'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, മേയ് 25, 2011

ഇബാദത്ത് വീണ്ടും ചര്‍ചയാകുമ്പോള്‍ (ഭാഗം. 8)

പരലോകതിരുന്നു ഇപ്പോള്‍ സയെദ്‌ ഖുതുബ്‌ വിരല്‍ കടിക്കുകയാകും എന്ന് പരഞ്ഞ മുജാഹിദ്‌ പണ്ടിതറുണ്ട്, എന്നാല്‍ അമാനി മൌലവി തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഒരുപാട് ഇടങ്ങളില്‍ ഫീ ദിലാളില്‍ ഖുര്‍ആന്‍ എടുത്തു ഉധരിക്കുന്നുമുണ്ട്, അപ്പോള്‍ പിഴാച്ചു പോയി എന്ന് മുജാഹിദ്‌ പ്രസ്ഥാനം വിശ്വസിക്കുന്ന ഒരാളെ അമാനി മൌലവിക്കു മനസ്സിലായില്ലേ, ഇബാദത്ത്, സ്വബ്ര്‍, തഖ്‌വ, തുടങ്ങിയ സാങ്കേതിക പദങ്ങള്‍ക്ക് സമാനമായ മലയാള പദം കണ്ടെത്തുക സാധ്യമല്ല, ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു, ഇബാടതിലെ അനുസരണം എത്ര വരെ ആകാമെന്ന് ഖുര്‍ആനിന്റെ ഒനാമത്തെ അഭിസംബോധിതരായ അറബികള്‍ക്ക് മനസ്സിലാകാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരിന്നില്ല, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പേരിനെങ്കിലും നിലനിന്നു പോന്നിരുന്ന ഖിലാഫത്ത്‌ നിന്നുപോയപ്പോള്‍ ഹക്കിമിയ്യത് ഇസ്ലാമിന്റെ ഭാഗം അല്ല ലോകം മനസ്സിലാക്കി തുടങ്ങി , അവിടെ നിന്നും ഉയര്‍ന്നു വന്ന നിയന നിര്‍മാണത്തിന്റെ വിഷയത്തില്‍ അനുസരണം ആര്‍ക്കു എന്നിടത്തെ തൌഹീദ്മായുള്ള ചര്‍ച്ചയില്‍ മൌദൂദി സാഹിബ് അനുസരണം എന്ന പഴയ അര്‍ഥം പറഞ്ഞപ്പോള്‍ അതിനെ മനപൂര്‍വം ദുര്‍വ്യാഖ്യാനം നടത്താന്‍ മുജാഹിദ്‌ പണ്ഡിതര്‍ തുനിഞ്ഞപ്പോള്‍ മാത്രമാണ് അനുസരണത്തിന് നിരുപാധികം എന്നാ അര്‍ഥം നല്‍കേണ്ടി വന്നത്. തൌഹീദിന്റെ മൂന്നിനങ്ങള്‍ എന്ന വേര്‍തിരിവും പ്രവാചകനോ സഹാബതോ പടിപ്പിച്ചതല്ല, പിന്നീട് വന്ന പണ്ഡിതന്മാര്‍ ഉണ്ടാക്കിയതാണ്, ആഹുല് സുന്നത് വാള്‍ ജമാഅത് എന്നാ പ്രയോഗം പ്രവാചകന്റെ കാലത്തോ സഹാബതിന്റെ കാലത്തോ ഇല്ലാത്തതാണ്, പില്‍ കാലത്ത് ആളുകള്‍ ഇസ്ലാമിന്റെ സാങ്കേതിക പദങ്ങളെ ദുരുപയോഗം ചെയ്തു തുടങ്ങിയപ്പോള്‍ പണ്ഡിതന്മാര്‍ രൂപ കല്‍പ്പന ചെയ്തതാണ്, ജിഹാദ്‌ എന്ന പദം പ്രവാചകന്റെ കാലത്തും സഹാബതിന്റെ കാലത്തും പറഞ്ഞാല്‍ ഇന്ന് ലോകം തെട്ടിധരിക്കപ്പെട്ട അര്‍ഥം ആരും നല്‍കിയിരുന്നില്ല, പക്ഷെ ഇന്ന് ജിഹാദ്‌ നാം വിശദീകരിക്കേണ്ടി വരുന്നു, അത് പോലെ അനുസരണം എന്ന ഇബാദത്തിന്റെ അര്‍ഥം അറിഞ്ഞോ അറിയാതെയോ മുജാഹിദ്‌ ലോകം തെറ്റിദ്ധരിപ്പിക്കാന്‍ ഒരുങ്ങിയപ്പോള്‍ ജമാഅത് പണ്ഡിതന്മാര്‍ക്ക് കാലഘട്ടത്തിന്റെ വ്യാഖ്യാനം നല്‍കേണ്ടി വന്നു.

Jamal Cheembayil
ഇവിടെ കാണുന്ന ചര്‍ച്ചകളിലും ,പൊതുവേ ജമാഅതേ ഇസ്ലാമിയുടെ നിലപാടുകളിലും കാണുന്ന ഒരു വസ്തുത അസഹിഷ്ണുത ആണ്. ഈ ചര്‍ച്ചയും നിര്‍ത്താന്‍ ആണ് ആവശ്യപ്പെടുന്നത്. ആശയങ്ങള്‍ ചര്‍ച്ചാവിധേയമാകുമ്പോള്‍ ,ഒരു പക്ഷെ മങ്ങി കിടക്കുന്ന പ്രതലങ്ങളിലേക്കും വെളിച്ചമെത്തി പ്രകാശിച്ചെക്കാം. അത് വായനക്കാര്‍ക്ക്‌ പ്രയോജനപ്പെടുകയും ചെയ്യും. അതിനാല്‍ ആശയങ്ങള്‍ മാറ്റുരക്കപ്പെടട്ടെ. അസഹിഷ്ണുതയില്ലാതെ നമുക്ക്‌ മുന്നോട്ട് പോകാം. ഇതെല്ലാം ദീനീ പ്രവര്‍ത്തനത്തിന്റെ ഭാഗമായിത്തന്നെ നമുക്ക്‌ കാണാം. ഇനി ചര്‍ച്ചകള്‍ പഠന വിധേയമാക്കട്ടെ.

Riyas Abdulsalam

‎"ഇവിടെ കാണുന്ന ചര്‍ച്ചകളിലും ,പൊതുവേ ജമാഅതേ ഇസ്ലാമിയുടെ നിലപാടുകളിലും കാണുന്ന ഒരു വസ്തുത അസഹിഷ്ണുത ആണ്. "


എന്ത് അസഹിഷ്ണുതയെ ക്കുറിച്ച് ആണ്‌ സുഹൃത്തേ താങ്കള്‍ പറയുന്നത്. മുജാഹിദുകാര്‍ സ്വന്തം നിലപാട്‌ പോലും പ്രമാണങളുടെ അടിസ്ഥാനത്തില്‍ തെളിയിക്കാന്‍ കഴിയാതെ തങള്‍ ശത്രുക്കളായി കാണുന്നവരെ ചീത്തപറഞ്ഞ് രസിക്കുന്നതിനെ എതിര്‍ക്കുന്നതിനെയാണോ താങ്കള്‍ അസഹിഷ്ണുത എന്നു പറയുന്നത് !

നിങള്‍ എതിര്‍ക്കുന്ന ജമാ അത്തേ ഇസ്‌ലാമിയെ എതിര്‍ക്കുന്ന മാന്യമായി അഭിസംബോധന ചെയ്യാന്‍ പോലും തയ്യാറ്വാത്തവരാണ്‌ മുജാഹിദ് പക്ഷത്തു നിന്ന്‌ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ചിലരാവട്ടെ ജമാഅത്തിന്റേതല്ലാത്ത നിലപാടുകള്‍ ജമാഅത്തിന്റെ മേല്‍ ആരോപിച്ച് അതിനെ പരിഹസിച്ച് ചര്‍ച്ചകളെ വഴിതെറ്റിക്കുന്നു !

