എന്ന് ചോദിച്ചാല്‍ സുന്നികള്‍ക്ക് പ്രാര്‍ഥന ഇബാദത്ത് ആകണമെങ്കില്‍ പ്രാര്‍ഥിക്കപ്പെടുന്ന അസ്തിത്വത്തില്‍ സ്വമദിയത്ത് വാദിക്കണം. മറിച്ച് അല്ലാഹു നല്‍കിയ കഴിവില്‍നിന്ന് ചോദിച്ചാല്‍ ആരോടും സഹായം തേടാം. അതിന് മറഞ്ഞ വഴി നേരിട്ട വഴി എന്നൊന്നുമില്ല. ആ നിലക്ക് പ്രവാചകന്‍മാരോട് സഹായം തേടാം. ഇത് ശിര്‍ക്കാണ് എന്ന് മുജാഹിദുകള്‍ പറയുന്നത് പോലെ. നേരത്തെ പറഞ്ഞ പോലെ ഭരണകൂടത്തെയോ മറ്റോ അനുസരിച്ചാലും ശിര്‍ക്ക് സംഭവിച്ച് പോകും. പക്ഷെ അത് തീരുമാനിക്കാന്‍ കഴിയുക മുജാഹിദുകള്‍ക് തന്നെയായിരിക്കും.

4. ജമാഅത്തെ ഇസ്ലാമി ഈ പറയുന്ന കാര്യങ്ങള്‍ ഏത് മതസ്ഥനും മതമില്ലാത്തവനും മുസ്ലിം പേരുള്ളവനും ഒരു പോലെ ബാധകമായ കാര്യമാണ്. എല്ലാവരും അല്ലാഹുവിന്റെ ദാസന്‍മാരാണ്. അവര്‍ സ്വയം അടിമത്തം അംഗീകരിച്ച് അവനെ മാത്രം അനുസരിച്ച് വഴങ്ങി വണങ്ങി ജീവിക്കണം. അവരുടെ ഇഹപര രക്ഷക്കും സമാധാനത്തിനും അത് മാത്രമാണ് വഴി എന്നാണ് ജമാഅത്ത് ജനങ്ങളുടെ മുന്നില്‍ വെക്കുന്നത്.

ബാക്കിയുള്ള ഭാഗത്ത് വരുന്ന ചോദ്യങ്ങള്‍ മേലെ നല്‍കിയവയുടെ ആവര്‍ത്തനം തന്നെയാണല്ലോ അതുകൊണ്ട്. ഇത്രയും വായിച്ചതിന് ശേഷം എന്താണ് അനീസിന് പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ താല്‍പര്യമുണ്ട്.

ബുധനാഴ്‌ച, മാർച്ച് 07, 2012

ത്വാഗൂത്തിനെ വെടിയുക എന്നാല്‍ ?

കെ.സി അബ്ദുല്ല മൌലവി
മുജാഹിദ് ജമാഅത്ത് സംവാദത്തില്‍ സ്ഥാനം പിടിച്ച ഒരു സാങ്കേതിക പദമാണ് ത്വാഗൂത്ത്. ഈ പദം ഇവിടെ വിശദീകരിക്കുന്നത് ഒരു സംവാദ വിഷയം എന്ന നിലക്കല്ല. സകല പ്രവാചകന്‍മാരും ഒന്നാമത്തെ പ്രഖ്യാപനത്തില്‍ തന്നെ സമൂഹത്തോട് പറഞ്ഞ രണ്ടു കാര്യങ്ങളില്‍ ഒന്ന് ഈ വിഷയവുമായി ബന്ധപ്പെട്ടതാണ് എന്നതുകൊണ്ടാണ്. മുഴുവന്‍ പ്രവാചകന്‍മാരുടെയും സന്ദേശത്തിന്റെ സത്ത് ഈ രണ്ട് കാര്യങ്ങളിലാണ്. ഒന്ന്. അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുക. രണ്ട് ത്വാഗൂത്തിനെ വെടിയുക. ത്വാഗൂത്തിനെ വെടിയുകയെന്ന് പറയുമ്പോള്‍ അതിനെ നിഷേധിച്ചുതള്ളുക എന്നുകൂടി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഇസ്ലാമിന്റെ ആദര്‍ശവചനമായ ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ എല്ലാ താല്‍പര്യങ്ങളും മേല്‍ പറയപ്പെട്ട രണ്ട് കാര്യങ്ങളിലും ഉള്‍പെട്ടിരിക്കുന്നു. ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ കുറേകൂടി വിശദീകരണമാണ് അത് എന്നും പറയാം. അല്ലാഹുവിന് മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്ന് പറയുന്നത്രയും പ്രധാനമാണ് ത്വാഗൂത്തിനെ വെടിയുക എന്നതും. രണ്ടും ഒപ്പം നടക്കേണ്ടതാണ്. രണ്ടും അഭിവാജ്യമാണ്.

ഇബാദത്തിന് ആരാധന എന്ന് അര്‍ഥം പറഞ്ഞ് ശീലിച്ച പോലെ ത്വാഗൂത്തിന് പിശാച് എന്നും മാത്രമേ അര്‍ഥം പറയൂ എന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ഇബാദത്തിന്റെ എല്ലാ ഇനങ്ങളും ആരാധനയില്‍ ഒതുക്കാന്‍ പാടുപെടുന്നത് പോലെ ത്വാഗൂത്തുമായി പരാമര്‍ശിച്ചതൊക്കെ പിശാചായും പൈശാചികമായും വ്യാഖ്യാനിക്കുന്നു. ഇത്തരം ദുര്‍വ്യാഖ്യാനത്തിനൊക്കെ ഒരൊറ്റ കാരണമേ ഉള്ളൂ. ജമാഅത്തിനെ തോല്‍പിക്കുകക. ജമാഅത്ത് ജനങ്ങളുടെ മുന്നില്‍ സമര്‍പിക്കുന്നത് മൗദൂദിയുടെ സ്വന്തമെന്ന് വരുത്തിതീര്‍ക്കുക.

മുജാഹിദ് പണ്ഡിതനായിരുന്ന കെ..പി. മുഹമ്മദ് മൗലവിയാണ് ഈ വാദത്തിന് ചുക്കാന്‍ പിടിച്ചത്. സ്വാഭാവികമായും അതിനെ പിന്തുണക്കലാണ് തന്റെ ചുമതലയെന്ന് ധരിച്ച അബ്ദുല്‍ ഹമീദ് മദനിയും ത്വാഗൂത്ത് എന്നാല്‍ പിശാച് ആണ് എന്ന് സ്ഥാപിക്കാന്‍ വളരെയേറെ ഊര്‍ജം ചെലവാക്കിയിട്ടുണ്ട്. ഇതിന്റെ അര്‍ഥ കല്‍പനക്കനുസരിച്ച് ഇസ്ലാമിക അധ്യാപനം തന്നെ മനസ്സിലാക്കുന്ന വിഷയത്തില്‍ വ്യത്യസ്ഥ വീക്ഷണമായിരിക്കും എന്നതാണ് ഇത്തരം പദപ്രയോഗങ്ങളില്‍ അബദ്ധം സംഭവിച്ചാലുള്ള പ്രശ്‌നം. എന്തിന് ഇക്കാര്യത്തില്‍ ജമാഅത്തും മുജാഹിദും വാഗ്വാദം നടത്തണം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇതിന്റെ വിവക്ഷ എങ്ങനെയാണ് പൂര്‍വ പണ്ഡിതന്‍മാര്‍ വിശദീകരിക്കുന്നത് എന്ന് അന്വേഷിക്കുകയും അതില്‍ നിന്ന് മനസ്സിലാകുന്നത് സ്വീകരിക്കുകയും ചെയ്താല്‍ പോരെ.

ജമാഅത്ത ഇസ്ലാമിയോ മൌദൂദിയോ ത്വാഗൂത്ത് എന്ന പദത്തിന് പുതിയ ഒരു അര്‍ഥവും കണ്ടുപിടിച്ചിട്ടില്ല. എന്ന് പ്രമാണികരായ ഇസ്ലാമിക പണ്ഡിതരുടെ അഭിപ്രായം പഠിക്കാന്‍ ശ്രമിച്ചാല്‍ മനസ്സിലാകും.

ഇമാം ഇബ്‌നു ജരീര്‍ അത്ത്വബ് രി ജാമിഉല്‍ ബയാനില്‍ പറഞ്ഞത് ഇങ്ങനെയാണ്: ത്വാഗൂത്തിന്റെ അര്‍ഥത്തില്‍ വ്യാഖ്യാതാക്കള്‍ വിവിധ അഭിപ്രായങ്ങള്‍ പറഞ്ഞിരിക്കുന്നു. ചിലര്‍ പറഞ്ഞു പിശാച് എന്ന്. ഉമറുബ്‌നുല്‍ ഖത്താബ്, മുജാഹിദ്, ശഅബി, ളഹ്ഹക്ക്, ഖത്താദ, സുദ്ദി ഇവരെല്ലാം പിശാച് എന്നര്‍ഥം പറഞ്ഞവരാണ്. മറ്റു ചിലര്‍ പറഞ്ഞു ആഭിചാരകന്‍ എന്ന്. അബുല്‍ ആലിയാ, മുഹമ്മദ് എന്നിവരാണ് അത് പറഞ്ഞത്. വേറെ ചിലര്‍ പറഞ്ഞു ജോത്സ്യന്‍ എന്ന്. സഈദ്ബ്‌നു സുബൈര്‍ , റഫീഅ് ഇബ്‌നു ജുറൈജ്, ജാബിര്‍ എന്നിവരാണ് ഈ അഭിപ്രായക്കാര്‍ .

പിശാച്, ആഭിചാരകന്‍, ജ്യോത്സ്യന്‍ എന്നീ മൂന്ന് അഭിപ്രായങ്ങള്‍ അവയുടെ വക്താക്കളോടൊപ്പം വിവരിച്ചതിന് ശേഷം അദ്ദേഹം സ്വന്തം അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തി....

(അല്ലാഹുവിനെതിരെ അതിക്രമനയം കൈകൊള്ളുകയും അങ്ങനെ അല്ലാഹുവിനെ വിട്ടു ഇബാദത്ത് ചെയ്യപ്പെടുകയും ചെയ്യുന്ന സകലതുമാണ് ത്വാഗൂത്ത് എന്ന് പറയുന്നതാണ് എന്റെ അഭിപ്രായത്തില്‍ ശരി. ഇബാദത്ത് ചെയ്യപ്പെടുന്നത് ആ ത്വാഗൂത്തിന്റെ നിര്‍ബന്ധം കൊണ്ടാവട്ടേ, ഇബാദത്ത് ചെയ്യുന്നവന്റെ ഇഷ്ടത്തോടുകൂടിയാവട്ടെ, ഇബാദത്ത് ചെയ്യപ്പെടുന്ന വസ്തു മനുഷ്യനാകട്ടെ, പിശാചാകട്ടെ, വിഗ്രഹമകട്ടെ, ബിംബമാകട്ടെ, മറ്റെന്തെങ്കിലും ആയിക്കൊള്ളട്ടെ എല്ലാം ത്വാഗൂത്തുകള്‍ തന്നെ.)

ഇക്കാര്യത്തില്‍ എന്തിന് മുജാഹിദുകളെ ആക്ഷേപിക്കുന്നുവെന്ന്് ചോദിക്കാം. കാരണം ധാരാളം സഹാബികള്‍ പറഞ്ഞ അര്‍ഥമല്ലേ മുജാഹിദുകളും പറഞ്ഞുള്ളൂ എന്ന ചോദിക്കാം. എന്നാല്‍ നമ്മുക്ക് മനസ്സിലാകുന്നത്. ആ മഹാന്‍മാര്‍ പിശാച് എന്ന് പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചിരുന്നത് മുജാഹിദുകള്‍ ഉദ്ദേശിച്ച പിശാചിനെ അല്ല എന്നതാണ്. ഇബ്‌നു കഥീറില്‍ മുജാഹിദ് എന്ന പണ്ഡിതനെ ഇങ്ങനെ ഉദ്ധരിക്കുന്നു. മുജാഹിദ് പറഞ്ഞു, പ്രശ്‌നങ്ങള്‍ക്ക് വിധിലഭിക്കാന്‍ ജനങ്ങള്‍ സമീപിക്കുന്ന, അവരുടെ കാര്യത്തെ നിയന്ത്രിക്കുന്ന മനുഷ്യരുപത്തിലുള്ള പിശാചാണ് താഗൂത്ത്

അതേ പ്രകാരം ജാബിര്‍ , ജ്യോത്സ്യന്‍ എന്ന് അര്‍ഥം പറഞ്ഞതായി ത്വബ് രി അഭിപ്രായപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ പരിശോധിക്കുമ്പോള്‍ നമ്മുക്ക് കുറേകൂടി വിശാലമായ ഒരു അര്‍ഥം ലഭിക്കുന്നുണ്ട്. അത് പിശാചിലേക്കും അതിലൂടെ പിശാചിന്റെ പ്രേരണ പ്രകാരം അല്ലാഹുവിന്റെ നിയമത്തില്‍നിന്ന് മനുഷ്യരെ തെറ്റിച്ച് മറ്റൊന്നിലേക്ക് നയിക്കുന്ന മനുഷ്യരുമൊക്കെ ആകുന്നു.

ഇബ്‌നു അബ്ബാസ് (റ) : 'ത്വാഗൂത്ത് എന്നാല്‍ വിഗ്രഹങ്ങളെ ചുറ്റിപ്പറ്റി നിലകൊള്ളുകയും ജനങ്ങളെ ദുര്‍മാര്‍ഗത്തിലകപ്പെടുത്താന്‍ ഈ വിഗ്രഹങ്ങളെ സംബന്ധിച്ച് കള്ളകഥകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന മനുഷ്യരാണ് ത്വാഗൂത്തുകള്‍ ' .

ഇനി ഹാഫിസ് ഇബ്‌നു കസീറിന്റെ അഭിപ്രായത്തില്‍ : 'ഈ സൂക്തം (4. 60)ഇപ്പറഞ്ഞെതിനേക്കാളെല്ലാം വിശാലമാണ്. കാരണം കിതാബില്‍നിന്നും സുന്നത്തില്‍നിന്നും തെറ്റി അത് രണ്ടുമല്ലാത്ത നിഷിദ്ധത്തിലേക്ക് വിധിയും തേടിപ്പൊകുന്ന എല്ലാവരെയും ഇത് കുറ്റപ്പെടുത്തുന്നു. അതാണിവിടെ താഗൂത്ത്'.

എ്ന്ന് വെച്ചാല്‍ ഖുര്‍ആനും സുന്നത്തും വിട്ട് തെറ്റായ വിധികള്‍ നല്‍കുന്നവരാണ് താഗൂത്ത് എന്നുപറയാന്‍ ഇമാം ഇബ്‌നു കസീര്‍ മടിച്ചില്ല. ജാബിറും, മുജാഹിദും പറഞ്ഞ ജ്യോത്സ്യനും പിശാചും ഒരു തരത്തില്‍ വിധികര്‍ത്താക്കളായ മനുഷ്യര്‍ തന്നെയായിരുന്നു.

ഖുര്‍ആനും സുന്നത്തും വിട്ട് അവയല്ലാത്തതുകൊണ്ട് വിധികല്‍പ്പിച്ച കഅ്ബ ബ്‌നു അശ്‌റഫിനെയാണ് താഗൂത്ത് കൊണ്ട് നിസാഇലെ 60 ാം സൂക്തത്തില്‍ പരാമര്‍ശിച്ചത് എന്ന് ഇമാം സമഖ്ശരിയും കശ്ശാഫില്‍ പറയുന്നു.

മേല്‍ പരാമര്‍ശിച്ചവയൊക്കെ വിശുദ്ധഖുര്‍ആനിലെ വിവിധ സൂക്തങ്ങളില്‍ പരാമര്‍ശിച്ച താഗൂത്ത് എന്ന പദത്തെ സന്ദര്‍ഭത്തില്‍ വെച്ച് വിശദീകരിച്ചതാവാം. പൊതുവായി ആ പദത്തെ വിശദീകരിക്കുമ്പോള്‍ ഇതിനെയെല്ലാം ഉള്‍കൊള്ളുന്ന ഒരു വിവക്ഷയാണ് പണ്ഡിതന്‍മാര്‍ നല്‍കികാണുന്നത്.

സയ്യിദ് റശീദ് രിദാ ത്വാഗൂത്തിനെ ഇങ്ങനെ വിശദീകരിക്കുന്നു: 'ഏതൊന്നില്‍ വിശ്വസിക്കലും അതിന് ഇബാദത്ത് ചെയ്യലും കടുത്ത വഴികേടിനും സത്യത്തില്‍നിന്ന് തെറ്റിപ്പോകുന്നതിനും കാരണമാകുന്നുവോ അതാണ് ത്വാഗൂത്ത്്. ഇബാദത്ത് ചെയ്യപ്പെടുന്നത് ഏതെങ്കിലും സൃഷ്ടിയോ അനുകരിക്കപ്പെടുന്ന നേതാവോ, പിന്തുടരപ്പെടുന്ന ദേഹേഛയോ ആയിക്കൊള്ളട്ടെ'.

അല്ലാമാ ഇബ്‌നു ഖയ്യിം കുറേകൂടി സമഗ്രമായ ഒരു വ്യാഖാനം നല്‍കുന്നു: 'അടിമയെന്ന തന്റെ സാക്ഷാല്‍ പരിധി വിട്ടുകടക്കുന്നവരെല്ലാം താഗൂത്താകുന്നു. അത് ആരാധന ചെയ്യപ്പെടുന്ന ആരാധ്യനാകട്ടെ, പിന്തുടരപ്പെടുന്ന നേതാവാകട്ടെ, അനുസരിക്കപ്പെടുന്ന യജമാനനാകട്ടെ. അപ്പോള്‍ ഏത് ജനതയുടെയെും ത്വാഗൂത്ത് അല്ലാഹുവിനെയും റസൂലിനെയും വിട്ട് അവര്‍ വിധിയും തേടി ചെല്ലുന്ന വിധികര്‍ത്താവ്, അല്ലെങ്കില്‍ അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ആരാധ്യന്‍, അതുമല്ലെങ്കില്‍ അല്ലാഹുവിങ്കള്‍ നിന്നുള്ള രേഖയൊന്നുമില്ലാതെ അവര്‍ പിന്‍പറ്റുന്ന നേതാവ്, അങ്ങനെയുമല്ലെങ്കില്‍ അല്ലാഹുവിനുള്ള അനുസരണമാണ് എന്ന് തെളിഞ്ഞിട്ടില്ലാത്തതിനാല്‍ അവര്‍ അനുസരിക്കുന്ന യജമാനന്‍, ഇതെല്ലാമാണ് ലോകത്തെ ത്വാഗൂത്തുകള്‍.  ഇവയെയും ഇവയോടുള്ള ജനങ്ങളുടെ സമീപനത്തെയും പറ്റി ശരിക്കുചിന്തിച്ചാല്‍ ജനങ്ങളധിക പേരും അല്ലാഹുവിനുള്ള ഇബാദത്തില്‍ നിന്ന് താഗൂത്തിനുള്ള ഇബാദത്തിലേക്കും അല്ലാഹുവിനുള്ള അനുസരണത്തിന് പകരം ത്വാഗൂത്തിനുള്ള അനുസരമത്തിലേക്കും തിരിഞ്ഞുകളഞ്ഞതായി നിനക്ക് കാണാന്‍ കഴിയുന്നതാണ്' (ഫത് ഹുല്‍ മജീദ്)

ത്വാഗൂത്തിന് ഇത്രയും വിപുലമായ അര്‍ഥമുള്ളതുകൊണ്ട് തന്നെയാണ് പ്രവാചകന്‍മാരുടെ പ്രഥമ പ്രഖ്യാപനം അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, ത്വാഗൂത്തിനെ വെടിയുക എന്നതായി മാറിയത്. ഇബാദത്ത് അതിന്റെ വിപുലമായ അര്‍ഥത്തില്‍ പരിഗണിച്ചാല്‍ സ്വാഭാവികമായും ത്വഗൂത്ത് എന്നതിനെ 'പിശാചി'ല്‍ (അതിന്റെ അര്‍ഥം ത്വാഗൂത്തിന്റെ മേല്‍ പറയപ്പെട്ട അര്‍ഥങ്ങളൊക്കെ ചേര്‍ത്ത് വിപുലപ്പെടുത്തിയിട്ടില്ലെങ്കില്‍) ഒതുക്കാന്‍ കഴിയില്ല.

ചുരുക്കം: അല്ലാഹുവിന്റെ അടിമയെന്ന അവസ്ഥ അതിലംഘിച്ചു അല്ലാഹുവിനെതിരില്‍ അതിക്രമ നയം കൈക്കൊള്ളുകയും സ്വയം ദിവ്യത്വമോ യജമാനത്വമോ നടിച്ചു അതുനടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന എല്ലാ സംഘടനകളും വ്യക്തികളും താഗൂത്ത് എന്ന വിവക്ഷയില്‍ പെടുന്നു.
(തുടരും)
(കെ.സി അബ്ദുല്ല മൌലവിയുടെ ഇബാദത്ത് ഒരു സമഗ്രപഠനം എന്ന പുസ്തകത്തെ അവലംബിച്ച് തയ്യാറാക്കിയത്)

ചൊവ്വാഴ്ച, ഫെബ്രുവരി 28, 2012

ജമാഅത്ത്‌ വിമര്‍ശനം രാഷ്‌ട്രീയപ്രേരിതം തന്നെ.

ജമാഅത്തിനെ വിമര്‍ശിക്കുന്നവര്‍ എല്ലാ തുറകളിലുമുണ്ട്. എന്താണ് ഈ എതിര്‍പ്പുകളുടെ പ്രധാനഹേതു എന്ന് അതിന്റെ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കാതിരിക്കുകയില്ല. ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖയുടെ അമീറുമായി നടത്തിയ അഭിമുഖത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി വന്ന പരാമര്‍ശം ഈ ആഴ്ചയിലെ ശബാബ് വിശകലനം ചെയ്തിട്ടുണ്ട്. അമീറിന്റെ പ്രസ്താവനയെ വായിക്കേണ്ട വിധം ശബാബിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന മുസ്ലിം ഉദ്ദേശിക്കപ്പെട്ട വിധം വായിച്ചിട്ടില്ല എന്നാണ് എനിക്കത് വായിച്ചപ്പോള്‍ മനസ്സിലായത് .

ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും സംശയത്തോടെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സംഭാവനകള്‍ പൊതുവെ വിലയിരുത്തപ്പെട്ടു കാണുന്നത്. ഇത് സംഭവിക്കുന്നത് ആന്തരികമായ കാരണങ്ങള്‍ കൊണ്ട് തന്നെയാണോ? അതോ ഏതെങ്കിലും അര്‍ഥത്തിലുള്ള ബാഹ്യകാരണങ്ങള്‍ ഇതിനുണ്ടോ?

ഇതായിരുന്നു അഭിമുഖത്തിലെ ചോദ്യം. അതിന് ആരിഫലി സാഹിബ് ഇങ്ങനെ മറുപടി പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി, വിഭജനത്തിനു മുമ്പാവട്ടെ ശേഷമാവട്ടെ, ഇന്ത്യയില്‍ രൂപംകൊണ്ടതുമുതല്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളതൊക്കെ വളരെ സരളമായ കാര്യങ്ങളാണ്. മനുഷ്യന് അപരിചിതത്വം തോന്നുന്നതോ, മനുഷ്യ പ്രകൃതിക്ക് യോജിക്കാത്തതോ ആയ ഒന്നും അതിലില്ല. മനുഷ്യാരംഭം മുതല്‍ പ്രവാചകന്മാര്‍ ലോകത്ത് അവതരിപ്പിച്ച ആശയങ്ങളുടെ തുടര്‍ച്ച തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയും ഭാരതത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. പക്ഷേ, ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍, മതം മനുഷ്യന്റെ ദൈവവുമായുള്ള സ്വകാര്യ ഇടപാടാണെന്ന ധാരണയില്‍ മനുഷ്യന്‍ എത്തിച്ചേര്‍ന്നു. പൊതുജീവിതവുമായി മതത്തിന് ബന്ധമില്ലെന്നും അവര്‍ കരുതി. ഒരു പ്രത്യേക കാലഘട്ടത്തിന്റെ സവിശേഷതയായിരുന്നു അത്.


ആ ധാരണ വെച്ചു പുലര്‍ത്തുന്നവര്‍ക്ക് ഒരു പക്ഷേ ജമാഅത്തെ ഇസ്‌ലാമി അവതരിപ്പിക്കുന്ന ആശയങ്ങള്‍ അപരിചിതമായി തോന്നിയിട്ടുണ്ടാവും. അതിനെ കൂടുതല്‍ അപരിചിതമായ ഒന്നായി തന്നെ അവതരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഈ പ്രസ്ഥാനത്തിന്റെ ശത്രുക്കളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമുണ്ടാകും. മുസ്‌ലിം സമുദായത്തിന്റെ അകത്ത് നിന്നോ പുറത്ത് നിന്നോ ജമാഅത്തിനെതിരെ ഉയര്‍ന്നുവന്ന ശത്രുത ഒരിക്കലും അതിന്റെ വീക്ഷണങ്ങളോടുള്ള മൗലികമായ വിയോജിപ്പിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ളതല്ല. അതിന് രാഷ്ട്രീയമായ കാരണങ്ങള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ തുടക്കകാലത്ത് പാകിസ്താന്‍ വാദത്തെ എതിര്‍ത്ത് ജമാഅത്തെ ഇസ്‌ലാമി രംഗത്തുവന്നു. അതിനാല്‍ സ്വാഭാവികമായും മുസ്‌ലിംലീഗിനെ അനുകൂലിച്ച മുസ്‌ലിം പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും ജമാഅത്തിന്റെ സന്ദേശം സ്വീകാര്യമായി തോന്നിയില്ല. എല്ലാ ഐഡന്റിറ്റിയും ബലികഴിച്ചു ദേശീയധാരയുടെ ഭാഗമാവുക എന്നതിനോടും ജമാഅത്തെ ഇസ്‌ലാമിക്ക് യോജിപ്പുണ്ടായിരുന്നില്ല.  അതുകൊണ്ട് കോണ്‍ഗ്രസിനെ പിന്തുണച്ച ആളുകള്‍ക്കും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനെ പോലുള്ള പണ്ഡിത സഭകള്‍ക്കും ജമാഅത്തെ ഇസ്‌ലാമിയെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. സംഘടനയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ആ ഭാഗത്തു നിന്നും ഉണ്ടായി. ആ ശ്രമത്തില്‍ ഒരു പരിധിവരെ ശത്രുക്കള്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.


ഇതില്‍ ചുവപ്പ് ഭാഗം ഉദ്ധരിച്ച് കൊണ്ടുള്ള ഭാഗമാണ് ശബാബില്‍ ചോദ്യമായി ഇപ്രകാരം വന്നത്.

``മുസ്‌ലിം സമുദായത്തിന്റെ അകത്തുനിന്നോ പുറത്തുനിന്നോ ജമാഅത്തിനെതിരെ ഉയര്‍ന്നുവന്ന ശത്രുത ഒരിക്കലും അതിന്റെ വീക്ഷണങ്ങളോടുള്ള മൗലികമായ വിയോജിപ്പിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ളതല്ല. അതിനു രാഷ്‌ട്രീയമായ കാരണങ്ങള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ തുടക്കകാലത്ത്‌ പാകിസ്‌താന്‍ വാദത്തെ എതിര്‍ത്ത്‌ ജമാഅത്തെ ഇസ്‌ലാമി രംഗത്തുവന്നു. അതിനാല്‍ സ്വാഭാവികമായും മുസ്‌ലിംലീഗിനെ അനുകൂലിച്ച മുസ്‌ലിം പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും ജമാഅത്തിന്റെ സന്ദേശം സ്വീകാര്യമായി തോന്നിയില്ല. എല്ലാ ഐഡന്റിറ്റിയും ബലികഴിച്ച്‌ ദേശീയധാരയുടെ ഭാഗമാവുക എന്നതിനോടും ജമാഅത്തെ ഇസ്‌ലാമിക്ക്‌ യോജിപ്പുണ്ടായിരുന്നില്ല. അതുകൊണ്ട്‌ കോണ്‍ഗ്രസിനെ പിന്തുണച്ച ആളുകള്‍ക്കും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനെപ്പോലുള്ള പണ്ഡിതസഭകള്‍ക്കും ജമാഅത്തിനെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. സംഘടനയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആ ഭാഗത്തു നിന്നും ഉണ്ടായി. ആ ശ്രമത്തില്‍ ഒരു പരിധിവരെ ശത്രുക്കള്‍ വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌.'' -ടി ആരിഫലി, പ്രബോധനം, 2011 നവംബര്‍ 26 ജമാഅത്ത്‌ വിമര്‍ശനം വീക്ഷണപരമല്ലെന്നും രാഷ്‌ട്രീയ പ്രേരിതമാണെന്നുമുള്ള ജമാഅത്ത്‌ അമീറിന്റെ പ്രസ്‌താവന എത്രമാത്രം ശരിയാണ്‌

- അന്‍സാര്‍ ഒതായി

അതിന് ശബാബിന്റെ മറുപടി ഇങ്ങനെ വായിക്കുക. 


പല കാലങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചവരെ അതിനു പ്രേരിപ്പിച്ച കാര്യങ്ങളെന്തൊക്കെയായിരുന്നു എന്ന വിശകലനം `മുഖാമുഖ'ത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നതല്ല. വിമര്‍ശകരുടെ കൂട്ടത്തില്‍ രാഷ്‌ട്രീയ താല്‍പര്യക്കാരും ഉണ്ടാവുക സ്വാഭാവികമാണ്‌. എന്നാല്‍ മുജാഹിദ്‌ പണ്ഡിതന്മാര്‍ സയ്യിദ്‌ മൗദൂദിയോടും അദ്ദേഹത്തിന്റെ ആശയങ്ങള്‍ അനുധാവനം ചെയ്യുന്നവരോടും വിയോജിപ്പ്‌ പ്രകടിപ്പിച്ചിട്ടുള്ളത്‌ ഇലാഹ്‌, റബ്ബ്‌, ഇബാദത്ത്‌ തുടങ്ങിയ ഇസ്‌ലാമിക ശബ്‌ദങ്ങളുടെ സാക്ഷാല്‍ വിവക്ഷ എന്താണെന്ന വിഷയത്തിലാണ്‌. ലാ ഇലാലാഹ ഇല്ലല്ലാഹു എന്ന സത്യസാക്ഷ്യവചനത്തിലെ ഇലാഹ്‌ എന്ന പദത്തിന്റെ സാക്ഷാല്‍ വിവക്ഷ എന്ത്‌ എന്നത്‌ ഏറ്റവും അടിസ്ഥാനപരമായ മതവിഷയമാണ്‌. അതുപോലെ തന്നെയാണ്‌ നാം അനേകം തവണ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ഇയ്യാകനഅ്‌ബുദു എന്ന ആദര്‍ശ പ്രതിജ്ഞയിലെ ഇബാദത്തിന്റെ ശരിയായ അര്‍ഥം എന്ത്‌ എന്നതും. ജമാഅത്തുകാര്‍ക്ക്‌ സ്വാധീനം വര്‍ധിച്ചാല്‍ തങ്ങള്‍ക്ക്‌ എന്തെല്ലാം രാഷ്‌ട്രീയ നഷ്‌ടങ്ങള്‍ സംഭവിക്കുമെന്ന്‌, ഇബാദത്തിന്റെ അര്‍ഥം വിശദീകരിച്ചുകൊണ്ട്‌ ലേഖനങ്ങളെഴുതിയ ഉമര്‍ മൗലവിയോ കെ പി മുഹമ്മദ്‌ മൗലവിയോ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നാണ്‌ `മുസ്‌ലിം' മനസ്സിലാക്കിയിട്ടുള്ളത്‌.

കെ പി മുഹമ്മദ്‌ മൗലവി എഴുതിയ ഇബാദത്തും ഇത്വാഅത്തും എന്ന ഗ്രന്ഥത്തെ ഖണ്ഡിച്ചുകൊണ്ട്‌ മുന്‍ ജമാഅത്ത്‌ അമീര്‍ കെ സി അബ്‌ദുല്ല മൗലവി രചിച്ച ഇബാദത്ത്‌ ഒരു സമഗ്രപഠനം എന്ന കൃതിയില്‍ കെ പിക്ക്‌ ആ ഗ്രന്ഥരചനയില്‍ രാഷ്‌ട്രീയ ലക്ഷ്യമാണുള്ളതെന്ന്‌ ആക്ഷേപിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധേയമാണ്‌. ഈ വിഷയകമായി ഇരുപക്ഷവും പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ ലൈബ്രറികളിലും ബുക്‌ഷോപ്പുകളിലും ലഭ്യമാണ്‌. തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയവും വോട്ട്‌ ബാങ്കുമല്ല വിയോജിപ്പിന്റെ മേഖലയെന്ന്‌ സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം മനസ്സിലാക്കാന്‍ കഴിയും.


`മുസ്‌ലി'മിന്‌ ജമാഅത്തെ ഇസ്‌ലാമിയോടോ അതിന്റെ നേതാക്കളോടോ യാതൊരു ശത്രുതയുമില്ല. മുകളില്‍ പരാമര്‍ശിച്ചതു പോലുള്ള ചില വിഷയങ്ങളില്‍ വിയോജിപ്പ്‌ മാത്രമാണുള്ളത്‌. ആരിഫലി സാഹിബിനോടും മറ്റു പ്രമുഖ ജമാഅത്ത്‌ നേതാക്കളോടുമൊപ്പം പല വേദികളിലും മുജാഹിദ്‌ പണ്ഡിതന്മാര്‍ പങ്കെടുത്തിട്ടുണ്ട്‌. സൗഹൃദപൂര്‍വം പല വിഷയങ്ങളെക്കുറിച്ച്‌ സംസാരിച്ചിട്ടുമുണ്ട്‌. മതപരമായ വല്ല വിഷയങ്ങളിലും വിയോജിപ്പ്‌ പ്രകടിപ്പിക്കുന്നവരെ ശത്രുക്കളെന്ന്‌ പണ്ഡിതന്മാരും നേതാക്കളും വിശേഷിപ്പിക്കുന്നത്‌ ശരിയായ സമീപനമല്ല. പൂര്‍വികരും ആധുനികരുമായ ധാരാളം പണ്ഡിതന്മാര്‍ ഗുണകാംക്ഷയോടെ വിയോജിപ്പ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഇവിടെ മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ വാരികയായ ശബാബ് വ്യക്തമാക്കാനാഗ്രഹിക്കുന്നത് മുജാഹിദ് പ്രസ്ഥാനത്തിന് ജമാഅത്തിനോടുള്ള വിയോജിപ്പ് മതപരമായിരുന്നു രാഷ്ട്രീയപരമായിരുന്നില്ല എന്നതാണ്. പക്ഷെ അത് പറയാന്‍ ഇത്രയും വിശദീകരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ. എല്ലായ്പ്പോഴും മുജാഹിദ് പ്രസ്ഥാനത്തിന്റെ എതിര്‍പ്പില്‍ മുന്തിനിന്നത് ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയം പറയുന്നുവെന്നതാണ്. ലേഖനത്തില്‍ സൂചിപ്പിച്ച സാങ്കേതിക പദങ്ങളില്‍ പോലും എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള കാരണം രാഷ്ട്രീയം എന്ന് വിവക്ഷിക്കപ്പെടുന്ന മേഖലയിലേക്ക് ഈ പദങ്ങളിലൂടെ ജമാഅത്ത് കടന്നുചെല്ലുകയും അതിലൂടെ ഇസ്ലാമിന്റെ രാഷ്ട്രീയത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ്. അതിന്റെ വിശകലനത്തിലേക്ക് കടക്കുന്നതിന് മുമ്പ് അമീറിന്റെ അഭിമുഖത്തിലെ ഏതാനും ഭാഗം കൂടി വായിക്കുന്നത് നന്നായിരിക്കും.  ചില സംഘടനകള്‍ മതപരം എന്ന് വിവക്ഷിച്ച വിയോജിപ്പിന്റെ മേഖലയില്‍ പോലും വിയോജിപ്പിന്റെ കാരണം രാഷ്ട്രീയമായിരുന്നുവെന്ന് വ്യക്തമാകും.

അതേ അഭിമുഖത്തില്‍ ,
ഇപ്പോഴും ജമാഅത്തെ ഇസ്‌ലാമി ഒറ്റപ്പെട്ടിരിക്കുകയല്ലേ? സംഘടനയെ ഒറ്റപ്പെടുത്തുന്നത് ആരാണ്? എന്ന ചോദ്യത്തിന് ഉത്തരമായി പറയുന്നു... 

ജമാഅത്തെ ഇസ്‌ലാമിയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ സമുദായത്തിനകത്ത് തന്നെയുണ്ട്. ആ ശക്തികളില്‍ ഒരു വിഭാഗം മതപരമായ കാരണങ്ങളാലാണ് അങ്ങനെ ചെയ്യുന്നത്. അവരുടെ പൂര്‍വ പണ്ഡിതന്മാര്‍, നേരത്തെ പറഞ്ഞ രാഷ്ട്രീയ കാരണങ്ങളാല്‍ ജമാഅത്തിനെ ആക്രമിച്ചിരുന്നു. പക്ഷേ, രാഷ്ട്രീയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടായിരുന്നില്ല അവരുടെ ആക്രമണം. അവര്‍ വിമര്‍ശിക്കാന്‍ തെരഞ്ഞെടുത്ത വിഷയങ്ങള്‍ രാഷ്ട്രീയപരമായിരുന്നില്ല. മൗദൂദിയുടെയും മറ്റു ജമാഅത്ത് പണ്ഡിതന്മാരുടെയും കര്‍മശാസ്ത്രപരമോ ജ്ഞാനശാസ്ത്രപരമോ ആയ ചില അഭിപ്രായങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടാണ് അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങിയത്. അത്തരം അഭിപ്രായങ്ങള്‍ ഒരു സംഘടന എന്ന നിലക്ക് ജമാഅത്തിന് ബാധകമല്ല എന്ന് ജമാഅത്തും മൗദൂദിയും ആവര്‍ത്തിച്ചു പറഞ്ഞിട്ടും, ആ പണ്ഡിതര്‍ക്ക് തന്നെ സ്വയം അത് ബോധ്യമുണ്ടായിട്ടും അവര്‍ അത്തരം രാഷ്ട്രീയ പ്രേരിതമായ കസര്‍ത്തുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.


രണ്ടാമത്തെ വിഭാഗം, മുസ്‌ലിം സമൂഹത്തെ ഇസ്‌ലാമില്‍ നിന്ന് അടര്‍ത്തിയെടുത്ത് ആധുനികവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ദേശീയവും പ്രാദേശികവുമായ ചില ശക്തികളാണ്. അവരും മുസ്‌ലിം സമൂഹത്തെ നവീകരിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, മുസ്‌ലിംകളെ ഇസ്‌ലാമില്‍ നിന്ന് അകറ്റിയാല്‍ മാത്രമേ അത് സാധ്യമാകൂ എന്ന് അവര്‍ വിചാരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയും ഇസ്‌ലാമിക സമൂഹത്തെ നവീകരിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, അവരെ ഇസ്‌ലാമികാടിത്തറകളില്‍ ഉറപ്പിച്ചുകൊണ്ട് ആധുനികതയുമായി സംവദിക്കാനുള്ള ശേഷിയാര്‍ജിക്കാന്‍ പ്രേരണ നല്‍കുക, ആധുനിക സമൂഹത്തിന്റെ വളര്‍ച്ചക്കനുസരിച്ച് അവരെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ജമാഅത്ത് അതിനു സ്വീകരിച്ച രീതി. എന്നാല്‍,  സംഘടനയുടെ സ്വാധീനത്താല്‍ യുവാക്കളും ബുദ്ധിജീവികളും ഇസ്‌ലാമിക മൂല്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നത് കാണാന്‍ അത്തരം നവീകരണ യത്‌നക്കാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. മുസ്‌ലിം സമൂഹത്തിലെ ബുദ്ധിജീവികളെയും രാഷ്ട്രീയ നേതൃത്വത്തെയും ഉപയോഗപ്പെടുത്തി അവര്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിെര തിരിഞ്ഞു. അവരുടെ പിന്മുറക്കാരായ ചിലര്‍ ഇന്നും മലയാളത്തില്‍ അവശേഷിക്കുന്നുണ്ട്. അവരില്‍ പലരും സ്വന്തം ജീവിതം തന്നെ ജമാഅത്തിനെ പൊതുസമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള യത്‌നത്തിനായി മാറ്റിവെച്ച പോലെയുണ്ട്. എന്നാല്‍ അവരുടെ ശ്രമങ്ങള്‍ പാഴായി എന്നു മാത്രമല്ല, അവരെ അമ്പരിപ്പിക്കും വിധം സ്വീകാര്യത നേടി ജമാഅത്തെ ഇസ്‌ലാമി വിവിധ സാമൂഹിക തുറകളില്‍ സംയുക്ത പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ അനുദിനം മുന്നേറുകയാണ്.

അകത്തു നിന്നും പുറത്തു നിന്നുമുള്ള ശത്രുതയുടെ അടിസ്ഥാന കാരണമായ ആ രാഷ്ട്രീയം എന്താണ്?


സാമുദായിക രാഷ്ട്രീയത്തോടും സെക്യുലര്‍ രാഷ്ട്രീയത്തോടുമുള്ള ജമാഅത്തിന്റെ നിലപാട് കാരണമായി ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള രാഷ്ട്രീയ വിദ്വേഷമാണ് അതുകൊണ്ട് ഉദ്ദേശിച്ചത്. സാമുദായിക രാഷ്ട്രീയത്തെ ജമാഅത്തെ ഇസ്‌ലാമി നേരത്തെ തന്നെ വിമര്‍ശിച്ചു പോന്നിട്ടുണ്ട്. അതുകൊണ്ട് സാമുദായികരാഷ്ട്രീയത്തിന്റെ വക്താക്കളും ഗുണഭോക്താക്കളുമായവര്‍ക്ക് ജമാഅത്തെ ഇസ്‌ലാമിയെ രാഷ്ട്രീയകാരണങ്ങളാല്‍ എതിര്‍ക്കേണ്ടിവരികയാണ്. ജമാഅത്തെ ഇസ്‌ലാമി രൂപവത്കരിക്കപ്പെടുന്നതു തന്നെ സാമുദായിക രാഷ്ട്രീയത്തിന് എതിരായിട്ടാണ്. ഇന്ത്യാ വിഭജനത്തിനു ശേഷവും ജമാഅത്തെ ഇസ്‌ലാമി പറഞ്ഞത്, സാമുദായികമായി രാജ്യം രൂപവത്കരിച്ചത് മുസ്‌ലിംസമൂഹത്തിന് സംഭവിച്ച അബദ്ധം തന്നെയാണ് എന്നാണ്. വിഭജനാനന്തരമുള്ള ഭാരതത്തില്‍ മുസ്‌ലിംകള്‍ക്ക് ആ അബദ്ധം പറ്റിക്കൂടാത്തതാണ്. സംഘടിക്കുന്നുവെങ്കില്‍ ഇസ്‌ലാമികാദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കുകയാണ് വേണ്ടത്; സാമുദായികമായല്ല സംഘടിക്കേണ്ടത്. 


മത ധാര്‍മിക മൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ വരണമെന്ന് ആഗ്രഹിച്ച ഏറ്റവും പ്രഗത്ഭനായ നേതാവാണ് ഗാന്ധിജി. ഗാന്ധിജിയുടെ ആ ചിന്താധാരയല്ല ഇന്ത്യയില്‍ ഒരു രാജ്യം രൂപവത്കരിക്കപ്പെട്ടപ്പോള്‍ മുന്തി നിന്നത്. മറിച്ച്, നെഹ്‌റു പ്രതിനിധാനം ചെയ്യുന്ന, മതത്തിന് യാതൊരു പ്രാമുഖ്യവും സാമൂഹിക ജീവിതത്തില്‍ ഇല്ലാത്ത സംസ്‌കാരമാണ് ഇന്ത്യയില്‍ രൂപപ്പെട്ടുവന്നത്. ഈ നെഹ്‌റുവിയന്‍ ചിന്താഗതി മത-ധാര്‍മിക മൂല്യങ്ങളില്‍ ഊന്നിയ സാമൂഹിക പരിവര്‍ത്തനം എന്ന ജമാഅത്തിനെ പോലുള്ള സംഘടനകളുടെ കാഴ്ചപ്പാടിനെ നിരാകരിക്കുന്നതായിരുന്നു. ഈ രണ്ട് രാഷ്ട്രീയ ധാരകളും ജമാഅത്തെ ഇസ്‌ലാമിക്കെതിരായ സമീപനമാണ് തുടക്കം മുതലേ സ്വീകരിച്ചു പോന്നിട്ടുള്ളത്. (പ്രബോധനം)



ഇനി ശബാബിന്റെ പരാമര്‍ശങ്ങളിലേക്ക് മടങ്ങാം. അവിടെ പറയപ്പെട്ട പോലെ അവരുടെ വിമര്‍ശനം ജമാഅത്തിന്റെ വീക്ഷണങ്ങളോടുള്ള മൌലികമായ എതിര്‍പ്പായിരുന്നോ അതല്ല അതില്‍ വല്ല രാഷ്ട്രീയവും ഉണ്ടായിരുന്നോ എന്ന് നോക്കാം.

മുജാഹിദിന്റെ ആരോപണങ്ങള്‍ എന്ത് തന്നെയായാലും അത് അവസാനം ചെന്ന് നില്‍ക്കുന്നത് ജമാഅത്ത് മുന്നോട്ട് വെക്കുന്ന ഇസ്ലാമിക രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് എന്നത് ശ്രദ്ധിച്ച് പിന്തുടര്‍ന്നാല്‍ മാത്രം ബോധ്യമാകുന്ന ഒരു വസ്തുതയാണ്. ഉദാഹരണത്തിന് ഇവിടെ പറയപ്പെട്ട സാങ്കേതിക പദങ്ങളെ മാത്രം എടുത്ത് നോക്കൂക.

(((എന്നാല്‍ മുജാഹിദ്‌ പണ്ഡിതന്മാര്‍ സയ്യിദ്‌ മൗദൂദിയോടും അദ്ദേഹത്തിന്റെ ആശയങ്ങള്‍ അനുധാവനം ചെയ്യുന്നവരോടും വിയോജിപ്പ്‌ പ്രകടിപ്പിച്ചിട്ടുള്ളത്‌ ഇലാഹ്‌, റബ്ബ്‌, ഇബാദത്ത്‌ തുടങ്ങിയ ഇസ്‌ലാമിക ശബ്‌ദങ്ങളുടെ സാക്ഷാല്‍ വിവക്ഷ എന്താണെന്ന വിഷയത്തിലാണ്‌. ലാ ഇലാലാഹ ഇല്ലല്ലാഹു എന്ന സത്യസാക്ഷ്യവചനത്തിലെ ഇലാഹ്‌ എന്ന പദത്തിന്റെ സാക്ഷാല്‍ വിവക്ഷ എന്ത്‌ എന്നത്‌ ഏറ്റവും അടിസ്ഥാനപരമായ മതവിഷയമാണ്‌. - ശബാബ്)))
 
ജമാഅത്തെ ഇസ്ലാമി ഇവയ്ക്ക പുതിയ അര്‍ഥം നല്‍കിയത് ജമാഅത്തിന്റെ മതരാഷ്ട്രവാദം സിദ്ധാന്തം പ്രചരിപ്പിക്കാനാണ് എന്നതാണ് മുജാഹിദിന്റെ എതിര്‍പ്പിന്റെ ഒന്നാമത്തെ കാരണമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനായി ജമാഅത്തെ ഇസ്ലാമിയ മതരാഷ്ട്രീയവാദികള്‍ എന്ന പേരില്‍ അവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ഒരു മതസംഘടന അതും തങ്ങള്‍ക്ക് ഒരു രാഷ്ട്രീയവുമില്ലെന്ന് പറയുന്നവരുടെ അവസ്ഥ ഇതാണെങ്കില്‍ അമീര്‍ ചൂണ്ടിക്കാണിച്ച സംഘടനകളുടെ അവസ്ഥ പറയാനുണ്ടോ. 

മുജാഹിദിന് ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തത്തോട് വിയോജിക്കേണ്ട ഒരു കാര്യവുമില്ല. എന്നിടും അവര്‍ വിയോജിക്കുന്നെങ്കില്‍ അതിന് കാരണം അവര്‍ പിന്തുടരുന്ന സാമുദായിക രാഷ്ട്രീയമോ അതുമല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തകര്‍ പിന്തുടരുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയിലുള്ള അവരുടെ പങ്കാളിത്തം ചോദ്യം ചെയ്യുന്നതോ അല്ല എന്ന് തീര്‍ത്ത് പറയാനാവുമോ.
അഭിമുഖം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ശനിയാഴ്‌ച, ഫെബ്രുവരി 04, 2012

തീവ്രതയില്‍നിന്ന് പിന്‍വാങ്ങുന്ന ഇഖ് വാനും തീവ്രവാദികളായ സലഫികളും.

പുതിയ ലക്കം ശബാബിലുള്ള ഒരു ലേഖനം ചില സംശയങ്ങളുയര്‍ത്തുന്നു. അതിന് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് ഈ പോസ്റ്റ്. കൂടുതല്‍ സന്ദേഹമുയര്‍ത്തുന്ന അതിലെ ഭാഗം ഇവിടെ നല്‍കിയിരിക്കുന്നു.  വായിക്കുക.
['തീവ്രതയില്‍ നിന്ന്‌ പിന്‍വാങ്ങുന്ന `മുസ്‌ലിം ബ്രദര്‍ഹുഡ്‌'

1928ല്‍ ശൈഖ്‌ ഹസനുല്‍ ബന്നയാണ്‌ മുസ്‌ലിം ബ്രദര്‍ഹുഡിന്‌ (ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‌) ബീജാവാപം നല്‌കിയത്‌. സൂഫികളുടെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ അന്ന്‌ സലഫികള്‍ രംഗത്തുണ്ടായിരുന്നു. ജമാലുദ്ദീന്‍ അഫ്‌ഗാനി, മുഹമ്മദ്‌ അബ്‌ദു, സയ്യിദ്‌ റശീദ്‌ റിദാ തുടങ്ങിയ മഹാരഥന്മാരുടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായി ജനമനസ്സുകളില്‍ നവോത്ഥാന ദീപം ജ്വലിക്കാനും തുടങ്ങിയിരുന്നു.


അന്ധവിശ്വാസവും അനാചാരങ്ങളും കൊണ്ട്‌ അന്ധകാരാവൃതമായിരുന്ന നാളുകള്‍ക്ക്‌ വിരാമം കുറിച്ചിരുന്ന കാലഘട്ടത്തില്‍ മുസ്‌ലിംഐക്യത്തിന്റെ സന്ദേശമായിരന്നു ഹസനുല്‍ ബന്ന മുഴക്കിയത്‌. വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങളിലൂടെ ഈജിപ്‌തില്‍ ഇസ്‌ലാമിക ഭരണം കടന്നുവരുന്ന ഒരു നാളിനെ അദ്ദേഹം സ്വപ്‌നം കണ്ടു. ഇസ്‌ലാമികേതര ഭരണകൂടങ്ങളോടും സമൂഹത്തോടും പോരാട്ടത്തിന്റെ മാര്‍ഗം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. 

1949 ല്‍ ഹസനുല്‍ ബന്ന വധിക്കപ്പെട്ടു. ജമാല്‍ അബ്‌ദുന്നാസിറിന്റെ ഭരണകൂടവുമായി കുറച്ചുകാലം ഇഖ്‌വാന്‍ സഹകരിച്ചു. അതിനിടെ സയ്യിദ്‌ മൗദൂദിയുടെ തീവ്രാശയങ്ങളളില്‍ ആകൃഷ്‌ടനായ സയ്യിദ്‌ ഖുതുബ്‌ ഭരണകൂടവുമായുള്ള പോരാട്ടത്തിന്‌ ആഹ്വാനംചെയ്‌തു. പിന്നീട്‌ ദുരന്തങ്ങളുടെ വര്‍ഷങ്ങളിലൂടെയാണ്‌ ഇഖ്‌വാന്‍ കടന്നുപോയത്‌. സയ്യിദ്‌ ഖുതുബും അബ്‌ദുല്‍ഖാദിര്‍ ഔദയും മറ്റനേകം നേതാക്കളും വധിക്കപ്പെട്ടു. ജയിലുകള്‍ ഇഖ്‌വാന്‍ പ്രവര്‍ത്തകരെക്കൊണ്ട്‌ നിറഞ്ഞു. കൊടിയ പീഡനങ്ങള്‍ക്ക്‌ അവര്‍ വിധേയമായി. ലോക്കപ്പ്‌ മരണങ്ങള്‍ സര്‍വസാധാരണമായി. പലപ്പോഴും ഇഖ്‌വാനുമായി ഒരു ബന്ധവുമില്ലാത്തവര്‍ പോലും മര്‍ദനങ്ങള്‍ അനുഭവിക്കേണ്ടി വന്നു.

ജമാല്‍ അബ്‌ദുന്നാസിറിന്റെ മരണം വരെ ഇത്‌ തുടര്‍ന്നു. അനന്തരം ജയിലുകളുടെ കവാടങ്ങള്‍ തുറക്കപ്പെട്ടപ്പോള്‍ ഇഖ്‌വാനികള്‍ വിരുദ്ധചേരികളായി. ഹസനുല്‍ ഹുദൈബിയും യൂസുഫുല്‍ ഖര്‍ദാവിയുമൊക്കെ നേതൃത്വം നല്‍കുന്ന മിതവാദികളായിരുന്നു ഒരു ഭാഗമെങ്കില്‍ മൗദൂദിയുടെയും സയ്യിദ്‌ ഖുതുബിന്റെയും `തീവ്രജിഹാദി' ചിന്തകളുടെ ലഹരി ബാധിച്ച തീവ്രവാദികള്‍ മറുഭാഗത്തും നിലയുറപ്പിച്ചു. തീവ്രവാദി വിഭാഗമായിരന്നു ആദ്യഘട്ടത്തില്‍ ശക്തരായിരുന്നത്‌. പക്ഷേ, മര്‍ദനങ്ങളും പീഡനങ്ങളും ജയിലുകളും അവരെ ക്രമേണ അശക്തരാക്കി. യൂസുഫുല്‍ ഖര്‍ദാവിയുടെ ചിന്തകള്‍ ഇഖ്‌വാനികളെ കീഴ്‌പ്പെടുത്തി. ജനാധിപത്യവും, മതസൗഹാര്‍ദവും ഇജ്‌തിഹാദുമൊക്കെ പരിഹസിക്കപ്പെട്ടിരുന്ന ഖുതുബിയന്‍- മൗദൂദി ലൈന്‍ അശക്തമായി. ക്രമേണ അവര്‍ മുസ്‌ലിം ബ്രദര്‍ഹുഡില്‍ നിന്നു തന്നെ പുറത്തുപോകേണ്ടി വന്നു. പലതരം ജിഹാദി മൂവ്‌മെന്റുകളായി അവര്‍ ഇപ്പോഴും ഈജിപ്‌തിനുള്ളിലും പുറത്തും കഴിഞ്ഞുകൂടുന്നു.


ഇഖ്‌വാനിന്റെയും എഫ്‌ ജെ പിയുടെയും പ്രവര്‍ത്തകര്‍ ഇന്ന്‌ മതേതര-ജനാധിപത്യ പ്രക്രിയകളോട്‌ സഹകരിക്കുക മാത്രമല്ല അതിന്‌ കീഴ്‌പ്പെടുകയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അലക്‌സാണ്ട്രിയ പോലുള്ള ബീച്ചുകളില്‍ ടൂറിസത്തിന്റെ പേരില്‍ നടമാടുന്ന അധാര്‍മികതകള്‍ക്ക്‌ കടിഞ്ഞാണിടണമെന്ന സലഫികളുടെ ആവശ്യത്തിനു നേരെ എഫ്‌ ജെ പി നിഷേധാത്മകമായാണ്‌ പ്രതികരിച്ചിട്ടുള്ളത്‌.']

ഈ പരാമര്‍ശങ്ങള്‍ ഉണ്ടാക്കുന്ന സംശയമിതാണ്...

1. ലേഖകന്‍ ഇതില്‍ ഏത് പക്ഷത്താണ്. മതേതര-ജനാധിപത്യ പ്രക്രിയകളോട് സഹകരിക്കുകയോ അതിന് കീഴ്പെടുകയോ ചെയ്യുന്ന ഇഖ് വാനികളോട് കൂടെയോ?, അതല്ല തീവ്രത പുലര്‍ത്തി ക്രൈസ്തവരെപ്പോലും ഭരണത്തിലടുപ്പിക്കരുത് എന്ന് പ്രഖ്യാപിക്കുക മാത്രമല്ല അതിന്റെ പേരില്‍ തന്നെ പ്രക്ഷോഭം നടത്തുന്ന സലഫികളുടെ കൂടെയോ?. ലേഖകന് പ്രശ്നമായി തോന്നുന്നത് മതേതരജനാധിപത്യത്തോട് സഹകരിച്ചതോ അതല്ല കീഴടങ്ങിയതോ? അതോ വിട്ട് നില്‍ക്കാത്തതോ?

2. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് ലേഖകനും അതേ ലേഖനം പ്രസിദ്ധീകരിച്ച ശബാബിന്റെ അണിയറ ശില്‍പ്പികളായ മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെയും അഭിപ്രായം എന്താണ്. അവര്‍ മതേതതരത്വത്തോടും ജനാധിപത്യത്തോടും ഇഖ് വാനികളുടെ സഹകരണം പോലുള്ളത് ആഗ്രഹിക്കുന്നുവെന്നതോ?, അതല്ല അവര്‍ സലഫി സംഘടനയായ അന്നൂറിന്റെ തീവ്രസമീപനം പുലര്‍ത്തുന്നുവെന്നതോ ?

3. ഇഖ് വാനികള്‍ക്ക് ഹസനുല്‍ ബന്നയുടെ മിതവാദശൈലിയായിരുന്നുവെന്നും പിന്നീട് മൌലാനാ മൌദൂദിയുടെ ആശയം സ്വീകരിച്ച സയ്യിദ് ഖുതുബ് അവരെ തീവ്രലൈനിലേക്ക് കൊണ്ടുപോയി എന്നും തിരിച്ച് യൂസുഫുല്‍ ഖര്‍ദാവി മിതവാദ ലൈനിലേക്ക് തീരിച്ചുകൊണ്ടുവന്നുവെന്നും ലേഖനത്തില്‍ കാണുന്നു, ഏത് ലൈനായിരുന്നു ഇഖ് വാന്‍ സ്വീകരിക്കേണ്ടിയിരുന്നത്?. സയ്യിദ് ഖുതുബോ മൌദൂദിയോ ഹസനുല്‍ ബന്നയെ തള്ളിയിട്ടുണ്ടോ?. പിന്നീട് മിതവാദത്തിലേക്ക് കൊണ്ട് വന്ന യൂസുഫുല്‍ ഖര്‍ദാവി സയ്യിദ് ഖുതുബിനെയും മൌദൂദിയെയും എങ്ങനെയാണ് കാണുന്നത്?.

4. യൂസുഫുല്‍ ഖര്‍ദാവി മൌദൂദിയെ തള്ളിപ്പറഞ്ഞിട്ടുണ്ടോ ജമാഅത്തുമായി അദ്ദേഹത്തിന് ഏത് കാര്യത്തിലാണ് അഭിപ്രായ വ്യത്യാസം ഉള്ളത്?.

5. തീവ്രസലഫികളുടെ ചിന്താഗതിയാണ് കൂടുതല്‍ ഉചിതമെന്ന് അഭിപ്രായമുണ്ടെങ്കില്‍ മൌദൂദിയെയും  സയ്യിദ് ഖുതുബിനെയും (മുജാഹിദുകളുടെ വാദമനുസരിച്ച) അനുകൂലിക്കാന്‍ സാധിക്കേണ്ടതല്ലേ?.

6. ഹസനുല്‍ ബന്ന മിതവാദ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ വക്താവായിരുന്നിട്ടും സലഫികള്‍ അവിടെ സജീവമായിരുന്നുവെന്നതിന് എന്താണ് ന്യായം?. എന്തുകൊണ്ട് സലഫികളുണ്ടായിരിക്കെ ഹസനുല്‍ ബന്നക്ക് ഇഖ് വാന്‍ രൂപീകരിക്കേണ്ടിവന്നു. ഇനി അദ്ദേഹത്തിന്റെത് മിതവാദ ഇസ്ലാമിക രാഷ്ട്രീയമായിരുന്നു കാരണമെങ്കില്‍ പിന്നീട് തീവ്രവാദരാഷ്ട്രീയം പുറത്തെടുത്ത സയ്യിദ് ഖുതുബിനെ പിന്തുണക്കാന്‍ അവിടുത്തെ സലഫികള്‍ക്ക് എന്തുകൊണ്ട് സാധിക്കാതെ പോയി?.

7. സത്യത്തില്‍ എന്താണ് ഈജിപ്തിലെ സലഫികളും ഇഖ് വാനികളും  വ്യത്യാസം. ആരാണ് കൂടുതല്‍ ശരിയുടെ പക്ഷത്ത്. എന്തുകൊണ്ട്?.
'ജമാലുദ്ദീന്‍ അഫ്‌ഗാനി, മുഹമ്മദ്‌ അബ്‌ദു, സയ്യിദ്‌ റശീദ്‌ റിദാ തുടങ്ങിയ മഹാരഥന്മാരുടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായി ജനമനസ്സുകളില്‍ നവോത്ഥാന ദീപം ജ്വലിക്കാനും തുടങ്ങിയിരുന്നു'. ഇതേ സലഫികളെ പ്രതിനിധീകരിക്കുന്നവര്‍ തന്നെയാണോ അന്നൂര്‍ എന്ന തീവ്ര സലഫി സംഘടന?. അതല്ല ഒരു മിതവാദ സലഫിസം ഉണ്ടോ? സലഫികള്‍ക്ക് മിതവാദികളാകാന്‍ കഴിയില്ലേ?.
 
ഏതെങ്കിലും മുജാഹിദുകള്‍ ഈ ചോദ്യങ്ങളോട് പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചാല്‍ മാത്രമേ ഈ ഖണ്ഡികയില്‍ പറഞ്ഞ കാര്യങ്ങളിലെ അവ്യക്തത നീങ്ങുകയുള്ളൂ.

 
Design by CKLatheef | Bloggerized by CKLatheef | CK