'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )
ഈസ്റ്റേണും മാധ്യമവും എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഈസ്റ്റേണും മാധ്യമവും എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ജനുവരി 03, 2012

ഈസ്റ്റേൺ കറിപൊഡറും മാധ്യമത്തിന്റെ മുക്കലും.

'­ള്ളൻ എന്നും പറ­ഞ്ഞ് ഒരാ­ളെ മര­ത്തിൽ കെ­ട്ടി­യി­ട്ടാൽവഴി­യേ പോ­കു­ന്ന­­രൊ­ക്കെ ധാർമി­­രോ­ഷം കൊ­ണ്ട് അയാ­ളെ കേ­റി അടി­ച്ചി­ട്ടു പോ­കും. അയാൾ കള്ള­നാ­ണോ എന്നു നോ­ക്കാ­റി­ല്ല. ഓൺ‍­ലൈൻ സമൂ­­ത്തി­ന്റെ സ്വ­ഭാ­­വും അതു­­ന്നെ­യാ­ണ് - വാർ‍­ത്ത­യു­ടെ നി­­സ്ഥി­തി പരി­ശോ­ധി­ക്കാ­തെ ധാർമ്മി­­രോ­ഷം കൊ­ള്ളും. നാ­ളെ പത്ത­നം­തി­ട്ട­യിൽകെ­മി­ക്കൽമഴ­പെ­യ്യും എന്നൊ­രു പത്ര­ക്കു­റി­പ്പ് ഉണ്ടാ­ക്കി ഇറ­ക്കി­യാ­ലും അത് റീ­ഷെ­യൽ ചെ­യ്യാൽനൂ­റു­പേ­രെ­ക്കി­ട്ടും­.

­ന്ന് ഓൺ‍­ലൈൻസമൂ­­ത്തി­ന്റെ വലി­പ്പം കൂ­ടി വരി­­യാ­ണ്. പ്ര­ക്ഷോ­ഭം നട­ത്താ­നും ഒരു സർ‍­ക്കാ­രി­നെ മറി­ച്ചി­ടാ­നു­മൊ­ക്കെ കഴി­യു­ന്ന ഒരു വലിയ ശക്തി­യാ­ണ് ഓൺ‍­ലൈൻ. സമൂ­ഹം­.

­ങ്ങ­നെ സ്വ­ന്തം റീ­ച്ച് തി­രി­ച്ച­റി­യാ­തെ, വാ­ലും തല­യും നോ­ക്കാ­തെ വാർത്ത ഇറ­ക്കു­ന്ന, അതി­ന്റെ നി­­സ്ഥി­തി പരി­ശോ­ധി­ക്കാ­തെ പ്ര­­രി­പ്പി­ക്കു­ന്ന ഓണ്‍­ലൈൻ മാ­ദ്ധ്യ­­ങ്ങ­ളോ­ടും സമൂ­­ത്തോ­ടും ഒന്നേ പറ­യാ­നു­ള്ളൂ - with great power, comes great responsibility.' ­ ഈസ്റ്റേൺ കമ്പനിയുടെ മുളകുപൊടിയിൽ മായം കലർന്ന സംഭവത്തെ തുടർന്ന് നെറ്റ് ലോകത്തും പുറത്തും നടന്നുവരുന്ന സംഭവങ്ങളെ വിശകലം ചെയ്ത്, സി­മി ഫ്രാന്‍­സി­സ് നസ­റേ­ത്ത് എഴുതിയ വിശദമായ ലേഖനത്തിന്റെ അവസാന ഭാഗമാണ് മുകളിൽ നൽകിയത്.

ഇനി ബ്ലോഗിൽ വിഷയം ചർച ചെയ്യുന്നതിനുള്ള ന്യായം പറയാം. സത്യത്തിൽ കമ്പനിയും ജമാഅത്തെ ഇസ്ലാമിയും മാധ്യമവുമായി വല്ല ബന്ധവും ഉള്ളതായി എനിക്കറിയില്ല. പക്ഷെ വിഷയവുമായി ബന്ധപ്പെട്ട് ജമാഅത്തുകാർ മറുപടി പറയേണ്ടതുണ്ട് എന്ന നിലക്ക് ഫെയ്സ് ബുക്കിൽ ധാരാളം ചർചകൾക്ക് തുടക്കം കുറിച്ചിട്ട് ഏതാനും ദിവസങ്ങളായി.

ഞാൻ വിഷയം കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ കാണുന്നിടത്തോക്കെ ചർച പുറത്ത് പ്രകടനം യൂറ്റൂബിൽ വീഡിയോ ക്ലിപ്പ്. ആകെ ബഹളം അതുകൊണ്ടാണ് ഒന്നുകൂടി ശ്രദ്ധിച്ചത്. മാധ്യമത്തിനും ജമാഅത്തിനും എതിരെയുള്ള ആരോപണം ഇങ്ങനെയൊക്കെയാണ്. മാധ്യമം എന്ന സ്വതന്ത്രപത്രം നടത്തുന്നത് ജമാഅത്ത് പ്രവർത്തകരാണ് എന്നതാണ് ഇതിൽ ജമാഅത്തെ ഇസ്ലാമിക്കാരെ മറുപടി പറയാൻ നിർബന്ധിക്കുന്ന ഘടകം. സത്യത്തിൽ മാധ്യമത്തെനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ചുമത പത്രസ്ഥാപനത്തിന് തന്നെയാണ്. അതേ പോലെ ജമാഅത്തെ ഇസ്ലാമിക്കെതിരെ ആരോപണമുണ്ടെങ്കിൽ അതിന്റെ ഉത്തരവാദപ്പെട്ടവരും പ്രതികരിക്കും. പക്ഷെ അത് വരെ കാത്ത് നിൽക്കാൻ ക്ഷമയുള്ളവരല്ല നെറ്റ് ലോകം അവിടെ ചർച വേഗം നടക്കും. സത്യത്തോടും നീതിയോടും ഇസ്ലാമിനോടും പ്രതിബദ്ധതയുള്ളവരാണ് ജമാഅത്ത് പ്രവർത്തകർ എന്നതിനാൽ സമയത്ത് തങ്ങൾക്ക് മനസ്സിലായത് പറയാതെ മൗനം പാലിക്കുന്നത് ഒരർഥത്തിലും ന്യായമല്ല. നിലക്ക് അത്തരം ചർചകൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.

ബ്ലോഗും ബന്ധപ്പെട്ട സ്ഥാപനത്തിന് വക്കാലത്ത് പറയുന്നതിന് വേണ്ടിയല്ല. അതിന്റെ ഉത്തരവാദിത്തവും എനിക്കില്ല എന്നാൽ വിഷയത്തിൽ ഞാൻ മനസ്സിലാക്കിയത് പങ്കുവെക്കണം എന്നാഗ്രഹിക്കുന്നു. മറ്റേത് വിഷയത്തിലെയും പോലെ ഇതിലും എനിക്ക് അറിയുന്നതിനേക്കാൾ കൂടുതൽ അറിയാത്തതാണ്. അത് പൂർത്തീകരിക്കപ്പെടുക ഇവിടെയുള്ളവരുടെ ഇടപെടലിലൂടെയായിരിക്കും.

ഏതാനും ആരോപണങ്ങൾ കാണുക....

-----------------------------------------
Mujeeb Bin Abdulla Otty said..
ജമാഅത്തെ ഇസ്ലാമിക്കാരോട് ഒരു ചോദ്യം ഈസ്റ്റേണ്‍ മായം ചേര്‍ത്ത വാര്‍ത്ത ഗള്‍ഫ്‌ മാധ്യമം ദുബായ് പേജ് 12 പ്രസിദ്ധീകരിച്ചു നാട്ടില്‍ വാര്‍ത്ത മുക്കി കാരണം എന്താണ് ???
Basheer Vengara Basheer said...

ഈ പോസ്റ്റ്‌ കാണുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ ഉണ്ടങ്കില്‍ അവരോട്..

ഒരാഴ്ച മുംബ് ഈസ്‌റ്റേണ്‍ കമ്പനിയില്‍ നിന്ന് മായം കലര്‍ത്തിയ മുളക് പൊടി പിടിച്ച സംഭവം നിങ്ങളുടെ പത്രമായ മാധ്യമം എന്തെ മുക്കിയത്.. വാര്‍ത്ത കിട്ടാഞ്ഞിട്ടാണ് എന്ന് പറഞ്ഞു വരേണ്ടതില്ല. കാരണം സംഭവം നടന്നു നിമിഷങ്ങള്‍ക്കകം ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ നെറ്വര്‍ക്കുകളിലും ഈ വാര്‍ത്ത പരന്നിരുന്നു.. എന്നിട്ടും അവരുടെ കയ്യില്‍ നിന്നും ഈ വാര്‍ത്ത വെച്ചു ഈസ്‌റ്റേണ്‍ കമ്പനിയുടെ നിങ്ങളുടെ പരസ്യം കൂട്ടി. ഇനി അത് ഒരു തെറ്റ് പറ്റിയാല്‍ ആ തെറ്റ് വീണ്ടും ആവര്തിക്കണോ?
------------------------------------------
ഇങ്ങനെയാണ് ചോദ്യങ്ങളുടെയും ആരോപണങ്ങളുടെയും പോക്ക്. സൂക്ഷമായി ഈ വിഷയത്തെ മനസ്സിലാക്കാൻ ശ്രമിച്ചാൽ പറ്റെ അവഗണിക്കാനാവാത്ത ചില കാര്യങ്ങളിതിലുണ്ട്.

ഇതിന് പ്രതികരണമായി വന്ന രണ്ട് കമന്റുകൂടി ഇവിടെ നൽകുന്നത് നന്നായിരിക്കും.

---------------------------------
 
Ummer Kanthirappully said..
Eastern ന്‍റെഎല്ലാ product ന്‍റെയും യു എ ഇ യിലെ വിതരണക്കാര്‍ ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയാണ്. അതിന്‍റെ ചെയര്‍മാനായിരുന്ന ഈയിടെ മരണപ്പെട്ട

മീരാന്‍ സാഹിബിനെയും അദ്ദേഹത്തിന്‍റെ മകനും ഇപ്പോഴത്തെ ചെയര്‍മാനുമായ നവാസിനെയും നേരിട്ടറിയാം. ബിസിനസ്സില്‍ സത്യസന്ധത പുലര്‍ത്തി കാണാറുണ്ട്‌. മുതലാളിമാരാനങ്കിലും ഇസ്ലാമിന്‍റെ ചില മൂല്യങ്ങള്‍ അവര്‍ കൈവിട്ടിട്ടില്ല . ഇങ്ങിനെ ഒരു മായം ചേര്‍ക്കേണ്ട കാര്യം അവര്‍ക്കില്ല എന്നാണു തോന്നുന്നത്. അടിമാലിയിലുള്ള കമ്പനി സന്ദര്‍ശിച്ചാലും

നാം ഇത് പറയില്ല. എന്തായാലും കൂടുതല്‍ അല്ലാഹുവിനെ അറിയൂ..

Mansoor Karayil said... എസ്‌.ഡി.പി.ഐ. നേതാവിന്റെ 'തമര്‍' ഉല്പന്നങ്ങളും ഈസ്റ്റെന്‍ ഉല്പന്നങ്ങളും തമ്മിലുള്ള ബിസിനസ് മത്സരത്തിനു 'തേജസ്‌' കൂട്ട് പിടിക്കുകയായിരുന്നോ എന്ന് സംശയമുള്ളതായി പറയപ്പെടുന്നു ....``എന്‍ ഡി എഫ് , എസ് ഡി പി ഐ, ക്കാര്‍ ഈസ്റെര്ന്‍ ഫുഡ്സ് ലും കയറിക്കൂടിയോ ...? എന്നിട്ട് ആ തുരപ്പന്റെ പണി തുടങ്ങിയോ ???
ഏതായാലും അവരെ കൂടെ കിടന്നവര്‍ ക്കെ രാപനി അറിയൂ ...!!``

--------------------------

ഇനി എനിക്ക് മനസ്സിലാക്കിയിതും വായിച്ചതുമായ വിവരങ്ങൾ കൂടി പങ്കുവെക്കാം.
'ഈ­സ്റ്റേണ്‍ കോ­ണ്ടി­മെ­ന്റ്സ് അമേ­രി­ക്ക­യി­ലേ­യ്ക്കു കയ­റ്റി­യ­യ­ക്കേ­ണ്ട മു­ള­കു­പൊ­ടി സാ­മ്പി­ളില്‍ സു­ഡാന്‍ ഡൈ (sudan IV) എന്ന വി­ഷ­പ­ദാര്‍­ത്ഥം വള­രെ ചെ­റിയ അള­വില്‍ കണ്ടെ­ത്തു­ന്ന­തോ­ടെ­യാ­ണ് കു­ഴ­പ്പ­ങ്ങ­ളു­ടെ തു­ട­ക്കം. ഈസ്റ്റേ­ണില്‍ റെ­യ്ഡ് നട­ത്തി വി­ഷം കലര്‍­ന്ന ഭക്ഷ­ണം പി­ടി­ച്ചെ­ടു­ത്തു, ഈ­സ്റ്റേണ്‍ നമ്മ­ളെ വി­ഷം തീ­റ്റി­ക്കു­ന്നു, മു­ഖ്യ­ധാ­രാ മാ­ദ്ധ്യ­മ­ങ്ങ­ളെ ഈസ്റ്റേണ്‍ വി­ല­യ്ക്കെ­ടു­ത്തു, അതു­കൊ­ണ്ട് അവ ­വാര്‍­ത്ത മു­ക്കു­ന്നു എന്നി­ങ്ങ­നെ­യാ­യി വാര്‍­ത്ത­ക­ളു­ടെ സ്വ­ഭാ­വം. ഒരു വശ­ത്ത് പാ­വം ഉപ­ഭോ­ക്താ­വ് (അ­ഥ­വാ നമ്മള്‍‌). മറു­വ­ശ­ത്ത് കോ­ടി­ക­ളു­ടെ വി­റ്റു­വ­ര­വു­ള്ള വ്യ­വ­സായ ഭീ­മ­നും നമു­ക്ക് തൊ­ടാന്‍ പറ്റാ­ത്ത ഭീ­മ­ന്മാ­രായ മാ­ദ്ധ്യ­മ­ങ്ങ­ളും­.

ഇ­ങ്ങ­നെ ഒരു റെ­യ്ഡി­ന്റെ വാര്‍­ത്ത ആദ്യം പു­റ­ത്തു­വ­ന്ന­ത് അതു­വ­രെ അധി­ക­മാ­രും കേ­ട്ടി­ട്ടി­ല്ലാ­ത്ത ഒരു പത്ര­ത്തി­ലും (ന­ഗ­രം) ഒരു ഓണ്‍­ലൈന്‍ മാ­ദ്ധ്യ­മ­ത്തി­ലു­മാ­ണ് (onionlive). ഏതു പത്ര­ത്തി­ന്റെ ക്ലി­പ്പാ­ണെ­ന്ന് വ്യ­ക്ത­മ­ല്ലാ­ത്ത, ഒരു പത്ര­ക്ക­ട്ടി­ങ്ങി­ന്റെ ചി­ത്രം ഫെ­യ്സ്ബു­ക്കില്‍ വ്യാ­പ­ക­മാ­യി ഷെ­യര്‍ ചെ­യ്യ­പ്പെ­ട്ടു. 6000-ല്‍ അധി­കം പേര്‍ ഷെ­യര്‍ ചെ­യ്ത ആ പത്ര ക്ലി­പ് പറ­യു­ന്ന­ത് 100 മി­ല്ലീ­ഗ്രാം കറി­പ്പൊ­ടി­യില്‍ 14 മി­ല്ലീ­ഗ്രാം സു­ഡാന്‍ ഡൈ കണ്ടെ­ത്തി­യെ­ന്നാ­ണ്. ഒണി­യന്‍ ലൈ­വ് ഇതേ അള­വു­കള്‍‌ ആവര്‍­ത്തി­ക്കു­ന്നു­.'

ഓണ്‍­ലൈന്‍ കൂ­ട്ടാ­യ്മ­ക­ളില്‍ ഈസ്റ്റേണ്‍ എന്ന വ്യ­വ­സായ ഭീ­മ­നോ­ടു­ള്ള രോ­ഷം പത­ഞ്ഞു­പൊ­ന്തി. ഇതി­നെ പ്ര­തി­രോ­ധി­ക്കാന്‍ ഈസ്റ്റേണ്‍ കമ്പ­നി ­റ്റ്വി­റ്റ­റി­ലും­ ­ഫെ­യ്സ്ബു­ക്കി­ലും­ അക്കൗ­ണ്ടു­കള്‍‌ തു­ട­ങ്ങി, തങ്ങ­ളു­ടെ ഒരു കേ­ന്ദ്ര­ത്തി­ലും ഒരു റെ­യ്ഡും നട­ന്നി­ട്ടി­ല്ല എന്ന് ഈസ്റ്റേണ്‍ പറ­യു­ന്നു. എന്നാല്‍ മു­ള­കു­പൊ­ടി­യില്‍ ­മാ­യം­ കണ്ടെ­ത്തി­യോ എന്ന­തി­നെ­പ്പ­റ്റി അവര്‍ മി­ണ്ടി­യി­ല്ല.


ഇതിനിടയില്‍ ഡൂള്‍‌ ന്യൂ­സ് സ്പൈ­സ­സ് ബോര്‍­ഡില്‍ നി­ന്നു­ള്ള റി­പ്പോര്‍­ട്ടി­ന്റെ പകര്‍­പ്പു­മാ­യി എത്തി. ആ റി­പ്പോര്‍­ട്ടില്‍ പറ­യു­ന്ന­ത് - "Analysis of the samples drawn from the consignment notified by you has shown the presence of Sudan IV as per enclosed analytical report" എന്നാ­ണ്. അതാ­യ­ത് ഈസ്റ്റേണ്‍ കമ്പ­നി notify ചെ­യ്ത കണ്‍­സൈ­ന്മെ­ന്റി­ലാ­ണ് മാ­യം കണ്ടെ­ത്തി­യ­ത്. റെ­യ്ഡ് നട­ത്തി പി­ടി­ച്ചെ­ടു­ത്ത­ത­ല്ല, അവര്‍ പരി­ശോ­ധ­ന­യ്ക്ക­യ­ച്ച സാ­മ്പി­ളി­ലാ­ണ് പ്ര­ശ്ന­മെ­ന്ന്. കണ്‍­സൈ­ന്മെ­ന്റ് (ച­ര­ക്ക്) 15 ദി­വ­സ­ത്തി­ന­കം നശി­പ്പി­ക്കാ­നാ­ണ് കത്തു കൊ­ടു­ത്തി­ട്ടു­ള്ള­ത്, റെ­യ്ഡ് നട­ത്തി ഓണ്‍ ദ് സ്പോ­ട്ട് നശി­പ്പി­ക്ക­ല­ല്ല നട­ന്ന­ത്. എന്നാല്‍ നവം­ബര്‍ 9-നു റെ­യ്ഡ് നട­ത്തി പി­ടി­ച്ചെ­ടു­ത്ത സാ­മ്പി­ളി­ലാ­ണ് മാ­ര­ക­വി­ഷം എന്ന് ഡൂള്‍‌ ന്യൂ­സ് അ­തേ റി­പ്പോര്‍­ട്ടില്‍ എഴു­തു­ന്നു­.

അ­തേ റി­പ്പോര്‍­ട്ട് പറ­യു­ന്ന­ത് മു­ള­കു­പൊ­ടി­യില്‍ കണ്ടെ­ത്തിയ സു­ഡാന്‍ IV-ന്റെ അള­വ് ഒരു കി­ലോ­ഗ്രാ­മില്‍ 14 മൈ­ക്രോ­ഗ്രാം ആണെ­ന്നാ­ണ്. എന്നാല്‍ ഡൂള്‍‌ ന്യൂ­സ് ഈ റി­പ്പോര്‍­ട്ട് നോ­ക്കി എഴു­തി­യ­പ്പോള്‍‌ അത് 14 മി­ല്ലീ­ഗ്രാം ആയി. 1200 കി­ലോ മു­ള­കു­പൊ­ടി­യു­ടെ ചര­ക്കാ­ണ് നശി­പ്പി­ച്ച­ത്, ആ ഒന്നേ­കാല്‍ ടണ്ണി­ലും കൂ­ടി 16.8 മി­ല്ലീ­ഗ്രാ­മേ സു­ഡാന്‍ IV വരു­ന്നു­ള്ളൂ. ഇതി­നെ­യാ­ണ് ഒരു കി­ലോ­യില്‍ 14 മി­ല്ലീ­ഗ്രാം എന്നെ­ഴു­തി­യ­ത്.

­ഡൂള്‍‌ ന്യൂ­സും മറ്റ് ഓണ്‍­ലൈന്‍ മാ­ദ്ധ്യ­മ­ങ്ങ­ളും പറ­യു­ന്ന­ത് മാ­ര­ക­വി­ഷം കണ്ടെ­ത്തി എന്നാ­ണ്. സു­ഡാന്‍ IV മാ­ര­ക­വി­ഷ­മ­ല്ല - ഏതാ­നും മി­ല്ലീ­ഗ്രാം അക­ത്തു­ചെ­ന്നാല്‍ ഉട­നേ കാന്‍­സര്‍ വന്ന് മരി­ക്ക­ണ­മെ­ന്നി­ല്ല. തു­ടര്‍­ച്ച­യാ­യി സു­ഡാന്‍ ഡൈ അട­ങ്ങിയ ഭക്ഷ­ണ­ങ്ങള്‍‌ കഴി­ച്ചാല്‍ കാന്‍­സര്‍ വരാം, അതു­കൊ­ണ്ട് ഒരു മുന്‍­ക­രു­തല്‍ എന്ന നി­ല­യില്‍ സു­ഡാന്‍ ഡൈ കലര്‍­ന്ന ഭക്ഷ­ണം ഒഴി­വാ­ക്കു­ന്ന­താ­ണ് നല്ല­ത് എന്ന് പഠ­ന­ങ്ങള്‍‌ പറ­യു­ന്നു. ഈ റി­സ്ക് ഉള്ള­തു­കൊ­ണ്ടും, ഭക്ഷ­ണ­ത്തില്‍ സ്വാ­ഭാ­വി­ക­മാ­യി ഉള്‍‌­പ്പെ­ടാ­ത്ത - കൃ­ത്രി­മ­മാ­യി നിര്‍­മ്മി­ക്കു­ന്ന കള­റി­ങ്ങ് ഏജ­ന്റ് ആയ­തു­കൊ­ണ്ടും, ഭക്ഷ്യ പദാര്‍­ത്ഥ­ങ്ങ­ളില്‍ സു­ഡാന്‍ ഡൈ കല­രു­ന്ന­ത് പാ­ശ്ചാ­ത്യ രാ­ജ്യ­ങ്ങള്‍‌ നി­രോ­ധി­ച്ചി­രി­ക്കു­ന്നു­.

ഒ­രു ടീ­സ്പൂണ്‍ മു­ള­കു­പൊ­ടി­യു­ടെ ഭാ­രം 4 ഗ്രാം (4000 മി­ല്ലീ­ഗ്രാം) വരും. 14 മി­ല്ലീ­ഗ്രാം എന്ന­ത് ഒരു ടീ­സ്പൂ­ണി­ന്റെ ഇരു­ന്നൂ­റ്റ­മ്പ­തി­ലൊ­ന്നേ ഉള്ളൂ. കൈ­കൊ­ണ്ട് ഒര­ല്പം മു­ള­കു­പൊ­ടി നു­ള്ളി­യെ­ടു­ത്താല്‍ അതി­ന് 14 മി­ല്ലീ­ഗ്രാ­മി­ലും കൂ­ടു­തല്‍ ഭാ­രം കാ­ണും. ഒന്നേ­കാല്‍ ടണ്ണില്‍ 14 മി­ല്ലീ­ഗ്രാം മാ­യം കലര്‍­ത്തി­യി­ട്ട് ഈസ്റ്റേണ്‍ കമ്പ­നി എന്തു നേ­ടാ­നാ­ണ്? ഒന്നേ­കാല്‍ ടണ്‍ മു­ള­കു­പൊ­ടി­യു­ടെ ­നി­റം­ കൂ­ടു­മോ? അങ്ങ­നെ നി­റം മാ­റു­മെ­ങ്കില്‍ ഇതി­ലും നല്ല­ത് ഒരു ടീ­സ്പൂണ്‍ സു­ഡാന്‍ ഡൈ കലര്‍­ത്തി അറ­ബി­ക്ക­ട­ലി­നു ചു­വ­ന്ന നി­റം കൊ­ടു­ക്കു­ന്ന­താ­യി­രി­ക്കും. അതേ­സ­മ­യം ഇങ്ങ­നെ കലര്‍­ത്തി­യാല്‍ വി­ദേ­ശ­രാ­ജ്യ­ങ്ങ­ളില്‍ ബോര്‍­ഡര്‍ പോര്‍­ട്ടു­ക­ളി­ലു­ള്ള ചെ­ക്കി­ങ്ങില്‍ അവര്‍ സു­ഡാന്‍ ഡൈ കണ്ടെ­ത്തും, ആ ചര­ക്ക് (കണ്‍­സൈ­ന്മെ­ന്റ്) നി­ര­സി­ക്കും, മു­ള­കു­പൊ­ടി­യും ഷി­പ്പി­ങ്ങ് ചാര്‍­ജ്ജും കമ്പ­നി­യ്ക്ക് നഷ്ട­മാ­കും. അറി­ഞ്ഞു­കൊ­ണ്ട് ഇങ്ങ­നെ ഒരു അബ­ദ്ധം ഒരു കമ്പ­നി­യും കാ­ണി­ക്കി­ല്ല. ചര­ക്കു കയ­റ്റി­യ­യ­ച്ച് അവി­ചാ­രി­ത­മാ­യി മാ­യം കണ്ടെ­ത്തു­ന്ന­തി­ലും നല്ല­താ­ണ് ചര­ക്കു കയ­റ്റി­യ­യ­ക്കു­ന്ന­തി­നു മു­ന്നേ മാ­യം കലര്‍­ന്നി­ട്ടു­ണ്ടോ എന്ന് പരി­ശോ­ധി­ക്കു­ന്ന­ത്. ഭക്ഷ­ണം കയ­റ്റി­യ­യ­ക്കു­ന്ന­തി­നു മു­ന്നേ ഗു­ണ­നി­ല­വാ­രം പരി­ശോ­ധി­ക്കു­ന്ന­ത് ഇന്നും ഇന്ന­ലെ­യും തു­ട­ങ്ങി­യ­ത­ല്ല, ഇരു­പ­ത്ത­ഞ്ചു വര്‍­ഷ­മാ­യി ചെ­യ്യു­ന്ന­താ­ണെ­ന്ന് അവര്‍ തന്നെ പറ­യു­ന്നു­.

­തീര്‍­ച്ച­യാ­യും ഈസ്റ്റേണ്‍ കമ്പ­നി എത്ര ചെ­റിയ അള­വി­ലാ­യാ­ലും ഈ ചര­ക്കില്‍ എങ്ങ­നെ മാ­യം കല­രാന്‍ ഇട­വ­ന്നു എന്ന് പരി­ശോ­ധി­ക്കേ­ണ്ട­തു­ണ്ട്. മാ­യം കല­രു­ന്ന­തി­ലൂ­ടെ അവര്‍­ക്കു ലക്ഷ­ക്ക­ണ­ക്കി­നു നഷ്ട­മാ­ണ് വരു­ന്ന­ത്. ഒരു­പ­ക്ഷേ അവര്‍ വാ­ങ്ങിയ വറ്റല്‍ മു­ള­കില്‍ നി­ന്നാ­കാം, അല്ലെ­ങ്കില്‍ പാ­ക്കി­ങ്ങി­ലെ നി­റം ഇള­കി കലര്‍­ന്ന­താ­കാം. ഇത് അവര്‍ ഒഴി­വാ­ക്കേ­ണ്ട­താ­ണ്.

'ഇത്രയും കാര്യങ്ങൾക്ക് ആരും കൃത്യമായ മറുപടി നൽകുന്നത് കണ്ടില്ല. ഇത് വസ്തുതയാണെന്നർഥം. അങ്ങനെയെങ്കിൽ ഇസ്റ്റേൺ കമ്പനി വളരെ ബോധപൂർവം ജനങ്ങളെ ദ്രോഹിക്കാൻ വിഷം കലർത്തി എന്ന് വിശ്വസിക്കേണ്ടി വരും. അവരുടെ ബിസിനസ് സ്ഥാപനത്തിന്റെ വിശ്വാസ്യത ബലി നൽകി ഈ പ്രവർത്തി ഒരുമ്പെട്ടുവെന്ന് സാമാന്യബുദ്ധിക്ക് അംഗീകരിക്കാൻ കഴിയുമോ. അതാണ് ലക്ഷ്യമെങ്കിൽ ഇത്ര സൂക്ഷമായ ഒരു അളവ് മാത്രം വിഷം കലർത്തുമോ. സംഭവം അതുകൊണ്ട് തന്നെ ദുരൂഹമാണ്. ഇതിന് വേണ്ടി പുറത്ത് നടക്കുന്ന കോലാഹലങ്ങൾ അതിനേക്കാൾ ദുരൂഹമായിരിക്കുന്നു.


അതുകൊണ്ട് തന്നെ സത്യസന്ധത കാണിക്കണമെന്നാഗ്രഹിക്കുന്നവർക്ക് ഈ പോസ്റ്റിന്റെ ആദ്യ വാചകത്തിൽ പറഞ്ഞത് പോലെ കെട്ടിയിട്ടുവെന്ന് കരുതി നാല് വീക്ക് വീക്കാം എന്ന് തീരുമാനിക്കാനാവില്ല. മാധ്യമം ഈ കേറി അടിക്കുന്നവരോടൊപ്പം പങ്കെടുക്കാത്തത് എന്തുകൊണ്ടാണ് എന്ന് എനിക്ക് അതിലൂടെ തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. നിങ്ങൾക്കോ ???...

ഈ വാർത്ത ഇങ്ങനെ പ്രചരിച്ചിട്ടും എന്തുകൊണ്ട് ഈസ്റ്റേൺ ഇതിനെതിരെ കേസ് കൊടുക്കുന്നില്ല എന്നതാണ് അൽപമെങ്കിലും യുക്തിപരമായ ഒരു ചോദ്യമായി തോന്നിയത്. എന്നാൽ അതിലും വലിയ കാര്യമില്ല. വിഷാംശം കണ്ടുവെന്നത് ശരിയാകാം. അത് കമ്പനി അംഗീകരിക്കുകയും ചെയ്യുന്നു. അതനുസരിച്ച് അവർ മുളകുപൊടി നഷിപ്പിക്കുന്നതും യൂറ്റൂബിൽ നൽകിയരിക്കുന്നു. എന്ന് വെച്ച് ഇവിടെ പ്രചരിപ്പിക്കുന്നത് മുഴുവനും സത്യമാണ് എന്നംഗീകരിക്കണമെന്നും തങ്ങൾ ആവശ്യപ്പെടുന്നത് പോലെ കമ്പനി അടച്ചു പൂണ്ടേണ്ടതുണ്ടെന്നും വാദിക്കുന്നത് സംശയത്തോടെ തന്നെ വീക്ഷിക്കപ്പെടാനാണ് സാധ്യത.

അവിടെയാണ് നാം നേരത്തെ കണ്ട ഒരു പ്രതികരണം പ്രസക്തമാക്കുന്നത്. അഥവാ ഈ കാമ്പയിൻ ചിലരുടെ സ്വന്തം ഭൗതിക താൽപര്യങ്ങളെയും കച്ചവടത്തെയും മുന്നോട്ട് കൊണ്ടു പോകാനുള്ള രംഗമൊരുക്കൽ മാത്രമല്ലേ എന്ന്. അപ്രകാരം ചിന്തിക്കുന്നവരെ തെറ്റുപറയാനാവില്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

ഇവിടെ പ്രതിക്കൂട്ടിലാകുന്നത് മാധ്യമമോ ജമാഅത്തെ ഇസ്ലാമി പ്രവർത്തകരോ അല്ല എന്നും ഈ സംഭവത്തെ ഒന്ന് വിശകലനം ചെയ്താണ് കൂടുതൽ വ്യക്തമാക്കുന്നത് കാണാം.
ഈ പോസ്റ്റിന് ആവശ്യമായ വസ്തുതകൾക്ക് അവലംബിച്ചത്. മലയാളം (ഓൺ ലൈൻ).

 
Design by CKLatheef | Bloggerized by CKLatheef | CK