താത്വികമായി പോലും സഹിഷ്ണുതയെ മുജഹിദ് കാര്‍ അംഗീകരിക്കുന്നുണ്ടോ എന്നത് മറ്റൊരു ചര്‍ച്ചാ വിഷയമാണ്‌. അങിനെയൊന്നു ഇതര മുസ്‌ലിം സംഘടനകളോട് മുജാഹിദുകാര്‍ക്ക് ഇല്ലതെ പോയതാണ്‌ ഇത്തരം തര്‍ക്കങളുടെ മൂല കാരണം തന്നെ. ഇസ്‌ലാമേതര സംഘടനകളോട് കെ എന്‍ എം കാണിക്കുന്നതിന്റെ പത്തിലൊരു സഹിഷ്ണുത ജമാത്തിനൊട് എന്നെങ്കിലും കാണിച്ചിട്ടുണ്ടോ !

എന്നിട്ടും താങ്കള്‍ സഹിഷ്ണുതയില്ലായ്മ മറ്റുള്ളവരില്‍ ആരോപിക്കുന്നു !

Jamal Cheembayil

നമ്മള്‍ ഇവിടെ ഇബാദത്ത് എന്ന പദത്തെ കുറിച്ചു ചര്‍ച്ച ചെയ്യുകയും അതിനെ വിശദീകരിച്ചത് "ഇതാഅത് " എന്ന പദം കൊണ്ട്മാണ്. അതായത് ഇബാദത്തിനു അനുസരണം എന്ന അര്‍ഥം വരുന്ന സന്ദര്‍ഭം കാണിക്കാന്‍ ഇല്ല എന്ന് തന്നെയാണ് അത് സൂചിപ്പിക്കുന്നത്. ഞാന്‍ ആദ്യം ഉന്നയിച്ച ചോദ്യം മറന്നു കൊണ്ടല്ല ഇങ്ങനെ തുടങ്ങുന്നത്." നിരുപാധിക അനുസരണം" എന്ന് വിശദീകരിച്ചിട്ടില്ല എന്നും, അതിന്റെ ആവശ്യമില്ല എന്നും , അങ്ങനെ വിശദീകരിച്ചാല്‍ മുജാഹിദുകള്‍ പുതുതായൊരു കുറ്റം കണ്ടെത്തും എന്നും, അങ്ങനെ ഒപ്പത്തിനൊപ്പം തിരുത്തുകൊടുക്കാന്‍ ജ ഇ മണ്ടന്മാരല്ല എന്നും ഒക്കെ ഇവിടെ പറഞ്ഞു കഴിഞ്ഞു. എന്നാല്‍ വിശദീകരണമാകട്ടെ ചെന്നെത്തുന്നത് മുജാഹിദുകളുടെ വീക്ഷണം ശരിവെക്കുന്നിടത്തെക്കാണ് . സഹോദരന്‍ അബ്ദുല്‍ ലത്ത്വീഫ് സാഹിബ് അമാനി മൌലവിയുടെ തഫ്സീറിനെ കുറിച്ചു പറഞ്ഞതില്‍ വാസ്തവമുണ്ട് [അദ്ദേഹത്തിന്റെതായ നിഗമനം ഒഴികെ] . ഇബാദത്തിന് അനുസരണം ,പുണ്യകര്‍മ്മം കീഴ്പെടല്‍ ,ഭക്തി അര്‍പ്പിക്കല്‍ ,വഴിപാട് ,താഴ്മപ്രകടിപ്പിക്കല്‍ -എന്നിങ്ങനെയും, വണക്കം ,ആരാധന , പൂജ , സേവ , പ്രീതിപ്പെടുത്തല്‍ എന്നിങ്ങനെയും അര്‍ഥം കാണും. എന്നാല്‍ ശറഇന്റെ സാങ്കേതികാര്‍ത്ഥത്തിലുള്ള ,അതിന്റെ ഉദ്ദേശം ശരിക്കും വ്യക്തമാക്കുന്ന ഒറ്റവാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍ വെച്ചു ഏറ്റവും അനുയോജ്യമായത് എന്ന നിലക്ക് ആരാധന എന്ന് പരക്കെ അതിനു വിവര്‍ത്തനം ചെയ്യപ്പെട്ടു വരുന്നു. [കൂടുതല്‍ വായിക്കാന്‍ ഇതേ ത്രെഡില്‍ മിഷാല്‍ മുനീര്‍ കൊടുത്ത ലിനക് നോക്കുക.] . അമാനി മൌലവി അനുസരണം എന്ന അര്‍ത്ഥത്തിനു ഊന്നല്‍ കൊടുത്തിട്ടില്ല എന്ന് സാരം. അദ്ദേഹം മുന്‍കാല പണ്ഡിതന്മാരുടെ ഉദ്ദരണികള്‍ കൊടുത്തതും ഞാന്‍ മുന്‍ കമന്റില്‍ കൊടുത്തിരുന്നു.

എന്നാല്‍ ഇബാദത്തിന് പ്രാര്‍ത്ഥന എന്ന പദവുമായി കൂടിച്ചേര്‍ത്ത് ഖുര്‍ആന്‍ പലയിടത്തും പറയുന്നു. (അല്‍ അഹ്‌ഖാഫ്‌: 5,6) ,(ഗാഫിര്‍: 60) ,(മറിയം: 47-49) എന്നീ ആയത്തുകള്‍ ഉദാഹരണം. يَا أَبَتِ لَا تَعْبُدِ الشَّيْطَانَ ۖ إِنَّ الشَّيْطَانَ كَانَ لِلرَّحْمَٰنِ عَصِيًّ (മറിയം: 44) [എന്‍റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും പിശാച്‌ പരമകാരുണികനോട്‌ അനുസരണമില്ലാത്തവനാകുന്നു.] ഈ ആയത്തില്‍ രണ്ടും പറയുന്നു., ഇബാദത്തും ഉണ്ട്, അനുസരണവും. പിശാചിനെ അനുസരിക്കരുത്., പിശാച് ആല്ലാഹുവിനെ അനുസരിക്കാത്തവാന്‍ ആണെന്ന് ആരെങ്കിലും അര്‍ഥം പറഞ്ഞുവോ ഇവിടെ?
മൌദൂദി സാഹിബാകട്ടെ ഇബാദത്തിനു അനുസരണം എന്ന അര്‍ഥം കൊടുക്കുകയും, വിശദീകരണമായി മറ്റാരെയും അനുസരിക്കരുത് എന്നും എഴുതുകയും എന്നാല്‍ സാധാരണ നിലയില്‍ ഒരു മനുഷ്യന്‍ അവന്റെ ജീവിതത്തിലെ സാഹചര്യങ്ങള്മായി എന്ത് തീരുമാനം എടുക്കണമെന്ന് പറയാതിരിക്കുകയും ചെയ്തതിലൂടെ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയല്ലേ ചെയ്തത്?. "" ഇബാടതിലെ അനുസരണം എത്ര വരെ ആകാമെന്ന് ഖുര്‍ആനിന്റെ ഒനാമത്തെ അഭിസംബോധിതരായ അറബികള്‍ക്ക് മനസ്സിലാകാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരിന്നില്ല,"" എന്നാണു സമദ്‌ സാഹിബ് പറയുന്നത്. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇന്നും അറബികള്‍ക്കിടയില്‍ ആ പ്രശ്നമില്ല എന്ന് തന്നെയാണ്. കാരണം അവരുടെ മാതൃഭാഷയില്‍ അവര്‍ക്ക്‌ ആശയക്കുഴപ്പം ഉണ്ടാകാനിടയില്ലല്ലോ?. സത്യത്തില്‍ ഇബാടത്തിനെ ജ.ഇ. കൈകാര്യം ചെയ്തതില്‍ പിഴവ്‌ സംഭവിച്ചു., അതിനാല്‍ വീണ്ടും വീണ്ടും വിശദീകരിക്കേണ്ടി വരുന്നു.

Abdul Latheef

ജമാല്‍ സാഹിബ് തുടങ്ങിയേടത്ത് തന്നെ തിരിച്ചെത്തി. ഇബാദത്തുമായി ബന്ധപ്പെട്ട് എന്താണ് ജമാഅത്തിന്റ വാദം എന്ന് മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. ആരോ പറഞ്ഞുകേട്ട ആ ധാരണകളില്‍നിന്ന് ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല. എന്താണ് ചര്‍ചയുടെ മര്‍മം എന്നു പോലും ഈ അവസാന നിമിഷത്തില്‍ പോലും അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അടിസ്ഥാന രഹിതമായി കേട്ട ചില വെറുവാക്കുകളിലാണ് അദ്ദേഹം ഇപ്പോഴും സഞ്ചരിക്കുന്നത്. അദ്ദേഹത്തിന്റെ അവസാന കമന്റില്‍ മാത്രം അടങ്ങിയ അബദ്ധങ്ങള്‍ പരിശോധിക്കുന്ന പക്ഷം ഞാന്‍ പറഞ്ഞത് വ്യക്തിപരമായ ഒരു പരാമര്‍ശത്തെക്കാള്‍ അദ്ദേഹത്തിന്റെ ഈ വിഷയത്തിലുള്ള അവ്യക്തതകളെക്കുറിച്ചാണ് എന്ന് മനസ്സിലാക്കാന്‍ കഴിയും.
ലോകത്ത് ഇന്ന് വരെ കഴിഞ്ഞുപോയ മറ്റേത് ഇസ്ലാം പണ്ഡിതരെയും പോലെ മൗദൂദിയും ഇബാദത്തിന്റെ വിവക്ഷയില്‍ അനുസരണം വരാമെന്ന് പറഞ്ഞുവെച്ചു. ഇബാദത്ത് അനുസരണം എന്ന അര്‍ഥത്തിലും പ്രയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ഇബാദത്തിന്റെ വിവക്ഷയില്‍ വരുന്ന ഈ അനുസരണമാണ് ഇസ്ലാമിക ജീവിതത്തിന്റെ കാമ്പും കാതലും. അവന്റെ ജീവിതത്തിന്റെ ഉദ്ദേശ്യം നിര്‍ണയിക്കുന്നതില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്.

ഇബാദത്തിന് ആരാധന എന്നര്‍ഥം പറയുന്നതോടെ ആ ഉദ്ദേശ്യം വളരെ പരിമിതമായ ഒരു മേഖലയിലേക്ക് ചുരുക്കപ്പെടുന്നുവെന്നത് വ്യക്തമാണ്. ആരാധന എന്നതിന് ഇബാദത്തിന് സമാനമായ ഒരു നിര്‍വചനം കല്‍പ്പിച്ച് നല്‍കിയാല്‍ മുസ്ലിംകളെ സംബന്ധിച്ച് കുറച്ചൊക്കെ പരിഹാരമാകുമെങ്കിലും പ്രബോധന രംഗത്ത് അത് തീരെ അപര്യാപ്തമാണ്. അതുകൊണ്ടു തന്നെ ഇബാദത്തിന്റെ അടിസ്ഥാനമായ അനുസരണം എന്ന അര്‍ഥത്തെ കൂടുതല്‍ പ്രാധാന്യത്തോടെ ജമാഅത്ത് സാഹിത്യങ്ങളിലൂടെ വിശദീകരിച്ചു. അതിന് മറുപടിയായി ഇബാദത്തും ഇതാഅത്തും എന്ന ഒരു ഗ്രന്ഥം തന്നെ മുജാഹിദ് പ്രസ്ഥാനം പ്രസിദ്ധീകരിച്ചു. അതിന്റെ ആദ്യഭാഗത്ത് ഇപ്രകാരം പറഞ്ഞു.

'ഇബാദത്ത് എന്ന പദത്തിന് ആരാധന എന്നല്ലാതെ അനുസരണമെന്നോ അടിമത്തമെന്നോ അര്‍ഥം കല്‍പിക്കുക ഭീമമായ അബദ്ധമാണെന്ന് ഈ പുസ്തകം സവിസ്തരം തെളിയിക്കുന്നുണ്ട്.' (ഇബാദത്തും ഇതാഅത്തും പേജ് 8)

ഈ വാദം മുജാഹിദുകള്‍ എവിടെയും ഇപ്പോള്‍ ആവര്‍ത്തിക്കുന്നില്ല. അവിടെ നിന്ന് അവര്‍ മുന്നോട്ട് പോയിട്ടിട്ടുണ്ട്.

അമാനി മൗലവി ഇബാദത്തിന് നല്‍കാവുന്ന വിവിധ അര്‍ഥങ്ങളില്‍ ഏതിന് മുന്‍ഗണന നല്‍കി എന്ന ഒരു ചര്‍ച നമ്മുക്കിടയിലില്ല. ഉള്ളത് മൗദൂദി നല്‍കി മറ്റു രണ്ടര്‍ഥങ്ങള്‍ ഭീമാബദ്ധമാണോ എന്നതാണ്. ആദ്യം മുജാഹിദ് വിമര്‍ശകര്‍ വിചാരിച്ചത് മൗദൂദി മാത്രമേ ഇങ്ങനെ അര്‍ഥം നല്‍കിയിട്ടുള്ളൂവെന്നാണ്. എന്നാല്‍ അധികം താമസിയാതെ അമാനി മൗലവിയും ലോകത്ത് കഴിഞ്ഞുപോയ ഇസ്ലാമിക പണ്ഡിതരും ആ അര്‍ഥം നല്‍കിയിട്ടുണ്ട് എന്ന് മനസ്സിലായപ്പോള്‍ ഉമര്‍ മൗലവിയെ പോലുള്ളവര്‍ എന്നാല്‍ ഈ പണ്ഡിതന്‍മാര്‍ക്കൊക്കെ തെറ്റുപറ്റി എന്ന് പറയാന്‍ നിര്‍ബന്ധിതമായി. അപ്പോള്‍ തെറ്റുപറ്റാത്തവരായി ഉമര്‍ മൗലവിയും അദ്ദേഹത്തെ ചങ്കുതൊടാതെ വിഴുങ്ങുന്നവരും മാത്രമേ ഉള്ളോ എന്ന ചോദ്യം കലശലായപ്പോള്‍ ഒന്നുരണ്ട് സ്ഥലങ്ങള്‍ അപ്രകാരം പ്രയോഗിച്ചിട്ടുണ്ട് എന്ന് അംഗീകരിക്കാന്‍ മുജാഹിദ് വിമര്‍ശകര്‍ നിര്‍ബന്ധിതരായി. വസ്തുത ഇതായിരിക്കെ ജമാലിന്റെ മറുപടിയില്‍ എന്താണ് പറയുന്നത് എന്ന് നോക്കുക.

Abdul Latheef ഇവിടെ ഇക്കാര്യത്തില്‍ പമാബദ്ധം പിണഞ്ഞത് ജമാഅത്തിനോ അതല്ല മുജാഹിദുവിമര്‍ശകര്‍ക്കോ (വിമര്‍ശനം മുഖ്യ തൊഴിലാക്കിയവര്‍) എന്ന് അല്‍പം സാമാന്യബോധം മാത്രമുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ പ്രയാസമില്ല.

Riyas Abdulsalam

‎"ഒരു മനുഷ്യന്‍ അവന്റെ ജീവിതത്തിലെ സാഹചര്യങ്ങള്മായി എന്ത് തീരുമാനം എടുക്കണമെന്ന് പറയാതിരിക്കുകയും ചെയ്തതിലൂടെ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയല്ലേ ചെയ്തത്"


ഇക്കാര്യത്തില്‍ ഒറ്റക്ക് ഒറ്റക്ക് തീരുമനമെടുക്കാന്‍ വേണ്ടി ജനങളെ പ്രോത്സാഹിപ്പിക്കുന്നവരുടെ മാത്രം പ്രശ്നമാണിത്. മുജഹിദുകാരുടെ മാത്രം.

ഇസ്‌ലാമിക ജമാത്ത് ഒന്നിച്ചു തീരുമാനമേടുത്ത മാതൃകയേ ഇക്കാര്യത്തില്‍ മാതൃകാ ഇസ്‌ലാമിക സമൂഹത്തില്‍ നിന്ന് ഉള്ളൂ. അതുപോലെ തന്നെ ഇന്ത്യന്‍ മുസ്‌ലിങളുടെ ചരിത്രം പരിശോധിച്ചാലും മനസ്സിലാവും, ഖിലാഫത്തിനാല്‍ അവരോധിക്കപെട്ട ഖാദികളുടെ നെതൃത്വത്തിലായിരുന്നു അടിസ്ഥാന തീരുമാനങള്‍ എടുക്കപെട്ടിരുന്നതെന്ന്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK