'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, മേയ് 21, 2011

ഇബാദത്ത് വീണ്ടും ചര്‍ചയാകുമ്പോള്‍ (ഭാഗം. 3)

ഒട്ടേറെ വിതണ്ഡവാദങ്ങള്‍ ഉന്നയിച്ച് മുജാഹിദ് പണ്ഡിതനാണ് മര്‍ഹും കെ. ഉമര്‍ മൗലവി. ജമാഅത്തിനെതിരെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ആദ്യം അദ്ദേഹം വിമര്‍ശിക്കാന്‍ പാകത്തിന് ഒരു ആരോപണം പടച്ചുണ്ടാകും. അതിലൊന്നാണ് ജമാഅത്തെ ഇസ്ലാമി ഇബാദത്തിന് അനുസരണം എന്ന് മാത്രം അര്‍ഥം പറയുന്നു. എന്നിട്ട് കുറേ ചോദ്യങ്ങള്‍ ഉന്നയിക്കും. അപ്പോള്‍ മാതാവിനെ അനുസരിച്ചവര്‍ മുഷ്രരിക്ക്, പ്രവാചകനെ അനുസരിച്ചവര്‍ മുഷ്രിക്ക്. എന്നിട്ട് എന്തിനാണ് ജമാഅത്ത് ഈ വാദം ഉന്നയിച്ചത് എന്നുകൂടി പറയും. അനിസ്ലമിക ഭരണകൂടത്തെ അനുസരിച്ചാല്‍ മുഷ്രിക്കാകും എന്ന് പറയാനാണ് എന്നുകൂടി. ഇതോടെ അണികള്‍ക്ക് പൂര്‍ണ സമ്മതമായി. അവര്‍ തലയാട്ടി പിരിഞ്ഞുപോകും. ഈ നിലവാരത്തില്‍നിന്ന് പുറത്ത് കടക്കാന്‍ ഇപ്പോഴും രണ്ട് മുജാഹിദ് സംഘടനകളും അണികളെ സമ്മതിക്കുന്നില്ല എന്ന് ഈ ആഴ്ച കേട്ട അല്‍പം ചിന്താശേഷിയുണ്ടെന്ന് കരുതിയ മടവൂര്‍ മുജാഹിദ് പ്രാസംഗികന്‍ എന്നെ ബോധ്യപ്പെടുത്തി.

Abdul Latheef
ഉമര്‍ മൗലവിയെ ഏറ്റവും വലിയ പരിഷ്‌കര്‍ത്താവായി ചിത്രീകരിക്കാന്‍ ഒരു ശ്രമവും ആ പ്രാസംഗികന്‍ നടത്തി. ജമാഅത്തെ ഇസ്ലാമിക്കെതിരില്‍ യുക്തിഭദ്രമായും പ്രമാണികമായും നേരിട്ട ഒരു പണ്ഡിതന്‍ കേരളക്കരയില്‍ ഉമര്‍മൗലവിയെ പോലെയില്ല. എന്നാണ് പറഞ്ഞുകളഞ്ഞത്.


ബാദത്തിന് അനുസരണം എന്ന അര്‍ഥമേ നല്‍കാന്‍ പാടില്ല എന്ന് കേരള മുജാഹിദുകളെ ബോധവല്‍ക്കരിക്കാന്‍ അദ്ദേഹം തന്റെ ആയുസ് ചെലവഴിച്ചു എന്ന് പറഞ്ഞാല്‍ അത് തെറ്റാകുകയില്ല. അക്കാലത്ത് സല്‍സബിലിന്റെ സ്ഥിരം വായനക്കാരനും ആ സല്‍സബീല്‍ ഇപ്പോഴും കൈവശം ഉള്ള ആളെന്ന നിലയില്‍ സംശയലേശമന്യേ ഈ കാര്യം പറയാന്‍ സാധിക്കും.

ജമാഅത്തിന്റെ വാദം അന്നും ഇന്നും ഇബാദത്തിന് അനുസരണം എന്ന അര്‍ഥം മാത്രമേ ഉള്ളൂ എന്നതായിരുന്നില്ല. മറിച്ച് ഇബാദത്തിന്റെ അന്തസത്ത അനുസരണമാണ് എന്നതായിരുന്നു. അതിനാല്‍ അനുസരണവും ആരാധനയും അടിമത്തവും കൂടി ചേര്‍ന്നതാണ് അല്ലാഹുവിനുള്ള ഇബാദത്ത് എന്നതായിരുന്നു. ബിംബങ്ങളെ സംബന്ധിച്ച് ഇവയില്‍ ആരാധന എന്ന വശം മാത്രമേ വരികയുള്ളൂ. അത് അല്ലാഹു അല്ലാത്ത പ്രതിഷ്ഠകള്‍ക്ക് അര്‍പിച്ചാല്‍ തന്നെ അവയ്കുള്ള ഇബാദത്തായി എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. എന്നാല്‍ ഈ പൂജയിലും ആരാധനയിലും ഇബാദത്തിനെ തളച്ചിടുക എന്നത് തങ്ങളുടെ ദൗത്യമാണോ എന്ന് തോന്നിപ്പിക്കുമാറ്. ആരാധന എന്ന പദത്തോട് അനുരാഗാത്മകമായ ഒരു പ്രതിപത്തിയാണ് മുജാഹിദുകള്‍ ഇപ്പോഴും ഈ വിഷയത്തില്‍ കാണിക്കുന്നത്.

പുതിയ ആളുകള്‍ക്ക് ഈ യുക്തി മനസ്സിലാക്കാന്‍ അദ്ദേഹം സ്ഥിരമായി ഉപയോഗിച്ച ചില സമവാക്യം ഇവിടെ നല്‍കാം.

Abdul Latheef

عابد الله = مؤمن
عابد الرسول = مشرك

مطيع الرسول = مؤمن
مطيع الله = مؤمن

ഇപ്പോള്‍ മനസ്സിലായില്ലേ ഇബാദത്തും ഇതാഅത്തും രണ്ടാണെന്ന് എന്നതാണ് അടുത്ത ചോദ്യം.

ഇങ്ങനെ ചോദിച്ച് ചോദിച്ച് അണികളെ ബോധവല്‍കരിച്ചതിന് ശേഷം അവര്‍ ഇന്നെവിടെയെത്തി എന്ന് ചോദിച്ചാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തെ മഹത്വവല്‍ക്കരിച്ചവര്‍ക്ക് തന്നെ ഇബാദത്തിന് എവിടെയെങ്കിലും അനുസരണം എന്നര്‍ഥം പറയാമോ എന്നത് ജമാഅത്തിനും മുജാഹിദിനുമിടയില്‍ ഒരു ചര്‍ചയേ ആയിരുന്നില്ല എന്ന് അടുത്ത വാചകത്തില്‍ തന്നെ കള്ളം പറയേണ്ട അവസ്ഥ വന്നുചേര്‍ന്നു

Abdul Latheef ഇനി നമ്മുക്ക് സഹോദരന്‍ ജമാലിനോട് കുറച്ചു ചോദ്യം അങ്ങോട്ട് ചോദിച്ച് അദ്ദേഹത്തിന്റെ നിലപാട് അറിഞ്ഞതിന് ശേഷം തുടര്‍ ചര്‍ചയാകാം. സംവാദമാകുമ്പോള്‍ ഒരുവിഭാഗത്തിന്റെ നിലപാട് മാത്രം വിശദമാക്കിയിട്ട് കാര്യമില്ലല്ലോ.

Abdul Latheef

മുജാഹിദ് സുഹൃത്തുക്കളോട്..


1. ഇബാദത്ത് എന്ന ഇസ്ലാമിലെ സാങ്കേതിക പദവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിയുടെ അര്ഥകല്പന എന്താണ് എന്നാണ് താങ്കള്‍ മനസ്സിലാക്കിയിട്ടുള്ളത്?.


2.പ്രമാണികരായ പണ്ഡിതന്‍മാര്‍ നല്‍കിവരുന്ന നിര്‍വചനത്തില്‍നിന്നും അത് വ്യത്യസ്തമാണെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ.

3. അത് മുജാഹിദ് വാദത്തില്‍നിന്ന് എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?.

4. വ്യത്യസ്തമാണെങ്കില്‍ പൂര്‍വികരായ പണ്ഡിതരില്‍ ആരാണ് അതിനെ അനുകൂലിക്കുന്നവരായി ഉള്ളത്?.

5. ഇപ്പോള്‍ താങ്കള്‍ നല്‍കിയ വിശദീകരണം തന്നെയായിരുന്നു മുജാഹിദ് പണ്ഡിതന്‍മാര്‍ എല്ലാവരും നേരത്തെ തന്നെ പറഞ്ഞിരുന്നത് എന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ?.

6. മുജാഹിദ് പണ്ഡിതന്‍മാരില്‍ ഒരു വിഭാഗം ജമാഅത്ത് നല്‍കിയ അര്‍ഥ കല്‍പനയെ സ്വയം പങ്കുവെക്കുകയും ഒരു വിഭാഗം അതിനെ അംഗീകരിക്കാതെ വിമര്‍ശിക്കുകയും ചെയ്തിരുന്നുവെന്ന ജമാഅത്ത് വാദം താങ്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയുമോ?.

7. ഈ വിഷയത്തില്‍ ജമാഅത്തിന്റെ വാദം ഒരു നിലക്കും അംഗീകരിക്കാവുന്നതല്ലെന്ന് താങ്കള്‍ക്ക് ഇപ്പോഴും അഭിപ്രായമുണ്ടോ

ഈ ചോദ്യത്തിന് ഉത്തരമില്ലാത്ത/ഉത്തരം പറയാത്ത ഏത് മുജാഹിദുകാരനോട് സംവദിച്ചാലും അത് സമയ നഷ്ടം മാത്രമേ ഉണ്ടാക്കൂ.

Aneesudheen Ch അല്‍‌ഹംദു ലില്ലാഹ്....സം‌വാദം വളരെ ആശാവഹമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്...ഇവിടെ നടക്കുന്ന സം‌വാദങ്ങളില്‍ ആത്മാര്‍ഥതയുള്ളവര്‍ ഇതില്‍ ക്രിയാത്മകമായി ഇടപെടണമെന്ന് അഭ്യര്‍ത്തിക്കുന്നു....

(തുടരും)

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK